കണ്ണൂർ: കഞ്ചാവ് ശേഖരവുമായി യുവതി പിടിയിൽ. പയ്യന്നൂർ കണ്ടാളി സ്വദേശിനി നിഖിലയാണ് പിടിയിലായത്. എക്സൈസ് സംഘത്തിന്റെ പരിശോധനയിൽ ഒന്നര കിലോ കഞ്ചാവാണ് നിഖിലയുടെ പക്കൽ നിന്നും കണ്ടെത്തിയത്. തുടർന്ന് തളിപ്പറമ്പ് എക്സൈസ് സഘം നിഖിലയെ കസ്റ്റഡിയിലെടുത്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് സംഘം നിഖിലയുടെ വീട്ടിൽ പരിശോധനയ്ക്ക് എത്തിയത്. പരിശോധനയിൽ മുറിയിൽ ഒളിപ്പിച്ച് വച്ച ബാഗിൽ നിന്ന് കഞ്ചാവ് കണ്ടെത്തുകയും ചെയ്തു. കേരളത്തിലേക്ക് വിൽപനയ്ക്കായ് കർണാടകത്തിൽ നിന്നും എത്തിച്ച കഞ്ചാവാണിതെന്ന് പ്രതി എക്സൈസിനോട് സമ്മതിച്ചു. സർക്കിൾ ഇൻസ്പെക്ടർ കെ.കെ. ഷിജിലിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് നിഖിലയുടെ വീട് വളഞ്ഞത്. തുടർന്ന് വീടിനുള്ളിൽ നടത്തിയ പരിശോധനയിൽ ബാഗിൽ നിന്നും 1.6 കിലോഗ്രാം കഞ്ചാവ് കണ്ടെത്തി. കർണാടകയിൽ നിന്നും എത്തിച്ച ഈ കഞ്ചാവ് ചെറിയ പാക്കറ്റുകളാക്കി വിൽക്കുന്നതാണ് ഇവരുടെ രീതി. സെയിൽസ് ഗേളായി ജോലി ചെയ്യുകയായിരുന്നു നിഖില. കണ്ണൂരിൽ ആഴ്ചകൾക്ക്…
Read MoreDay: December 2, 2023
പോലീസുകാരുടെ ആത്മഹത്യ; ആഭ്യന്തരവകുപ്പിന്റെ കണക്കില്‍ പൊരുത്തക്കേട്
കൊച്ചി: പോലീസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ ആത്മഹത്യയും ആത്മഹത്യ പ്രവണതയും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ആഭ്യന്തര വകുപ്പ് നടത്തിയ പഠന റിപ്പോര്‍ട്ടിലെ കണക്കുകളില്‍ പൊരുത്തക്കേടെന്ന് ആക്ഷേപം. ആഭ്യന്തര വകുപ്പ് നടത്തിയ പഠനപ്രകാരം 2019 ജനുവരി ഒന്നു മുതല്‍ 2023 സെപ്റ്റംബര്‍ 30 വരെയുള്ള കാലയളവില്‍ 69 പോലീസുകാര്‍ ആത്മഹത്യ ചെയ്തതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ സംസ്ഥാനത്ത് 75 പോലീസ് ഉദ്യോഗസ്ഥര്‍ ആത്മഹത്യ ചെയ്തിട്ടുണ്ടെന്നാണ് പോലീസ് അസോസിയേഷന് പ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ പറയുന്നത്. കഴിഞ്ഞ ഒക്ടോബറില്‍ കളമശേരി എആര്‍ ക്യാമ്പിലെ ഡ്രൈവര്‍ എസ്സിപിഒ മൂവാറ്റുപുഴ റാക്കാട് മുരിങ്ങോത്തില്‍ ജോബി ദാസ്(48) വീട്ടില്‍ തൂങ്ങിമരിച്ച സമയത്തെ കണക്കാണിത്. അതിനുശേഷവും വിവിധ ജില്ലകളിലായി പോലീസ് ഉദ്യോഗസ്ഥര്‍ ആത്മഹത്യ ചെയ്തിരുന്നു. ആഭ്യന്തര വകുപ്പിന്റെ തെറ്റായ റിപ്പോര്‍ട്ടിനെതിരേ സേനയില്‍ അമര്‍ഷം രൂക്ഷമാണ്. യഥാര്‍ഥ കണക്കുകള്‍ ആഭ്യന്തര വകുപ്പിന് രണ്ടു ദിവസത്തിനകം കൈമാറാനുള്ള ഒരുക്കത്തിലാണ് കേരള പോലീസ് അസോസിയേഷന്.…
Read Moreപദ്ധതി തുടങ്ങിയിട്ട് ഒരു വർഷം, തട്ടിയെടുക്കാൻ കുട്ടിയെ അന്വേഷിച്ച് നടന്നത് ഒന്നരമാസം; നിർണായകമായത് ആദ്യ ദിവസം ലഭിച്ച ശബ്ദരേഖ
കൊല്ലം; ഓയൂരിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ ഔദ്യോഗിക വിശദീകരണവുമായി പോലീസ്. കേസില്‍ വഴിത്തിരിവായത് ആറുവയസുകാരി പ്രതികളെ കുറിച്ച് നല്കിയ കൃത്യമായ വിവരണവും സഹോദരന്റെ ഇടപെടലുമാണെന്നും എഡിജിപി എം. ആർ അജിത് കുമാർ വ്യക്തമാക്കി. തട്ടിക്കൊണ്ടു പോയതിന് പിന്നിൽ ഒരു വർഷം നീണ്ട ആസൂത്രണമാണ്. കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ പത്മകുമാറും കുടുംബവും രണ്ട് തവണ ശ്രമിച്ചിരുന്നു. മറ്റ് പല സ്ഥലങ്ങളിലും കിഡ്നാപ്പ് ചെയ്യാൻ ഇവർ കുട്ടികളെ അന്വേഷിച്ചിരുന്നുവെന്നും എഡിജിപി മാധ്യമങ്ങളോട് പറഞ്ഞു. ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാരാജിൽ കെ.ആർ. പത്മകുമാർ (52), ഭാര്യ എം.ആർ. അനിതകുമാരി (45), മകൾ പി. അനുപമ (20) എന്നിവരാണ് കേസിൽ ഉൾപ്പെട്ടിരിക്കുന്നത്. കംപ്യൂട്ടർ സയൻസ് ബിരുദധാരിയായ പത്മകുമാർ കേബിൾ ടിവി ബിസിനസ് നടത്തിയിരുന്നു. കോവിഡിന് പിന്നാലെ കടുത്ത സാമ്പത്തിക ബാധ്യതയുണ്ടായ പത്മകുമാർ ഒരുവർഷമായി എങ്ങനെ പണമുണ്ടാക്കാമെന്ന ആലോചനയിലായിരുന്നു. സംഭവം നടക്കുന്നതിന് ഒരാഴ്ച മുമ്പ്…
Read Moreപോത്തിറച്ചി വില ഏകീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു
കടുത്തുരുത്തി: നിയന്ത്രണമില്ലാതെ കൂട്ടിക്കൊണ്ടിരിക്കുന്ന പോത്തിറച്ചി വില ഏകീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ നുറുക്കാത്ത പോത്തിറച്ചി വില 380 / 370 രൂപ. എന്നാല്‍ എറണാകുളത്തെ വില നിലവാരം വേറെയാണ്. ചില സ്ഥലങ്ങളില്‍ 340, ചിലയിടത്ത് 350. എന്നാല്‍ ഇതേ ഇറച്ചിക്ക് അടിമാലിയില്‍ 300 രൂപയാണ് വില. വരാപ്പുഴയിലും ചാലക്കുടിയിലും 280 രൂപയും. തൃശൂരും പരിസരപ്രദേശങ്ങളിലും 280/300 രൂപ. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണെങ്കില്‍ 280/300 രൂപ. മറ്റു ജില്ലകളില്‍ വില ഇങ്ങനെയൊക്കെയാണെങ്കിലും കോട്ടയത്ത് നുറുക്കാത്ത ഒരു കിലോ പോത്തിറച്ചിക്ക് 380/370 രൂപ കൊടുക്കണം. പോത്തിറച്ചിയുടെ വില നിശ്ചയിക്കാന്‍ ജില്ലാ പഞ്ചായത്തിന് അധികാരം ഉണ്ടെന്നാണു പറയുന്നതെങ്കിലും ഇവരാരും ഈ ജനകീയപ്രശ്നത്തില്‍ ഇടപെടുന്നില്ല. ജില്ലാ പഞ്ചായത്ത് ഇടപെട്ട് ജില്ലയില്‍ വില്‍ക്കുന്ന പോത്തിറച്ചിക്ക് മാംസ വ്യാപാരികള്‍ ഈടാക്കുന്ന അമിതവില കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. പ്രശ്ന…
Read Moreഇൻഹേലർ എങ്ങനെ ശരിയായ രീതിയിൽ ഉപയോഗിക്കാം
ശ്വാസകോശത്തെ ബാധിക്കുന്ന ഒരു രോഗമാണ് സി.ഒ.പി.ഡി. അഥവാ ക്രോണിക് ഒബ്സ്ട്രക്ടീവ് പള്‍മണറി ഡിസീസ്. വിട്ടുമാറാത്തതും കാലക്രമേണ വര്‍ധിക്കുന്നതുമായ ശ്വാസംമുട്ടല്‍, കഫകെട്ട്, ചുമ എന്നിവയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. പ്രധാന കാരണങ്ങൾ പുക, വാതകങ്ങള്‍, പൊടിപടലങ്ങള്‍ തുടങ്ങിയവയോടുള്ള സമ്പര്‍ക്കം ഈ രോഗാവസ്ഥയ്ക്ക് കാരണമാകുന്നു. പുകവലിയും അന്തരീക്ഷ മലിനീകരണവും സി.ഒ.പി.ഡി.ക്കുള്ള കാരണങ്ങളില്‍ പ്രഥമസ്ഥാനത്ത് നില്ക്കുന്നു. മാരകരോഗങ്ങളിൽ രണ്ടാമത് ലോകത്ത് മരണങ്ങള്‍ക്കുള്ള ആദ്യ മൂന്നു കാരണങ്ങളില്‍ ഒന്നാണ് സി.ഒ.പി.ഡി. ഗ്ലോബല്‍ ബര്‍ഡെന്‍ ഓഫ് ഡിസീസസ് എസ്റ്റിമേറ്റസ് (GBD) പ്രകാരം ഇന്ത്യയില്‍ മാരക രോഗങ്ങളില്‍ സി.ഒ.പി.ഡി. രണ്ടാം സ്ഥാനത്ത് നില്ക്കുന്നു. ആരോഗ്യമുള്ള ശ്വാസകോശം ഈ കോവിഡ് കാലത്തും സിഓപിഡി രോഗികളുടെ എണ്ണത്തിൽ കുറവൊന്നും സംഭവിച്ചില്ല. ശ്വാസകോശം ആരോഗ്യത്തോടെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം വർധിച്ചുവരുന്ന കാലഘട്ടം കൂടിയാണ്. ശ്വാസകോശാ രോഗ്യം സംരക്ഷി ക്കുന്നതിന് സിഒപിഡി രോഗികളും അവരെ പരിചരിക്കു ന്നവരും ഇനി പറയുന്ന കാര്യങ്ങൾ…
Read Moreഗ്രേഡ് കുറഞ്ഞു പോയതിലായിരുന്നു വിഷമം; നവ്യ നായര്‍
കരയുന്ന വീഡിയോ ഡിലീറ്റാക്കാൻ പല രീതിയില്‍ ശ്രമിച്ചു നോക്കി, ഡിലീറ്റ് ചെയ്യാൻ എന്തെങ്കിലും മാര്‍ഗമുണ്ടോ എന്ന്, പക്ഷെ ഒരു നിവൃത്തിയില്ല. സമ്മാനം കിട്ടാതിരുന്നതിലല്ല, ഗ്രേഡ് കുറഞ്ഞു പോയതിലായിരുന്നു വിഷമം. ബി ഗ്രേഡ് കിട്ടിയതിന്റെ വിഷമത്തില്‍ പതിനഞ്ച് വയസുള്ള ഞാൻ പൊട്ടിക്കരഞ്ഞു പോയി, അതോടൊപ്പംതന്നെ അറിയാതെ ചില കുറ്റപ്പെടുത്തലുകള്‍ എന്റെ ഭാഗത്തുനിന്നുണ്ടായി. എന്റെ അറിവുകേടോ അല്ലെങ്കില്‍ ആ നേരത്തെ മനസിന്റെ സങ്കടമോ കൊണ്ട് മറ്റേ കുട്ടി ഒന്നും ചെയ്തില്ല എന്ന് പറഞ്ഞു. സത്യത്തില്‍ മറ്റേ കുട്ടി എന്താ ചെയ്തതെന്നുപോലും ഞാൻ അറിയുന്നുണ്ടായിരുന്നില്ല. ഞാൻ അവരുടെ പെര്‍ഫോമൻസ് പോലും കണ്ടിട്ടില്ല. ഒരു ദിവസത്തെ കലാപ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ലഭിക്കുന്ന വിജയത്തെയോ മാര്‍ക്കിനെയോ ആശ്രയിച്ചല്ല കലയെ ഇഷ്ടപ്പെടുന്നവരുടെ ജീവിതം നിര്‍ണയിക്കപ്പെടുന്നത്. -നവ്യ നായര്‍
Read More‘ചതിക്കുള്ള ശിക്ഷ’യെന്ന് പ്രതി; മലയാളി നഴ്സിംഗ് വിദ്യാർഥിനിയെ ചെന്നൈയിൽ കൊലപ്പെടുത്തിയ ആൺസുഹൃത്ത് അറസ്റ്റിൽ
ചെന്നൈ: ചെന്നൈയിൽ കൊല്ലം സ്വദേശിയായ നഴ്സിംഗ് വിദ്യാർഥിനിയെ കൊലപ്പെടുത്തിയശേഷം മൃതദേഹത്തിന്റെ ചിത്രം പെൺകുട്ടിയുടെ അച്ഛന് അയച്ചുകൊടുത്ത സംഭവത്തിൽ ആൺസുഹൃത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കൊല്ലം തെന്മല സ്വദേശിയായ ഫൗസിയ (20) ആണ് കൊല്ലപ്പെട്ടത്. കുളത്തൂപ്പുഴ സ്വദേശിയായ ആഷിഖ് (21) ആണ് അറസ്റ്റിലായത്. ചെന്നൈയിലെ ഹോട്ടൽ മുറിയിൽ കഴുത്തുഞെരിച്ചായിരുന്നു ക്രൂരമായ കൊലപാതകം. ചെന്നൈയിലെ സ്വകാര്യ നഴ്സിംഗ് കോളജിൽ പഠിക്കുന്ന പെൺകുട്ടിയെ കാണാൻ ആഷിഖ് കഴിഞ്ഞ ദിവസം ചെന്നൈയിൽ എത്തുകയായിരുന്നു. കൊലയ്ക്കുശേഷം മൃതദേഹത്തിന്റെ ചിത്രം വാട്സാപ്പ് സ്റ്റാറ്റസ് ആക്കുകയും പെൺകുട്ടിയുടെ അച്ഛന് അയച്ചു കൊടുക്കുകയും ചെയ്തു. “ചതിക്കുള്ള ശിക്ഷ’യെന്ന് പറഞ്ഞാണ് ചിത്രം അച്ഛന് അയച്ചുകൊടുത്തത്. അഞ്ചു വർഷം തനിക്കൊപ്പമുണ്ടായശേഷം ചതിച്ചതിന് സ്വന്തം കോടതിയിൽ ശിക്ഷ നടപ്പാക്കി എന്നാണ് പ്രതി വാട്സാപ്പ് സ്റ്റാറ്റസിൽ കുറിച്ചത്. കൊലപാതകത്തിനുശേഷം പ്രതി പോലീസിൽ കീഴടങ്ങുകയായിരുന്നു. നാലു വർഷം മുമ്പ് ഇതേ പെൺകുട്ടിയെ ഉപദ്രവിച്ച കുറ്റത്തിന് പോക്സോ നിയമപ്രകാരം…
Read Moreവിവാഹം വൈകുമെന്ന് വെളിപ്പെടുത്തി തമന്ന
കഴിഞ്ഞ കുറച്ചു കാലമായി ബോളിവുഡിലെ പ്രധാന ചര്‍ച്ചാ വിഷയങ്ങളിലൊന്നാണ് നടി തമന്ന ഭാട്ടിയയും നടൻ വിജയ് വർമയും തമ്മിലുള്ള പ്രണയം. ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പുറത്തു വന്നിട്ട് മാസങ്ങളായെങ്കിലും ഈയടുത്താണ് തമന്നയും വിജയ്യും ഇക്കാര്യം തുറന്നു പറയാൻ തയാറായത്. ഇരുവരും ഒന്നിച്ച് അഭിനയിച്ച ലസ്റ്റ് സ്റ്റോറീസിന്റെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖങ്ങളിലായിരുന്നു ഇവരുടെ തുറന്നു പറച്ചിൽ. ആദ്യം തമന്നയാണ് ഇക്കാര്യം തുറന്നു പറഞ്ഞത്. പിന്നാലെ വിജയും അത് ശരിവയ്ക്കുകയായിരുന്നു. ഇരുവരും പ്രണയം തുറന്നു പറഞ്ഞതിന് പിന്നാലെ ഇനി എപ്പോഴാണ് വിവാഹം എന്ന ചോദ്യങ്ങളാണ് ഇപ്പോൾ ആരാധകരിൽ നിന്നുയരുന്നത്. തമന്നയും വിജയ് വർമയും നൽകുന്ന അഭിമുഖങ്ങളിലെല്ലാം ഈ ചോദ്യങ്ങൾ ആവർത്തിക്കപ്പെടുന്നുണ്ട്. കഴിഞ്ഞ ദിവസം ആജ് തക് ചാനൽ സംഘടിപ്പിച്ച ഒരു പരിപാടിയിൽ അതിഥിയായി എത്തിയപ്പോഴും വിജയ് ഈ ചോദ്യം നേരിടേണ്ടി വന്നിരുന്നു. തന്റെ കാരിയറിനെക്കുറിച്ചും ജീവിതത്തെക്കുറിച്ചുമെല്ലാം സംസാരിക്കുന്നതിനിടയിലാണ് തമന്നയുമായുള്ള…
Read Moreഇസ്രേലി യുവതിയുടെ മരണം കൊലപാതകം? കൃഷ്ണചന്ദ്രന്റെ മൊഴി മുഖവിലയ്ക്കെടുക്കില്ല
ചാത്തന്നൂർ : ഇസ്രേലി സ്വദേശിനി സത്വവയുടെ മരണം കൊലപാതകമാണെന്ന് പോലീസ്. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കൃഷ്ണചന്ദ്രനെതിരേ കൊലക്കുറ്റത്തിന് കേസെടുത്ത് ഇന്ന് ആശുപത്രിയിലെത്തി അറസ്റ്റ് രേഖപ്പെടുത്താനുമാണ് പോലീസ് നീക്കം. സത്വവ സ്വയം കഴുത്ത് മുറിച്ച് ആത്മഹത്യ ചെയ്തതാണെന്നും ഒന്നിച്ച് ജീവനൊടുക്കാൻ ദിവസങ്ങൾക്ക് മുമ്പേ തീരുമാനമെടുത്തതാണെന്നും ആശുപത്രിയിൽ കഴിയുന്ന കൃഷ്ണചന്ദ്രൻ മൊഴി നല്‍കിയതായി പോലീസ് പറഞ്ഞിരുന്നു. എന്നാൽ ഈ മൊഴി പോലീസ് മുഖവിലയ്ക്കെടുക്കുന്നില്ല. കൃഷ്ണചന്ദ്രന്റെ രോഗങ്ങളാണ് ഒന്നിച്ച് ജീവനൊടുക്കാനുള്ള തീരുമാനത്തിന് കാരണമെന്നാണ് കൃഷ്ണചന്ദ്രൻ പറഞ്ഞത്. ഇന്നലെ സത്വവ മരിച്ചു കിടന്നതും കൃഷ്ണചന്ദ്രൻ മുറിവേറ്റു കിടന്നതുമായ മുറി ഫോറൻസിക് വിഭാഗവും പോലീസും വിശദമായ പരിശോധന നടത്തി. സത്വയുടെ കഴുത്തിലെ ആഴത്തിലുള്ള മുറിവ് സ്വയം ഉണ്ടാക്കാനാവില്ലെന്ന നിഗമനത്തിലാണ് പോലീസ് . സത്വവയുടെ ദേഹത്ത് വേറെയും മുറിവുകളുണ്ടായിരുന്നു. സത്വവയെ കൊലപ്പെടുത്തിയ ശേഷം കൃഷ്ണചന്ദ്രൻ സ്വയം മുറിവുണ്ടാക്കുകയായിരുന്നു എന്നാണ് പോലീസ് നിലപാട്. മുഖത്തല…
Read Moreകരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി വീണ്ടും ഹാജരാകണമെന്ന് ഇഡി
കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസ് ചോദ്യം ചെയ്യലിനായി അഞ്ചിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റി (ഇഡി) നു മുന്നില്‍വീണ്ടും ഹാജരാകാന്‍ ഇഡി നിര്‍ദേശം. ഇന്നലെ വര്‍ഗീസിനെ ഇഡി ചോദ്യം ചെയ്തിരുന്നു. തട്ടിപ്പ് പുറത്തായതിന് പിന്നാലെ ഈ അക്കൗണ്ടുകളില്‍നിന്ന് തുക പിന്‍വലിച്ചിരുന്നു. ഈ അക്കൗണ്ട് വിവരങ്ങള്‍ സംസ്ഥാന സെക്രട്ടറിയോട് ചോദിക്കണമെന്നാണ് വര്‍ഗീസ് ഇഡിക്കു നല്കിയ മൊഴി. സിപിഎമ്മിന് രണ്ട് അക്കൗണ്ടുകള്അതേസമയം, കരുവന്നൂരില്‍ സിപിഎമ്മിന് രണ്ട് അക്കൗണ്ടുകള്‍ ഉണ്ടെന്ന് ഇഡി കണ്ടെത്തി. അക്കൗണ്ടുകള്‍ ലോക്കല്‍ കമ്മിറ്റിയുടെ പേരിലാണെന്നും പാര്‍ട്ടി അക്കൗണ്ടുകളിലേക്ക് ബിനാമി ലോണുകളുടെ കമ്മീഷന് തുക എത്തിയതായാണ് ഇഡിയുടെ കണ്ടെത്തില്‍. ഇതോടെ കൂടുതല്‍ ബാങ്കുകളിലേക്ക് ഇഡി അന്വേഷണം ആരംഭിച്ചു. ഇരുപതോളം സഹകരണ ബാങ്കുകള്‍ ഇഡിയുടെ അന്വേഷണ പരിധിയിലുണ്ട്.
Read More