വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ ജോലിസ്ഥലത്തുണ്ടായ വെടിവയ്പിൽ രണ്ടുപേർ കൊല്ലപ്പെട്ടു. മൂന്നുപേർക്കു പരിക്കേറ്റു. പെൻസിൽവാനിയയിലെ ചെസ്റ്ററിലാണ് സംഭവം. അക്രമിയെ അറസ്റ്റ് ചെയ്തെന്ന് ചെസ്റ്റർ പോലീസ് അറിയിച്ചു. ഡെലവെയർ കൗണ്ടി ലിനനിലാണ് വെടിവയ്പ് നടന്നതെന്ന് ഡെലവെയർ കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി ജാക്ക് സ്റ്റോൾസ്റ്റൈം പറഞ്ഞു. തോക്കുമായി ജോലിസ്ഥലത്തെത്തിയ അക്രമി സഹപ്രവർത്തകർക്കുനേരേ നിറയൊഴിക്കുകയായിരുന്നുവെന്ന് സ്റ്റോൾസ്റ്റൈമർ പറഞ്ഞു. പ്രതിയെ ചോദ്യം ചെയ്തുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
Read MoreDay: May 23, 2024
വിവാഹ വേദിയിൽ വധുവും വരനും പരസ്പരം ചുംബിച്ചു; കുടുംബങ്ങൾ തമ്മിൽ പൊരിഞ്ഞ അടി; അഞ്ച് പേർ ആശുപത്രിയിൽ
മീററ്റ്: കല്യാണ ചടങ്ങിൽ വരന്റേയും വധുവിന്റേയും വീട്ടുകാർ തമ്മിൽ പൊരിഞ്ഞ അടി. ഉത്തർപ്രദേശിലെ മീററ്റിലാണ് കല്ല്യാണ ദിവസം തന്നെ കുടുംബങ്ങൾ തമ്മിൽ അടിയായത്. വിവാഹ ദിവസം വേദിയിൽ നിന്ന് വധുവരൻമാർ പരസ്പരം ചുംബിച്ചതാണ് ഇരു കുടുംബങ്ങളെയും ചൊടിപ്പിച്ചത്. ഹാപൂരിലെ അശോക് നഗർ പ്രദേശത്തു വച്ചായിരുന്നു വിവാഹം. ഒരു വേദിയിൽ തന്നെ രണ്ട് സഹോദരിമാരുടെയും വിവാഹം ഒരുമിച്ച് നടത്താനാണ് തീരുമാനിച്ചത്. അതിൽ ഇളയ സഹോദരിയും വരനുമാണ് വിവാഹ വേദിയിൽ നിന്ന് പരസ്പരം ചുംബിച്ചത്. ഇതിൽ പ്രകോപിതരായ വീട്ടുകാർ തമ്മിലാണ് അടിയായത്. ആദ്യം വാക്കു തർക്കത്തിൽ തുടക്കമിട്ടെങ്കിലും പിന്നീട് അടിപിടിയിൽ കലാശിക്കുകയായിരുന്നു. അഞ്ച് പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതെത്തുടർന്ന് വിവാഹം മാറ്റി വച്ചു.
Read Moreകേരളത്തിൽ പ്രളയമെന്ന് രാജീവ് ചന്ദ്രശേഖർ; ഇടയ്ക്ക് ഇങ്ങോട്ട് വന്നാൽ പൂർണ ബോധം പോകാതെ രക്ഷപ്പെടാമെന്ന് വി. ശിവൻകുട്ടി; ഇത് സിനിമയാണെന്ന് ആരെങ്കിലും ഒന്നറിയിക്കണേയെന്ന് ആര്യാ രാജേന്ദ്രൻ
തിരുവനന്തപുരം: കേരളത്തെ ഇല്ലാത്ത പ്രളയത്തിൽ മുക്കി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. കേരളം പ്രളയത്തിൽ വലയുകയാണെന്ന തരത്തിലാണ് അദ്ദേഹം ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവച്ചത്. കേരളത്തിലെ പ്രളയത്തില്‍ നിരവധി പേര്‍ക്ക് ജീവന് നഷ്ടപ്പെട്ടുവെന്നറിഞ്ഞതില്‍ അതിയായ ദുഃഖമുണ്ട്. പരേതരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്ക് ചേരുന്നുവെന്നും അപകടത്തില്‍ പെട്ടവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും പ്രാര്‍ത്ഥിക്കുന്നു എന്നുമായിരുന്നു രാജീവ് ചന്ദ്രശേഖർ ഫേസ്ബുക്കിൽ കുറിച്ചത്. ഫേസ്ബുക്ക് പോസ്റ്റിട്ട് മിനിറ്റുകൾക്കുള്ളിൽ സൈബറിടങ്ങൾ ട്രോളുകൾ കൊണ്ട് ആറാടി. പിന്നാലെ അദ്ദേഹം പോസ്റ്റ് പിൻവലിക്കുകയായിരുന്നു. അദ്ദേഹത്തെ പരിഹസിച്ച് മന്ത്രി വി. ശിവൻകുട്ടിയും, തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ വൈറലാകുന്നത്. ‘ഇപ്പോൾ കണ്ടത് “2018” സിനിമയാണ്…തെരെഞ്ഞെടുപ്പ് കാലത്തല്ലാതെ ഇടയ്ക്ക് ഇങ്ങോട്ട് വന്നാൽ പൂർണ ബോധം പോകാതെ രക്ഷപ്പെടാം..!’- എന്നാണ് ശിവൻകുട്ടിടെ പരിഹാസം. 2018 സിനിമയിലെ രംഗത്തോടൊപ്പം ‘ഇനിയിപ്പോ ഇതെങ്ങാനും കണ്ടീട്ടാണോ എന്തോ…ഇത് സിനിമയാണെന്ന് ആരെങ്കിലും…
Read Moreപ്രസാദം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ; അന്‍പതോളം പേർ ആശുപത്രിയിൽ
ബംഗളൂരു: കർണാടകയിലെ ബെലഗാവിയിൽ ക്ഷേത്രത്തിൽനിന്ന് പ്രസാദം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ. അന്‍പതോളം പേർ ആശുപത്രിയിൽ ചികിത്സയിലാണെന്ന് അധികൃതർ അറിയിച്ചു. ബെലഗാവിയിലെ ഹൂളികട്ടി ഗ്രാമത്തിലെ ഭിരേശ്വർ, കരേമ്മ മേളയിൽനിന്നു പ്രസാദം കഴിച്ച നിരവധി ആളുകൾക്കാണു വയറുവേദന, ഛർദ്ദി, വയറിളക്കം എന്നിവ അനുഭവപ്പെട്ടത്. ശാരീരിക അസ്വസ്ഥതയെത്തുടർന്ന് ആളുകളെ ധാർവാഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗ്രാമത്തിലെ ക്ഷേത്രത്തിലെ വാർഷിക ഉത്സവത്തിലായിരുന്നു സംഭവം. പ്രസാദമാണോ, മറ്റെന്തെങ്കിലും മലിനജലം കുടിച്ചതുകൊണ്ടാണോ ഇത് സംഭവിച്ചതെന്ന് അന്വേഷിക്കുകയാണെന്ന് പോലീസ് അറിയിച്ചു. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരത്തിനിടെ കാണികൾക്കു പഴകിയ ഭക്ഷണം വിളമ്പി എന്നാരോപിച്ച് കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ മാനേജ്മെന്റിനെതിരേ കേസ് എടുത്ത് ഒരാഴ്ചയ്ക്ക് ശേഷമാണു മറ്റൊരു ഭക്ഷ്യവിഷബാധ സംസ്ഥാനത്തു റിപ്പോർട്ട് ചെയ്യുന്നത്.
Read Moreഞാൻ വീണ്ടും അഭിനയിക്കാൻ തുടങ്ങിയപ്പോഴാണ് ചെങ്കോൽ ചെയ്യാൻ പ്ലാൻ ചെയ്യുന്നത്; ഉഷ
കിരീടം ചെയ്യുന്ന സമയത്തു സിനിമയെക്കുറിച്ചു വലിയ ധാരണകള്‍ ഒന്നുമുണ്ടായിരുന്നില്ല. കാരണം സിനിമയിലേക്ക് വന്ന സമയമാണ്. സിബി സാര്‍ പറയുന്നു ഞാന്‍ ചെയ്യുന്നു എന്നു മാത്രമേ ഉണ്ടായിരുന്നുള്ളു. ചെങ്കോല്‍ പക്ഷെ അതും കഴിഞ്ഞ് മൂന്നു നാല് വര്‍ഷം കഴിഞ്ഞിട്ടാണു വരുന്നത്. ഞാന്‍ പാടിയ ഒരു ഓഡിയോ കാസറ്റ് റിലീസ് ചെയ്യുന്നത് ആ സമയത്താണ്. കാസറ്റ് റിലീസ് ചെയ്യുന്നത് ലാലേട്ടന് ആണ്. ആ സമയം ആയപ്പോഴേക്കും ഞാന്‍ കുറേ സിനിമകള്‍ ചെയ്ത് കഴിഞ്ഞിട്ടുണ്ടായിരുന്നു. കിരീടത്തിന്റെ രണ്ടാം ഭാഗം ആദ്യംതന്നെ അവര്‍ പ്ലാന്‍ ചെയ്തതായിരുന്നു. പക്ഷെ ആ സമയം ആയപ്പോഴേക്കും വിവാഹം കഴിഞ്ഞ് ഞാനും സിനിമയിൽ ഇല്ല, പാര്‍വതിയും ഇല്ല. ആ സമയത്ത് ജയറാം-പാര്‍വതി കല്യാണം കഴിഞ്ഞിരുന്നു. അതുകൊണ്ട് നടക്കില്ലെന്ന് കരുതി അവര്‍ അത് പെന്‍ഡിംഗില്‍ വച്ചതായിരുന്നു. അത് കഴിഞ്ഞ് ഞാന്‍ വീണ്ടും അഭിനയിക്കാന്‍ തുടങ്ങിയപ്പോഴാണ് ചെങ്കോല്‍ ചെയ്യാന്‍ പ്ലാന്‍ ചെയ്യുന്നതെന്നാണ്…
Read Moreഎന്തെങ്കിലുമൊക്കെ ചെയ്യണമെന്ന വാശി സുരേഷിനുണ്ട്, ആ വാശിയെ തുടര്‍ന്നാണ് പുള്ളി രാഷ്ട്രീയത്തിലേക്ക് വന്നത്; വിജയ രാഘവൻ
വളരെയധികം ആരാധകരുള്ള താരമാണ് വിജയരാഘവന്. വില്ലനായും നായകനായും സഹനടനായുമെല്ലാം അരങ്ങിൽ നിറഞ്ഞാടുന്പോൾ പ്രേക്ഷകർ ഇരുകയ്യും നീട്ടിയാണ് ഇദ്ദേഹത്തിന്റെ ചിത്രങ്ങൾ സ്വീകരിക്കുന്നത്. ഇപ്പോഴിതാ അദ്ദേഹം ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തില്‍ സുരേഷ് ഗോപിയെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന വാശിയെ തുടര്‍ന്നാണ് സുരേഷ് ഗോപി രാഷ്ട്രീയത്തിലേക്ക് വന്നതെന്ന് വിജയരാഘവന് പറഞ്ഞു. ‘കൊച്ചുപിള്ളേരുടെ സ്വഭാവമാണ് ആൾക്ക്. എല്ലാവർക്കും എന്തുമാത്രം സഹായമാണ് ചെയ്യുന്നത്. ഒന്നും ആരെയും കാണിക്കാന്‍ ചെയ്യുന്നതല്ല. എത്രയോ നാളുകളായി ചെയ്തുവരുന്നു. മകള്‍ മരിച്ചതാണ് സുരേഷിന് വല്ലാതെ ഷോക്കായത്. എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന വാശി സുരേഷിനുണ്ട്. ആ വാശിയെ തുടര്‍ന്നാണ് പുള്ളി രാഷ്ട്രീയത്തിലേക്ക് വന്നത്. പണ്ടേ സുരേഷ് പറയുമായിരുന്നു ഇങ്ങനെയൊന്നുമല്ല ചെയ്യേണ്ടത്, ഞാനാണെങ്കില്‍ കാണിച്ചുകൊടുക്കുമായിരുന്നു എന്നൊക്കെ’ എന്നാണ് വിജയ രാഘവൻ പറഞ്ഞത്.
Read Moreമഴ, കട്ടൻ ചായ…പരിപ്പുവട…പിന്നെ ജോൺസൺ മാഷ്ടെ പാട്ട്…കൂടെ മൺസൂൺ ഡയറ്റും
മഴ കനക്കുകയാണ്… ചൂടൊക്കെ വിട്ട് നല്ല തണുപ്പ് പിടിച്ചിരിക്കുന്നു.. ചൂട് കട്ടൻ ചായ, നല്ല മൊരിഞ്ഞ പരിപ്പുവട.. പുറത്തെ മഴ… കൂടെ ജോൺസൺ മാഷുടെ പാട്ടുകൾ എന്ന സ്റ്റാറ്റസുകൾ ഇനി വാട്സാപ്പിൽ നിറഞ്ഞ പെയ്യും. അതൊരു രസം തന്നെയാണ്. ജോൺസൺ മാഷുടെ പാട്ടും കേട്ട് പുറത്തു പെയ്യുന്ന മഴയും നോക്കിയിരുന്ന് ചൂട് കട്ടൻ ചായ പതിയെ ഊതിയൂതി കുടിച്ച് മുരിഞ്ഞ പരിപ്പുവട പതിയെ കടിച്ച് അങ്ങനെയുള്ള മഴ നോക്കി ഇരിപ്പ്… എന്നാൽ മഴക്കാലത്ത് ഭക്ഷണകാര്യത്തിൽ അതീവ ശ്രദ്ധ വേണമെന്നത് പലരും വിട്ടുപോകുന്ന ഒരു കാര്യമാണ്. മൺസൂൺ ഡയറ്റ് മഴക്കാലത്തെ പല രോഗങ്ങളിൽ നിന്നും രക്ഷനേടാൻ സഹായിക്കുന്ന ഭക്ഷണത്തിന്റെ ചിട്ടവട്ടങ്ങളാണ്. നേരത്തെ പറഞ്ഞ കട്ടൻ ചായയും പരിപ്പുവടയുമെല്ലാം മഴക്കാലത്ത് കൊതി പിടിപ്പിക്കുന്ന കാര്യങ്ങളാണെങ്കിലും പെട്ടെന്ന് അസുഖങ്ങൾ പിടിപെടുന്ന കാലം കൂടിയാണ് ഭൂമിയെ മഴ സന്ദർശിക്കാൻ എത്തുന്ന ഈ സമയം…
Read Moreപനിപ്രതിരോധം; മലിനജല സമ്പര്‍ക്കത്തിലൂടെ എലിപ്പനി
അവരവര്‍ തന്നെ അല്പം ശ്രദ്ധിച്ചാല്‍ എലിപ്പനിയില്‍ നിന്നും രക്ഷ നേടാവുന്നതാണ്. മലിനജല സമ്പര്‍ക്കത്തിലൂടെയാണ് എലിപ്പനി ഉണ്ടാകുന്നത്. ശുചീകരണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങി മലിനജലവുമായോ കെട്ടിക്കിടക്കുന്ന വെള്ളവുമായോ സമ്പര്‍ക്കത്തില്‍ വരുന്നവര്‍ നിര്‍ബന്ധമായും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിന്‍ കഴിക്കേണ്ടതാണ്. ആരംഭത്തില്‍ കണ്ടെത്തി ചികിത്സിച്ചാല്‍ സങ്കീര്‍ണതകളില്‍ നിന്നും മരണത്തില്‍ നിന്നും രക്ഷിക്കാന്‍ സാധിക്കും. അതിനാല്‍ എല്ലാവരും ശ്രദ്ധിക്കണം. തൊലിയിലുള്ള മുറിവുകളില്‍ എലി, അണ്ണാന്, പശു, ആട്, നായ എന്നിവയുടെ മൂത്രം, വിസര്ജ്യംമുതലായവ കലര്‍ന്ന വെള്ളവുമായി സമ്പര്‍ക്കം വരുന്നതിലൂടെയാണ് എലിപ്പനി ഉണ്ടാകുന്നത്. തൊലിയിലുള്ള മുറിവുകളില്‍ കൂടിയോ കണ്ണ്, മൂക്ക്, വായ വഴിയോ രോഗാണു മനുഷ്യ ശരീരത്തില്‍ പ്രവേശിക്കുന്നു. കാല്‍വണ്ണയ്ക്ക് വേദനപെട്ടെന്നുണ്ടാവുന്ന ശക്തമായ പനി, കഠിനമായ തലവേദന, പേശീവേദന, പനിയോടൊപ്പം ചിലപ്പോള്‍ ഉണ്ടാകുന്ന വിറയല്‍ എന്നിവയാണ് പ്രധാന രോഗ ലക്ഷണങ്ങള്‍. കാല്‍വണ്ണയ്ക്ക് വേദന, നടുവേദന, കണ്ണിന് ചുവപ്പുനിറം, മഞ്ഞപ്പിത്തം, ത്വക്കിനും…
Read Moreട്രെയിനുകൾ റദ്ദാക്കൽ: അമിതനിരക്കും സമയക്രമവും തിരിച്ചടിയായി
കൊല്ലം: അവധിക്കാല തിരക്ക് നിയന്ത്രിക്കാൻ ഏർപ്പെടുത്തിയ സ്പെഷൽ ട്രെയിനുകൾ കൂട്ടത്തോടെ നിർത്തലാക്കി റെയിൽവേ. കഴിഞ്ഞ ദിവസം സർവീസ് ജൂലൈ വരെ ദീർഘിപ്പിച്ച സ്പെഷൽ ട്രെയിനുകളും ഇതിൽ ഉൾപ്പെടും. ഇത്തരത്തിൽ ആറ് ട്രെയിനുകളാണ് റെയിൽവേ പൊടുന്നനെ റദ്ദാക്കിയത്. നടത്തിപ്പ് ( ഓപ്പറേഷണൽ)- സുരക്ഷാ കാരണങ്ങളാൽ സർവീസുകൾ റദാക്കി എന്നാണ് റെയിൽവേ നൽകിയിട്ടുള്ള വിശദീകരണം. പക്ഷേ യാഥാർഥ്യം അതല്ല. ഭൂരിഭാഗം സ്പെഷൽ ട്രെയിനുകളിലും സ്പെഷൽ യാത്രാ നിരക്കാണ് അവസരം മുതലെടുത്ത് റെയിൽവേ ഈടാക്കുന്നത്. ഇത് പലപ്പോഴും സാധാരാണ നിരക്കിന്റെ മൂന്ന് ഇരട്ടി വരെയാണ്. ഇതാണ് യാത്രക്കാർ സമ്മർ സ്പെഷലുകൾ ഉപേക്ഷിക്കുന്നതിന്റെ പ്രധാന കാരണം. അശാസ്ത്രീയ സമയക്രമമാണ് മറ്റൊരു കാരണം. യാത്രക്കാർക്ക് ഉപകാര പ്രദമായ രീതിയിൽ അല്ല മിക്ക സ്പെഷലുകളുടെയും സമയം നിശ്ചയിച്ചിരിക്കുന്നത്. പകൽ സർവീസ് നടത്തുന്ന വണ്ടികളിൽ പൂർണമായും സ്ലീപ്പർ കോച്ചുകൾ ഏർപ്പെടുത്തിയിരിക്കുന്നതും യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. ഭൂരിഭാഗം സ്പെഷലുകളിലും ഒന്നോ…
Read Moreരോഗികളുടെ കൂട്ടിരിപ്പുകാരെ ആക്രമിച്ച യുവാക്കളിൽ ഒരാൾ അറസ്റ്റിൽ
അമ്പലപ്പുഴ: രോഗികൾക്കു ഭക്ഷണം വാങ്ങി മടങ്ങിയ കൂട്ടിരിപ്പുകാരെ ആക്രമിച്ച യുവാക്കളിൽ ഒരാൾ അറസ്റ്റിൽ. പുന്നപ്ര പാണ്ഡ്യാലക്കൽ വീട്ടിൽ സുജിത്തി (24) നെയാണ് അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. തകഴി കുന്നുമ്മ സ്വദേശി അഖിൽ (23), ആറാട്ടുപുഴ സ്വദേശി ഗോകുൽ (19), അമ്പലപ്പുഴ കാക്കാഴം സ്വദേശി ഷഹാൻ (36), വളഞ്ഞവഴി സ്വദേശി അൻസിൽ (39) എന്നിവരെയാണ് സുജിത്ത് ഉൾപ്പെട്ട സംഘം ആക്രമിച്ചത്. പരിക്കേറ്റ ഇവർ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. രാത്രി ഒൻപതിന് ആശുപത്രിക്ക് പുറത്തുനിന്ന് രോഗികൾക്ക് ആവശ്യമായ ഭക്ഷണം വാങ്ങി മടങ്ങിയ ഇവരെ അഞ്ചംഗ സംഘം അകാരണമായി ആക്രമിക്കുകയായിരുന്നു. വിവരമറിഞ്ഞ് ആശുപത്രി എയ്ഡ് പോസ്റ്റ് പോലീസ് എത്തിയപ്പോൾ അക്രമികൾ ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ സുജിത് പിടിയിലാകുകയായിരുന്നു. മറ്റു പ്രതികൾക്കായി പോലീസ് അന്വഷണമാരംഭിച്ചു.
Read More