പൂനെ: റിയൽ എസ്റ്റേറ്റ് വ്യവസായി കേതൻ അഗർവാളിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളുടെ പോളിഗ്രാഫ് പരിശോധന നടത്തില്ല. പരിശോധനയ്ക്ക് തങ്ങൾക്ക് സമ്മതമല്ലെന്ന് കേസിൽ അറസ്റ്റിലായ സിയ ഗോയലും കാമുകൻ ചേതൻ ചൗധരിയും കോടതിയെ അറിയിച്ചു. പ്രതികളുടെ സമ്മതമില്ലാതെ ഇത്തരം പരിശോധനകൾ നടത്താനാകില്ലെന്ന് കോടതി വ്യക്തമാക്കി. തുടർന്ന് ഇരുവരെയും 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കോടതി ഉത്തരവിന് പിന്നാലെ പ്രതികളെ യെരവാദ സെൻട്രൽ ജയിലിലേക്ക് മാറ്റി. റിയൽ എസ്റ്റേറ്റ് കമ്പനി ഡയറക്ടറായ കേതൻ അഗർവാൾ കഴിഞ്ഞ 18 നാണ് മലമുകളിൽ നിന്ന് വീണ് മരിച്ചത്. ആദ്യഘട്ടത്തിൽ ഇതൊരു അപകടമരണമായാണ് രേഖപ്പെടുത്തിയിരുന്നത്. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കേതന്റെ പ്രതിശ്രുത വധു സിയ ഗോയലിനെയും കാമുകൻ ചേതൻ ചൗധരിയേയും അറസ്റ്റ് ചെയ്തത്. കേതനെ മലമുകളിൽ നിന്ന് തള്ളി താഴെയിടുന്നതിന് തൊട്ടുമുമ്പ് സിയ കാമുകനായ ചേതന്‍ മുൻകൂട്ടി നിശ്ചയിച്ച പ്രകാരം പ്രത്യേക…
Read MoreDay: July 5, 2026
അയോധ്യരാമക്ഷേത്രത്തിലെ സംഭാവനക്കൊള്ള: അന്വേഷണം പുതിയ വഴിത്തിരിവിൽ; മോഷ്ടിച്ച സ്വര്‍ണം ബിസ്കറ്റ് ആക്കിയോ എന്ന് സംശയം
അയോധ്യ: രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയുടെ അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്. അനധികൃതമായി ക്ഷേത്രത്തിൽനിന്ന് കൈക്കലാക്കിയ സ്വർണാഭരണങ്ങൾ ഉരുക്കി സ്വര്‍ണബിസ്കറ്റ് ആക്കിയോ എന്ന് അന്വേഷണസംഘം സംശയിക്കുന്നു. വെള്ളിയില്‍ നിര്‍മിച്ച വസ്തുക്കളുടെ രൂപമാറ്റവും നടന്നതായാണ് സാഹചര്യത്തെളിവുകൾ വ്യക്തമാക്കുന്നതെന്ന് പ്രത്യേക അന്വേഷണസംഘം സൂചന നൽകി. അന്വേഷണം ഉണ്ടായാലും തൊണ്ടിമുതല്‍ കണ്ടെടുക്കുന്നത് തടയുന്നതിനാണ് ഈ തന്ത്രം. നഷ്ടമായ ആഭരണങ്ങള്‍ കണ്ടെത്തുന്നതിന് ഒട്ടേറെയിടങ്ങളില്‍ പരിശോധന നടത്തിയെങ്കിലും ഒരുതരി സ്വർണംപോലും തിരിച്ചുപിടിക്കാൻ കഴിഞ്ഞില്ലെന്നും അന്വേഷണസംഘം ചൂണ്ടിക്കാട്ടുന്നു. അതിനിടെ, ക്ഷേത്ത്രതില്‍ നിന്നു ലഭിച്ച സംഭാവനയില്‍നിന്ന് പ്രതിദിനം എട്ടുലക്ഷത്തോളം രൂപ നഷ്ടമായതായും സംശയിക്കുന്നു. പ്രതിദിനം 16 മുതല്‍ 18 ലക്ഷംരൂപവരെയാണ് ക്ഷേത്രത്തില്‍നിന്ന് ബാങ്കിൽ എത്തിച്ചിരുന്നത്. കൊള്ളയെക്കുറിച്ചുള്ള വിവരം പുറത്തുവന്നശേഷം ഇത് 22 ലക്ഷത്തിനും 24 ലക്ഷത്തിനും ഇടയിലെത്തി. പണം എണ്ണിത്തിട്ടപ്പെടുത്തുന്നതിനിടെ ജീവനക്കാർ വലിയ തോതിൽ തട്ടിപ്പ് നടത്തിയെന്നാണ് നിഗമനം. ഏതാനും ബാങ്ക് ജീവനക്കാരും സംശയനിഴലിലാണ്. രാമക്ഷേത്ര ട്രസ്റ്റ് നിർണായകയോഗം നാളെ അയോധ്യ:…
Read Moreജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ കഷ്ടപ്പാടാണ് സാറേ… വരുമാനം പകുതിയായി, പ്രിയദർശിനിക്കെതിരേ പരാതിയുമായി സ്വകാര്യ ബസുടമകൾ; കണ്ണീരൊപ്പാൻ സമിതി വരുന്നു
തിരുവനന്തപുരം: പ്രിയദർശിനി പദ്ധതിക്കെതിരെ സ്വകാര്യ ബസ് ഉടമകൾ ഉന്നയിച്ച പരാതികൾ പഠിക്കാൻ സർക്കാർ പ്രത്യേക സമിതിയെ നിയോഗിക്കുന്നു. കെഎസ്ആർടിസി നടപ്പിലാക്കിയ സ്ത്രീകളുടെ സൗജന്യ യാത്രാ പദ്ധതി തങ്ങളുടെ നിലനിൽപ്പിനെ ബാധിക്കുന്നുവെന്നാണ് സ്വകാര്യ ബസ് ഉടമകളുടെ പരാതി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഗതാഗത വകുപ്പിന്റെ അടിയന്തര തീരുമാനം. മന്ത്രി സി.പി.ജോൺ മുഖ്യമന്ത്രിയുമായി നടത്തിയ നിർണായക കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് സമിതി രൂപീകരണത്തിന് ധാരണയായത്. കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര ആരംഭിച്ചതോടെ സ്വകാര്യ ബസുകളുടെ വരുമാനത്തിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്ത് സർവീസ് നടത്തുന്ന എണ്ണായിരത്തോളം സ്വകാര്യ ബസുകളെയും ഇതിനെ ആശ്രയിച്ച് കഴിയുന്ന മുപ്പതിനായിരത്തിലധികം ജീവനക്കാരെയും ഇത് നേരിട്ട് ബാധിച്ചു. സാധാരണ നിലയിൽ പ്രതിദിനം 6,000 മുതൽ 7,000 രൂപ വരെ ലഭിച്ചിരുന്ന കളക്ഷൻ പുതിയ പദ്ധതി വന്നതോടെ നേർപകുതിയായി കുറഞ്ഞു. സ്വകാര്യ ബസ് മേഖല തകർച്ചയുടെ വക്കിലാണെന്നും, മേഖലയെ സംരക്ഷിക്കാൻ…
Read More