ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മത്സരത്തില്‍ ആവേശത്തോടെ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ കൈപിടിച്ച് ഗ്രൗണ്ടിലേക്ക് മലമ്പുഴയിൽ നിന്നുള്ള ചുണകുട്ടികൾ. കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി-ജംഷഡ്പൂർ മത്സരത്തില്‍ താരങ്ങളോടൊപ്പം മലമ്പുഴ ആശ്രമം സ്കൂളിലെ മിടുക്കൻമാർ കൊച്ചിയിലെത്തി. അട്ടപ്പാടി പറമ്പിക്കുളം, നെന്മാറ, തളികക്കല്ല്, മണ്ണാർക്കാട്, അമ്പലപ്പാറ, കൊല്ലം മേഖലകളിലെ വിദ്യാർത്ഥികളാണ് ഫുട്ബോൾ താരങ്ങളുടെ കൈപിടിച്ച് കളിക്കളത്തിലേക്ക് അനുഗമിച്ചത്. ആറുവയസിനും പന്ത്രണ്ട് വയസിനും ഇടയിലുള്ള ഇരുപത്തിരണ്ട് പട്ടിക വർഗ വിദ്യാർത്ഥികൾ സ്കൂൾ പ്രിൻസിപ്പളിനോടും അധ്യാപകരോടുമൊപ്പം കൊച്ചിയിലെത്തിയത്. “ആരാലും ശ്രദ്ധിക്കപെടാത്ത കേരളത്തിലെ പട്ടികവർഗ്ഗ വിഭാഗത്തിലുള്ള കുട്ടികളെ ചേർത്തുപിടിക്കുകയാണ് കേരളാ ബ്ലാസ്റ്റേഴ്സ്. ഏഷ്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള കേരളാ ബ്ലാസ്റ്റേഴ്സ് പോലുള ക്ലബ്ബിന്റെ താരങ്ങൾക്കൊപ്പം ഞങ്ങളുടെ കുട്ടിൾ കൈപിടിച്ച് നടന്നത് സ്വപ്നതുല്യമായ നേട്ടമാണിതെന്ന്” പട്ടിക വികസന വകുപ്പിന്റെയും എറണാകുളം ജില്ലയുടെയും ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ അനൂപ് ആർ പറഞ്ഞു.
Read MoreDay: October 2, 2023
ട്രാക്കിൽ റീൽ ചിത്രീകരണം; ട്രെയിൻ തട്ടി പതിനാറുകാരൻ മരിച്ചു
ഇൻസ്റ്റാഗ്രാം റീൽ ചിത്രീകരിക്കുന്നതിനിടയിൽ ട്രെയിൻ ഇടിച്ച് പതിനാറുകാരൻ മരിച്ചു. ഉത്തർപ്രദേശിലെ ബരാബങ്കിയിലാണ് സംഭവം. അപകടത്തിന്റെ വീഡിയോ ഫർഹാന്റെ സുഹൃത്ത് മൊബൈൽ ഫോണിൽ പകർത്തുകയും സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും ചെയ്തു. അതിവേഗ ട്രെയിനിനെ പിടിക്കുന്നതായിരുന്നു റീൽ. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഞെട്ടിക്കുന്ന വീഡിയോയിൽ, ട്രെയിൻ കുട്ടിയെ ഇടിക്കുകയും എറിയുകയും ചെയ്യുന്നത് കാണാം. ജഹാംഗിരാബാദ് പോലീസ് സ്റ്റേഷൻ പരിധിയിലെ റെയിൽവേ ട്രാക്കിലാണ് അപകടം. പോലീസ് മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ച് അന്വേഷണം ആരംഭിച്ചു. ഈ വർഷമാദ്യം ഛത്തീസ്ഗഡിലെ ബിലാസ്പൂർ ജില്ലയിലെ ഒരു കോളേജിൽ സുഹൃത്തുക്കളോടൊപ്പം ഇൻസ്റ്റാഗ്രാം റീലിനായി ചിത്രീകരിക്കുന്നതിനിടെ 20 വയസുകാരൻ വീണു മരിച്ചിരുന്നു.
Read Moreഅഫ്സൽ ഖാനെ വധിച്ച ഛത്രപജി ശിവജിയുടെ ‘കടുവ നഖം’ ഇന്ത്യയിലേക്ക്
മറാഠാ രാജ്യത്തിലെ രാജാവായിരുന്ന ഛത്രപജി ശിവജി, 1659-ൽ ബിജാപൂർ സുൽത്താനേറ്റിന്റെ ജനറലായിരുന്ന അഫ്സൽ ഖാനെ പരാജയപ്പെടുത്താൻ ഉപയോഗിച്ച ‘കടുവ നഖ ‘ആയുധം, ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നു. മഹാരാഷ്ട്രയിലെ സത്താറ ജില്ലയിലെ പ്രതാപ്ഗഡ് കോട്ടയുടെ ചുവട്ടിൽ വച്ചാണ് ഛത്രപതി ശിവജി അഫ്സൽ ഖാനെ വാഗ് നാഖ് ഉപയോഗിച്ച് വധിച്ചത്. മൂന്ന് വർഷത്തെ പ്രദർശനത്തിനാണ് ലണ്ടനിലെ വിക്ടോറിയ ആൻഡ് ആൽബർട്ട് മ്യൂസിയത്തിൽ നിന്ന് കടുവ നഖം ഇന്ത്യയിലെത്തുന്നത്. ശിവജിയുടെ കിരീടധാരണത്തിന്റെ 350-ാം വാർഷികാഘോഷത്തിന്റെ ഭാഗമായാണ് കടുവ നഖം ഇന്ത്യയിലേക്ക് എത്തുന്നത്. ആയുധം തിരികെ നൽകുന്നതിനുള്ള കരാറിൽ ഒപ്പുവെക്കാൻ മഹാരാഷ്ട്ര സാംസ്കാരിക മന്ത്രി സുധീർ മുംഗന്തിവാർ ഇന്ന് ലണ്ടനിലെത്തി. ദക്ഷിണ മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് മ്യൂസിയത്തിലാകും ‘വാഗ് നാഖി’ന്റെ പ്രദര്‍ശനം ഉണ്ടാകുക എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.
Read Moreചോദിച്ചപ്പോള്‍ ലാപ്ടോപ്പ് കൊടുത്തില്ല പെണ്‍കുട്ടി സ്വന്തമായി നിര്‍മ്മിച്ച ലാപ്ടോപ്പ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ
പല തരത്തിലുള്ള വീഡിയോയും ഫോട്ടോയും സമൂഹ മാധ്യമങ്ങളിൽ വെെറലാകാറുണ്ട്. അത്തരത്തിൽ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയ ഏറ്റെടുത്ത ഒരു പോസ്റ്റാണ് ഏറെ ചർച്ച ചെയ്യുന്നത്. കഴിഞ്ഞ ദിവസം നേഹ എന്ന ട്വിറ്റര്‍ ഉപയോക്താവ് രണ്ട് ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. ‘മരുമകള്‍ തന്റെ ലാപ്ടോപ്പ് ചോദിച്ചു, എന്നാല്‍ തരില്ലെന്ന് താന്‍ പറഞ്ഞപ്പോള്‍ മൂന്ന് മണിക്കൂറ് കൊണ്ട് അവള് സ്വന്തമായി ഒരു ലാപ്ടോപ്പ് നിര്‍മ്മിച്ചു എന്ന കുറിപ്പോടെയാണ് രണ്ട് ചിത്രങ്ങള്‍ പങ്കുവച്ചത്. വളരെ പെട്ടന്നു തന്നെ നേഹയുടെ പോസ്റ്റ് വെെറലായി. കാര്ബോഡില് ലാപ്ടോപ്പിന്റെ ആകൃതിയില്‍ ചിത്രം വരച്ച കട്ട്ഔ ട്ടുകളാണ് നേഹ ഷെയർ ചെയ്തത്. കാർഡ്ബോഡിൽ കറുത്തപെയിന്റ് ഉപയോഗിച്ച് സ്ക്രീനും വരച്ചു ചേർത്തിട്ടുണ്ട്. എല്ലാ കീകളും വരച്ചതിനു പുറമെ ലെെക്ക് സൂം ഗോ നോ റെെറ്റ് സെലക്ട് എന്നിവയും വരച്ചു ചേർത്തിട്ടുണ്ട്. പോസ്റ്റിനു താഴെ പലരും കമന്റുമായി എത്തി. കുട്ടിക്ക് ഭയങ്കര…
Read Moreടേക്ക്ഓഫിന് മുമ്പ് വിമാനത്തിന്റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചു; യാത്രക്കാരൻ അറസ്റ്റിൽ
ടേക്ക് ഓഫിന് മുമ്പ് വിമാനത്തിന്റെ എമർജൻസി എക്സിറ്റ് വാതിൽ തുറക്കാൻ ശ്രമിച്ച യാത്രക്കാരൻ അറസ്റ്റിൽ. നാഗ്പൂരിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള ഇൻഡിഗോ വിമാനത്തിലാണ് സംഭവം. രാത്രി 10 മണിയോടെ നാഗ്പൂരിൽ നിന്ന് ബെംഗളൂരുവിലേക്ക് പോകേണ്ട ഇൻഡിഗോ 6E 6803 വിമാനത്തിന്റെ എമർജൻസി വാതിലാണ് സ്വപ്നിൽ ഹോളി എന്നയാൾ തുറക്കാൻ ശ്രമിച്ചത്. വിമാനത്തിന്റെ എമർജൻസി എക്സിറ്റ് വാതിലിനോട് ചേർന്നാണ് യാത്രക്കാരൻ ഇരുന്നത്. ടേക്ക് ഓഫിന് മുമ്പ് ക്രൂ അംഗങ്ങൾ യാത്രക്കാരെ വിവരമറിയിക്കുന്നതിനിടെ ഇയാൾ വാതിൽ തുറക്കാൻ ശ്രമിച്ചുവെന്നാണ് ആരോപണം. രാത്രി 11.55ന് കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം ഇറങ്ങിയ ശേഷം ഹോളിയെ എയർലൈൻ ജീവനക്കാർ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
Read Moreകാണാതായ മൂന്ന് സഹോദരിമാരുടെ മൃതദേഹങ്ങൾ ട്രങ്കിനുള്ളിൽ: അന്വേഷണം ആരംഭിച്ച് പോലീസ്
കാണാതായ സഹോദരിമാരുടെ മൃതദേഹം വീടിനുള്ളിലെ ട്രങ്ക് പെട്ടിയ്ക്കുള്ളിൽ നിന്ന് കണ്ടെത്തി. പഞ്ചാബിലെ ജലന്ധർ ജില്ലയിലെ കാൺപൂർ ഗ്രാമത്തിൽ നിന്നുള്ള മൂന്ന് പെൺകുട്ടികളുടെ മൃതദേഹമാണ് കണ്ടെത്തിയത്. പെൺകുട്ടികളെ ഞായറാഴ്ച രാത്രി മുതൽ കാണാതായതായി മാതാപിതാക്കൾ പറഞ്ഞു. കുടിയേറ്റ തൊഴിലാളിയുടെ കുടുംബത്തിൽ അഞ്ച് കുട്ടികളാണ് ഉള്ളത്. ഇതിൽ സഹോദരിമാരായ കാഞ്ചൻ (4), ശക്തി (7), അമൃത (9) എന്നിവരാണ് മരിച്ചത്. മരണകാരണം കണ്ടെത്തുന്നതിനായി മൂന്ന് മൃതദേഹങ്ങളും പോസ്റ്റ്മോർട്ടത്തിനായി അയച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. പെൺകുട്ടികളുടെ പിതാവ് തിങ്കളാഴ്ച വീട്ടുപകരണങ്ങൾ മാറ്റുന്നതിനിടെയാണ് സംഭവത്തിന്റെ ചുരുളഴിയുന്നതെന്ന് പോലീസ് വ്യക്തമാക്കി. മദ്യപാന ശീലത്തിന്റെ പേരിൽ വീടൊഴിയാൻ പെൺകുട്ടികളുടെ പിതാവിന് അടുത്തിടെ വീട്ടുടമയുടെ അന്ത്യശാസനം ലഭിച്ചിരുന്നതായി പോലീസ് പറഞ്ഞു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read Moreയുവാവിന്റെ ഐഫോണ്‍ 13 കേടായി; ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി
ആശിച്ച് ഫോൺ വാങ്ങിയാൽ തലയിലും താഴത്തും വെക്കാതെ ആകും മിക്കവരും കൊണ്ട് നടക്കുന്നത്. ബാംഗ്ളൂർ ഫ്രേസർ ടൗണിലെ താമസക്കാരനായ ആവേസ് ഖാൻ എന്ന 30 കാരൻ അതുപോലെ ആഗ്രഹിച്ച് 2021 ഒക്ടോബറിൽ ഐഫോൺ 13 വാങ്ങി. ഒരു വർഷത്തെ വാറണ്ടി ആണ് ഫോണിനുണ്ടായിരുന്നത്. എന്നാൽ കുറച്ച് മാസങ്ങള്‍ കുറച്ച് മാസങ്ങൾക്ക് ശോഷം ഫോണിന്റെ ബാറ്ററിയും സ്പീക്കറും പ്രശ്നത്തിലായി. അങ്ങനെ 2022 ഓഗസ്റ്റിൽ ആവേസ് ഖാന് ഫോണ്‍ ഇന്ദിരാനഗറിലെ സേവന കേന്ദ്രത്തിലെത്തിൽ നന്നാക്കുന്നതിനായി എത്തിച്ചു. ഫോണിനു നിസാരമായ പ്രശ്നമാണെന്നും ഒരാഴ്ചയ്ക്കുള്ളില്‍ ഇത് പരിഹരിക്കാമെന്നും ജീവനക്കാർ യുവാവിനോട് പറഞ്ഞു.ഫോൺ അവർ വാങ്ങി വെച്ചു. എന്നാൽ രണ്ടാഴ്ചയോളം ഫോണിനെ കുറിച്ച് യാതൊരു വിവരവും ആവേസ് ഖാനുണ്ടായില്ല. കുറച്ചു ദിവസങ്ങൾക്ക് ശേഷം ഫോണിന്റെ പുറം കവറിനുള്ളില്‍ പശ പോലുള്ള ഒട്ടുന്ന എന്തോ ഒരു വസ്തു കണ്ടെത്തിയതായി സേവന കേന്ദ്രത്തില്‍ നിന്നും വിളിച്ച് പറഞ്ഞു.…
Read Moreഒരു ട്രാൻസ്ജെൻഡറിനോട് തോറ്റു, എന്റെ മെഡൽ തിരികെ വേണം; വിവാദത്തിനു തുടക്കമിട്ട് സ്വപ്ന ബർമൻ
ഏഷ്യൻ ഗെയിംസിൽ ഹെപ്റ്റാത്തലൺ മെഡൽ ജേതാവ് നന്ദിനി അഗസാരയെ അധിക്ഷേപിച്ച് സഹതാരം സ്വപ്ന ബർമൻ. ഇന്നലെ നടന്ന വനിതകളുടെ ഹെപ്റ്റാത്തലണിൽ നന്ദിനി അഗസാരയാണ് വെങ്കലം നേടിയത്. നാലാമതാണ് സ്വപ്ന ബർമ്മൻ. ഇതിന് പിന്നാലെയാണ് അധിക്ഷേപം. നന്ദിനി ട്രാൻജെൻഡർ വിഭാഗത്തിൽപ്പെട്ടയാളാണെന്നും വനിതാ വിഭാഗത്തിൽ മത്സരിച്ചത് നിയമവിരുദ്ധവുമാണെന്ന് സ്വപ്ന പറഞ്ഞു. കേവലം 4 പോയിന്റുകളുടെ വ്യത്യാസത്തിലാണ് സ്വപ്ന ബർമന് മെഡൽ നഷ്ടമായത്. ഇതിന് പിന്നാലെയാണ് ഗുരുതര ആക്ഷേപവുമായി താരം രംഗത്തെത്തിയത്. “ചൈനയിലെ ഹാങ്ഷൗവിൽ നടന്ന 19 -മത് ഏഷ്യൻ ഗെയിംസിൽ ഒരു ട്രാൻസ്ജെൻഡർ വനിതയോട് എനിക്ക് എന്റെ ഏഷ്യൻ ഗെയിംസ് വെങ്കല മെഡൽ നഷ്ടമായി. അത്ലറ്റിക്സ് നിയമങ്ങൾ ലംഘിച്ചു. അതുകൊണ്ട് എനിക്ക് എന്റെ മെഡൽ തിരികെ വേണം. സഹായിക്കൂ, ദയവായി എന്നെ പിന്തുണയ്ക്കൂ” സ്വപ്ന ബർമന്റെ ട്വീറ്റ്. പോസ്റ്റ് കാണാൻ ഇവിടെ ക്ലിക് ചെയ്യുക
Read Moreഫെറിസ് വീലിൽ പെൺകുട്ടിയുടെ മുടി കുടുങ്ങി; ഒടുവിൽ രക്ഷപ്പെടുത്തിയത് ഇങ്ങനെ…
ഫെറിസ് വീലിൽ ഒരു പെൺകുട്ടിയുടെ മുടി കുടുങ്ങിയതിന്റെ ഭയാനകമായ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഗുജറാത്തിലെ ദേവഭൂമി ദ്വാരക ജില്ലയിലെ ഖംഭാലിയ പട്ടണത്തിലെ പ്രാദേശിക മേളയിലാണ് സംഭവം. തലമുടി തുറന്ന് റൈഡിൽ ഇരുന്ന പെൺകുട്ടി രണ്ട് തവണ കറങ്ങിയ ശേഷം ചക്രത്തിന്റെ മാസ്റ്റുകളിലൊന്നിൽ മുടി കുടുങ്ങിയതിനെ തുടർന്ന് നിലവിളിച്ചു. പെൺകുട്ടിയുടെ കരച്ചിൽ കേട്ട് ഉടൻ തന്നെ സവാരി നിർത്തി മറ്റുള്ളവരെ ഒഴിപ്പിച്ചു. പെൺകുട്ടിയെ രക്ഷിക്കാൻ കുറച്ചുപേർ കയറുന്നത് വീഡിയോയിൽ കാണാം. ഒരാൾ അവളുടെ തലയിൽ പിടിക്കുകയും, മറ്റൊരാൾ കത്തി ഉപയോഗിച്ച് അവളുടെ മുടി മുറിക്കുകയും ചെയ്യുന്നു. ആളുകൾ ശ്വാസമടക്കിപ്പിടിച്ച് ഇത് കാണുകയാണ്. ചിലർ സംഭവം മൊബൈലിൽ പകർത്തി. വീഡിയോ കണ്ടതിന് ശേഷം പലരും പരിഭ്രാന്തരായി, പെൺകുട്ടി സുഖമായിരിക്കുന്നുവെന്ന് പ്രതീക്ഷിക്കുന്നു. മറ്റുള്ളവർ ശ്രദ്ധാലുവായിരിക്കണമെന്നും സന്തോഷകരമായ യാത്ര ഒരു പേടിസ്വപ്നമായി മാറാതിരിക്കാൻ മുടി ശരിയായി കെട്ടാൻ സ്ത്രീകളെ ഉപദേശിക്കുകയും ചെയ്തു.…
Read Moreമെയ്തെയ് വിദ്യാര്‍ത്ഥികളുടെ കൊലപാതകം; അറസ്റ്റ് ചെയ്തവരെ 48 മണിക്കൂറിനുള്ളിൽ വിട്ടയച്ചില്ലെങ്കിൽ ബന്ദ്; കുക്കി സംഘടനകൾ
മണിപ്പൂരിൽ രണ്ട് മെയ്തെയ് വിദ്യാർത്ഥികളുടെ കൊലപാതകത്തിൽ സിബിഐ അറസ്റ്റ് ചെയ്ത നാലു പേരെയും 48 മണിക്കൂറിനുള്ളിൽ വിട്ടയച്ചില്ലെങ്കിൽ അനിശ്ചിതകാല ബന്ദ് ആരംഭിക്കുമെന്ന് കുക്കി സംഘടനകൾ. പാവൊമിനുലുൻ ഹാവൊകിപ്, മൽസവൻ, ഹാവൊകിപ്, ലിംഗ്വെയ്ചോങ് ബെയ്തെ, തിന്നെയ്ഖോൽ എന്നിവരാണ് അറസ്റ്റിലായത്. പിടിയിലായവരില്‍ രണ്ട് പേര് പ്രായപൂര്‍ത്തിയാകാത്തവരാണ്. കൂടുതൽ പ്രതികൾക്കായി സിബിഐ സംഘം അന്വേഷണം ഊർജിതമാക്കി. അതേസമയം മെയ്തെയ് പ്രദേശങ്ങൾക്ക് ചുറ്റുമുള്ള അതിർത്തികളും സർക്കാർ ഓഫീസുകളും അടച്ചിടുമെന്നും കുക്കി സംഘടനകൾ അറിയിച്ചു. മലയോര ജില്ലകളിൽ പ്രക്ഷോഭം ശക്തമാക്കുമെന്നും കുക്കികൾ അറിയിച്ചു. കഴിഞ്ഞ ജൂലൈയിലാണ് മെയ്തെയ് വിഭാഗക്കാരായ രണ്ട് വിദ്യാര്‍ഥികളെ കാണാതായത്. പ്രണയത്തിലായിരുന്ന 20കാരൻ യുവാവിനെയും 17കാരി യുവതിയെയും ജൂലെെ ആറ് മുതലാണ് കാണാതായത്.എന്നാൽ ഇവരെ മർദിച്ചു കൊലപ്പെടുത്തിയ ചിത്രങ്ങൾ പിന്നീട് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയായിരുന്നു.
Read More