ന്യൂഡൽഹി: കോൺഗ്രസിന്റെ പ്രകടന പത്രികയ്ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്ര നിർമാണത്തിനുള്ള ഒരു നിർദേശവും കോൺഗ്രസിന് സ്വന്തമായില്ല. ഈ പ്രകടനപത്രികയുമായി രക്ഷപ്പെടാൻ കോൺഗ്രസിനാകില്ലെന്നും മോദി പരിഹസിച്ചു. മുസ്ലീം ലീഗിന്റെ വിചാരധാരകൾ നിറഞ്ഞതാണ് കോൺഗ്രസ് പ്രകടന പത്രിക. സ്വാതന്ത്ര്യ സമര കാലത്ത് ലീഗിൽ നിലനിന്നിരുന്ന ചിന്താഗതിയാണ് പ്രതിഫലിക്കുന്നത്. ബാക്കി ഭാഗം ഇടതുപക്ഷത്തിന്റെ നിലപാടുകളാണെന്നും മോദി പറഞ്ഞു. അഖിലേഷ് യാദവിന്റെയും രാഹുൽ ഗാന്ധിയുടെയും കൂട്ടുകെട്ടിനെയും പ്രധാനമന്ത്രി പരിഹസിച്ചു. ചെക്കന്മാരുടെ പടം പണ്ടേ പൊട്ടിയതാണ്. പൊട്ടിയ പടം വീണ്ടും റിലീസ് ചെയ്യുകയാണെന്നുമായിരുന്നു മോദിയുടെ പരിഹാസം.
Read MoreDay: April 6, 2024
വാഗമണിലേക്ക് വിനോദയാത്ര പോയ കെഎസ്ആർടിസി ബസ് മരത്തിലിടിച്ചു
കൊല്ലം: കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് വാഗമണിലേക്ക് വിനോദയാത്ര പോയ കെഎസ്ആർടിസി സൂപ്പർ ഡിലക്സ് എയർ ബസ് നിയന്ത്രണം വിട്ട് റോഡിൽ നിന്ന് 15 മീറ്റർ മാറി മരത്തിൽ ഇടിച്ചു നിന്നു. ഇന്ന് രാവിലെ 6.30ന് ഏനാത്ത് കുളക്കടയിൽ ആയിരുന്നു സംഭവം. ബസിൽ 49 യാത്രക്കാരുണ്ടായിരുന്നു. ആർക്കും പരിക്കില്ല. പുനലൂർ ഡിപ്പോയിലേതാണ് ബസ്. കൊല്ലം ഡിപ്പോയിലെ ഡ്രൈവർ ജെ. ഷാജിയാണ് ബസ് ഓടിച്ചിരുന്നത്. സ്റ്റിയറിംഗ് സ്ട്രക്കായി നിയന്ത്രണം വിട്ടതാണെന്ന് ഷാജി പറയുന്നു. ഇടതുവശം ചേർന്നുവന്ന ബസ് വലതുവശത്തേക്കാണ് ഇടിച്ചു കയറിയത്. എതിരെ നിന്ന് മറ്റു വാഹനങ്ങൾ വരാതിരുന്നതും വലതുവശത്ത് ഒഴിഞ്ഞ പറമ്പ് ആയിരുന്നതും അപകടത്തിന്റെ തീവ്രത കുറച്ചു. പിന്നീട് കൊട്ടാരക്കര ഡിപ്പോയിൽ നിന്ന് പകരം ഡീലക്സ് ബസ് എത്തിച്ച് യാത്രക്കാരെ വാഗമണിലേക്ക് കയറ്റി വിട്ടു.
Read Moreവായിലെ കാൻസർ ; പുകയില-വെറ്റില-അടയ്ക്ക ഉപയോഗം നിർത്താം
എല്ലാവർഷവും ഏപ്രിൽ മാസം വദനാർബുദ അവബോധ മാസമായാണ് ആചരിച്ചുവരുന്നത്. വായിലെ കാൻസർ ലക്ഷണങ്ങളെക്കുറിച്ച് വിവരങ്ങൾ പങ്കുവയ്ക്കാനും കാൻസർ സാധ്യതയുള്ളവർ ആരൊക്കെയാണ് എന്നതിനെപ്പറ്റി അറിയാനും നേരത്തേ കണ്ടെത്തുന്നതിന്റെ പ്രാധാന്യം മനസിലാക്കാനും സ്ക്രീനിങ്ങിനെ പറ്റി അറിയാനും വേണ്ടിയാണ് ഈ ദിനാചരണം. വായിലെ കാൻസർവായിലെ കോശങ്ങൾ അനിയന്ത്രിതമായി വിഭജിച്ച്, പ്രത്യേകിച്ച് സ്ക്വാമസ് സെൽസ് വളരുന്നതിനെ വായിലെ കാൻസർ എന്ന് വിശേഷിപ്പിക്കുന്നു. ചുണ്ടു മുതൽ ടോൺസിൽ (തൊണ്ടയുടെ ഭാഗം )വരെയുള്ള ഭാഗങ്ങളിൽ ഉള്ള വളർച്ചകളും വായിലെ ക്യാൻസറായാണ് അറിയപ്പെടുന്നത്. വായയുടെ പ്രധാന ഘടന വൈദ്യശാസ്ത്രപ്രകാരം നാവ് -ചുണ്ടുകൾ -മോണയും പല്ലുകളും -കവിളിലെ തൊലി -ഉമിനീർ ഗ്രന്ഥികൾ – വായയുടെ താഴത്തെ ഭാഗം(ഫ്ലോർ ഓഫ് ദ മൗത്ത് ) – അണ്ണാക്ക് ( ഹാർഡ് പാലറ്റ് ) – ടോൺസിൽസ് എന്നിവയാണ് വായയുടെ പ്രധാന ഘടകങ്ങൾ. ലോകത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന വായിലെ കാൻസർ രോഗികളിൽ…
Read Moreപാനൂർ സ്ഫോടനം: കെ.കെ. ശൈലജയോട് എട്ടു ചോദ്യങ്ങളുമായി രാഹുൽ മാങ്കൂട്ടത്തിൽ
തിരുവനന്തപുരം: പാനൂരിൽ നിർമാണത്തിലിരിക്കുന്ന വീടിന്റെ ടെറസിൽ ബോംബുണ്ടാക്കുന്നതിനിടെയുണ്ടായ സ്ഫോടനത്തിൽ ഒരാൾ മരിച്ച സംഭവത്തിൽ വടകരയിലെ എൽ ഡി എഫ് സ്ഥാനാര്‍ത്ഥിയും മുൻ മന്ത്രിയുമായ കെ.കെ.ശൈലജയെ വിമർശിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. തന്റെ ഫേസ്ബുക്ക് പേജിൽ കെ.കെ.ശൈലജയോട് എട്ട് ചോദ്യങ്ങളാണ് രാഹുൽ മാങ്കൂട്ടത്തിൽ ഉന്നയിക്കുന്നത്. പാനൂരിൽ നടന്ന ബോംബ് സ്ഫോടനം ആരെ ലക്ഷ്യം വച്ചായിരുന്നുവെന്നാണ് രാഹുൽ മാങ്കൂട്ടത്തിൽ ചോദിക്കുന്നു. തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാൻ ഉദ്ദേശിച്ചു ബോംബ് നിർമാണം നടക്കുന്ന വിവരം പോലീസ് അറിഞ്ഞിരുന്നോയെന്നും ഇതിനെ കുറിച്ച് അന്വേഷണം നടത്തണം എന്ന് ശൈലജ ടീച്ചർ ആവശ്യം ഉന്നയിക്കാത്തത് എന്ത് കൊണ്ടാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ ചോദിക്കുന്നു. ബോംബ് നിർമാണത്തിനിടെ മരിച്ചവരും പരിക്ക് പറ്റിയതും ആയ പ്രതികളും പാർട്ടി പ്രവർത്തകരുമായി ഉള്ള ബന്ധം എന്താണെന്നും ബോംബ് നിർമാണത്തിൽ പങ്കാളി ആയവവരെ തെരഞ്ഞെടുപ്പ് പരിപാടികളിൽ ഭാഗമാക്കുന്നത് എന്ത് കൊണ്ടാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ…
Read Moreലോക്സഭാ തെരഞ്ഞെടുപ്പ് കേരളത്തിൽ ഇടതു സർക്കാരിന്റെ നിലനിൽപ് തീരുമാനിക്കും; എസ്. രാമചന്ദ്രൻ പിള്ള
തിരുവനന്തപുരം: കേരളത്തിലെ ഇടതു സര്‍ക്കാർ തുടരണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നതാവും ലോക്സഭാ തെരഞ്ഞെടുപ്പെന്ന് മുതിർന്ന സിപിഎം നേതാവ് എസ്. രാമചന്ദ്രൻ പിള്ള. ബിജെപി നേതൃത്വം നല്കുന്ന എന്‍ഡിഎ സര്‍ക്കാരാണ് കേന്ദ്രത്തില്‍ വീണ്ടും അധികാരത്തില്‍ വരുന്നതെങ്കില്‍ സംസ്ഥാന സര്‍ക്കാരിനെ സുഗമമായി തുടരാന്‍ അനുവദിക്കില്ല. യുഡിഎഫ് സംവിധാനം മുഴുവന്‍ എല്‍ഡിഎഫിന് എതിരാണ്. അതുകൊണ്ട് കേരളത്തില്‍ ഇടതുപക്ഷം വിജയിച്ചാല്‍ മാത്രമേ എല്‍ഡിഎഫ് സര്‍ക്കാരിന്റെ സുഗമമായ തുടര്‍ച്ച സാധ്യമാകൂവെന്ന് ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ എസ്.രാമചന്ദ്രൻ പിള്ള പറഞ്ഞു. ബിജെപി രാഷ്ട്രീയ നേട്ടങ്ങൾക്കായി കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിക്കുകയാണ്. അവ രാഷ്ട്രീയ പ്രചാരകരെപ്പോലെയാണ് പ്രവര്‍ത്തിക്കുന്നത്. മതേതരമൂല്യങ്ങൾ സംരക്ഷിക്കപ്പെടാൻ ബിജെപിയുടെ തോൽവി ആവശ്യമാണ്. സിഎഎയ്ക്കെതിരായ പ്രചാരണത്തിന്റെ പ്രസക്തി അവിടെയാണ്. കേന്ദ്ര സര്‍ക്കാരിന്റെ കേരള വിരുദ്ധ സമീപനം ഇടതുമുന്നണി തെരഞ്ഞെടുപ്പില്‍ ജനങ്ങളോട് വിശദീകരിക്കും. നിരവധി ക്ഷേമ പ്രവർത്തനങ്ങൾക്ക് ഇടതു മുന്നണി സർക്കാർ കേരളത്തിൽ തുടക്കമിട്ടുണ്ട്.…
Read Moreസന്നദ്ധപ്രവർത്തകരുടെ മരണം: ഇസ്രേലി സൈനിക ഉദ്യോഗസ്ഥരെ പുറത്താക്കി
ടെൽ അവീവ്: വേൾഡ് സെൻട്രൽ കിച്ചണിന്റെ ഏഴു പ്രവർത്തകർ ഗാസയിൽ കൊല്ലപ്പെട്ട സംഭവത്തിൽ രണ്ടു മുതിർന്ന സൈനിക ഉദ്യോഗസ്ഥരെ പുറത്താക്കിയെന്നും മൂന്നു സൈനികർക്കു താക്കീതു നല്‍കിയെന്നും ഇസ്രയേൽ അറിയിച്ചു. തിങ്കളാഴ്ചത്തെ ദാരുണ സംഭവത്തിൽ ആഗോളതലത്തിൽ സഖ്യകക്ഷികളിൽനിന്നടക്കം അതിരൂക്ഷ വിമർശനം നേരിടുന്നതിനിടെ, ആക്രമണം വലിയ അപരാധമാണെന്നു സമ്മതിച്ചുകൊണ്ടാണ് ഇസ്രയേലിന്റെ നടപടി. ആക്രമണത്തിനു നേതൃത്വം നല്കിയ മേജർ റാങ്കിലുള്ള ബ്രിഗേഡ് ഫയർ സപ്പോർട്ട് കമാൻഡർ, റിസർവ് സേനയിൽ കേണൽ റാങ്കുള്ള ബ്രിഗേഡ് ചീഫ് ഓഫ് സ്റ്റാഫ് എന്നിവരെയാണു പുറത്താക്കിയത്. ഡ്രോൺ പകർത്തിയ അവ്യക്ത ദൃശ്യത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ആക്രമണമെന്നും ഗുരുതരമായ ചട്ടലംഘനം നടന്നുവെന്നും ഇസ്രയേൽ പുറത്തുവിട്ട അന്വേഷണ റിപ്പോർട്ടിൽ പറയുന്നുണ്ട്. റിട്ട. മേജർ ജനറൽ യൊവാവ് ഹാർ-ഇവന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. ദാരുണസംഭവത്തിന്റെ ഉത്തരവാദിത്വം ഇസ്രയേലിനാണെന്നും സംഭവിക്കാൻ പാടില്ലായിരുന്നുവെന്നും ഇനി സംഭവിക്കില്ലെന്ന് ഉറപ്പുവരുത്തുമെന്നും സൈനിക വക്താവ് ഡാനിയൽ ഹാഗാരി പറഞ്ഞു.
Read Moreകാട്ടാക്കടയിൽ രണ്ടു ഡിവൈഎഫ്ഐ പ്രവർത്തകർക്കു കുത്തേറ്റു; അക്രമത്തിൽ കലാശിച്ചത് കുടുംബപ്രശ്നങ്ങളെ ചൊല്ലിയുള്ള തർക്കം
കാട്ടാക്കട: കാട്ടാക്കടയിൽ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർക്ക് കുത്തേറ്റു. ഇന്നലെ രാത്രി 11.30 ന് കാട്ടാക്കട മുതിയാവിളയിലാണ് സംഭവം. ഡിവൈഎഫ്ഐ പ്രവർത്തകരായ സജിൻ, ശ്രീജിത്ത് എന്നിവർക്കാണ് കുത്തേറ്റത്. നെഞ്ചിൽ കുത്തേറ്റ ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ ഒരാളെ കാട്ടാക്കട പോലീസ് പിടികൂടി. മുതിയാവിള സ്വദേശി ജോബിയാണ് പിടിയിലായത്. മുതിയാവിളയിലെ ബസ് വെയിറ്റിംഗ് ഷെഡ്ഡിൽ ഇരുന്ന് ചിലർ മദ്യപിച്ചു. തുടർന്ന് അത് സംഘർഷമായി മാറി. ഇതറിഞ്ഞ ചിലർ ഓടിയെത്തി ഇവരെ പറഞ്ഞുവിടാൻ ശ്രമിക്കുകയും ബഹളമുണ്ടാക്കിയവരെ തടയാൻ ശ്രമിക്കുകയും ചെയ്തു. തുടർന്നാണ് അവിടെയിരുന്നവർ സജിൻ, ശ്രീജിത്ത് എന്നിവരെ കുത്തിയത്. ചില കുടുംബപ്രശ്നങ്ങളെ ചൊല്ലിയാണ് ഷെഡ്ഡിൽ ഇരുന്നവർ തമ്മിൽ കലഹിച്ചത്. കാട്ടാക്കട പോലീസ് അഞ്ചോളം പേർക്കെതിരേ കേസെടുത്തു.
Read Moreനാലുമാസം പ്രായമായ കുഞ്ഞിനെ കഴുത്തുഞെരിച്ചുകൊന്നശേഷം യുവതി തൂങ്ങിമരിച്ചു; ബിന്ദുവിന് പ്രസവാനന്തര വിഷാദമുണ്ടായിരുന്നതായി ബന്ധുക്കൾ
കാസർഗോഡ്: മൂളിയാറിൽ യുവതി തൂങ്ങിമരിച്ചത് നാലുമാസം പ്രായമായ കുഞ്ഞിനെ കഴുത്തുഞെരിച്ചു കൊന്നശേഷമെന്നു പോലീസ്. സ്വിറ്റ്സർലൻഡിൽ ജോലിചെയ്യുന്ന തൊടുപുഴ സ്വദേശി ശരത്തിന്റെ ഭാര്യ മൂളിയാർ സ്വദേശിനി ബിന്ദു (30) വിനെ ഇന്നലെ ഉച്ചകഴിഞ്ഞാണു വീട്ടുമുറ്റത്തെ മരക്കൊന്പിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. മകൾ ശ്രീനന്ദനയെ കൊലപ്പെടുത്തിയശേഷം ബിന്ദു ആത്മഹത്യചെയ്യുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. ബിന്ദുവിന്റെ അച്ഛനമ്മമാർ ജോലിക്കുപോയ സമയമായിരുന്നു സംഭവം. ഇവർ തിരിച്ചെത്തിയപ്പോഴാണ് ബിന്ദുവിനെ വീട്ടുമുറ്റത്തെ മരക്കൊമ്പിൽ തൂങ്ങിയനിലയിൽ കണ്ടെത്തിയത്. രണ്ടു കൈകളുടെയും ഞരമ്പുകൾ മുറിച്ചിരുന്നു. വീട്ടിനകത്തു കയറി നോക്കിയപ്പോഴാണ് കുഞ്ഞിനെ കിടപ്പുമുറിയിൽ അവശനിലയിൽ കണ്ടെത്തിയത്. ഉടനെ ചെങ്കള സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല. ബിന്ദുവിന്റെ മൂത്ത മകൻ അഞ്ചുവയസുകാരൻ ശ്രീഹരി സംഭവസമയത്ത് വീടിനു പുറത്തായിരുന്നു. തൊടുപുഴയിലെ ഭർതൃവീട്ടിലായിരുന്ന ബിന്ദു രണ്ടുദിവസം മുമ്പാണ് മുളിയാറിലെ വീട്ടിലെത്തിയത്. ആറു വർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. പുറമേക്ക് കുടുംബപ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് പറയുന്നു.…
Read Moreഅരുണാചലിൽ മലയാളികളുടെ മരണം; ആര്യയ്ക്ക് ഇമെയിൽ അയച്ച ആളെ തെരയുന്നു
തിരുവനന്തപുരം: അരുണാചലില്‍ മലയാളികളായ ദന്പതികളും യുവതിയും മരിച്ച നിലയിൽ കാണപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ആര്യയ്ക്ക് ഇമെയിൽ അയച്ചിരുന്ന ആളെ തേടി പോലീസ്. ആര്യയുടെ ലാപ്ടോപ്പ് പരിശോധിച്ചപ്പോഴാണ് ഡോണ്‍ ബോസ്കോ എന്ന ഐഡിയിലേക്ക് നടന്ന ആശയവിനിമയങ്ങളെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചത്. ഈ ഇമെയിൽ ആരുടേതാണെന്നാണ് പോലീസ് അന്വേഷിക്കുന്നത്. ഡോൺബോസ്കോ എന്നത് നവീനോ ദേവീയോ ആണോയെന്നും അല്ലെങ്കിൽ പുറത്തു നിന്നുള്ള മറ്റാരെങ്കിലുമാണോയെന്നും അന്വേഷിക്കുന്നുണ്ട്. മരണത്തിന് എന്തുകൊണ്ട് അരുണാചൽ പ്രദേശ് തെരഞ്ഞെടുത്തുവെന്നും പോലീസിനെ കുഴയ്ക്കുന്നുണ്ട്. കോട്ടയം മീടനം സ്വദേശികളും ദമ്പതികളുമായ നവീന്‍ (39), ദേവി (39), വട്ടിയൂര്‍ക്കാവ് മേലത്തുമേലെ സ്വദേശിനി ആര്യ നായര്‍ (27) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 2021 മുതലുള്ള ഇവരുടെ ഇമെയില്‍ രേഖകളാണ് പരിശോധിച്ചത്.
Read Moreആദ്യപ്രണയം സ്കൂളിൽ പഠിക്കുന്പോൾ; വെളിപ്പെടുത്തലുമായി ഉണ്ണി മുകുന്ദൻ
സ്കൂളില്‍ പഠിക്കുമ്പോഴായിരുന്നു ആദ്യത്തെ പ്രണയം. ആ കുട്ടി മലയാളിയാണ്. അവളെ കാണാന്‍ വേണ്ടി ഞാന്‍ ഞായറാഴ്ച കുര്‍ബാനയ്ക്കു വരെ പോയിരുന്നു. പന്ത്രണ്ടാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു ആ ഇഷ്ടം. എത്ര പ്രണയം ഉണ്ടായിരുന്നെന്ന് പറയാൻ പറ്റില്ല. ഓരോ പ്രായത്തിലും ഉണ്ടായിട്ടുണ്ട്. ഒരുപാട് നല്ല ഓര്‍മകള്‍ ഉണ്ടായ സംഭവങ്ങളുണ്ടെന്ന് ഉണ്ണി മുകുന്ദൻ പറഞ്ഞു. എനിക്ക് നല്ലൊരു സുഹൃത്ത് ഉണ്ടായിരുന്നു. പുള്ളിക്കാരി ഇപ്പോഴും എന്റെ ഫ്രണ്ടാണ്. ഞങ്ങള്‍ ഒരുമിച്ചു സ്കൂളില്‍ പോകുമ്പോള്‍ നിങ്ങള്‍ക്ക് കല്യാണം കഴിച്ചൂടേ എന്ന് ടീച്ചേഴ്സ് വരെ ചോദിച്ചിട്ടുണ്ട്. ആ കുട്ടി രജ്പുത്താണ്. അവളുടെ വീട്ടില്‍ ഞാന്‍ പോവാറുണ്ട്. നിങ്ങള്‍ക്ക് ഓക്കെയാണെങ്കില്‍ കല്യാണം കഴിപ്പിക്കാമെന്ന് ആന്റി വരെ പറഞ്ഞു. മാത്രമല്ല അവളുടെ മുത്തച്ഛന് എന്നെ ഭയങ്കര ഇഷ്ടമായിരുന്നു. അത് കേട്ട് ഞാന്‍ പേടിച്ചെന്ന് പറയാം. കാരണം ഞങ്ങള്‍ തമ്മില്‍ അങ്ങനൊരു ബന്ധവുമില്ല. പിന്നെ ഇരുപത്തിമൂന്നോ ഇരുപത്തിനാലോ വയസുള്ളപ്പോള്‍ അവള്…
Read More