കോഴിക്കോട്: കൊയിലാണ്ടിക്കും തിക്കോടിക്കും ഇടയിലുള്ള വെള്ളറക്കാട് റെയില്‍വേ ഹാള്‍ട്ട് സ്റ്റേഷനും കണ്ണൂര്‍ ജില്ലയിലെ ചിറക്കല്‍ സ്റ്റേഷനും റെയില്‍വേ നിര്‍ത്തലാക്കുന്നു. 26ന് സ്റ്റേഷനുകളുടെ പ്രവര്‍ത്തനം നിലയ്ക്കും. ഇതുസംബന്ധിച്ച് പാലക്കാട് ഡിവിഷന് സീനിയര്‍ കമേഴ്സ്യല്‍ മാനേജരുടെ ഉത്തരവ് പുറത്തിറങ്ങി. റെയില്‍വേയുടെ തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് എംഎല്‍എമാരും മറ്റു ജനപ്രതിനിധികളും രംഗത്തെത്തി. വെള്ളറക്കാട് വിഷയത്തില്‍ ഇന്നു സര്‍വകക്ഷി യോഗം ചേര്‍ന്ന് ഇക്കാര്യം ചര്‍ച്ച ചെയ്യുന്നുണ്ട്.60 വര്‍ഷം മുന്‍പ് കേളപ്പജി മുന്‍കൈയെടുത്ത് സ്ഥാപിച്ചതാണ് വെള്ളറക്കാട് സ്റ്റേഷന്. മലബാറില്‍ രണ്ടു സ്റ്റേഷനുകളാണ് നിര്‍ത്തലാക്കുന്നത്. വെള്ളറക്കാടിനു പുറമേ കണ്ണൂര്‍ ജില്ലയിലെ ചിറക്കല്‍ സ്റ്റേഷനും നിര്‍ത്തലാക്കുന്നുണ്ട്. വെള്ളറക്കാട് സ്റ്റേഷനില്‍ കോവിഡിനു മുമ്പ് എട്ടു ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് ഉണ്ടായിരുന്നു. കണ്ണൂര്‍-കോയമ്പത്തൂര്‍, കോയമ്പത്തൂര്‍ -കണ്ണൂര്‍ ട്രെയിനുകള്‍ നിര്‍ത്തലാക്കിയതോടെയാണ് വരുമാനം കുറഞ്ഞത്. പ്രതിമാസം നൂറിലധികം സീസണ് ടിക്കറ്റുകള്‍ ഇവിടെ നിന്ന് വില്‍പ്പന നടത്തിയിരുന്നു. കോവിഡ് കാലത്ത് നിര്‍ത്തിലാക്കിയ ട്രെയിനുകള്‍ പിന്നീട് ആരംഭിച്ചില്ല. ആദര്‍ശ്…
Read MoreDay: May 24, 2025
ദീപ്തിപ്രഭ മരിച്ചത് ചൂരക്കറി കഴിച്ചല്ല; ബ്രെയിൻ ഹെമറേജ് എന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
കൊല്ലം: സ്വകാര്യ ബാങ്കിലെ ജീവനക്കാരി ദീപ്തി പ്രഭ (45) മരിച്ചത് ചൂരക്കറി കഴിച്ചല്ലെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ബ്രെയിൻ ഹെമറേജാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ളതായി ശക്തികുളങ്ങര പോലീസ് പറഞ്ഞു. ഛർദിയെത്തുടർന്നാണ് കൊല്ലം കാവനാട് മണിയത്ത് മുക്ക് മുള്ളിക്കാട്ടിൽ (ദിനേശ്ഭവനം) ശ്യാം കുമാറിന്റെ ഭാര്യ ദീപ്തിപ്രഭയെ കൊല്ലം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഛർദി അനുഭവപ്പെട്ട ഭർത്താവും മകനും ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഭക്ഷ്യ വിഷബാധ ആണെന്നായിരുന്നു സംശയം. ഫ്രിഡ്ജിൽ വച്ച ചൂരമീൻ കറിവച്ചു കഴിച്ചതിനെത്തുടർന്ന് ശ്യാംകുമാറിനും മകൻ അർജുൻ ശ്യാമിനും ബുധനാഴ്ച രാവിലെ മുതൽ ഛർദി തുടങ്ങിയിരുന്നു. എന്നാൽ, ദീപ്തിപ്രഭ പതിവു പോലെ ശക്തികുളങ്ങരയിലെ ബാങ്കിൽ ജോലിക്കു പോയി. വൈകുന്നേരം ഭർത്താവ് എത്തി ഇവരെ കൂട്ടിക്കൊണ്ടു തിരികെ വീട്ടിൽ വന്നയുടനെ ദീപ്തിയും ഛർദിച്ചു കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
Read Moreജർമനിയിൽ റെയിൽവേ സ്റ്റേഷനിൽ കത്തിയാക്രമണം: 17 പേർക്കു കുത്തേറ്റു; 39-കാരി അറസ്റ്റിൽ
ഹംബർഗ്(ജർമനി): ജർമനിയിൽ ഏറെ തിരക്കുള്ള ഹംബർഗ് റെയിൽവേ സ്റ്റേഷനിൽ നടന്ന കത്തി ആക്രമണത്തിൽ 17 പേർക്കു കുത്തേറ്റു. ഇതിൽ ആറു പേരുടെ പരിക്ക് ഗുരുതരമാണ്. സംഭവത്തിൽ 39കാരിയെ അറസ്റ്റുചെയ്തു. ഇവരെ പോലീസ് ചോദ്യംചെയ്തു വരികയാണ്. ആക്രമണത്തിന്റെ പിന്നിലെ കാരണം എന്താണെന്നു വ്യക്തമല്ല. ദിവസം അഞ്ചു ലക്ഷം യാത്രക്കാർ എത്തുന്ന ജർമനിയിലെ വലിയ റെയിൽവേ സ്റ്റേഷനുകളിൽ ഒന്നാണു ഹംബർഗ്. അടുത്തിടെ ജർമനിയിൽ തീവ്രവാദി ആക്രമണങ്ങളുമായി ബന്ധപ്പെട്ട് കത്തി ആക്രമണങ്ങൾ നടന്നിരുന്നു. ഇപ്പോഴത്തെ ആക്രമണത്തിന് ഇതുമായി ബന്ധമുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിച്ചു വരുന്നു.
Read Moreവ്യോമഗതാതാഗതം വിലക്കി ഇന്ത്യൻ സേനയുടെ ആയുധ പരീക്ഷണം
ന്യൂഡൽഹി: ഇന്ത്യൻ സേനയുടെ ആയുധ പരീക്ഷണത്തിനായി ആൻഡമാൻ നിക്കോബാർ ദ്വീപിന് മുകളിൽ വ്യോമഗതാഗതം വിലക്കി. ഇന്നലെയും ഇന്നുമായി ഇന്ത്യൻ സമയം രാവിലെ ഏഴ് മണി മുതൽ പത്ത് മണിവരെ മൂന്ന് മണിക്കൂർ നേരത്തേക്കായിരുന്നു നിയന്ത്രണം. മുൻകൂട്ടി നിശ്ചയിച്ച സൈനിക പരീക്ഷണങ്ങളുടെ ഭാഗമായാണു നടപടിയെന്ന് ഇന്ത്യൻ പ്രതിരോധ സേനകളുടെ സംയുക്ത കമാൻഡായ ആൻഡമാൻ ആൻഡ് നിക്കോബാർ കമാൻഡ് അറിയിച്ചു.
Read Moreഐക്യരാഷ്ട്രസഭയിൽ പാക്കിസ്ഥാനെതിരേ ഇന്ത്യ: ‘ഭീകരാക്രമണങ്ങളിൽ 20,000 ഇന്ത്യക്കാർ കൊല്ലപ്പെട്ടു’
ന്യൂഡൽഹി: ആറര പതിറ്റാണ്ടിനിടയിൽ പാക്കിസ്ഥാൻ ഇന്ത്യയിൽ നൂറുകണക്കിനു ഭീകരാക്രമണങ്ങൾ നടത്തിയെന്നും കഴിഞ്ഞ നാലു പതിറ്റാണ്ടിനിടെ 20,000ലേറെ ഇന്ത്യക്കാർ പാക് തീവ്രവാദ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടിട്ടുണ്ടെന്നും ഐക്യരാഷ്ട്രസഭയിൽ ഇന്ത്യ. ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി പർവതനേനി ഹരീഷ് ആണു പാക്കിസ്ഥാന്റെ ഭീകരമുഖം തുറന്നുകാണിച്ചത്. “ഭീകരതയുടെ ആഗോള പ്രഭവകേന്ദ്ര’മായ പാക്കിസ്ഥാൻ അതിർത്തികടന്നുള്ള ഭീകരതഅവസാനിപ്പിക്കുന്നതുവരെ 65 വർഷം പഴക്കമുള്ള സിന്ധു നദീജല കരാർ നിർത്തിവയ്ക്കുമെന്ന് ഇന്ത്യ വ്യക്തമാക്കി. ജമ്മു കാഷ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെത്തുടർന്ന് താത്കാലികമായി നിർത്തിവച്ച സിന്ധു നദീജല ഉടമ്പടിയെക്കുറിച്ച്, തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്ന പാക്കിസ്ഥാനെ ഇന്ത്യ ശക്തമായി വിമർശിച്ചു. ജലം ജീവനാണ്, യുദ്ധായുധമല്ല എന്നു പറഞ്ഞ് പാക് പ്രതിനിധി കരാർ വിഷയം ഉന്നയിച്ചപ്പോഴാണ് പർവതനേനി ഹരീഷ് പാക്കിസ്ഥാനെതിരേ ആഞ്ഞടിച്ചത്. പഹൽഗാമിൽ ആക്രമണം നടത്തിയത് പാക് ഭീകരരാണ്. ഇതേത്തുടർന്നാണ് ഇന്ത്യ കരാർ നിർത്തിവച്ചതെന്നും ഭീകരാക്രമണങ്ങൾ നടത്തി ഉടമ്പടിയുടെ ആത്മാവിനെ പാക്കിസ്ഥാൻ ലംഘിച്ചെന്നും…
Read Moreശശി തരൂർ നയിക്കുന്ന സംഘം യുഎസിലേക്കു തിരിച്ചു
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂരിന്റെ ഭാഗമായി അമേരിക്ക, പനാമ, ഗയാന, ബ്രസീൽ, കൊളംബിയ എന്നീ രാജ്യങ്ങളിലേക്കു കോൺഗ്രസ് എംപി ശശി തരൂർ നയിക്കുന്ന സർവകക്ഷി പാർലമെന്ററി സംഘം ഡൽഹിയിൽനിന്ന് അമേരിക്കയിലേക്കു പുറപ്പെട്ടു. \തരൂരിനു പുറമെ ബിജെപി എംപിമാരായ തേജസ്വി സൂര്യ, ഭുവനേശ്വർ കലിത, ശശാങ്ക് മണി ത്രിപാഠി, എൽജെപിയുടെ (രാം വിലാസ്) ശാംഭവി ചൗധരി, ടിഡിപിയുടെ ജിഎം ഹരീഷ് ബാലയോഗി, ശിവസേനയുടെ മിലിന്ദ് ദേവ്റ, ജെഎംഎമ്മിന്റെ സർഫറാസ് അഹമ്മദ്, യുഎസിലെ മുൻ ഇന്ത്യൻ അംബാസഡർ സാൻ തരാൻജിത്ത് എന്നിവരാണു പ്രതിനിധി സംഘത്തിലുള്ളത്. ഇത് സമാധാനത്തിന്റയും പ്രത്യാശയുടെയും ദൗത്യമാണെന്നും ഭീകരതയാൽ നാം നിശബ്ദരാകില്ലെന്ന സന്ദേശം ലോകത്തിനു നൽകുമെന്നും പുറപ്പെടും മുമ്പ് തരൂർ പറഞ്ഞു.
Read Moreഇനി ആശ്വാസത്തിന്റെ നാളുകൾ… 70കാരന്റെ പിത്താശയത്തിൽനിന്ന് നീക്കിയത് 8,125 കല്ലുകൾ
എഴുപതുകാരന്റെ പിത്താശയത്തിൽനിന്ന് 8,125 കല്ലുകൾ നീക്കം ചെയ്ത് ഡോക്ടർമാർ. ഹരിയാന ഗുരുഗ്രാമിലെ ഫോർട്ടിസ് മെമ്മോറിയൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലാണു ശസ്ത്രക്രിയ നടന്നത്. പിത്തസഞ്ചിയിൽ അടിഞ്ഞുകൂടിയനിലയിലുള്ള കല്ലുകൾ നീക്കാൻ ഒരു മണിക്കൂറോളം വേണ്ടിവന്നു. കഠിനമായ വയറുവേദനയെത്തുടർന്നാണു വയോധികനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അൾട്രാസൗണ്ട് സ്കാനിംഗിൽ പിത്താശയത്തിൽ അമിതഭാരം കാണുകയും തുടർന്ന് മിനിമലി ഇൻവേസീവ് ലാപ്രോസ്കോപ്പിക് ശസ്ത്രക്രിയ നടത്തുകയുമായിരുന്നു. കല്ലുകൾ നീക്കിയശേഷം അവ എണ്ണാൻ ആറു മണിക്കൂർ വേണ്ടിവന്നെന്നു പറയുന്നു. ശസ്ത്രക്രിയ കഴിഞ്ഞ് രണ്ടു ദിവസത്തിനുശേഷം രോഗിയെ ആശുപത്രിയിൽനിന്നു ഡിസ്ചാർജ് ചെയ്തെന്നും വർഷങ്ങളായി അനുഭവിച്ചുകൊണ്ടിരുന്ന വേദനയിൽനിന്നു രോഗിക്ക് ആശ്വാസം ലഭിച്ചെന്നും ഡോക്ടർമാർ അറിയിച്ചു.
Read Moreപഠിച്ചുയരാനുള്ള ആഗ്രഹങ്ങള്‍ ബാക്കിയാക്കി അബിത പാര്‍വതി യാത്രയായി; അബിജയുടെ തേങ്ങല്‍ കണ്ണീർക്കടലായി
ചങ്ങനാശേരി: പഠിച്ചുയരാനുള്ള വലിയ ആഗ്രഹം ബാക്കിനില്‍ക്കേ അബിത പാര്‍വതി ദുരിതങ്ങളില്ലാത്ത ലോകത്തേക്ക് പറന്നകന്നു. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3.30നാണ് അബിതയുടെ ഹയര്‍സെക്കന്‍ഡറി പരീക്ഷാ ഫലം അറിഞ്ഞത്. അബിതയുടെ വിജയത്തില്‍ വീട്ടുകാരും നാട്ടുകാരും ആഹ്ലാദത്തിലായിരുന്നു. അന്നു രാത്രി ഏഴോടെ അബിത കാറിടിച്ചു മരണപ്പെടുകയായിരുന്നു. അബിതയുടെ സംസ്കാരം ഇന്നലെ വൈകുന്നേരം നാലിന് തോട്ടയ്ക്കാട് മാടത്താനി വടയ്ക്കേമുണ്ടക്കല് വളപ്പിൽ നടന്നു. തോട്ടയ്ക്കാട് മാടത്താനി വടയ്ക്കേമുണ്ടക്കല് വി.ടി. രമേശന്-കെ.ജി. നിഷ ദമ്പതികളുടെ മകളാണ് അബിത പാര്‍വതി(18). തൃക്കോതമംഗലം ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥിനിയായിരുന്ന അബിത പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്കോടെയാണ് വിജയിച്ചത്. വിജയം ആഘോഷിക്കുന്നതിനും അനുജത്തി അബിജയ്ക്ക് സ്കൂള്‍ബാഗും മറ്റും വാങ്ങുന്നതിനുമാണ് അബിത അമ്മ നിഷയ്ക്കൊപ്പം കോട്ടയം മാര്‍ക്കറ്റിലെത്തിയത്. കോട്ടയം മാര്‍ക്കറ്റില്‍ റോഡ് കുറുകെ കടക്കുമ്പോള്‍ ഇരുവരെയും കാറിടിച്ചു വീഴ്ത്തി. റോഡില്‍വീണ ഇരുവരെയും നാട്ടുകാരും വ്യാപാരികളും ചേര്‍ന്ന് കോട്ടയം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അബിതയുടെ ജീവന് രക്ഷിക്കാനായില്ല.…
Read Moreഅമ്പതോളം സ്ത്രീകളെ പീഡിപ്പിച്ച മുൻ ടാക്സി ഡ്രൈവർ പിടിയിൽ: 3,000ലേറെ പീഡന വീഡിയോകൾ കണ്ടെത്തി
അന്‍പതോളം സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ച മുൻ ടാക്സി ഡ്രൈവർ ജപ്പാനിൽ അറസ്റ്റിൽ. ഒരു യാത്രക്കാരിയെ മയക്കുമരുന്നു നൽകി പീഡിപ്പിച്ച കേസിൽ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തപ്പോഴാണു നിരവധി സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്ന വിവരങ്ങൾ പുറത്തുവന്നത്. 54കാരനായ ഇയാളുടെ ഫോണിൽനിന്നു 3,000ലേറെ വീഡിയോകളും ചിത്രങ്ങളും പോലീസ് കണ്ടെത്തി. ഉറക്കഗുളിക നൽകി പീഡിപ്പിച്ചെന്ന ഇരുപതുകാരിയുടെ പരാതിയിലാണു പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. വീട്ടിൽ എത്തിച്ചാണ് യുവതിയെ ഇയാൾ പീഡനത്തിനിരയാക്കിയത്. മറ്റൊരു സ്ത്രീക്ക് മയക്കുമരുന്ന് നൽകി 40,000 യെൻ (23,911 രൂപ) മോഷ്ടിച്ചെന്ന സംശയത്തിൽ പ്രതിയെ ഒക്ടോബറിൽ അറസ്റ്റ് ചെയ്യുകയും പിന്നീട് വിട്ടയയ്ക്കുകയും ചെയ്തിരുന്നു. ഇയാൾ പീഡനത്തിനിരാക്കിയ സ്തീകളുടെ 2008 മുതലുള്ള ദൃശ്യങ്ങളാണു കണ്ടെത്തിയിട്ടുള്ളതെന്നു പോലീസ് പറഞ്ഞു.
Read More43 വർഷത്തെ തടവിനുശേഷം 104കാരനെ വെറുതെവിട്ടു
ഉത്തർപ്രദേശിൽ കൊലപാതകം, കൊലപാതകശ്രമം എന്നീ കുറ്റങ്ങൾക്ക് 43 വർഷം ജയിൽ ശിക്ഷ അനുഭവിച്ച 104കാരനെ കോടതി വെറുതെവിട്ടു. ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് ഇയാളെ കൗശാമ്പി ജില്ലാ ജയിലിൽനിന്നു മോചിതനായി. ഈ മാസം ആദ്യമാണ് അലഹബാദ് ഹൈക്കോടതി ലഖനെ കുറ്റവിമുക്തനാക്കിയത്. കൗശാമ്പി ജില്ലയിലെ ഗൗരായേ ഗ്രാമവാസിയാണ് ലഖൻ. 1921 ജനുവരി നാലിനാണ് ഇയാൾ ജനിച്ചത്. ജയിൽ രേഖകൾ പ്രകാരം 1977ലാണ് ഇയാൾ അറസ്റ്റിലായത്. 1977 ഓഗസ്റ്റ് 16ന് രണ്ട് സംഘങ്ങൾ തമ്മിലുള്ള സംഘർഷത്തിനിടെ കൊല്ലപ്പെട്ട ആളുടെ മരണത്തിൽ ലഖനു പങ്കുണ്ടായിരുന്നു. 1982ൽ പ്രയാഗ്രാജ് ജില്ലാ സെഷൻസ് കോടതി ലഫനെയും മറ്റു മൂന്നുപേരെയും ജീവപര്യന്തം തടവിനു ശിക്ഷിച്ചു. തുടർന്ന്, ലഖൻ അലഹബാദ് ഹൈക്കോടതിയിൽ അപ്പീൽ നൽകി. 43 വർഷത്തിനു ശേഷം മേയ് രണ്ടിനാണ് കോടതി ലഖനെ കുറ്റവിമുക്തനാക്കിയത്. വിചാരണക്കോടതി വിധിക്കെതിരേ ഹൈക്കോടതിയിൽ അപ്പീൽ നൽകിയ നാലു പ്രതികളിൽ മൂന്നുപേർ കേസ് പരിഗണനയിലിരിക്കെ…
Read More