കോഴിക്കോട്: മാധവ് ഗാഡ്ഗിലിനെ പോലുള്ളവരാണ് മലയോര ജനതയുടെ മനസിൽ തീ കോരിയിട്ടതെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രൻ. ഗാഡ്ഗിൽ റിപ്പോർട്ട് മുതൽ തുടങ്ങിയ ആശങ്കയാണ് പഞ്ചിമഘട്ട മേഖലയിലെ കർഷകർക്കുള്ളതെന്നും മന്ത്രി കോഴിക്കോട്ട് മാധ്യമങ്ങളോട് പറഞ്ഞു. ആരെയും കൊല്ലുകയല്ല, മറിച്ച് ഒരു സന്തുലിതാവസ്ഥ ഉണ്ടാക്കുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങൾ നീങ്ങേണ്ടത്. വന്യമൃഗങ്ങൾക്കും മനുഷ്യർക്കും അവരുടേതായ അവകാശമുണ്ട്. ഇതു രണ്ടും ലോകത്തിലെ സൃഷ്ടികളാണെന്ന വസ്തുത മറന്നു പോകരുതെന്നും ശശീന്ദ്രൻ പറഞ്ഞു. പാലക്കാട് പിടി 7നെ പിടികൂടാൻ വനംവകുപ്പ് ഇതുവരെ നടത്തിയതിൽ വച്ച് ഏറ്റവും വലിയ ദൗത്യമാണ് നടത്തുന്നത്. വന്യമൃഗ ശല്യം ഒഴിവാക്കാൻ വൈത്തിരി മോഡൽ ജനകീയ പ്രതിരോധം മാതൃതയാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
Read MoreDay: January 21, 2023
മയക്കുവെടി സംഘമെത്തി, പിടി 7 ഉൾക്കാട്ടിലേക്കു വലിഞ്ഞു; പിന്നാലെ ദൗത്യസംഘവും; പിടിച്ചാൽ പൂട്ടാനുള്ള കൂടും മരന്നും ഒരുക്കി ഉദ്യോഗസ്ഥരും
സ്വന്തം ലേഖകൻപാലക്കാട്: ധോണിയിലെ ജനവാസ മേഖലയിൽ ഭീതി പരത്തുന്ന ഒറ്റയാൻ പിടി 7നെ പിടികൂടാനുള്ള ദൗത്യസംഘം കാട്ടാനയുടെ പിന്നാലെ. കാട്ടാനയെ മയക്കുവെടിവയ്ക്കാനുള്ള ദൗത്യസംഘത്തിന്റെ നീക്കങ്ങൾ ഇന്നുഅതിരാവിലെ നാലോടെ തുടങ്ങിയെങ്കിലും ആന ഉൾക്കാട്ടിലേക്കു നീങ്ങിയതാണ് ദൗത്യസംഘത്തിനു ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത്. ഫോറസ്റ്റ് ചീഫ് വെറ്ററിനറി സർജൻ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘത്തിൽ കുങ്കിയാനകളുടെ സഹായത്തോടെ സാഹചര്യങ്ങൾ അനുകൂലമാക്കി ആനയെ മയക്കുവെടി വയ്ക്കാനുള്ള നീക്കങ്ങളാണ് ദൗത്യസംഘം ഒരുക്കിയിട്ടുള്ളതെങ്കിലും പലതവണ ഓടിച്ചീട്ടും ഉൾക്കാട്ടിലേക്കു പോകാത്ത പിടി7 ഇന്ന് പതിവിനു വിരുതമായി ഉൾക്കാട്ടിലേക്കു വലിഞ്ഞതാണ് ഇവരെ ചുറ്റിക്കുന്നത്. ഉൾകാട്ടിനകത്തുവച്ച് പിടി7നെ മയക്കുവെടി വയ്ക്കാനും സാധിക്കുകയില്ല. വെടിയേറ്റ ആന ഉൾക്കാട്ടിലേക്കു ഓടിപ്പോയാൽ ആനയെ കണ്ടെത്തി തിരിച്ചുകൊണ്ടുവരുന്നത് ദൗത്യസംഘത്തിനു ദുഷ്കരമായിരിക്കും. ഇതിനാൽ കുങ്കിയാനകളുടെ സഹായത്തോടെ ഉൾക്കാട്ടിൽ നിന്നു പുറത്തുകൊണ്ടുവന്ന് വെടിവയ്ക്കാനാണ് ദൗത്യസംഘം ശ്രമിക്കുന്നത്. ഏതെങ്കിലും കാരണവശാൽ ഇന്ന് ദൗത്യം നടന്നില്ലെങ്കിൽ അടുത്തദിവസങ്ങളിൽ തന്നെ ആനയെ വെടിവയ്ക്കാനാണ് ദൗത്യസംഘത്തിന്റെ…
Read Moreകെ.ആർ. നാരായണൻ ഇസ്റ്റിറ്റ്യൂട്ടിലെ ജാതി വിവേചനം; മുഖ്യമന്ത്രിയെ വിമർശിച്ച് എഫ്ബി പോസ്റ്റിട്ട പോലീസുകാരനെതിരേ നടപടി
കോഴിക്കോട്: കെ.ആർ. നാരായണൻ ഇസ്റ്റിറ്റ്യൂട്ടിൽ ജാതി വിവേചനം നടക്കുന്നുവെന്ന പരാതിയെത്തുടർന്നുണ്ടായ വിവദത്തിൽ മുഖ്യമന്ത്രിയെയും സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബിയെയും പരോക്ഷമായി വിമർശിച്ച പോലീസുകാരനെതിരേ നടപടി. വിഷയത്തിൽ ഫേസ്ബുക്ക് പോസ്റ്റിലൂടെ തന്റെ വിയോജിപ്പ് രേഖപ്പെടുത്തിയ കോഴിക്കോട് ഫറോക്ക് പോലീസ് സ്റ്റേഷനിലെ സിപിഒ ഉമേഷ് വള്ളിക്കുന്നിനെതിരേയാണ് നടപടി. ഉമേഷിനെ പത്തനംതിട്ടയിലേക്ക് സ്ഥലം മാറ്റിയതായാണ് വിവരം. ഇത് സംബന്ധിച്ച ഉത്തരവ് ഇന്ന് ഉമേഷിന് നൽകും. കഴിഞ്ഞ ദിവസമാണ് ഉമേഷ് കെ.ആർ. നാരായണൻ ഇസ്റ്റിറ്റ്യൂട്ടിലെ വിവാദങ്ങളിൽ ഫേസ് ബുക്ക് പോസ്റ്റിട്ടത്. ഇത് സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ച ആവുകയും ചെയ്തിരുന്നു. സർക്കാരിനെ പ്രകീർത്തിച്ചും പോലീസിനുള്ളിലെ അസമത്വങ്ങൾക്കെതിരെയും ഉമേഷ് സമൂഹ മാധ്യമങ്ങളിലൂടെ പ്രതികരിക്കാറുണ്ട്. വിമർശനങ്ങൾ പലപ്പോഴും ഉമേഷിന്റെ ഔദ്യോഗിക ജീവിതത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യാറുണ്ട്. ഉമേഷിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം: “നായ്ക്കാട്ടം കഴുകിയാ നന്നാവൂല’ എന്ന് നാട്ടിലൊരു പ്രയോഗമുണ്ട്. കഴുകാൻ മെനക്കെട്ടാൽ…
Read Moreഹരിപ്പാട് നിന്ന് വൈദികന്റെ ബൈക്ക് മോഷ്ടിച്ച് മുങ്ങിയത് രണ്ട് യുവാക്കൾ; ഇടപ്പള്ളിയിൽ നിന്ന് പ്രതികളെ പൊക്കിയത് സാഹസികമായി
ഹരിപ്പാട്: വൈദികന്റെ ബൈക്ക് മോഷണം നടത്തിയ കേസിൽ നിരവധി മോഷണ കേസിൽ പ്രതികളായ രണ്ട് യുവാക്കൾ പോലീസ് പിടിയിൽ. എറണാകുളം ഇടപ്പള്ളിയിൽ തിരുനിലത്ത് വീട്ടിൽ ആദിത്യൻ (അയ്യപ്പൻ-20), കളമശേരി വട്ടേകുന്നിൽ സാദിഖ് (കുഞ്ഞൻ-18) എന്നിവരെ കരീലകുളങ്ങര പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഞായറാഴ്ച രാവിലെ ചേപ്പാട് കത്തോലിക്ക പള്ളി സെമിത്തേരിയുടെ മുന്നിൽ വച്ചിരുന്ന പള്ളി വികാരി ഫാ. ജയിംസിന്റെ ബൈക്കാണ് ഇവർ മോഷ്ടിച്ചത്. സിസിടിവിയുടെയും സൈബർ സെല്ലിന്റെയും നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ യുവാക്കളാണ് മോഷണം നടത്തിയതെന്ന് മനസിലായി. എറണാകുളത്തു നിന്നു സാഹസികമായാണ് പ്രതികളെ പിടികൂടിയത്. ഇതുകൂടാതെ കഴിഞ്ഞദിവസം കൊല്ലത്തു നിന്നു മറ്റൊരു ബൈക്കും ഇവർ കവർന്നിരുന്നു. പിന്നീട് എറണാകുളത്തേക്ക് സംഘം കടക്കുകയായിരുന്നു. ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നിർദ്ദേശാനുസരണം കായംകുളം ഡിവൈഎസ്പി അജയനാഥിന്റെ മേൽനോട്ടത്തിൽ കരീലകുളങ്ങര എസ്ഐ സുനുമോൻ.കെ പോലീസ് ഉദ്യോഗസ്ഥരായ പ്രസാദ്, വിനീഷ്,…
Read Moreരാവിലെ കമിതാക്കളുടെ കാമരസം, സന്ധ്യമയങ്ങിയാൽ യുവാക്കളും കുട്ടികളും കിറുങ്ങാനെത്തുന്ന സ്ഥലം; ആലപ്പുഴ റെയിൽവേ സ്റ്റേഷൻ പരിസരത്തെ കാഴ്ചകൾ ഇങ്ങനെ…
അമ്പലപ്പുഴ: റെയിൽവേ സ്റ്റേഷൻ പരിസരം മദ്യ, മയക്കുമരുന്ന് വില്പന സംഘത്തിന്റെ പിടിയിൽ. എക്സൈസ്, പോലീസ് വിഭാഗങ്ങളെ വിവരം അറിയിച്ചിട്ടും നടപടിയില്ലെന്നു നാട്ടുകാരുടെ ആരോപണം. അമ്പലപ്പുഴ റെയിൽവേ സ്റ്റേഷനു മുന്നിൽ കൂട്ടിയിട്ടുള്ള മെറ്റൽ, ഗ്രാവൽ കൂമ്പാരങ്ങളുടെ മറവിലും പരിസരങ്ങളിലെ കുറ്റിക്കാടുകൾ കേന്ദ്രീകരിച്ചുമാണ് സംഘം വിലസുന്നത്.ട റെയിൽവേ വികസന പ്രവർത്തനങ്ങൾക്കു വേണ്ടിയാണ് ഇവിടെ സാമഗ്രികൾ ഇറക്കിയിട്ടുള്ളത്. അധികൃതർ ശ്രദ്ധിക്കാത്തതിനാൽ മറ്റു പ്രദേശങ്ങളിൽനിന്നുള്ളവരും ഇവിടേക്ക് എത്തുന്നുണ്ട്. കുട്ടികളും എത്തുന്നുരാത്രികാലങ്ങളിലും ഇവിടെ നിരവധി പേരെത്താറുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. പോലീസ് വലപ്പോഴും എത്തിയാൽ സംഘങ്ങൾ ഒാടി രക്ഷപ്പെടും. മയക്കുമരുന്ന് ഉപയോഗിക്കാൻ സ്കൂൾ കുട്ടികളും എത്തുന്നുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം. നാട്ടുകാർ ചോദ്യം ചെയ്താൽ തട്ടിക്കയറുകയും ഭീഷണിപ്പെടുത്തുകയും ചെയ്യും. വിദ്യാർഥികളായ കമിതാക്കളുടെയും താവളമായി ഇതു മാറിയിട്ടുണ്ട്. മദ്യപസംഘങ്ങളുംകുറ്റിക്കാടുകളാണ് മദ്യപാനികൾ താവളമാക്കിയിട്ടുള്ളത്. കാടിനുള്ളിൽ വട്ടമിട്ടിരിക്കാനുള്ള ഇടം പ്രത്യേകം ഒരുക്കിയിട്ടുണ്ട്. വരുന്നവർക്ക് ഒഴിക്കാനുള്ള ഗ്ലാസും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. കണ്ണെത്താത്ത തരത്തിൽ…
Read Moreഒറ്റമുറി വീട്ടിലെ ഇല്ലായ്മകളുടെയും വല്ലായ്മകളുടെയും നടുവിൽ ശ്രുതി തെറ്റിയില്ല; എംഎ വയലിനിൽ ശ്രീജുവിന് ഒന്നാം റാങ്ക്
മാന്നാർ: ഇല്ലായ്മകളുടെയും വല്ലായ്മകളുടെയും നടുവിൽ നിന്നു ശ്രീജു പവനൻ വയലിൻ വായിച്ച് കയറിയത് ഒന്നാം റാങ്കിലേക്ക്. പരുമല ഉപദേശിക്കടവ് പ്രണവം വീട്ടിൽ ശ്രീജു പവനന് എംഎ വയലിനിൽ ലഭിച്ച ഒന്നാം റാങ്കിന് ശ്രുതിമധുരത്തോടൊപ്പം അഭിമാനവും. തിരുവനന്തപുരം സ്വാതിതിരുനാൾ സംഗീത കോളജ് വിദ്യാർഥിയായിരുന്ന ശ്രീജു ബാച്ചിലർ ഓഫ് പെർഫോമിംഗ് ആർട്സ് (ബിഎ) വയലിനിലും ഒന്നാം റാങ്ക് നേടിയിരുന്നു. പ്രതിസന്ധികളോടും പ്രാരാബ്ദങ്ങളോടും പൊരുതി ശ്രീജു നേടിയെടുത്ത എംഎ ഒന്നാംറാങ്കിന് തിളക്കമേറെയാണ്. വീടുകളിൽ പോയി കുട്ടികളെ വയലിൻ അഭ്യസിപ്പിച്ചും സുഹൃത്തുക്കളിലൂടെയും മറ്റും ലഭിക്കുന്ന സംഗീത സദസുകളുമായിരുന്നു ശ്രീജുവിന്റെയും കുടുംബത്തിന്റെയും ഏക ആശ്രയം. പഞ്ചായത്തിൽനിന്നു ലഭിച്ച സ്ഥലത്ത് നിർമിച്ചിരിക്കുന്ന വീട്ടിൽ അച്ഛനും അമ്മയുമൊത്ത് ഒറ്റമുറി വീട്ടിലായിരുന്നു ജീവിതം. വെള്ളം കയറുന്ന സ്ഥലമായതിനാൽ മഴക്കാലങ്ങളിൽ വീട്ടിലെ അവസ്ഥ ദയനീയമാണ്. കഴിഞ്ഞ മഹാപ്രളയത്തിൽ ഉണ്ടായിരുന്ന ചെറിയ വീട് തകർന്നപ്പോൾ ദുരിതാശ്വാസ നിധിയിൽനിന്നു ലഭിച്ചത് 10,000 രൂപയാണ്.…
Read Moreസൊഹൈൽ ഒരു ഹൈടെക് കള്ളൻ..! എടിഎം കൗണ്ടറിൽ നിന്ന് അപഹരിച്ചത് 2 ലക്ഷം രൂപ; ട്രാൻസാക്ഷൻ ഫെയിലിന് ബാങ്കിൽ നിന്ന് മേടിച്ചത് 6100 രൂപ; ഹൈടെക് തട്ടിൽ ഞെട്ടി ബാങ്കുകാർ…
കായംകുളം: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കായംകുളം ടൗൺ ബ്രാഞ്ചിന്റെ ഓട്ടോമാറ്റിക് ഡിപ്പോസിറ്റ് കം വിത്ഡ്രോവൽ മെഷീനിൽ നിന്നു കൃത്രിമം കാട്ടി രണ്ടു ലക്ഷം കവർന്ന കേസിൽ ഹരിയാന സ്വദേശി അറസ്റ്റിൽ. ഹരിയാന പാനിപ്പത്ത് ജില്ലയിൽ ക്യാപ്റ്റൻ നഗർ വില്ലേജിൽ 152/11-ാം നമ്പർ വീട്ടിൽ സൊഹൈൽ (30) ആണ് കായംകുളം പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 7 വരെ പലതവണകളായി വിവിധ ബാങ്കുകളുടെ എടിഎം കാർഡുകൾ ഉപയോഗിച്ച് കൃത്രിമം നടത്തിയാണ് രണ്ടു ലക്ഷത്തി പതിനേഴായിരം രൂപ അപഹരിച്ചതെന്ന് പോലീസ് പറഞ്ഞു. എടിഎം കാർഡ് ഉപയോഗിച്ച് മെഷീനിൽനിന്ന് പണം പിൻവലിക്കുമ്പോൾ മെഷീന്റെ ഡിസ്പെൻസർ ഭാഗം കൈ കൊണ്ട് അമർത്തിപ്പിടിച്ച് കൃത്രിമം നടത്തി, ട്രാൻസാക്ഷൻ ഒഴിവാക്കി പണം അപഹരിച്ചെടുക്കുകയാണ് ഇയാളുടെ തട്ടിപ്പുരീതിയെന്ന് പോലീസ് പറഞ്ഞു. പിന്നീട് ട്രാൻസാക്ഷൻ ഫെയിൽ ആയതിന്റെ നഷ്ടപരിഹാരമായി 6100 രൂപ ഇയാൾ…
Read Moreകറക്കം മോഷ്ടിച്ച ബൈക്കിൽ; വണ്ടിയിൽ പെട്രോളടിക്കാൻ ആദർശ് കണ്ടെത്തിയ മാർഗം നാട്ടുകാരുടെ ഉറക്കം കെടുത്തി; ഒടുവിൽ യുവാവിനെക്കുരുക്കി പോലീസ്
ഹരിപ്പാട്: വാഹനങ്ങളിൽനിന്നു പെട്രോൾ മോഷ്ടിക്കുന്ന ബൈക്ക് മോഷണക്കേസിൽ ഉൾപ്പെടെ പ്രതിയായ യുവാവ് പിടിയിൽ. വീയപുരം കാരിച്ചാൽ മണ്ണാമന്ദിരത്തിൽ ആദർശ് (21) ആണ് ഹരിപ്പാട് പോലീസിന്റെ പിടിയിലായത്. ആശീർവാദ് തിയറ്ററിൽ കുറച്ചുദിവസമായി പെട്രോൾ മോഷണം പോകുന്നുവെന്ന് പരാതിയെതുടർന്ന് പോലീസും തിയറ്റർ ജീവനക്കാരും ചേർന്നു നടത്തിയ നിരീക്ഷണത്തിൽ പ്രതി നിരവധി വണ്ടികളിൽനിന്നു പെട്രോൾ എടുക്കുന്നതായ സിസിടിവി ദൃശ്യങ്ങൾ ലഭിക്കുകയും പിടിക്കുകയും ചെയ്തു. തുടർന്ന് അയാൾ വന്ന വണ്ടി പോലീസ് പരിശോധിച്ചപ്പോൾ അതിൽ പെട്രോൾ കുപ്പിയിൽ നിറച്ചു സൂക്ഷിച്ചിരിക്കുന്നതായും കണ്ടെത്തി. വണ്ടിയുടെ നമ്പർ പരിശോധിച്ചപ്പോൾ കൊല്ലം സ്വദേശിയുടെ പേരിലുള്ളതാണെന്നും ഇത് കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നു മോഷ്ടിച്ചതാണെന്നും കണ്ടെത്തി. സംഭവത്തിന് കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളതാണ്. വിവരമറിയിച്ചത്നുസരിച്ച് കൊല്ലം പോലീസ് എത്തി യുവാവിനെയും സ്കൂട്ടറും കസ്റ്റഡിയിലെടുത്തു.
Read Moreകാറിടിപ്പിച്ച് യുവാവിനെ കൊല്ലാൻ ശ്രമം; ബോണറ്റിലേക്ക് ചാടിക്കയറിയ യുവാവിനെയും കൊണ്ട് യുവതി പാഞ്ഞത് ഒരു കിലോമീറ്ററോളം; ഞെട്ടൽമാറാതെ യുവാവും സുഹൃത്തുക്കളും
ബംഗളൂരു: വാക്കു തർക്കത്തിനിടെ യുവാവിനെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമം. വേഗത്തിൽ പാഞ്ഞ കാറിൽ നിന്നും തെറിച്ചു വീഴാതെ രക്ഷപ്പെട്ടത് യുവാവിന്റെ മനോദൈര്യം കൊണ്ട് മാത്രം. കാറിന്റെ ബോണറ്റിന് മുകളില്‍ കുരുക്കിയിട്ട് പട്ടാപ്പകല്‍ നഗരത്തിലൂടെ ഒരു കിലോമീറ്ററോളം ദൂരം കാറോടിച്ച യുവതിക്കെതിരേ കേസ്. പ്രിയങ്ക എന്ന യുവതിയാണ് തന്റെ കാറുമായി കൂട്ടിയിടിച്ച കാറിലുണ്ടായിരുന്ന ദര്ശന് എന്ന യുവാവിനെ വാക്കുതര്‍ക്കത്തിനൊടുവില്‍ കാറിനു മുന്നില്‍ കുരുക്കിയിട്ട് വാഹനമോടിച്ചത്. ഇത്രയും ദൂരം വീഴാതെ ബോണറ്റിന് മുകളില്‍ പിടിച്ചുനിന്നതിനാലാണ് യുവാവ് അപകടത്തില്‍നിന്ന് രക്ഷപ്പെട്ടത്. ജ്ഞാനഭാരതി നഗറില്‍ വച്ചാണ് പ്രിയങ്ക ഓടിച്ച ടാറ്റാ നെക്സോണ്‍ കാര്‍ ദര്‍ശന്റെ മാരുതി സ്വിഫ്റ്റുമായി കൂട്ടിയിടിച്ചത്. ദര്‍ശനും സുഹൃത്തുക്കളുമായി നടന്ന വാക്കുതര്‍ക്കത്തിനിടെ പ്രിയങ്ക പെട്ടെന്ന് കാര്‍ മുന്നോട്ടെടുക്കുകയായിരുന്നു. തൊട്ടുമുന്നിലുണ്ടായിരുന്ന ദര്ശന് ബോണറ്റിന് മുകളിലേക്ക് ചാടിക്കയറിയപ്പോള്‍ പ്രിയങ്ക വാഹനത്തിന് വേഗം കൂട്ടുകയായിരുന്നുവെന്ന് പറയുന്നു. ദര്‍ശന്റെ സുഹൃത്തുക്കള്‍ അവരുടെ കാറില്‍ പിന്തുടര്‍ന്നെത്തിയതോടെയാണ് ഒരു…
Read Moreകുട്ടിയുണ്ടാവാൻ അസ്ഥികൂടം പൊടിച്ചു കഴിക്കണം; അമാവാസി രാത്രിയായാൽ ഉത്തമമെന്ന് മന്ത്രവാദി; യുവതിയെ ശ്മശാനത്തിൽ എത്തിച്ച് ഭർതൃവീട്ടുകാർ; ക്രൂരതയ്ക്കെതിരെ പരാതിയുമായി യുവതി
പൂന: കുട്ടിയുണ്ടാവാൻ യുവതിയെക്കൊണ്ട് മനുഷ്യ അസ്ഥികൂടത്തിന്റെ പൊടി കഴിക്കാൻ നിർബന്ധിച്ച് ഭർത്താവും വീട്ടുകാരും. മന്ത്രവാദിയുടെ ഉപദേശപ്രകാരം നടത്തിയ ആഭിചാരക്രിയയുടെ ഭാഗമായിരുന്നു എല്ല് പൊടികഴിപ്പിക്കൽ. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഭർത്താവും ഇയാളുടെ വീട്ടുകാരുമുൾപ്പെടെ ഏഴു പേർക്കെതിരെ മഹാരാഷ്ട്ര പോലീസ് കേസെടുത്തു. പൂനയിലായിരുന്നു സംഭവം. അമാവാസി രാത്രികളിൽ ഭർത്താവിന്റെ അമ്മ യുവതിയെ വീട്ടിനുള്ളിൽ മന്ത്രവാദത്തിന്റെ ഭാഗമാകാൻ നിർബന്ധിച്ചിരുന്നു. ഒരു ദിവസം രാത്രിയിൽ അജ്ഞാതമായൊരു ശ്മശാനത്തിൽ എത്തിച്ച് മനുഷ്യാസ്ഥികൂടത്തിന്റെ പൊടി ബലമായി കഴിപ്പിക്കുകയും ചെയ്തു. കൊങ്കൺ മേഖലയിലെ അജ്ഞാത പ്രദേശത്ത് കൊണ്ടുപോയി വെള്ളച്ചാട്ടത്തിനടിയിൽ നിർത്തി മന്ത്രവാദത്തിന് നിർബന്ധിച്ചു. മന്ത്രവാദി വീഡിയോകോളിൽ എത്തിയായിരുന്നു ഈ സമയം നിർദേശം നൽകിയിരുന്നത്. മന്ത്രവാദിക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. നല്ല വിദ്യാഭ്യാസമുള്ളവരാണ് കുടുംബാംഗങ്ങൾ എല്ലാവരും. എന്നാൽ ഇവർ ഇപ്പോഴും അത്തരം ആചാരങ്ങളിൽ വിശ്വസിച്ചുപോരുകയാണെന്ന് പോലീസ് പറയുന്നു.
Read More