മലയാളികളെ ഏവരെയും നടുക്കിയ സംഭവമായിരുന്നു ഓസ്ട്രേലിയയിലെ മെല്‍ബണില്‍ മലയാളി യുവാവിന്റെ മരണവും പിന്നീട് ഭാര്യ കൊലപ്പെടുത്തിയതാണെന്ന വെളിപ്പെടുത്തലുകളും. സാം എബ്രഹാം കൊല്ലപ്പെട്ട കേസില്‍ ഭാര്യ സോഫിയക്കും കാമുകന് അരുണ്‍ കമലാസനസും ആണ് പിടിക്കപ്പെട്ടത്. പതിവ്രതയായ ഭാര്യയായി അഭിനയിച്ച് കാമുകനൊപ്പം ജീവിക്കാന്‍ സ്വന്തം ഭര്‍ത്താവിനെ ഇല്ലാതാക്കിയ സോഫിയയെന്ന സുന്ദരിക്രിമിനല്‍ ഇപ്പോള്‍ തടവറയിലാണ്. സോഫിയ 22 വര്‍ഷത്തെയും കരുണ്‍ 27 വര്‍ഷത്തെയും തടവ് അനുഭവിക്കണം. വിക്ടോറിയന്‍ സുപ്രീം കോടതിയാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്. 2015 ഒക്ടോബറിലാണ് മെല്‍ബണിലെ യുഎഇ എക്സ്ചേഞ്ച് ജീവനക്കാരനായ സാം ഏബ്രഹാമിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉറക്കത്തിലുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്നായിരുന്നു പ്രാഥമിക നിഗമനം. തുടര്‍ന്ന് മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചശേഷം ഭാര്യ സോഫിയ മെല്‍ബണിലേക്കു മടങ്ങി. എന്നാല്‍ സയനൈഡ് ഉള്ളില്‍ ചെന്നാണ് മരിച്ചതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായതോടെ മാസങ്ങള്‍ നീണ്ട രഹസ്യാന്വേഷണത്തിലൂടെ സോഫിയയുടെയും അരുണിന്റെയും അറസ്റ്റ് രേഖപ്പെടുത്തിയത്.…
Read MoreDay: March 27, 2023
മാന്നാറിനെ വെള്ളിത്തിരയിൽ ഹിറ്റാക്കിയ മാന്നാർ മത്തായി; ഇന്നസെന്റിന്റെ വേർപാടിൽ കണ്ണീർപൊഴിച്ച് മാന്നാർ നിവാസികളും
ഡൊമിനിക് ജോസഫ് മാന്നാർ: മാന്നാറിനെ അനശ്വരമാക്കിയ മഹാനടനു വിട. ഇന്നസെന്റ് പ്രധാന വേഷത്തിലെത്തിയ റാംജിറാവൂ സ്പീക്കിംഗ് എന്ന സിനിമയിലെ കഥാപാത്രമായ മാന്നാർ മത്തായിയെ കലാകേരളം ഒരിക്കലും മറക്കില്ല. തൊഴിലില്ലായ്മയുടെ രൂക്ഷത നർമത്തിൽ ചാലിച്ച് അവതരിപ്പിക്കുന്ന ഈ സിനിമയിൽ ആദ്യവസാനം ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രം മാന്നാർ മത്തായി തന്നെ. സിനിമയിറങ്ങി വർഷങ്ങൾ പിന്നിട്ടെങ്കിലും മാന്നാർ മത്തായിയെ മറക്കാൻ ഇനിയും മലയാളികൾക്ക് കഴിഞ്ഞിട്ടില്ല. പ്രേഷകരെ ചിരിയുടെ ലോകത്തേക്ക് കൂട്ടികൊണ്ടു പോയ കഥാപാത്രമായിരുന്നു മാന്നാർ മത്തായി. ഇന്നും ടിവി ചാനലുകളിൽ ഈ സിനിമ എത്തുമ്പോൾ കാണികൾ ഏറെ സന്തോഷത്തോടെയും ആവേശത്തോടെയും എതിരേൽക്കുന്നത് ആ മഹാനടനുള്ള സ്വീകാര്യതയാണ്. മാന്നാർ മത്തായിയെ ജനങ്ങൾ നെഞ്ചിലേറ്റിയതിന്റെ പശ്ചാത്തലത്തിലാണ് റാംജി റാവു സ്പീക്കിംഗിന്റെ രണ്ടാം ഭാഗത്തിന് മാന്നാർ മത്തായി സ്പീക്കിംഗ് എന്ന് പേരിട്ടത്. ഈ സിനിമകൾ ഇറങ്ങിയ ശേഷം ഒരിക്കൽ ഒരു പൊതു ചടങ്ങിനു മാന്നാറിൽഎത്തിയ ഇന്നസെന്റ് തന്റെ…
Read Moreബിൽക്കീസ് ബാനു പീഡനക്കേസ് പ്രതി ബിജെപി നേതാക്കൾക്കൊപ്പം പൊതുവേദിയിൽ
അഹമ്മദാബാദ്: 2002ലെ ഗുജറാത്ത് കലാപത്തിനിടെ ബിൽക്കീസ് ബാനു എന്ന ഗർഭിണിയെ കൂട്ടബലാത്സംഗം ചെയ്ത് അവരുടെ കുടുംബത്തിലെ ഏഴുപേരെ കൊലപ്പെടുത്തിയ കേസിലെ പ്രതി ബിജെപി എംപി, എംഎൽഎ എന്നിവർക്കൊപ്പം പൊതുപരിപാടിയിൽ. ഗുജറാത്തിൽ സർക്കാർ സംഘടിപ്പിച്ച പരിപാടിയിലാണ് സർക്കാർ ജയിലിൽനിന്നു മോചിപ്പിച്ച 11 പേരിൽ ഒരാൾ പങ്കെടുത്തത്. പ്രതികളുടെ മോചനം സംബന്ധിച്ച് സുപ്രീംകോടതിയിൽ കേസ് ഫയൽ ചെയ്തിട്ടുണ്ട്. കേസ് ഇന്നു പരിഗണിക്കും. മാർച്ച് 25 ന് ദാഹോദ് ജില്ലയിലെ കർമാഡി ഗ്രാമത്തിൽ നടന്ന ഗ്രൂപ്പ് ജലവിതരണ പദ്ധതി പരിപാടിയിലാണ് ശൈലേഷ് ചിമൻലാൽ ഭട്ട് എന്നയാൾ പങ്കെടുത്തത്. ദഹോദ് എംപി ജസ്വന്ത് സിൻ ഭാഭോറിനും സഹോദരനും ലിംഖേഡ എംഎൽഎ സൈലേഷ് ഭാഭോറിനുമൊപ്പം ശൈലേഷ് ചിമൻലാൽ ഭട്ട് സ്റ്റേജിൽ നിൽക്കുന്ന വീഡിയോകളും ഫോട്ടോകളും പുറത്തുവന്നു. കഴിഞ്ഞ വർഷം സ്വാതന്ത്ര്യ ദിനത്തിലാണ് ബിൽക്കീസ് ബാനുവിനെ ബലാത്സംഗം ചെയ്ത കേസിലെ 11 പ്രതികളെ മോചിപ്പിച്ചത്.ഇതു വലിയ…
Read Moreരാജാവ് തന്നെ, പക്ഷേ കാട്ടില്‍ മതി ഭരണം..! നാട്ടിലിറങ്ങിയ സിംഹരാജനെ തെരുവുനായ്ക്കൾ തുരത്തി
സിംഹം കാട്ടിലെ രാജാവാണെന്നാണു സങ്കല്‍പ്പം. സിംഹരാജനെ കാട്ടില്‍ വച്ചു കണ്ടാല്‍ ആരും ഭയന്നുവിറയ്ക്കും. മനുഷ്യർ മാത്രമല്ല, മറ്റു മൃഗങ്ങള്‍ പോലും സിംഹത്തിന്റെ അടുത്തേക്കു ചെല്ലാറില്ല. അത്ര തലയെടുപ്പും ഗാംഭീര്യവുമാണ് മൃഗരാജന്. വിദേശരാജ്യങ്ങളിൽ സിംഹത്തെ വീട്ടില്‍ ഇണക്കിവളര്ത്തുന്നവരുണ്ടെങ്കിലും ഇന്ത്യയില്‍ അത് അനുവദനീയമല്ല. അടുത്തിടെ ഗുജറാത്തില്‍നിന്നു പങ്കുവച്ച ഒരു സിംഹവീഡിയോ അപൂർവകാഴ്ചയായി. കാട്ടിലെ രാജാവ് നാട്ടിലെത്തിയപ്പോള്‍ നേരിടേണ്ടിവന്ന രസകരവും അതേസമയം അല്‍പ്പം പേടിപ്പെടുത്തുന്നതുമായ വീഡിയോ ആയിരുന്നു അത്. ഗുജറാത്തിലെ ഗിര്‍ സോമനാഥിലെ ഒരു ഗ്രാമത്തിലാണ് സിംഹം എത്തിയത്. രാത്രിയില്‍ ഗ്രാമവീഥികളിലൂടെ ഗാംഭീര്യത്തോടെ കാട്ടിലെ രാജാവ് നടക്കുമ്പോള്‍ ചുറ്റും കൂടിയത് ഒരുകൂട്ടം തെരുവുനായ്ക്കൾ. നായ്ക്കൂട്ടം സിംഹത്തെ ആക്രമിക്കാനൊരുങ്ങുമ്പോള്‍ തിരിച്ച് പ്രതികരിക്കാൻ നിൽക്കാതെ സിംഹം അവിടെനിന്ന് ഓടിരക്ഷപ്പെടുകയായിരുന്നു. ഐക്യമത്യം മഹാബലം എന്ന പഴഞ്ചൊല്ലാണ് ഇതുകണ്ടപ്പോൾ ഓര്മവന്നതെന്നായിരുന്നു ചിലരുടെ കമന്റ്. സ്വന്തം ആവാസവ്യവസ്ഥയില്‍നിന്നു ഭക്ഷണം തേടി മറ്റൊരു പ്രദേശത്തേക്കെത്തുന്ന മൃഗങ്ങളുടെ ദുരവസ്ഥ കൂടി വീഡിയോ…
Read Moreതൃപ്പൂണിത്തുറ കസ്റ്റഡി മരണം; കർശന നടപടി വേണമെന്ന് പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ
കൊച്ചി: വാഹനപരിശോധനയ്ക്കിടെ വാഹനം നിർത്തിയില്ലെന്ന പേരിൽ തൃപ്പൂണിത്തുറ ഹിൽപാലസ് പോലീസ് മർദിച്ചതിനെത്തുടർന്ന് ഇരുന്പനം കർഷക കോളനിയിൽ ചാത്തൻവേലിൽ വീട്ടിൽ മനോഹരൻ(52) കുഴഞ്ഞ് വീണ് മരിച്ച സംഭവത്തിൽ ജില്ലാ ക്രൈംബ്രാഞ്ച് ഇന്ന് പ്രാഥമിക റിപ്പോർട്ട് നൽകിയേക്കും. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. മനോഹരനെ പോലീസ് മർദിച്ചെന്ന ആരോപണം ഉയർന്നതിന് പിന്നാലെ ആരോപണവിധേയനായ ഹിൽപാലസ് എസ്ഐ ജിമ്മി ജോസിനെ അന്വേഷണ വിധേയമായി സ്പെൻഡ് ചെയ്തിരുന്നു. സംഭവത്തിൽ വിശദമായ റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കെ. സേതുരാമൻ വ്യക്തമാക്കി. മനോഹരൻ ഹിൽപാലസ് പോലീസ് സ്റ്റേഷനിൽ കുഴഞ്ഞു വീഴുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. അതേസമയം, മനോഹരന്റെ മരണം ഹൃദയാഘാതം മൂലമെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. അതേസമയം പോലീസ് മർദിച്ചതിനെത്തുടർന്നാണ് ഹൃദയാഘാതം ഉണ്ടായതെന്നും, മനോഹരനെ പോലീസ് തല്ലിക്കൊന്നതാണെന്നും ബന്ധുക്കൾ ആരോപിച്ചു. മനോഹരന്റെ ശരീരത്തിൽ മർദനത്തിന്റെ പാടുകളില്ലെന്നും, ഹൃദ്രോഗ ലക്ഷണങ്ങൾ…
Read Moreചിരിത്തിരകൾക്കിടയിൽ കണ്ണീരും; ഇന്നസെന്റും സിനിമയിലെത്തിയത് കോടമ്പാക്കത്തിന്റെ കനൽവഴികൾ ചവിട്ടി; എന്തുകൊണ്ട് ജുബ്ബ..!
സി.എസ്. ദീപുതൃശൂർ: ‘ചിരിക്കുകയും ചിരിപ്പിക്കുകയും മാത്രം ചെയ്ത എന്റെ ജീവിതത്തിന്റെ ഏറിയപങ്കും കരച്ചിലും കഷ്ടപ്പാടും അന്തമില്ലാത്ത അലച്ചിലുകളും മാത്രമായിരുന്നു. ഈ ലോകത്തു മനുഷ്യരെ ചിരിപ്പിച്ചവരുടെയെല്ലാം സ്ഥിതിയിതായിരുന്നു. സർക്കസ് തന്പിലെ കോമാളി മുതൽ ചാർലി ചാപ്ലിൻവരെ…’. പുറത്തു ചിരിയുടെ തിരമാലകൾ തീർക്കുന്പോഴും ആത്മസംഘർഷത്തിന്റെ കഥകളാണ് ഇന്നസെന്റ് അടുപ്പക്കാരോട് അധികവും പങ്കിട്ടത്. തിരശീലയിലും വേദികളിലും ചിരിച്ചും ചിരിപ്പിച്ചും നിൽക്കുന്ന ഇന്നസെന്റല്ല, ചിരിക്കു പിന്നിലെ മനുഷ്യനാണു യാഥാർഥ്യമെന്ന് അദ്ദേഹം ഓർമിപ്പിച്ചു. എട്ടുമക്കളിൽ അഞ്ചാമനായ ഇന്നസെന്റ് മാത്രമായിരുന്നു പഠനത്തിൽ മോശം. ഒരിക്കൽ പതിവിലും വൈകി മുറ്റത്തു നടക്കുന്ന അപ്പനെക്കണ്ട് ഇന്നസെന്റ് ചോദിച്ചു ‘എന്താ അപ്പാ ഒരു വയ്യായ്ക?’ ‘നിന്നെക്കുറിച്ച് ആലോചിച്ച് ഉറക്കം വരുന്നില്ലെ’ന്ന് അപ്പൻ. ‘അതാലോചിച്ചാ ഈ ജന്മം മുഴുവൻ ഉറക്കമുണ്ടാകില്യാട്ടോ’ എന്ന് മറുപടി! അതു കേട്ടു പൊട്ടിച്ചിരിച്ചുകൊണ്ടാണ് അപ്പൻ മുറിക്കുള്ളിലേക്കു കയറിപ്പോയത്. സ്കൂളിൽ നിരന്തരമായി തോൽക്കുകയും കൂടെപ്പിറപ്പുകൾ ജയിച്ചുകയറുകയും ചെയ്തതോടെ പഠിപ്പു…
Read Moreഇരിങ്ങാലക്കുടയെ പ്രണയിച്ച ഇന്നച്ചൻ; അപ്പനും അമ്മയും ഉറങ്ങുന്ന ഇരിങ്ങാലക്കുട വിട്ട് ഞാൻ എവിടെപ്പോകാൻ…
സെബി മാളിയേക്കൽഇരിങ്ങാലക്കുട പട്ടണത്തെയും പിണ്ടിപ്പെരുന്നാൾ, കൂടൽമാണിക്യം ഉത്സവം എന്നീ ആഘോഷങ്ങളെയുമെല്ലാം തന്റെ സിനിമയിലൂടെയും പുസ്തകങ്ങളിലൂടെയും ലോകത്തിനു സുപരിചിതമാക്കിയ അതുല്യനടനായിരുന്നു ഇന്നച്ചൻ എന്ന ഇന്നസെന്റ്. എട്ടാം തരത്തിൽ പഠിത്തം നിർത്തിയെങ്കിലും ഇരിങ്ങാലക്കുടയിലെ എല്ലാ സ്കൂളിലും പഠിച്ചതിന്റെ ക്രെഡിറ്റ് തനിക്കു മാത്രമാണെന്ന് ഇന്നച്ചൻ പറയുന്പോൾ ഇരിങ്ങാലക്കുടക്കാരുടെ മാത്രമല്ല, ലോകം മുഴുവനുമുള്ള മലയാളികളുടെ ചുണ്ടിൽ പുഞ്ചിരി വിടരും. ഡോൺ ബോസ്കോ ഇംഗ്ലീഷ് മീഡിയം, ലിറ്റിൽ ഫ്ലവർ, നാഷണൽ, ഗവ. ബോയ്സ് എന്നീ സ്കൂളുകളിൽ പഠിച്ച അനുഭവങ്ങളും ഇവയെ ചുറ്റിപ്പറ്റിയുള്ള ഉപകഥകളുമെല്ലാം വിവിധങ്ങളായ കോമഡി ഷോകളിലൂടെയും അഭിമുഖങ്ങളിലൂടെയുമെല്ലാം മലയാളി സമൂഹത്തിനു ചിരപരിചിതമാണ്. സ്കൂൾ പഠനം കഴിഞ്ഞ് അപ്പനോടൊപ്പം ബിസിനസിലേക്കു തിരിഞ്ഞതും മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ പലതവണ അങ്കം കുറിച്ചതും ഒരു തവണ ജയിച്ചതും കല്ലേറ്റുംകരയിൽ തീപ്പട്ടി കന്പനി തുടങ്ങിയതും സിനിമാ സ്വപ്നവുമായി മദിരാശിയിൽ കറങ്ങി നടന്നതുമെല്ലാം ഇരിങ്ങാലക്കുടക്കാരേക്കാൾ മലയാളി പ്രേക്ഷക സമൂഹത്തിനു മനഃപാഠമായത് ഇന്നച്ചൻ…
Read Moreകല്ലെറിഞ്ഞ കുഞ്ഞിനെ വടിയെടുത്ത് തല്ലുന്ന അമ്മ; ദേഹം നൊന്താൻ ചിംബാന്സിയാണെങ്കിലും തല്ലിപ്പോകും; വീഡിയോ വൈറലാക്കി സോഷ്യൽ മീഡിയ
നല്ലതും ചീത്തയും പറഞ്ഞുകൊടുത്തു കുട്ടികളെ വളര്‍ത്തുക എന്നതു മാതാപിതാക്കളുടെ കടമയാണ്. തെറ്റു ചെയ്ത കുട്ടികളെ മാതാപിതാക്കള്‍ ശിക്ഷിക്കുന്നതും തിരുത്തുന്നതും സാധാരണം. ഇതു മനുഷ്യരുടെ കാര്യം. മൃഗങ്ങളുടെ കാര്യത്തില്‍ ഇങ്ങനെ കേട്ടിട്ടില്ല. എന്നാല്‍ അടുത്തിടെ പുറത്തുവന്ന ഒരു വീഡിയോ ആരെയും അദ്ഭുതപ്പെടുത്തുന്നതാണ്. തെറ്റുചെയ്ത കുഞ്ഞിനെ അമ്മ ചിംബാന്‍സി വടിയെടുത്തു തല്ലുന്ന വീഡിയോ ആണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്.മൃഗശാലയിലെ സന്ദര്‍ശകരെ കല്ലെടുത്തെറിയുന്ന കുട്ടിചിംബാന്സിയെ അരിശം മൂത്ത അമ്മചിംബാന്സി തല്ലുന്നതാണ് വീഡിയോയിലുള്ളത്. ചുമ്മാ കൈകൊണ്ടുള്ള തല്ലല്ല. തൊട്ടടുത്തു കിടന്ന വടിയെടുത്താണ് അമ്മ ചിംബാന്‍സി തല്ലുന്നത്. തല്ലു കൊള്ളുന്ന കുട്ടി ചിംബാന്‍സി ഒച്ചവയ്ക്കുന്നതും അവിടെനിന്നു മാറിപ്പോകുന്നതും ദൃശ്യങ്ങളിൽ കാണാം.
Read Moreകണ്ണൂരിൽ ആസാമി സ്ത്രീകളെ കൊണ്ടുവന്ന് അനാശാസ്യം; മണിക്കൂറിന് 1000 രൂപ; സംഘത്തിൽ പ്രായപൂർത്തിയാകാത്ത കുട്ടികളും; നാട്ടുകാരും പോലീസും തമ്മിൽ വാക്കേറ്റം
കണ്ണൂർ: വളപട്ടണം പോലീസ് സ്റ്റേഷൻ പരിധിയിലെ പാപ്പിനിശേരി അരോളിയിൽ ഒരു വീട് കേന്ദ്രീകരിച്ച് പെൺവാണിഭം നടക്കുന്നുവെന്ന നാട്ടുകാരുടെ പരാതിയിൽ സംഭവസ്ഥലത്തെത്തിയ വനിതാ പോലീസിനോട് അപമര്യാദയായി പെരുമാറിയ ഒരാൾ അറസ്റ്റിൽ. അരോളി കാട്യം സ്വദേശിയായ ഉമേഷ് പട്ടേരി (35)യെയാണ് വളപട്ടണം പോലീസ് അറസ്റ്റ് ചെയ്തത്.ഇന്നലെ രാത്രിയാണ് സംഭവം. കുറച്ചുനാളായി അരോളി കാട്യത്തെ ഒരു വീടു കേന്ദ്രീകരിച്ച് 15 ആസാമി സ്ത്രീകളെ കൊണ്ടുവന്ന് ഒരു സംഘം അനാശാസ്യം നടത്തുന്നുവെന്നാണ് നാട്ടുകാരുടെ പരാതി. 13, 15 വയസുള്ള പെൺകുട്ടികളാണ് ഇതിൽ ഏറെയും. ഒരു മണിക്കൂറിന് 1000 രൂപയെന്ന രീതിയിലാണ് ഇവിടെ അനാശാസ്യം നടത്തുന്നതെന്ന് നാട്ടുകാർ പറയുന്നു. ഇന്നലെ രണ്ട് യുവാക്കൾ ഈ വീടിന്റെ മുന്നിലൂടെ നടക്കുമ്പോൾ രണ്ട് പേർ അകത്തേക്ക് കയറി പോകുന്നത് കണ്ടു. നാട്ടുകാരെ വിവരം അറിയിക്കുകയും ഇവരെ കൈയോടെ പിടികൂടുകയുമായിരുന്നു. തുടർന്ന്, വളപട്ടണം പോലീസിൽ വിവരം അറിയിക്കുകയും ചെയ്തു.സംഭവമറിഞ്ഞ്…
Read Moreബ്രഹ്മപുരം തീപിടിത്തം; അന്വേഷണത്തിൽ കണ്ടെത്തിയ കാരണങ്ങൾ അടങ്ങിയ പ്രാഥമിക റിപ്പോർട്ട് ചീഫ് സെക്രട്ടറിക്ക്
കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തം സംബന്ധിച്ച കേസിലെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് സിറ്റി പോലീസ് കമ്മീഷണർ കെ. സേതുരാമൻ ഇന്ന് സർക്കാരിനു സമർപ്പിക്കും. സംസ്ഥാന പോലീസ് മേധാവി മുഖേന ചീഫ് സെക്രട്ടറിക്കാണ് റിപ്പോർട്ട് നൽകുന്നത്. സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കുകയും ജീവനക്കാർ ഉൾപ്പെടെയുള്ള 50 ഓളം പേരുടെ മൊഴിയും പോലീസ് രേഖപ്പെടുത്തിയിരുന്നു. 13 ദിവസത്തെ ഇടവേളയ്ക്കിടെ ബ്രഹ്മപുരം മാലിന്യപ്ലാന്റിൽ ഇന്നലെ ഉണ്ടായ തീപിടിത്തം നിയന്ത്രണ വിധേയമായെന്ന് ജില്ലാഭരണകൂടം. ബ്രഹ്മപുരത്ത് തീ ഉയർന്നത് നിയന്ത്രണ വിധേയമാക്കിയെന്നും ആശങ്ക വേണ്ടെന്നും എൻ.എസ്.കെ. ഉമേഷ് അറിയിച്ചു. സെക്ടർ ഏഴിലെ മാലിന്യക്കൂന്പാരത്തിനാണ് തീപിടിച്ചത്. ഇന്നലെ വൈകുന്നേരത്തോടെ തീ ഉയരുന്നത് ഫയർ വാച്ചർമാരുടെ ശ്രദ്ധയിൽപ്പെടുകയും അഗ്നിരക്ഷാ സേനയെയും ജില്ലാ ഭരണകൂടത്തെയും വിവരം അറിയിക്കുകയുമായിരുന്നു. സ്ഥലത്ത് ഉണ്ടായിരുന്ന അഗ്നിരക്ഷാസേനയുടെ യൂണിറ്റുകൾക്കു പുറമേ ഒരു യൂണിറ്റ് കൂടി എത്തി രാത്രി വൈകിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.…
Read More