ഡാളസ്: ‘അതാ അവിടെ നില്‍ക്കുന്നത് പിശാചാണ്’ വ്യത്യസ്ത മതസ്ഥരായ ആണ്‍കുട്ടികളെ പ്രണയിച്ചുവെന്ന കാരണത്താല്‍ രണ്ടു പെണ്മക്കളെ കാറിനകത്തുവച്ച് വെടിവച്ചു കൊലപ്പെടുത്തിയ പിതാവിന്റെ മുഖത്തു നോക്കി മാതാവ് പറഞ്ഞ വാക്കുകളാണിത്. കഴിഞ്ഞ ദിവസം സാക്ഷി വിസ്താരത്തിനിടെയാണ് നാടകീയ രംഗങ്ങള്‍ കോടതിയില്‍ അരങ്ങേറിയത്. കൊലപാതകം നടന്ന 2008 ജനുവരി ഒന്നിനുശേഷം ആദ്യമായാണ് യാസര്‍ സെയ്ദിനെ ഭാര്യ പട്രീഷ ഓവന്‍സ് മുഖാമുഖം കാണുന്നത്. ഇയാള്‍ക്കു നേരെ കോടതി മുറിയില്‍ വിരല്‍ ചൂണ്ടി രോഷത്തോടെയായിരുന്നു പട്രീഷയുടെ വാക്കുകള്‍. അമീന (18), സാറ (17) എന്നീ രണ്ടു പെണ്‍കുട്ടികളാണ് വെടിയേറ്റു മരിച്ചത്. ഈ മാസം ഒന്നിനാണ് കേസ് വിസ്താരം ആരംഭിച്ചത്. മൂന്നാം ദിവസം ഡാലസ് ഫ്രാങ്ക് ക്രൗലി കോര്‍ട്ടിനുള്ളിലാണ് വികാരവിക്ഷോഭം ഉണ്ടായത്. കൊലപാതകത്തിനുശേഷം അപ്രത്യക്ഷമായ യാസര്‍ സെയ്ദിനെ ഭാര്യ പട്രീഷ ഓവന്‍സ് പിന്നീട് ഡിവോഴ്സ് ചെയ്തിരുന്നു. 12 വര്‍ഷത്തിനു ശേഷമാണ് ഇയാള്‍ പിടിയിലായത് (2020ല്‍).…
Read MoreDay: August 6, 2022
പിഞ്ചുകുഞ്ഞ് കിണറ്റിൽ മരിച്ച നിലയിൽ! കുളിപ്പിച്ചപ്പോൾ കുട്ടി കിണറ്റിൽ വീണുപോയതാണെന്ന് മാതാവ് ; സംഭവം ഹരിപ്പാട്
ആലപ്പുഴ: ഹരിപ്പാട് മണ്ണാറശാലയിൽ 47 ദിവസം പ്രായമായ പിഞ്ചുകുഞ്ഞിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. തുലാംപറമ്പ് വടക്ക് മണ്ണാർ പഴഞ്ഞതിൽ ശ്യാംകുമാർ-ദീപ്തി ദമ്പതികളുടെ മകൾ ദൃശ്യയെയാണ് മരിച്ചത്. കുളിപ്പിച്ചപ്പോൾ കുട്ടി കിണറ്റിൽ വീണുപോയതാണെന്നാണ് മാതാവിന്റെ ഭാഷ്യം. എന്നാൽ ഇവർക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന് ബന്ധുക്കളും പോലീസും വ്യക്തമാക്കി. ഉച്ചയോടെയായിരുന്നു സംഭവം. പോലീസ് സ്ഥലത്തെത്തി മാതാവിനെയും മറ്റ് ബന്ധുക്കളെയും ചോദ്യം ചെയ്തു. കുഞ്ഞിന്റെ മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Read Moreകോവിഡ് രോഗികളുടെ എണ്ണം കൂടുന്നു! സംസ്ഥാനത്ത് ആറുമാസത്തേക്ക് മാസ്ക്കും സാനിറ്റൈസറും നിർബന്ധമാക്കി; പുതിയ ഉത്തരവില്‍ പറയുന്നത് ഇങ്ങനെ…
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കൂടുന്ന പശ്ചാത്തലത്തിൽ ആറ് മാസത്തേക്ക് മാസ്കും സാനിറ്റൈസറും നിര്‍ബന്ധമാക്കി സര്‍ക്കാര്‍ വീണ്ടും ഉത്തരവിറക്കി. ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാളാണ് പുതിയ ഉത്തരവിറക്കിയത്. പൊതുസ്ഥലത്തും ജോലി സ്ഥലത്തും പൊതുജനങ്ങള്‍ക്കു പ്രവേശനമുള്ള മറ്റ് എല്ലായിടങ്ങളിലും ആൾക്കൂട്ടത്തിലും വാഹനങ്ങളിലും നിർബന്ധമായും മാസ്ക് ധരിക്കണം. സ്ഥാപനങ്ങള്‍, കടകള്‍, തിയറ്ററുകള്‍ എന്നിവയുടെ നടത്തിപ്പുകാര്‍ സാനിറ്റൈസര്‍ ഉപയോഗിക്കാൻ സൗകര്യം ഒരുക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് വെള്ളിയാഴ്ച 1,113 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
Read Moreഭര്‍ത്താവിനെ വേണ്ട! കാമുകനെ മതിയെന്ന് യുവതി; യുവതിയെയും കുഞ്ഞിനെയും കാമുകനൊപ്പം വിട്ട് കോടതി; ശ്രീകണ്ഠപുരത്ത് നടന്ന സംഭവം ഇങ്ങനെ…
ശ്രീകണ്ഠപുരം: ചെങ്ങളായി കൊളത്തൂരിൽ നിന്ന് കാണാതായ 24 കാരിയായ യുവതിയെയും കുഞ്ഞിനെയും ഒടുവിൽ കാമുകനോടൊപ്പം പോലീസ് കണ്ടെത്തി. ഇരുവരെയും തളിപ്പറമ്പിൽ വച്ചാണ് ശ്രീകണ്ഠപുരം പോലീസ് കസ്റ്റഡിയിലെടുത്തത്. കാസർഗോഡ് സ്വദേശിയോടൊപ്പമാണ് യുവതി കുഞ്ഞിനെയുമെടുത്ത് മുങ്ങിയത്. കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് സ്വന്തം വീട്ടിലേക്കെന്ന് പറഞ്ഞ് ഇവർ ഭർതൃവീട്ടിൽ നിന്നും ഇറങ്ങിയത്. എന്നാൽ സ്വന്തം വീട്ടിലോ ഭർതൃവീട്ടിലോ എത്താത്തിനെ തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഇന്നലെ വൈകുന്നേരത്തോടെ ഇരുവരെയും തളിപ്പറമ്പിൽ കണ്ടെത്തിയത്. തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കിയ യുവതിയെ സ്വന്തം ഇഷ്ടപ്രകാരം കാമുകനോടൊപ്പം വിടുകയായിരുന്നു.
Read Moreകള്ളൻ അകത്തോ, പുറത്തോ..? കണ്ണൂർ സെൻട്രൽ ജയിലിലെ കവർച്ച; കവർച്ച നടന്നിട്ട് ഒരു വർഷം; അന്വേഷണം ഇങ്ങനെ…
അനുമോൾ ജോയ് കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ കവർച്ച നടന്നിട്ട് ഒരു വർഷം കഴിഞ്ഞു.പോലീസിന്റെ മൂക്കിൻ തുന്പിൽ നടന്ന മോഷണം…എന്നിട്ടും, ഇതുവരെയായി പ്രതിയെക്കുറിച്ച് യാതൊരു സൂചനയും പോലീസിന് ലഭിച്ചിട്ടില്ല. ഇപ്പോഴും പ്രതിയെ പിടികൂടാനാവാതെ പോലീസ് ഇരുട്ടിൽ തപ്പുകയാണ്. പ്രത്യേക സേന 24 മണിക്കൂറും കാവലുള്ള സെന്‍ട്രല്‍ ജയിലിന്റെ കവാടത്തിനരികെയുള്ള ഓഫീസില്‍നിന്നാണ് മോഷണം നടന്നത് എന്നതാണ് കൗതുകം. 2021 ഏപ്രിൽ 21 ന് അർധരാത്രിയായിരുന്നു സെൻട്രൽ ജയിലിലെ ചപ്പാത്തി യൂണിറ്റിന്റെ ഓഫീസ് പൂട്ട് പൊളിച്ച് ഒരുലക്ഷത്തി തൊണ്ണൂറ്റി നാലായിരം രൂപയായിരുന്നു കവർന്നത്. ജയിലിൽ നിന്നും പുറത്തിറങ്ങിയ രണ്ട് തടവുകാരെ കേന്ദ്രീകരിച്ചായിരുന്നു ആദ്യഘട്ട അന്വേഷണം. പോലീസുകാർ മുഴുവൻ കോവിഡ് പ്രതിരോധത്തിനായി പോയതുകൊണ്ടാണ് അന്വേഷണം മെല്ലെപോകുന്നുവെന്നാണ് ആദ്യം അന്വേഷണ ഉദ്യോഗസ്ഥർ നൽകിയ വിശദീകരണം. സിസിടിവി ദൃശ്യം പരിശോധിക്കുകയും പ്രതിയെ തപ്പി സംസ്ഥാനത്തിന് പുറത്തേക്ക് പോകുകയും ചെയ്തിട്ടും പ്രതിയെ കിട്ടിയില്ല. എന്നാൽ, പോലീസുകാരുടെ…
Read Moreമയ്യിലിലെ 80 പവൻ കവർച്ച! 3 വിരലടയാളങ്ങൾ കവർച്ചക്കാരുടേത്; പരിശോധിച്ചത് 100 സിസിടിവി ദൃശ്യങ്ങൾ
സ്വന്തം ലേഖകൻ മയ്യിൽ: മയ്യിൽ കടൂരിലെ എൻ.വി.ഷീബയുടെ ആൾത്താമസമില്ലാത്ത വീട് കുത്തിത്തുറന്ന് 80 പവൻ സ്വർണവും 1,30,000 രൂപയും കവർന്ന സംഭവത്തിൽ 100 ഓളം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പോലീസ്. മയ്യിൽ-മാണിയൂർ-ചക്കരക്കൽ, മയ്യിൽ-മലപ്പട്ടം-ശ്രീകണ്ഠപുരം, മയ്യിൽ-പാവന്നൂർ-ഇരിക്കൂർ, ഇരിക്കൂർ-മട്ടന്നൂർ, മയ്യിൽ-പുതിയതെരു റൂട്ടുകളിലെ സിസിടിവി ദൃശ്യങ്ങളാണ് പോലീസ് പരിശോധിച്ചത്. കഴിഞ്ഞ ജൂലൈ 17 മുതൽ കവർച്ച നടന്നതായി കണ്ടെത്തിയ 24 വരെയുള്ള സിസിടിവി ദൃശ്യങ്ങളാണ് പോലീസ് പരിശോധിച്ചത്. ഒരാഴ്ചയ്ക്കിടെ ഏത് ദിവസമാണ് കവർച്ച നടന്നതെന്ന് കൃത്യമായി കണ്ടെത്താൻ കഴിയാത്തതാണ് അന്വേഷണത്തിന് തടസം സൃഷ്ടിക്കുന്നത്. കൂടാതെ പരിശോധിച്ച മിക്ക സ്ഥലങ്ങളിലും നൈറ്റ് വിഷൻ കാമറയില്ലാത്തതിനാൽ ലഭിച്ച ദൃശ്യങ്ങൾക്ക് വ്യക്തതയുമില്ല. കവർച്ച നടന്ന വീടിന് സമീപത്തെ രണ്ട് സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചെങ്കിലും കവർച്ച നടന്ന വീട്ടിലേക്കും വീടിന് മുന്നിലെ റോഡിലേക്കുമുള്ള ദൃശ്യങ്ങൾ ലഭിച്ചില്ല. വിരലടയാള വിദഗ്ധർ വീട്ടിൽ നടത്തിയ പരിശോധനയിൽ ലഭിച്ച ആറ്…
Read Moreപഠിക്കണം… പണി വേണം.. വേണേൽ മംഗലം കഴിച്ചോ…! പുതുതലമുറ മുസ്ലിം പെൺകുട്ടികൾക്ക് ഇംഗ്ലീഷ് മറിയത്തിന്റെ ഉപദേശം ഇങ്ങനെയായിരുന്നു…
നവാസ് മേത്തർ തലശേരി: “മംഗലം കഴിക്കണ്ട നന്നായി പഠിച്ച് പണി മാങ്ങിക്ക. എന്നിട്ട് സുഖായി ജീവിക്യ. പറ്റിയ ആളെ എപ്പോഴെങ്കിലും പരിചയപ്പെട്ടാൽ മാത്രം വേണേൽ മംഗലം കഴിച്ചോ ” ഇംഗ്ലീഷ് മറിയം എന്ന മാളിയേക്കൽ മറിയുമ്മ പുതുതലമുറയിലെ പെൺകുട്ടികൾക്ക് നൽകുന്ന ഉപദേശം ഇതായിരുന്നു. റേഡിയോ ഉള്ള വീട് ചെകുത്താന്റെ വീടാണെന്ന് യാഥാസ്ഥിതികർ വിശ്വസിച്ചിരുന്ന കാലത്ത് റേഡിയോ തന്റെ ചായ്പിൽ വെച്ച് പാട്ടു കേട്ട മറിയുമ്മ പൈതൃക നഗരിയായ തലശേരിയുടെ ചരിത്രത്തിനൊപ്പം നടന്നു നീങ്ങിയ വനിതയായിരുന്നു. കാച്ചി തുണിയും തട്ടവും മക്കത്തെ കല്ലിന്റെ മാലയുമണിഞ്ഞ് മൊഞ്ചത്തിയായി തൊണ്ണൂറ്റിയെട്ടാം വയസിലും മണി മണി പോലെ ഇംഗ്ലീഷ് പറഞ്ഞ മറിയുമ്മ ഓർമയായി. പെൺകുട്ടികളെ പഠിപ്പിക്കുന്നത് തെറ്റായി കണ്ട യാഥാസ്ഥിതികരുള്ള കാലത്താണ് എതിർപ്പുകളെ അതിജീവിച്ച് സാഹസികമായി മുസ്ലിം സമുദായത്തിൽനിന്ന് മറിയുമ്മ ആദ്യമായി ഇംഗ്ലീഷ് വിദ്യഭ്യാസം നേടിയത്. മതപണ്ഡിതനായ ഒ.വി. അബ്ദുള്ളയുടെ മകളായ മറിയുമ്മയെ…
Read Moreഅമ്മയെ കുത്തി പരിക്കേൽപ്പിച്ച മകൻ റിമാൻഡിൽ! അമ്മയെ കുത്തിയ കാര്യം അയൽവാസികളെയും ബന്ധുമിത്രാധികളെയും അറിയിച്ചെങ്കിലും ആരും തിരിഞ്ഞുനോക്കിയില്ല
അങ്കമാലി: അമ്മയെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ മകനെ റിമാൻഡ് ചെയ്തു. നായത്തോട് പുതുശേരി പരേതനായ കുഞ്ഞുമോന്റെ ഭാര്യ മേരി (52) ക്കാണ് കുത്തേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്ത മകൻ കിരണിനെ (27) കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെയായിരുന്നു സംഭവം. അമ്മയും മകനും മാത്രമാണ് ഈസമയം വീട്ടിലുണ്ടായിരുന്നത്. കുത്തേറ്റ് മേരിയുടെ കുടൽ പുറത്തുവന്ന നിലയിലായിരുന്നു. തലയിൽ രക്തം കട്ട പിടിച്ചിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞെങ്കിലും ബോധം വീണ്ടുകിട്ടിയിട്ടില്ല. വീട്ടിൽ പലപ്പോഴും അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നതായി പറയുന്നു. നിരവധി അടിപിടി കേസിലും മാലമോഷണ കേസിലും പ്രതിയായ കിരൺ ജയിൽ ശിക്ഷയുമനുഭവിച്ചിട്ടുണ്ട്. നായത്തോട് സൗത്തിലെ ഐഎൻടിയുസി ചുമട്ട് യൂണിയൻ സെക്രട്ടറിയാണ്. അമ്മയെ കുത്തിയ കാര്യം കിരൺ ഉടൻതന്നെ അയൽവാസികളെയും ബന്ധുമിത്രാധികളെയും അറിയിച്ചെങ്കിലും ആരും തിരിഞ്ഞുനോക്കിയില്ലെന്നു പറയുന്നു. തുടർന്ന് കിരൺതന്നെയാണ് ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽനിന്ന് രക്ഷപ്പെടാൻ നോക്കുന്നതിനിടെ പോലീസ് എത്തി…
Read Moreഎലി കൊടുത്ത “പണി’ ! ഹാർഡ് വെയർ ഷോപ്പിൽ തീപിടിത്തം; സംഭവം കൊച്ചി എളമക്കരയില്‍
കൊച്ചി: രാവിലെ കട തുറന്ന ഉടമ വിഗ്രഹത്തിനു മുന്നിൽ കത്തിച്ചുവച്ച വിളക്കിലെ തിരി എലി കൊണ്ടുപോയി. ഈ തിരിയിൽ നിന്ന് തീ പടർന്ന് കടയ്ക്കു തീപിടിച്ചു. ഇന്ന് രാവിലെ 9.30-ന് എളമക്കര പൊറ്റക്കുഴി ജംഗ്ഷനിലെ ജയ ഹാർഡ് വെയർ ഷോപ്പിലാണ് എലിയുടെ തീക്കളി. രാധാമണിയുടെ ഉടമസ്ഥതയിലുള്ളതാണ് ഹാർഡ് വെയർ ഷോപ്പ്. തീ പടരുന്നതുകണ്ട് കടയുടമ തന്നെ തീ അണച്ചതിനാൽ വലിയ അപകടം ഉണ്ടായില്ല.
Read Moreവീസയുടെ ആവശ്യത്തിനായി പോയ ദീപക് എവിടെ ? ഉത്തരംതേടി രണ്ട് കുടുംബങ്ങള്‍; ഇർഷാദിനെ ഭീഷണിപ്പെടുത്തിയ തിന്റെ ശബ്ദരേഖ പുറത്ത്
സ്വന്തം ലേഖകന്‍ കോഴിക്കോട്: സ്വര്‍ണകടത്ത് സംഘം തട്ടികൊണ്ടുപോയ ഇര്‍ഷാദ് കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരിച്ചതോടെ കുഴഞ്ഞുമറിഞ്ഞ് അന്വേഷണം. കടപ്പുറത്തുനിന്നും കിട്ടിയ മൃതശരീരം ഇര്‍ഷാദിന്റേതാണെന്ന് പോലീസ് തന്നെ സമ്മതിച്ചതോടെ കാണാതായ മേപ്പയൂര്‍ സ്വദേശി ദീപക് എവിടെ എന്ന ചോദ്യമാണ് ഉയരുന്നത്. ഇത് കൂടി കണ്ടെത്തിയാല്‍മാത്രമേ അന്വേഷണം പൂര്‍ണതയില്‍ എത്തൂ. മകന് മരിച്ചുവെന്ന വിശ്വസിച്ചിരുന്ന ദീപകിന്റെ കുടുംബത്തിന് ഇപ്പോള്‍ പ്രതീക്ഷ കൈവരുമ്പോള്‍ ഇര്‍ഷാദിന്റെ കുടുംബമാകട്ടെ ദുംഖ കയത്തിലുമാണ്. എന്ത് സംഭവിച്ചുവെന്ന വ്യക്തതയാണ് ഇരുകുടുംബങ്ങളും ആവശ്യപ്പെടുന്നത്. ഈ സാഹചര്യത്തില്‍ അന്വേഷണ സംഘത്തിനുമേല്‍ സമ്മര്‍ദമേറെയാണ്. കൂടുതൽ അറസ്റ്റ് നിലവില്‍ ഇര്‍ഷാദിന്റെ മരണവുമായി കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നാണ് പോലീസ് നല്കുന്ന സൂചന. നിലവില്‍ നാലുപേരാണ് കേസില്‍ അറസ്റ്റിലായത്. വിദേശത്തുള്ള പ്രതികളുടെയും കുടുംബം സംശയം ഉന്നയിച്ചവരുടെയും വിദേശയാത്ര വിവരങ്ങള്‍ ഉള്‍പ്പെടെ അന്വേഷണസംഘം ശേഖരിക്കുന്നുണ്ട്. ഇര്‍ഷാദിന്റെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ഇന്ന് അന്വേഷണസംഘത്തിന് ലഭിച്ചേക്കും.പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കുന്നതോടെ കൂടുതല്‍ കാര്യങ്ങളില്‍…
Read More