പെട്ടെന്ന് ദേഷ്യം വരാത്ത വ്യക്തിയാണ് ഞാൻ; ഗായത്രി സുരേഷ്

യുവനടിമാരിൽ ശ്രദ്ധേയയായ താരമാണ് ഗായത്രി സുരേഷ്. ബ്യൂട്ടി പേജെന്‍റ്സിന്‍റെ ഭാഗമായത് സിനിമയില്‍ അവസരം കിട്ടാനാണെന്ന് ഗായത്രി പറഞ്ഞു. മിസ് കേരളയില്‍ പങ്കെടുത്താല്‍ മീഡിയ ശ്രദ്ധിക്കുമല്ലോ. പണ്ട് മുതല്‍ പൃഥ്വിരാജിലെ ഫയർ എനിക്കിഷ്ടമാണ്. കാരണം അദ്ദേഹം അദ്ദേഹത്തില്‍ വിശ്വസിച്ചതുകൊണ്ടാണ് ഈ നിലയില്‍ എത്തിയത്. അതുകൊണ്ട് തന്നെ അദ്ദേഹം ഒരു തരത്തില്‍ എന്‍റെ ഇൻസ്പിരേഷനാണ്. ചെറുപ്പം മുതല്‍ ഞാൻ എന്നെ സ്വയം വാലിഡേറ്റ് ചെയ്യാറുണ്ടായിരുന്നു. പിന്നെ ആളുകള്‍ എന്നെ വാലിഡേറ്റ് ചെയ്യുന്നതും എനിക്ക് ഇഷ്ടമാണ്. ആളുകളോട് പെട്ടന്ന് ദേഷ്യം വരാത്ത ഒരാളാണ് ഞാൻ. രണ്ട് വർഷം മുന്പു വരെ സങ്കടം ഞാൻ പുറത്ത് കാണിക്കുമായിരുന്നു ഇപ്പോള്‍ അതില്ല. എന്‍റെ ജേർണി എന്‍റെ മാത്രം തീരുമാനങ്ങളില്‍ ജനിച്ചതാണ്. എനിക്ക് ഒരുപാട് തെറ്റുകള്‍ പറ്റിയിട്ടുണ്ട്. അതെല്ലാം കറക്‌ട് ചെയ്ത് നന്നാവണം എന്ന് ആഗ്രഹിക്കുന്നു എന്ന് ഗായത്രി സുരേഷ് പറഞ്ഞു.

Read More

നിങ്ങളുടെ വിശ്വാസം അവർക്ക് സമ്പാദ്യം… ശ്മശാനത്തിലെ ചിതയിൽ സ്വർണം തെരയുന്നവർ; പാമ്പാടി ഐവർമഠം പോലീസ് നിരീക്ഷണത്തിൽ

തിരുവില്വാമല: പാമ്പാടി ഐവർമഠം ശ്മശാനത്തിൽ മൃതദേഹങ്ങൾ സംസ്കരിച്ചശേഷം ഉണ്ടാകുന്ന ചാരത്തിലും അവശിഷ്ടങ്ങളിലും സ്വർണം തേടിയെത്തുന്ന ഇതരസംസ്ഥാന സംഘങ്ങളെ പോലീസ് നരീക്ഷിക്കുന്നു. ഹിന്ദുമതാചാരപ്രകാരം സംസ്കരിക്കുമ്പോൾ കൂട്ടത്തിൽ സ്വർണവും അടക്കം ചെയ്യാറുണ്ട്. ഒരു തരി മുതൽ വലിയ അളവിൽ വരെ സ്വർണം ഇത്തരത്തിൽ സംസ്കരിക്കുമ്പോൾ കൂടെ വയ്ക്കാറുണ്ട്. ഇക്കാര്യം അറിയുന്ന സംഘങ്ങളാണ് ശ്മശാനത്തിൽ എത്തി ചിതയണഞ്ഞ ശേഷം ചാരുവും അസ്ഥിക്കഷ്ണങ്ങളും വലിച്ചുവാരി സ്വർണം തപ്പുന്നത്. ഇത് കാലങ്ങളായി ശ്മശാനങ്ങളിൽ നടക്കുന്ന സംഭവമാണെങ്കിലും ഇപ്പോൾ ഇതൊരു വലിയബിസിനസായി മാറിയിട്ടുണ്ടെന്നു പറയുന്നു. മൃതദേഹം ദഹിപ്പിച്ചശേഷം അസ്ഥി പെറുക്കുന്നതിനും സഞ്ചയനത്തിനുമെത്തുന്ന ഉറ്റവർക്ക് തങ്ങളുടെ പ്രിയപ്പെട്ടവരുടെ ചിതാഭസ്മവും അസ്ഥികളും വലിച്ചുവാരിയിട്ട നിലയിലാണു കാണാൻ സാധിക്കുന്നത്. ചിതയിൽനിന്ന് അസ്ഥി കിട്ടാൻ പലപ്പോഴും പെടാപ്പാട് ഉണ്ടാവുകയും ചെയ്യാറുണ്ട്. സംസ്കാരം കഴിഞ്ഞ് ചിതയുടെ ചൂടാറും മുമ്പ് തന്നെ മരിച്ച ആളുടെ പേര് എഴുതി അടയാളമായി വയ്ക്കുന്ന കുറ്റി വരെ പിഴുതു…

Read More

സിനിമയിലേത് പോലെ നസ്‌ലിനും മമിതയും ജീവിതത്തിലും ഒന്നിക്കണം; സന്തോഷ് വർക്കി

മോഹൻലാൽ ചിത്രം ആറാട്ടിന്‍റെ റിവ്യൂ പറഞ്ഞ് സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ച വ്യക്തിയാണ് സന്തോഷ് വർക്കി. ആറാട്ടണ്ണൻ എന്നാണ് സന്തോഷ് വർക്കി അറിയപ്പെടുന്നത്. മോഹൻലാൽ ആറാടുകയാണ് എന്ന ഒറ്റ ഡയലോഗ് കൊണ്ട് ആരാധകരെ സൃഷ്ടിച്ച സന്തോഷ് വർക്കി സോഷ്യൽ മീഡിയയിലും സജീവമാണ്. നിരവധി നായികമാരോട് തനിക്ക് പ്രേമം തോന്നിയിട്ടുണ്ടെന്ന് സന്തോഷ് വർക്കി വെളിപ്പെടുത്തിയതോടെ ഇയാൾക്കെതിരേ പല വിമർശനങ്ങളും ഉണ്ടായിട്ടുണ്ട്. ഇപ്പോഴിതാ സിനിമയിലും ജീവിതത്തിലും നസ്ലിനും മമിതയും ഒന്നിക്കണമെന്ന ആഗ്രഹം തുറന്ന് പറഞ്ഞിരിക്കുകയാണ് സന്തോഷ്. മമിതയാണ് ഇപ്പോൾ താരം. മമിതയുടെ സമയമാണിത്. നന്നായി അഭിനയിക്കുന്ന നടിയാണ് മമിതയെന്നും അദ്ദേഹം പറഞ്ഞു. ഒരിക്കൽ നസ്ലിനെ താൻ തീയറ്ററിൽ വച്ച് കണ്ടിരുന്നു. ആളുകളെ അഭിമുഖീകരിക്കുന്നതിന് നസ്ലിന് ഭയമാണെന്നും സന്തോഷ് പറഞ്ഞു. പ്രേമലുവിനേക്കാൾ ജോ ആൻഡ് ജോ എന്ന ചിത്രത്തിലെ നസ്ലിന്‍റെ അഭിനയമാണ് തനിക്ക് ഇഷ്ടപ്പെട്ടതെന്നും സന്തോഷ് വ്യക്തമാക്കി.

Read More

ചെണ്ടയാട് ബോംബ് നിർമാണ ഫാക്‌ടറി? പൊട്ടിയത് ഉഗ്രസ്ഫോടനശേഷിയുള്ള സ്റ്റീൽ ബോംബ്; 4 പേർ കസ്റ്റഡിയിൽ

തലശേരി: പാനൂരിലെ സിപിഎം പാർട്ടി ഗ്രാമമായ ചെണ്ടയാട് മൂളിയാത്തോട് നിർമാണത്തിലിരിക്കുന്ന വീടിന്‍റെ ടെറസിൽ ബോംബുണ്ടാക്കുന്നതിനിടെയുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് നാലുപേർ കസ്റ്റഡിയിൽ. സ്ഫോടനം നടക്കുന്പോൾ സ്ഥലത്തുണ്ടായിരുന്നവരാണ് കസ്റ്റഡിയിലായത്. കോയന്പത്തൂരിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ച ഒരാളെ പാലക്കാട് വച്ച് ഇന്ന് പുലർച്ചെയാണ് അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്. പിടിയിലായവരെ ചോദ്യം ചെയ്തുവരികയാണ്. കൊളവല്ലൂർ, പാനൂർ മേഖലയിലുള്ളവരാണ് കസ്റ്റഡിയിലായിരിക്കുന്നത്.അതേസമയം, മൂളിയാത്തോടുനിന്ന് കൂടുതൽ ബോംബുകൾ നിർമിച്ച് കടത്തിയതായ് പോലീസിന് വിവരം ലഭിച്ചു. അപകടസമയത്ത് സ്ഥലത്ത് പത്തുപേർ ഉണ്ടായിരുന്നുവെന്നാണ് നിഗമനം. ബോംബ് നിർമാണ സംഘത്തിൽ വേറെയും ആളുകൾ ഉണ്ടെന്നു സംശയിക്കുന്നു.വീട്ടുടമയുടെ അനുമതിയില്ലാതെയാണ് ഇവിടെനിന്ന് സംഘം ബോംബ് നിർമിച്ചത്. ഉഗ്രസ്ഫോടന ശേഷിയുള്ള സ്റ്റീൽ ബോംബാണ് പൊട്ടിയത്. സംഭവസ്ഥലത്ത് പോലീസ് നടത്തിയ പരിശോധനയിൽ രണ്ട് സ്റ്റീൽ ബോംബുകൾ കണ്ടെടുത്തിരുന്നു. കൂത്തുപറന്പ് എസിപി കെ.വി. വേണുഗോപാലിന്‍റെ നേതൃത്വത്തിൽ പാനൂർ എസ്എച്ച്ഒ പ്രേംസദന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസന്വേഷിക്കുന്നത്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരിൽ നിന്ന്…

Read More

ഇടതുപക്ഷത്തെ ഇകഴ്ത്താൻ ശ്രമം: ബോംബിനു പുറകെ പോകേണ്ട ആവശ്യം സിപിഎമ്മിനില്ലെന്ന് പിണറായി

ചേർത്തല: അടിസ്ഥാനരഹിതമായ ആരോപണങ്ങളിലൂടെ ഇടതുപക്ഷത്തെ ഇകഴ്ത്താൻ ശ്രമം നടക്കുകയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂർ പാനൂരിൽ നടന്ന ബോംബ് സ്ഫോടനവുമായി സിപിഎമ്മിന് ഒരു ബന്ധവുമില്ല. ഇടതുപക്ഷത്തിന് യാതൊരു വെല്ലുവിളിയും ഉണ്ടാകാത്ത മേഖലയിൽ ബോംബിന്‍റെ പുറകെ പോകേണ്ട ആവശ്യം സിപിഎമ്മിനില്ല. സ്ഫോടനത്തെക്കുറിച്ചു പോലീസ് കാര്യക്ഷമമായി അന്വേഷിക്കുമെന്നും ആലപ്പുഴയിൽ പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു. നരേന്ദ്രമോദിയെ വിമർശിക്കേണ്ടപ്പോഴൊക്കെ വിമർശിക്കാറുണ്ട്. അല്ലാതുള്ള ആരോപണം ശരിയല്ല. ബിജെപിയുടെ തെറ്റായനയങ്ങൾ തിരുത്തുന്ന ശക്തിയായി നിൽക്കാൻ ഇടതുപക്ഷത്തിന് കഴിഞ്ഞു. രാജ്യത്തെ ന്യൂനപക്ഷങ്ങളെയും സാധാരണക്കാരെയും കൊള്ളയടിക്കുന്ന നയമാണു ബിജെപിയുടെയും കോൺഗ്രസിന്‍റെയും. ഇലക്ടറൽ ബോണ്ട് വിഷയത്തിൽ ബിജെപി വാരിക്കൂട്ടിയ കോടികളുടെ ഒപ്പംതന്നെ കോൺഗ്രസിനും കിട്ടി. സിഎഎ വിഷയത്തിൽ കോൺഗ്രസ് നിലപാട് പൂർണമായും തെറ്റാണ്.അനുഭവത്തിൽനിന്നു പാഠം പഠിക്കാൻ കോൺഗ്രസിന് കഴിയുന്നില്ല. കോൺഗ്രസിന് സംഘപരിവാർ മനസോടു ചേർന്നുനിൽക്കാനാണു താല്പര്യം. അവരുടെ കപടമുഖം തുറന്നു കാണിക്കുമ്പോൾ ആർക്കും കൊള്ളേണ്ടതില്ല. കഴിഞ്ഞ ഇലക്ഷനിൽ യുഡിഎഫ് ജയിച്ചതിന്‍റെ…

Read More

മദ്യലഹരിയില്‍ വാക്കുതര്‍ക്കം; യുവാവിന്‍റെ നെഞ്ചിൽ കത്തികുത്തിയിറക്കി സുഹൃത്ത്; ദാരുണസംഭവം വണ്ടിപ്പെരിയാറിൽ

വണ്ടിപ്പെരിയാര്‍: മദ്യലഹരിയിലുണ്ടായ വാക്കുതര്‍ക്കത്തിനിടയില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. വണ്ടിപ്പെരിയാര്‍ തേങ്ങാക്കല്‍ എസ്റ്റേറ്റ് രണ്ടാം ഡിവിഷനില്‍ താമസിക്കുന്ന അശോക് കുമാര്‍ (22) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പള്ളിക്കട സ്വദേശി സുധീഷിനെ (19) പോലീസ് കസ്റ്റഡിയിലെടുത്തു. മ്ലാമല പള്ളിക്കടയില്‍ ഇന്നലെ അര്‍ധരാത്രിയോടെയായിരുന്നു സംഭവം. ഇന്നലെ പ്രദേശത്തെ ക്ഷേത്രത്തില്‍ ഉത്സവവും പള്ളിയില്‍ പെരുന്നാളുമായിരുന്നു. ഇതിന്‍റെ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് സുധീഷും അശോക് കുമാറും സുഹൃത്തുക്കളുമൊത്ത് മദ്യപിച്ചിരുന്നു. പള്ളിക്കടയില്‍ സൗണ്ട് സര്‍വീസ് നടത്തുന്ന ആളാണ് സുധീഷ്. ഇയാളുടെ സ്ഥാപനത്തിനു മുന്നില്‍ വച്ച് വാക്കേറ്റമുണ്ടാകുകയും തുടര്‍ന്ന് അശോക് കുമാറിനെ കത്തി ഉപയോഗിച്ച് കുത്തുകയുമായിരുന്നു. നെഞ്ചില്‍ കുത്തേറ്റ അശോക് കുമാറിനെ നാട്ടുകാര്‍ പീരുമേട് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിക്കുകയായിരുന്നു. സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിച്ചു വരികയാണെന്ന് വണ്ടിപ്പെരിയാര്‍ പോലീസ് പറഞ്ഞു. കഴിഞ്ഞ ശിവരാത്രി ദിനത്തിലും വണ്ടിപ്പെരിയാറ്റില്‍ യുവാക്കള്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് ഒരാള്‍ കുത്തേറ്റു മരിച്ചിരുന്നു.

Read More

ഐറ്റം ഡാന്‍സ് പ്രതിഫലത്തിന്‍റെ ഒന്നാം സ്ഥാനത്ത് സാമന്ത, പിന്നാലെ സണ്ണി ലിയോൺ

ബോളിവുഡില്‍ പണ്ടുമുതലേ ഐറ്റം ഡാന്‍സ് അവിഭാജ്യഘടകമായിരുന്നു. പിന്നീട് തമിഴ്, തെലുങ്ക്, കന്നഡ, മലയാളം സിനിമകളും അതേറ്റെടുത്തു. പ്രമുഖ നടിമാർ തന്നെയാണ് ഇത്തരം ഡാന്‍സുകള്‍ ചെയ്തിരുന്നത്. ഇത്തരം ഗാനങ്ങളും നൃത്തങ്ങളും സിനിമയുടെ വിജയങ്ങള്‍ക്കു സഹായമാകാറുണ്ട്. ബോളിവുഡിന്‍റെ തുടക്കകാലത്ത് ഹെലന്‍ ഇത്തരത്തില്‍ ഐറ്റം ഡാന്‍സുകള്‍ കളിക്കാറുള്ള താരമായിരുന്നു. 1950കളിലടക്കം സിനിമകളുടെ വലിയ വിജയത്തിന് ഹെലന്‍റെ നൃത്തച്ചുവടുകള്‍ നിര്‍ബന്ധമായിരുന്നു. ഇന്ന് പല മുന്‍നിര നടിമാരും ഇത്തരം ഗ്ലാമര്‍ ഡാന്‍സുകള്‍ക്ക് കോടികളാണ് പ്രതിഫലം വാങ്ങാറുള്ളത്. തെലുങ്കില്‍ നടി സാമന്ത പുഷ്പയിലെ ഗാനങ്ങള്‍ക്കായി നൃത്തം വെച്ച് ആരാധകരെ ഞെട്ടിച്ചിരുന്നു. നടി ആ നാല് മിനിറ്റ് ഗാനത്തിനായി അഞ്ച് കോടി രൂപയാണ് വാങ്ങിയതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതേസമയം ബോളിവുഡില്‍ ആരാണ് ഐറ്റം ഡാന്‍സിന് വമ്പന്‍ പ്രതിഫലം വാങ്ങുന്നത് സാക്ഷാൽ സണ്ണി ലിയോണാണ്. ബോളിവുഡില്‍ നിരവധി ഐറ്റം നമ്പറുകളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട് സണ്ണി. ഷാരൂഖ് ഖാന്‍റെ റയീസ് എന്ന ചിത്രത്തിലെ…

Read More

‘ജീവിതകാലം മുഴുവൻ കോടതി കയറിയിറങ്ങേണ്ടിവരും’; ഫ്ലയിംഗ് സ്ക്വാഡിനെ ഭീഷണിപ്പെടുത്തി ബിജെപി സ്ഥാനാർഥി

ചെന്നൈ: തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഫ്ലയിംഗ് സ്ക്വാഡിനെ തമിഴ്നാട്ടിലെ ബിജെപി സ്ഥാനാർഥി നടുറോഡിൽ ഭീഷണിപ്പെടുത്തി. തിരുപ്പൂരിൽ വാഹനപരിശോധനയ്ക്കിടെയാണു സംഭവം. തിരുപ്പൂരിലെ എന്‍ഡിഎ സ്ഥാനാർഥിയും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയുമായ എ.പി. മുരുഗാനന്ദം ആണ് ഉദ്യോഗസ്ഥരോട് കയർത്തത്. വാഹനപരിശോധന എന്ന പേരിൽ പലതവണ തന്‍റെ കാർ തടഞ്ഞുനിർത്തിയെന്നു പരാതിപ്പെട്ട മുരുഗാനന്ദം, ജീവിതകാലം മുഴുവൻ കോടതികൾ കയറിയിറങ്ങേണ്ടിവരുമെന്ന് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി. തങ്ങളുടെ ജോലിയാണ് ചെയ്യുന്നതെന്നും നടപടിക്രമങ്ങൾ പാലിക്കേണ്ടതുണ്ടെന്നും ഉദ്യോഗസ്ഥർ മറുപടി നൽകി. സംഭവത്തിൽ സ്ഥാനാർഥിക്കെതിരേ പോലീസ് കേസെടുത്തു. ബിജെപിയുടെ ധാർഷ്ട്യം അതിരുവിടുന്നതായി ഡിഎംകെ പ്രതികരിച്ചു. സിപിഐയുടെ സിറ്റിംഗ് എംപിയായ കെ.സു ബ്ബരായൻ ആണ് തിരുപ്പൂരിൽ മുരുഗാനന്ദത്തിന്‍റെ പ്രധാന എതിരാളി.

Read More

‘ഭീകരരെ പാക്കിസ്ഥാനിൽ കയറി വകവരുത്തും; ഇന്ത്യയ്‌ക്കെതിരേ തീവ്രവാദ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കാൻ ശ്രമിച്ചാൽ ആരെയും വെറുതെ വിടില്ല’; രാജ്‌നാഥ് സിംഗ്

ന്യൂഡൽഹി: രാജ്യത്തു തീവ്രവാദപ്രവർത്തനങ്ങൾ നടത്തിയശേഷം പാക്കിസ്ഥാനിലേക്കു പലായനം ചെയ്യുന്നവരെ പിന്തുടർന്ന് അവരുടെ മണ്ണിൽ വച്ചുതന്നെ വേട്ടയാടി വകവരുത്തുമെന്നു കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. അയൽരാജ്യങ്ങളുമായി എപ്പോഴും നല്ല ബന്ധം വേണമെന്നുതന്നെയാണ് ഇന്ത്യയുടെ നിലപാട്. എന്നാൽ, ഇന്ത്യക്കെതിരേ തീവ്രവാദ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കാൻ ശ്രമിച്ചാൽ ആരെയും വെറുതെ വിടില്ല. ഇന്ത്യയ്ക്ക് അതിനുള്ള കഴിവുണ്ട്. പാക്കിസ്ഥാനും അത് മനസിലാക്കിത്തുടങ്ങിയിരിക്കുന്നു – രാജ്നാഥ് പറഞ്ഞു. വിദേശരാജ്യത്തുള്ള ഭീകരരെ വധിക്കുന്ന പദ്ധതിയുടെ ഭാഗമായി 2020 മുതൽ 20 പേരെ പാക്കിസ്ഥാനിൽ വച്ച് ഇന്ത്യ കൊലപ്പെടുത്തിയെന്ന് ഒരു ബ്രിട്ടീഷ് പത്രം വാർത്ത നൽകിയിരുന്നു. ഇതിനു

Read More

ബംഗളൂരു കഫേ സ്ഫോടനം; ബിജെപി പ്രവര്‍ത്തകനെ പിടിച്ചെന്നു മന്ത്രി, നിഷേധിച്ച് എൻഐഎ

ബംഗളൂരു: രാമേശ്വരം കഫേ സ്ഫോടനക്കേസിൽ ബിജെപി പ്രവര്‍ത്തകൻ കസ്റ്റഡിയിലായെന്ന കർണാടക ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടുറാവുവിന്‍റെ പ്രസ്താവന തള്ളി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). സമൂഹമാധ്യമത്തിലൂടെയായിരുന്നു മന്ത്രി പ്രസ്താവന നടത്തിയത്. മന്ത്രിയുടെ പ്രസ്താവന വിവാദമായതോടെ എൻഐഎ ഉദ്യോഗസ്ഥർ വിശദീകരണവുമായി എത്തുകയായിരുന്നു. സംഭവത്തിൽ ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ലെന്നും വ്യാജവാർത്തകളിൽ വിശ്വസിക്കരുതെന്നുമായിരുന്നു എൻഐഎയുടെ പ്രസ്താവന. ബിജെപി പ്രവർത്തകനായ സായ് പ്രസാദിനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തെന്നായിരുന്നു പ്രചാരണം നടന്നത്. സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ടു കഴിഞ്ഞയാഴ്ച, അബ്ദുൾ മത്തീൻ താഹ, മുസാവിർ ഹുസൈൻ എന്നിവരെ പിടികൂടിയിരുന്നു. ഇവരുടെ വീടുകളിലും ഒരു മൊബൈൽ സ്റ്റോറിലും എൻഐഎ റെയ്ഡ് നടത്തി. ചോദ്യം ചെയ്യലിൽ, സായി പ്രസാദ് തന്‍റെ പഴയ ഫോൺ ഒരു മൊബൈൽ ഷോപ്പ് ഉടമയ്ക്ക് വിറ്റെന്നും തുടർന്ന് മുസമ്മിലിന് വിറ്റെന്നും വ്യക്തമായത്രെ. ഇതിന്‍റെ ചുവടു പിടിച്ചായിരുന്നു ബിജെപിക്കെതിരേ പ്രചാരണം.

Read More