സെനറ്റ് ഹാളിലെ സംഘര്‍ഷം രജിസ്ട്രാര്‍ക്കെതിരേ വിസി ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി സെനറ്റ് ഹാളിലെ സംഘര്‍ഷത്തില്‍ രജിസ്ട്രാര്‍ക്കെതിരെ വിസി ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. രജിസ്്്ട്രാര്‍ ബോധപൂര്‍വം ഗവര്‍ണറെ തടഞ്ഞു. രജിസ്ട്രാര്‍ ബാഹ്യശക്തികളുടെ സമ്മര്‍ദത്തിന് വഴങ്ങി. ഗവര്‍ണര്‍ എത്തിയ ശേഷമാണ് ഹാളിന്‍റെ അനുമതി റദ്ദാക്കിയെന്നു കാട്ടി രാജ്ഭവനിലേക്കു മെയില്‍ അയച്ചത് എന്നിങ്ങനെയാണ് വിസിയുടെ അന്വേഷണ റിപ്പോര്‍ട്ട്. അടിയന്തരാവസ്ഥയുടെ 50ാം വാര്‍ഷികത്തിനെതിരേ പത്മനാഭ സേവാസമിതി സംഘടിപ്പിച്ച പരിപാടിയില്‍ ഭാരതാംബയുടെ ചിത്രം വച്ചതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പരിപാടിയുടെ ഉദ്ഘാടകന്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറായിരുന്നു.ഇതിനെതിരേ എസ്എഫ്‌ഐയും കെഎസ് യുവും പ്രതിഷേധവുമായി രംഗത്തുവരികയും സംഘര്‍ഷത്തില്‍ കലാശിക്കുകയും ചെയ്തിരുന്നു. രജിസ്ട്രാറുടെ നടപടി‌ക്കെതിരേ ആക്ഷേപം ഉയര്‍ന്നതോടെ രാജ്ഭവന്‍ വിസിയോട് വിശദീകരണം തേടുകയായിരുന്നു.

Read More

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ചികിത്സാ പ്രതിസന്ധി; ഉടന്‍ നടപടി വേണമെന്ന്  യൂറോളജി വിഭാഗം മേധാവി

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ചികിത്സാ പ്രതിസന്ധിയെക്കുറിച്ച് അന്വേഷിക്കാന്‍ അന്വേഷണ സമിതിയെ നിയോഗിച്ച സര്‍ക്കാര്‍ തീരുമാനത്തോട് യോജിപ്പുണ്ടെന്നും എന്നാല്‍ പ്രശ്‌നം പരിഹരിക്കാന്‍ ഉടന്‍ നടപടി വേണമെന്നും മെഡിക്കല്‍ കോളജിലെ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്ക്കല്‍. താന്‍ ഉന്നയിച്ച എല്ലാ വിഷയങ്ങളും സമിതി അന്വേഷിക്കണം. മെഡിക്കല്‍ കോളജിലെ ഭരണപരമായ കാര്യങ്ങളുടെ ബാലപാഠം അറിയാത്തവരാണ് പ്രിന്‍സിപ്പാളും സൂപ്രണ്ടും. അതിനാല്‍ ഇരുവര്‍ക്കും പരിമിതികളും ഭയവും പല കാര്യങ്ങളിലും ഉണ്ട്. ഭരണപരമായ പരിചയമുള്ളവരെ ഇത്തരത്തിലുള്ള സുപ്രധാന പദവികളില്‍ ചുമതല നല്‍കണമെന്നും ഡോ. ഹാരിസ് വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ശസ്ത്രക്രിയ ഉപകരണങ്ങളുടെ അഭാവം മൂലം സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയകള്‍ മുടങ്ങിയതിനെക്കുറിച്ച് നിശിതമായി വിമര്‍ശനം ഉന്നയിച്ചതിനെത്തുടര്‍ന്നാണ് സര്‍ക്കാര്‍ അന്വേഷണ സമിതിയെ നിയോഗിച്ചത്. കോട്ടയം മെഡിക്കല്‍ കോളജിലെ സൂപ്രണ്ട്, യൂറോളജി വിഭാഗം മേധാവി, ആലപ്പുഴ മെഡിക്കല്‍ കോളജ്…

Read More

ഹേമചന്ദ്രന്‍റെ കൊലപാതകം; രണ്ടു യുവതികള്‍ക്കെതിരേയും അന്വേഷണം മുഖ്യപ്രതിയെ നാട്ടിലെത്തിക്കും

കോഴിക്കോട്: കോഴിക്കോടുനിന്നു കാണാതായ ചിട്ടി നടത്തിപ്പുകാരന്‍ മായനാട് സ്വദേശി ഹേമചന്ദ്രനെ തമിഴ്നാട്ടിലെ ചേരമ്പാടി വനമേഖലയിൽ കൊന്നു കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ മുഖ്യപ്രതിയെ നാട്ടിലെത്തിക്കാന്‍ ശ്രമം തുടങ്ങി. ബത്തേരി കൈവട്ടമൂല സ്വദേശി നൗഷാദാണ് വിദേശത്തുള്ളത്. നൗഷാദ് നടത്തിപ്പ് ചുമതല വഹിച്ചിരുന്ന വീടു കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. നൗഷാദ് രണ്ട് വര്‍ഷത്തോളം കൈവശം വച്ചിരുന്ന കൈവട്ടമൂലയിലെ വീട്ടില്‍ ഹേമചന്ദ്രനെ എത്തിച്ചായിരിക്കാം കൊലപാതകം നടത്തിയന്നെ നിഗമനത്തിലാണ് പോലീസ്. ഹേമചന്ദ്രൻ ഈ വീട്ടിൽ നൗഷാദിനൊപ്പം വന്നിരുന്നതായാണ് പ്രദേശത്തെ ചിലർ വെളിപ്പെടുത്തുന്നത്. ഹേമചന്ദ്രനെ കൊലപ്പെടുത്തി ചേരമ്പാടി വനത്തിൽ കുഴിച്ചിടുന്നതിനു മുൻപ് ഈ വീട്ടിൽ എത്തിച്ചിരുന്നോ എന്നും ഇവിടെ വച്ചായിരുന്നോ കൊലപാതകമെന്നും പരിശോധിക്കുന്നുണ്ട്. വീട്ടിൽ താമസിച്ചിരുന്ന കുടുംബം ജോലിയുമായി ബന്ധപ്പെട്ട് മലപ്പുറത്തായതിനാൽ അയൽവാസിയായ നൗഷാദിന്‍റെ കൈവശം താക്കോൽ നൽകി വീട് നോക്കാൻ ഏൽപ്പിക്കുകയായിരുന്നു. മൂന്ന് മാസം മുന്‍പ് വീട്ടുടമസ്ഥരുടെ മാതാപിതാക്കൾ കൈവട്ടമൂലയിലെ വീട്ടിലെത്തി താമസം…

Read More

അന്തരീക്ഷത്തിൽനിന്ന് കാർബൺഡയോക്സൈഡ് ആഗിരണം ചെയ്യുന്ന “ജീവനുള്ള’ വസ്തു വികസിപ്പിച്ചെടുത്തു

സൂറിച്ച് (സ്വിറ്റ്സർലൻഡ്): വായുവിൽനിന്നു നേരിട്ട് കാർബൺ ഡയോക്സൈഡ് ( CO2) ആഗിരണം ചെയ്യുന്ന “ഫോട്ടോസിന്തെറ്റിക്’ വസ്തു വികസിപ്പിച്ചെടുത്ത് ശാസ്ത്രജ്ഞർ. കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാൻ കെട്ടിടങ്ങളിൽ ഉപയോഗിക്കാൻ കഴിയുന്ന വസ്തുവാണിതെന്ന് ഗവേഷകർ പറഞ്ഞു. ബ്ലൂ-ഗ്രീൻ ആൽഗകൾ (സയനോബാക്ടീരിയ) ഉപയോഗിച്ച് സ്വിസ് ഗവേഷകരാണ് നൂതന പദാർഥം സൃഷ്ടിച്ചത്. പ്രകാശസംശ്ലേഷണത്തിലൂടെ കാർബൺ ഡയോക്സൈഡ്, സൂര്യപ്രകാശം, ജലം എന്നിവ ഓക്സിജനും പഞ്ചസാരയുമാക്കി മാറ്റാൻ ഇവയ്ക്കു കഴിയുമെന്നു പരീക്ഷണങ്ങൾ തെളിയിച്ചു. പ്രത്യേക സാഹചര്യങ്ങളിൽ കാർബൺ ഡയോക്സൈഡിനെ കരുത്തുറ്റതും പരിസ്ഥിതി സൗഹൃദവുമായ ചുണ്ണാമ്പുകല്ല് പോലുള്ള ഖര ധാതുക്കളായും മാറ്റാൻ ഇതിനു കഴിവുണ്ട്. ഇത് പദാർഥങ്ങളെ ശക്തിപ്പെടുത്തുന്നതിനൊപ്പം സ്ഥിരമായ കാർബൺ സംഭരണവും നൽകുന്നു. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ജീവജാലങ്ങളിൽ ഒന്നാണ് സയനോബാക്ടീരിയ. പ്രകാശസംശ്ലേഷണത്തിൽ വളരെ കാര്യക്ഷമമാണ് ഈ ബാക്ടീരിയകൾ. ഏറ്റവും ദുർബലമായ പ്രകാശാവസ്ഥയിലും കാർബൺ ഡയോക്സൈഡ്, ജലം എന്നിവയിൽ നിന്ന് ബയോമാസ് ഉത്പാദിപ്പിക്കാനും ഇവയ്ക്കു കഴിയും.…

Read More

മഴ പെയ്യുന്പോൾ  പുറത്തുപോകുന്നതിനെച്ചൊല്ലി തർക്കം; മകനെ അച്ഛൻ കുത്തിക്കൊന്നു; പിതാവ് അറസ്റ്റിൽ

ന്യൂഡൽഹി: തെക്ക്പടിഞ്ഞാറൻ ഡൽഹിയിലെ സാഗർപുരിൽ മകനെ അച്ഛൻ കുത്തിക്കൊന്നു. മഴയത്തു കളിക്കാൻ പോകുന്നതിനെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിലാണ് പത്തുവയസുകാരനെ കുത്തിക്കൊന്നത്. ഞായറാഴ്ച ഉച്ചയ്ക്കാണ് സംഭവം. മഴ പെയ്യുന്പോൾ പുറത്തു കളിക്കാൻ പോകണമെന്ന് മകൻ ആവശ്യപ്പെട്ടു. എന്നാൽ അച്ഛൻ തടഞ്ഞു. മകൻ പിന്നെയും വാശിപിടിച്ചതിനെത്തുടർന്ന് തർക്കത്തിലേക്കു നീണ്ടു. തർക്കത്തിനൊടുവിൽ അച്ഛൻ കത്തിയെടുത്തു മകനെ കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പത്തു വയസുകാരനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ദിവസവേതനക്കാരനായ അച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു.

Read More

ബംഗ്ലാദേശിൽ രാഷ്‌ട്രീയനേതാവ് ഹിന്ദു യുവതിയെ  ബലാത്സംഗം ചെയ്ത സംഭവത്തിൽ വ്യാപകപ്രതിഷേധം; അഞ്ചുപേർ അറസ്റ്റിൽ

ധാക്ക: ബംഗ്ലാദേശിൽ ഹിന്ദു യുവതിയെ  പ്രാദേശിക രാഷ്ട്രീയ നേതാവ് ക്രൂരമായി ബലാത്സംഗം ചെയ്ത സംഭവത്തിൽ വ്യാപകപ്രതിഷേധം.  ധാക്ക സർവകലാശാലയിലെ വിദ്യാർഥികൾ വൻ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുകയും തലസ്ഥാനത്തെ തെരുവുകളിൽ പ്രകടനം നടത്തുകയും ചെയ്തു. സംഭവത്തിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.  കുമില്ലയിൽ 21കാരിയെ ബലാത്സംഗം ചെയ്ത കേസിൽ ഖാലിദ സിയയുടെ നേതൃത്വത്തിലുള്ള ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) അംഗവും മുഖ്യപ്രതിയുമായ ഫസർ അലി (38) ഉൾപ്പെടെ അഞ്ചുപേരെ ഇതുവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മൂന്നുപേരെ ഇരയുടെ ദൃശ്യങ്ങൾ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതിനാണ് അറസ്റ്റ് ചെയ്തത്.   26ന് രാത്രി പത്തോടെ വീട്ടിൽ അതിക്രമിച്ചുകയറി യുവതിയെ അലി ബലാത്സംഗം ചെയ്യുകയായിരുന്നു. ഇവരുടെ ഭർത്താവ് വിദേശത്താണ് ജോലി ചെയ്യുന്നത്.  പ്രാദേശിക ഉത്സവമായ ഹരി സേവയിൽ പങ്കെടുക്കാൻ കുട്ടികളോടൊപ്പം പിതാവിന്‍റെ വീട്ടിൽ എത്തിയപ്പോഴാണു സംഭവം. 

Read More

സർവീസിൽ നിന്ന് പടിയിറങ്ങുന്നത് അഭിമാനത്തോടെ; നേട്ടങ്ങൾ അക്കമിട്ട് നിരത്തി ഷേഖ് ദര്‍ബേഷ് സാഹിബിന്‍റെ വിടവാങ്ങൽ പ്രസംഗം 

തിരുവനന്തപുരം: കേരള പോലീസ് ഇന്ത്യയിലെ മികച്ച സേനയാണെന്ന് സംസ്ഥാന പോലീസ് മേധാവി ഡോ. ഷേഖ് ദര്‍ബേഷ് സാഹിബ്. സംസ്ഥാന പോലീസ് മേധാവി സ്ഥാനത്ത് നിന്നും ഇന്ന് പടിയിറങ്ങുന്നതിന് മുന്നോടിയായി എസ്എപി ഗ്രൗണ്ടില്‍ നല്‍കിയ വിടവാങ്ങല്‍ പരേഡില്‍ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്രമസമാധാനം, കുറ്റാന്വേഷണം, സൈബര്‍ തട്ടിപ്പ് എന്നിവയുടെ മികച്ച അന്വേഷണത്തിന് കേന്ദ്ര സര്‍ക്കാരിന്‍റെ ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്. ഇന്ത്യയിലെ മികച്ച അഞ്ചാമത്തെ പോലീസ് സേനയായി കേരള പോലീസിന് അംഗീകാരം ലഭിച്ചു. കേരള പോലീസിലെ സിവില്‍ പോലീസ് ഓഫീസര്‍മാര്‍ മുതല്‍ ഉന്നത ഉദ്യോഗസ്ഥര്‍ വരെയുള്ള പ്രൊഫഷണലുകളും ഉന്നത വിദ്യാസമ്പന്നരുമാണ്. ഇവരുടെ സേവനം സേനയ്ക്ക് കുടുതല്‍ അംഗീകാരങ്ങള്‍ നേടിയെടുക്കാന്‍ സഹായകകരമായെന്നും അദ്ദേഹം വ്യക്തമാക്കി. സൈബര്‍ കുറ്റകൃത്യവും ലഹരി വ്യാപനവുമാണ് ഇനി പോലീസ് നേരിടാന്‍ പോകുന്ന വെല്ലുവിളി. പരാതിക്കാരോട് മാന്യമായി പെരുമാറണമെന്ന് നിരവധി തവണ താന്‍ ഉദ്യോഗസ്ഥര്‍ക്ക് ആവര്‍ത്തിച്ച്…

Read More

റവാഡ ചന്ദ്രശേഖർ പുതിയ പോലീസ് മേധാവി; 1991 ബാച്ച് ഐപിഎസുകാരൻ

തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ പോലീസ് മേധാവിയായി റവാഡ ചന്ദ്രശേഖറിനെ നിയമിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേര്‍ന്ന മന്ത്രിസഭ യോഗമാണ് റവാഡ ചന്ദ്രശേഖറിനെ സംസ്ഥാന പോലീസ് മേധാവിയായി തീരുമാനിച്ചത്. നിലവില്‍ കേന്ദ്രസര്‍വീസില്‍ ഐബി സ്‌പെഷ്ല്‍ ഡയറക്ടറായി സേവനമനുഷ്ഠിച്ച് വരികയാണ്. 1991 ബാച്ച് ഐപിഎസുകാരനാണ് അദ്ദേഹം. തലശേരി എഎസ്പിയായാണ് ഔദ്യോഗിക സര്‍വീസില്‍ അദ്ദേഹം പ്രവേശിക്കുന്നത്. അക്കാലത്താണ് കൂത്തുപറമ്പ് വെടിവയ്പ്പ് നടന്നത്. ഇതിന്‍റെ പേരില്‍ അദ്ദേഹം ആരോപണ വിധേയനായിരുന്നു. പിന്നീട് അദ്ദേഹത്തെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. എന്നാല്‍ പിന്നീട് മാറി വന്ന എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് നിരവധി ചുമതലകള്‍ വഹിച്ചിരുന്നു. ആന്ധ്രാപ്രദേശ് വെസ്റ്റ് ഗോദാവരി സ്വദേശിയാണ് റവഡ ചന്ദ്രശേഖര്‍. ആന്ധ്രയിലെ കര്‍ഷക കുടുംബത്തിലെ അംഗമാണ് റവാഡ. യുപിഎസ് സി നല്‍കിയ മൂന്ന് പേരുടെ പട്ടികയിലെ രണ്ടാം പേരുകാരനാണ് റവഡ. നിതിന്‍ അഗവര്‍വാള്‍, റവഡ ചന്ദ്രശേഖര്‍, യോഗേഷ് ഗുപ്ത എന്നിവരായിരുന്നു…

Read More

കാറിലിരുന്ന് ട്രെയിനിൽ യാത്ര ചെയ്യാം; ഇന്ധന ലാഭം മാത്രമല്ല, യാത്രാ സമയവും ട്രാഫിക് തിരക്കും കുറയ്ക്കാം; ഓഗസ്റ്റ് 27 മുതൽ പുത്തൻ പരീക്ഷണവുമായി ഇന്ത്യൻ റെയിൽവേ

കൊല്ലം: കാറിലിരുന്ന് ട്രെയിൻ യാത്ര സാധ്യമാകുന്ന പുതിയ പരിഷ്കരണത്തിന് ഇന്ത്യൻ റെയിൽവേ തയാറെടുപ്പുകൾ ആരംഭിച്ചു. കൊങ്കൺ പാതയിലൂടെ റോൾ-ഓൺ, റോൾ – ഓഫ് (റോ-റോ) സർവീസ് നടപ്പിലാക്കാനാണ് റെയിൽവേ ഒരുങ്ങുന്നത്. സ്വകാര്യ വാഹനങ്ങൾ, എസ്‌യുവി എന്നിവ ട്രെയിൻ വാഗണുകളിൽ കൊണ്ടുപോകാൻ സൗകര്യം ഒരുക്കുന്ന ഒരു പൈലറ്റ് സർവീസാണ് അധികൃതർ ആസൂത്രണം ചെയ്യുന്നത്. പദ്ധതി പ്രാവർത്തികമാകുന്നതോടെ സ്വന്തം കാറിനുള്ളിൽ തന്നെ ഇരുന്ന് ട്രെയിനിൽ യാത്ര ചെയ്യാനുള്ള അവസരം യാത്രക്കാർക്ക് ലഭിക്കും. വരാൻ പോകുന്ന ഗണേശോത്സവവുമായി ബന്ധപ്പെട്ടാണ് കൊങ്കൺ റെയിൽവേ ഇങ്ങനെയൊരു പുതിയ സർവീസ് നടപ്പിലാക്കുന്നത്. നിലവിൽ ദീർഘദൂര യാത്ര ചെയ്യുന്ന ട്രക്കുകൾക്ക് ഇത്തരത്തിൽ റോ-റോ സേവനം ലഭ്യമാണ്. ഇന്ധനം ലാഭിക്കാൻ മാത്രമല്ല യാത്രാ സമയവും ട്രാഫിക് തിരക്കും കുറയ്ക്കാൻ ഇത് വളരെ സഹായകമാണ്. പുതിയ സംവിധാനം നടപ്പിൽ വരുന്നതിന്‍റെ ഭാഗമായി വാഗണുകളിൽ കാറുകൾ കൊണ്ടുപോകുന്നതിന് വേണ്ട മാറ്റങ്ങൾ വരുത്തും.…

Read More

നാലാം ക്ലാസുകാരന് പ്രകൃതിവിരുദ്ധ പീഡനം: പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിയും; യുവാവിന് 30 വര്‍ഷം കഠിനതടവും പിഴയും

പത്തനംതിട്ട: ഒമ്പതു വയസുള്ള ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയനാക്കിയ പ്രതിക്ക് 30 വര്‍ഷം കഠിനതടവും 1.2 ലക്ഷം രൂപ പിഴയും. ചെങ്ങന്നൂര്‍ മുളക്കുഴ കൊഴുവല്ലൂര്‍ മോടിയില്‍ വീട്ടില്‍ ലിതിന്‍ തമ്പിയെ(25)യാണ് പത്തനംതിട്ട അതിവേഗ സ്പെഷല്‍ കോടതി ജഡ്ജ് ടി മഞ്ജിത്ത് ശിക്ഷിച്ചത്. പിഴത്തുക കുട്ടിക്ക് നല്‍കാനും കോടതി ഉത്തരവില്‍ പറയുന്നു. ആറന്മുള പോലീസ് 2020 ഒക്ടോബര്‍ 29ന് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയ കേസിലാണ് വിധി. 2019 ജൂണ്‍ ഒന്നിനും സെപ്റ്റംബര്‍ 30 നുമിടയിലുള്ള കാലയളവിലാണ് കുട്ടിക്ക് ഇയാളില്‍നിന്നും ക്രൂരമായ പീഡനങ്ങള്‍ നേരിട്ടത്. മൊബൈല്‍ ഫോണില്‍ അശ്ലീല ദൃശ്യങ്ങള്‍ കാട്ടിയ ശേഷമായിരുന്നു പീഡനം. കുട്ടിയെ പീഡിപ്പിക്കുന്ന ദൃശ്വങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു. വിവരങ്ങള്‍ പുറത്തു പറയരുതെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. പോക്സോ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം 25 വര്‍ഷവും ഭീഷണിപ്പെടുത്തിയതിന് ഇന്ത്യന്‍ ശിക്ഷാ നിയമമനുസരിച്ച് അഞ്ചുവര്‍ഷവുമാണ് ശിക്ഷിച്ചത്.…

Read More