കോട്ടയം: ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പുതിയ ആസ്ഥാനമന്ദിരം പണിയാന്‍ തയാറെടുക്കുന്നു. കഴിഞ്ഞദിവസം ജില്ലാ നേതൃയോഗത്തില്‍ ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷാണ് ഉമ്മന്‍ ചാണ്ടിയുടെ പേരില്‍ മന്ദിരം നിര്‍മാണം അജണ്ടയില്‍ വച്ചത്. എന്നാല്‍ ഏറെപ്പേരും ഈ താത്പര്യത്തിനു പിന്തുണ നല്‍കിയില്ല. എ ഗ്രൂപ്പില്‍ കെ.സി. ജോസഫ് വിഭാഗത്തിനൊപ്പമാണ് നാട്ടകം സുരേഷ്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള എ വിഭാഗം ഇതിനോടു യോജിച്ചില്ല. ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷമുള്ള പാര്‍ട്ടി പുനഃസംഘടന മുന്നില്‍ക്കണ്ടാണ് മന്ദിര നിര്‍മാണ നീക്കമെന്ന് എതിര്‍പക്ഷം ആരോപിച്ചു. തിരുവനന്തപുരത്തെ കെ. കരുണകാരന് സ്മാരകത്തിനു ഫണ്ട് നല്കിയിട്ടു മതി കോട്ടയത്ത് പുതിയ ഡിസിസി മന്ദിരമെന്ന് ഐ വിഭാഗം നിര്‍ദേശിച്ചു. മിക്ക ഡിസിസികളും കരുണാകരന് സ്മാരകത്തിനു ഫണ്ട് നല്‍കിയെങ്കിലും കോട്ടയം നല്‍കിയില്ലെന്നും ഐ വിഭാഗം നേതാക്കള്‍ കുറ്റപ്പെടുത്തി. 1972ല്‍ പി.എസ്. ജോണ്‍ ഡിസിസി പ്രസിഡന്റായിരിക്കെ നിര്‍മിച്ചതാണ് കോട്ടയം ഐഡാ ജംഗ്ഷനിലെ ഡിസിസി…
Read MoreTag: congress
കോൺഗ്രസ് നേതാക്കളുടെ സംസ്ഥാന പര്യടനത്തിന് കോഴിക്കോട്ട് തുടക്കം; നവംബർ 11ന് എറണാകുളത്ത് സമാപിക്കും
കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള കോൺഗ്രസ് നേതാക്കളുടെ സംസ്ഥാന പര്യടനത്തിന് കോഴിക്കോട്ട് തുടക്കം. കെപിസിസി അധ്യക്ഷൻ കെ.സുധാകരന്റെയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെയും നേതൃത്വത്തിലാണ് ജില്ലയിലെ പര്യടനത്തിന് തുടക്കമായത്. ഉച്ചകഴിഞ്ഞ് ജില്ലയിലെ കെപിസിസി, ഡിസിസി ഭാരവാഹികളുടെ യോഗത്തിലും തുടർന്ന് മുതിർന്ന നേതാക്കളുടെ യോഗത്തിലും നേതാക്കൾ പങ്കെടുക്കും. മണ്ഡലം പുനഃസംഘടനയുമായി ബന്ധപ്പെട്ട് ഉയർന്ന പരാതികളും നേതാക്കൾ കേൾക്കും.ലോക്സഭ തിരഞ്ഞെടുപ്പിന് മുമ്പ് പ്രാദേശിക തലത്തിൽ പാർട്ടിയിലെ ഭിന്നതകൾ പരിഹരിക്കാൻ ലക്ഷ്യമിട്ടാണ് പര്യടനം. കെപിസിസി രാഷ്ട്രീയകാര്യ സമിതി തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നേതാക്കൾ എല്ലാ ജില്ലകളിലും പര്യടനം നടത്തുന്നത്. പര്യടനം നവംബർ 11ന് എറണാകുളത്ത് അവസാനിക്കും.
Read Moreരാഹുൽ ഗാന്ധിയെ ബിജെപി ‘രാവണ’നാക്കിയതിൽ പ്രതിഷേധം; മോദിയുടെയും ഷായുടെയും കോലം കത്തിക്കാൻ കോൺഗ്രസ്
തിരുവനന്തപുരം: ബിജെപിയുടെ ഔദ്യോഗിക സാമൂഹ്യമാധ്യമ പേജില്‍ രാഹുല്‍ ഗാന്ധിയെ രാവണനായി ചിത്രീകരിച്ചതിൽ വ്യാപക പ്രതിഷേധവുമായി കോൺഗ്രസ്. ബിജെപി രാഹുല്‍ ഗാന്ധിയുടെ ജീവന്‍തന്നെ അപായപ്പെടുത്താനുള്ള ആഹ്വാനമാണ് പങ്കുവച്ചിരിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ പറഞ്ഞു. എഐസിസി ആഹ്വാനം അനുസരിച്ച് ഡിസിസികളുടെ നേതൃത്വത്തില്‍ ഇന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും കോലം കത്തിച്ച് സംസ്ഥാനവ്യാപകമായി പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിക്കുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു. രാധാകൃഷ്ണന് അറിയിച്ചു. ബിജെപി സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രത്തോടൊപ്പം കടുത്ത ആരോപണങ്ങളും ഉന്നയിച്ചിട്ടുണ്ട്. നവയുഗ രാവണൻ ഇതാ, ഇയാൾ ധർമവിരുദ്ധൻ, രാമവിരുദ്ധൻ, ഭാരതത്തെ തകർക്കുകയാണ് ഇദ്ദേഹത്തിന്റെ ലക്ഷ്യം എന്നിങ്ങനെയാണ് ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്. രാവണൻ- ഒരു കോൺഗ്രസ് പാർട്ടി പ്രൊഡക്ഷൻ, സംവിധാനം ജോർജ് സോറോസ് എന്നും ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നു. രാഹുല്‍ ഗാന്ധിയെ രാവണനായി ചിത്രീകരിച്ച് ആക്രമണത്തിന് ആഹ്വാനം ചെയ്ത ബിജെപിയുടെ ഫാസിസ്റ്റ് നടപടിയിൽ പ്രതിഷേധിക്കുന്നതായി…
Read Moreരാഹുൽ മൂന്നാം ദിവസവും സുവർണ ക്ഷേത്രത്തിൽ; സ്ഥലത്തെ കോൺഗ്രസ് നേതാക്കളെ കൂടെകൂട്ടിയില്ല; ഒപ്പം കെ.സി. വേണുഗോപാൽ മാത്രം
ന്യൂഡൽഹി: അമൃതസറിലെ സുവർണ ക്ഷേത്രത്തിൽ തുടർച്ചയായ മൂന്നാം ദിവസവും തങ്ങി സേവനം ചെയ്യുകയാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പ്രാർഥനകളിൽ പങ്കെടുത്ത അദ്ദേഹം ക്ഷേത്രത്തിലെത്തുന്നവർക്ക് വിതരണം ചെയ്യുന്ന ഭക്ഷണം തയാറാക്കുന്നതിലും പങ്കെടുത്തു. ഓപ്പറേഷൻ ബ്ളൂസ്റ്റാർ ഉണ്ടാക്കിയ മുറിവുകൾ ഉണക്കുകയെന്ന ലക്ഷ്യത്തോടെയാണ് രാഹുലിന്റെ സുവർണ ക്ഷേത്ര സന്ദർശനം. 1984ൽ പഞ്ചാബിലെ സുവർണ ക്ഷേത്രത്തിൽ നടന്ന ഓപ്പറേഷൻ ബ്ലൂസ്റ്റാർ കോൺഗ്രസിനും സിഖ് സമുദായത്തിനും ഇടയിലെ അകൽചയ്ക്ക് ഇടയാക്കിയിരുന്നു. പഞ്ചാബിൽ കോൺഗ്രസിനെ അട്ടിമറിച്ച് ആംആദ്മി പാർട്ടി അധികാരത്തിലെത്തിയശേഷം ഇതാദ്യമായാണ് ഇത്രയും ദിവസം തുടർച്ചയായി രാഹുൽ ഗാന്ധി പഞ്ചാബിൽ തങ്ങുന്നത്. ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുറിവുകൾ ഉണക്കാനും ബിജെപിക്കെതിരെ പഞ്ചാബിലുള്ള വികാരം പ്രയോജനപ്പെടുത്താനുമാണ് രാഹുലിന്റെ നീക്കം. സ്ഥലം എംപി ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കളെ ഒഴിവാക്കിയാണ് രാഹുൽ സുവർണ ക്ഷേത്രത്തിൽ സേവനത്തിന് എത്തിയത്. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ മാത്രമാണ് രാഹുലിന് ഒപ്പമുള്ളത്.
Read Moreപുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; ഒരു ക്രെഡിറ്റും വേണ്ട, താന്‍ ആരോടും ക്രെഡിറ്റ് ആവശ്യപ്പെട്ടിട്ടില്ലെന്നും കെ. സുധാകരന്
കൊച്ചി: തനിക്ക് ഒരു ക്രെഡിറ്റും വേണ്ടെന്ന് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്. താന്‍ ആരോടും ക്രെഡിറ്റ് ആവശ്യപ്പെട്ടിട്ടില്ല. തന്നെ വിട്ടേക്കെന്നും സുധാകരന് പറഞ്ഞു. കൊച്ചിയില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് വിജയത്തിനുശേഷം നടത്തിയ പത്ര സമ്മേളനത്തില്‍ ആരാദ്യം തുടങ്ങണമെന്നതിനെ ചൊല്ലിയുള്ള പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെയും സുധാകരന്റെയും തര്‍ക്ക വീഡിയോ പുറത്തു വന്നിരുന്നു. ചാണ്ടി ഉമ്മന്റെ വിജയം ഔദ്യോഗികമായി പ്രഖ്യാപിക്കുന്ന പത്രസമ്മേളനത്തിലായിരുന്നു കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും തമ്മില്‍ തര്‍ക്കമുണ്ടായത്. ഞാന്‍ തുടങ്ങാമെന്നു സതീശന് പറഞ്ഞപ്പോള്‍, ഇല്ലില്ല ഞാന്‍ തുടങ്ങാമെന്ന് സുധാകരനും പറയുകയായിരുന്നു. തുടര്‍ന്നു സതീശന് മുന്നിലുള്ള മൈക്ക് സുധാകരനുനേരേ മാറ്റിവച്ചു. പിന്നീട് എങ്ങനെ കാണുന്നു ഈ വിജയത്തെ എന്നുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് പ്രസിഡന്റ് എല്ലാം പറഞ്ഞിട്ടുണ്ടെന്നു പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു സതീശന്. പത്രസമ്മേളനത്തിലുടനീളം സതീശന് സംസാരിക്കാനും തയാറായില്ല. പിന്നീട് ഈ തര്‍ക്കവീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുകയായിരുന്നു.
Read Moreചാണ്ടിയുടെ വിജയത്തിന് കാരണം പ്രതിപക്ഷ ത്തിന്റെ പ്രവർത്തനങ്ങളല്ല, ജനങ്ങൾക്ക് സർക്കാരിൽ നിന്നുണ്ടായ ദുരനുഭവമെന്ന് കെ മുരളീധരൻ
തിരുവനന്തപുരം: പുതുപ്പള്ളിയില്‍ താരപ്രചാരകരുടെ പട്ടികയില്‍ തന്നെ ഉള്‍പ്പെടുത്താതിരുന്നത് മനപൂര്‍വം. കെപി സിസി നേതൃത്വത്തെ വിമര്‍ശിച്ച് കെ. മുരളീധരന്. ചാണ്ടിയുടെ വന്‍ വിജയത്തിന് കാരണം പ്രതിപക്ഷത്തിന്റെ പ്രവര്ത്ത നത്തെക്കാളുപരി ജനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരില്‍ നിന്നും ദുരനുഭവങ്ങളെന്ന് മുരളീധരൻ സര്‍വീസ് ബ്രേക്ക് പറഞ്ഞാണ് പ്രവര്‍ത്തക സമിതിയില്‍ നിന്നും തന്നെ ചിലര്‍ വെട്ടിയതെന്നും പ്രവര്‍ത്തക സമിതി യിലുള്ളത് തന്റെ ബ്രേക്കിനോളം സര്‍വീസ് ഇല്ലാത്തവരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. “ഇനി നിയമസഭയിലേക്ക് മത്സരിച്ച് വിജയിച്ചാലും ഞാൻ മന്ത്രിയാകില്ല. അപ്പോഴും തന്നെ തഴയാന്‍ ന്യായീകരണങ്ങളു ണ്ടാകും. ചെന്നിത്തല പറഞ്ഞത് പോലെ സമുദായം ചൂണ്ടിക്കാട്ടി തന്നെ മന്ത്രി സ്ഥാനത്ത് നിന്ന് വെട്ടിമാറ്റും. മനപ്പൂര്‍വമാണ് പുതുപ്പള്ളിയില്‍ താരപ്രചാരകരുടെ പട്ടികയില്‍ തന്നെ ഉള്‍പ്പെടുത്താതിരുന്നത്. വന്‍ വിജയത്തിന് കാരണം പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനത്തെക്കാളുപരി ജനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരില്‍ നിന്നും ദുരനുഭവങ്ങളുണ്ടായത് മൂലമാണ്. പടവെട്ടാനുളള്ള സാഹചര്യമല്ലാത്തതു കൊണ്ടാണ് പല കാര്യങ്ങളില്‍ നിന്നും ഒഴിഞ്ഞ് മാറി…
Read Moreമരണപ്പെട്ടാല്‍ ഒരു ജനപ്രവാഹമുണ്ടാകും അതെല്ലാം വോട്ടാണെന്ന് ധരിക്കരുത് ! കോണ്‍ഗ്രസ് ചതിയന്മാരുടെ പാര്‍ട്ടിയെന്ന് എ കെ ബാലന്
പുതുപ്പള്ളി തെരഞ്ഞെടുപ്പില്‍ സാക്ഷാല്‍ ഉമ്മന്‍ചാണ്ടി തന്നെ മത്സരിച്ചാലും വെള്ളം കുടിക്കുമെന്ന് സിപിഎം നേതാവ് എ കെ ബാലന്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടി കഷ്ടിച്ചു രക്ഷപ്പെട്ടതാണെന്നും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ ഉടന്‍ പ്രഖ്യാപിക്കുമെന്നും ഉമ്മന്‍ചാണ്ടി സൂചിപ്പിച്ചു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ബാലന്. പേരക്കുട്ടിയുടെ പ്രായമുള്ള ജെയ്ക്ക്. സി തോമസ് മത്സരിച്ചിട്ടും വെറും 9000 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഉമ്മന്‍ ചാണ്ടി വിജയിച്ചത്. കഴിഞ്ഞ തവണ ബി.ജെ.പിയുടെ വോട്ട് ലഭിച്ചില്ലായിരുന്നെങ്കില്‍ അദ്ദേഹം തോറ്റുപോകുമായിരുന്നു. ഇത് തന്നെയാണ് തൃക്കാക്കരയിലും സംഭവിച്ചത്. മരണപ്പെട്ടാല്‍ ഒരു ജനപ്രവാഹമുണ്ടാകും. ഉമ്മന്‍ചാണ്ടിയുടെ കാര്യത്തില്‍ അത് ശക്തമായിരുന്നുവെന്ന് മാത്രം. അതെല്ലാം കോണ്‍ഗ്രസിന്റെ വോട്ടാണെന്ന് ധരിക്കരുതെന്നും ബാലന് അഭിപ്രായപ്പെട്ടു. മറ്റ് പല കോണ്‍ഗ്രസ് എം.എല്‍.എമാരുടെയും മണ്ഡലങ്ങളിലുണ്ടായ വികസനപ്രവര്‍ത്തനങ്ങള്‍ പുതുപ്പള്ളിയില്‍ ഉണ്ടായിട്ടില്ല. താന്‍ വൈദ്യുതമന്ത്രിയായിരുന്ന കാലത്താണ് അദ്ദേഹത്തിന്റെ മണ്ഡലത്തിലെ എല്ലാ വീടുകളിലും വൈദ്യുതി എത്തിച്ചത്. എ.കെ. ആന്റണിയുടെ മകന്റെ പാരമ്പര്യം വച്ച് കെ.പി.സി.സി അധ്യക്ഷന്‍…
Read Moreതിങ്കളാഴ്ച യുഡിഎഫ് പാർലമെന്ററി പാർട്ടി യോഗം; മിത്ത് വിവാദം പ്രധാന ചർച്ചാവിഷയം
തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിൽ സ്വീകരിക്കേണ്ട നിലപാടുകളെക്കുറിച്ച് ചർച്ച ചെയ്യാനായി തിങ്കളാഴ്ച രാവിലെ യുഡിഎഫ് പാർലമെന്ററി പാർട്ടി യോഗം ചേരും. മിത്ത് വിവാദത്തിൽ സ്പീക്കർക്കെതിരെ സ്വീകരിക്കേണ്ട നിലപാടുകളും അവശ്യ ഭക്ഷ്യവസ്തുക്കളുടെ ക്ഷാമവും വിലക്കയറ്റവുമെല്ലാം യോഗത്തിൽ ചർച്ചയാകും. യുഡിഎഫ് യോഗത്തിൽ ചർച്ച ചെയ്യുന്ന വിഷയങ്ങളായിരിക്കും പ്രതിപക്ഷം നിയമസഭയിൽ അവതരിപ്പിക്കുന്നത്. അതേ സമയം മിത്ത് വിവാദത്തിൽ സ്പീക്കർക്കെതിരെ സഭയ്ക്കകത്ത് സ്വീകരിക്കേണ്ട നടപടികളുടെ കാര്യത്തിലാണ് വ്യക്തത വരുത്തേണ്ട ത്. മിത്ത് വിവാദത്തിൽ സിപിഎം സെക്രട്ടറി എം.വി. ഗോവിന്ദൻ മുൻനിലപാട് തിരുത്തൽ വരുത്തിയിട്ടുണ്ട്. അത് പോലെ സ്പീക്കറും ഈ വിഷയത്തിൽ തിരുത്തൽ വരുത്തുകയോ ഖേദം പ്രകടിപ്പിക്കുകയൊ ചെയ്യണമെന്നാണ് യുഡിഎഫ് നിലപാട്. ഹൈന്ദവ വിശ്വാസത്തെ മുറിവേൽപ്പിച്ച വിധത്തിൽ പരാമർശം നടത്തിയ സ്പീക്കറുമായി സഭയിൽ പ്രതിപക്ഷം മുന്നോട്ട് പോയാൽ ബിജെപി രാഷ്ട്രീയ ആയുധമാക്കുമെന്ന ആശങ്കയാണ് കോണ്‍ഗ്രസ് , യുഡിഎഫ് നേതാക്കൾ പങ്ക് വയ്ക്കുന്നത്. ലോക്സഭ തെരഞ്ഞെടുപ്പിന് മാസങ്ങൾ…
Read Moreപുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; പെൺമക്കൾ വഴിമാറി, ചാണ്ടി ഉമ്മന്‍ സാധ്യത; തോൽവിയുടെ കാഠിന്യം കുറയ്ക്കാൻ സ്വതന്ത്രനെ തേടി സിപിഎം; ബിജെപി സ്ഥാനാർഥിത്വം ഏതാണ്ട് ഉറപ്പിച്ച് എൻ ഹരി
കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി ചാണ്ടി ഉമ്മനുള്ള സാധ്യത തെളിഞ്ഞെങ്കിലും എല്‍ഡിഎഫ്, എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ സംബന്ധിച്ചു ചര്‍ച്ചകള്‍ മുറുകുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സംബന്ധിച്ച് ഉമ്മന്‍ ചാണ്ടി കുടുംബത്തിലേക്ക് ചര്‍ച്ചകള്‍ നീണ്ടെങ്കിലും മറിയം, അച്ചു ഉമ്മന്‍ എന്നിവര്‍ സജീവ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന നിലപാട് വ്യക്തമാക്കിയതോടെ ചാണ്ടി ഉമ്മനിലേക്ക് മാത്രമായി ചുരുങ്ങി. ഇതിന് കോണ്‍ഗ്രസ്, യുഡിഎഫ് നേതൃത്വം പിന്തുണ നല്‍കിയതോടെ ചാണ്ടി ഉമ്മന്‍ സ്ഥാനാര്‍ഥിയാകുമെന്ന് ഏറെക്കുറെ തീരുമാനമായി. ഉമ്മന്‍ ചാണ്ടിയുടെ പ്രതിച്ഛായയില്‍ മണ്ഡലം നിലനിര്‍ത്താമെന്ന മോഹമാണ് ചാണ്ടി ഉമ്മനിലേക്ക് യുഡിഎഫിനെ എത്തിച്ചത്. എല്‍ഡിഎഫില്‍ സിപിഎമ്മിനാണ് പുതുപ്പള്ളി മണ്ഡലം. കഴിഞ്ഞ തവണ മത്സരിച്ച ജയ്ക് സി. തോമസ്, റെജി സഖറിയ എന്നിവരുടെ പേരുകളാണ് ഉയർന്നുകേൾക്കുന്നത്. കഴിഞ്ഞ രണ്ടു തവണ മത്സരിച്ച ജയ്ക് സി. തോമസ് കഴിഞ്ഞ തവണ നേടിയ വോട്ട് വലിയ നേട്ടമായി കണ്ട് വീണ്ടും രംഗത്തിറക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.…
Read Moreമധ്യപ്രദേശില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തും ! ബിജെപി തകര്‍ന്നടിയും; അഭിപ്രായ സര്‍വെയില്‍ പറയുന്നത്…
നിയമസഭ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന മധ്യപ്രദേശില്‍ ഭരണകക്ഷിയായ ബിജെപിയ്ക്ക് അടിപതറുമെന്നും കോണ്‍ഗ്രസ് അവിടെ അധികാരത്തിലെത്തുമെന്നും അഭിപ്രായ സര്‍വെ ഫലങ്ങള്‍. 130 മുതല്‍ 135 വരെ സീറ്റുകള്‍ നേടി കോണ്‍ഗ്രസ് അധികാരത്തില്‍ എത്തുമെന്നാണു ലോക്പോള്‍ നടത്തിയ സര്‍വേ പ്രവചിക്കുന്നത്. ഭരണകക്ഷിയായ ബിജെപിക്ക് 90 മുതല്‍ 95 വരെ സീറ്റുകളാണ് പ്രവചിക്കുന്നത്. ബിഎസ്പി രണ്ടു വരെ സീറ്റുകളും മറ്റുള്ളവര്‍ അഞ്ചുവരെ സീറ്റുകളും നേടുമെന്നും സര്‍വെയില്‍ പറയുന്നു. സംസ്ഥാനത്തെ 230 മണ്ഡലങ്ങളില്‍ നിന്നായി 1,72,000 വോട്ടര്‍മാരെ പങ്കെടുപ്പിച്ചാണ് സര്‍വെ നടത്തിയത്. ഒരു നിയമസഭാ മണ്ഡലത്തില്‍നിന്ന് 750 വോട്ടര്‍മാരെയാണ് സര്‍വെയുടെ ഭാഗമാക്കിയത്. ജൂണ്‍ 13 മുതല്‍ ജൂലൈ 15 വരെയായിരുന്നു സര്‍വെ നടത്തിയത്. 40 മുതല്‍ 43 ശതമാനം വരെ വോട്ടുവിഹിതമാണ് കോണ്‍ഗ്രസിന് പ്രവചിക്കുന്നത്. 38 മുതല്‍ 41 ശതമാനം വരെ വോട്ടുവിഹിതം ബിജെപിക്കും മറ്റുള്ളവര്‍ക്ക് 13 ശതമാനം വരെ വോട്ടുവിഹിതവും പ്രവചിക്കുന്നു.…
Read More