ചെന്നൈ: പതിനേഴുകാരനായ വിദ്യാര്‍ഥി ജീവനൊടുക്കിയ കേസില്‍ കാമുകിയായ അധ്യാപിക അറസ്റ്റില്‍ . അധ്യാപിക പ്രണയത്തില്‍നിന്ന് പിന്മാറിയതിനെ തുടര്‍ന്നാണ് 17 കാരനായ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തതെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് പോക്സോ കേസില്‍ അറസ്റ്റിലായത്. ചെന്നൈയില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള അമ്പത്തൂരിലെ സര്‍ക്കാര്‍-എയ്ഡഡ് സ്കൂളിലെ അധ്യാപികയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പത്താം ക്ലാസില്‍ പഠിക്കുന്നത് മുതല്‍ മൂന്ന് വര്‍ഷമായി അധ്യാപിക ഈ വിദ്യാര്‍ഥിയെ പഠിപ്പിച്ചിരുന്നു. സംശയങ്ങള്‍ ദൂരീകരിക്കാന്‍ മറ്റ് വിദ്യാര്‍ത്ഥികളോടൊപ്പം 17കാരന് അധ്യാപികയുടെ വീട്ടില്‍ പോകാറുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ‘വിവാഹ നിശ്ചയം കഴിഞ്ഞതിന് ശേഷം അധ്യാപിക വിദ്യാര്‍ഥിയുമായുള്ള ബന്ധം അവസാനിപ്പിച്ചു. എന്നാല്‍ അധ്യാപികയുമായി കടുത്ത പ്രണയത്തിലായിരുന്ന വിദ്യാര്‍ഥിക്ക് ഇത് സഹിക്കാനായില്ല,’ അമ്ബത്തൂരിലെ ഓള് വുമണ്‍ പോലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ ജോതിലക്ഷ്മി പറയുന്നു. പന്ത്രണ്ടാം ക്ലാസ് പരീക്ഷ കഴിഞ്ഞതിന് പിന്നാലെ വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു. മകന്റെ മരണത്തിന് പിന്നില്‍…
Read MoreDay: October 14, 2022
ശ്വാസതടസം, നെഞ്ചുവേദന, ഹൃദയമിടിപ്പ്, ആശയക്കുഴപ്പം! ഇരുപതിൽ ഒരാൾ കോവിഡിന്റെ ദീർഘകാല ഫലങ്ങൾ അനുഭവിക്കുന്നു; പഠനറിപ്പോര്‍ട്ടില്‍ പറയുന്നത് ഇങ്ങനെ…
ലണ്ടൻ: കോവിഡ് വൈറസ് ബാധിതരിൽ ഇരുപതിൽ ഒരാൾ രോഗത്തിന്റെ ദീർഘകാല ഫലങ്ങൾ അനുഭവിക്കുന്നുണ്ടെന്ന് പഠന റിപ്പോർട്ട്. നേച്ചർ കമ്യൂണിക്കേഷൻസ് ജേണലിലാണ് ഇത് സംബന്ധിച്ച ഗവേഷണം പ്രസിദ്ധീകരിച്ചത്. ശ്വാസതടസം, നെഞ്ചുവേദന, ഹൃദയമിടിപ്പ്, ആശയക്കുഴപ്പം എന്നിവയാണ് കൂടുതലായും ഉണ്ടാകുന്നത്. ഇതിനുപുറമേ ശ്വാസകോശ രോഗം, വിഷാദം തുടങ്ങിയ ശാരീരികവും മാനസികവുമായ ആരോഗ്യപ്രശ്നങ്ങളുള്ളവർക്കും ദീർഘകാല കോവിഡ് അനുഭവപ്പെടാൻ സാധ്യത കൂടുതലാണ്. കോവിഡ് അണുബാധക്ക് മുമ്പ് വാക്സിൻ എടുത്തവരിൽ ചിലർക്ക് ദീർഘകാല രോഗലക്ഷണങ്ങളിൽ നിന്ന് രക്ഷനേടിയതായും പഠനം പറയുന്നു. 2021 മേയിൽ ഗ്ലാസ്ഗോ സർവകലാശാലയുടെ നേതൃത്വത്തിലാണ് പഠനം ആരംഭിച്ചത്.
Read MoreThe basics of NLP and real time sentiment analysis with open source tools by Özgür Genç
A common way to do this is to use the bag of words or bag-of-ngrams methods. These vectorize text according to the number of times words appear. Rule-based approaches are limited because they don’t consider the sentence as whole. The complexity of human language means that it’s easy to miss complex negation and metaphors. Rule-based systems also tend to require regular updates to optimize their performance. Social media is a powerful way to reach new customers and engage with existing ones. Similarly, the box-plot chart in Figure 4 shows that…
Read More‘ദൈവത്തിന്റെ കൈ’ പതിഞ്ഞ പന്തിന് ഇനി പുതിയ അവകാശി
ടുനിസ്: ദൈവത്തിന്റെ കൈയും ഫുട്ബോൾ മാന്ത്രികന്റെ തിരുനെറ്റിയും ചേർന്ന് ചരിത്രത്തിൽ ചാലിച്ചെഴുതിയ തുകൽപന്തിന് പുതിയ അവകാശിയെ ലഭിക്കും. 1986 ലോകകപ്പിൽ സുപ്രസിദ്ധിയും കുപ്രസിദ്ധിയും സമാസമം ഒഴുകിയെത്തിയ ഡിയഗോ മറഡോണയുടെ “ദൈവത്തിന്റെ കൈ’ ഗോൾ സ്കോർ ചെയ്യാനുപയോഗിച്ച പന്ത് ലേലത്തിൽ വിൽക്കാൻ വിവാദ ഗോൾ അനുവദിച്ച ടുണീഷ്യൻ റഫറി അലി ബിൻ നാസർ തീരുമാനിച്ചു. ഗ്രഹാം ബഡ് ലേലക്കന്പനി നവംബർ 16-ന് ബ്രിട്ടനിൽ പന്ത് വിൽപനയ്ക്ക് എത്തിക്കും. പന്തിന് 2.7 മില്യൺ ഡോളർ മുതൽ 3.3 മില്യൺ ഡോളർ വരെ വില ലഭിക്കാൻ സാധ്യതയുണ്ട്. ഇതേ മത്സരത്തിൽ മറഡോണ ധരിച്ചിരുന്ന ജേഴ്സിക്ക് 9.3 മില്യൺ ഡോളർ ലഭിച്ചിരുന്നു. 1986 മെക്സിക്കോ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ നേടിയ ഗോൾ അനുവദിച്ച നാസറിന്റെ നടപടി ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വിവാദമായ തീരുമാനങ്ങളിലൊന്നാണ്. കൃശഗാത്രനായ മറഡോണയ്ക്ക് ഇംഗ്ലീഷ് പ്രതിരോധ താരങ്ങളെ മറികടന്ന്…
Read Moreമാതാപിതാക്കള്‍ക്കൊപ്പം കിടന്നുറങ്ങിയ രണ്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചത് അച്ഛന്റെ സുഹൃത്ത് ! ഈ നാടെന്താ ഇങ്ങനെ..?
ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ രണ്ടു വയസുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച കേസില്‍ അച്ഛന്റെ സുഹൃത്ത് പിടിയില്‍. ഇന്‍ഡോറിലെ ഒരു ട്രക്ക് ഡ്രൈവറാണ് അറസ്റ്റിലായത്. ബുധനാഴ്ച രാത്രിയിലാണ് സംഭവം. മാതാപിതാക്കള്‍ക്കൊപ്പം കിടന്നുറങ്ങിയ കുട്ടിയെ ഇയാള്‍ തട്ടിക്കൊണ്ടുപോവുകയായിരുന്നു. ഒറ്റപ്പെട്ട സ്ഥലത്തെത്തിച്ച് കുട്ടിയെ ക്രൂരപീഡനത്തിനിരയാക്കിയശേഷം ഇയാള്‍ കടന്നുകളയുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. പിന്നീട് വഴിയിലൂടെ കാറില്‍പോയവരാണ് ഗുരുതരമായി പരിക്കേറ്റ നിലയില്‍ കുട്ടിയെ കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കുട്ടി അപകടനില തരണം ചെയ്തെന്നാണ് വിവരം. സംഭവത്തില്‍ പോക്സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തി പോലീസ് കേസെടുത്തിട്ടുണ്ട്.
Read Moreവാടക കൊലയാളികളെ ഉപയോഗിച്ചു ഭാര്യയെ കൊലപെടുത്തി; പോലീസ് ഉദ്യോഗസ്ഥന് വധശിക്ഷ
ഹണ്ടസ് വില്ല (ടെക്സസ്): വിവാഹ മോചനത്തെ തുടർന്നു കുട്ടിയുടെ കസ്റ്റഡി തർക്കം രൂക്ഷമായപ്പോൾ ഭാര്യയെ വധിക്കുന്നതിന് രണ്ടുപേരെ വാടകയ്ക്കെടുത്ത പോലീസ് ഉദ്യോഗസ്ഥൻ റോബർട്ട് അലൻ ഫ്രട്ടായുടെ (65) വധശിക്ഷ നടപ്പാക്കുന്നതിനു ദിവസം നിശ്ചയിച്ചു. ഇതു സംബന്ധിച്ചുള്ള ഉത്തരവിൽ ജഡ്ജി ഒക്ടോബർ 11 ചൊവ്വാഴ്ച ഒപ്പുവച്ചു. 1996 മുതൽ വധശിക്ഷയും കാത്തു ജയിലിൽ കഴിയുന്ന റോബർട്ടിന്റെ വധശിക്ഷ 2023 ജനുവരി 10ന് നടത്താനാണു കോടതി ഉത്തരവിട്ടിരിക്കുന്നത്. വധശിക്ഷ തീയതി നിശ്ചയിച്ചതോടെ ടെക്സസ് ഹണ്ടസ് വില്ലയിലുള്ള ടെക്സസ് ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ ജസ്റ്റിസ് കറക്ഷണൽ ഇൻസ്റ്റിറ്റ്യൂഷനിലേക്കു മാറ്റി. റോബർട്ട് തന്റെ ജിമ്മിൽ നിന്നു വാടകയ്ക്കെടുത്ത രണ്ടു വാടക കൊലയാളികളാണ് 1994 നവംബർ 4ന് റോബർട്ടിന്റെ ഭാര്യ ഫറാ ഫ്രെട്ടയുടെ ജീവനെടുത്തത്. സംഭവം നടക്കുന്പോൾ റോബർട്ട് പളളിയിലായിരുന്നു. വധശിക്ഷക്കു വിധിച്ച ശേഷം നൽകിയ അപ്പീലിൽ റോബർട്ടിനെ കുറ്റവിമുക്തനാക്കിയെങ്കിലും 2009 ൽ കേസ്…
Read Moreആ പരിപാടി ഇനി വേണ്ട! കെഎസ്ആർടിസി ബസുകളിൽ പരസ്യങ്ങൾ പാടില്ല; സുരക്ഷാ മാനദണ്ഡം പാലിക്കുന്നതിൽ സ്വകാര്യ-പൊതു വാഹനങ്ങൾ എന്ന വ്യത്യാസമില്ലെന്നു ഹൈക്കോടതി
കൊച്ചി: കെഎസ്ആർടിസി ബസുകളിൽ പരസ്യങ്ങൾ പാടില്ലെന്ന് ഹൈക്കോടതി. കെഎസ്ആര്‍ടിസി, കെയുആര്‍ടിസി ബസുകളിലെ പരസ്യങ്ങൾ സുരക്ഷാ മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണ്. സുരക്ഷാ മാനദണ്ഡം പാലിക്കുന്നതിൽ സ്വകാര്യ-പൊതു വാഹനങ്ങൾ എന്ന വ്യത്യാസമില്ലെന്നും കോടതി വ്യക്തമാക്കി. നിലവിൽ പതിച്ചിട്ടുള്ള പരസ്യങ്ങൾ നീക്കം ചെയ്യണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. കളർ കോഡിൽ സാവകാശം വേണമെന്ന ടൂറിസ്റ്റ് ബസുടമകളുടെ ആവശ്യവും ഹൈക്കോടതി തള്ളി. വടക്കഞ്ചേരി ബസ് അപകടവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. പരസ്യങ്ങൾ എതിരെ വരുന്ന വാഹനങ്ങളിലെ ഡ്രൈവർമാരുടെ ശ്രദ്ധ തിരിക്കുന്നതായും ഇത് സുരക്ഷാ മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെന്നും കോടതി വ്യക്തമാക്കി. അതേസമയം ടൂറിസ്റ്റ് ബസുകളുടെ കളർകോഡ് കർശനമായി നടപ്പാക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. ഫിറ്റ്നസ് പരിശോധന സമയത്തിനകം കളർകോഡ് നടപ്പാക്കാനായിരുന്നു സർക്കാർ തീരുമാനം. എന്നാൽ തീരുമാനം വേഗത്തിൽ നടപ്പാക്കുന്നത് ഹൈക്കോടതി ഇടപെടലിനെ തുടർന്നാണെന്നും മന്ത്രി പറഞ്ഞു.
Read Moreഎട്ടു വയസുകാരിയെ പീഡിപ്പിച്ചശേഷം നാടുവിട്ട മലയാളി അജ്മാനില്‍ പിടിയില്‍
ദുബായ്: എട്ടുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചശേഷം നാടുവിട്ട പോക്സോ കേസ് പ്രതിയെ അജ്മാനില്‍ നിന്നും പിടികൂടി. ഇന്റര്‍പോളിന്റെ സഹായത്തോടെ അജ്മാനില്‍നിന്നും പിടികൂടിയ ഇയാളെ കേരള പോലീസിനു കൈമാറി. തിരുവനന്തപുരം പള്ളിക്കല്‍ സ്വദേശി ഫെബിനെ(23)യാണ് കേരള പോലീസ് യുഎഇയിലെത്തി കസ്റ്റഡിയിലെടുത്ത് നാട്ടിലേക്ക് കൊണ്ടുവന്നത്. 2018ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. തുടര്‍ന്ന് ഒളിവില്‍ പോയ പ്രതിക്കായി തെരച്ചില്‍ നടത്തിയിരുന്നു. പ്രതിക്കായി ലുക്കൗട്ട് നോട്ടീസ് വരെ ഇറക്കിയിരുന്നു. എന്നിട്ടും ഫലമുണ്ടായില്ല. പ്രതി ദുബായില്‍ ഉണ്ടെന്ന് പോലീസിന് വിവരം ലഭിച്ചതിനെത്തുടര്‍ന്ന് പോലീസ് ഇന്റര്‍പോളിന്റെ സഹായം തേടുകയായിരുന്നു. ഇന്റര്‍പോള്‍ പ്രതിയെ കസ്റ്റഡിയിലെടുത്തശേഷം കേരള പോലീസിനെ വിവരം അറിയിച്ചു. റൂറല്‍ ഡിസിആര്‍ബി ഡിവൈഎസ്പി വിജുകുമാര്‍, ക്രൈംബ്രാഞ്ച് സബ് ഇന്‍സ്പെക്ടര്‍ വി.കെ.സന്തോഷ്, ഇന്‍സ്പെക്ടര്‍ ശ്രീജേഷ്, എന്നിവരടങ്ങുന്ന സംഘം യുഎഇയില്‍ എത്തി. നടപടികള്‍ പൂര്‍ത്തിയാക്കി പ്രതിയെ ഏറ്റുവാങ്ങി. ഇന്നലെ രാത്രി 10 മണിക്കുള്ള വിമാനത്തില്‍ ഷാര്‍ജയില്‍ നിന്നും തിരുവനന്തപുരത്ത് എത്തി.
Read Moreവെറും വയറ്റിൽ ഇവ മൂന്നും കുടിക്കരുതേ..! ദഹനവ്യവസ്ഥയോട് നിങ്ങൾ ചെയ്യുന്നത് മഹാപാപം
അതിരാവിലെ വെറും വയറ്റിൽ നമ്മൾ കഴിക്കുന്ന ഭക്ഷണമാണ് ആ ദിവസം നമുക്ക് എങ്ങനെ ആയിരിക്കും എന്ന് തീരുമാനിക്കുന്നത്. നമ്മൾ മലയാളികൾ പതിവായി ഒരു ദിവസം തുടങ്ങുന്നത് ചായയോ കാപ്പിയോ കുടിച്ചു കൊണ്ടായിരിക്കും. എന്നാൽ തേയിലയിലും കാപ്പിപ്പൊടിയിലും അടങ്ങിയിരിക്കുന്ന ചില ഘടകങ്ങൾ നമ്മുടെ ശരീരത്തിന് അത്ര നല്ലതല്ല എന്ന കാര്യം അറിയാമോ? ഇത്തരത്തിൽ വെറും വയറ്റിൽ നമ്മളിൽ പലരും പതിവായി കുടിക്കുന്ന ചില പാനീയങ്ങൾ നമ്മുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് അത്ര നല്ലതല്ല എന്നതാണ് യാഥാർത്ഥ്യം. ഇവ ഏതൊക്കെയെന്നും, ഇവ കാരണം ഉണ്ടാകുന്ന പ്രശ്നങ്ങൾ എന്തൊക്കെയാണെന്നും നോക്കാം. 1. ചായയും കാപ്പിയും: ചായയിലും കാപ്പിയിലും അടങ്ങിയിരിക്കുന്ന കഫീൻ എന്ന വസ്തു നമ്മുടെ ദഹനവ്യവസ്ഥയ്ക്ക് ദോഷകരമാണ്. വെറും വയറ്റിൽ നമ്മൾ ചായയോ കാപ്പിയോ കുടിച്ചാൽ, വയറ്റിലെ അമ്ലഘടകങ്ങളെ അവ ഉദ്ദീപിപ്പിക്കുകയും മുഴുവൻ ദഹനവ്യവസ്ഥയെയും ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു. ഇത് നെഞ്ചെരിച്ചിലിനും…
Read Moreനിർമാതാവിനെ ഹണി ട്രാപ്പിൽ കുരുക്കി!ഹോട്ടലില്‍വച്ച് നഗ്ന ദൃശ്യം പകർത്തി തട്ടിയെടുത്തത് 1.70 കോടി രൂപ
സിനിമാ നിർമാതാവിനെ എറണാകുളത്തെ പഞ്ചനക്ഷത്ര ഹോട്ടലിലെ മുറിയിൽ വിളിച്ചു വരുത്തി നഗ്നദൃശ്യങ്ങൾ പകർത്തിയ ശേഷം ഭീഷണിപ്പെടുത്തി ഒന്നരക്കോടിയിലേറെ രൂപ തട്ടിയെടുത്തെന്ന് പരാതി. മലയാളത്തിൽ നിരവധി സിനിമ നിർമിച്ചിട്ടുള്ള തൃശൂർ സ്വദേശിക്കാണ് ഹണി ട്രാപ്പിൽ പണം നഷ്ടമായത്. 1.70 കോടി രൂപ പ്രതികൾ തട്ടിയെടുത്തെന്നാണ് പരാതി. ഭീഷണി സഹിക്കാനാവാതെ വന്നതോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് അഞ്ചു പേർക്കെതിരെ തൃശൂർ ഒല്ലൂരിൽ പൊലീസിനു പരാതി നൽകിയെങ്കിലും കേസെടുത്തില്ല. കോട്ടയം കോരുത്തോട് സ്വദേശി റെജി ജോർജ് മേരിദാസ് (54), കാസർകോട് സ്വദേശി മൊയ്ദീൻ, തൃശൂർ ഇഞ്ചക്കുണ്ട് സ്വദേശി ബേബി മാത്യു (60), എറണാകുളം പച്ചാളം സ്വദേശി സാദിഖ് മേത്തലകത്ത് (40), തൃശൂർ വിയ്യൂർ സ്വദേശി അജിനി സണ്ണി (34) എന്നിവർക്കെതിരെയാണ് പരാതി. ഇതിൽ യുവതിയും മറ്റു രണ്ടു പേരും പരാതിക്കാരന്റെ ജീവനക്കാരും ഒരാൾ മുൻ ബിസിനസ് പങ്കാളിയുമാണ്. ഭരണമുന്നണിയിലെ…
Read More