റോഡ് വൃത്തിയാക്കാൻ ജർമ്മൻ ഷെപ്പേർഡ് പോലീസിനെ എങ്ങനെ സഹായിക്കും? വൈറലായ് വീഡിയോ

യുഎസിലെ കാർമൽ പോലീസ് ഡിപ്പാർട്ട്‌മെന്‍റിലെ ജർമ്മൻ ഷെപ്പേർഡിന് സോഷ്യൽ മീഡിയയിൽ വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. ന്യൂയോർക്ക് തെരുവിൽ  ആടുകൾ നിറഞ്ഞ റോഡ് വൃത്തിയാക്കാൻ സഹായിച്ചുകൊണ്ട് നായ ഒരു പോലീസ് ഉദ്യോഗസ്ഥനെ സഹായിക്കുന്ന വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.  വീഡിയോയുടെ തുടക്കത്തിൽ ആടുകൾ റോഡ് മുറിച്ചുകടക്കുന്നത് കാണാം. പിയട്രോയും അതിന്‍റെ മനുഷ്യ സുഹൃത്തും വഴിയരികിൽ നിൽക്കുന്നു. നടപടിയെടുക്കാനും ആടുകളെ ഒരു പ്രത്യേക ദിശയിലേക്ക് നയിക്കാനും അവർ വേഗത്തിൽ നീങ്ങുന്നു. വീഡിയോ ഇതിനോടകം 13,000-ലധികം ആളുകൾ കണ്ടു. നിരവധി ലൈക്കുകളും നേടി.  കെ 9 പിയട്രോയും ഓഫീസർ ഡിസാന്റോലയും പ്രശംസിച്ചുകൊണ്ടുള്ള കമന്‍റുകളാണ് വീഡിയോയ്ക്ക് വരുന്നത്. വീഡിയോ കാണാൻഇവിടെ ക്ലിക്ക് ചെയ്യുക      

Read More

നയൻതാരയുടെ 9സ്കിൻ ബ്രാൻഡിനെതിരെ രൂക്ഷ വിമർശനം

സെപ്റ്റംബർ 29നാണ് ഔദ്യോഗികമായി നയൻതാരയുടെ സൗന്ദര്യ സംരക്ഷക ഉൽപ്പന്നങ്ങളുടെ ബ്രാൻഡായ 9സ്കിൻ  ആരംഭിച്ചത്. എന്നാൽ  9സ്കിൻ പുറത്തിറക്കിയ ശേഷം സാമൂഹിക മാധ്യമങ്ങളിൽ ഉൾപ്പെടെ ഇതിനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. ലക്ഷ്വറി ബ്രാൻഡായതുകൊണ്ട് തന്നെ സാധാരണക്കാർ വഹിക്കാവുന്നതിലും അപ്പുറമാണ് ഇതിന്‍റെ വില. സെലിബ്രിറ്റികളെയും സമ്പന്നരെയും  ലക്ഷ്യം വെച്ചാണ് 9സ്കിൻ പുറത്തിറക്കിയതെന്നാണ് വിമർശനം. ഡേ ക്രീം, നൈറ്റ് ക്രീം, ആന്‍റി-ഏജിങ് സിറം, ഗ്ലോ സിറം, സ്കിന്റില്ലേറ്റ് ബൂസ്റ്റർ ഓയിൽ എന്നിങ്ങനെ അഞ്ച് ഉൽപ്പന്നങ്ങളാണ് 9 സ്കിന്നിന്‍റെ ബ്രാന്‍റിൽ ലോ‍ഞ്ച് ചെയ്തിരിക്കുന്നത്. 50 ഗ്രാം ഡേ ക്രീമിന് 1,799 രൂപയാണ് വില. 50 ഗ്രാം നൈറ്റ് ക്രീമിന് 1,899 രൂപ, ആന്‍റി-ഏജിങ് സിറത്തിന് 1,499 രൂപ, ഗ്ലോ സിറത്തിന് 1,199 രൂപയാണ് വില. പ്രകൃതിയും ആധുനിക ശാസ്ത്രവും പിന്തുണയുള്ള സമവാക്യങ്ങൾ ഉപയോഗിച്ച് ആറ് വർഷമെടുത്താണ് പ്രൊഡക്ട് വിപണിയിലെത്തിച്ചിരിക്കുന്നത്.നിങ്ങളുടെ നിത്യേനയുള്ള ചർമ സംരക്ഷണത്തിനായി…

Read More

അറബിക്കടൽ തീരത്ത് നിൽക്കുന്ന സിംഹം; സോഷ്യൽ മീഡിയയിൽ വിസ്മയമായ് ചിത്രങ്ങൾ

കടൽ തീരത്ത് നിൽക്കുന്ന സിംഹത്തിന്‍റെ  അപൂർവവുമായ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. വൈറലായ ചിത്രത്തിൽ കടലിലെ തിരമാലകൾ ആസ്വദിക്കുന്നതുപോലെ സിംഹം കടൽ തീരത്ത് നിൽക്കുന്നതായി കാണാം.  ഗിർ ദേശീയോദ്യാനത്തിൽ കേന്ദ്രീകരിച്ചിരിക്കുന്ന ഏഷ്യൻ സിംഹങ്ങൾ ഇപ്പോൾ ഗുജറാത്തിന്റെ തീരപ്രദേശങ്ങളിൽ കൂടുതലായി കാണപ്പെടുന്നതായാണ് പഠനങ്ങൾ പറയുന്നത്.  മൃഗസ്നേഹികൾക്ക് ചിത്രം ഇഷ്ടപ്പെടുകയും ഏറ്റെടുക്കുകയും ചെയ്തു. ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്, ജുനഗഡ് ട്വിറ്ററിൽ ചിത്രം പങ്കുവെച്ച് എഴുതി, ”ഭദ്രാവ പൂനം പട്രോളിംഗിനിടെ ദര്യ കാന്ത പ്രദേശത്ത് ഒരു സിംഹത്തെ കണ്ടെത്തി”.  ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫീസർ പർവീൺ കസ്വാനും ഈ ചിത്രം പങ്കുവെച്ച് ഇങ്ങനെ എഴുതി. ഗുജറാത്ത് തീരത്ത് അറബിക്കടലിന്‍റെ വേലിയേറ്റം ആസ്വദിക്കുന്ന ഒരു സിംഹരാജാവിനെ കണ്ടെത്തി . കടപ്പാട്: സിസിഎഫ്, ജുനാഗഡ്.” മറ്റൊരു പോസ്റ്റിൽ, ഏഷ്യാറ്റിക് ലയൺസിനെക്കുറിച്ചുള്ള ഒരു ഗവേഷണ പ്രബന്ധവും അദ്ദേഹം പങ്കിട്ടു. ભાદરવા પૂનમ પેટ્રોલિંગ…

Read More

ഷാരൂഖിനെതിരെ വിവേക് അഗ്നിഹോത്രി; ജവാൻ വിജയം നേടിയത് സഹതാപത്തിലൂടെ

അടുത്ത കാലത്ത് പുറത്തിറങ്ങിയ ഷാരൂഖ് ഖാൻ ചിത്രങ്ങൾക്കെതിരെ വിമർശനവുമായി സംവിധായകൻ വിവേക് അഗ്നിഹോത്രി.  അടുത്ത കാലത്ത് ഇറങ്ങിയ ഷാരൂഖ് ചിത്രങ്ങൾ അതിഭാവുകത്വം നിറഞ്ഞതാണെന്നും ഇതിലും ഭംഗിയായി അഭിനയിക്കാൻ അദ്ദേഹത്തിന്  കഴിയുമെന്ന് വിവേക് അഗ്നിഹോത്രി പറഞ്ഞു. ജവാൻ ഒരു ആക്ഷൻ സിനിമയായി നോക്കുമ്പോൾ കുഴപ്പമില്ല, എന്നാൽ അവയെ ഒരു മികച്ച സിനിമ എന്ന നിലയിൽ അവതരിപ്പിക്കുന്നതിനോടും ഏറ്റവും മികച്ച ബോളിവുഡ് സിനിമകളിലൊന്ന്  എന്നു പറയുന്നതിനോടും ഞാൻ യോജിക്കുന്നില്ല. അക്ഷരാർഥത്തിൽ  സഹതാപത്തിലൂടെ വിജയം നേടിയെടുക്കാൻ ശ്രമിച്ചു എന്നു പറയാം. എന്ന് വിവേക് അഗ്നിഹോത്രി പറഞ്ഞു. എന്നാൽ  ജവാൻ സിനിമ തിയേറ്ററിൽ തുടരുന്നതിനിടെയാണ് വാക്സിൻ വാറും റിലീസിനെത്തുന്നത്.  തന്‍റെ ചിത്രം ഒരിക്കലും ജവാനു മുകളിൽ പോകില്ലെന്നും ഒരു മത്സരത്തിന്  താൻ തയാറല്ലെന്നും വിവേക് തന്നെ നേരത്തെ പറഞ്ഞിരുന്നു.

Read More

മൂന്ന് മണിക്കൂറോളം ബന്ദിയാക്കി, പീഡിപ്പിക്കാൻ ശ്രമം, പണം ആവശ്യപ്പെട്ട് നിരന്തരമായ ഭീഷണി; പോലീസിനെതിരെ പരാതിയുമായ് യുവതി

പോലീസ് ഉദ്യോഗസ്ഥൻ ലൈംഗികമായ് പീഡിപ്പിച്ചെന്ന് പരാതി നൽകി യുവതി. ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ നിന്നുള്ള 22 കാരിയായ പെൺകുട്ടിയാണ് ഗാസിയാബാദിൽ പോലീസ് ഉദ്യോഗസ്ഥർ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പറഞ്ഞ് പരാതി നൽകിയത്.  ബുലന്ദ്ഷഹർ നിവാസിയായ പെൺകുട്ടിയും അവളുടെ പ്രതിശ്രുതവരനും ഗാസിയാബാദിലെ സായ് ഉപവൻ വനത്തിൽ ഇരിക്കുമ്പോഴാണ് സംഭവം. രാകേഷ് കുമാറും ദിഗംബർ കുമാറും എന്ന് പേരുള്ള രണ്ട് പോലീസ് ഉദ്യോഗസ്ഥർ യൂണിഫോമിൽ  മറ്റൊരാളുമായി ഇവരുടെ അടുത്തെത്തി.  പ്രതിശ്രുത വരനെ ജയിലിലേക്ക് അയക്കുമെന്ന് ഭീഷണിപ്പെടുത്തിയ പോലീസുകാർ ഇവരോട് 10,000 രൂപ ആവശ്യപ്പെട്ടു. ഇവർ പോലീസുകാരോട് അപേക്ഷിച്ചു. തുടർന്ന് യുവാവിനോട് പേടിഎം വഴി 1000 രൂപ നൽകാൻ അവർ നിർബന്ധിച്ചു. 5.5 ലക്ഷം രൂപ നൽകിയില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് പോലീസുകാർക്കൊപ്പം ഉണ്ടായിരുന്ന ആൾ ഭീഷണിപ്പെടുത്തിയതായും യുവതി പറഞ്ഞു.  പോലീസുകാർ തന്നെ തല്ലിയെന്നും യുവതി തന്‍റെ പരാതിയിൽ പറഞ്ഞു. വിട്ടയക്കുന്നതിന്…

Read More

പാലക്കാട് യുവതി ആത്മഹത്യ ചെയ്തു; സോഷ്യല്‍ മീഡിയയിലൂടെയുള്ള ബന്ധം മരണത്തിലേക്ക് എത്തിച്ചതെന്ന് കുറിപ്പ്; പിന്നാലെ യുവാവ് അറസ്റ്റില്‍

പാലക്കാട് കിഴക്കഞ്ചേരിയില്‍ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. കഴിഞ്ഞ 19നാണ് കളവപ്പാടം സ്വദേശി പ്രകാശന്‍റെ ഭാര്യ കൃഷ്ണകുമാരി (39) വീട്ടില്‍ തൂങ്ങി മരിച്ചത്. സംഭവത്തില്‍ ഇവര്‍ എഴുതി വെച്ച ആത്മഹത്യ കുറിപ്പിന്‍റെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കിഴക്കഞ്ചേരി ഇളങ്കാവ് സ്വദേശി മണികണ്ഠനെയാണ് (27) മംഗലംഡാം പൊലീസ് അറസ്റ്റ് ചെയ്തത്. സോഷ്യല്‍ മീഡിയവഴിയാണ് ഇരുവരും പ്രണയത്തിലാകുന്നത്. എന്നാൽ ആ ബന്ധം പിന്നീട് മരണത്തിലേക്ക് എത്തിക്കുകയായിരുന്നു എന്ന് യുവതിയുടെ ആത്മഹത്യാ കുറിപ്പില്‍ നിന്നും വിവരം ലഭിച്ചു. കേസില്‍ തുടരന്വേഷണം പുരേഗമിക്കുന്നുണ്ടെന്നും അതിന്‍റെ ഭാഗമായി തെളിവ് ശേഖരണം നടത്തു വരികയാണെന്നും പൊലീസ് അറിയിച്ചു. എസ് സി എസ്ടി ആക്ട് പ്രകാരം ആത്മഹത്യാ പ്രേരണക്കാണ് കേസ് എടുത്തത്. മണ്ണാര്‍ക്കാട് എസ് സി എസ് ടി സ്‌പെഷ്യല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്ത് മലമ്പുഴ ജില്ലാ ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്.

Read More

എറണാകുളം ജനറൽ ആശുപത്രിയിലെ ക്യാൻസർ സെന്‍റർ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു

എറണാകുളം ജനറൽ ആശുപത്രി ക്യാൻസർ സെന്‍റർ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് രാവിലെ ഉദ്ഘാടനം ചെയ്തു. 25 കോടി രൂപ ചെലവഴിച്ചാണ് ആറ് നിലകളുള്ള പുതിയ ബ്ലോക്ക് നിർമിച്ചിരിക്കുന്നത്. കൊച്ചി സ്‌മാർട്ട് മിഷൻ ലിമിറ്റഡിന്‍റെ ഭാഗമായാണ് എറണാകുളം ജനറൽ ആശുപത്രിയിലെ ക്യാൻസർ സ്പെഷ്യാലിറ്റി ബ്ലോക്ക് പൂർണ പ്രവർത്തന സജ്ജമായത്. സാമൂഹികപുരോഗതിയുടെ പ്രധാന ചാലകശക്തിയായ പൊതുജനാരോഗ്യ മേഖലയ്ക്ക് കരുത്തേകാൻ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ക്യാൻസർ സെന്‍റർ എറണാകുളത്ത് തയ്യാറായിരിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.  നൂറു രോഗികളെ ഒരേ സമയം കിടത്തി ചികിത്സിക്കാനുള്ള സൗകര്യം പുതിയ കാൻസർ സെന്‍ററിനുണ്ട്. കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡാണ് നിർമ്മാണത്തിന് നേതൃത്വം നല്‍കിയത്. ഔട്ട് പേഷ്യന്‍റ് യൂണിറ്റ്, കീമോതെറാപ്പി വാർഡ്, സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകമായ വാർഡുകൾ, കാൻസർ ജനറൽ ഐ സി യു, കീമോതെറാപ്പിക്ക് വിധേയമാകുന്ന രോഗികൾക്ക് രക്തത്തിലെ പ്ലേറ്റ്ലെറ്റുകളെ അളവുകുറഞ്ഞാൽ അടിയന്തിര ചികിത്സ നൽകുന്നതിനുള്ള…

Read More

അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണത്തിൽ വലഞ്ഞ് നാട്ടുകാർ

അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണം. കാട്ടാനക്കൂട്ടങ്ങൾ പ്രദേശത്ത് വലിയ രീതിയിലുള്ള കൃഷിനാശം ഉണ്ടാക്കി.കാട്ടാന ശല്യത്തിൽ വലഞ്ഞ് നാട്ടുകാർ. പ്ലാന്‍റേഷൻ കോർപ്പറേഷന്‍റെ ഇലക്ട്രിക് പെൻസിൽ ചവിട്ടി പൊളിച്ചാണ് കാട്ടാന എത്തുന്നത്. കാട്ടാന എണ്ണപന മറിച്ചിട്ടു. എണ്ണപനയുടെ അടിയിൽപ്പെട്ട് പോത്തുകുട്ടി ചത്തു. വെറ്റിലപ്പാറ സ്വദേശി കൈതവളപ്പിൽ അശോകന്‍റെ പോത്തുകുട്ടിയാണ് ചത്തത്. കാട്ടാനകൾ  സംഘങ്ങളായി ചേർന്ന് വെറ്റിലപ്പാറയുടെ വിവിധ പ്രദേശങ്ങളിൽ നിരവധി നാശനഷ്ടങ്ങൾ ദിവസവും  ഉണ്ടാക്കുന്നു. വെറ്റിലപ്പാറ പൊലീസ് സ്റ്റേഷനു സമീപത്തെ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ വെെകുന്നേരം വിളക്കു വെക്കാൻ വന്ന കൈതവളപ്പിൽ ശശിയും ഭാര്യ ശാരദയുമാണ് ആനയുടെ മുൻപിൽ നിന്നും തലനാരിഴക്കാണ്  രക്ഷപെട്ടത്. കാട്ടാനകളുടെ ശല്യം കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് ജനങ്ങൾ. വ്യാപകമായി കൃഷികളും വിളകളും കാട്ടാനകൾ നശിപ്പിക്കുകയാണ്.

Read More