രാജ്കോട്ട്: ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 500 വിക്കറ്റ് സ്വന്തമാക്കുന്ന രണ്ടാമത്തെ ബൗളറായി ഇന്ത്യൻ സ്പിന്നർ രവിചന്ദ്ര അശ്വിൻ. രാജ്കോട്ടിൽ ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാമിന്നിംഗ്സിൽ ഓപ്പണർ സാക് ക്രൗളിയെ പുറത്താക്കിയാണ് അശ്വിന് 500 വിക്കറ്റ് തികച്ചത്. പതിനാലാം ഓവറിലെ ആദ്യ പന്തിൽ ക്രൗളിയെ രജത് പാട്ടിദാറിന്റെ കൈകളിലെത്തിക്കുകയായിരുന്നു. തന്റെ 98-ാം ടെസ്റ്റിലാണ് അശ്വിൻ 500 വിക്കറ്റ് നേട്ടത്തിലെത്തിയത്. 87–ാം ടെസ്റ്റിൽ 500 വിക്കറ്റ് നേട്ടം കൈവരിച്ച ശ്രീലങ്കൻ മുൻ താരം മുത്തയ്യ മുരളീധരനാണ് ഒന്നാമത്. മൂന്നാം സ്ഥാനത്തുള്ള ഇന്ത്യയുടെ അനിൽ കുംബ്ലെക്ക് 500 വിക്കറ്റ് ക്ലബിലെത്താൻ 105 ടെസ്റ്റ് വേണ്ടിവന്നു. ഓസ്ട്രേലിയൻ മുൻ താരങ്ങളായ ഷെയ്ൻ വോൺ (108), ഗ്ലെൻ മഗ്രാത്ത് (110) എന്നിവരാണ് നാലും അഞ്ചും സ്ഥാനങ്ങളിൽ.
Read MoreDay: February 16, 2024
ഗുണ്ടാനേതാവിന് പെണ്ണ് വേണം; ആൾമാറാട്ടം നടത്തി യുവാവിനെ വാഴ്ത്തിപ്പാടി സിപിഎം ഏരിയ കമ്മറ്റി അംഗം; കൊച്ചുനേതാവ് പണ്ടേ പാർട്ടിയിലെ പ്രശ്നക്കാരൻ
തിരുവല്ല: ലോക്കല്‍ സെക്രട്ടറിയുടെ പേരില്‍ ആള്‍മാറാട്ടം നടത്തി ഗുണ്ടാനേതാവിന്റെ വിവാഹ ആലോചനയ്ക്ക് ഇടനില നിന്നുവെന്ന പരാതിയില്‍ ഏരിയ കമ്മിറ്റി അംഗത്തിനെതിരേ സിപിഎം അന്വേഷണ കമ്മീഷനെ നിയോഗിച്ചു. തിരുവല്ല ഏരിയാ കമ്മിറ്റി അംഗമായ കൊച്ചു പ്രകാശ് ബാബുവിനെതിരേയാണു പരാതി. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ വൈക്കത്തില്ലം സ്വദേശിയായ യുവാവിന്റെ വിവാഹത്തിന് നെടുമ്പ്രം ലോക്കല്‍ സെക്രട്ടറിയായ വിനയചന്ദ്രന്റെ പേരില്‍ പ്രകാശ് ബാബു ആള്‍മാറാട്ടം നടത്തിയെന്നാണ് പരാതി. കഴിഞ്ഞ എട്ടിന് അമ്പലപ്പുഴ സ്വദേശിനിയുമായി യുവാവിന്റെ വിവാഹം തീരുമാനിച്ചിരുന്നു. ഇതിനിടെ തിരുവല്ല സ്വദേശിയായ ഒരു ബന്ധു മുഖേന യുവാവിന്റെ ക്രിമിനല്‍ പശ്ചാത്തലം മനസിലാക്കിയ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ വിവാഹത്തില്‍ നിന്നു പിന്മാറി. ഇതേത്തുടര്‍ന്ന് പ്രകാശ് ബാബു, വിനയചന്ദ്രന് എന്ന പേരില്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തി യുവാവിനെ സംബന്ധിച്ചു നിങ്ങള്‍ക്കു ലഭിച്ച വിവരം തെറ്റാണെന്നും വ്യക്തി വൈരാഗ്യം മൂലം പറഞ്ഞു തെറ്റിധരിപ്പിച്ചതാണെന്നും ബന്ധുക്കളോട് പറഞ്ഞു. തന്റെ പേരില്‍…
Read Moreഒരു അതികായന്റെ പതനം! ഫീനിക്സ് പക്ഷിയെപ്പോലെ ഒരുനാൾ ഉയർത്ത് എഴുനേൽക്കും ബി.ആർ. ഷെട്ടി
ഒന്നുമില്ലായ്മയിൽനിന്ന് കോടികളുടെ വ്യവസായം പടുത്തുയർത്തിയയാളാണ് ബി.ആർ. ഷെട്ടി എന്ന കന്നഡക്കാരനായ വ്യവസായി. ചെറുപ്പത്തിൽതന്നെ ഗൾഫ് നാടുകളിലെത്തുകയും സ്വന്തം പരിശ്രമത്താൽ ലോകത്തെ പ്രമുഖ കോടീശ്വരന്മാരിൽ ഒരാളാവുകയും ചെയ്തയാളാണ് ഷെട്ടി. എന്നാൽ 2019ൽ ഷെട്ടിയുടെ പതനം ആരംഭിച്ചു. ഇന്ന് ആസ്തികൾ മുഴുവൻ മരവിപ്പിക്കപ്പെട്ട അദ്ദേഹം വെറും സാധാരണക്കാരനായി മാറിയിരിക്കുന്നു. മുപ്പതിനായിരം കോടിക്കു മേൽ ആസ്തിയുണ്ടായിരുന്ന ഷെട്ടിയുടെ സമ്പത്ത് മുഴുവൻ തകർന്നടിഞ്ഞതു മാസങ്ങൾ കൊണ്ടാണ്. അതും മറ്റൊരാൾ ട്വിറ്ററിൽ ഷെട്ടിയുടെ കകമ്പനിയായ എംഎൻസി ഹെൽത്തിനെക്കുറിച്ച് ഉന്നയിച്ച ഒരു ആരോപണത്തെത്തുടർന്ന്. എല്ലാം തകർന്നടിഞ്ഞ ഷെട്ടി കഴിഞ്ഞ ദിവസം വീണ്ടും കോടതി അനുമതിയെത്തുടർന്ന് അബുദാബിയിൽ എത്തിച്ചേർന്നു. കേസിന്റെ നൂലാമലകളിൽ അകപ്പെട്ട തന്റെ കമ്പനികളെ രക്ഷിച്ചെടുക്കാനുള്ള അവസാന ശ്രമത്തിലാണദ്ദേഹം. ഷെട്ടിയുടെ വിവിധ കമ്പനികളിലായി നൂറുകണക്കിനു മലയാളികൾ ജോലി ചെയ്തിരുന്നു. നമ്മുടെ ലാലേട്ടനെ നായകനായി നൂറുകണക്കിനു കോടി മുടക്കി മഹാഭാരതം എന്നൊരു സിനിമ ഷെട്ടി പ്ലാൻ ചെയ്തിരുന്നു.…
Read Moreകാട്ടാന ആക്രമണം: വയനാട്ടിൽ വീണ്ടും മരണം; പരിക്കേറ്റ കുറുവാ ദ്വീപ് ജീവനക്കാരൻ മരിച്ചു
മാനന്തവാടി: പുൽപ്പള്ളി പാക്കത്ത് കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റയാൾ മരിച്ചു. കുറുവ ദ്വീപ് വിനോദ സഞ്ചാര കേന്ദ്രത്തിലെ താൽക്കാലിക ജീവനക്കാരനായ പുൽപ്പള്ളി പാക്കം വെള്ളച്ചാൽ പോൾ(55) ആണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ചെറിയമല ജംഗ്ഷനിൽ വച്ചാണ് കാട്ടാന ഇന്ന് രാവിലെ പോളിനെ ആക്രമിച്ചത്. ജോലിക്ക് പോകുന്നതിനിടെ പോൾ കാട്ടാനയെ കണ്ട് ഭയന്നോടുകയായിരുന്നു. തുടർന്ന് പിന്നാലെയെത്തിയ ആന വീണുകിടന്ന പോളിന്റെ നെഞ്ചിൽ ചവിട്ടി. ആനയുടെ ചവിട്ടിൽ പോളിന്റെ വാരിയെല്ലുൾപ്പെടെ തകർന്നിരുന്നു. പോളിന്റെ നിലവിളി കേട്ട് സമീപത്ത് ജോലി ചെയ്തിരുന്ന തൊഴിലുറപ്പ് തൊഴിലാളികളാണ് സ്ഥലത്തെത്തി ആനയെ ഒച്ചവെച്ച് ഓടിച്ചത്. തുടർന്ന് പോളിനെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു. പിന്നാലെ അടിയന്തര ശസ്ത്രക്രിയ നടത്തിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകുകയായിരുന്നു. പടമല പനച്ചിയിൽ അജീഷിനെ കാട്ടാന വീട്ടുമുറ്റത്ത് ചവിട്ടിക്കൊന്ന് ഒരാഴ്ചയ്ക്ക് ശേഷമാണ് വീണ്ടും ഒരാൾ കൂടി…
Read Moreഎംഡിഎംഎയുമായി സ്കൂള്‍ പ്രിന്‍സിപ്പൽ പിടിയിൽ; കുടുങ്ങിയത് വാഹന പരിശോധനയ്ക്കിടെ
വയനാട്: വൈത്തിരിയില്‍ ലഹരിമരുന്നായ എംഡിഎംഎയുമായി സ്വകാര്യ സ്കൂള്‍ പ്രിന്‍സിപ്പല്‍ പിടിയില്‍. പുല്‍പ്പള്ളിയിലെ സ്വകാര്യസ്കൂള്‍ പ്രിന്‍സിപ്പല്‍ ജയരാജാണ് പിടിയിലായത്. 26 ഗ്രാം എംഡിഎംഎ ഇയാളില്‍ നിന്നും പിടിച്ചെടുത്തു. വാഹനവും വൈത്തിരി പോലീസ് കസ്റ്റഡിയിലെടുത്തു. വാഹന പരിശോധനയ്ക്കിടെ ഇയാള്‍ പരിഭ്രമിച്ചു. പിന്നാലെ നടത്തിയ ദേഹ പരിശോധനയിലാണ് എംഡിഎംഎ കണ്ടെത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് പരിശോധന.
Read Moreകളിയാക്കരുത്, അപകർഷബോധം കൂട്ടരുത്
ചിലപ്പോൾ കുട്ടികളിൽ കൃമിശല്യം കൊണ്ടും കിടന്നു മുള്ളൽ എന്ന പ്രശ്നം ഉണ്ടാവാം. കൃമികൾ പെണ്‍കുട്ടികളിൽ മൂത്രനാളികളിൽ കയറാം. അപ്പോൾ തോന്നുന്ന അസ്വസ്ഥതയും ഉറക്കത്തിലെ മൂത്രമൊഴിക്കലിൽ കലാശിക്കാം. കുട്ടികളിലെ മാനസിക സംഘർഷങ്ങൾ ഒരു പ്രധാന കാരണമാണ്. അതു വീട്ടിലെയും സ്കൂളിലേയും ഒറ്റപ്പെടലും പഠന വൈകല്യ കാരണമായേക്കാവുന്ന എഡിഎച്ച്ഡി വരെ ആകാം. കാപ്പി മൂത്രത്തിന്റെ അളവു കൂട്ടാം. രോഗകാരണം കണ്ടെത്തണം മൂത്രപരിശോധനയിലൂടെ പ്രമേഹസാധ്യതയും മൂത്രത്തിൽ പഴുപ്പും കണ്ടെത്താൻ സാധിക്കും. ആന്തരികാവയവങ്ങൾക്കു തകരാറില്ലയെന്നു മൂത്രാശയ വ്യവസ്ഥയുടെ ആന്തരിക പരിശോധനയിലൂടെ കണ്ടെത്താം. രോഗചികിൽസ കാരണമറിഞ്ഞുള്ള ചികിൽസ വേണം. മനഃശാസ്ത്ര ചികിൽസയും കൗണ്‍സലിംഗും എല്ലാവരിലും ഫലിക്കില്ല. രോഗിയെ കളിയാക്കുന്തോറും രോഗം മാറാനുള്ള സാധ്യത കുറയുന്നു. വീട്ടുകാരും ബന്ധുക്കളുമെല്ലാം ഇത് ശ്രദ്ധിക്കണം. അവരിൽ വളർത്തുന്ന അപകർഷബോധം അവരുടെ ഭാവിയെത്തന്നെ നശിപ്പിക്കും. കുട്ടികൾ മനസു കൊണ്ട് എത്ര ഉറപ്പിച്ചു കിടന്നാലും ഉറക്കത്തിലേക്കു വഴൂതിവീഴുന്പോൾ മനസിന്റെ പിടിത്തം വിടുകയും…
Read Moreബാങ്ക് മാനേജരുടെ മുഖത്ത് മുളകുപൊടി വിതറി സ്വര്‍ണാഭരണക്കവർച്ച; സംഭവത്തിൽ ദുരൂഹത
മൂവാറ്റുപുഴ: പട്ടാപകല്‍ സ്ക്കൂട്ടറില്‍ പോവുകയായിരുന്ന ബാങ്ക് മാനേജരുടെ മുഖത്ത് മുളകുപൊടി വിതറി ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച സംഭവത്തിൽ ദുരൂഹത. വാഴപ്പള്ളിയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ബാങ്കിംഗ് സ്ഥാപനത്തിലെ മാനേജര്‍ ഗുരുവായൂര്‍ കിഴക്കേതില്‍ രാഹുല്‍ രഘുനാഥിന്റെ മുഖത്താണ് മുളകുപൊടി വിതറി ബൈക്കില്‍ എത്തിയ സംഘം മോഷ്ടിച്ചത്. എന്നാൽ സംഭവത്തിൽ രാഹുലിന്റെ പരസ്പര വിരുദ്ധ സംസാരത്തിൽ ദുരുഥതകളുണ്ടെന്നാണ് പോലീസ് നൽകുന്ന സൂചന.സിസിടിവി ദൃശ്യങ്ങളടക്കം ശേഖരിച്ച് പ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊര്ജിതമാക്കിയപ്പോളാണ് ദുരുഹതകൾ ഏറിയത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു സംഭവം. രാഹുലിന്റെ കൈവശമുണ്ടായിരുന്ന 26 ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങളടങ്ങിയ ബാഗാണ് മോഷ്ടിച്ചത്. കച്ചേരിത്താഴത്തെ മറ്റൊരു ബാങ്കില്‍ നിന്നും ഏറ്റെടുത്ത സ്വര്‍ണവുമായി ബാങ്കിലേക്ക് പോകുന്നതിനിടയിലാണ് ഹെല്‍മെറ്റ് ധാരികളായ രണ്ടംഗ സംഘം രാഹുലിനെ ആക്രമിച്ച് മോഷണം നടത്തുകയായിരുന്നവെന്നാണ് രാഹുൽ പോലീസിനോട് പറഞ്ഞത്. സ്കൂട്ടറില്‍ പോവുകയായിരുന്ന രാഹുലിനെ പിന്നാലെയെത്തിയ സംഘം തൃക്ക അമ്പലത്തിന് സമീപം തടഞ്ഞ്…
Read Moreതോക്കും തിരകളും നഷ്ടപ്പെട്ട സംഭവം: കമാൻഡന്റ് ഉൾപ്പെടെ പത്തു പേർക്കെതിരേ അന്വേഷണം നടത്താൻ ഉത്തരവ്
തിരുവനന്തപുരം: മധ്യപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ കേരള പോലീസിലെ സായുധ വിഭാഗത്തിൽനിന്നു തോക്കും തിരകളും നഷ്ടപ്പെട്ട സംഭവത്തിൽ പത്ത് പേർക്കെതിരേ അന്വേഷണം നടത്താൻ ആഭ്യന്തരവകുപ്പ് ഉത്തരവിട്ടു. സംസ്ഥാന പോലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തരവകുപ്പിന്റെ നടപടി. കമാൻഡന്റ് ഉൾപ്പെടെ പത്ത് പേർക്കെതിരേ കർശന നടപടി വേണമെന്നാണ് ഡിജിപി റിപ്പോർട്ട് ചെയ്തത്. പോലീസ് സംഘത്തിലുണ്ടായിരുന്ന ഒരു ഉദ്യോഗസ്ഥൻ തോക്കും തിരകളും യാത്രയ്ക്കിടെ പുറത്തേക്കെറിഞ്ഞെന്നായിരുന്നു ആരോപണം ഉയർന്നത്. ഇതേക്കുറി്ച്ച് പോലീസ് പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. ഗുരുതരമായ വീഴ്ചയാണ് പോലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായതെന്നും കർശന നടപടി വേണമെന്നും കാട്ടിയാണ് ഡിജിപി ആഭ്യന്തരവകുപ്പിന് റിപ്പോർട്ട് സമർപ്പിച്ചത്. കഴിഞ്ഞ വർഷം നവംബറിലാണ് കേസിനാസ്പദമായ സംഭവം റിപ്പോർട്ട് ചെയ്തത്.
Read Moreപാചകത്തിനിടെ മൂക്കിൽ വിരലിട്ട് ജീവനക്കാരൻ; വീഡിയോ പുറത്തായതോടെ ക്ഷമ ചോദിച്ച് ഡോമിനോസ്
ഡോമിനോസിന്റെ ജപ്പാനിലെ ഒരു സെന്ററിൽ നിന്നും കഴിഞ്ഞ ദിവസം പുറത്തുവന്ന വീഡിയോയിലെ ദൃശ്യങ്ങൾ വളരെയധികം അസ്വസ്ഥത ഉണ്ടാക്കുന്നതായിരുന്നു. ഡോമിനോസിന് ജീവനക്കാരൻ കൊടുത്ത പണി അത്ര ചെറുതൊന്നും അല്ല എന്നുവേണം പറയാൻ. ജീവനക്കാരന്റെ പ്രവൃത്തിയെ തുടർന്നുണ്ടായ വലിയ പ്രതിഷേധങ്ങൾക്കും ഭക്ഷ്യ സുരക്ഷ ആശങ്കകൾക്കും ഒടുവിൽ ഡോമിനോസ് തങ്ങളുടെ ഉപഭോക്താക്കളോട് ക്ഷമാപണവുമായി എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഡോമിനോസിന്റെ ജപ്പാനിലെ ഒരു സെന്ററിൽ നിന്നും പുറത്തുവന്ന വീഡിയോയാണ് സംഭവങ്ങൾക്ക് കാരണം. വീഡിയോയിൽ പിസ്സ മാവ് കുഴയ്ക്കുന്നതിനിടയിൽ ഒരു ജീവനക്കാരൻ തന്റെ മൂക്കിൽ വിരൽ ഇട്ടതിന് ശേഷം അത് മാവിൽ തൂക്കുന്ന ദൃശ്യങ്ങളായിരുന്നു ഉണ്ടായിരുന്നത്. Domino's Japan has apologized after someone uploaded a video that appears to show one of its employees picking his nose whole kneading pizza dough. The branch in…
Read Moreരാജീവ്ഗാന്ധിയുടെ കഴുത്തിൽ കോണ്‍ഗ്രസുകാർ കയറിട്ടു..! രാജീവ്ഗാന്ധി പ്രതിമയിൽ ‘സമരാഗ്നി ബോർഡ്’ സ്ഥാപിച്ചതിനെതിരേ വ്യാപക ട്രോൾ
തൃശൂർ: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ശിൽപത്തിൽ കയർ മുറുക്കി കോണ്‍ഗ്രസുകാർ ബോർഡ് കെട്ടിയത് വിവാദത്തിനൊപ്പം ട്രോളുകളും ഏറ്റുവാങ്ങി. തൃശൂർ ലൂർദ് കത്തീഡ്രലിനു സമീപമുള്ള രാജീവ് ഗാന്ധിയുടെ പ്രതിമയുടെ കഴുത്തിലാണ് കുരുക്കിട്ട് മുറുക്കി കോൺഗ്രസിന്റെ ‘സമരാഗ്നി’ സമരത്തിന്റെ ബോർഡ് കെട്ടിയത്. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ സമരാഗ്നിയേക്കാൾ വേഗത്തിൽ ആളിപ്പടർന്നതോടെ തൃശൂർ ജില്ല കോണ്‍ഗ്രസിന് ഇരിക്കപ്പൊറുതി ഇല്ലാതായി. പലഭാഗത്തുനിന്നും ആളുകളും പ്രവർത്തകരും വിളി തുടങ്ങി. വലിയ പ്രതിഷേധമുയർന്നതോടെ പ്രതിമയുടെ കഴുത്തിൽനിന്നു കയറൂരി രാജീവ്ഗാന്ധിയെ മോചിപ്പിച്ചു. എങ്കിലും സോഷ്യൽമീഡിയ ചർച്ചകൾ അവസാനിച്ചിട്ടില്ല. കോണ്‍ഗ്രസുകാർ രാജീവ്ജിയെ കഴുത്തിൽ കുരുക്കിട്ട് മുറുക്കിയെന്ന നിലയിലുള്ള ട്രോളുകൾ വ്യാപിക്കുകയാണ്. രാജീവ് ഗാന്ധിയുടെ പ്രതിമയിൽ കഴുത്തിൽ കയർ കെട്ടിയത് രാജീവ് ഗാന്ധിയെ അപമാനിച്ചതിന് തുല്യമാണെന്നാണു വിമർശനം. കോണ്‍ഗ്രസുകാർ തന്നെ ഇത്തരം പ്രവൃത്തികൾ ചെയ്ത് സ്വയം നാണംകെടുകയാണെന്ന വിമർശനവുമുണ്ടായി. ബോർഡ് വീഴാതിരിക്കാൻ ബലത്തിനു കെട്ടിയതാണെന്ന കോണ്‍ഗ്രസുകാർ വിശദീകരിച്ചെങ്കിലും വിലപ്പോയില്ല.…
Read More