ബസവരാജ് ബൊമ്മെ പാര്‍ട്ടി ഓഫീസില്‍ എത്തിയതിനു പിന്നാലെ എത്തിയത് മൂര്‍ഖന്‍ പാമ്പ് ! വീഡിയോ വൈറല്‍…

കര്‍ണാടക തെരഞ്ഞെടുപ്പില്‍ ബിജെപി പരാജയത്തിലേക്ക് നീങ്ങവെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പാര്‍ട്ടി ആസ്ഥാനത്തേക്ക് എത്തിയപ്പോള്‍ അവിടേക്ക് മൂര്‍ഖന്‍ പാമ്പ് ഇഴഞ്ഞെത്തിയതിന്റെ ദൃശ്യം പുറത്ത്. ഷിഗോണിലെ ബിജെപി ക്യാംപിലേക്ക് മുഖ്യമന്ത്രി കടന്നു വരുന്നതിനിടെയാണ് മതിലിനുള്ളില്‍നിന്ന് പാമ്പ് പുറത്തേക്കുവന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. പാമ്പിനെ പിന്നീട് പിടികൂടി. കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ കോണ്‍ഗ്രസിന്റെ ലീഡ് നില കേവല ഭൂരിപക്ഷത്തിനും മുകളില്‍ എത്തിയിരിക്കുകയാണ്. ഇതോടെ രാജ്യത്തെ വിവിധ കോണ്‍ഗ്രസ് കേന്ദ്രങ്ങളില്‍ ആഘോഷം തുടങ്ങിയിട്ടുണ്ട്.

Read More

കടുവ കുടുങ്ങുമോ?  ബഥനിമലയിൽ ദൗത്യസംഘമിറങ്ങി; കടുവയ്ക്കു വച്ച കൂട്ടിൽ വീണത് നായ

റാന്നി: പെരുനാട് ബഥനിമല, പുതുവൽ മേഖലകളിൽ കടുവയെത്തേടി പ്രത്യേക സംഘം ഇറങ്ങി. കഴിഞ്ഞ ഒരുമാസത്തിലേറെയായി കടുവയുടെ ഭീഷണി നിലനിൽക്കുന്ന സ്ഥലത്താണ് വനംവകുപ്പ് പ്രത്യേക സംഘത്തെ തെരച്ചിലിനായി നിയോഗിച്ചിരിക്കുന്നത്. ഒരു മാസത്തിനിടെ മൂന്നു പശുക്കളെയാണ് ഈ ഭാഗത്തുനിന്നു കടുവ ആക്രമിച്ചു കൊന്നത്.ജനങ്ങളുടെ ഭീതി അകറ്റുന്നതിനു കടുവയെ കണ്ടെത്താനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന പ്രമോദ് നാരായൺ എംഎൽഎയുടെ അഭ്യർഥനപ്രകാരം 24 പേരടങ്ങുന്ന സംഘത്തെയാണ് വനംമന്ത്രി എ.കെ. ശശീന്ദ്രൻ നിയോഗിച്ചത്. എട്ടു പേരടങ്ങുന്ന സംഘങ്ങളായി പ്രദേശത്തു തെരച്ചിൽ നടത്തുകയാണ്. പ്രത്യേക സംഘത്തിന്‍റെ പരിശോധന വിലയിരുത്താൻ പ്രമോദ് നാരായൺ എംഎൽഎയും സ്ഥലം സന്ദർശിച്ചു. 10,000 രൂപ വീതം നൽകിറാന്നി: കടുവയുടെ ആക്രമണത്തിൽ പശുക്കളെ നഷ്ടമായ ക്ഷീരകർഷകർക്ക് അടിയന്തര ധനസഹായമായി പതിനായിരം രൂപ വീതം പ്രമോദ് നാരായൺ എംഎൽഎ വിതരണംചെയ്തു. കഴിഞ്ഞ ദിവസം രാജാംപാറ ഫോറസ്റ്റ് സ്റ്റേഷൻ കെട്ടിടം ഉദ്ഘാടനം ചെയ്യാൻ വനം…

Read More

ലൈജുവിന്‍റെ കടയിലെ ജീവനക്കാരിയോടുളള വൈരാഗ്യം; വ്യാപാരിയെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികൾ പിടിയിൽ

ചെറുതോണി: മരിയ മെഡിക്കൽ സ്റ്റോർ ഉടമ പഞ്ഞിക്കാട്ടിൽ ലൈജുവിനെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളെ ജില്ലാ പോലീസ് മേധാവി വി.യു. കുര്യാക്കോസിന്‍റെ നേതൃത്വത്തിലുള്ള  സ്പെഷൽ പോലീസ് സംഘം അറസ്റ്റ് ചെയ്തു. ഒന്നാം പ്രതി തടിയമ്പാട് നെല്ലിക്കുന്നേൽ ജനീഷ് വർഗീസ് (37), രണ്ടാം പ്രതി നെടുങ്കണ്ടം പാമ്പാടുംപാറ ചരുവിള പുത്തൻവീട്ടിൽ രതീഷ് കണ്ണൻ ( 27 ) എന്നിവരാണ് അറസ്റ്റിലായത്. ഒന്നാം പ്രതിയുടെ ബന്ധുവും ലൈജുവിന്‍റെ കടയിലെ ജീവനക്കാരിയുമായ വ്യക്തിയോട് പ്രതി ജനീഷിനുള്ള വൈരാഗ്യവും തുടർന്നുണ്ടായ സംശയവുമാണ് ആക്രമണത്തിനു കാരണമെന്ന് പോലീസ് പറഞ്ഞു. ഇയാൾക്കെതിരേ യുവതി ഇടുക്കി പോലീസ് സ്റ്റേഷനിൽ നേരത്തെ പരാതി നൽകിയിരുന്നു. ഇവർ തമ്മിലുള്ള പ്രശ്നങ്ങൾക്കു കാരണം കടയുടമ ലൈജുവാണെന്ന  സംശയമാണ് സംഭവത്തിനു പിന്നിൽ. കേസ് വഴിതിരിച്ചുവിടാൻ പ്രതികൾ ലൈജുവിന്‍റെ കടയിലെ ജീവനക്കാരിക്കെതിരേ മൊഴി നൽകിയിരുന്നു. ആസിഡ് നല്കിയത് കടയിലെ ജീവനക്കാരിയാണെന്നാണ് പ്രതികൾ…

Read More

“കൈ” ഉയർത്തി കർണാടക..! വീശിയടിച്ച കോൺഗ്രസ് തരംഗത്തിൽ തകർന്ന് വീണ് ബിജെപി; കോൺഗ്രസ് ആസ്ഥാനത്ത് പ്രവർത്തകരുടെ ആഘോഷം

  ബംഗളൂരു: കർണാടകയിൽ കോൺഗ്രസ് തരംഗം. ലീഡ് നിലയിൽ കേവല ഭൂരിപക്ഷം കടന്ന് കോൺഗ്രസ് മുന്നേറുകയാണ്. 11 6സീറ്റിൽ കോൺഗ്രസ് ലീഡ് ചെയ്യുമ്പോൾ 78 സീറ്റിലേക്ക് ബിജെപി കൂപ്പുകുത്തി. ഇതോടെ ഡൽഹിയിൽ കോൺഗ്രസ് ആസ്ഥാനത്ത് പ്രവർത്തകർ ആഘോഷം തുടങ്ങി. സംസ്ഥാനത്തെ എല്ലാ മേഖലയിലും കോൺഗ്രസ് മുന്നേറ്റമാണ് കാണാൻ കഴിയുന്നത്. മധ്യ കർണാടക, ഹൈദരാബാദ് കർണാടക, തീരദേശ കർണാടക, ബംഗളൂരു നഗരമേഖല എന്നിവിടങ്ങളിൽ ബിജെപിയെ ജനം കൈവിട്ടു. അതേസമയം, ത്രിശങ്കുഫലത്തിൽ കണ്ണുവച്ച ജെഡിഎസ് പ്രതീക്ഷിച്ച നേട്ടം കൈവരിച്ചില്ല. കോൺഗ്രസ് പടയോട്ടത്തിൽ ജെഡിഎസ് തകർന്നടിയുകയായിരുന്നു. വരുണയിൽ കോൺഗ്രസ് നേതാവ് സിദ്ധരാമയ്യയും കനകപുരിയിൽ കോൺഗ്രസ് നേതാവ് ഡി.കെ.ശിവകുമാറും മുന്നിട്ട് നിൽക്കുകയാണ്.

Read More

ജീവിക്കാനും ജോലി ചെയ്യാനുമുള്ള സാഹചര്യം ഒരുക്കണം; പ്ലാസ്റ്റിക്ക് കസേരയുണ്ടായിരുന്നില്ലേ, അതെടുത്തൊന്ന് അടിച്ചിരുന്നെങ്കില്‍; വേദനയോടെ വന്ദനയുടെ അച്ഛൻ …

കോട്ടയം: കൊല്ലപ്പെട്ട ഡോക്ടർ വന്ദന ദാസിന്‍റെ വീട്ടിലെത്തി മുന്‍ ആരോഗ്യമന്ത്രി കെ.കെ. ഷൈലജ. ചിലര്‍ ആവശ്യമില്ലാത്ത കാര്യങ്ങള്‍ പറഞ്ഞുവെന്നും അതൊന്നും തങ്ങള്‍ക്ക് സഹിക്കാന്‍ കഴിയുന്ന കാര്യമല്ലെന്നും വന്ദനയുടെ പിതാവ് ഷൈലജയോട് വൈകാരികമായി പ്രതികരിച്ചു. ജീവിക്കാനും ജോലി ചെയ്യാനുമുള്ള സാഹചര്യം ഒരുക്കണം. അതില്ലാത്തതുകൊണ്ടല്ലേ ആളുകള്‍ കേരളത്തിന് പുറത്തേക്ക് പോകുന്നത്. ഇവിടെ എന്തുണ്ടായിട്ടെന്താ ജീവിക്കാനുള്ള സാഹചര്യമില്ല. പുറത്തുപോയാല്‍ പിന്നെ ഏതെങ്കിലും കുട്ടികള്‍ തിരിച്ചുവരുമോ എന്നും അദ്ദേഹം ചോദിച്ചു. എട്ടുപത്തുവര്‍ഷം കഴിയുമ്പോഴേക്കും കേരളത്തിലിനി കിഴവന്മാര്‍ മാത്രമേ ഉണ്ടാവുകയുള്ളൂ. വിദേശത്തുപോയവര്‍ പിന്നെ തിരിച്ചുവരില്ലെന്നും വന്ദനയുടെ പിതാവ് പറഞ്ഞു. പോലീസുകാരുടെ കൈയില്‍ തോക്കുണ്ടായിരുന്നു. അതുപയോഗിക്കേണ്ട, പ്ലാസ്റ്റിക്ക് കസേരയുണ്ടായിരുന്നില്ലേ. അതെടുത്തൊന്ന് അടിച്ചിരുന്നെങ്കില്‍ വന്ദനയെ രക്ഷപ്പെടുത്താമായിരുന്നില്ലേ. പിന്നെന്തിനാണ് ഈ പോലീസിനെയൊക്കെ വെച്ചുകൊണ്ടിരിക്കുന്നതെന്നും വന്ദനയുടെ പിതാവ് ചോദിച്ചു.

Read More