ഇങ്ങനെ ഒന്നു ചെയ്തു നോക്കൂ, തെങ്ങ് നല്ല കായ്ഫലം തരും..! തൈ നടുമ്പോള്‍ സ്വീകരിക്കേണ്ട ചില ശാസ്ത്രീയ രീതികള്‍ അറിയാം

വേനല്‍ മഴ നന്നായി ലഭിക്കുന്നതിനാല്‍ മിക്ക കര്‍ഷകരും തെങ്ങിന്‍ തൈ നടാനുള്ള തിരക്കിലാണ്. തെങ്ങിന്‍ തൈ നടുന്നത് പരമ്പരാഗതമായ ഒന്നായതിനാല്‍ കൂടുതലായി അറിയാന്‍ ഒന്നുമില്ലെന്നു ധരിക്കുന്നവരാണ് അധികവും. എന്നാല്‍, തൈ നടുമ്പോള്‍ സ്വീകരിക്കേണ്ട ചില ശാസ്ത്രീയ രീതികള്‍ പലരും ശ്രദ്ധിക്കുന്നില്ല എന്നതാണു വാസ്തവം. സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലം സൂര്യപ്രകാശം നന്നായി ലഭിക്കുന്ന സ്ഥലത്തു മാത്രമേ തെങ്ങ് നടാവൂ. മറ്റു മരങ്ങളുടെ തണലില്‍ തെങ്ങ് കരുത്തോടെ വളര്‍ന്നു നല്ല കായ്ഫലം തരില്ല. അടിതൈ വയ്ക്കുമ്പോള്‍ നിലവിലുള്ള തെങ്ങും തൈ തെങ്ങും തമ്മില്‍ 3.5 മീറ്ററെങ്കിലും അകലമുണ്ടാവണം. പുതിയ സ്ഥലമാണെങ്കില്‍ തൈകള്‍ തമ്മില്‍ 25 അടി അകലമുണ്ടാകണം. കുഴി ഒരു മീറ്റര്‍ സാധാരണ മണ്ണില്‍ ഒരു മീറ്റര്‍ നീളം, വീതി, ആഴം ഉള്ള കുഴിയെടുത്ത് വേണം തൈ നടാന്‍. എന്നാല്‍, വെട്ടുകല്‍ പ്രദേശങ്ങളില്‍ 1.2 മീറ്റര്‍ വലിപ്പമുള്ള കുഴി വേണം.…

Read More

കായികപ്രതിഭകളായ വൃദ്ധദമ്പതികൾ ‘സ്വർഗത്തിലെ കനി’ കുമരകത്തു വിളയിച്ച് വീണ്ടും താരങ്ങളാകുന്നു

കുമരകം: സ്വർഗത്തിലെ കനി എന്നറിയപ്പെടുന്ന ഗാഗ് ഫ്രൂട്ട് കുമരകത്തും വിളയിച്ചു കായികപ്രതിഭകളായ വൃദ്ധദന്പതികൾ വീണ്ടും താരങ്ങളായി. കുമരകത്തെ ചെളി നിറഞ്ഞ മണ്ണിൽ ഔഷധഗുണങ്ങളേറെയുള്ള ഗാഗ് ഫ്രൂട്ട് നട്ടുവളർത്തി വിജയഗാഥ രചിച്ചത് വെറ്ററൻസ് കായിക മത്സരങ്ങളിൽ വിജയിച്ച് നിരവധി മെഡലുകൾ കരസ്ഥമാക്കിയ കുമരകം നാലാം വാർഡിൽ ആപ്പീത്ര അനിനിവാസിൽ ഐസക് (76)-അന്ന (75) ദന്പതികളാണ്. ഒരു വർഷം മുന്പ് ഇവരുടെ മകൻ ഐമേഷിന്‍റെ സുഹൃത്ത് നൽകിയ വിത്തുകൾ പാകി മുളപ്പിച്ചപ്പോൾ ലഭിച്ചത് ഗാഗ് ചെടിയാണ്. പെണ്‍ചെടി നന്നായി വളർന്നെങ്കിലും കായ്ഫലമില്ലാതിരുന്നു. വീണ്ടും വിത്തുകൾ മുളപ്പിച്ചപ്പോൾ ആണ്‍ചെടിയും വളർന്നു പൂവിടുകയും പരാഗണം നടന്നു ധാരാളം കായ്കളുണ്ടാകുകയും ചെയ്തു. കേവലം നാലു സെന്‍റ് സ്ഥലത്താണു വീടും ഗാഗ് ഫ്രൂട്ട് കൃഷിയും. കടുത്ത ചുവപ്പുനിറമുള്ള ഗാഗ് ഫ്രൂട്ടിനു നേരിയ കയ്പുണ്ട്. വിദേശങ്ങളിൽ മരുന്ന്, സൗന്ദര്യ വസ്തുക്കൾ, എണ്ണ തുടങ്ങിയവ ഉത്പാദിപ്പിക്കാനാണ് ഉപയോഗിക്കുന്നത്. കഴിഞ്ഞ…

Read More

ഗോകുല്‍കൃഷ്ണയ്ക്ക് കൃഷി കുട്ടിക്കളിയല്ല; ബാലകര്‍ഷക പുരസ്കാരവുമായി ഒമ്പതാംക്ലാസ് വിദ്യാർഥി; പ്രോത്സാഹനവുമായി കുടുംബം

  ഗിരീഷ് പരുത്തിമഠംനെയ്യാറ്റിന്‍കര : കര്‍ഷക പുരസ്കാര ജേതാവായ അപ്പൂപ്പന്‍റെ പാത പിന്തുടര്‍ന്ന ഗോകുല്‍കൃഷ്ണ സംസ്ഥാനത്തെ മികച്ച ബാലകര്‍ഷകന്‍ . നെല്ലിമൂട് ന്യൂ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ഒന്പതാം ക്ലാസ് വിദ്യാര്‍ഥി ബാലരാമപുരം വടക്കേവിള ശ്രീഗോകുലത്തില്‍ ഗോപകുമാറിന്‍റെയും ആശയുടെയും മകന്‍ ജി.എ. ഗോകുല്‍കൃഷ്ണ നാലാം വയസില്‍ അപ്പൂപ്പന്‍ കൃഷ്ണന്‍നാടാരാടൊപ്പമാണ് കൃഷിയിടത്തില്‍ ഇറങ്ങുന്നത്. വിവിധയിനം മുല്ലക്കൃഷി ചെയ്തിരുന്ന കൃഷ്ണന്‍നാടാര്‍ക്ക് പുരസ്കാരം ലഭിച്ചതും ആ വിഭാഗത്തില്‍ തന്നെയാണ്. വീടിനോടു ചേര്‍ന്ന് ഒരേക്കറിലാണ് ഗോകുലിന്‍റെ കൃഷി. വാഴയും ചേനയും ചേന്പും കിഴങ്ങുവര്‍ഗങ്ങളും മുളക്, വഴുതന, കത്രിക്ക , പാവല്‍ , പടവലങ്ങ, ചീര മുതലായ പച്ചക്കറികളും ഉള്‍പ്പെട്ടതാണ് കൃഷിയിടം. ഔഷധസസ്യച്ചെടികളുടെ തോട്ടം കൂടാതെ മണ്ണിര കന്പോസ്റ്റ് സംവിധാനവും മത്സ്യക്കൃഷിയും തേനീച്ച വളര്‍ത്തലും ആട്, കോഴി മുതലായവയും ഇവിടെയുണ്ട്. പഠനശേഷമുള്ള ഒഴിവുവേളകളിലെല്ലാം ഗോകുല്‍ കൃഷിയിടത്തിലായിരിക്കും. ഭാവിയില്‍ കൃഷി ശാസ്ത്രജ്ഞന്‍ ആകുക എന്നതാണ് ഗോകുലിന്‍റെ ലക്ഷ്യം.…

Read More

മരച്ചീനിയിലെ വേര് ചീയൽ രോഗം; പുത്തൻ പരീക്ഷണ വിജയവുമായി മിത്രനികേതൻ

നെടുമങ്ങാട്: മരച്ചീനിയിൽ ഉണ്ടാകുന്ന വേര് ചീയൽ രോഗത്തിനെതിരേ പുത്തൻ പരീക്ഷണ വിജയവുമായി കൃഷി വിജ്ഞാന കേന്ദ്രമായ മിത്രനികേതൻ. വേര് ചീയൽ രോഗത്തിനെ പ്രതിരോധിക്കുന്നതിനായി കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യ തിരുവനന്തപുരം ജില്ലയിലുള്ള കർഷകരിലേക്ക് എത്തിക്കുന്നതിന്‍റെ ഭാഗമായി ഐസിഎആർ മിത്രനികേതൻ കൃഷി വിജ്ഞാന കേന്ദ്രം പ്രദർശനങ്ങൾ സംഘടിപ്പിച്ചു. കൃഷി തുടങ്ങുന്നതിനു മുന്പുതന്നെ മണ്ണിന്‍റെ അമ്ലത ക്രമീകരിക്കുന്നതിനോടൊപ്പം മരച്ചീനിയുടെ ചുവട്ടിൽ ഒരു കിലോ ട്രൈക്കോഡർമ സമ്പുഷ്ടീകരിച്ച വേപ്പിൻപിണ്ണാക്ക് ചാണകപ്പൊടി മിശ്രിതം ചേർത്താണ് പരീക്ഷണം നടത്തിയത്. തുടർന്ന് 20 ഗ്രാം വേപ്പിൻ പിണ്ണാക്ക് വീതം ചുവട്ടിൽ ഇട്ടു കൊടുക്കുന്നു. ഇത്തരത്തിൽ കൃഷി ചെയ്ത വെള്ളനാട് മോഹനൻ നായരുടെ കൃഷിയിൽ വിജയം കണ്ടെത്തിയതായി അധികൃതർ പറഞ്ഞു. മരിച്ചീനി പൊട്ടിപ്പോകാതെ വിളവെടുക്കുക എന്ന പ്രശ്നത്തിനും പരിഹാരമുണ്ടാക്കിയതായി മിത്രനികേതൻ അധികൃതർ വിശദമാക്കി. മരച്ചീനി അനായാസം പിഴുതെടുക്കാൻ പ്രത്യേകം തയാറാക്കിയ ഉപകരണവും മിത്രനികേതൻ കൃഷി…

Read More

കാർഷികമേഖലയ്ക്ക് ഭീഷണിയായി പട്ടാളപ്പുഴു ആക്രമണം; കർഷകർ ആശങ്കയിൽ; പാവൽ കൃഷിയിലും പുഴു ശല്യം

നെന്മാറ : കർഷകർക്ക് കനത്ത ഭീഷണി ഉയർത്തി നെൽപ്പാടങ്ങളിലും പച്ചക്കറികൃഷിയിടങ്ങളിലും പട്ടാള പുഴുവിന്‍റെ ആക്രമണം പടർന്നുപിടിക്കുന്നു. ദിവസങ്ങൾക്കകം പട്ടാള പുഴുക്കളെ കണ്ട പ്രദേശങ്ങളിലെ വരന്പുകളിലെ പുല്ലുകളും കൊയ്തൊഴിഞ്ഞ പാടങ്ങളിൽ മുളച്ചുപൊന്തിയ നെൽച്ചെടികളും വ്യാപകമായി തിന്നു തീർത്ത് പ്രദേശത്തെ മുഴുവൻ പച്ചപ്പും ദിവസങ്ങൾക്കുള്ളിൽ ഇല്ലാതാക്കുന്നു. ഞാറ്റടി തയാറാക്കിയ പാടശേഖരങ്ങളിലും പാവൽ, പടവലം തുടങ്ങി പച്ചക്കറി കൃഷി ചെയ്ത് നെൽപ്പാടങ്ങളിലുമാണ് വ്യാപകമായി പട്ടാളപ്പുഴു ആക്രമണം കണ്ടുവരുന്നത്. നെന്മാറ, അയിലൂർ കൃഷി ഭവനുകളുടെ കീഴിലുള്ള വിത്തനശേരി, പോത്തുണ്ടി, പാളിയമംഗലം, കൂറുന്പൂർ, കരിങ്കുളം, തിരുവഴിയാട്, പെരുമാങ്കോട്, മരുതഞ്ചേരി, ആലന്പള്ളം ഭാഗങ്ങളിലെ 120 ഏക്കറോളം പാവൽ കൃഷിയാണ് കായ് ഫലം കുറഞ്ഞ് നഷ്ടത്തിലായത്. സാധാരണ ഈ സമയത്ത് ചെറിയ തോതിൽ പാവയ്ക്ക പറിക്കാൻ കഴിയുമെന്നും കൃഷി നാശമായതിനാൽ വിളവെടുക്കാൻ കഴിയുന്നില്ലെന്നും പാവൽ കർഷകർ പറയുന്നു. കൃഷിയിറക്കിയ ഭൂമിയിൽ ബാങ്കിൽ നിന്നും, കുടുംബശ്രീ മുഖേനയും വായ്പ…

Read More

പശുവളർത്തലിൽ സിനുവിന്‍റെ വിജയഗാഥ; രണ്ടു പശുവിൽ തുടങ്ങി ഇപ്പോൾ തൊഴുത്തിൽ അറുപത് കറവ പശുക്കൾ

മൂവാറ്റുപുഴ: പശുവളർത്തലിൽ വിജയഗാഥ തീർത്ത് സിനു ജോർജ്. തിരുമാറാടി പേങ്ങാട്ട് ജോർജിന്‍റെ ഭാര്യ സിനു ജോർജിന് പശുക്കളെന്നാൽ ജീവിതമാണ്. പുലർച്ചെ ഒന്നിനു തുടങ്ങുന്ന കന്നുകാലി പരിപാലനം അവസാനിക്കുന്നത് വൈകിട്ട് അഞ്ചോടെ യാണ്.പ്രതിദിനം 550 ലിറ്ററിലധികം പാൽ ഔട്ട്‌ലെ‌റ്റുകൾ വഴിയും സഹകരണ സംഘം വഴിയും വില്പന നടത്തും. 60 കറവപ്പശുക്കളും ഏഴു കിടാരികളും ഇവിടെയുണ്ട്.പഞ്ചായത്തിലെ അറിയപ്പെടുന്ന ക്ഷീരകർഷകയായ സിനു തിരുമാറാടി ക്ഷീര സംഘത്തിന്‍റെ പ്രസിഡന്‍റു കൂടിയാണ്. മരട്, തോപ്പുംപടി, പള്ളുരുത്തി എന്നിവിടങ്ങളിലായാണ് മൂന്ന് പാൽ ഔട്ട്‌ലെറ്റുകൾ. ചാണകം ഉണക്കിപ്പൊടിച്ച് വിൽക്കാനായി തിരുമാറാടിയിൽ തന്നെ ഒരു ഔട്ട്‌ലെറ്റ് സ്വന്തമായുള്ള സിനു രണ്ട് പശുവിൽനിന്നാണ് 60 പശുക്കളിലേക്ക് തന്‍റെ ഫാം വളർത്തിയെടുത്തത്. പകൽ മുഴുവൻ പണിക്കാരോടൊപ്പം ഫാമിൽ തന്നെ. തീറ്റ, കറവ, പാൽ കുപ്പിയിലാക്കൽ തുടങ്ങിയവയ്ക്കെല്ലാം സിനു നേതൃത്വം നൽകും. ഭർത്താവ് ജോർജാണ് ഔട്ട്‌ലെറ്റുകളുടെ മേൽനോട്ടം വഹിക്കുന്നത്. വർഷങ്ങൾക്കു മുൻപ് ഡോ.…

Read More

മട്ടുപ്പാവിൽ വിളയും വേനലിൽ ഒരു ശീതകാല സമൃദ്ധി;  അപൂർവ കാഴ്ചയൊക്കി ജി പ്രസന്നൻ

എസ്. മഞ്ജുളാദേവിവെയിലുള്ള പകലുകളും മഞ്ഞും തണുപ്പുമുള്ള രാത്രികളുമാണ് കാബേജ്, കോളിഫ്ളവർ, റാഡിഷ്, ബ്രക്കോളി തുടങ്ങിയ പച്ചക്കറി തഴച്ചു വളരുവാൻ കഴിയുന്ന അന്തരീക്ഷം. കൊടുംവേനലിന്‍റെ മാർച്ച് ഏപ്രിൽ മാസത്തിൽ ശീതകാല പച്ചക്കറികൾ സമൃദ്ധമായി വളർന്ന് നില്ക്കുന്ന കാഴ്ച അപൂർവമാണ്. എന്നാൽ പ്രകൃതിയുടെ സ്വാഭാവിക ഭാവത്തിനെ തന്നെ ചെറുതായൊന്നു മാറ്റം വരുത്തി തണുപ്പ്കാല പച്ചക്കറികൾ കൃഷി ചെയ്തിരിക്കുകയാണ് മുൻ സബ് ഇൻസ്പെക്ടർ ജൈവകർഷകനുമായ ജി. പ്രസന്നൻ. പോങ്ങുംമൂട് ബാപ്പുജി നഗറിലെ പി.വി. ഭവന്‍റെ മട്ടുപ്പാവിലാണ് കാബേജ് കായ്ച്ച് നില്ക്കുന്നത്. കോളിഫ്ളവറും ബ്രക്കോളിയും പൂവിട്ടുകഴിഞ്ഞു. ഈ വർഷത്തെ കഠിനവെയിൽ തുടങ്ങിയ ജനുവരിയിലാണ് പ്രസന്നൻ തന്‍റെ ശീതകാല ജൈവകൃഷി തുടങ്ങിയത് ! മാർച്ച്-ഏപ്രിൽ-മേയ് മാസങ്ങളിൽ യാതൊരു ദാക്ഷണ്യവുമില്ലാതെ ഏൽക്കുന്ന വെയിലിനെ നിയന്ത്രിക്കുവാൻ ചെടികൾക്കു എട്ടടി മുകളിലായി പച്ചനിറത്തിലെ ഒരു ഷെയ്ഡ് നെറ്റ് സ്ഥാപിച്ചു. ഈ നെറ്റിലൂടെ സൂര്യപ്രകാശം അന്പതു ശതമാനമായി നിയന്ത്രിക്കുവാൻ സാധിച്ചിട്ടുണ്ട്.…

Read More

മഴയിൽ നനഞ്ഞ് കശുവണ്ടിയുടെ നിറം മങ്ങി ഗുണനിലവാരം കുറയുന്നു; കശുമാവ് കർഷകർക്കു വേനൽമഴ ദുരിതമഴയാകുമ്പോൾ…

വെള്ളിക്കുളങ്ങര: കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ വേനൽമഴ കടുത്ത ചൂടിന് തെല്ല് ആശ്വാസം പകർന്നെങ്കിലും മലയോരത്തെ കശുമാവ് കർഷകർക്കു തീമഴയായി. മഴയെത്തുടർന്ന് കശുവണ്ടി വില ഗണ്യമായി ഇടിഞ്ഞതാണ് കർഷകരെ വലച്ചത്. കഴിഞ്ഞ വർഷം ഡിസംബർ വരെ മഴ നീണ്ടുനിന്നതിനെ തുടർന്നുണ്ടായ കാലാവസ്ഥ വ്യതിയാനം മൂലം കശുമാവുകൾ പൂക്കാൻ വൈകിയതിനാൽ വിളവെടുപ്പ് ആരംഭിച്ചതു മാർച്ചിലാണ്. കോവിഡ് വ്യാപനം മൂലം കഴിഞ്ഞ രണ്ടു വിളവെടുപ്പ് സീസണിലും കശുവണ്ടി ന്യായവിലയ്ക്കു വിറ്റഴിക്കാനാകാതെ വിഷമിച്ച കർഷകർ ഇത്തവണ മികച്ച വില പ്രതീക്ഷിച്ചെങ്കിലും നിരാശയായിരുന്നു ഫലം. 2018ൽ സീസണ്‍ തുടക്കത്തിൽ കിലോഗ്രാമിന് 155 രൂപ വില കിട്ടിയ സ്ഥാനത്ത് ഈ വർഷം 130 രൂപയാണ് കർഷകർക്ക് കിട്ടിയ കൂടിയ വില. ആദ്യത്തെ വേനൽമഴക്ക് തന്നെ ഈ വില കുറഞ്ഞു. മഴ പെയ്യുന്പോൾ കശുവണ്ടിയുടെ നിറം മങ്ങി ഗുണനിലവാരം കുറയുന്നതാണ് വില കുറയാൻ കാരണമെന്നു കച്ചവടക്കാർ…

Read More

തലനാടിനു തലപ്പൊക്കമായി ഗ്രാമ്പൂ; വീട്ടിലും പുറത്തും എപ്പോഴും എരിവുള്ള സുഗന്ധം

  പേരുപോലെ തന്നെ തലനാടിന് അല്പം തലപ്പൊക്കം കൂടുതലുണ്ട്. അതിലൊന്നു മലയുടെ പൊക്കമാണ്. മറ്റൊന്നു ഭൗമസൂചിക അവകാശപ്പെടുന്ന ഗ്രാമ്പൂ തോട്ടങ്ങളുടെയും. ഗ്രാമ്പുവിനൊപ്പം ജാതിയും റബറും തെങ്ങും വാഴയുമെല്ലാം സമൃദ്ധമായി വിളയുന്ന കാര്‍ഷിക ഗ്രാമമാണു തലനാട്. കോട്ടയം ജില്ലയില്‍ പാലായോടു ചേര്‍ന്നാണു കിടപ്പ്. പുലര്‍കാലങ്ങളില്‍ കോടമഞ്ഞില്‍ പുതച്ചു നല്‍ക്കുന്ന മലഞ്ചെരുവുകള്‍. വൈകുന്നേരങ്ങളില്‍ അന്തിസൂര്യന്റെ ചെങ്കതിര്‍ പതിക്കുന്ന മലയോരങ്ങള്‍. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പാരസ്പര്യത്തിന്റെ അപൂര്‍വത വേണ്ടുവോളം. മലനാട്ടിലെ ഏതുവീടന്റെ തൊടിയിലും ഒരു ഗ്രാമ്പൂ മരമെങ്കിലും കാണും. ഡിസംബറായാല്‍ ഏതു മുറ്റത്തും ഉണങ്ങാനിട്ടിരിക്കുന്ന ഗ്രാമ്പുവും. വീട്ടിലും പുറത്തും എപ്പോഴും എരിവുള്ള സുഗന്ധം. മെല്ലെ വീശുന്ന കാറ്റിനുമുണ്ട് ആ മണം. നല്ല ആയുസുണ്ട് ഗ്രാമ്പൂ മരങ്ങള്‍ക്ക്. 100 വര്‍ഷം വരെ പ്രായമുള്ള മരങ്ങളുണ്ടിവിടെ. 50 വര്‍ഷമുള്ളവ ധാരാളം. 15 അടി അകലത്തിലാണു തൈകള്‍ നടുന്നത്. ആദ്യം ചാണകപ്പൊടിയും എല്ലുപൊടിയുമിട്ടു കുഴി മൂടും.…

Read More

വിപണിയിൽ വില കയറി; നേന്ത്രവാഴ കർഷകർ പ്രതീക്ഷയിൽ; ഇപ്പോഴത്തെ വിലവർദ്ധനവിന് കാരണം ഇങ്ങനെ….

കല്ലടിക്കോട് : വിപണിയിൽ നേന്ത്രക്കായ വില കുത്തനെ ഉയരുന്നു. പ്രാദേശികമായി കായ ഉല്പാദന കുറഞ്ഞതും തമിഴ്നാട്ടിൽ നിന്നുള്ള വരവു കുറഞ്ഞതുമാണ് ഇപ്പോഴത്തെ വിലവർദ്ധനവിന് കാരണം. വിളവെടുക്കാൻ പാകമായ നേന്ത്രക്കായ ഇല്ലാത്തതിനാൽ വിലവർദ്ധനയുടെ നേട്ടം കർഷകർക്ക് ലഭിക്കുന്നില്ല.നിലവിൽ പച്ച നേന്ത്രക്കായ കിലോയ്ക്ക് 55 മുതൽ 60 രൂപവരെ വലിപ്പമനുസരിച്ച് വിലയുണ്ട്. പഴത്തിന്‍റെ വില 55 മുതൽ 62 രൂപ വരെയായും ഉയർന്നു. കഴിഞ്ഞ രണ്ടുവർഷം 25 രൂപ പോലും വില ലഭിക്കാതെ 100 രൂപയ്ക്ക് അഞ്ച് കിലോവരെ വില്ക്കേണ്ടി വന്നതാണ് ഇത്തവണ വാഴകൃഷി കുറയാൻ കാരണം. മുൻകാലങ്ങളിൽ ഇഞ്ചി കൃഷി ചെയ്ത സ്ഥലങ്ങളിൽ വിളവെടുപ്പിനുശേഷം വ്യാപകമായി നേന്ത്രവാഴ കൃഷിചെയ്തിരുന്നു. മുൻവർഷങ്ങളിലെ വിലയിടിവ് കാരണം പല കർഷകരും ഈ സീസണിൽ വാഴകൃഷിയിൽ നിന്ന് പിന്തിരിഞ്ഞു. മലയോര മേഖലകളിൽ റബർ ആവർത്തന കൃഷി നടത്തുന്ന ഇടങ്ങളിൽ ഇടവിളയായി ചെയ്തിരുന്ന വാഴകൃഷി കാട്ടുപന്നി,…

Read More