പല തരത്തിലുള്ള അവധി അപേക്ഷകള്‍ നമ്മള് കാണാറുണ്ടല്ലൊ. ചില അപേക്ഷകള്‍ വായനക്കാരെ ചിരിപ്പിക്കുകയും സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്യും. ഇപ്പോള്‍ ഷംസാദ് അഹമ്മദ് എന്നയാളുടെ അവധി അപേക്ഷയാണ് സമൂഹ മാധ്യമങ്ങള്‍ ആഘോഷമാക്കുന്നത്. കാരണം തന്റെ ഭാര്യയുമായുള്ള പിണക്കം മാറ്റാന്‍ രണ്ടുദിവസത്തെ അവധി വേണമെന്നാണ് ഇദ്ദേഹം മേലാധികാരിക്ക് അയച്ച കത്തില്‍ പറയുന്നത്. തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് ഭാര്യയും കുട്ടികളും പിണങ്ങിപോയെന്നും അവരെ തിരികെ കൊണ്ടുവരാനായി ലീവ് വേണമെന്നുമാണ് ആവശ്യം. കാന്‍പൂര്‍ സ്വദേശിയായ ഷംസാദ് അഹമ്മദാണ് പ്രേംനഗര്‍ ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസര്‍ക്ക്(ബിഡിഒ) ഇത്തരത്തിലൊരു അവധിയപേക്ഷ നല്‍കിയത്. ഇതേ ഓഫീസിലെ എല്‍ഡി ക്ലാര്‍ക്കാണ് ഷംസാദ്. ഏതായാലും ഇദ്ദേഹത്തിന്റെ ആവശ്യം അംഗീകരിച്ച് ബിഡിഒ അവധി അനുവദിച്ചിട്ടുണ്ട്.
Read MoreDay: August 4, 2022
ഒന്നു ചിലന്തിയെ കത്തിക്കാന്‍ ശ്രമിച്ചു; ഒരു പ്രദേശം മൊത്തം കത്തിച്ചു, കേസിലുമായി! എന്തിനാണ് ചിലന്തിയെ കത്തിക്കാന്‍ ഇയാൾ ശ്രമിച്ചതെന്ന് വിശദീകരിക്കുന്നില്ലെന്ന് അധികൃതര്‍
വഴില് കണ്ട ചിലന്തിയെ ഒന്ന് കൊല്ലാന്‍ ശ്രമിച്ച് പുലിവാല് പിടിച്ചിരിക്കുകയാണ് അമേരിക്കയിലെ യൂട്ടാ സംസ്ഥാനത്തുള്ള ഒരു യുവാവ്. തന്റെ ലൈറ്റര്‍ ഉപയോഗിച്ച് ചിലന്തിയെ കത്തിക്കാന്‍ ശ്രമിക്കുന്നതിനിടെ കാട്ടുതീ സൃഷ്ടിച്ചുവെന്നാരോപിച്ചാണ് കോറി അലന് മാര്ട്ടിന് എന്ന 26 കാരനെ പോലീസ് പിടികൂടിയത്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. സ്പ്രിംഗ്വില്ലെ നഗരത്തിനടുത്തുള്ള സാള്‍ട്ട് ലേക്ക് സിറ്റിയുടെ തെക്ക് താഴ്വരയിലൂടെ താന്‍ നടക്കുമ്പോള്‍ ഒരു ചിലന്തിയെ കണ്ടിരുന്നെന്ന് മാര്ട്ടിന് പോലീസിനോട് പറഞ്ഞു. അതിനെ കൊല്ലാനായിട്ടാണ് തീയിട്ടതെന്ന് മാര്ട്ടിന് പറയുന്നു. യൂട്ടായുടെ ഭൂരിഭാഗവും കടുത്ത വരള്‍ച്ച നേരിടുന്ന സാഹചര്യമായതിനാല്‍ പ്രദേശത്ത് തീ പെട്ടെന്ന് പടര്‍ന്നു. മാത്രമല്ല തീ അതിവേഗം പര്‍വതത്തിലേക്ക് പടരുകയും ചെയ്തു. ചൊവ്വാഴ്ച വരെ ഒരു ചതുരശ്ര കിലോമീറ്ററില്‍ വരെ തീ കത്തുകയും ചെയ്തു. ഭാഗ്യവശാല്‍ വീടുകള്‍ക്കൊന്നും കേടുപാടുകള്‍ സംഭവിച്ചില്ല. എന്നാൽ എന്തിനാണ് ചിലന്തിയെ കത്തിക്കാന്‍ ഇയാൾ ശ്രമിച്ചതെന്ന് വിശദീകരിക്കുന്നില്ലെന്ന് അധികൃതര്‍ പറഞ്ഞു.…
Read Moreപെണ്മക്കളെ കൊലപ്പെടുത്തിയ കേസില്‍ പിതാവിന്റെ വിചാരണ ആരംഭിച്ചു! കൊല ചെയ്യാനുള്ള കാരണം…
ഡാളസ്: കൗമാരക്കാരായ രണ്ടു പെണ്മക്കളെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണ ഡാളസ് കൗണ്ടി കോടതിയില്‍ ആരംഭിച്ചു. 2008 ജനുവരി ഒന്നിനാണ് പിതാവ് രണ്ടു മക്കളെയും കാറില്‍ വച്ചു കൊലപ്പെടുത്തിയത്. കൃതൃത്തിന് ശേഷം രക്ഷപ്പെട്ട പിതാവിനെ 2020 ലാണ് പോലീസ് പിടികൂടിയത്. പ്രതിക്കുവേണ്ടി പോലീസും എഫ്ബിഐയും 12 വര്‍ഷം നടത്തിയ തെരച്ചിലിനൊടുവിലാണ് പിടിയിലായത്. പെണ്‍കുട്ടികള്‍ ആണ് സുഹൃത്തുക്കളുമായി അടുത്തിടപഴകിയതാണ് പിതാവ് യാസറിനെ പ്രകോപിപ്പിച്ചത്. ഈജിപ്റ്റില്‍ ജനിച്ച യാസര്‍ അബ്ദെല്, അമേരിക്കയില്‍ എത്തി ഡാളസില്‍ ടാക്സി ഡ്രൈവറായി ജോലി ചെയ്തുവരുന്നതിനിടയിലാണ് കൊല നടത്തിയത്. ഡാളസ് ലൂയിസ് വില്ല ഹൈസ്കൂള്‍ വിദ്യാര്‍ഥികളായിരുന്നു കൊല്ലപ്പെട്ട സാറ യാസറും (17), അമിനാ യാസറും (18). കുടുംബത്തിന്റെ മാനം രക്ഷിക്കാനാണ് കൊലപാതകം നടത്തിയതെന്ന് പ്രതി സമ്മതിച്ചുവെങ്കിലും, കോടതിയില്‍ കുറ്റം നിഷേധിച്ചു. ഇര്‍വിങ്ങിലുള്ള ഒരു ഹോട്ടലിനു മുന്നില്‍ പാര്‍ക്കു ചെയ്തിരുന്ന കാറിലാണ് വെടിയേറ്റ ഇരുവരുടെയും മൃതദേഹം കണ്ടത്.
Read Moreവിവാഹം നടത്തി, ഇനി ബ്രേക്ക് എടുത്താല്‍ ഗര്‍ഭിണിയാക്കും!
നടി നിത്യ മേനോന് വിവാഹിതയാകാനൊരുങ്ങുന്നു എന്ന വാര്‍ത്ത ഈ അടുത്തിടെ പ്രചരിച്ചിരുന്നു. മലയാളത്തിലെ ഒരു യുവ നടനാണ് വരനെന്നും വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ ഈ വാര്‍ത്ത തള്ളിക്കളഞ്ഞുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നിത്യ മേനോന്. എന്റെ വിവാഹ വാര്‍ത്തകളൊക്കെ ഇതിനോടകം വന്നു കഴിഞ്ഞു. ഇനിയൊരു ബ്രേക്ക് എടുത്താല്‍ ഗര്‍ഭിണിയാണെന്നു വരെ കഥകള്‍ പ്രചരിക്കും. നടീനടന്മാര് ബ്രേക്ക് എടുക്കുന്നതിനേക്കുറിച്ച് ആളുകള്‍ക്ക് മനസിലാവില്ല. ഞാന്‍ ഇതിന് മുമ്പ് ബ്രേക്ക് എടുത്തപ്പോഴും ഗര്‍ഭിണിയാണെന്നൊക്കെ കഥകള്‍ വന്നിരുന്നു. ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന ആളുകള്‍ കുറച്ചുകൂടിയെങ്കിലും ക്രിയേറ്റീവാകണം- നിത്യ മേനോന് പറഞ്ഞു. നവാഗതയായ ഇന്ദു വി.എസ് സംവിധാനം ചെയ്യുന്ന 19 (1) (a) ആണ് നിത്യയുടെ ഏറ്റവും പുതിയ സിനിമ. വിജയ് സേതുപതിയാണ് ചിത്രത്തിലെ നായകന്. പൊളിറ്റിക്കല്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. നിര്‍മ്മാണം ആന്റോ ജോസഫും നീത പിന്റോയുമാണ്. ആന്റോ ജോസഫ് ഫിലിം കമ്പനി, ആന്‍ മെഗാ…
Read Moreകണ്ടാൽ ഫാമിലി ലുക്ക്… കൈയിലിരുപ്പ് ഹാഷിഷ് ഓയിലും കഞ്ചാവും! ലഹരികടത്തിന് സ്ത്രീകൾ കൂടുന്നു
സ്വന്തം ലേഖകൻ തൃശൂർ: കണ്ടാൽ ഫാമിലി ലുക്കാണ്..പക്ഷേ കയ്യിലിരുപ്പാണെങ്കിൽ അതി മാരകമായ ഹാഷിഷ് ഓയിലും കഞ്ചാവും എംഡിഎംഎപോലുള്ള മയക്കുമരുന്നുകളും – അന്യസംസ്ഥാനങ്ങളിൽ നിന്നും കേരളത്തിനകത്തും മയക്കുമരുന്ന് ക്യാരിയർമാരായി സ്ത്രീകൾ കൂടുന്നുവെന്ന് കഴിഞ്ഞദിവസം തൃശൂരിൽ പിടിയിലായ സംഘം ഒരിക്കൽ കൂടി വ്യക്തമാക്കുന്നു. മയക്കുമരുന്ന് ക്യാരിയർമാരായും വിൽപനക്കാരായും സ്ത്രീകൾ കേരളത്തിൽ വർധിക്കുന്നതായി നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. സുരക്ഷിതമായി മയക്കുമരുന്നടക്കമുളള നിരോധിത വസ്തുക്കൾ അന്യസംസ്ഥാനങ്ങളിൽ നിന്നും കടത്താൻ സ്ത്രീകളെ കൂടെ കൂട്ടുന്ന പതിവ് കഴിഞ്ഞ കുറച്ചുകാലങ്ങളായി നടക്കുന്നുണ്ട്. പോലീസടക്കമുള്ളവർ ചെക്കിംഗ് നടത്താനെത്തുന്പോൾ വണ്ടിയിൽ സ്ത്രീകളടക്കമുള്ളവരുണ്ടെങ്കിൽ ഫാമിലിയാണല്ലോ എന്ന് കരുതി കാര്യമായ പരിശോധന നടത്താതെ വണ്ടികൾ കടത്തിവിടും. ഇതു തന്നെയാണ് മയക്കുമരുന്ന് കച്ചവടക്കാരുടെ തുറുപ്പുഗുലാൻ. സ്ത്രീകളെ മുൻനിർത്തിയാണ് ഇവർ ചരക്കുനീക്കം നടത്തുന്നത്. എന്നാൽ സ്ത്രീകൾ ക്യാരിയർമാരായി മയക്കുമരുന്നും സ്വർണവുമെല്ലാം കടത്തുന്നത് പതിവായതോടെ പോലീസും എൻഫോഴ്സ്മെന്റുമെല്ലാം കൂടുതൽ ജാഗ്രതയോടെ പരിശോധനകൾ കർശനമാക്കിയിട്ടുണ്ട്. ക്യാരിയർമാരായി എത്തുന്ന…
Read Moreഒഴിയാത്ത മഴയും ആശങ്കയുമായി തൃശൂർ ! ചാലക്കുടി പുഴയിൽ അപകടകരമായ നിലയിൽ ജലനിരപ്പുയരുന്നു; പീച്ചിഡാമിന്റെ ഷട്ടറുകൾ തുറന്നു
സ്വന്തം ലേഖകൻ തൃശൂർ: മഴയും ആശങ്കകളുമൊഴിയാതെ തൃശൂർ. ചാലക്കുടി പുഴയിൽ ജലനിരപ്പുയരുന്നത് ചാലക്കുടി നിവാസികളുടെ ആശങ്ക ഉയർത്തുന്നു. പീച്ചിഡാമിന്റെ ഷട്ടറുകൾ തുറന്നു. തൃശൂർ നഗരപ്രദേശങ്ങളിലും വെള്ളക്കെട്ട് ഭീഷണിയുണ്ട്. ജില്ലയിൽ 37 ദുരിതാശ്വാസ ക്യാന്പുകളുണ്ട്. 469 കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു.1533പേർ ക്യാന്പുകളിലുണ്ട്. ജില്ലയിൽ മലയോരമേഖലയിൽ മണ്ണിടിച്ചിൽ ഭീഷണിയുണ്ട്. തൃശൂർ-പാലക്കാട് ദേശീയപാതയിൽ മണ്ണിടിച്ച് റോഡിലേക്ക് വീണതിനെ തുടർന്ന് ഇവിടെ ഒറ്റവരിയായാണ് വണ്ടികൾ കടത്തിവിടുന്നത്. പുത്തൂർ എട്ടാം കല്ലിൽ വീടിനു സമീപത്തേക്ക് മണ്ണിടിഞ്ഞു വീണു. ഇതെ തുടർന്ന് വീട്ടുകാരെ മാറ്റിപാർപ്പിച്ചു.മാന്ദാമംഗലം ദർഭയിൽ റോഡിന്റെ ഒരുവശം ഇടിഞ്ഞു. തൃശൂർ നഗരത്തിൽ വെള്ളക്കെട്ട് ഭീഷണിയുടെ സൂചന പലയിടത്തുമുണ്ട്. തൃശൂർ പൂങ്കുന്നം ഉദയനഗറിലെ ചില വഴികളിൽ വെള്ളക്കെട്ടുണ്ടായിട്ടുണ്ട്. ചിമ്മിനിഡാമിന്റെ ഷട്ടറുകൾ തുറക്കാൻ സാധ്യത. ശക്തമായമഴ തുടരുന്ന സാഹചര്യത്തില്‍ ചിമ്മിനി ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്താൻ സാധ്യതയുണ്ട്. നിലവിൽ കുറുമാലി പുഴയിലെ ജലനിരപ്പ് വാണിംഗ് ലെവലിന് മുകളിലാണ്. ഡാമിന്റെ…
Read Moreവിശ്വാസികൾ ചോദിക്കുന്നു… കെഎസ്ആർടിസി തീർഥാടന പാക്കേജുകാർക്ക് കൊന്പുണ്ടോ ? നാലന്പല ദർശനം; ഭക്തരോട് പക്ഷപാതമെന്ന് ആക്ഷേപം
കണ്ണൂർ: കർക്കിടക മാസത്തിൽ തൃപ്രയാർ ശ്രീമക്ഷേത്രം, ഇരിങ്ങാലക്കുട കൂടൽ മാണിക്യം, തിരുമൂഴിക്കുളം, പയമ്മൽ ക്ഷേത്രം എന്നിവിടങ്ങളിൽ ദർശനം നടത്തുക എന്നത് ഹൈന്ദവ വിശ്വാസികളെ സംബന്ധിച്ചിടത്തോളം പുണ്യമാണ്. അതുകൊണ്ട് തന്നെ കർക്കിടക മാസങ്ങളിൽ നാലന്പല ദർശനത്തിനെത്തുന്നവരുടെ തിരക്കും കൂടുതലാണ്. കോവിഡ് കാലത്തിനു ശേഷമായത് കൊണ്ട് തന്നെ ഇത്തവണ പതിവിലും തിരക്കാണ്. എന്നാൽ ദർശനത്തിനെത്തുന്ന ഭക്തരെ രണ്ടു തട്ടിലാക്കിയാണ് ക്ഷേത്രങ്ങളിൽ ദർശന സൗകര്യമൊരുക്കുന്നതെന്ന് ആരോപണം. നാലന്പല ദർശനത്തിനായി കെഎസ്ആർടിസി നടത്തുന്ന പാക്കേജ് തീർഥാടനത്തിനെത്തുന്നവർക്ക് പ്രഥമ പരിഗണന നൽകുന്നതായാണ് ആരോപണം. സംസ്ഥാനത്തിനകത്തു നിന്നും പുറത്തു നിന്നുമുള്ള ആയിരങ്ങൾ ക്ഷേത്രങ്ങൾക്കു മുന്നിൽ ദർശനത്തിനായി ക്യൂ നിൽക്കുന്പോൾ കെഎസ്ആർടി തീർഥാന പാക്കേജിലെത്തുന്ന ഭക്തരെ മറ്റുള്ളവരെ മറികടന്ന് ക്ഷേത്രങ്ങളിലേക്ക് കടത്തി വിടുകയാണ്. കെഎസ്ആർടിസിയിലെത്തുന്ന ഭക്തർക്ക് അധികൃതർ പ്രത്യേക തിരിച്ചറിയൽ കാർഡുകൾ നൽകുന്നുണ്ട്. ഇത് കഴുത്തിലണിഞ്ഞ് വരുന്നവരെയാണ് ഒരു മാനദണ്ഡവുമില്ലാതെ കടത്തി വിടുന്നത്. ഒരു ദിവസം ഉച്ചയ്ക്ക്…
Read Moreഇരുവരും സംസാരിച്ചുകൊണ്ടിരിക്കെ കത്തിയെടുത്ത് അയാള്‍..! ഓട്ടോ ഡ്രൈവർക്ക് വെട്ടേറ്റ സംഭവത്തിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പരാതി
ചെറുവത്തൂർ: മാവിലാക്കടപ്പുറത്ത് ഓട്ടോ ഡ്രൈവർക്ക് കഴുത്തിന് വെട്ടേറ്റ സംഭവത്തിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പരാതി. മാവിലാക്കടപ്പുറം സ്റ്റാൻഡിലെ ഓട്ടോറിക്ഷാ ഡ്രൈവർ ഒരിയരയിലെ കെ.ശ്രീയേഷി (27)നാണ് ഇന്നലെ കടലോരത്ത് വച്ച് വെട്ടേറ്റത്. ഗുരുതര പരിക്കുകളോടെ ചെറുവത്തൂരിലെ ആശുപത്രിയിൽ ചികിത്സയിലാണ് യുവാവ്. സിപിഎം ഒരിയര ബ്രാഞ്ച് സെക്രട്ടറി പി.പി. ഷൈമേഷാണ് വെട്ടിയതെന്നാണ് ആശുപത്രിയിൽ കൊണ്ടു പോകും വഴി ശ്രീയേഷിന്റെ മൊഴി. ഇരുവരും സംസാരിച്ചുകൊണ്ടിരിക്കെ കത്തിയെടുത്ത് കഴുത്തിൽ തുടരെ വെട്ടുകയായിരുന്നുവെന്ന് പറയുന്നു. കടലോരത്തുണ്ടായിരുന്നവരും അതുവഴി പോയ ഓട്ടോ ഡ്രൈവർമാരും ചേർന്ന് ചോര വാർന്നു കിടക്കുന്ന ശ്രീയേഷിനെ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. വെട്ടേറ്റ ശ്രീയേഷിന്റെ കഴുത്തിന് 15 തുന്നലുകളിട്ടു. ചന്തേര പോലീസ് ആശുപത്രിയിലെത്തി സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങി. ഉന്നത പോലീസ് ഉദ്യോഗസ്ഥർ ഉച്ച കഴിഞ്ഞ് സ്ഥലത്തെത്തും.
Read Moreസഹകരണ സംഘം ജീവനക്കാരിയെ പീഡിപ്പിച്ച കേസിൽ മുൻകൂർ ജാമ്യാപേക്ഷ തള്ളി! കണ്ണൂരിലെ കോൺഗ്രസ് നേതാവ് കീഴടങ്ങിയേക്കും
കണ്ണൂർ: സഹകരണ സംഘം ജീവനക്കാരിയെ പീഡിപ്പിച്ച കേസിൽ മുൻകൂർ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിൽ കോൺഗ്രസ് നേതാവ് പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തി കീഴടങ്ങിയേക്കും. കണ്ണൂർ കോർപറേഷനിലെ 36ാം വാർഡ് കൗൺസിലറായ പി.വി. കൃഷ്ണകുമാറിനായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. മാനന്തവാടിയിലാണ് കൗൺസിലർ ഒളിവിൽ കഴിയുന്നതെന്നാണ് പോലീസിന് ലഭിച്ച സൂചന. മാനന്തവാടിയിൽ പോയി ഒളിസങ്കേതം കണ്ടെത്തി കൗൺസിലറെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് പോലീസ്. ഇതിനായി മാനന്തവാടി പോലീസിന്റെ സഹായം പോലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്. അതേസമയം, പോലീസ് അറസ്റ്റ് ചെയ്യുന്നതിന് മുന്നെ നേരിട്ടെത്തി കീഴടങ്ങാനുള്ള നീക്കം കൃഷ്ണകുമാർ വക്കീൽ മുഖേന നടത്തുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഉടൻ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങാനാണ് സാധ്യത. നിലവിൽ കൃഷ്ണകുമാർ ഒളിവിൽ കഴിയാനുള്ള സാധ്യതയുള്ള സ്ഥലങ്ങളെല്ലാം പോലീസ് പരിശോധിച്ചു കഴിഞ്ഞു. ഒളിവിൽ പോകാൻ ആരുടെയെങ്കിലും സഹായം ഇയാൾക്ക് ലഭിച്ചിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. സഹകരണ സംഘം ജീവനക്കാരിയെയാണ് കൃഷ്ണകുമാർ പീഡിപ്പിക്കാൻ ശ്രമിച്ചത്.…
Read Moreമൊബൈൽ ഫോണ്‍ വഴി പരിചയപ്പെട്ട് സൗഹൃദം സ്ഥാപിച്ച ശേഷം വിദ്യാർഥിനിയെ പീഡനത്തിനിരയായാക്കി! അമീർഅലി കുടുങ്ങി
ചങ്ങരംകുളം: മൊബൈൽ ഫോണ്‍ വഴി പരിചയപ്പെട്ട് സൗഹൃദം സ്ഥാപിച്ച ശേഷം പത്താം ക്ലാസ് വിദ്യാർഥിനിയെ പീഡനത്തിനിരയായാക്കിയ സംഭവത്തിൽ യുവാവിനെ ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തു. എടപ്പാൾ നടുവട്ടം ശ്രീവത്സം ഹോസ്പിറ്റലിനു സമീപത്തെ മാടന്പി വളപ്പിൽ അമീർഅലി (30)യെയാണ് അറസ്റ്റു ചെയ്തത്. കെട്ടിട നിർമാണ തൊഴിലാളിയായ അമീർഅലി മൂന്നു മാസം മുന്‍പാണ് ചങ്ങരംകുളത്ത് വച്ച് സ്കൂളിൽ പോയിരുന്ന 16 വയസുള്ള പെണ്‍കുട്ടിക്ക് മൊബൈൽ നന്പർ കൈമാറിയത്. പിന്നീട് സൗഹൃദം സ്ഥാപിക്കുകയുമായിരുന്നു. കഴിഞ്ഞദിവസം ഉച്ചയോടെ വീട്ടിൽ പെണ്‍കുട്ടി മാത്രമാണെന്നു മനസിലാക്കിയ യുവാവ് വീട്ടിലെത്തി പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് പരാതി. പോക്സോ പ്രകാരം കേസെടുത്ത പ്രതിയെ പൊന്നാനി ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ്് ചെയ്തു.
Read More