കെഎസ്ആര്‍ടിസിക്ക് സിഎന്‍ജി ലാഭകരമല്ല; ഡീസല്‍ ബസുകള്‍ വൈദ്യുതിയിലേക്കു മാറ്റാൻ പദ്ധതി

കോട്ടയം: സിഎന്‍ജി ലാഭകരമല്ലെന്നു കണ്ടതോടെ കെഎസ്ആര്‍ടിസിയുടെ ഡീസല്‍ ബസുകള്‍ വൈദ്യുതിയിലേക്കു മാറ്റുന്നു. സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പായ ഹിന്ദുസ്ഥാന്‍ ഇവി മോട്ടോര്‍സിനു പുറമേ, വിദേശപങ്കാളിത്തമുള്ള മൂന്നുകമ്പനികള്‍കൂടി ഇക്കാര്യത്തില്‍ കെഎസ്ആര്‍ടിസിയെ സന്നദ്ധതയറിയിച്ചു.

പദ്ധതിരേഖ തയാറാക്കി കഴിവതും വേഗത്തില്‍ നല്‍കാന്‍ മാനേജ്‌മെന്‍റ് നിര്‍ദേശംനല്‍കി.ഒരു ബസിന് 20 ലക്ഷം രൂപവരെ ചെലവിടാന്‍ കെഎസ്ആര്‍ടിസി തയാറാണ്. പത്തു വര്‍ഷം പഴക്കമുള്ള ബസുകളാണ് ആദ്യഘട്ടത്തില്‍ ഇ വാഹനങ്ങളാക്കുക.

ആയിരം ബസുകളെങ്കിലും മാറ്റി ഇന്ധനച്ചെലവു കുറയ്ക്കാനാണു തീരുമാനം. ഇ വാഹനങ്ങളുടെ പരമാവധി ഉപയോഗകാലാവധി നിശ്ചയിച്ചിട്ടില്ല. 15 വര്‍ഷം പഴക്കമുള്ള ഡീസല്‍ ബസുകള്‍ കെഎസ്ആര്‍ടിസി ഉപേക്ഷിക്കാറുണ്ട്. ഇവ ഇ വാഹനങ്ങളാക്കി പുനരുപയോഗിക്കാന്‍ കഴിയും.

ഡീസല്‍ ബസുകളുടെ എന്‍ജിന്‍ മാറ്റിയശേഷം മോട്ടോറും ബാറ്ററി, കണ്‍ട്രോള്‍ യൂണിറ്റും ഘടിപ്പിക്കും. ഒരു ചാര്‍ജിംഗില്‍ 120 കിലോമീറ്റര്‍ ഓടാന്‍ കഴിയുന്ന ബാറ്ററി സംവിധാനമാണ് ആവശ്യപ്പെടുന്നത്.

നഗരങ്ങളിലേക്കാവും പരിഗണിക്കുക. അടുത്തിടെ വാങ്ങിയ ഇലക്ട്രിക് ബസുകളിലെ ബാറ്ററി ഇളക്കിമാറ്റാന്‍ കഴിയില്ല. പകരം, ബാറ്ററികള്‍ മാറ്റിവയ്ക്കാന്‍ കഴിയുന്നവിധത്തിലാകണം ക്രമീകരണമെന്ന് കെഎസ്ആര്‍ടിസി ആവശ്യപ്പെട്ടിട്ടുണ്ട്.

സ്റ്റേഷനുകളില്‍ ചാര്‍ജുചെയ്ത് സൂക്ഷിച്ച ബാറ്ററികള്‍ പെട്ടെന്ന് ബസുകളിലേക്ക് ഘടിപ്പിക്കാന്‍ സാധിക്കും. ഇതോടെ ചാര്‍ജ് ചെയ്യുന്നതിലെ സമയനഷ്ടം ഒഴിവാക്കാം. എന്നാല്‍, ബാറ്ററിക്ക് രണ്ടുടണ്‍ ഭാരം വരുമെന്നതിനാല്‍ പ്രായോഗികമല്ലെന്ന് വിദഗ്ധര്‍ പറയുന്നു.

പുതിയ ഇ ബസിന് 92 ലക്ഷം രൂപ വിലയുണ്ട്. അതിനാല്‍, പഴയ ബസുകളുടെ മാറ്റത്തിന് 20 ലക്ഷത്തില്‍ കൂടുതല്‍ ചെലവിടാന്‍ കഴിയില്ലെന്ന് കെഎസ്ആര്‍ടിസി കമ്പനികളെ അറിയിച്ചു.

ജിബിന്‍ കുര്യന്‍

Related posts

Leave a Comment