നെടുമ്പാശേരി: ദേശീയപാതയിലെ ഭീമൻകുഴിയിൽ വീണ് സ്കൂട്ടർ യാത്രികനായ ഹോട്ടൽ ഉടമയ്ക്ക് ദാരുണാന്ത്യം. നെടുമ്പാശേരി എംഎഎച്ച്എസ് സ്കൂളിന് സമീപമുണ്ടായ അപകടത്തിൽ പറവൂർ മാഞ്ഞാലി മനയ്ക്കപ്പടി താമരമുക്ക് അഞ്ചാംപരുത്തിക്കൽ വീട്ടിൽ പരേതനായ അബ്ദുൽ ഖാദറിന്റെ മകൻ എ.എ. ഹാഷിമാണ് (52) മരിച്ചത്. അങ്കമാലി ടെൽക്ക് കവലയിലെ “ഹോട്ടൽ ബദ്രിയ്യ’ ഉടമയാണ്. വെള്ളിയാഴ്ച രാത്രി ഹോട്ടൽ പൂട്ടി വീട്ടിലേക്ക് മടങ്ങുമ്പോൾ രാത്രി 10 ഓടെയായിരുന്നു ദുരന്തം. സ്കൂളിന് സമീപമുള്ള കുത്തനെയുള്ള വളവിലെ ഭീമൻകുഴിയിൽ വീണ സ്കൂട്ടറിൽ നിന്ന് ഹാഷിം റോഡിൽ തെറിച്ചു വീഴുകയും ഈ സമയം പിറകിൽ വന്ന അജ്ഞാത വാഹനം ദേഹത്ത് കയറിയിറങ്ങുകയായിരുന്നു. കനത്ത മഴയിൽ വെള്ളം കെട്ടികിടന്നതിനാൽ കുഴി കാണാനാകാത്ത സ്ഥിതിയായിരുന്നു. തൽക്ഷണം മരണം സംഭവിച്ചു. ദേഹത്ത് കയറിയിറങ്ങിയ വാഹനം കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദേശീയപാതയിൽ ടാറിംഗ് പൂർത്തിയാക്കിയ ശേഷവും മാസങ്ങളായി രൂപം കൊണ്ട ആഴമുള്ള കുഴിയാണിത്.…
Read MoreDay: August 6, 2022
രഹസ്യ ധാരണ വ്യക്തം! മമത ബാനര്‍ജി-നരേന്ദ്രമോദി കൂടിക്കാഴ്ച; സിപിഎമ്മിനും കോണ്‍ഗ്രസിനും ഉള്‍ഭയം
നിയാസ് മുസ്തഫ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ കൂടിക്കാഴ്ചയില്‍ അസ്വസ്ഥരായി പശ്ചിമബംഗാളിലെ സിപിഎമ്മും കോണ്‍ഗ്രസും. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തെ തടയാനുള്ള മമതയുടെ തന്ത്രമാണിതെന്ന മട്ടിലാണ് അവരുടെ വിമര്‍ശനം. കാവി ക്യാമ്പിന്റെ ഏജന്റ് എന്ന നിലയില്‍ പ്രതിപക്ഷത്തോടൊപ്പം നിന്ന് പ്രതിപക്ഷ ഐക്യം തകര്‍ക്കാനുള്ള ദൗത്യത്തിലാണ് തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി) ഇപ്പോഴെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. കാവി ക്യാമ്പിന്റെ ഏജന്റ് കഴിഞ്ഞ കുറച്ച് മാസങ്ങളായി ടിഎംസി പ്രവര്‍ത്തിക്കുന്ന രീതി കണ്ടാല്‍ അവര്‍ കാവി ക്യാമ്പിന്റെ ഏജന്റായി പ്രവര്‍ത്തിക്കുന്നുവെന്നത് വ്യക്തമാണ്. ടിഎംസി ട്രോജന്‍ കുതിരയാണെന്ന് ഞാന്‍ നേരത്തെ പറഞ്ഞിരുന്നു. ഇപ്പോള്‍ എല്ലാം വ്യക്തമാണ്. വിവിധ അഴിമതിക്കേസുകളിലെ സിബിഐ, ഇഡി അന്വേഷണങ്ങളില്‍ നിന്ന് അംഗങ്ങളെ സംരക്ഷിക്കാന്‍ ബിജെപിയുമായി അവര്‍ ധാരണയുണ്ടാക്കി- സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു. മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും തമ്മിലുള്ള ഈ കൂടിക്കാഴ്ചയ്ക്ക് ശേഷം, ബംഗാളിലെ നിരവധി…
Read Moreസ്പാ ജീവനക്കാരിയെ മദ്യം നല്കി ബോധരഹിതയാക്കി ! രണ്ടു പേര് ചേര്‍ന്ന് ബലാത്സംഗം ചെയ്തു…
ഡല്‍ഹിയില്‍ രണ്ടു പേര് ചേര്‍ന്ന് സ്പാ ജീവനക്കാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തതായി പരാതി. വനിതാ കമ്മിഷന് ചെയര്‍പേഴ്സണ്‍ സ്വാതി മാലിവാള്‍ തന്റെ ട്വീറ്റിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പീതാംപുരയിലെ സ്പായിലെ ജീവനക്കാരിയെ മദ്യം നല്കി മയക്കിയ ശേഷം ഇവര്‍ കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നെന്നാണ് ട്വീറ്റില്‍ പറയുന്നത്. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതായും സ്വാതി മാലിവാള്‍ അറിയിച്ചു. അതേസമയം ഡല്‍ഹി പോലീസ് ഇക്കാര്യത്തില്‍ വിശദ വിവരങ്ങള്‍ പുറത്തുവിടാന്‍ തയാറായിട്ടില്ല.
Read Moreബെസ്റ്റ് ഫ്രണ്ട്സ് പ്രണവും കീർത്തിയുമാണെങ്കിലും താൻഏറ്റവും കൂടുതൽ വിളിക്കുന്നത് മറ്റൊരു താരപുത്രനെ; കാരണം പറഞ്ഞ് കല്ല്യാണി
കീര്‍ത്തി സുരേഷും പ്രണവ് മോഹൻലാലുമാണ് എന്റെ ബെസ്റ്റ് ഫ്രണ്ട്സ്. പക്ഷെ ഞാന്‍ ഏറ്റവും കൂടുതല്‍ വിളിക്കുന്നതും വിഷമം മാറാനും ഒന്ന് മോട്ടിവേറ്റഡ് ആകാന്‍ വിളിക്കുന്നതും ദുല്‍ഖറിനെയാണ്. എനിക്ക് എന്തെങ്കിലും പ്രശ്നം വന്നാല്‍ ഞാന്‍ അദ്ദേഹത്തെയാണ് ആദ്യം വിളിക്കുന്നത്. ഏത് പാതിരാത്രിയിലും വിളിക്കാം. പ്രണവുമായിട്ടാണ് ഏറ്റവും കൂടുതൽ തല്ലുണ്ടാക്കിയിട്ടുള്ളത്. പ്രണവുമായുള്ള വിവാഹം സംബന്ധിച്ച് അടിക്കടി ഇന്റർനെറ്റിൽ ഗോസിപ്പുകൾ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഞൻ ഇത്തരം വാർത്തകളെക്കുറിച്ച് പ്രണവിനോട് പറയുമ്പോൾ പ്രണവ് അത് തള്ളിക്കളയും. അച്ഛന്മാർ തമ്മിലുള്ള അടുപ്പം വലുതായതുകൊണ്ടാണ് ഞങ്ങൾ ഇത്രയേറെ സൗഹൃദത്തിലായത്. -കല്യാണി പ്രിയദർശൻ
Read Moreയുവതികളെ കാട്ടിയുള്ള പരസ്യം ! മസാജ് സെന്ററില്‍ ചെന്ന് കുടുങ്ങിയവരില്‍ നിരവധി മലയാളികളും…
ആകര്‍ഷകമായ വാഗ്ദാനത്തില്‍പ്പെട്ട് മസാജ് സെന്ററിലെത്തുന്നവരെ കത്തികാട്ടി ഭീഷണിപ്പെടുത്തി കൊള്ളയടിക്കുന്ന ‘വ്യാജ മസാജ് പാര്‍ലര്‍’ സംഘം അറസ്റ്റില്‍. അഞ്ച് ഏഷ്യക്കാരെയാണ് ഷാര്‍ജ പോലീസ് അറസ്റ്റ് ചെയ്തത്. വിവിധ തരം മസാജുകളും സ്പായും നല്‍കാമെന്നു പറഞ്ഞ് ബിസിനസ് കാര്‍ഡുകള്‍ വിതരണം ചെയ്ത് കുറ്റകൃത്യം നടത്തുന്ന സംഘമാണ് പിടിയിലായത്. മസാജിനായി എത്തുന്നവരെ സംഘം ബ്ലാക്ക്മെയില്‍ ചെയ്യുകയും കത്തിമുനയില്‍ നിര്‍ത്തി അവരുടെ പണവും വിലപിടിപ്പുള്ള സാധനങ്ങളും തട്ടിയെടുക്കുകയുമാണ് ഇവര്‍ ചെയ്തിരുന്നതെന്ന് പോലീസ് പറഞ്ഞു. സ്ത്രീകളുടെ ചിത്രങ്ങള്‍ കാട്ടിയുള്ള ബിസിനസ് കാര്‍ഡുകളിലൂടെയാണ് ഇവര്‍ ആളുകളെ ആകര്‍ഷിക്കുന്നത്. റോള ഏരിയയില്‍ പ്രതികളിലൊരാള്‍ ഇത്തരം ബിസിനസ് കാര്‍ഡുകള്‍ വിതരണം ചെയ്യുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് പോലീസ് എത്തിയതെന്ന് ഷാര്‍ജ പൊലീസ് സിഐഡി വിഭാഗം ഡയറക്ടര്‍ കേണല്‍ ഒമര്‍ അബു സൗദ് പറഞ്ഞു. പ്രത്യേക സംഘം പ്രതിയുടെ വീട് കണ്ടെത്തുകയും അവിടെ പരിശോധന നടത്തുകയും ചെയ്തു. പെട്ടികള്‍ നിറയെ മസാജ്…
Read Moreനിർമാതാക്കളുടെ വിയർപ്പിൽ സത്യസന്ധതയുള്ളത് കൊണ്ടാകാം പടം വിജയിക്കുന്നതെന്ന് ടിനി ടോം
റെഡ് അലർട്ട് ഒക്കെ ആണെങ്കിലും നിറഞ്ഞ സദസുകളിൽ പാപ്പൻ പ്രദർശനം തുടരുകയാണ്. ഒരു സിനിമ വിജയിക്കണമെങ്കിൽ അതിൽ എന്തെങ്കിലും ഒരു നന്മ ഉണ്ടാകും. അതിൽ പങ്കെടുത്ത ആളുകളുടെ പ്രവർത്തികൾ ആയിരിക്കാം. സുരേഷേട്ടൻ ആണ് ചിത്രത്തിലെ നായകൻ. അദ്ദേഹത്തിന്റെ നന്മ ആയിരിക്കാം ഈ സിനിമ ഒരു നെഗറ്റീവ് റിവ്യൂസ് പോലും ഇല്ലാതെ ഇത്രയും വിജയിക്കാൻ കാരണം. നല്ല കാര്യങ്ങൾ ചെയ്തത് കൊണ്ടാകും ചിത്രത്തിൽ അഭിനയിക്കാൻ മറ്റുള്ളവർക്കും സാധിച്ചത്. ജോഷി സാർ എന്ന ഡയറക്ടറിൽ ഒരു സത്യം ഉണ്ടായത് കൊണ്ടായിരിക്കും ആ പടം ഹിറ്റാകാൻ കാരണം. ഇതിന്റെ നിർമാതാക്കളുടെ വിയർപ്പിൽ സത്യസന്ധതയുള്ളത് കൊണ്ടാകാം വിജയിക്കുന്നത്. കുറേ നന്മയുള്ള ആളുകൾ ഒത്തുചേരുമ്പോഴാണ് വിജയമുണ്ടാകുന്നത്. പരാജയപ്പെടുന്നവർ ദുഷ്ടന്മാർ എന്നല്ല പറയുന്നത്. പാപ്പന്റെ വിജയം മനുഷ്യരെ സ്നേഹിക്കുന്നവരുടെ കൂട്ടായ്മ കാരണമാണ്. ടിനി ടോം
Read Moreവിമാനത്തിനുള്ളില്‍ യുവതിയ്ക്ക് സുഖ പ്രസവം ! സഹായവുമായി വിമാനജീവനക്കാര്‍…
വിമാനത്തിനുള്ളില്‍ ഫിലിപ്പീന് സ്വദേശിനിയ്ക്ക് സുഖപ്രസവം. ചൊവ്വാഴ്ച കുവൈത്തില്‍ നിന്നും ഫിലിപ്പീന്‍സ് തലസ്ഥാനമായ മനിലയിലേക്കുള്ള യാത്രയ്ക്കിടെ കുവൈത്ത് എയര്‍വേയ്സ് വിമാനത്തിലാണ് യുവതി കുഞ്ഞിന് ജന്മം നല്‍കിയത്. കെയു417 വിമാനത്തിലാണ് സംഭവം. കുവൈത്തില്‍ നിന്നും മനിലയിലേക്ക് ഏതാണ്ട് ഒന്‍പതു മണിക്കൂറിലേറെയാണ് യാത്രാ ദൈര്‍ഘ്യം. വിമാന ജീവനക്കാരാണ് യുവതിയുടെ പ്രസവം കൈകാര്യം ചെയ്തതെന്ന് കുവൈത്ത് എയര്‍വേയ്സ് അറിയിച്ചു. ജീവനക്കാര്‍ അവരുടെ ഡ്യൂട്ടി പ്രൊഫഷണലായി ചെയ്തുവെന്നും കമ്പനി പ്രതികരിച്ചു. ജീവനക്കാര്‍ക്ക് കമ്പനി നല്കുന്ന കൃത്യമായ പരിശീലനമാണ് അടിയന്തര സാഹചര്യങ്ങളില്‍ ഇത്തരം വിഷയങ്ങളെ കൈകാര്യം ചെയ്യാന്‍ അവരെ പ്രാപ്തരാക്കുന്നതെന്നും കുവൈത്ത് എയര്‍വേയ്സ് ട്വിറ്ററില്‍ പറഞ്ഞു. വിമാനത്തിനുള്ളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ ചില ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്. കുവൈത്ത് എയര്‍വേയ്സ് വിമാനത്തിന്റെ ക്യാബിന് ക്രൂ അംഗങ്ങളില്‍ ഒരാളുടെ കൈയ്യില്‍ കുഞ്ഞ് കിടക്കുന്ന ചിത്രമാണ് പുറത്തു വന്നിരിക്കുന്നത്. ചുറ്റും കൂടിയിരിക്കുന്ന മറ്റു അംഗങ്ങളുടെ മുഖത്തെ സന്തോഷവും…
Read Moreപഥ്യവും അപഥ്യവും തീരുമാനിക്കുന്നത് എങ്ങനെ?
ചില ആയുർവേദ മരുന്ന് ഉപയോഗിക്കുന്നതിന് പ്രത്യേക നിർദേശങ്ങൾ പാലിക്കേണ്ടതുണ്ട്. എന്നാൽ, എല്ലാ ആയുർവേദ മരുന്നുകൾക്കും അവ അനിവാര്യമാണ് എന്ന് പറയാനാകില്ല. അത് തീരുമാനിക്കേണ്ടത് ശാസ്ത്രം ശരിയായി പഠിച്ച് ചികിത്സ നിശ്ചയിക്കുന്നവരാണ്. സസ്യാഹാരം മാത്രം… എന്നൊന്നുമില്ലഎന്നാൽ, ഇന്ന് ചികിത്സ തേടിയെത്തുന്നവരെ കാത്തിരിക്കുന്ന മുൻകൂട്ടി പ്രിൻറ് ചെയ്ത നീണ്ട ലിസ്റ്റ് വെട്ടിയും തിരുത്തിയും ഭക്ഷണം കഴിക്കുവാൻ പോലും രോഗിയെ അനുവദിക്കാതെ, ചികിത്സകൻ എന്നവകാശപ്പെടുന്ന ഒരു കൂട്ടം ആൾക്കാർ നമുക്കിടയിലുണ്ട്. നിർഭാഗ്യവശാൽ വിദ്യാഭ്യാസവും വിവേകവുമുള്ള ചിലരെങ്കിലും ഇതിലൊക്കെ ചെന്നു പെടാറുമുണ്ട്.മത്സ്യമാംസാദികൾ പൂർണമായി ഉപേക്ഷിച്ച് സസ്യാഹാരം മാത്രം നിർദ്ദേശിക്കുന്ന രീതിയൊന്നും ആയുർവേദത്തിൽ ഇല്ല; കർക്കടകത്തിൽ പോലും. വറുക്കേണ്ട, കറിവയ്ക്കാംചില പ്രത്യേക പാചക രീതികളിലൂടെ എളുപ്പം ദഹിക്കാനിടയില്ലാത്ത ഒന്നിനെ എളുപ്പം ദഹിക്കുന്നതാക്കി മാറ്റാനാകും. ഇറച്ചി വറുത്തു കഴിക്കുന്നതിനേക്കാൽ കറിവച്ചു കഴിച്ചാൽ ദഹിക്കും. ദഹിക്കാൻ പ്രയാസംവീണ്ടും വീണ്ടും എണ്ണയിൽ വഴറ്റി പാകം ചെയ്താൽ ഒട്ടുംദഹിക്കാത്തതായി മാറുകയും…
Read Moreചൈനയുടെ പ്രതികാര നടപടിയോ ? തയ് വാന്‍ മിസൈല്‍ പദ്ധതിയുടെ ഉപമേധാവിയെ മരിച്ച നിലയില്‍ കണ്ടെത്തി…
യുഎസ് ജനപ്രതിനിധി സഭാ സ്പീക്കര്‍ നാന്‍സി പെലോസിയുടെ തയ്വാന് സന്ദര്‍ശനം തീര്‍ത്ത അലയൊലികള്‍ ഇതുവരെ അവസാനിച്ചിട്ടില്ല. ചൈനീസ് പ്രതിഷേധം തുടരുന്നതിനിടെ തയ്വാന്റെ മിസൈല്‍ വികസന പദ്ധതിക്കു നേതൃത്വം നല്കുന്ന ഉന്നത ഉദ്യോഗസ്ഥനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തയ്വാന് പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള റിസര്‍ച് ഡെവലപ്മെന്റ് യൂണിറ്റിന്റെ ഡെപ്യൂട്ടി തലവനെയാണ് ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. തയ്വാന് സൈന്യത്തിന്റെ ഉടമസ്ഥതയിലുള്ള നാഷനല്‍ ചുങ്ഷാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയുടെ ഉപമേധാവി ഔ യാങ് ലിസിങ്ങിനെ ദക്ഷിണ തയ്വാനിലെ പിങ്ടുങ് നഗരത്തിലെ ഒരു ഹോട്ടല്‍ മുറിയില്‍ ഇന്നു പുലര്‍ച്ചെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു. ഔദ്യോഗിക ആവശ്യത്തിനായിട്ടാണ് ഔ യാങ് പിങ്ടുങ് നഗരത്തിലേക്കു പോയതെന്നാണ് പ്രാഥമിക വിവരം.…
Read Moreവീണ്ടും സ്വര്‍ണക്കടത്ത് മാഫിയ ? ഖത്തറില്‍ നിന്നു നാട്ടിലേക്ക് മടങ്ങിയ വളയം സ്വദേശിയെ കാണാനില്ലെന്ന് പരാതി
നാദാപുരം: ഖത്തറില്‍ നിന്നു നാട്ടിലേക്ക് മടങ്ങിയ യുവാവിനെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയില്‍ വളയം പോലീസ് കേസെടുത്തു. ജാതിയേരി കോമ്പി മുക്കിലെ വാതുക്കല് പറമ്പത്ത് റിജേഷിനെയാണ് (35) കാണാതായത്. ഒന്നരമാസമായി റിജേഷിനെപറ്റി വിവരമില്ലെന്ന് കാണിച്ച് സഹോദരന് രാജേഷാണ് പോലീസില്‍ പരാതി നല്‍കിയത്. മൂന്നു വര്‍ഷം മുമ്പാണ് റിജേഷ് ഖത്തറില്‍ ജോലിക്കായി പോയത്. അവസാനം ജൂണ്‍ പത്തിനാണ് ബന്ധുക്കളുമായി ഫോണില്‍ സംസാരിച്ചത്. ജൂണ്‍ 16നു കണ്ണൂര്‍ വിമാനത്താവളം വഴി നാട്ടില്‍ എത്തുമെന്ന് അറിയിച്ചിരുന്നു. പിന്നീട് ഒരു വിവരവും ലഭി ച്ചില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. കണ്ണൂര്‍ ജില്ലയിലെ ചിലര്‍ റിജേഷിനെ അന്വേഷിച്ച് ജാതിയേരി കോമ്പിമുക്ക് പരിസരങ്ങളില്‍ എത്തിയതായി നാട്ടുകാര്‍ പറഞ്ഞു. അജ്ഞാത യുവാവ് വീട്ടിലെത്തി റിജേഷിനെ അന്വേഷിച്ചെന്നും ഞങ്ങൾ ചില സാധനങ്ങൾ അവന്റെ കൈവശം കൊടുത്തയച്ചതായും , തിരികെ ലഭിക്കണമെന്ന് പറഞ്ഞതായും വീട്ടുകാർ പറഞ്ഞു. യുവാവിനെ കാണാതായ സംഭവത്തിൽ സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടോയെന്ന്…
Read More