കോഴിക്കോട്: റഷ്യക്കാരിയായ യുവതിയെ ആക്രമിക്കുകയും പീഡിപ്പിക്കുകയും ചെയ്ത അഖിലിന്റെ മാതാപിതാക്കളിൽനിന്നു പോലീസ് മൊഴിയെടുത്തു. ആശുപത്രിയിൽ തുടരുന്ന യുവതിയെ റഷ്യയിലേക്ക് തിരികെയെത്തിക്കാൻ താത്കാലിക പാസ്പോർട്ടിനായി നടപടി തുടങ്ങി. റിമാൻഡിലായ അഖിലിനെതിരേ ബലാത്സംഗം ഉൾപെടെ ഗുരുതരമായ വകുപ്പുകളുണ്ട്. പലതവണ യുവതിയെ അഖിൽ മർദിച്ചിട്ടുണ്ടെന്ന് മാതാപിതാക്കൾ സമ്മതിച്ചതായി പോലീസ് പറയുന്നു. യുവതി വീടിന്റെ മുകൾ നിലയിൽനിന്ന് താഴേക്ക് ചാടുന്നതിന് തലേ ദിവസവും ഇവർ തമ്മിൽ തർക്കം ഉണ്ടായിരുന്നു.പരിക്കേറ്റ റഷ്യൻ യുവതി പേരാമ്പ്ര ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റിന് മുൻപാകെ രഹസ്യ മൊഴി നൽകിയ ശേഷം തിരികെ മെഡിക്കൽ കോളജിൽ എത്തിയിട്ടുണ്ട്. ഇനി ഇവരെ റഷ്യയിലേക്ക് മടക്കിയെത്തിക്കാനുള്ള നടപടികാളാണ് റഷ്യൻ കോൺസുലേറ്റ് സ്വീകരിക്കുന്നത്. അഖിൽ യുവതിയുടെ രാജ്യാന്തര പാസ്പോർട്ടും നശിപ്പിച്ചിരുന്നു. അതിനാൽ മടക്കയാത്രയ്ക്ക് താത്കാലിക പാസ്പോർട്ട് അനിവാര്യമാണ്.
Read MoreDay: March 27, 2023
മാറണം പോലീസ്..! ഏമാന്മാർക്കെന്താ കൊമ്പുണ്ടോ?… പാവപ്പെട്ടവന്റെ നെഞ്ചത്ത് കയറാൻ ആർക്കാണ് ഇവർക്ക് ലൈസൻസ് കൊടുത്തത്…
വി. ശ്രീകാന്ത്ഇടിമുഴക്കം പോലെയുള്ള ഇടി… മുഖം നോക്കാതെയുള്ള അടി… ഇതൊക്കെയാണോ പോലീസ്. ജനം ഇത് ചോദിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളേറെയായി. പാവപ്പെട്ടവന്റെ നെഞ്ചത്ത് കയറാൻ ആർക്കാണ് ഇവർക്ക് ലൈസൻസ് കൊടുത്തത്… പോലീസ് നടപടിയെ തുടർന്ന് കുഴഞ്ഞ് വീണ് മരിച്ച തൃപ്പുണ്ണിത്തറയിലെ മനോഹരന്റെ മരണം കൂടി ആയപ്പോൾ ഈ ചോദ്യത്തിനൊപ്പം അരിശവും ജനങ്ങൾക്കിടയിൽ പതഞ്ഞ് പൊങ്ങുന്നുണ്ട്. ഇന്നാട്ടിൽ എത്രയെത്ര കേസുകളുണ്ട്. വഴിയരികിൽ കാത്തുനിന്ന് പരിശോധന നടത്താൻ പോലീസ് കാട്ടുന്ന ഉത്സാഹം മറ്റ് കേസുകളുടെ തുടർച്ചയിൽ കാണാനില്ലല്ലോ എന്നും അവർ ചോദിക്കുന്നു. തലസ്ഥാനത്ത് വഞ്ചിയൂരിൽ സ്ത്രീ ആക്രമിക്കപ്പെട്ടപ്പോൾ പേട്ട പോലീസ് കാട്ടിയ അനാസ്ഥ… കോഴിക്കോട് മെഡിക്കൽ കോളജിൽ പീഡനത്തിന് ഇരയായ യുവതിയുടെ മൊഴി മാറ്റാൻ നടത്തിയ കേസിലെ പ്രതികളെ പിടികൂടാത്ത അവസ്ഥ… ഇങ്ങനെ ഇങ്ങനെ നീളുന്നു പോലീസ് അലസത കാട്ടുന്ന കേസുകളുടെ എണ്ണം. അതാണ് പോലീസിന്റെ ലൈൻ!കാക്കി യൂണിഫോമും ലാത്തിയും പിന്നെ…
Read Moreഇന്നസെന്റും കെപിഎസി ലളിതയും മനം കുളിര്‍പ്പിച്ച ജോഡി; ചിരിപ്പിച്ച്, ചിന്തിപ്പിച്ച്…ഒരുവര്‍ഷത്തെ ഇടവേളയില്‍ വിടവാങ്ങി
ഇ.അനീഷ്കോഴിക്കോട്: മലയാളത്തിലെ ഹിറ്റ് ജോഡികളുടെ പട്ടികയെടുത്താൽ ഇന്നസെന്റ്-കെപിഎസി ലളിത കോംബോയെ ഒഴിവാക്കി ഒരു തെരഞ്ഞെടുപ്പ് അസാധ്യമായിരിക്കും. അത്രയുമുണ്ട് ഇരുവരും തകർത്തഭിനയിച്ച സിനിമകൾ. മലയാളിയെ ഇത്രയേറെ ചിരിപ്പിച്ച മറ്റൊരു ജോഡി ഉണ്ടാകുമോ എന്നതും സംശയമാണ്. ഈ കൂട്ടികെട്ടിലെ ഹാസ്യരംഗങ്ങൾ എത്ര തലമുറകൾ കഴിഞ്ഞാലും ചിരിക്കാനുള്ള വകയാകും. ഇരുവരും ഒരു വര്‍ഷത്തെ ഇടവേളയില്‍ വിടവാങ്ങി എന്നതും യാദൃശ്ചികമാകാം. 25-ലേറെ സിനിമകളിലാണ് ഇരുവരും ജോഡിയായി അഭിനയിച്ചത്. അതിലേറെയും ഹിറ്റുകൾ എന്നതും പ്രത്യേകത. മണിച്ചിത്രത്താഴ്, കോട്ടയം കുഞ്ഞച്ചൻ, ഗോഡ്ഫാദർ, ഗജകേസരിയോഗം, മക്കൾ മാഹാത്മ്യം, പൊന്മുട്ടയിടുന്ന താറാവ്, ശുഭയാത്ര, ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം, വിയറ്റ്നാം കോളനി, കനൽകാറ്റ്, മൈഡിയർ മുത്തച്ഛൻ, ഉത്സവമേളം, കള്ളനും പൊലീസും, അർജുനൻ പിള്ളയും അഞ്ചുമക്കളും, അങ്ങനെ ഒരു അവധിക്കാലത്ത്, സാവിത്രിയുടെ അരഞ്ഞാണം, ഇഞ്ചക്കാടൻ മത്തായി ആൻഡ് സൺസ്, പാവം പാവം രാജകുമാരൻ, അപൂർവം ചിലർ തുടങ്ങി നിരവധി ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ചു.…
Read More‘അടിച്ചു മോളേ..’ സൂപ്പര്‍താരചിത്രങ്ങളില്‍ അതുക്കുംമേലേ….ഒറ്റ ഡയലോഗ് മതി… സിനിമ ഹിറ്റാകാൻ
ഇ. അനീഷ് കോഴിക്കോട്: മമ്മൂട്ടിയോ, മോഹന്‍ലാലോ… മറ്റേത് സൂപ്പര്‍താരങ്ങളോ ആയിക്കോട്ടെ ഒറ്റ ഷോട്ട്, അതല്ലെങ്കില്‍ ഒറ്റ ഡയലോഗ്… മുഖത്തെ ഭാവപ്രകടനം, അതിനൊപ്പം വഴങ്ങുന്ന ശരീരഭാഷ…അത്തരം സീനുകള്‍കൊണ്ട് മാത്രം അവരെ കടത്തി വെട്ടിയ നടന്മാരില് മുന്‍നിരയിലാണ് ഇന്നസെന്റിന്റെ സ്ഥാനം. ഉദാഹരണങ്ങള്‍ ധാരാളം. മള്‍ട്ടി സ്റ്റാര്‍ ചിത്രങ്ങള്‍ തരംഗമായിരുന്ന കാലഘട്ടത്തില്‍ ഇന്നസെന്റിനെ പോലെ ഒരു താരം സൃഷ്ടിച്ച ഇംപാക്ട് ഒരിക്കലും മറക്കാന്‍ കഴിയില്ലെന്ന് സഹതാരങ്ങളും സംവിധായകരും ഓര്‍ക്കുന്നു. മോഹന്‍ലാലും ജഗതിയും മത്സരിച്ചഭിനയിച്ച കിലുക്കം എന്ന എവര്‍ഗ്രീന്‍ ഹിറ്റ് ചിത്രത്തിലെ കിട്ടുണ്ണിയുടെ ‘അടിച്ചു മോളേ..’ എന്ന ഹിറ്റ് ഡയലോഗ് ആ സിനിമയ്ക്കും മുകളില്‍ വളര്‍ന്നുനിന്നു. അതിനുശേഷം എത്രയോ സിനിമകള്‍ ഇറങ്ങി. ഇപ്പോഴും ആളുകള്‍ക്ക് കിലുക്കമെന്നാൽ കിട്ടുണ്ണിയാണ്… ഇനി മോഹന്‍ലാലിന്റെ തന്നെ ദേവാസുരം എന്ന സിനിമ. ഇതിലെ വാര്യര്‍ എന്ന കഥാപാത്രം മോഹന്‍ലാലിനൊപ്പമോ, അല്ലെങ്കില്‍ അതിനെക്കാള്‍ മുകളിലോ സ്കീന്സ്പേയ്സുള്ളതാണ്. ഇതിന്റെ രണ്ടാം ഭാഗത്തിലും…
Read Moreബൈക്കിലെത്തിയ സംഘം വഴിചോദിച്ചു; കുരുമുളക് സ്പ്രേ അടിച്ചശേഷം മര്‍ദിച്ചു പണം കവർന്നു; ശബ്ദംകേട്ട് വീട്ടുകാർ ഓടിവന്നതിനാൽ ജീവൻ തിരിച്ചുകിട്ടിയെന്ന് ശ്രീകുമാർ
നെടുങ്കണ്ടം: സ്വയം സഹായ സംഘത്തിന്റെ യോഗം കഴിഞ്ഞു മടങ്ങിയ ആളെ ബൈക്കിലെത്തിയ മൂന്നു യുവാക്കള്‍ ചേര്‍ന്ന് മുഖത്തു കുരുമുളക് സ്പ്രേ അടിച്ച ശേഷം മര്‍ദിച്ചു പണം അപഹരിച്ചതായി പരാതി. രക്ഷിക്കാനെത്തിയ ഭാര്യക്കും പരിക്കേറ്റു. മർദനമേറ്റ പാലാര്‍ പെരുമ്പുഴയില്‍ ശ്രീകുമാറിനെയും ഭാര്യ വിജിയെയും പരിക്കുകളോടെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെടുങ്കണ്ടം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ശ്രീകുമാര്‍ പറയുന്നത് ഇങ്ങനെ: ശനിയാഴ്ച രാത്രി ആനക്കല്ലില്‍ നടന്ന സ്വയം സഹായ സംഘത്തിന്റെ മീറ്റിംഗ് കഴിഞ്ഞ് പാലാറിലെ വീടിനു സമീപം എത്തിയപ്പോള്‍ വഴിയില്‍ രണ്ടു ബൈക്കുകളിലായി മൂന്നു പേര് നിന്നിരുന്നു. ഹെല്‍മെറ്റ് ധരിച്ച ഇവരില്‍ ഒരാള്‍ ആനക്കല്ലിലേക്കുള്ള വഴി ചോദിച്ചു. വഴി പറഞ്ഞുകൊടുത്തതും മുഖത്തേക്ക് കുരുമുളക് സ്പ്രേ അടിക്കുകയായിരുന്നു. ഹെല്‍മറ്റ് ഊരി മൂന്നുപേരുംചേര്‍ന്ന് ശ്രീകുമാറിന്റെ തലയ്ക്ക് അടിക്കുകയും ചെയ്തു. നിലത്തുവീണ ശ്രീകുമാറിന്റ കൈകാലുകള്‍ക്കും പരിക്കേറ്റു. നിലവിളി കേട്ട്…
Read Moreആക്രിപെറുക്കി പെറുക്കി അർജുൻ കവർന്നത് അമ്പലവും; ഹരിപ്പാട്ടെ ക്ഷേത്രക്കള്ളനെ കാട്ടിക്കൊടുത്ത് സിസിടിവി; മോഷണ വസ്തുക്കളുമായി പൊക്കി പോലീസ്
ഹരിപ്പാട്: ക്ഷേത്രത്തിൽ മോഷണം നടത്തിയ ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. ഉത്തർപ്രദേശ് ഗൗതം ബുദ്ധാനഗർ സ്വദേശി അർജുൻ (27) ആണ് ഹരിപ്പാട് പോലീസിന്റെ പിടിയിലായത്. മാർച്ച് ഒന്നിനാണ് കോട്ടയ്ക്കകം നരിഞ്ചിയിൽ കുടുംബഷേത്രത്തിന്റെ ശ്രീകോവിൽ കുത്തിതുറന്നു തൂക്കുവിളക്കുകളും പൂജാ പത്രങ്ങൾ, നിലവിളക്കുകൾ, ചെറുവിളക്കുകൾ, ഉരുളി, ഗ്യാസ് സ്റ്റൗ, കാണിക്കവഞ്ചിയിലെ പൈസ എന്നിവ മോഷണം പോയത്. പ്രതിയെ മുട്ടം ഭാഗത്തു നിന്നാണ് പോലീസ് പിടികൂടിയത്. പ്രതി ആക്രി സാധനങ്ങൾ പെറുക്കുന്ന സംഘത്തിലുള്ള ആളാണ്. ആക്രി പെറുക്കുന്നതിനിടയിൽ താമസമില്ലാത്ത സ്ഥലങ്ങൾ നോക്കിവച്ച് അവിടെ രാത്രിയിൽ കയറി മോഷണം നടത്തുന്നതാണ് ഇവരുടെ രീതി. സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. കായംകുളം ഡിവൈഎസ്പിയുടെ നിർദേശാനുസരണം എസ്എച്ച്ഒ വി.എസ്. ശ്യാകുമാർ, എസ്ഐമാരായ ശ്രീകുമാർ, ഷൈജ സിപിഒമാരായ അരുൺകുമാർ, എ. നിഷാദ്, ഇയാസ്, മനു പ്രസന്നൻ, സുധീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
Read Moreഇങ്ങനെ ഇടിച്ചാൽ ഈ ബോട്ട് ആടിയുലയും സാർ..! ജലഗതാഗത വകുപ്പിന്റെ ബോട്ടിലേക്ക് ഇടിച്ചു കയറി സ്പീഡ് ബോട്ട്; വാട്ടർ ലെവലിനു മുകളിലായതിനാൽ ഒഴിവായത് വൻ ദുരന്തം
ആലപ്പുഴ: സംസ്ഥാന ജലഗതാഗത വകുപ്പിന്റെ ബോട്ടുകൾക്കും ടൂറിസ്റ്റുകളുമായി നാടുചുറ്റിക്കാണാനിറങ്ങുന്ന സ്വകാര്യ ബോട്ടുകൾക്കും പുരവഞ്ചികൾക്കും ഭീഷണിയായി സ്പീഡ് ബോട്ടുകളുടെ പരക്കം പാച്ചിൽ. കായലിൽ ആങ്കർ ചെയ്യുന്ന പുരവഞ്ചികളിലെ വിനോദസഞ്ചാരികളെ കയറ്റി കായലിൽക്കൂടി സാഹസ ഓട്ടം നടത്തി തിരികെ എത്തിക്കുന്ന പരിപാടിയാണ് സ്പീഡ് ബോട്ടുകളിലേറെയും ചെയ്യുന്നത്. പുരവഞ്ചികളുടെയും യാത്രാ ബോട്ടുകളുടെയും തിരക്കുപിടിച്ച യാത്രയുടെ ഇടയിൽകൂടി നിയന്ത്രണമില്ലാതെ സാഹസികയോട്ടം നടത്തുന്നുവെന്നാണ് പരാതി. രാത്രിയിൽ കൂട്ടിയിടികഴിഞ്ഞ ദിവസം നിറയെ യാത്രക്കാരുമായി ആലപ്പുഴയിൽനിന്നു കാവാലം-കൃഷ്ണപുരത്തിനു പോയ സംസ്ഥാന ജലഗതാഗത വകുപ്പിന്റെ ബോട്ടിന്റെ മുൻഭാഗം അതിവേഗത്തിലെത്തിയ സ്പീഡ് ബോട്ട് ഇടിച്ചു തകർത്തു. ഇടിയുടെ ആഘാതത്തിൽ യാത്രാബോട്ടിന്റെ മുൻവശത്തെ മൂന്നു പലക തകർന്നു. ബോട്ടിടിച്ചു തകർന്ന പലക വാട്ടർ ലെവലിനു മുകളിലായിരുന്നതിനാലാണ് വെള്ളം അകത്തു കയറാതിരുന്നത്. ഇടിയുടെ ആഘാതത്തിൽ ബോട്ട് ആടിയുലഞ്ഞെങ്കിലും ജീവനക്കാർ ജെട്ടിയിൽ അടുപ്പിച്ചു യാത്രക്കാരെ സുരക്ഷിതരായി കരയിൽ ഇറക്കി. ഈ ബോട്ടിൽ യാത്രക്കാരുമായി യാത്ര…
Read Moreസവര്‍ക്കര്‍ ദൈവമാണ്, അപമാനിച്ചാല്‍ സഹിക്കില്ല; ക്രൂരപീഡനങ്ങള്‍ക്ക് ഇരയായ സവർക്കർ വലിയ ത്യാഗിയാണെന്ന് ഉദ്ധവ് താക്കറെ
മുംബൈ: മാപ്പ് പറയാന്‍ ഞാന്‍ സവര്‍ക്കറല്ലെന്ന രാഹുലിന്റെ പരാമര്‍ശത്തിനെതിരെ ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ. വി.ഡി.സവര്‍ക്കറെ അപമാനിച്ചാല്‍ തങ്ങള്‍ സഹിക്കില്ലെന്ന് രാഹുല്‍ ഗാന്ധിയോട് താക്കറെ. ഇത് പ്രതിപക്ഷ ഐക്യത്തിന് കോട്ടമുണ്ടാക്കുമെന്നും താക്കറെ പറഞ്ഞു. സവര്‍ക്കര്‍ തങ്ങളുടെ ദൈവമാണ്, അദ്ദേഹത്തോടുള്ള അനാദരവ് വച്ച് പൊറുപ്പിക്കില്ല. ആന്‍ഡമാനിലെ ജയിലില്‍ 14 വര്‍ഷത്തോളം സങ്കല്പ്പിക്കാനാത്തവണ്ണമുള്ള ക്രൂരപീഡനങ്ങള്‍ക്ക് ഇരയായ ആളാണ് സവര്‍ക്കര്‍. അത് വലിയ ത്യാഗമാണെന്നും താക്കറെ കൂട്ടിചേര്‍ത്തു. മഹാരാഷ്ട്രയില്‍ ശിവസേന ഉദ്ധവ് വിഭാഗം കോണ്‍ഗ്രസുമായും എന്‍സിപിയുമായും സഖ്യമുണ്ടാക്കിയത് ജനാധിപത്യം സംരക്ഷിക്കാനാണ്. എന്നാല്‍ രാഹുല്‍ ഗാന്ധി മനഃപൂര്‍വം പ്രകോപിപ്പിക്കുകയാണ്. നാം സമയം പാഴാക്കിയാല്‍ ജനാധിപത്യം ഇല്ലാതാകുമെന്നും താക്കറെ വ്യക്തമാക്കി.
Read Moreഇലക്ട്രീഷന്റെ ഷോക്കിംഗ് പ്രവർത്തനത്തെ തടഞ്ഞ് ആയുർവേദം ..! ഡോക്ടറെ മുറിയില്‍ പൂട്ടിയിട്ട ശേഷം ആയുർവേദ നഴ്സിനെ പീഡിപ്പിക്കാന്‍ ശ്രമം; ഞെട്ടിക്കുന്ന സംഭവം കൊച്ചിൽ
കൊച്ചി: ആശുപത്രിയില്‍ ഡ്യൂട്ടി ഡോക്ടറെ പൂട്ടിയിട്ട ശേഷം നഴ്സിനെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. ഇതേ ആശുപത്രിയില്‍ ഇലക്ട്രീഷനായി ജോലി ചെയ്യുന്ന ശ്രീജിത്ത്(38) ആണ് പിടിയിലായത്. തൃപ്പൂണിത്തറയിലെ എസ്എന്‍ ജംഗ്ഷനിലെ ആയുര്‍വേദ ആശുപത്രിയില്‍ വ്യാഴാഴ്ച വൈകിട്ട് 11 ഓടെയാണ് സംഭവം. ഡോക്ടറുടെ മുറി പുറത്തുനിന്ന് പൂട്ടിയ ശേഷം നഴ്സിംഗ് റൂമില്‍ എത്തിയ ഇയാള്‍ നഴ്സിനെ വലിച്ചിഴച്ച് മറ്റൊരു മുറിയില്‍ കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ കുതറി ഓടിയതിനാല്‍ നഴ്സ് രക്ഷപ്പെട്ടു.ഇതോടെ പ്രതിയും ആശുപത്രി വിട്ടു. എന്നാല്‍ വെള്ളിയാഴ്ച വീണ്ടും ആശുപത്രിയിലെത്തിയ ഇയാള്‍ നഴ്സിനെ ഭീഷണിപ്പെടുത്തി. സംഭവത്തെക്കുറിച്ച് ആരോടെങ്കിലും പറഞ്ഞാല്‍ കൊന്നുകളയുമെന്നായിരുന്നു ഭീഷണി. മൊബൈല്‍ ഫോണില്‍ തോക്കിന്റെയും വാളിന്റെയും ചിത്രങ്ങള്‍ കാണിച്ചശേഷം ഇതെല്ലാം കാറില്‍ സൂക്ഷിച്ചിട്ടുണ്ടെന്നും ഇയാള്‍ നഴ്സിനോട് പറഞ്ഞു. ഇതോടെ നഴ്സ് ഇക്കാര്യം ഭര്‍ത്താവിനെ അറിയിക്കുകയായിരുന്നു. ഭര്‍ത്താവ് പോലീസില്‍ പരാതിപ്പെട്ടതോടെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Read Moreഇന്നസെന്റിന്റെ വിയോഗം! മരണവാര്‍ത്തയ്ക്ക് പിന്നാലെ ആശുപത്രിയില്‍ നിന്നും ആദ്യം പുറത്തെത്തി; കരച്ചിലടക്കാനാകാതെ നടൻ ജയറാം
കൊച്ചി: നടന് ഇന്നസെന്റിന്റെ വിയോഗത്തില്‍ കരച്ചിലടക്കാനാകാതെ നടന് ജയറാം. മരണവാര്‍ത്തയ്ക്ക് പിന്നാലെ ആശുപത്രിയില്‍ നിന്നും ആദ്യം പുറത്തെത്തിയത് ജയറാമായിരുന്നു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയാന്‍ പോലും സാധിക്കാതെയാണ് അദ്ദേഹം ആശുപത്രിയില്‍ നിന്നും മടങ്ങിയത്. രാവിലെ മുതല്‍ അദ്ദേഹം ഇന്നസെന്റിന്റെ കുടുംബാംഗങ്ങള്‍ക്കൊപ്പം ആശുപത്രിയിലുണ്ടായിരുന്നു. അതേസമയം, ഇന്നസെന്റിന്റെ സംസ്കാരം ഇന്ന് വൈകുന്നേരം അഞ്ചരയ്ക്ക് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിൽ വച്ചു നടത്തും. രാവിലെ എട്ട് മുതൽ 11 വരെ കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ മൃതദേഹം പൊതുദർശനത്തിനുവയ്ക്കും. ഉച്ചയ്ക്ക് 12 മുതൽ മൂന്ന് വരെ ഇരിങ്ങാലക്കുട ടൗണ്‍ഹാളിലും പൊതുദർശനത്തിനുവയ്ക്കും. വൈകുന്നേരം മൂന്നോടെ മൃതദേഹം ഇരിങ്ങാലക്കുടയിലെ വീട്ടിലേക്ക് കൊണ്ടുവരും. ഞായറാഴ്ച രാത്രി 10.30ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ഇന്നസെന്റിന്റെ അന്ത്യം. അർബുദത്തെത്തുടർന്നുള്ള ശാരീരിക അസ്വസ്ഥതകൾ മൂലം രണ്ടാഴ്ച മുൻപാണ് ഇന്നസെന്റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യ നില മെച്ചപ്പെട്ടതിനെത്തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽനിന്നും മുറിയിലേക്ക് മാറ്റിയിരുന്നെങ്കിലും…
Read More