കോഴിക്കോട്: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ഥി ജെ.എസ്. സിദ്ധാര്ഥന് ആള്‍ക്കൂട്ട വിചാരണയെത്തുടര്‍ന്നു ജീവനൊടുക്കിയ സംഭവത്തിന്റെ അന്വേഷണം സിബിഐക്കു വിടുന്നതിലെ വീഴ്ച ചര്‍ച്ചയാക്കാന്‍ പ്രതിപക്ഷം. തെളിവുകള്‍ നശിപ്പിക്കുന്നതിനാണ് സിബിഐക്ക് കത്തുനല്കുന്നതില് കാലതാമസം വരുത്തിയതെന്നാണ് ആരോപണം ഉയര്‍ന്നിട്ടുള്ളത്. സിദ്ധാര്‍ഥന്റെ പിതാവ് ജയപ്രകാശ് സര്‍ക്കാറിനെതിരേ രംഗത്ത് എത്തിയതോടെയാണ് സിബിഐക്കു കത്തുനല്കാനുള്ള നടപടിയുണ്ടായത്. വീഴ്ച വരുത്തിയ ആഭ്യന്തര വകുപ്പിലെ മൂന്നു വനിതാ ഉദ്യോഗസ്ഥര്ക്കെതിരേ നടപടി വന്നതും അതിനുശേഷമാണ്.സിദ്ധാര്‍ഥന്റെ മരണം നടന്നതുമുതല്‍ കേസന്വേഷണം അട്ടിമറിക്കാനാണ് പോലീസിന്റെ ഭാഗത്തുനിന്നു നീക്കമുണ്ടായത്. പ്രതികളെ അറസ്റ്റ്ചെയ്തതുതന്നെ ഏറെ വിവാദത്തിനുശേഷമാണ്. സര്‍ക്കാര്‍ സംവിധാനം പ്രതികളെ സംരക്ഷിക്കുകയാണെന്ന വിമര്‍ശനത്തിനൊടുവിലാണ് എസ്എഫ്ഐ നേതാക്കളും പ്രവര്‍ത്തകരുമായ പതിനെട്ടു പ്രതികളെയും അറസ്റ്റ് ചെയ്യാന്‍ പോലീസ് തയാറായത്. പ്രതികളെ മജിസ്ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കിയപ്പോള്‍ സിപിഎം നേതാക്കള്‍ അവിടെ എത്തിയതും വിവാദമായിരുന്നു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സിദ്ധാര്‍ഥന്റെ വീടു സന്ദര്‍ശിച്ച് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചശേഷമാണ് സര്‍ക്കാര്‍ ഉണര്‍ന്നതും…
Read MoreDay: March 27, 2024
ഓഫര്‍ ലെറ്റർ നൽകി ഉദ്യോഗാർഥികളെ വിദേശത്ത് എത്തിക്കും; പിന്നീട് സൂത്രധാരൻ മുങ്ങും; തിയോളിയിലെ ജോലി തട്ടിപ്പുകാരൻ മുഹമ്മദിനെ വലയിലാക്കി പോലീസ്
പുന്നപ്ര: വിദേശ കമ്പനിയായ ചോക്കോ വൈറ്റ് ചോക്ലേറ്റ് ഫാക്ടറിയില്‍ ജോലി നല്‍കാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് ഓഫര്‍ ലെറ്റര്‍ നല്കി വിദേശത്ത് എത്തിച്ച ശേഷം ജോലി നല്‍കാതെ വഞ്ചിച്ച കേസില്‍ മുഖ്യ സൂത്രധാരന്‍ അറസ്റ്റില്‍. തൃശൂര്‍ ചിറനല്ലൂര്‍ കേച്ചേരി സ്വദേശി പ്രദീപ് വിഹാര്‍ തിയോളി വില്ലേജില്‍ അശോകന് എന്നുവിളിക്കുന്ന മുഹമ്മദ് ആഷിഖ് (51) ആണ് അറസ്റ്റിലായത്. ആലപ്പുഴ ജില്ലാ മേധാവിയുടെ നേതൃത്വത്തില്‍ വിദഗ്ധ സ്ക്വാഡ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്. 2022 ഓഗസ്റ്റ് മുതല്‍ 2022 നവംബര്‍ വരെയുള്ള കാലയളവില്‍ ആലപ്പുഴ ജില്ലയിലാണ് തട്ടിപ്പ് നടന്നത്. പ്രതി കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ ആണെന്നു വിശ്വസിപ്പിച്ചാണ് തട്ടിപ്പു നടത്തിയത്. ജില്ലയില്‍ നൂറോളം പരാതികളാണ് വിവിധ സ്റ്റേഷനുകളിലായി ചോക്കോ വൈറ്റ് ചോക്ലേറ്റ് ഫാക്ടറി തട്ടിപ്പുമായി ബന്ധപ്പെട്ട് ലഭിച്ചത്. പഴുതുകൾ അടച്ച്വിദേശ നമ്പറിലുള്ള വാട്സ്ആപ്പ് വഴി പരിചയപ്പെടുന്ന പ്രതി താന്‍ കമ്പനിയുടെ…
Read Moreകസ്റ്റഡിയിലിരുന്നു ഭരണം നടത്തുന്നത് അധികാര ദുർവിനിയോഗം; കേജരിവാളിനെതിരേ ബിജെപി
ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ഇഡി കസ്റ്റഡിയിൽ കഴിയുന്ന അരവിന്ദ് കേജരിവാൾ ഡൽഹി മുഖ്യമന്ത്രിയായി ഭരണം തുടരുന്നതിനെതിരേ പരാതി നല്കി ബിജെപി. കസ്റ്റഡിയിൽ ഇരുന്ന് ഭരിക്കുന്നത് അധികാര ദുർവിനിയോഗം ആണെന്നു ചൂണ്ടിക്കാട്ടി ലഫ്റ്റനന്റ് ഗവർണർക്കാണ് ബിജെപി രേഖാമൂലം പരാതി നല്‍കിയത്. ലഫ്റ്റനന്റ് ഗവർണർ നിയമവശം പരിശോധിച്ചു വരികയാണെന്ന് അറിയുന്നു. കേജരിവാളിനെതിരേ പോലീസിലും ബിജെപി പരാതി നൽകും. കഴിഞ്ഞ ദിവസം ഡൽഹിയിലെ ജലവിതരണവുമായി ബന്ധപ്പെട്ട് കേജരിവാൾ ഉത്തരവ് പുറത്തിറക്കിയിരുന്നു. ഇതു ചോദ്യം ചെയ്ത് സുപ്രീംകോടതി അഭിഭാഷകൻ വീനീത് ജൻഡാലും ലഫ്. ഗവർണർക്ക് പരാതി നൽകിയിട്ടുണ്ട്. കസ്റ്റഡിയിലിരിക്കെ ഇത്തരം ഉത്തരവ് ഇറക്കുന്നത് നടപടി ക്രമങ്ങൾക്ക് വിരുദ്ധമാണെന്നാണ് പരാതി. അതിനിടെ സൗജന്യ മരുന്നും പരിശോധനകളും തുടരാനും കേജരിവാൾ നിർദേശം നൽകിയെന്നു മന്ത്രി സൗരവ് ഭരദ്വാജ് അറിയിച്ചു. മദ്യ നയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് കേജരിവാൾ അറസ്റ്റിലായത്. അതിനിടെ കേജരിവാളിനായി തിഹാർ…
Read Moreഒരു കൊടുക്കൽ വാങ്ങൽ ബന്ധം; സൈബര്‍ തട്ടിപ്പിന് കമ്മീഷന് വ്യവസ്ഥയില്‍ വിദ്യാര്‍ഥികളും; അക്കൗണ്ടിലെത്തുന്ന പണം തട്ടിപ്പുകാർക്കു വിദ്യാർഥികൾ കൈമാറും
കോഴിക്കോട്: സൈബര്‍ തട്ടിപ്പുനടത്താന്‍ കമ്മീഷന് വ്യവസ്ഥയില്‍ കോളജ് വിദ്യാര്‍ഥികള്‍ സജീവമായി ഇടപെടുന്നതായി സൈബര്‍ പോലീസ് കണ്ടെൽ. കോഴിക്കോട് സ്വദേശിയില്‍ നിന്ന് 60.70 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ മൂന്നു വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തതോടെയാണ് വിദ്യാര്‍ഥികളുടെ പങ്കു വെളിച്ചത്തുവരുന്നത്. മലപ്പുറം വാണിയമ്പലം സ്വദേശികളായ മുഹമ്മദ് അജ്മല്‍, അന്‍ഷാദ് മോയിക്കല്‍, കോഴിക്കോട് കൊടുവള്ളി സ്വദേശി പി. റംഷീല്‍ എന്നിവരെയാണു കഴിഞ്ഞ ദിവസം സൈബര്‍ക്രൈം പോലീസ് അറസ്റ്റ് ചെയ്തത്. തട്ടിപ്പുസംഘത്തില്‍ വന്‍ കമ്മീഷന് വ്യവസ്ഥയിലാണ് ഇവര്‍ പ്രവര്‍ത്തിച്ചിരുന്നത്. വന്‍തുക ഇവര്‍ ഇത്തരത്തില്‍ കൈവശപ്പെടുത്തിയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഷെയര്‍ മാര്‍ക്കറ്റില്‍ വിദേശ ഇന്സ്റ്റിറ്റ്യൂഷന് ഇന്‍വെസ്റ്റമെന്റ് വഴി വന്‍ നിക്ഷേപം നടത്താമെന്നു വിശ്വസിപ്പിച്ച് പണം തട്ടിയെടുത്ത കേസിലാണ് ഇവര്‍ അറസ്റ്റിലായത്. തട്ടിപ്പ് നടത്തുന്നവര്‍ അറസ്റ്റിലായ വിദ്യാര്‍ഥികളുടെ അക്കൗണ്ടിലേക്കാണ് പണം അയച്ചിരുന്നത്. പിന്നീട് ഇവര്‍ പണം പിന്‍വലിച്ച് തട്ടിപ്പുകാര്‍ക്കു നല്‍കും. വിദ്യാര്‍ഥികള്‍ ആയതിനാല്‍ ആരും ഇക്കാര്യം…
Read Moreഅയല പൊരിച്ചതുണ്ട്, കരിമീൻ വറുത്തതുണ്ട്; ബഹിരാകാശത്തു പോയി വിരുന്നുണ്ണാം..! മുടക്കേണ്ടത് നാല് കോടി രൂപ മാത്രം
യുഎസ്: ആഡംബര ബഹിരാകാശ ടൂറിസം കമ്പനിയായ സ്പേസ് വിഐപി അപൂർവമായ ഒരു യാത്രയ്ക്കും വിരുന്നിനുമുള്ള സൗകര്യം ഒരുക്കുന്നു. ഭൂമിയുടെ അന്തരീക്ഷത്തിൽനിന്നു 30 കിലോമീറ്റർ മുകളിൽ സഞ്ചരിച്ചുകൊണ്ടു ഭക്ഷണം കഴിക്കാനുള്ള അവസരമാണു കമ്പനി വാഗ്ദാനം ചെയ്യുന്നത്. അടുത്തവർഷം ഇതു സാധ്യമാകുമെന്നും കന്പനി അധികൃതർ പറയുന്നു. ഈ ബഹിരാകാശ വിരുന്നിനു താൽപര്യമുള്ളവർ കൈയിൽ കരുതേണ്ടതു നാലു കോടി രൂപ. സ്പേസ് പെഴ്സ്പെക്റ്റീവ് കമ്പനിയുടെ നെപ്ട്യൂൺ കാപ്സ്യൂളിലായിരിക്കും യാത്ര. ഒരു യാത്രയിൽ ആറു പേർക്കു മാത്രമേ പങ്കെടുക്കാൻ കഴിയൂ. പ്രശസ്ത ഷെഫ് റാസ്മസ് മങ്ക് വിരുന്നിനുള്ള വിഭവങ്ങൾ തയാറാക്കും. ഇദ്ദേഹവും യാത്രക്കാർക്കൊപ്പം ഉണ്ടാകും. ഭക്ഷണത്തിനു പുറമെ, വൈഫൈ, പ്രത്യേക വിശ്രമമുറികൾ തുടങ്ങിയ സൗകര്യങ്ങളുമുണ്ടായിരിക്കും. ഓരോ യാത്രക്കാർക്കും വേണ്ടി പ്രത്യേക വസ്ത്രങ്ങൾ രൂപകൽപ്പന ചെയ്തു നൽകും. യാത്രയിൽനിന്നു ലഭിക്കുന്ന ലാഭം സ്പേസ് പ്രൈസ് ഫൗണ്ടേഷനു നൽകാനാണു തീരുമാനം. ബഹിരാകാശയാത്രകൾക്കായി മൂന്നു നെപ്ട്യൂൺ കാപ്സ്യൂളുകൾ…
Read Moreരാത്രി10നുശേഷം ബാറിലെത്തുന്നവരിൽ അധികവും ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നവർ; സുരേഷിനുണ്ടായ ഗതി ഇനിയാർക്കും വരരുത്; സമയം നിജപ്പെടുത്തണമെന്ന് ബാർ ജീവനക്കാർ
കോട്ടയം: സംഘര്‍ഷം പതിവായതിനാല്‍ സംസ്ഥാനത്തെ ബാറുകളുടെ പ്രവര്‍ത്തനസമയം രാത്രി 10 വരെയായി നിജപ്പെടുത്തണമെന്ന് കേരള ബാര്‍ ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്ട് എംപ്ലോയീസ് ഫെഡറേഷനും ഹോട്ടല്‍ മാനേജേഴ്സ് വെല്‍ഫെയര്‍ സൊസൈറ്റി ഓഫ് കേരളയും ആവശ്യപ്പെട്ടു. ബാര്‍ ഹോട്ടലുകളില്‍ രാത്രി 10നുശേഷം അക്രമങ്ങള്‍ നിത്യസംഭവമായി മാറിയിരിക്കുകയാണ്. രാത്രി 10നുശേഷം ബാറിലെത്തുന്നവരിൽ അധികവും ലഹരിവസ്തുക്കള്‍ ഉപയോഗിച്ചുവരുന്നവരാണ്. ഈ സാഹചര്യത്തില്‍ ബാറുകളുടെ പ്രവര്‍ത്തനസമയം രാവിലെ 10 മുതല്‍ രാത്രി 10 വരെ നിജപ്പെടുത്തണമെന്നും സംഘടന ആവശ്യപ്പെട്ടു. കോട്ടയം ജോയ്സ് ബാര്‍ ഹോട്ടല്‍ ജീവനക്കാരന് സുരേഷിനെ ഗുണ്ടകള്‍ കല്ലെറിഞ്ഞു കൊലപ്പെടുത്തിയ സംഭവം അതീവദുഃഖകരമാണ്.ഇദ്ദേഹത്തിന്റെ കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണം. ഭാര്യയും 19ഉം 13ഉം വയസുള്ള കുട്ടികളുമടങ്ങിയ കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു സുരേഷ്. സുരേഷിന്റെ കുടുംബത്തെ സഹായിക്കാന്‍ ബാര്‍ ഉടമയോ ബാറുടമ സംഘടനകളോ രംഗത്തുവരാത്തത് വേദനാജനകമാണ്. ഭാര്യക്ക് ജോലിക്കൊപ്പം കുട്ടികളുടെ വിദ്യാഭ്യാസം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും സംഘടന…
Read Moreഇങ്ങനെയും ഉറങ്ങാം… വൈറലായി ഇൻഡിഗോ വിമാനത്തിലെ ഉറക്ക ചിത്രം
വിമാന യാത്രകൾ ഇഷ്ടപ്പെടാത്തവർ കുറവാണ്. ഒരിക്കലെങ്കിലും വിമാനത്തിൽ കയറണമെന്ന് കൊതിക്കുന്നവരല്ലേ നിങ്ങൾ. അതുപോലെതന്നെ വിമാനക്കമ്പനികള്‍ തങ്ങളുടെ യാത്രക്കാര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ നല്‍കുന്നതിന് ശ്രദ്ധിക്കാറുണ്ട്. ആഹാരസാധനങ്ങളും മറ്റും ദീര്‍ഘദൂരയാത്രകളില്‍ അവര്‍ യാത്രക്കാര്‍ക്കായി ഒരുക്കും. എന്നാല്‍ തങ്ങള്‍ക്കാവശ്യമുള്ള ചില കാര്യങ്ങള്‍ വേറിട്ട വഴിയില്‍ യാത്രക്കാര്‍ കണ്ടെത്തിയാല്‍ എങ്ങനെയിരിക്കും. അത്തരമൊരു കാര്യത്തിന്റെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാകുന്നു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലാണ് ഇതിന്റെ ചിത്രം പങ്കുവച്ചത്. ഇന്‍ഡിഗോ വിമാനത്തിലെ യാത്രയാണിതെന്ന് മനസിലാക്കാം. നിരവധി യാത്രക്കാര്‍ വിമാനത്തില്‍ ഇരിക്കുന്നത് കാണാൻ സാധിക്കും. എന്നാല്‍ അവരിലൊരാള്‍ ഒരു പ്രത്യേകതരം മുഖം മൂടിയുമായി ഉറങ്ങുന്നതാണ് ചിത്രം. വിമാനത്തിലെ സീറ്റിലെ ഹെഡ്റെസ്റ്റ് കവര്‍ ആണ് ഇയാള്‍ മുഖം മറയ്ക്കാനായി ഉപയോഗിക്കുന്നത്. മാത്രമല്ല അതിന് മുകളിലൂടെ കണ്ണടയും വച്ചിട്ടുണ്ട്. ആര് ഈ ചിത്രം കണ്ടാലും ചിരി നിർത്തില്ല. വളരെ വേഗംതന്നെ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ച…
Read Moreക്ലാസിൽ പോകാൻ മടിച്ച് വിദ്യാർഥിനികൾ; പ്രിൻസിപ്പലിന്റെ ലീലാവിലാസങ്ങൾ കേട്ട് ഞെട്ടി വീട്ടുകാർ; എല്ലാം പറയാൻ മടിച്ചത് പരീക്ഷയ്ക്ക് തോൽപിക്കുമെന്ന ഭീഷണി
ലക്നോ: സ്കൂൾ വിദ്യാർഥിനികളോട് ലൈംഗീക ചുവയോടെ സംസാരിക്കുകയും സ്പർശിക്കുകയും അവരെ അശ്ലീല വീഡിയോ കാണിക്കുകയും ചെയ്ത സർക്കാർ പ്രൈമറി സ്കൂളിലെ പ്രിൻസിപ്പൽ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹർ ജില്ലയിലാണ് സംഭവം. പ്രതാപ് സിംഗ് ആണ് അറസ്റ്റിലായത്. അധ്യാപകന്റെ മോശം സ്വഭാവത്തെ തുടർന്ന് ഒമ്പതിനും പന്ത്രണ്ടിനും വയസിന് ഇടയിൽ പ്രായമുള്ള പെൺകുട്ടികൾ സ്കൂളിൽ പോകുന്നത് നിർത്തിയിരുന്നു. ഈ കാര്യം വീട്ടിൽ പറഞ്ഞാൽ പരീക്ഷയിൽ തോൽപ്പിക്കുമെന്നും പറഞ്ഞ് ഇയാൾ കുട്ടികളെ ഭീഷണിപ്പെടുത്തിയിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരവും പോക്സോ നിയമപ്രകാരവും അർണിയ പോലീസ് സ്റ്റേഷനിൽ കേസെടുത്തിട്ടുണ്ടെന്ന് പോലീസ് സൂപ്രണ്ട് (റൂറൽ) രോഹിത് മിശ്ര പറഞ്ഞു. പ്രതിയെ അറസ്റ്റ് ചെയ്ത് ജയിലിലേക്ക് അയച്ചതായും അദ്ദേഹം പറഞ്ഞു.
Read Moreസ്കൂൾ വിദ്യാർഥിനികളോട് ലൈംഗീക ചുവയോടെ സംസാരിച്ചു; അശ്ലീല വീഡിയോ കാണിച്ചു; പ്രിൻസിപ്പൽ അറസ്റ്റിൽ
ലക്നോ: സ്കൂൾ വിദ്യാർഥിനികളോട് ലൈംഗീക ചുവയോടെ സംസാരിക്കുകയും സ്പർശിക്കുകയും അശ്ലീല വീഡിയോ കാണിക്കുകയും ചെയ്ത സർക്കാർ പ്രൈമറി സ്കൂളിലെ പ്രിൻസിപ്പൽ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹർ ജില്ലയിലാണ് സംഭവം. പ്രതാപ് സിംഗ് ആണ് അറസ്റ്റിലായത്. അധ്യാപകന്റെ മോശം സ്വഭാവത്തെ തുടർന്ന് ഒമ്പതിനും പന്ത്രണ്ടിനും വയസിന് ഇടയിൽ പ്രായമുള്ള പെൺകുട്ടികൾ സ്കൂളിൽ പോകുന്നത് നിർത്തിയിരുന്നു. ഈ കാര്യം വീട്ടിൽ പറഞ്ഞാൽ പരീക്ഷയിൽ തോൽപ്പിക്കുമെന്നും പറഞ്ഞ് ഇയാൾ കുട്ടികളെ ഭീഷണിപ്പെടുത്തിയിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരവും പോക്സോ നിയമപ്രകാരവും അർണിയ പോലീസ് സ്റ്റേഷനിൽ കേസെടുത്തിട്ടുണ്ടെന്ന് പോലീസ് സൂപ്രണ്ട് (റൂറൽ) രോഹിത് മിശ്ര പറഞ്ഞു. പ്രതിയെ അറസ്റ്റ് ചെയ്ത് ജയിലിലേക്ക് അയച്ചതായും അദ്ദേഹം പറഞ്ഞു.
Read Moreഅൽപമെങ്കിലും മനസാക്ഷി കാണിച്ചു കൂടെ, അതിനുമാത്രം എന്ത് അപരാധമാണ് ഞാൻ ചെയ്തത്… ‘റാം C/O ആനന്ദി’ പിഡിഎഫ് ആക്കി ആളുകള്‍ക്ക് ഫ്രീയായി വിതരണം ചെയ്തു; കുറിപ്പുമായി അഖില്‍. പി. ധര്മ്മജന്
എറണാകുളം: സമീപകാലത്ത് ഒരുപാട് ശ്രദ്ധ നേടിയ പുസ്തകമാണ് റാം കെയർ ഓഫ് ആനന്ദി. പുസ്തകം വാങ്ങുന്നതിനും വായിക്കുന്നതിനും ആളുകളുടെ നെട്ടോട്ടമായിരുന്നു. പല കടകളിലും വിൽപന വേഗത്തിൽ തീർന്നു പോയത് പലരേയും നിരാശരാക്കി. എന്നാൽ ചില വിരുദന്മാരാകട്ടെ പുസ്തകത്തിന്റെ വ്യാജ പതിപ്പുകൾ ഓൺലൈനിൽ പ്രചരിപ്പിച്ചു. ഇപ്പോഴിതാ ഇതിനെതിരേ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് പുസ്തകത്തിന്റെ ഗ്രന്ഥകർത്താവ് അഖിൽ .പി. ധർമജൻ. ചിലർ തന്റെ നോവലിന്റെ എല്ലാ ഭാഗവും സ്കാന്‍ ചെയ്ത് പിഡിഎഫ് ആക്കി ആളുകള്‍ക്ക് ഫ്രീയായി വിതരണം ചെയ്യാന്‍ തുടങ്ങി. എങ്ങനെയും പുസ്തകം വില്പന അവസാനിപ്പിക്കുകയും തന്നെ മാനസികമായി തകര്‍ക്കുകയും ചെയ്യുകയാണ് ഇത്തരത്തിൽ ചെയ്യുന്നവരുടെ ലക്ഷ്യമെന്ന് അഖിൽ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം… വളരെയധികം വിഷമത്തോടെയാണ് ഈ പോസ്റ്റ് ടൈപ്പ് ചെയ്ത് ഇടുന്നത്. ആരെയും ശല്യം ചെയ്യാനോ ഉപദ്രവിക്കാനോ ഇഷ്ടപ്പെടാത്ത ഒരു വ്യക്തിയാണ് ഞാന്‍.…
Read More