സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്ന കുഞ്ഞാറ്റയെന്ന തേജാ ലക്ഷ്മിയെക്കുറിച്ച് അച്ഛൻ മനോജ് കെ ജയൻ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസമാണിത്. ഏഴാം വയസില്‍ മകളെയും കൊണ്ട് ചെന്നൈയില്‍നിന്ന് വരുമ്പോള്‍ ഇങ്ങനെ ഒരു കാര്യം ഒരിക്കലും ചിന്തിച്ചിരുന്നില്ല. അവളെ നന്നായി പഠിപ്പിക്കുക നല്ല ജോലി കിട്ടി വിവാഹം കഴിപ്പിക്കുക ഇതു മാത്രമായിരുന്നു ലക്ഷ്യം. എന്റെ കരിയറില്‍ ഒരുപാട് ഗ്യാപ്പ് വന്നതിന്റെ കാരണം മകളെ അതുപോലെ പുന്നാരിച്ച് നോക്കിയതുകൊണ്ടാണ്.
പഠിത്തം കഴിഞ്ഞ് ചില കമ്പനികളില്‍ ജോലിയും നോക്കിയ ശേഷമാണ് സിനിമയില്‍ അഭിനയിക്കാനുള്ള ആഗ്രഹം കുഞ്ഞാറ്റ പറയുന്നത്. ഇക്കാര്യം ആദ്യം പറയുന്നത് ആശയോടാണ്. ആശ അവള്‍ക്ക് അമ്മ മാത്രമല്ല. അടുത്ത സുഹൃത്ത് കൂടിയാണ്. അച്ഛനോട് നേരിട്ട് പറയൂ എന്ന് ആശ പറഞ്ഞു. അങ്ങനെയാണ് ഇക്കാര്യം എന്നോടും പറയുന്നത്.
രണ്ടു വര്‍ഷം മുമ്പാണ് സിനിമാ മോഹം അവള് എന്നോട് ആദ്യം പറയുന്നത്. സിനിമയില്‍ അവസരം വന്നപ്പോള്‍ ആദ്യം അമ്മയെ അറിയിക്കണം എന്നാണ് ഞാന്‍ പറഞ്ഞത്. അതിനു വേണ്ടി ചെന്നൈയില്‍ പോയാലും കുഴപ്പമില്ല. അവരുടെ അനുഗ്രഹം ആദ്യം വാങ്ങണം. കാരണം ദക്ഷിണേന്ത്യ കണ്ട ഏറ്റവും മികച്ച നടിയാണ് അവര്‍. അങ്ങനെ ഒരാളുടെ മകളാണ് കുഞ്ഞാറ്റ എന്ന് മനോജ് കെ ജയൻ പറഞ്ഞു.