തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിലെ ബിജെപി കൗൺസിലർ ആർ. സുഗതന്റെ സത്യപ്രതിജ്ഞ ഇന്ന് വിയ്യൂർ ജയിലിൽ നടക്കും. കാപ്പ കേസിൽ പ്രതി ചേർക്കപ്പെട്ടാണ് സുഗതൻ വിയ്യൂർ ജയിലിൽ കഴിയുന്നത്. വധശ്രമം, ഭീഷണിപ്പെടുത്തൽ, പോലീസിനെ കൈയേറ്റം ചെയ്യൽ, വീടുകയറി വാഹനം തകർക്കൽ ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായതിനെ തുടർന്ന് കാപ്പ ചുമത്തപ്പെട്ട് ജയിലിൽ കഴിയുന്ന ജനപ്രതിനിധിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് ചരിത്രത്തിലാദ്യമായാണ് ജയിലിനുള്ളിൽവച്ച് നടക്കുന്നത്. ഗുരുദേവ നാമത്തിലും ബലിദാനികളുടെ പേരിലും നടത്തിയ മുൻ സത്യപ്രതിജ്ഞ നിയമവിരുദ്ധമാണെന്ന് കണ്ട് കോടതി റദ്ദാക്കിയതിനെ തുടർന്നാണ് സുഗതന് വീണ്ടും സത്യപ്രതിജ്ഞ ചെയ്യേണ്ടി വന്നത്. എന്നാൽ ഇതിനിടെ കാപ്പ ചുമത്തപ്പെട്ട് വിയ്യൂർ ജയിലിലായതോടെ ബിജെപിയുടെ ഭരണസമിതി പ്രതിസന്ധിയിലാവുകയായിരുന്നു. ഭരണകൂടം രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ കാപ്പ നിയമം ദുരുപയോഗം ചെയ്യുകയാണെന്നും കൗൺസിലറെ കള്ളക്കേസിൽ കുടുക്കിയതാണെന്നുമാണ് ബിജെപി ആരോപിക്കുന്നത്. അതേസമയം, ഗുരുതരമായ ക്രിമിനൽ പശ്ചാത്തലമുള്ള പ്രതിയെ സംരക്ഷിക്കുന്ന ബിജെപിയുടെ…
Read More