ഋഷി മണൽക്കാട്ടിലെ മരുഭൂമികളിൽനിന്ന് കൗതുകം ജനിപ്പിക്കുന്ന രണ്ടു വിശേഷങ്ങൾ ലോകം ചർച്ച ചെയ്തുകൊണ്ടിരിക്കുകയാണ്. മരുഭൂമിയിൽ കണ്ടെത്തിയ വലിയ മുട്ട അറേബ്യൻ ഒട്ടകപ്പക്ഷിയുടെതാണോ എന്ന് ചർച്ച പുരോഗമിക്കുമ്പോൾ മരുഭൂമിയിലെ കൊടും ചൂടിൽ സ്ട്രോബറി പൂത്തു തളിർത്തു നിറഞ്ഞു നിൽക്കുന്നത് മനോഹരമായ കാഴ്ചയുമാകുന്നു. ഒട്ടകപ്പക്ഷിയുടെ മുട്ടയോ അതോസൗദിയിലെ മരുഭൂമിയിൽ കണ്ടെത്തിയത് ഒട്ടകപ്പക്ഷിയുടെ മുട്ടയാണോ എന്തിനെക്കുറിച്ച് ഗവേഷകർ പഠനവും നിരീക്ഷണവും ആരംഭിച്ചു കഴിഞ്ഞു. സൗദി അറേബ്യയിലെ റുബുഉല്‍ ഖാലി മരുഭൂമിയിലാണ് ഒട്ടകപ്പക്ഷിയുടെ എന്നു കരുതുന്ന മുട്ട കണ്ടെത്തിയത്. മരൂഭൂമിയിലൂടെ സഞ്ചരിക്കുകയായിരുന്ന ഏതാനും പേരാണ് മണലില്‍ അഞ്ച് മുട്ടകള്‍ കണ്ടെത്തിയത്. ഏതാനും മുട്ടകളുടെ അവശിഷ്ടങ്ങളും സമീപത്തുണ്ട്. റുബുല്‍ ഖാലിയില്‍ ഇപ്പോള്‍ ഒട്ടകപ്പക്ഷികളില്ലെന്നാണ് പരിസ്ഥിതി വിദഗ്ധരും മറ്റും പറയുന്നത്. എന്നിട്ടും എങ്ങനെ ഇവിടെ മുട്ടകള്‍ കണ്ടെത്തിയെന്നതാണ് ഇവരെ അമ്പരപ്പിക്കുന്നത്. തരിശായി കിടക്കുന്ന ഈ മരുഭൂമിയില്‍ ഇപ്പോള്‍ ഒട്ടകപ്പക്ഷികളില്ലെന്നും മുട്ടകളുടെ കാലപ്പഴക്കം പരിശോധിക്കണമെന്നും ഇതോടെ ആവശ്യമുയര്‍ന്നിരിക്കുകയാണ്.…
Read MoreDay: November 30, 2023
വീട് നിർമിക്കുന്നതിന് അനുമതി നിഷേധിക്കുന്നു; നടുറോഡിൽ കഞ്ഞിവച്ച് അത്താഴം ഉണ്ട് തീരവാസികളുടെ കിടപ്പ് സമരം
വൈപ്പിൻ: തീരദേശത്ത് വീടു നിർമാണം നിഷേധിക്കുന്നതിനെതിരേ തീരവാസികൾ നടുറോഡിൽ കഞ്ഞി വച്ച് അത്താഴം ഉണ്ട് കിടപ്പ് സമരം നടത്തി. തീരദേശ പരിപാലന നിയമത്തിന്റെ ഭേതഗതി ആനുകൂല്യം നിഷേധിക്കുന്ന കേരള തീരദേശ പരിപാലന അതോറിറ്റിയുടെ നിഷേധാത്മക നിലപാടിനെതിരേ സിആർഇസഡ് ആക്ഷൻ കൗൺസിൽ റോഡിൽ ആണ് വ്യത്യസ്ഥമായ സമരം സംഘടിപ്പിച്ചത്. ഇന്നലെ വൈകുന്നേരം അഞ്ചിന് എടവനക്കാട് പഞ്ചായത്താഫീസിനു മുന്നിൽ വൈപ്പിൻ സംസ്ഥാന പാതയോരത്താണ് സമരം നടത്തിയത്. 2019 ലെ പൂർണ നിയമത്തിലെ പോരായ്മകൾ പരിഹരിച്ച് കേന്ദ്ര സർക്കാർ 2020 ൽ പ്രസിദ്ധീകരിച്ച ഭേതഗതി പ്രകാരം ഉള്ള ഇളവുകൾ നൽകാൻ കേരള തീരദേശ പരിപാലന അഥോറിറ്റി കൂട്ടാക്കുന്നില്ലെന്നും ഇക്കാര്യത്തിൽ ജനങ്ങളെ സഹായിക്കാൻ സംസ്ഥാന സർക്കാർ മുന്നോട്ട് വരുന്നില്ലെന്നുമാണ് തീരദേശവാസികളുടെ ആരോപണം. ഇതു മൂലം കടലോരത്തും പൊക്കാളി പാടശേഖരങ്ങളുടെ സമീപത്തും വീടു വെക്കാൻ അനുമതി കിട്ടാതെ ആയിരക്കണക്കിന് ദരിദ്രകുടുംബങ്ങൾ വലയുകയാണത്രേ. സമരം മുൻ…
Read Moreനവകേരള സദസ് രാഷ്ട്രീയം; അഭിപ്രായം പറയാനില്ല; കാന്തപുരം എ. പി. അബൂബക്കർ മുസലിയാർ
ദുബായ്: നവകേരള സദസ് രാഷ്ട്രീയമാണെന്ന് കാന്തപുരം എ. പി.അബൂബക്കർ മുസലിയാർ. അവരവരുടെ വിജയത്തിന് ആവശ്യമായ പ്രചാരണം എല്ലാ പാർട്ടിക്കാരും നടത്തും. ഇലക്ഷൻ വരുമ്പോൾ നേരിടാൻ മാർഗങ്ങൾ കണ്ടുപിടിക്കും. ഇതിനു മുൻപും ഇതുണ്ടായിരുന്നതാണ്. ഉമ്മൻചാണ്ടി ഉണ്ടായിരുന്നപ്പോൾ പതിനായിരങ്ങൾ വന്നിരുന്നു. രാഷ്ട്രീയക്കാർ അവരുടെ ഉദ്ദേശങ്ങൾ ജനങ്ങളുടെ മുന്നിൽ വെക്കുക എന്നതാണ് ഇത്തരം പരിപാടികളിലൂടെ ലക്ഷ്യം വെക്കുന്നത്. അതിൽ അഭിപ്രായം പറയാനില്ലെന്നും കാന്തപുരം വ്യക്തമാക്കി. മുസ്ലിം സംവരണം അട്ടിമറിക്കപ്പെടരുതെന്നാണ് നിലപാട്. ഭിന്നശേഷി സംവരണം ഉയർത്തുമ്പോൾ മുസ്ലിം സംവരണം കുറയുന്നുമെന്ന വിഷയം പഠിച്ചു സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും കാന്തപുരം കൂട്ടിച്ചേർത്തു.
Read Moreചിലർ വരുമ്പോൾ… വടക്കഞ്ചേരി ബസ് സ്റ്റാന്റിലെ വ്യാപാരികളെ ദുരിതത്തിലാക്കി നവകേരള സദസിന്റെ വേദി; സ്റ്റാന്റിലെ കത്താത്ത ഹൈമാസ്റ്റ് പോസ്റ്റിലെ കാഴ്ചയിങ്ങനെ…
വടക്കഞ്ചേരി: നവ കേരള സദസിനായി വടക്കഞ്ചേരി ടൗണിൽ തോരണങ്ങളും ദീപാലങ്കാരങ്ങളും നിറയുമ്പോൾ സദസിന്റെ വേദിയൊരുങ്ങുന്ന ബസ് സ്റ്റാൻഡിലെ വ്യാപാരികൾ ഏറെ വിഷമത്തിലാണ്. വൈദ്യുതി ഇല്ലാതാകുന്നതാണ് സ്റ്റാൻഡിലെ വ്യാപാരികളെ ബുദ്ധിമുട്ടിക്കുന്നത്. പന്തൽ പണികൾക്കായി ലൈൻ ഓഫാക്കുന്നതാണ് പ്രശ്നം. വൈദ്യുതി എപ്പോൾ വരും എന്നറിയാൻ രാവിലെ കെഎസ്ഇബി ഓഫീസിലേക്ക് വിളിച്ചാൽ ഇപ്പോ വരുമെന്ന് പറയും. എന്നാൽ പല ദിവസവും കറന്റ് വരുന്നത് ഉച്ചയാകുമ്പോഴാണെന്ന് സ്റ്റാൻഡിൽ കട നടത്തുന്ന സന്തോഷ് അറയ്ക്കൽ പറഞ്ഞു.കെഎസ്ഇബി അധികൃതരെ വിളിച്ച് പരാതി പറഞ്ഞെങ്കിലും നടപടി ഉണ്ടാകുന്നില്ല. പഞ്ചായത്തിൽ പറയണം, എംഎൽഎയോട് പറയണം എന്നൊക്കെ പറഞ്ഞ് കെഎസ്ഇബിയും ഒഴിഞ്ഞുമാറുകയാണ്. ഇലക്ട്രോണിക് കടകൾ, കൂൾബാറുകൾ, ഫോട്ടോസ്റ്റാറ്റ് കടകൾ തുടങ്ങി കറന്റ് ഒളിച്ചുകളിയിൽ കടകൾക്കൊന്നും പ്രവർത്തിപ്പിക്കാനാകുന്നില്ല. കമ്പ്യൂട്ടർ ബില്ലിംഗും തടസപ്പെടുകയാണ്. പമ്പിംഗ് തടസപ്പെട്ട് ടോയ് ലറ്റുകൾ വരെ വൃത്തിഹീനമായി. ഒരാഴ്ചയായി കച്ചവടവും മന്ദഗതിയിലാണ്. ലൈൻ പൂർണമായും ഓഫാക്കാതെ കടകൾക്ക് തടസമുണ്ടാകാത്ത…
Read Moreസുപ്രീംകോടതി വിധി സർക്കാരിനേറ്റ തിരിച്ചടി; മന്ത്രി ബിന്ദു രാജിവക്കണം; പ്രതിപക്ഷം പറഞ്ഞതു തന്നെ കോടതിയും പറഞ്ഞെന്ന് പ്രതിപക്ഷനേതാവ്
തൃശൂർ: കണ്ണൂർ വിസി പുനർനിയമനകേസിൽ സുപ്രീംകോടതിയിൽ നിന്ന് സർക്കാരിനേറ്റ കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തിൽ ഉന്നതവിദ്യാഭ്യാസ വകുപ്പു മന്ത്രി ഡോ.ആർ.ബിന്ദു രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആവശ്യപ്പെട്ടു. സർക്കാരിന് ശക്തമായ താക്കീതാണ് കോടതി വിധിയെന്ന് സതീശൻ തൃശൂരിൽ മാധ്യമങ്ങളോടു പറഞ്ഞു. കോടതി വിധി പ്രതിപക്ഷ ആരോപണങ്ങളെ ശരിവെക്കുന്നതാണെന്നും ഗവർണറും സർക്കാരും ചേർന്ന് ആളുകളെ കബളിപ്പിക്കുകയാണെന്നും സതീശൻ പറഞ്ഞു. അനാവശ്യമായ ഇടപെടൽ സംസ്ഥാനസർക്കാരിന്റെ ഭാഗത്തു നിന്നുണ്ടായി എന്ന ഗുരുതരമായ പരാമർശം കോടതിയിൽ നിന്നുവന്നത് അതീവ ഗൗരവത്തോടെ കാണണമെന്നും സതീശൻ പറഞ്ഞു. കേരളത്തിൽ പ്രതിപക്ഷം പറഞ്ഞത് അടിവരയിട്ടുറപ്പിക്കുന്നതാണ് സുപ്രീം കോടതി വിധി. യുജിസിയുടെ മാനദണ്ഡങ്ങൾ അപ്പാടെ ലംഘിച്ചുകൊണ്ടുള്ളതാണ് വിസയുടെ പുനർനിയമനം. യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലർ നിയമനത്തിൽ പ്രൊ ചാൻസലർ കൂടിയായ വിദ്യാഭ്യാസമന്ത്രി ഇടപെടാനോ കത്തയക്കാനോ പാടില്ലായിരുന്നു. ഇവിടെ കത്തെഴുതി. നിയമലംഘനം നടത്തി പ്രായപരിധി കഴിഞ്ഞയാൾക്ക് വീണ്ടും നിയമനം കൊടുത്തു. ഉന്നതവിദ്യാഭ്യാസ മന്ത്രി…
Read Moreഎന്നമ്മേ ഒന്നു കാണാൻ… സംസ്കരിക്കാൻ പണമില്ല; ഒരു വര്‍ഷമായി അമ്മയുടെ മൃതദേഹം വീടിനുള്ളില്‍ സൂക്ഷിച്ച് പെൺമക്കൾ
വാരണാസി: പല വാർത്തകളും ഇന്ന് സമൂഹ മാധ്യമങ്ങളിൽ വെെറലാകാറുണ്ട്. അവയിൽ ചിലത് നമ്മെ സങ്കടപ്പെടുത്തുന്നതാകാം. ചിലത് പൊട്ടിചിരിപ്പിക്കുന്നതാകാം. ചിലത് ചിന്തിപ്പിക്കുന്നവയും ഉണ്ടാകാം. ഇപ്പോഴിതാ വാരണാസിയിൽ നിന്നുള്ള ഒരു വാർത്തയാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ച ആകുന്നത്. മാതാവിന്റെ തണൽ ജീവിച്ചിരുന്ന മക്കൾക്ക് പെട്ടെന്ന് അവരുടെ അമ്മ നഷ്ടപ്പെടുന്ന വേദന താങ്ങാവുന്നതിലും അപ്പുറമായിരിക്കും. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ മരണപ്പെട്ട ഉഷ തൃപാതി (52) എന്ന സ്ത്രീയുടെ മൃതദേഹം മക്കളായ പല്ലവി തൃപാതി (27), വൈഷ്വിക് തൃപാതി (18) എന്നിവർ മറവു ചെയ്യാൻ പണം ഇല്ലാത്തതിനാൽ വീടിനുള്ളില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഒരാഴ്ചയായി ഇവരുടെ വീട് അടഞ്ഞു കിടക്കുകയായിരുന്നു. സംശയം തോന്നിയ അയല്‍വാസികൾ പോലീസില്‍ വിവരമറിയിച്ചു. പോലീസ് എത്തി കതക് തള്ളി തുറന്നപ്പോൾ മൃതദേഹത്തിനു കാവലിരിക്കുന്ന പെണ്മക്കളെയാണ് കണ്ടത്. വാരണാസിക്കടുത്ത് ലങ്ക ഗ്രാമത്തില്‍ ബുധനാഴ്ചയാണ് സംഭവം. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചതായി ലങ്കാ പോലീസ് സ്റ്റേഷൻ…
Read Moreപി.വി. അൻവറിനെതിരായ മിച്ചഭൂമി കേസ്; നിയമവിരുദ്ധമായ ഇളവുകൾ നൽകിയെന്നു പരാതി
കോഴിക്കോട്: പി.വി. അന്‍വര്‍ എംഎല്‍എക്കെതിരായ മിച്ചഭൂമി കേസില്‍ വീണ്ടും ഹൈക്കോടതിയെ സമീപിക്കാനാരുങ്ങി വിവരാവകാശ പ്രവര്ത്തകന് കെ.വി.ഷാജി. നിയമവിരുദ്ധമായ ഇളവുകള്‍ നല്കി ലാന്‍ഡ് ബോര്‍ഡ് അന്‍വറിനെ സഹായിച്ചെന്നാണ് ഷാജിയുടെ ആരോപണം. അന്‍വറിന്റെ കൈവശമുളള മിച്ചഭൂമി പിടിച്ചെടുത്ത് ആദിവാസികള്‍ക്കും ഭൂരഹിതര്‍ക്കും വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് ഷാജി നവകേരള സദസില്‍ പരാതി നല്‍കിയിരുന്നു. ഇതേ ആവശ്യവുമായാണ് ഹൈക്കോടതിയെ വീണ്ടും സമീപിക്കുന്നത്.കൂടരഞ്ഞി, കുഴല്‍മന്ദം, തൃക്കലങ്ങോട് വില്ലേജുകളിലായാണ് അന്‍വറിന്റെയും കുടുംബത്തിന്റെയും പക്കല്‍ 6.24 ഏക്കര്‍ മിച്ച ഭൂമി ഉളളതായി താമരശേരി താലൂക്ക് ലാന്‍ഡ് ബോര്‍ഡ് കണ്ടെത്തിയത്. മൂന്നിടത്തും സര്‍വേ നടന്നതല്ലാതെ ഭൂമി കണ്ടുകെട്ടാനുളള നടപടികള്‍ പൂര്‍ത്തിയായിട്ടില്ല. മിച്ച ഭൂമി സര്‍ക്കാരിലേക്ക് കണ്ടുകെട്ടാന്‍ താമരശേരി താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ഉത്തരവിട്ടിട്ട് രണ്ട് മാസം കഴിഞ്ഞു. അന്‍വര്‍ മിച്ച ഭൂമി സ്വമേധയാ സര്‍ക്കാരിലേക്ക് നല്‍കണമെന്നും അല്ലാത്തപക്ഷം ഒരാഴ്ചയ്ക്കകം തഹസില്‍ദാര്‍മാര്‍ ഭൂമി കണ്ടുകെട്ടണമെന്നുമായിരുന്നു ഉത്തരവ്. എന്നാല്‍ ലാന്‍ഡ് ബോര്‍ഡും റവന്യൂ…
Read Moreട്രെയിനുകളിൽ ഇതര സംസ്ഥാനക്കാരുടെ വിളയാട്ടം; കണ്ണടച്ച് റെയിൽവേ; റിസർവേഷൻ യാത്രക്കാർക്കും സീറ്റുകിട്ടാൻ പെടാപ്പാട്
കോഴിക്കോട്: ഉത്തരേന്ത്യയിലേക്കുള്ള ട്രെയിനുകളിലെ സീറ്റുകൾ കൈയടക്കി ഇതരസംസ്ഥാനത്തൊഴിലാളികൾ. റിസർവ് ചെയ്ത സീറ്റ് ലഭിക്കണമെങ്കിൽ പോലും പെടാപ്പാടുപെടണം. ആർപിഎഫും ടിടിആറും ഇവരുടെ സംഘടിത ശക്തിക്കു മുന്നിൽ പലപ്പോഴും നിശബ്ദരാവുന്നു. കഴിഞ്ഞ ദിവസം ചെന്നൈയിൽനിന്ന് ചേർത്തലയിലേക്കുള്ള ധൻബാദ്-ആലപ്പി എക്സ്പ്രസിലെ യാത്രക്കാരി ഫേസ്ബുക്ക് ലൈവിലെത്തി റിസർവ് ചെയ്ത സീറ്റു കിട്ടാനുണ്ടായ ബുദ്ധിമുട്ടുകളെക്കുറിച്ചും ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്ന ഇതരസംസ്ഥാനക്കാർ സൃഷ്ടിക്കുന്ന ഭീകരാവസ്ഥയെക്കുറിച്ചും വിവരിച്ചിരുന്നു. ഇവരുടെ ശല്യം മൂലം സ്ത്രീകൾക്ക് ശുചിമുറികളിൽ പോലും പോകാൻ കഴിയാത്ത അവസ്ഥയാണ്. മിക്ക ട്രെയിനുകളിലും ഇതാണവസ്ഥ. രണ്ടു കന്പാർട്ടുമെന്റുകൾ മുഴുവൻ കൈയടക്കിയിട്ടും റെയിൽവേ നടപടിയെടുക്കാത്ത അവസ്ഥയുമുണ്ടായിട്ടുണ്ട്. കഴിഞ്ഞ ദീപാവലിക്കു രാവിലെ എട്ടുമണിയോടെ എറണാകുളം സൗത്തിൽ എത്തിച്ചേർന്ന മരുസാഗർ എക്സ്പ്രസിലാണ് രണ്ടു ജനറൽ കോച്ചുകൾ അജ്മീർ മുതൽ എറണാകുളം വരെ ഇതരസംസ്ഥാനക്കാർ കൈയടക്കിയത്. കളിച്ചെണ്ട ഉണ്ടാക്കാൻ ഉപയോഗിക്കുന്ന മരത്തടികൾ ആണ് ഇവർ രണ്ടു ബോഗികളിലായി കുത്തിനിറച്ചത്. ലഗേജ് കന്പാർട്ടുമെന്റുകളിലും സീറ്റുകൾക്കടിയിലും…
Read Moreവ്യാജ നമ്പർ പ്ലേറ്റുകൾ; ജാഗ്രതാ നിർദേശവുമായി മോട്ടോർ വാഹന വകുപ്പ്
കോഴിക്കോട്: വ്യാജ നമ്പർ പ്ലേറ്റുകൾക്കെതിരേ ജാഗ്രതാ നിർദേശവുമായി മോട്ടോർ വാഹന വകുപ്പ്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ്എംവിഡി മുന്നറിയിപ്പ്. കൊല്ലത്തുനിന്നു കുട്ടിയെ തട്ടിക്കൊണ്ടു പോയ വാഹനം നിലമ്പൂർ പരിധിയിൽ ഉണ്ട് എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ മോട്ടോർ വാഹന വകുപ്പ് അന്വേഷണം നടത്തിയിരുന്നു. ലോക്കൽ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണങ്ങളിൽ നിന്നു കുറ്റം കൃത്യം ചെയ്യാൻ വേണ്ടി ഉപയോഗിച്ചതായി സംശയിക്കുന്ന നമ്പറിൽ ഉള്ള ഒരു വാഹനം മലപ്പുറത്ത് നിലമ്പൂരിലുണ്ടെന്നു കണ്ടെത്തി. എന്നാൽ ആ കാറല്ല കുറ്റകൃത്യം ചെയ്യാൻ ഉപയോഗിച്ചതെന്നും കാറിന്റെ നമ്പർ ഉപയോഗിച്ച് മറ്റൊരു കാറിലാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നും എംവിഡി ഫേസ്ബുക്കിൽ കുറിച്ചു. ഇത്തരം കുറ്റകൃത്യങ്ങൾക്കെതിരേ ജാഗ്രത പാലിക്കണമെന്നും വാഹനപരിശോധന ഉൾപ്പെടെയുള്ള അവസരങ്ങളിൽ ഉദ്യോഗസ്ഥരോടു സഹകരിക്കണമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. രാജ്യത്ത് 2019 ഏപ്രിൽ ഒന്നിന് ശേഷം രജിസ്റ്റർ ചെയ്ത എല്ലാ വാഹനങ്ങൾക്കും അതി സുരക്ഷാ നമ്പർ പ്ലേറ്റുകൾ (HSRP)ആണ് ഉള്ളത്.…
Read Moreകെഎസ്ആര്‍ടിസിക്ക് സിഎന്‍ജി ലാഭകരമല്ല; ഡീസല്‍ ബസുകള്‍ വൈദ്യുതിയിലേക്കു മാറ്റാൻ പദ്ധതി
കോട്ടയം: സിഎന്‍ജി ലാഭകരമല്ലെന്നു കണ്ടതോടെ കെഎസ്ആര്‍ടിസിയുടെ ഡീസല്‍ ബസുകള്‍ വൈദ്യുതിയിലേക്കു മാറ്റുന്നു. സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പായ ഹിന്ദുസ്ഥാന്‍ ഇവി മോട്ടോര്‍സിനു പുറമേ, വിദേശപങ്കാളിത്തമുള്ള മൂന്നുകമ്പനികള്കൂടി ഇക്കാര്യത്തില്‍ കെഎസ്ആര്‍ടിസിയെ സന്നദ്ധതയറിയിച്ചു. പദ്ധതിരേഖ തയാറാക്കി കഴിവതും വേഗത്തില്‍ നല്കാന് മാനേജ്മെന്റ് നിര്‍ദേശംനല്‍കി.ഒരു ബസിന് 20 ലക്ഷം രൂപവരെ ചെലവിടാന്‍ കെഎസ്ആര്‍ടിസി തയാറാണ്. പത്തു വര്‍ഷം പഴക്കമുള്ള ബസുകളാണ് ആദ്യഘട്ടത്തില്‍ ഇ വാഹനങ്ങളാക്കുക. ആയിരം ബസുകളെങ്കിലും മാറ്റി ഇന്ധനച്ചെലവു കുറയ്ക്കാനാണു തീരുമാനം. ഇ വാഹനങ്ങളുടെ പരമാവധി ഉപയോഗകാലാവധി നിശ്ചയിച്ചിട്ടില്ല. 15 വര്‍ഷം പഴക്കമുള്ള ഡീസല്‍ ബസുകള്‍ കെഎസ്ആര്‍ടിസി ഉപേക്ഷിക്കാറുണ്ട്. ഇവ ഇ വാഹനങ്ങളാക്കി പുനരുപയോഗിക്കാന്‍ കഴിയും. ഡീസല്‍ ബസുകളുടെ എന്ജിന് മാറ്റിയശേഷം മോട്ടോറും ബാറ്ററി, കണ്ട്രോള് യൂണിറ്റും ഘടിപ്പിക്കും. ഒരു ചാര്‍ജിംഗില്‍ 120 കിലോമീറ്റര്‍ ഓടാന്‍ കഴിയുന്ന ബാറ്ററി സംവിധാനമാണ് ആവശ്യപ്പെടുന്നത്. നഗരങ്ങളിലേക്കാവും പരിഗണിക്കുക. അടുത്തിടെ വാങ്ങിയ ഇലക്ട്രിക് ബസുകളിലെ ബാറ്ററി ഇളക്കിമാറ്റാന്‍…
Read More