സെൽഫി എടുക്കുന്നതിനിടെ വർക്കലയിൽ കടലിൽ കാണാതായ മെഡിക്കൽ വിദ്യാർഥിക്കായി തെരച്ചിൽ

തിരുവനന്തപുരം/അഞ്ചൽ: വർക്കല പാപനാശത്ത് കടലിൽ കുളിയ്ക്കുന്നതിനിടെ കാണാതായ മെഡിക്കൽ വിദ്യാർഥിക്ക് വേണ്ടി തെരച്ചിൽ തുടരുന്നു. തെരച്ചിലിനായി നേവിയുടെ സഹായം തേടി. പാരിപ്പള്ളി മെഡിക്കൽ കോളജിലെ ഒന്നാംവർഷ മെഡിക്കൽ വിദ്യാർഥിയും ഏരൂര്‍ അശോക മന്ദിരത്തില്‍ ഹര്‍ഷന്‍ രാജി-ദമ്പതികളുടെ മകന്‍ അഖില്‍ (21)നെയാണ് ഇന്നലെ രാത്രി ഏഴിന് കാണാതായത്. നാല് സുഹൃത്തുക്കളോടൊപ്പം പാപനാശത്തെ ബലിമണ്ഡപത്തിന് സമീപത്ത് സെല്‍ഫി എടുക്കാന്‍ ശ്രമിക്കവേ തിരയില്‍പ്പെടുകയായിരുന്നു എന്നാണു കോസ്റ്റ്ഗാര്‍ഡ് അധികൃതര്‍ക്ക് ഒപ്പം ഉണ്ടായിരുന്നവര്‍ നല്‍കിയിരിക്കുന്ന മൊഴി. ലൈഫ് ഗാർഡുകൾ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിൽ പോയസമയത്തായിരുന്നു അപകടം. അഖിലിന്‍റെ സുഹൃത്തുക്കൾ വർക്കല പോലീസിൽ അറിയിച്ചതിനെ തുടർന്ന് പോലീസും ഫയർഫോഴ്സും കോസ്റ്റൽ പോലീസും ചേർന്ന് രാത്രി ഏറെ വൈകി തെരച്ചിൽ നടത്തിയിട്ടും അഖിലിനെ കണ്ടെത്താനായില്ല. ഇന്ന് രാവിലെ വീണ്ടും തെരച്ചിൽ തുടങ്ങി. ഇതിനിടെ നേവിയുടെ സഹായവും അധികൃതർ തേടിയിട്ടുണ്ട്. കൊച്ചിയിൽ നിന്നും നേവി സംഘം വർക്കലയിലെത്തും.

Read More

ആദിത്യയ്ക്കിത് സ്വപ്ന സാക്ഷാത്കാരം; സിനിമയിലേക്കൊരു പുതിയ കാൽവയ്പ്പ്

ഋതം എന്ന മലയാള സിനിമയിലൂടെ മലയാള സിനിമയില്‍ പുത്തന്‍ താരോദയം കൂടി, ആദിത്യജ്യോതി. ചെറുപ്പകാലം തൊട്ടേ മാതാപിതാക്കള്‍ക്കൊപ്പം കുറെയേറെ സിനിമകൾ കണ്ടു. ഓരോ സിനിമകള്‍ കണ്ടു കഴിയുമ്പോഴും ആദിത്യയുടെ അഭിനയമോഹം കൂടിക്കൊണ്ടേയിരുന്നു. സിനിമയുടെ മായിക ലോകത്ത് എത്തിച്ചേരണം, വെള്ളിത്തിരയില്‍ നിറഞ്ഞാടണം, എല്ലാവരും അറിയപ്പെടുന്ന ഒരു നടനാകണം ഇങ്ങനെ നിരവധി ആഗ്രഹങ്ങളായിരുന്നു ചെറുപ്പകാലം മുതല്‍ മനസു നിറയെ. ഒരു നല്ല കഥാപാത്രം കിട്ടിയാല്‍ മാത്രമേ സിനിമയില്‍ അരങ്ങേറ്റം നടത്തൂ എന്ന ചിന്ത മനസ് ഉറച്ച കാലം മുതലേ ഉണ്ടായിരുന്നതിനാല്‍ ചെറുതും വലുതുമായ പല വേഷങ്ങളും പലപ്പോഴായി വേണ്ടെന്നുവച്ചു. കാലം എനിക്ക് വേണ്ടി കാത്തുവെച്ച വേഷത്തിലൂടെ ആയിരുന്നു തുടക്കം, അതു ലാല്‍ജി ജോര്‍ജിന്‍റെ ഋതം സിനിമയിലൂടെ… സിനിമയില്‍ വളരെ പ്രാധാന്യമുള്ള വേഷം. കുറ്റം ചെയ്യാതെ കുറ്റവാളിയായി സ്വന്തം കുടുംബത്തില്‍പ്പോലും പരിഹസിക്കപ്പെടുന്ന ഒരു ചെറുപ്പക്കാരന്‍റെ വേഷം. ആദ്യ സിനിമയിലൂടെ മലയാളസിനിമയില്‍ ശ്രദ്ധേയനായ…

Read More

ഡോ. ആർ. എൽ. വി രാമകൃഷ്ണൻ കലാമണ്ഡലം സത്യഭാമയ്ക്കെതിരേ പോലീസിൽ പരാതി നല്കി

ചാലക്കുടി: കലാമണ്ഡലം സത്യഭാമയ്ക്കെതിരേ പ്രശസ്ത നർത്തകൻ ഡോ. ആർഎൽവി രാമകൃഷ്ണൻ പോലീസിൽ പരാതി നല്കി. യു ട്യൂബ് ചാനലിൽ കലാമണ്ഡലം സത്യഭാമ നടത്തിയ അഭിപ്രായപ്രകടനത്തിൽ തന്നെ വംശിയമായും വ്യക്തിപരമായും ആക്ഷേപിച്ചുവെന്ന് കാണിച്ചാണ് പരാതി നല്കിയത്. സംഭവം നടന്നത് വഞ്ചിയൂർ ആയതിനാൽ പരാതി വഞ്ചിയൂർ പോലീസിന് കൈമാറി. കഴിഞ്ഞ 21 നാണ് കലാമണ്ഡലം സത്യഭാമ പ്രശസ്ത നർത്തകനായ ഡോ. ആർഎൽവി രാമകൃഷ്ണനെ ഉദ്ദേശിച്ച് യു ട്യൂബ് ചാനലിൽ അധിക്ഷേപകമായ അഭിപ്രായപ്രകടനം നടത്തിയത്. ഇതിനെതിരെ വൻ പ്രതിഷേധം ഉയർന്നിരുന്നു.

Read More

പത്തനംതിട്ട സിപിഎം ഓഫീസിലെ കൈയാങ്കളി; അടി നടന്നതുതന്നെ, നടപടി വരും? തോമസ് ഐസക്കിന് കടുത്ത അസംതൃപ്തി

പത്തനംതിട്ട: ലോക്സഭ തെരഞ്ഞെടുപ്പു പ്രചാരണവുമായി ബന്ധപ്പെട്ട അവലോകനത്തിനിടെ സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റിലെ വാക്‌പോര് കൈയാങ്കളി വരെ പോയിട്ടില്ലെന്ന വിശദീകരണം നേതാക്കള്‍ക്കു ബാധ്യതയായി മാറുന്നു. യോഗത്തില്‍ നിരീക്ഷകനായിരുന്ന മന്ത്രി വി.എന്‍. വാസവന്‍ നല്കിയ റിപ്പോര്‍ട്ടിൽ വാക്‌പോരും പിടിച്ചുതള്ളലും ഉണ്ടായെന്നുള്ളതായി സൂചനയുണ്ട്. പാര്‍ട്ടി ചുമതലകള്‍ ഒഴിയാന്‍ എ. പത്മകുമാര്‍ സന്നദ്ധത പ്രകടിപ്പിച്ചതും സംഭവത്തെത്തുടര്‍ന്ന് ആരോപണവിധേയരായവരെ ഫോണില്‍പോലും കിട്ടാതായതും റിപ്പോർട്ടിലുള്ളതായി അറിയുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ അടുത്തയാഴ്ച സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പങ്കെടുത്തുകൊണ്ട് ജില്ലാ സെക്രട്ടേറിയറ്റും കമ്മിറ്റിയും വിളിക്കാനും തീരുമാനമുണ്ട്. തെരഞ്ഞെടുപ്പ് കഴിയുന്നതോടെ സംഭവത്തില്‍ നടപടി ഉണ്ടാകും. ജില്ലാ സെക്രട്ടേറിയറ്റില്‍ കൈയാങ്കളി ഉണ്ടായെന്ന പ്രചാരണം മന്ത്രി വി.എന്‍. വാസവനും ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനുവും ഇന്നലെ നിഷേധിച്ചിരുന്നു. എന്നാല്‍ യോഗത്തില്‍ വാക്കുതര്‍ക്കം ഉച്ചത്തിലായെന്ന് ഇരുവരും സ്ഥിരീകരിക്കുകയും ചെയ്തു. ഇത് യോഗത്തിലെ ചര്‍ച്ചകളുടെ ഭാഗമാണെന്നായിരുന്നു ഇവരുടെ വിശദീകരണം. കൈയാങ്കളി ആരോപണം നിഷേധിക്കുമ്പോഴും…

Read More

ഭിന്നശേഷിക്കാരിയായ 14 കാരിക്കു ട്രെയിനിൽ പീഡനം; കർണാടക സ്വദേശി അറസ്റ്റിൽ

തലശേരി: ഭിന്നശേഷിക്കാരിയായ പതിനാലുകാരിയെ ട്രെയിനിൽ പീഡിപ്പിച്ച കേസിൽ കർണാടക സ്വദേശി അറസ്റ്റിൽ. കർണാടക സ്വദേശി അമൻ ബാബുവാണ് (31) അറസ്റ്റിലായത്. ഇയാളെ കോടതി റിമാൻഡ് ചെയ്തു. നാടോടിയായ ഇതരസംസ്ഥാനത്തു നിന്നുള്ള പെൺകുട്ടിയാണ് എടക്കാടിനും തലശേരിക്കും ഇടയിൽ ട്രെയിനിൽ പീഡനത്തിനിരയായത്. തലശേരി റെയിൽവേ സ്റ്റേഷൻ പരിസരത്ത് പെൺകുട്ടിയുടെയും യുവാവിന്‍റെയും പെരുമാറ്റത്തിൽ സംശയം തോന്നിയ നാട്ടുകാർ വിവരം പോലീസിൽ അറിയിക്കുകയായിരുന്നു. ഇരുവരെയും പോലീസ് ചോദ്യം ചെയ്തപ്പോഴാണ് പീഡന വിവരം പുറത്തുവന്നത്.സംഭവം നടന്നത് ട്രെയിനിലായതിനാൽ ടൗൺ പോലീസ് കേസ് റെയിൽവെ പോലീസിന് കൈമാറും.

Read More

തത്തമ്മേ പല്ല്…പല്ല്…പല്ലെടുക്കുന്ന തത്തയെ കണ്ടിട്ടുണ്ടോ; വൈറലായി വീഡിയോ

പല്ല് പറിക്കുന്നതിന് പല മാർഗങ്ങളും നമ്മൾ സ്വീകരിക്കാറുണ്ട്. കുട്ടിക്കാലത്തൊക്കെ പകുതി കൊഴിയാറായ പല്ല് നൂലു കെട്ടിവലിച്ച് എടുക്കാറുമുണ്ട്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായൊരു രീതിയിൽ പല്ല് പറിക്കുന്ന വീഡിയോ ആണ് ഇപ്പോൾ‌ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ഇവിടെ പല്ല് പറിക്കുന്നതിനായി ഒരാളുണ്ട്. അത് മറ്റാരുമല്ല, തത്തമ്മയാണ്. തത്തയെ കൊണ്ട് പല്ലെടുപ്പിക്കുന്നതാണ് വീഡിയോയിലുള്ളത്. ഒരു ചെറിയ കുട്ടിയുടെ പല്ലാണ് തത്തയെ കൊണ്ട് പറിപ്പിക്കുന്നത്. പല്ല് പറിക്കാനായി കുട്ടി വായ തുറന്ന് നിൽക്കുന്നു. തത്തമ്മ പതിയെ കുട്ടിയുടെ ഇളകിയിരുന്ന പല്ലിന്‍റെ അടുത്തെത്തി തന്‍റെ ചുണ്ട്കൊണ്ട് അത് കൊത്തിയെടുത്തു. എന്തായിപ്പോ ഉണ്ടായേ എന്ന ഭാവത്തിൽ കുട്ടി അതിശയിച്ചു നിൽക്കുന്നതാണ് വീഡിയോ. കുട്ടിയുടെ വീട്ടിൽ വളർത്തുന്നതാണ് ഈ തത്തയെ എന്നാണ് ഈ വീഡിയോ കാണുമ്പോൾ മനസിലാക്കാൻ സാധിക്കും.വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെ‍യ്യുക.         View this post…

Read More

അങ്ങ് ഇംഗ്ലണ്ടീന്നൊരു ഹോളി; ആഘോഷത്തിന്‍റെ വീഡിയോ വൈറൽ

വർണങ്ങൾ വാരിവിതറി ഹോളി ആഘോഷങ്ങൾ നാടെങ്ങും കൊണ്ടാടി. ആഘോഷ തിമിർപ്പിന്‍റെ വീഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായൊരു ഹോളി ആഘോഷമാണ്  ഇംഗ്ലണ്ടിലെ ഡോർസെറ്റിലെ പ്രശസ്തമായ കോർഫെ കാസിൽ ന‌ടന്നത്. ഇതാദ്യമായാണ് ഇത്തരത്തിലൊരു ആഘോഷം ഇവിടെ സംഘടിപ്പിക്കുന്നത്.  ആഘോഷങ്ങളിൽ ആറായി നിൽക്കുന്ന ഡോർസെറ്റ് നഗരത്തിന്‍റെ വീഡിയോ എക്സിൽ പങ്കുവച്ചിട്ടുണ്ട്.  3,000 -ത്തിലധികം ആളുകളാണ് ഹോളി ആഘോഷിക്കാനായി ഇവിടേക്ക് എത്തിയത്.  ഇംഗ്ലണ്ടിൽ സ്ഥിരതാമസമാക്കിയ നിരവധി ഇന്ത്യൻ പൗരന്മാർ ആഘോഷങ്ങളിൽ പങ്കെടുത്തു. നാട്ടിലെ ആഘോഷത്തിന്‍റെ അത്രയും വരില്ലങ്കിലും നാടിനെ ഓർമിക്കുന്നതിനും നമ്മുടെ നാട്ടുകാരെ കാണുന്നതിനുമൊക്കെ അവസരം നൽകുന്നതിന് ഇത്തരത്തിലുളള ആഘോഷങ്ങൾ വേദിയാകുന്നു എന്നാണ് ഹോളിയിൽ പങ്കെടുത്തവർ പറയുന്നത്. Amazing day celebrating Holi at @nationaltrust #CorfeCastle #RangBarse event yesterday!Great to work with @ActivatePArts@Dorset_NL #BCPIndianCommunity#AnjaliRJDiTalkies#HoliCelebration #rRangBarse #CorfeCastle #FlavoursProject #dorsetfoodanddrink #communitymatters #dorset…

Read More

ഇടുക്കിയിൽ നാലിടത്ത്  കാട്ടാനവിളയാട്ടം; വീടിനുനേരേ ചക്കക്കൊമ്പന്‍റെ ആക്രമണം; യാത്രക്കാർ ശ്രദ്ധിക്കണമെന്നു മുന്നറിയിപ്പ്

ഇടുക്കി: ചിന്നക്കനാലിലും ഇടമലക്കുടിയിലും കാട്ടാനയാക്രമണം. കുണ്ടള ഡാമിനു സമീപവും അടിമാലി-നേര്യമംഗലം റൂട്ടിലും കാട്ടാനക്കൂട്ടം ഇറങ്ങി. ഉടുന്പൻഞ്ചോല ചിന്നക്കനാൽ സിങ്കുകണ്ടത്ത് കൂനംമാക്കൽ മനോജ് മാത്യുവിന്‍റെ വീടിനുനേരേയാണു ചക്കക്കൊന്പന്‍റെ ആക്രമണം ഉണ്ടായത്. ഇന്നു പുലർച്ചെ നാലോടെ മനോജിന്‍റെ വീടിനു മുന്നിലെത്തിയ ആന കൊന്പുപയോഗിച്ച് ഭിത്തിയിൽ ശക്തിയായി കുത്തുകയായിരുന്നു. വീടിന്‍റെ ഭിത്തിയിൽ വിള്ളൽ വീണിട്ടുണ്ട്. അകത്തെ സീലിംഗും തകർന്നുവീണു. മനോജും കുടുംബവും വീടിനകത്ത് ഉറങ്ങുന്പോഴായിരുന്നു ആക്രമണം. ശബ്ദം കേട്ട് ഉണർന്നപ്പോഴേയ്ക്കും കാട്ടാന സ്ഥലംവിട്ടിരുന്നു. ചക്കക്കൊന്പൻ വീട് ആക്രമിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ഇടമലക്കുടിയിൽ ഏഴ് ആനകളടങ്ങുന്ന കൂട്ടമാണ് ആക്രമണങ്ങൾ നടത്തിയത്. സൊസൈറ്റിക്കുടിയിൽ റേഷൻകടയും തൊട്ടുചേർന്നുള്ള പലചരക്കുകടയും കാട്ടാനകൾ തകർത്തു. വാതിലുകളും ജനലുകളും തകർത്തു ഭക്ഷണവസ്തുക്കൾ വലിച്ചുപുറത്തേക്കിട്ടു. തൊട്ടടുത്തുള്ള തെങ്ങ് കടപുഴക്കിയെറിഞ്ഞു. രാത്രി എത്തിയ കാട്ടാനകൾ മണിക്കൂറുകൾക്കുശേഷമാണു മടങ്ങിയത്. പ്രദേശത്ത് ഇതാദ്യമായാണു കാട്ടാനക്കൂട്ടം കടകൾ തകർക്കുന്നത്.കുണ്ടള ഡാമിനടുത്തെത്തിയ കാട്ടാനകളെ തുരത്താൻ ആർആർടി സംഘം…

Read More

കാഷ്മീരിൽനിന്നു സായുധസേനയെ പിൻവലിക്കുമെന്ന് അമിത് ഷാ

ന്യൂഡൽഹി: ജമ്മു കാഷ്മീരിലെ സായുധ സേനയെയും അവർക്ക് നൽകിയിട്ടുള്ള പ്രത്യേക അധികാരങ്ങളും പിൻവലിക്കുന്നതു കേന്ദ്ര സർക്കാരിന്‍റെ പരിഗണനയിലെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കേന്ദ്രഭരണപ്രദേശത്തുനിന്നു സൈന്യത്തെ പിൻവലിക്കാനും ക്രമസമാധാനം ജമ്മു കാഷ്മീർ പോലീസിന് മാത്രമായി വിട്ടുകൊടുക്കാനും സർക്കാരിന് പദ്ധതിയുണ്ടെന്ന് ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം പറഞ്ഞത്. സംഘർഷ പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന സായുധ സേനയിലെ ഉദ്യോഗസ്ഥർക്ക് ആവശ്യമെന്ന് തോന്നിയാൽ തെരച്ചിൽ നടത്താനും അറസ്റ്റ് ചെയ്യാനും വെടിയുതിർക്കാനുമുള്ള അധികാരങ്ങൾ നൽകിയിരുന്നു. ഇതു പിൻവലിക്കും. നേരത്തെ ജമ്മു കാഷ്മീർ പോലീസിനെ വിശ്വസിച്ചിരുന്നില്ല, എന്നാൽ ഇന്ന് അവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. സെപ്റ്റംബറിന് മുമ്പ് ജമ്മു കാഷ്മീരിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കും. ജമ്മു കാഷ്മീരിൽ ജനാധിപത്യം ഉറപ്പിക്കുമെന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഗ്ദാനമാണെന്നും അത് നിറവേറ്റുമെന്നും അമിത് ഷാ പറഞ്ഞു.

Read More

തലശേരിയിൽ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു; ചികിത്സാ പിഴവെന്ന് ആരോപണം; അന്വേഷണം ആരംഭിച്ച് പോലീസ്

തലശേരി: തലശേരി ജനറൽ ആശുപത്രിയിൽ പ്രസവത്തിനിടയിൽ നവജാത ശിശു മരിച്ചു. ഉരുവച്ചാൽ പെരിഞ്ചേരിയിലെ ശരത്-അനിഷ ദമ്പതികളുടെ ആൺകുഞ്ഞാണ് മരിച്ച‌ത്. ഇന്നു പുലർച്ചെ രണ്ടിനായിരുന്നു സംഭവം. ഡോക്ടർമാരുടെ ചികിത്സാ പിഴവാണ് കുട്ടിയുടെ മരണത്തിനിടയാക്കിയതെന്ന ബന്ധുക്കളുടെ ആരോപണത്തെ തുടർന്ന് മൃതദേഹം ജനറൽ ആശുപത്രിയിലേക്കു മാറ്റി. ടൗൺ പോലീസ് അന്വേഷണം ആരംഭിച്ചു. പ്രസവ വേദനയെ തുടർന്ന് ഇന്നലെയാണ് അനിഷയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.പുലർച്ചെ ലേബർറൂമിൽ നിന്നും കുഞ്ഞ് മരിച്ചതായി അറിയിക്കുകയായിരുന്നു. ഗർഭപാത്രത്തിലുണ്ടായ പൊട്ടലാണ് കുഞ്ഞിന്‍റെ മരണത്തിനിടയാക്കിയതെന്നാണ് ആശുപത്രി വൃത്തങ്ങൾ പറയുന്നത്.

Read More