ന്യൂഡൽഹി: സമര വിജയത്തിനു പിന്നാലെ നന്ദി അറിയിച്ച് കോക്രോച്ച് ജനത പാർട്ടി നേതാവ് അഭിജീത് ദീപ്കെ. സമരം വിജയിപ്പിച്ച ഓരോരുത്തർക്കും വിമർശിച്ച് നേർവഴി നടത്താൻ ശ്രമിച്ചവർക്കും നന്ദിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സിജെപി മുന്നോട്ടുവെച്ച വാഗ്ദാനങ്ങൾ പൂർണതോതിൽ നടപ്പാക്കാൻ തങ്ങൾ ഒപ്പമുണ്ടാകും. ഇതൊരു തുടക്കം മാത്രമാണെന്നും ഇനിയും ഏറെ ദൂരം പോകാനുണ്ടെന്നും അഭിജീത് ഓർമ്മിപ്പിച്ചു. ടൈഫോയ്ഡ് ബാധിതനായിരുന്നിട്ടും അതവഗണിച്ചാണ് അഭിജീത് കഴിഞ്ഞ ദിവസം സമരവേദിയിലേക്ക് എത്തിയത്. അതേസമയം സിജെപി പ്രതിഷേധവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കുന്നതിൽ കേന്ദ്രസർക്കാരിന്റെ അന്തിമ തീരുമാനം കാത്തിരിക്കുകയാണ് ഡൽഹി പോലീസ്. പ്രോസിക്യൂഷൻ വിടുതൽ നടപടികളിൽ സർക്കാരിന്റെ ഭാഗത്തുനിന്ന് ഉത്തരവുണ്ടായാൽ ഉടൻതന്നെ തുടർ അന്വേഷണം നിർത്തിവെക്കും. സമരത്തിനിടെ സംഘർഷത്തിൽ പരിക്കേറ്റ് ചികിത്സയിലുള്ള യുവതി സാക്ഷിയുടെ ആരോഗ്യനിലയിൽ പുരോഗതിയുള്ളതായി ആശുപത്രി അധികൃതർ അറിയിച്ചു. ബീഹാറിലെ നീറ്റ് പ്രതിഷേധത്തിനിടയിൽ സിവാനിലുണ്ടായ വെടിവെപ്പിൽ മൂന്നുപേർക്കാണ് പരിക്കേറ്റത്. സംസ്ഥാനത്ത് നിലവിൽ ജാഗ്രത തുടരുകയാണെന്നും…
Read MoreDay: July 26, 2026
സ്പോർട്സ് കൗൺസിൽ അഴിച്ചുപണി വരുന്നു; അഞ്ച് വർഷത്തെ മുഴുവൻ പർച്ചേസുകളും അരിച്ചുപെറുക്കും
തിരുവനന്തപുരം: സ്പോർട്സ് കൗൺസിലിൽ സമഗ്ര അഴിച്ചുപണിക്ക് കായിക വകുപ്പ് ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞ അഞ്ച് വർഷം സ്പോർട്സ് കൗൺസിൽ നടത്തിയ മുഴുവൻ പർച്ചേസുകളും പരിശോധിക്കാൻ തീരുമാനിച്ചു. സ്പോർട്സ് കൗൺസിലിൽ അടിസ്ഥാന വിവരങ്ങളോ രേഖകളോ ഇല്ലെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി. കായിക താരങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ പോലും കൗൺസിലിന്റെ കൈവശമില്ല. താരങ്ങൾക്ക് വിതരണം ചെയ്യാതെ ഗോഡൗണിൽ കെട്ടിക്കിടക്കുന്ന നൂറുകണക്കിന് ഉപകരണങ്ങളുടെയും വസ്ത്രങ്ങളുടെയും ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇത് വലിയ വിവാദമായതോടെ കായിക ഉപകരണങ്ങളും ജേഴ്സികളും ധൃതിയിൽ വിതരണം ചെയ്യാനുള്ള നീക്കത്തിലാണ് കൗൺസിൽ. സംഭവം വിവാദമായതിനെ തുടർന്ന് കായിക മന്ത്രി നേരിട്ട് ഉദ്യോഗസ്ഥരോട് വിശദീകരണം തേടിയെങ്കിലും ഈ പൂഴ്ത്തിവെപ്പിന് തൃപ്തികരമായ ഒരു മറുപടിയും നൽകാൻ ഉദ്യോഗസ്ഥർക്കായില്ല. മൂന്ന് വർഷം വരെ പഴക്കമുള്ള കായിക ഉപകരണങ്ങളും വസ്ത്രങ്ങളുമാണ് കെട്ട്പൊട്ടിക്കാത്ത നിലയിൽ ഗോഡൗണിൽ നിന്ന് കണ്ടെത്തിയത്.
Read Moreസീചെം ട്രോഫി; ഹിമാചൽപ്രദേശിനെ വീഴ്ത്തി കേരളത്തിന് ജയം
പോണ്ടിച്ചേരി: സീനിയർ വനിതകളുടെ സീചെം ട്രോഫിയിൽ കേരളത്തിന് തുടർച്ചയായ മൂന്നാം വിജയം. ഹിമാചൽപ്രദേശിനെ 14 റൺസിന് പരാജയപ്പെടുത്തിയാണ് കേരളം തങ്ങളുടെ കുതിപ്പ് തുടർന്നത്. ബാറ്റിങ്ങിലും ബോളിങ്ങിലും ഒരുപോലെ തിളങ്ങിയ ക്യാപ്റ്റൻ ആശ ശോഭനയാണ് വിജയശിൽപ്പി. തുടർച്ചയായ മൂന്നാം മത്സരത്തിലാണ് താരം പ്ലെയർ ഓഫ് ദി മാച്ച് പുരസ്കാരം സ്വന്തമാക്കുന്നത്. സ്കോർ: കേരളം – 137/7, ഹിമാചൽപ്രദേശ് – 123/10 .ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 137 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. തുടക്കത്തിൽ തന്നെ ഓപ്പണർ ടി. ഷാനിയുടെ വിക്കറ്റ് നഷ്ടമായെങ്കിലും, സി.എം.സി. നജ്ലയുടെയും (46 റൺസ്) കിരൺ നവ്ഗിരെയുടെയും (20 റൺസ്) ബാറ്റിംഗ് കേരളത്തിന് തുണയായി. മധ്യനിരയിൽ ക്യാപ്റ്റൻ ആശ ശോഭന (19 റൺസ്), സജന സജീവൻ (17 റൺസ്) എന്നിവരും നിർണായക സംഭാവനകൾ നൽകി. ഹിമാചൽപ്രദേശിനായി ജ്യോതി…
Read More‘അവയവങ്ങള്‍ മോഷ്ടിച്ച് പണമുണ്ടാക്കുന്ന നിരവധിപ്പേരുണ്ട്, പരാതികള്‍ കിട്ടിയതോടെയാണ് എസ്ഐടി രൂപീകരിച്ചത്’: രമേശ് ചെന്നിത്തല
കൊച്ചി: പരാതികള്‍ കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് അവയവക്കച്ചവട റാക്കറ്റിനെ കുറിച്ച് അന്വേഷിക്കാന്‍ എസ്ഐടി രൂപീകരിച്ചതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ആളുകളുടെ അവയവങ്ങള്‍ മോഷ്ടിച്ച് കൊടുത്ത് പണമുണ്ടാക്കുന്ന ധാരാളം ആളുകളുണ്ട്. അതിനെയൊക്കെ നിയന്ത്രിച്ചേ മതിയാവൂ എന്ന് മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. വളരെ വ്യാപകമായി കേരളത്തില്‍ ചില ആശുപത്രികള്‍ കേന്ദ്രീകരിച്ചു കൊണ്ട് അവയവക്കച്ചവടം നടക്കുന്നുണ്ടെന്ന പരാതികള്‍ കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് എസ്ഐടി രൂപീകരിച്ചത്. ശക്തമായി തന്നെ അവയവക്കച്ചവടത്തെ നിയന്ത്രിക്കും. അതിലൊരു സംശയവും വേണ്ട. എസ്ഐടിയുടെ പ്രവര്‍ത്തനം ഉടന്‍ തന്നെ ആരംഭിക്കും. കേരളത്തില്‍ ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയുന്ന ഒന്നല്ല ഇത്. അതിന് വ്യവസ്ഥാപിതമായ നടപടികളുണ്ട്, സുപ്രീം കോടതിയുടെ നിര്‍ദേശങ്ങളുണ്ട്, അതൊന്നും പാലിക്കാതെ ആളുകളുടെ അവയവങ്ങള്‍ മോഷ്ടിച്ച് കൊടുത്ത് പണമുണ്ടാക്കുന്ന ധാരാളം ആളുകളുണ്ട്. അതിനെയൊക്കെ നിയന്ത്രിച്ചേ മതിയാവൂ എന്ന് രമേശ് ചെന്നിത്തല പറഞ്ഞു. എറണാകുളം റൂറല്‍ എസ്പി കെ.എസ്. സുദര്‍ശനാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്.…
Read Moreനിർണായക വഴിതിരിവിൽ മാസപ്പടിക്കേസ്: പിണറായി വിജയനെതിരെ അന്വേഷണ സാധ്യതയെന്ന് സൂചന
കൊച്ചി: മാസപ്പടിക്കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെ ഇഡി ചോദ്യം ചെയ്തേക്കുമെന്ന് റിപ്പോർട്ട്. പിണറായി വിജയന്റെ മകളും കേസിലെ പ്രതിയുമായ വീണയുടെതുൾപ്പെടെയുള്ള സ്വത്തുക്കൾ കണ്ടുകെട്ടുന്നതിന് മുന്നോടിയായി ഡൽഹിയിലെ ഇഡി അഡ്ജുഡിക്കേറ്റിംഗ് അഥോറിറ്റിക്ക് നൽകിയ റിപ്പോർട്ടിലാണ് ഇതുസംബന്ധിച്ച നിർണായക സൂചനകളുള്ളത്. കേസ് അന്വേഷിച്ച കൊച്ചി ഇഡി ഓഫീസാണ് ഈ റിപ്പോർട്ട് സമർപ്പിച്ചത്. എക്സാലോജിക് കമ്പനിക്കും ഡയറക്ടറായ വീണയ്ക്കും പണം നൽകിയത് പിണറായി വിജയനുമായുള്ള വ്യക്തിബന്ധത്തിന്റെ പേരിലാണെന്ന് സിഎംആർഎൽ എംഡി എസ്.എൻ. ശശിധരൻ കർത്ത 2024 ഏപ്രിൽ 17ന് മൊഴി നൽകിയിരുന്നു. സേവനങ്ങളൊന്നും നൽകാതെയാണ് ഈ പണമിടപാട് നടന്നതെന്നും മൊഴിയിലുണ്ട്. ഐടി കൺസൾട്ടൻസി സേവനങ്ങളുടെ പേരിൽ 2.78 കോടി രൂപ കൈപ്പറ്റിയെങ്കിലും സേവനങ്ങളൊന്നും തിരിച്ചു നൽകിയിട്ടില്ലെന്ന് വീണയും സമ്മതിച്ചതായി ഇഡി റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. കർത്തായുടെ ഈ മൊഴിയുടെ അടിസ്ഥാനത്തിലായിരിക്കും പിണറായി വിജയനെ ചോദ്യം ചെയ്യുക. അതേസമയം പിണറായി വിജയനു…
Read More