കാൻ റെഡ് കാര്‍പ്പറ്റില്‍ തിളങ്ങി ബോളിവുഡ് താരം അദിതി റാവു. താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. മൂന്നാം തവണയാണ് അദിതി കാനിന്റെ റെഡ് കാര്‍പ്പറ്റില്‍ എത്തുന്നത്. ഗൗരവ് ഗുപ്ത ഡിസൈൻ ചെയ്ത ഔട്ട്ഫിറ്റിലാണ് അദിതി റെഡ് കാര്‍പറ്റില്‍ എത്തിയത്. ബ്ലാക്ക് വെൽവെറ്റിലും വൈറ്റ് ഷിഫോണിലും തീർത്ത ഗൗണായിരുന്നു താരത്തിന്റെ വേഷം. വസ്ത്രത്തോട് ചേരുന്ന കറുത്ത ഹൈഹീലും, ലിറ്റ്മസ് ഇന്ത്യയുടെ ഗോള്‍ഡന്‍ ഷെയ്ഡിലുള്ള ബോള്‍ ഇയര്‍ റിങ്ങും, മിഷോ ഡിസൈന്‍സ്, ഇക്വലന്‍സ് എന്നിവയുടെ മാച്ചിംഗ് മോതിരങ്ങളുമാണ് ഔട്ട്ഫിറ്റിനൊപ്പം പെയർ ചെയ്തത്. അദിതി റാവുവിന്റെ ചിത്രങ്ങളെല്ലാം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
Read MoreDay: May 27, 2024
കെഎസ്യു ക്യാമ്പിലെ സംഘർഷം: നേതൃത്വത്തിന് വീഴ്ചയെന്ന് റിപ്പോർട്ട്; പ്രസിഡന്റിനോട് വിശദീകരണം തേടും
കാട്ടാക്കട: നെയ്യാർ ഡാമിലെ കെഎസ്യു ക്യാമ്പിൽ നടന്ന സംഘർഷത്തിൽ സംസ്ഥാന നേതൃത്വത്തിന് വീഴ്ച സംഭവിച്ചുവെന്ന് അന്വേഷണ സമിതിയുടെ പ്രാഥമിക റിപ്പോർട്ട്. സംഘർഷം നിയന്ത്രിക്കുന്നതിൽ കെഎസ് യു സംസ്ഥാന നേതൃത്വത്തിന് വീഴ്ചയുണ്ടായെന്നും കെപിസിസി നേതൃത്വത്തേയോ കെപിസിസി പ്രസിഡന്റിനെയോ അറിയിക്കാതെയാണ് ക്യാന്പ് നടത്തിയതെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു. ക്യാന്പ് ഡയറക്ടർമാരെ നിയമിക്കാത്തതാണ് അച്ചടക്കം പാലിക്കാൻ കഴിയാത്തതിന്റെ പ്രധാന കാരണമെന്നും ജംബോ കമ്മറ്റികളിൽ പലർക്കും കീഴ് ഘടകത്തിൽ പ്രവർത്തിച്ച് പരിചയമില്ലെന്നും റിപ്പോർട്ട് പരാമർശിക്കുന്നു. കൂടാതെ കെഎസ്യുവിൽ അടിമുടി ശുദ്ധീകരണം ആവശ്യമുണ്ടെന്നും റിപ്പോർട്ട് പറയുന്നു. സംഘർഷത്തിൽ കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിനോട് വിശദീകരണം തേടും. രണ്ടു ദിവത്തിനകം റിപ്പോർട്ട് നൽകണം. 25നായിരുന്നു സംഭവം. നെയ്യാർ ഡാമിലെ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കുന്ന പഠനശിബിരത്തിനിടെയാണ് കെഎസ്യു പ്രവർത്തകർ ഗ്രൂപ്പ് തിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. സംഘർഷത്തെ തുടർന്ന് ക്യാമ്പ് നിർത്തിവയ്ക്കാൻ കെപിസിസി നേതൃത്വം നിർദേശം നൽകിയിരുന്നു. സംഘർഷത്തിൽ…
Read Moreമോഷ്ടാക്കളുടെ വെയിയേറ്റ് പ്രശസ്ത ഹോളിവുഡ് താരം ജോണി വാക്ടര്‍ മരിച്ചു
പ്രശസ്ത ഹോളിവുഡ് താരം ജോണി വാക്ടര്‍ മരിച്ചു. മോഷ്ടാക്കളുടെ വെടിയേറ്റാണഅ മരണം. 37 വയസായിരുന്നു. ശനിയാഴ്ച പ്രാദേശിക സമയം പുലര്‍ച്ചെ മൂന്നോടെ ലോസ് ആഞ്ചലസിലാണ് സംഭവം. മൂന്നു പേരായിരുന്നു അക്രമി സംഘത്തില്‍ ഉണ്ടായിരുന്നതെന്ന് പോലീസ് അറിയിച്ചു. ‘മോഷ്ടാക്കൾ വീട്ടിലുണ്ടായിരുന്ന കാറിലെ കാറ്റലിറ്റിക്ക് കണ്‍വേര്‍ട്ടര്‍ മോഷ്ടിക്കാനുള്ള ശ്രമം നടത്തുകയായിരുന്നു. ഇത് തടയാൻ എത്തിയ നടനെ മോഷ്ടാക്കള്‍ വെടിവയ്ക്കുകയായിരുന്നു. വാക്ടറെ ഉടനടി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല’.- വാക്ടറുടെ അമ്മ സ്കാര്‍ലെറ്റ് പ്രതികരിച്ചു. ‘ജനറല്‍ ഹോസ്പിറ്റല്‍’ എന്ന പരമ്പരയിലെ ബ്രാന്‍ഡോ കോര്ബിന് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയനായ നടനാണ് വാക്ടര്‍.
Read Moreബാർ കോഴ വിവാദം: ഓഫീസിനു വേണ്ടി പണം പിരിക്കാൻ തീരുമാനിച്ചത് മാസങ്ങൾക്കു മുന്‍പേ?
തിരുവനന്തപുരം: തിരുവനന്തപുരത്ത് സംഘടനയ്ക്ക് ഓഫീസ് കെട്ടിടം വാങ്ങാനാണ് രണ്ടര ലക്ഷം പിരിക്കാൻ നിർദ്ദേശിച്ചതെന്ന ബാറുടമകളുടെ വാദം തെറ്റാണെന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നു. മദ്യനയത്തിലെ ഇളവിന് രണ്ടരലക്ഷം ആവശ്യപ്പെടുന്ന ശബ്ദരേഖ കഴിഞ്ഞ ദിവസം പുറത്തുവന്നത് വിവാദമായപ്പോൾ തിരുവനന്തപുരത്ത് കെട്ടിടം നിർമിക്കാനാണ് പണം പിരിക്കുന്നതെന്നായിരുന്നു ബാറുടമകളുടെ സംസ്ഥാന നേതാവ് പ്രതികരിച്ചത്. എന്നാൽ ബാറുടമകളുടെ സംഘടനയിലെ അംഗങ്ങളുടെ വാട്സാപ് ഗ്രൂപ്പിൽ മാസങ്ങൾക്ക് മുമ്പ് വന്ന സ്ക്രീൻ ഷോട്ടിൽ കെട്ടിടം ഫണ്ടിലേക്ക് നൽകേണ്ടത് ഒരുലക്ഷമാണെന്ന് കൃത്യമായി പറയുന്നുണ്ട്. ഇപ്പോൾ മദ്യനയത്തിൽ ഇളവിനു വേണ്ടി രണ്ടരലക്ഷം പിരിക്കണമെന്ന ഓഡിയോ പുറത്തു വന്നപ്പോൾ അത് കെട്ടിടം വാങ്ങാനെന്ന് പറഞ്ഞ് തലയൂരാൻ ബാറുടമകൾ ശ്രമിക്കുകയാണെന്നാണ് സൂചന. എക്സിക്യൂട്ടീവ് അംഗങ്ങളിൽനിന്ന് വായ്പയായാണ് തുക ആവശ്യപ്പെട്ടതെന്നാണ് ബാറുടമകളുടെ സംഘടനയുടെ പ്രസിഡന്റ് പറഞ്ഞത്. ഓഡിയോയിൽ പണം ആവശ്യപ്പെട്ടത് ഇടുക്കി ജില്ലയിലെ എല്ലാം അംഗങ്ങളോടുമാണ്. ഓഡിയോയിൽ കെട്ടിടത്തിന്റെ കാര്യം പറയുന്നതേ ഇല്ല. കെട്ടിടത്തിനായി…
Read Moreസ്കൂട്ടർയാത്രികയെ സ്കൂട്ടറിന് ഇടിച്ചുവീഴ്ത്തി; കാലിലെ പാദസരം ബലമായി ഊരിയെടുത്തു; ഓടിരക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ മുടിക്കുത്തിന് പിടിച്ചു നിർത്തി; നടുക്കുന്ന ഓർമകളെന്ന് ആര്യ
ഹരിപ്പാട്: സ്കൂട്ടർ യാത്രക്കാരിയെ മറ്റൊരു സ്കൂട്ടറിൽ എത്തിയ രണ്ടുപേർ സ്കൂട്ടർ ഇടിച്ചു വീഴ്ത്തിയശേഷം ദേഹത്ത് അണിഞ്ഞിരുന്ന മൂന്നു പവൻ ആഭരണങ്ങൾ കവർന്നു. കരിപ്പുഴ നാലുകെട്ടും കവല കവലക്കൽ രവിയുടെ മകൾ ആര്യ(23)ക്കാണ് സ്കൂട്ടർ ഇടിച്ചു വീഴ്ത്തിയശേഷം ആഭരണങ്ങൾ നഷ്ടമായത്. ശനിയാഴ്ച രാത്രി 7.45ന് മുട്ടം എൻടിപിസി റോഡിലായിരുന്നു സംഭവം. രാമപുരത്തെ സ്വകാര്യ ധനകാര്യസ്ഥാപനത്തിലെ ജീവനക്കാരിയായ ആര്യ ജോലികഴിഞ്ഞ് തിരിച്ചു വീട്ടിലേക്ക് പോകുന്നതിനിടയിൽ പിന്നിലൂടെയെത്തിയ സ്കൂട്ടർ ആര്യയുടെ സ്കൂട്ടറിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ ആര്യയെ രക്ഷിക്കാനെന്ന വ്യാജേന അടുത്തെത്തി ഒരു കാലിൽ കിടന്ന പാദസരം ബലമായി ഊരിയെടുത്തു. ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ മുടിയിൽ കുത്തിപ്പിടിച്ച് മറ്റേ കാലിൽക്കിടന്ന പാദസരം പൊട്ടിച്ചെടുത്തു. ഇരുകൈകളിലും കിടന്ന രണ്ടു മോതിരവും കൈ ചെയിനും ബലമായി ഊരിയെടുത്തെന്നും ആര്യ പറഞ്ഞു. ഇരുവരും ഹെൽമറ്റ് ധരിച്ചിരുന്നതിനാൽ ആളെ തിരിച്ചറിയാൻ സാധിച്ചില്ലെന്ന് ആര്യ പോലീസിന് കൊടുത്ത…
Read Moreഅമേരിക്കയിൽ ചുഴലിക്കാറ്റ് ഒൻപതുപേർ മരിച്ചു
വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ നിരവധി സംസ്ഥാനങ്ങളിൽ ചുഴലിക്കാറ്റ് വീശിയടിച്ചതിനെത്തുടർന്ന് ഒമ്പത് പേർ മരിച്ചതായി അധികൃതർ അറിയിച്ചു. ടെക്സസ്, അർക്കൻസാസ്, ഒക്ലഹോമ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് അപകടമുണ്ടായത്. തെക്കൻ സമതല മേഖലയിൽ ശനിയാഴ്ച വൈകി ആരംഭിച്ച കൊടുങ്കാറ്റിനെത്തുടർന്ന് ലക്ഷക്കണക്കിന് ആളുകൾക്കു വൈദ്യുതിയില്ല. രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. ഡാളസിന് വടക്കുള്ള വാലി വ്യൂ ഏരിയയിൽ ചുഴലിക്കാറ്റ് വീശിയതിനെത്തുടർന്ന് അഞ്ചു പേർ മരിച്ചതായി പോലീസ് പറഞ്ഞു. മരണസംഖ്യ ഉയർന്നേക്കാമെന്ന് ആശങ്കയുണ്ട്. ഒക്ലഹോമയിലെ മെയ്സ് കൗണ്ടിയിൽ വീശിയടിച്ച ചുഴലിക്കാറ്റിലും വടക്കൻ അർക്കൻസാസിൽ ഇന്നലെ പുലർച്ചെയുണ്ടായ കൊടുങ്കാറ്റിലും രണ്ടുപേർ വീതം മരിച്ചതായി പ്രാദേശികഭരണകൂടം സ്ഥിരീകരിച്ചു.
Read Moreപശ്ചിമബംഗാളിൽ റിമാൽ ചുഴലിക്കാറ്റ് കരതൊട്ടു; മരങ്ങള്‍ കടപുഴകി
കോൽക്കത്ത: പശ്ചിമബംഗാളിൽ റിമാൽ ചുഴലിക്കൊടുങ്കാറ്റ് ഇന്നലെ രാത്രി കരതൊട്ടു. 110 മുതല്‍ 120 കിലോമീറ്റര്‍ വരെ വേഗതയിലാണ് ചുഴലിക്കാറ്റ് വീശിയത്. തീരദേശജില്ലയായ സൗത്ത് 24 പര്‍ഗാനാസില്‍ നിരവധി മരങ്ങള്‍ ശക്തമായ കാറ്റില്‍ കടപുഴകി വീണു. തീരപ്രദേശങ്ങളില്‍നിന്ന് ഒരു ലക്ഷത്തിലധികം പേരെ മാറ്റിപ്പാര്‍പ്പിച്ചു. ചുഴലിക്കൊടുങ്കാറ്റിനു മുന്നോടിയായി പശ്ചിമബംഗാളിലെയും ഒഡീഷയിലെയും തീരദേശമേഖലകളിൽ കനത്ത മഴയാണു പെയ്തത്. നാളെ വരെ കനത്ത മഴ തുടരുമെന്നും ജാഗ്രത കാട്ടണമെന്നും അധികൃതർ അറിയിച്ചു. നോർത്ത്- സൗത്ത് 24 പർഗാനാസ് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കോൽക്കത്ത, ഹൗറ, നാദിയ, വെസ്റ്റ് മിഡ്നാപ്പുർ ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. അതേസമയം, റിമാൽ ചുഴലിക്കൊടുങ്കാറ്റിന്റെ ശക്തി കുറഞ്ഞതായി കാലാവസ്ഥനിരീക്ഷണകേന്ദ്രം അറിയിച്ചു.
Read Moreമൺസൂൺ മഴയിലുണ്ടായ ദുരിതം; ഹിമാചൽ സർക്കാരിന് സഹായം നൽകാൻ മോദി തയാറായില്ല; രാഹുൽ ഗാന്ധി
ഷിംല: ഹിമാചൽപ്രദേശിലെ കോൺഗ്രസ് സർക്കാരിനെ അട്ടിമറിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി റാലികളിൽ പരസ്യമായി പ്രഖ്യാപിച്ചുവെന്നു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഹിമാചൽ സർക്കാർ അധികകാലമുണ്ടാകില്ലെന്ന് വെള്ളിയാഴ്ചത്തെ റാലിയിൽ മോദി പ്രസംഗിച്ചതാണ് രാഹുൽ ചൂണ്ടിക്കാട്ടിയത്. മൺസൂൺ മഴയിലുണ്ടായ ദുരിതം നേരിടാൻ ഹിമാചൽ സർക്കാരിന് സഹായം നൽകാൻ മോദി തയാറായില്ലെന്നും രാഹുൽ പറഞ്ഞു. കഴിഞ്ഞ 10 വർഷത്തിനിടെ 22 ശതകോടീശ്വരന്മാരുടെ 16 ലക്ഷം കോടി രൂപയുടെ ബാധ്യതയാണു മോദി എഴുത്തിത്തള്ളിയത്. വിമാനത്താവളങ്ങളും തുറമുഖങ്ങളും അദാനിക്കു കൈമാറിയെന്നും രാഹുൽ പറഞ്ഞു.
Read Moreമഴക്കാലമാണ് ഡ്രൈവർമാർക്ക് ഏറെ ശ്രദ്ധിക്കാനുണ്ട്; ഗൂഗിള്‍ മാപ്പ് ഉപയോഗിച്ചുള്ള യാത്രയിൽ ശ്രദ്ധിക്കേണ്ടകാര്യങ്ങൾ എന്തെല്ലാം
മഴക്കാലത്ത് പാടം, നദീതീരം, തോടുകള്‍ എന്നിവയില്‍നിന്ന് വെള്ളം റോഡില്‍ കയറാന്‍ സാധ്യതയേറെ. കഴിവതും രാത്രിയാത്ര ഒഴിവാക്കുക. യാത്ര ആവശ്യമെങ്കില്‍ വേഗം കുറയ്ക്കുക. കാഴ്ച മങ്ങുകയോ വെള്ളക്കെട്ടിന് സാധ്യതയോ കണ്ടാല്‍ നിർത്തി റോഡ് സുരക്ഷിതമെന്ന് ഉറപ്പാക്കുക. പാലങ്ങളിലും കലുങ്കുകളിലും വെള്ളം കയറിയിട്ടുണ്ടെങ്കില്‍ വാഹനം ഓടിക്കാതിരിക്കുക. ഒഴുക്ക് ശക്തമാകാനും തടയും ചപ്പും തടയാനും സാധ്യതയേറെയാണ്. മഴക്കാലത്ത് ഇലക്ട്രിക്കല്‍ ഭാഗങ്ങളും ബ്രേക്കും ടയറും പരിശോധിക്കണം. കാഴ്ച കുറയുമെന്നതിനാല്‍ ലൈറ്റുകളും ബാറ്ററിയും നല്ല അവസ്ഥയിലായിരിക്കണം. ടയറുകളില്‍ അമിത മര്‍ദം പാടില്ല. വൈപ്പറുകള്‍ നല്ല നിലയിലായിരിക്കണം. നാലു ചക്രവാഹനങ്ങളില്‍ എസി ഇട്ടാല്‍ ഗ്ലാസിലെ ഈര്‍പ്പം ഒഴിവാകും. ബസര്‍ (കത്തുകയും കെടുകയും ചെയ്യുന്നത്) ഇടാന്‍ അനുവാദമില്ല. ഫോഗ് ലൈറ്റോ ഹെഡ് ലൈറ്റോ സാഹചര്യമനുസരിച്ച് ഉപയോഗിക്കാം. ഹെല്‍മറ്റ് കാഴ്ച മറയ്ക്കരുത്. അമിതവേഗം പാടില്ല. ബ്രേക്ക് മോശമെങ്കില്‍ സര്‍വീസ് വൈകിക്കരുത്. വെള്ളക്കെട്ടുണ്ടെങ്കില്‍ സൈലന്‍സര്‍ വെള്ളത്തില്‍ മുങ്ങാതെ നോക്കണം. ജലനിരപ്പു…
Read Moreബ്രിട്ടീഷ് ഭരണകാലത്തെ 10 രൂപ ലേലത്തിന്; നോട്ടുകൾ കണ്ടെത്തിയത് 1918ൽ ആക്രമണത്തിൽ തകർന്ന കപ്പലിന്റെ അവശിഷ്ടങ്ങളിൽ നിന്ന്
ലണ്ടൻ: ഒന്നാം ലോകമഹായുദ്ധകാലത്ത് 1918 ജൂലൈ രണ്ടിനു ലണ്ടനിൽനിന്നു ബോംബെയിലേക്കുള്ള യാത്രാമധ്യേ ജർമൻ സൈന്യം ആക്രമിച്ചുമുക്കിയ ബ്രിട്ടീഷ് കന്പനി ഉടമസ്ഥതയിലുള്ള എസ്എസ് ഷിരാല എന്ന കപ്പലിന്റെ അവശിഷ്ടങ്ങളിൽനിന്നു കണ്ടെടുത്ത നോട്ടുകൾ അതിശയമായി. കൊളോണിയൽ കാലഘട്ടത്തിലെ 10 രൂപയുടെ രണ്ടു നോട്ടുകളാണ് കേടുപാടുകൾ സംഭവിക്കാതെ കണ്ടെടുത്തത്. നോട്ടുകൾ 29നു ലേലം ചെയ്യും. ഒരു നോട്ടിന് ചുരുങ്ങിയത് മൂന്നു ലക്ഷമാണ് ലേലക്കന്പിനിയായ നൂനാൻസ് മെഫെയർ പ്രതീക്ഷിക്കുന്നത്. ഇപ്പോൾ കണ്ടെത്തിയ നോട്ടുകളുടെ മുഴുവൻ ബ്ലോക്കുകൾ, യുദ്ധോപകരണങ്ങൾ, ആനക്കൊമ്പ്, വൈൻ, ലോറി പാർട്സ്, കാറുകൾക്കുള്ള സ്പെയറുകൾ, വജ്രങ്ങൾ, കറൻസി അച്ചടിക്കാൻ ബാങ്ക് ഓഫ് ഇംഗ്ലണ്ടിൽനിന്നുള്ള പേപ്പർ ഷീറ്റുകൾ തുടങ്ങിയവയുമായി ലണ്ടനിൽനിന്നു ബോംബെയിലേക്ക് പോകുമ്പോൾ ഷിരാലെ എന്ന കപ്പലിനെ ജർമൻ അന്തർവാഹിനി ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ തകർന്ന കപ്പൽ കടലിൽ മുങ്ങി. തകർന്ന കപ്പലിൽനിന്ന് ഒപ്പിടാത്ത അഞ്ചിന്റെയും പത്തിന്റെയും ഉൾപ്പെടെ നിരവധി നോട്ടുകൾ കരയിലേക്ക് ഒഴുകിയെത്തി.…
Read More