മണർകാട്: മണർകാട് ഐരാറ്റുനടയിലെ റോഡരികിൽ മാലിന്യങ്ങൾ കുന്നുകൂടുന്നു.മാലിന്യ നിക്ഷേപം റോഡരികിൽ പതിവാകുന്നതിനെ തുടർന്ന് റോഡരികിലെ കാട് തെളിച്ച് മണ്ണിട്ട് നികത്തി വൃത്തിയാക്കിയിരുന്നു. മാലിന്യശേഖരണത്തിന്റെ ഭാഗമായി റോഡരികിൽ മിനി എംസിഎഫ് സ്ഥാപിച്ചിരുന്നു. മാലിന്യങ്ങൾ നിറഞ്ഞു കിടന്ന മിനി എംസിഎഫിന് മുന്നിൽ വീണ്ടും മാലിന്യങ്ങൾ നിക്ഷേപിക്കുന്നതും പതിവായിരുന്നു. ഇതോടെ പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൽ മിനി എംസിഎഫ് ഇവിടെ നിന്നും മാറ്റുകയും ചെയ്തു. ഇടവേളയ്ക്ക് ശേഷം വീണ്ടും റോഡിൽ മാലിന്യങ്ങൾ നിറഞ്ഞ സ്ഥിതിയാണ്. റോഡിനിരുവശവും കാട് നിറഞ്ഞതിനാൽ വാഹനങ്ങളിൽ എത്തുന്നവർ മാലിന്യങ്ങൾ വലിച്ചെറിയുകയാണ്. പ്ലാസ്റ്റിക് മാലിന്യങ്ങൾ, കവറുകൾ, പേപ്പറുകൾ, ഭക്ഷണാവശിഷ്ടങ്ങൾ തുടങ്ങിയ മാലിന്യങ്ങളാണ് റോഡരികിൽ അലക്ഷ്യമായി വലിച്ചെറിയപ്പെടുന്നത്. തെരുവ് നായ ശല്യവും പ്രദേശത്ത് രൂക്ഷമാണ്. ഇവ ഇരുചക്ര വാഹന യാത്രക്കാർക്കുണ്ടാക്കുന്ന ബുദ്ധിമുട്ടുകളും ചില്ലറയല്ല.രാത്രികാലങ്ങളിൽ നിരവധി തെരുവ് നായകളാണ് ഇവിടെ തന്പടിച്ചിരിക്കുന്നത്. റോഡിന് ഇരുവശത്തും പാടശേഖരമായതിനാൽ ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമാണ്. വഴി വിളക്കുകൾ…
Read MoreDay: January 24, 2022
ഭാര്യ ഒളിച്ചോടിയപ്പോള്‍ മകളുമായി ബംഗാളിലേക്ക് പോയി! കേരളത്തില്‍ തിരികെയെത്തിയത് 16കാരിയുമായി ! കൗമാരക്കാരി ഗര്‍ഭിണിയായതോടെ യുവാവ് അറസ്റ്റില്‍…
ബംഗാളില്‍നിന്നു കാണാതായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വാടക ക്വാര്‍ട്ടേഴ്സില്‍ കണ്ടെത്തിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ബംഗാള്‍ സ്വദേശി നാസിറുദ്ദീന്‍ ലോസ്കറിനെയാണ് (35) വാഴക്കാട് എസ്ഐ കെ.നൗഫലിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. പ്രതിയെ മലപ്പുറം ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പെണ്‍കുട്ടിയെ കാണാനില്ലെന്നു കാണിച്ച് രക്ഷിതാക്കള്‍ ദേശീയ ബാലാവകാശ കമ്മിഷനു പരാതി നല്‍കിയിരുന്നു. കമ്മിഷന്റെ നിര്‍ദേശപ്രകാരം ജില്ലാ ചൈല്‍ഡ് ലൈനും വാഴക്കാട് പൊലീസും നടത്തിയ അന്വേഷണത്തില്‍ വാഴക്കാട്ടെ വാടക ക്വാര്‍ട്ടേഴ്സില്‍ പെണ്‍കുട്ടിയെ കഴിഞ്ഞ ദിവസം കണ്ടെത്തുകയായിരുന്നു. ഭാര്യ മറ്റൊരാള്‍ക്കൊപ്പം പോയതിനെത്തുടര്‍ന്ന് മൂന്നു വയസ്സുള്ള മകളുമായി ബംഗാളിലേക്കു മടങ്ങിപ്പോയ പ്രതി പതിനാറു വയസ്സുള്ള പെണ്‍കുട്ടിയുമായാണ് തിരിച്ചെത്തിയത്. ദരിദ്രകുടുംബത്തില്‍ നിന്നുള്ള പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടു വന്നതാണെന്നാണ് വിവരം. ഇയാള്‍ക്കൊപ്പം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി താമസിക്കുന്നതായി പരിസരവാസികള്‍ നല്കിയ വിവരത്തെത്തുടര്‍ന്നാണ് പോലീസ് സ്ഥലത്ത് പരിശോധന നടത്തി പെണ്‍കുട്ടിയെ കണ്ടെത്തിയത്. പെണ്‍കുട്ടി…
Read More‘പരവേശം ആർക്കെല്ലാം’… ഉത്തർപ്രദേശ് രാഷ്ട്രീയത്തിൽ ബിജെപിക്ക് ഭയം എസ്പിയെ, ബിഎസ്പിക്ക് ഭയം കോൺഗ്രസിനെ
നിയാസ് മുസ്തഫഉത്തർപ്രദേശ് രാഷ്ട്രീയത്തിലെ നാലു പ്രമുഖ രാഷ്ട്രീയ കക്ഷികളാണ് ബിജെപി, സമാജ് വാദി പാർട്ടി, ബിഎസ്പി, കോൺഗ്രസ് എന്നിവർ. ഇതിൽ ഭരണകക്ഷിയായ ബിജെപിയുടെ പ്രധാന എതിരാളി സമാജ് വാദി പാർട്ടി ആകുന്പോൾ ബിഎസ്പിയുടെ പ്രധാന എതിരാളിയായി കോൺഗ്രസ് മാറുകയാണ്. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ആകെയുള്ള 403 സീറ്റുകളിൽ ബിജെപി 312 സീറ്റ് നേടി ഏറ്റവും വലിയ കക്ഷിയായപ്പോൾ സമാജ് വാദി പാർട്ടി 47 സീറ്റുമായി രണ്ടാം സ്ഥാനത്തെത്തി. മൂന്നാം സ്ഥാനത്ത് 19 സീറ്റുമായി ബിഎസ്പിയും നാലാം സ്ഥാനത്ത് ഏഴു സീറ്റുമായി കോൺഗ്രസും. പ്രതീക്ഷ കൂട്ടുന്നുബിജെപിയെ തറപറ്റിക്കാൻ പ്രതിപക്ഷ കക്ഷികൾ എല്ലാം ഒറ്റയ്ക്ക് മത്സരിക്കുന്പോൾ പ്രതീക്ഷ കൂടുന്നത് ബിജെപിക്ക് തന്നെ. ബിജെപി വിരുദ്ധ വോട്ടുകൾ വിഭജിച്ചുപോകുന്പോൾ തങ്ങൾക്ക് വീണ്ടും അധികാരത്തിലെത്താൻ കഴിയുമെന്ന ആത്മവിശ്വാസമാണ് ബിജെപി പങ്കുവയ്ക്കുന്നത്.’ പ്രധാന പ്രതിപക്ഷമായ സമാജ് വാദി പാർട്ടിക്ക് ഇത്തവണ മികച്ച മുന്നേറ്റം നടത്താൻ…
Read Moreകുതിരാനിലെ തുരങ്കയാത്ര ആഘോഷമാക്കി ജനങ്ങൾ; നിയമവഴികളിലെ പോരാട്ട സാഫല്യമെന്നു ഷാജി കോടങ്കണ്ടത്ത്
പട്ടിക്കാട്: വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ കുതിരാനിലെ തുരങ്കയാത്രയെന്ന സ്വപ്നം യാഥാർഥ്യമായപ്പോൾ നാട്ടിലെ ജനങ്ങൾക്ക് അതൊരു ആഘോഷമായിരുന്നു. എന്നാൽ ഇതിനെല്ലാം പിറകിൽ നിയമവഴികളിൽ ശക്തമായ പോരാട്ടം നടത്തിയ ഒരു അഭിഭാഷകനുണ്ടായിരുന്നു – അഡ്വ ഷാജി ജെ. കോടങ്കണ്ടത്ത്. 2009 ഓഗസ്റ്റ് 24ന് ഹൈവേ അഥോറിറ്റി ഓഫ് ഇന്ത്യയും തൃശൂർ എക്സ്പ്രസ് വേയും തമ്മിൽ ഉണ്ടാക്കിയ കരാർപ്രകാരമാണ് ദേശീയപാതയുടെ നിർമാണം ആരംഭിക്കുന്നത്. ദേശീയപാത അഥോറിറ്റി നിശ്ചയിച്ച സെക്യൂരിറ്റി മാനുവൽ അനുസരിച്ചായിരുന്നു പണികൾ മുന്നോട്ടുപോകേണ്ടിയിരുന്നത്. എന്നാൽ, തുടക്കംമുതൽ സുരക്ഷാനിബന്ധനകൾ പാലിക്കാതെ നടത്തിയ നിർമാണ പ്രവർത്തനങ്ങൾ അനേകരുടെ ജീവനാണ് എടുത്തത്. ഇതേത്തുടർന്നാണ് ദേശീയപാത അഥോറിറ്റിക്കും കരാർ കന്പനിക്കും എതിരേ ഷാജി വക്കീൽ തന്റെ നിയമപോരാട്ടങ്ങൾ ആരംഭിക്കുന്നത്. 2016ൽ മണ്ണുത്തി – വടക്കഞ്ചേരി ദേശീയപാതയിലെ നിർമാണത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പ് വരുത്തണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. 2017ൽ ഉദ്യോഗസ്ഥർക്കെതിരെ കോടതിയലക്ഷ്യം ഫയൽ ചെയ്തു. തുടർന്നു കോടതിയലക്ഷ്യ ഹർജിയിൽ…
Read Moreട്രാൻസ്ജെൻഡർ അനന്യയുടെ മരണം; ആറുമാസത്തിന് ശേഷം ആശുപത്രിക്കെതിരേ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ
കൊച്ചി: ട്രാൻസ്ജെൻഡർ അനന്യയുടെ മരണവുമായി ബന്ധപ്പെട്ട് സ്വകാര്യ ആശുപത്രിക്കെതിരേ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ. കൊച്ചിയിലെ റെനൈ മെഡിസിറ്റി ആശുപത്രിക്കെതിരേ ഉയർന്ന പരാതിയിലാണ് അന്വേഷണം. അനന്യ മരിച്ചതിന് പിന്നാലെ നൽകിയ പരാതിയിൽ ആറ് മാസത്തിന് ശേഷമാണ് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചത്. കേരളത്തിലെ ആദ്യത്തെ ട്രാൻസ്ജെൻഡർ റേഡിയോ ജോക്കിയും അവതാരികയുമായിരുന്ന അനന്യയെ ഇടപ്പള്ളിയിലെ ഫ്ളാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സ്വകാര്യ ആശുപത്രിയിൽ നടത്തിയ ലിംഗമാറ്റ ശസ്ത്രക്രിയയിലെ പിഴവ് മൂലം വലിയ ബുദ്ധിമുട്ടുകളും വേദനയും താൻ സഹിക്കുകയാണെന്ന് അനന്യ പരാതി ഉന്നയിച്ചിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം ജോലിക്ക് പോകാനോ ചുമയ്ക്കാനോ പോലും കഴിയുന്നില്ലെന്നായിരുന്നു അനന്യയുടെ പരാതി.
Read Moreപേടിച്ച് പുറകോട്ട് ഓടിയിരുന്നെങ്കിൽ..! കൊലക്കേസിൽ ജാമ്യത്തിൽ ഇറങ്ങിയയാൾ മരിച്ചു; മരണ സർട്ടിഫിക്കറ്റ് തേടിപ്പോയ വിഴിഞ്ഞം പോലീസ് ചെയ്തത്കണ്ടോ
വിഴിഞ്ഞം: കൊലപാതക കേസിൽ ജാമ്യമെടുത്ത് മുങ്ങി “പരേതനായ’ പ്രതിയെ പോലീസ് പൊക്കി. തമിഴ്നാട് രാമനാഥപുരം സ്വദേശി സീനുമുഹമ്മദി (60) നെയാണ് വിഴിഞ്ഞം എസ്ഐമാരായ സമ്പത്ത്, വിനോദ് എന്നിവരടങ്ങിയ സംഘം പിടികൂടിയത്. വിഴിഞ്ഞം സ്വദേശി റോബർട്ടിന്റെ കൊലപാതക കേസിൽ ജാമ്യത്തിൽ ഇറങ്ങിയ പ്രതി വിചാരണയ്ക്ക് ഹാജരാകാതെ നാട്ടിലേക്ക് മുങ്ങുകയായിരുന്നു. പ്രതി മരിച്ചുപോയെന്ന് അറിയിച്ച വക്കീൽ കോടതിയിൽ മരണ സർട്ടിഫിക്കറ്റ് ഹാജരാക്കിയില്ല. വിചാരണയ്ക്ക് നിരന്തരം ഹാജരാകാത്തതിനാൽ പ്രതിക്കെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. മരണ സർട്ടിഫിക്കറ്റ് തേടിപ്പോയ വിഴിഞ്ഞം പോലീസ് പരേതനെ വീട്ടിൽ നിന്ന് കൈയോടെ പിടികൂടി സ്റ്റേഷനിൽ എത്തിച്ചു.2017-ലെ മീൻപിടിത്ത സീസണിലാണ് കേസിനാസ്പദമായ സംഭവം അരങ്ങേറിയത്. വിഴിഞ്ഞം ഫിഷ് ലാൻഡിംഗ് സെന്ററിൽ പുതിയതായി പണികഴിപ്പിച്ച കെട്ടിടത്തിൽ രാത്രിയിൽ ഉറങ്ങാൻ കിടക്കവിരിക്കുന്നതുമായി ബന്ധപ്പെട്ട വാക്കേറ്റം വിഴിഞ്ഞം കോട്ടപ്പുറം സ്വദേശി റോബർട്ടിന്റെ മരണത്തിൽ കലാശിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികളായ ജോൺസൺ, മുഹമ്മദാലി,…
Read Moreഉറങ്ങാന്‍ വേണ്ടി സമീപത്ത് നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ കയറി ! കണ്ണു തുറന്നപ്പോള്‍ തമിഴ്നാട് അതിര്‍ത്തി;10 വയസുകാരന് പറ്റിയത്…
ഉത്സവപ്പറമ്പില്‍ അച്ഛനോടൊപ്പം കച്ചവടത്തിന്എത്തിയ പത്ത് വയസ്സുകാരനെ കാണാതായത് പരിഭ്രാന്തി പരത്തി. പിന്നീട് കുട്ടിയെ കണ്ടെത്തിയെന്ന് വിവരം ലഭിച്ചതാവട്ടെ തമിഴ്നാട് അതിര്‍ത്തിയില്‍ നിന്നും. പന്തളം വലയികോയിക്കല്‍ ധര്‍മശാസ്താക്ഷേത്രത്തിലെ തിരുവാഭരണ ഉത്സവത്തിന് വളക്കച്ചവടത്തിനെത്തിയ പത്തനംതിട്ട സീതത്തോട് സ്വദേശി കുമാറിന്റെ മകന് കാര്‍ത്തിക്കിനെയാണ് കാണാതായത്. ക്ഷേത്രത്തിന് സമീപം വഴിയരികില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ കുട്ടി കയറി ഉറങ്ങാന്‍ കിടന്നു. എന്നാല്‍ കുട്ടി വണ്ടിയിലുള്ള കാര്യം ഡ്രൈവര്‍ അറിഞ്ഞിരുന്നില്ല. തുടര്‍ന്ന് 75 കിലോമീറ്റര്‍ അകലെ തമിഴ്നാട് അതിര്‍ത്തിയായ ആര്യങ്കാവില്‍ എത്തിയപ്പോഴാണ് ഡ്രൈവര്‍ വണ്ടിയില്‍ കുട്ടിയെ കണ്ടത്. ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. പുലര്‍ച്ചെ മൂന്ന് മണിയോടെ കുമാറിന്റെ കടയ്ക്ക് അരികില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ കയറി കാര്‍ത്തിക് കിടന്നുറങ്ങുകയായിരുന്നു. കുട്ടി ലോറിയിലുള്ള കാര്യം അറിയാതെ ലോറിക്കാര് സിമന്റ് എടുക്കാനായി തമിഴ്നാട്ടിലേക്ക് പുറപ്പെട്ടു. കുട്ടിയെ കാണാതെ പേടിച്ച് കുമാര്‍ പലയിടത്തും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. പോലീസിനെയും വിവരം അറിയിച്ചു.…
Read Moreമേപ്പടിയാന്റെ വ്യാജ പതിപ്പ്:പറഞ്ഞറിയിക്കാന്‍ പറ്റാത്തത്ര വേദനയെന്ന് ഉണ്ണി മുകുന്ദന്
കൊച്ചി: മേപ്പടിയാൻ സിനുമയുടെ വ്യാജപതിപ്പ് പ്രചരിക്കുന്നതിനെത്തുടർന്നു വൈകാരിക പ്രതികരണവുമായി നടൻ ഉണ്ണി മുകുന്ദൻ. ജനുവരി 14നാണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്. കോവിഡ് പ്രതിസന്ധികളിലും ചിത്രം തിയറ്ററില്‍ത്തന്നെ റിലീസ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ഈ ചിത്രത്തിന്റെ വ്യാജ പതിപ്പാണ് ഇപ്പോൾ ഇന്റർനെറ്റിൽ പ്രചരിക്കുന്നത്. ഇതിനെതിരേയാണ് ചിത്രത്തിലെ നായകനായ ഉണ്ണിമുകുന്ദൻ ഫേസ്ബുക്കിലൂടെ പ്രതികരിച്ചിരിച്ചത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം ഇങ്ങനെ… “”നാലു വര്‍ഷം കൊണ്ട് വളരെ കഷ്ടപ്പെട്ടു മനസില്‍ കാത്തുസൂക്ഷിച്ച സ്വപ്നം ആണ് “മേപ്പടിയാന്’! ഈ കോവിഡ് പ്രതിസന്ധി കാലത്തു പലരും തിയേറ്ററില്‍നിന്നു പിന്‍വാങ്ങിയപ്പോഴും വളരെ പ്രയാസപെട്ടാണേലും ഞങ്ങളെകൊണ്ട് ആകുംവിധം പ്രൊമോഷന്‍സ് ചെയ്ത് തിയേറ്ററില്‍ തന്നെ റിലീസ് ചെയ്തു. വളരെ മികച്ച അഭിപ്രായത്തോടു കൂടി കുടുംബപ്രേക്ഷകര്‍ ഏറ്റെടുത്തു തിയേറ്ററില്‍ മുന്നേറികൊണ്ടിരിക്കുമ്പോള്‍ കേള്‍ക്കുന്നത് പൈറസി പ്രിന്റ് ഇറങ്ങി പലരും അതു വീട്ടില്‍ ഇരുന്നു കാണുന്നു എന്നാണ്. കോവിഡ് ബാധിച്ചു തിയേറ്ററില്‍ വരാന്‍…
Read Moreവിഴിഞ്ഞത്ത് അഞ്ച് വർഷം മുമ്പ് മരിച്ച യുവതിയുടെ മരണത്തിലും റഫീക്ക ബീവിക്ക് പങ്ക്? മരണ ദിവസം റഫീക്ക ആ വിട്ടിലുണ്ടായിരുന്നതായി സൂചന കിട്ടുമ്പോൾ…
വിഴിഞ്ഞം: അഞ്ച് വർഷം മുൻപ് വീണ് മരിച്ച നിലയിൽ കണ്ടെത്തിയ സ്ത്രീയുടെ മരണം സംബന്ധിച്ച് ദുരൂഹത തുടരുന്നു. പോലീസ് അന്വേഷണം കൂടുതൽ ഊർജിതമാക്കി. സംഭവം കൊലപാതകമാകാനാണ് സാധ്യതയെന്നാണ് സൂചന. ഇതു സംബന്ധിച്ച് രണ്ടുപേരെ ഇന്നലെ വിഴിഞ്ഞം പോലീസ് ചോദ്യം ചെയ്തു. മുല്ലൂരിൽ വൃദ്ധയുടെ കൊലപാതകത്തിലെ പ്രതികയായ റഫീക്ക ബീവിയെയും ഇവർക്ക് വീട് വാടകയ്ക്ക് എടുത്ത് നൽകിയ സമീപവാസിയായ ഒരാളെയുമാണ് ഇന്നലെ ചോദ്യം ചെയ്തത്. ഇരുവരുടെയും മൊഴികളിൽ വൈരുദ്ധ്യമുള്ളതായാണ് സൂചന.യുവതി മരണമടഞ്ഞ ദിവസം റഫീക്ക ബീവി ഈ യുവതിയുടെ വീട്ടിൽ ഉണ്ടായിരുന്നതായും പറയപ്പെടുന്നു. 2016ൽ ആണ് വിഴിഞ്ഞം കല്ലുവെട്ടാൻ കുഴി തുംബ്ളിയോടുള്ള വീടിനു സമീപം യുവതിയെ വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ അയൽവാസിയായിരുന്ന യുവാവിനെയും റഫീക്കാ ബീവിയെയുമാണ് പോലീസ് ചോദ്യം ചെയ്തത്. ആദ്യം റഫീക്കാ ബീവി ഇവിടെ താമസിച്ചിരുന്നില്ല എന്നായിരുന്നു മൊഴി നൽകിയത്. എന്നാൽ യുവാവിനൊപ്പം ചോദ്യം…
Read Moreബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിലെ സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടിയല്ല; അമ്മ ജനറല്‍ സെക്രട്ടറിസ്ഥാനം രാജിവയ്ച്ചതിലെ കാരണത്തെക്കുറിച്ച് അടുപ്പക്കാർ പറയുന്നതിങ്ങനെ…
ഷാജിമോൻ ജോസഫ്കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിനെതിരായ കേസുമായി മുന്നോട്ടുപോകാന്‍ പിന്തുണയറിയിച്ചു സംവിധായകന് ബാലചന്ദ്രകുമാറിനു സന്ദേശം അയച്ചതു മമ്മൂട്ടിയാണെന്ന പ്രചാരണം തള്ളി താരത്തിന്റെ അടുപ്പക്കാര്‍. ദിലീപിനെതിരായ കേസുമായി മുന്നോട്ടുപോകാന്‍ ഒരു സൂപ്പര്‍താരം ഉള്‍പ്പെടെ സിനിമാമേഖലയിലെ നിരവധിയാളുകള്‍ തനിക്കു മെസേജ് അയയ്ക്കുന്നുണ്ടെന്നും അക്കൂട്ടരില്‍ ഒരു സൂപ്പര്‍സ്റ്റാറും ഉണ്ടെന്നുമായിരുന്നു ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍. കേസുമായി മുന്നോട്ടുപോകാന്‍ സൂപ്പര്‍താരം ആവശ്യപ്പെട്ടുവെന്നും ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയിരുന്നു.ഇതേത്തുടര്‍ന്നു പല പേരുകളും പറഞ്ഞുകേള്‍ക്കുന്നുണ്ടെങ്കിലും ഏറ്റവും കൂടുതല്‍ പരാമര്‍ശിക്കപ്പെട്ടതു മമ്മൂട്ടിയുടെയും പൃഥ്വിരാജിന്റെയും പേരുകളാണ്. എന്നാല്‍, ഇത്തരത്തില്‍ ഒരു മെസേജും അയച്ചിട്ടില്ലെന്നും ഇക്കാര്യത്തെക്കുറിച്ച് തനിക്കു യാതൊരു അറിവുമില്ലെന്നുമാണ് മമ്മൂട്ടി അടുത്തയാളുകളോടു പ്രതികരിച്ചത്. സോഷ്യല്‍ മീഡിയകളിലും മറ്റും ഇത്തരമൊരു പ്രചാരണം അവര്‍ താരത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴായിരുന്നു പ്രതികരണം. മാത്രമല്ല, തന്റെ പേര് അനാവശ്യമായി വിവാദത്തിലേക്കു വലിച്ചിഴയ്ക്കുന്നതില്‍ അദ്ദേഹത്തിന് വലിയ അതൃപ്തിയുമുള്ളതായാണ് അറിയുന്നത്. എന്തും വിളിച്ചുപറയാന്‍ മടിയില്ലാത്ത ബാലചന്ദ്രകുമാറിനു മെസേജ് അയയ്ക്കാന്‍ വിവാദങ്ങളില്‍നിന്ന് എന്നും അകന്നുനില്ക്കുന്ന…
Read More