കണ്ണൂർ: താൻ പഴയ എസ്എഫ്ഐക്കാരനാണെന്നും എസ്എഫ്ഐയുടെ അക്രമണോത്സുക അസഹിഷ്ണതയും ജനാധിപത്യവിരുദ്ധതയും സ്വന്തം അനുഭവത്തിൽ ബോധ്യപ്പെട്ടതോടെയാണ് എസ്എഫ്ഐ ബന്ധം വിട്ടതെന്നും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും രാജ്യസഭാഗവുമായ സി. സദാനന്ദൻ. തന്റെ ഫെയ്സ് ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം പറഞ്ഞത്. പെരിഞ്ചേരി എന്ന സിപിഎം പാർട്ടി ഗ്രാമത്തിൽ എസ്എഫ്ഐ കളിച്ച് വളർന്നയാളാണ് താൻ. പ്രീഡിഗ്രി വരെ ഈ അസുഖമുണ്ടായിരുന്നു. എസ്എഫ്ഐയുടെ അക്രമണോത്സുകതയും അസഹിഷ്ണതയും ജനാധിപത്യ വിരുദ്ധതയും കമ്യൂണിസ്റ്റ് ചിന്തയോട് മടുപ്പ് തോന്നിപ്പിച്ചു. സ്വന്തം അനുഭവത്തിൽ അത് ബോധ്യപ്പെട്ട സംഭവങ്ങളുമുണ്ട്. ഇതോടെ രണ്ടു വർഷത്തെ ശ്രമഫലമായി ഡിഗ്രി അവസാന വർഷമാണ് ഇതിൽ നിന്നു മുക്തനായി സംഘശാഖയിൽ എത്തുന്നത്. സംഘത്തിലെത്താൻ നിമിത്തങ്ങളായ നിരവധി ഘടകങ്ങളുണ്ടെന്നും കുറിപ്പിൽ പറയുന്നു. തന്റെ കാലുകൾ വെട്ടിമാറ്റിയ അക്രമികളെ കെ.കെ. ശൈലജ എംഎൽഎ, പി. ജയരാജൻ തുടങ്ങിയ സിപിഎം നേതാക്കളും ചില മാധ്യമങ്ങളും ന്യായീകരിക്കുകയും വെള്ളപൂശുകയും ചെയ്യുകയാണ്. അതേസമയം…
Read MoreCategory: Kannur
കരാറുകാരന് മൂന്നാംനിലയില്‍നിന്നു ചവിട്ടി താഴെയിട്ട കെട്ടിട ഉടമ മരിച്ചു; ചികിത്സയിലിരിക്കെ അന്ത്യം; കൊലപാതകത്തിന് കേസെടുക്കുമെന്ന് പോലീസ്
കാഞ്ഞങ്ങാട്: നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ മൂന്നാംനിലയില്‍ നിന്നു കരാറുകാരന് ചവിട്ടി താഴെയിട്ടെന്ന പരാതിയില്‍ ചികിത്സയിലായിരുന്ന കെട്ടിട ഉടമ മരിച്ചു. വെള്ളിക്കോത്ത് പെരളത്തെ ഏഴുപ്ലാക്കല്‍ റോയ് ജോസഫാണ് (48) മരിച്ചത്. മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നു പുലര്‍ച്ചെ 3.30 ഓടെയാണ് മരിച്ചത്. സംഭവത്തില്‍ കരാറുകാരന് പുല്ലൂരിലെ നരേന്ദ്രനെതിരേ ഹൊസ്ദുര്‍ഗ് പോലീസ് വധശ്രമത്തിനു കേസെടുത്തിരുന്നു. മരണം സംഭവിച്ചതോടെ കേസ് കൊലക്കുറ്റമാകുമെന്നു പോലീസ് അറിയിച്ചു. ഓഗസ്റ്റ് മൂന്നിന് ഉച്ചകഴിഞ്ഞ് 1.30 ഓടെയായിരുന്നു സംഭവം. മാവുങ്കാല്‍ മൂലക്കണ്ടത്തെ കെട്ടിടത്തില്‍ നിന്നു വീണാണു റോയിക്ക് പരിക്കേൽക്കുന്നത്. മാവുങ്കാലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ മംഗളുരുവിലേക്കു കൊണ്ടുപോവുകയായിരുന്നു. കെട്ടിടത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് തങ്ങള്‍ തമ്മില്‍ തര്ക്കമുണ്ടായിരുന്നതായായും കെട്ടിടത്തിനു മുകളില്‍ നിന്നും കരാറുകാരന് തന്നെ ചവിട്ടിവീഴ്ത്തുകയായിരുന്നെന്നും ഭാര്യയോടും ഒപ്പമുണ്ടായിരുന്ന മറ്റുള്ളവരോടും റോയി പറഞ്ഞിരുന്നു.
Read Moreപുഴയിൽ ചാടി യുവതിയും കുഞ്ഞും മരിച്ച സംഭവം; പോലീസിനെതിരെ പരാതിയുമായി യുവതിയുടെ കുടുംബം
പഴയങ്ങാടി: വെങ്ങര ചെമ്പല്ലിക്കുണ്ട് പാലത്തിൽ നിന്ന് പുഴയിൽ ചാടി മരിച്ച റീമയുടെ കുടുംബം പഴയങ്ങാടി പോലീസിനെതിരെ രംഗത്ത്. വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടും പ്രതികളെ പിടികൂടുന്നതിൽ തികഞ്ഞ അലംഭാവമാണ് പോലീസ് കാണിക്കുന്നതെന്ന് കുടുംബം ആരോപിച്ചു. റീമയും കുഞ്ഞും പുഴയിൽ ചാടി മരിച്ചിട്ട് രണ്ടാഴ്ച കഴിഞ്ഞിട്ടും മരണത്തിന് ഉത്തരവാദികളായ ഭർത്താവ് കമൽരാജ്, ഭർതൃമാതാവ് പ്രേമ എന്നിവരെ ഇതുവരെ പിടികൂടിയിട്ടില്ല. യുവതിയുടെ ആത്മഹത്യാക്കുറിപ്പും ഭർത്താവുമായുള്ള ഫോൺ സംഭാഷണത്തിന്റെ വിവരങ്ങളും പോലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആത്മഹത്യ പ്രേരണ കുറ്റത്തിന് ഭർത്താവിനും ഭർതൃ മാതാവിനും എതിരെ കേസെടുത്തിരുന്നു. എന്നാൽ കേസെടുത്തത് മാത്രമല്ലാതെ പ്രതികളെ പിടികൂടുന്നതിൽപഴയങ്ങാടി പോലീസ് തികഞ്ഞ അലംഭാവമാണ് കാണിക്കുന്നതെന്ന് റീമയുടെ പിതാവ് കെ. മോഹനൻ പറഞ്ഞു. ഇരുവരും ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്. അതേസമയം പ്രതികൾ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.സിഐ കേസിനെ കുറിച്ച് ചോദിക്കുമ്പോൾ മുഖം തിരിക്കുകയാണെന്നും ഫോൺ വിളിച്ചാൽ…
Read Moreരഹസ്യ വിവരം സ്റ്റേഷനിലെത്തി; ബാംഗ്ലൂരിൽ നിന്ന് കണ്ണൂരിൽ വിൽപനയ്ക്കെത്തിച്ച 42 ഗ്രാം മെത്താഫിറ്റമിനുമായി യുവാവ് അറസ്റ്റിൽ
കണ്ണൂർ: ബംഗളൂരുവിൽ നിന്ന് കണ്ണൂർ നഗരത്തിൽ വില്പനയ്ക്കെത്തിച്ച മെത്താഫിറ്റമിനുമായി യുവാവ് അറസ്റ്റിൽ. തില്ലേരി സ്വദേശി സി.എച്ച്. ലുക്മാൻ മസ്റൂറിനെയാണ് (24) എക്സൈസ് സംഘം പിടികൂടിയത്.പ്രതിയുടെ കൈയിൽ നിന്നും 41.946 ഗ്രാം മെത്താഫിറ്റമിൻ എക്സൈസ് പിടിച്ചെടുത്തു. ചില്ലറയായി മെത്താഫിറ്റമിൻ തൂക്കി വിൽക്കുന്നതിനായി പ്രതി തില്ലേരി ഭാഗത്ത് എത്തിയിട്ടുണ്ടെന്നുള്ള രഹസ്യ വിവരം കണ്ണൂർ ഇഐ ആൻഡ് ഐബി അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ കെ. ഷജിത്തിന് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കണ്ണൂർ സർക്കിൾ ഓഫീസ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ. ഷാജിയും സംഘവും പരിശോധന നടത്തിയത്. കണ്ണൂർ ടൗൺ, പ്രഭാത്, പയ്യാന്പലം, കാനത്തൂർ എന്നീ ഭാഗങ്ങളിലും തില്ലേരി ഭാഗത്തും പരിശോധന നടത്തവെയാണ് പ്രതി പിടിയിലായത്. എക്സൈസ് സംഘത്തെ കണ്ട് പ്രതി പരുങ്ങുന്നത് കണ്ടതിനെ തുടർന്ന് പരിശോധന നടത്തിയപ്പോഴാണ് വില്‍ക്കാനായി കൊണ്ടുവന്ന മെത്താഫിറ്റമിൻ കണ്ടെത്തിയത്. ഓണം സ്പെഷൽ ഡ്രൈവിനോടനുബന്ധിച്ച് കണ്ണൂർ നഗരത്തിൽ വ്യാപക പരിശോധനയാണ്…
Read Moreശക്തമായ ചുഴലിക്കാറ്റിൽ മരം കടപുഴകി വീടിനു മുകളിൽ വീണു: ഗൃഹനാഥന് ദാരുണാന്ത്യം
കൂത്തുപറമ്പ്: കണ്ണവം പെരുവയിൽ വീടിനു മുകളിൽ മരം കടപുഴകി വീണ് ഗൃഹനാഥന് ദാരുണാന്ത്യം. കോളയാട് പഞ്ചായത്തിലെ ചെമ്പുക്കാവ് തെറ്റുമ്മലിലെ എനിയാടൻ വീട്ടിൽ ചന്ദ്രനാണ് (78) മരിച്ചത്. ഇന്ന് പുലർച്ചെ 1.30 ഓടെയായിരുന്നു അപകടം. ശക്തമായ ചുഴലിക്കാറ്റിൽ മരം കടപുഴകി വീടിനു മുകളിൽ പതിക്കുകയായിരുന്നു. സംഭവസമയം വീട്ടിൽ മൂന്നുപേർ ഉണ്ടായിരുന്നെങ്കിലും മറ്റുളളവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കൂത്തുപറമ്പിൽനിന്ന് അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്നാണ് ചന്ദ്രനെ പുറത്തെടുത്തത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read Moreഅവൻതന്നെയാണെന്ന് ഉറപ്പാക്കാൻ എടാ ഗോവിന്ദച്ചാമിയെന്നുവിളിച്ച് ഉറപ്പിച്ചു; രണ്ടു പേർ നൽകിയ വിവരം നിർണായകമായി
കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നു രക്ഷപ്പെട്ട ഗോവിന്ദച്ചാമി തളാപ്പിലെത്തിയെന്നതിലേക്കു സൂചനകൾ നൽകിയത് വിനോജ് എന്നയാളും ഓട്ടോ ഡ്രൈവറായ സന്തോഷും. രാവിലെ 9.15 ഓടെ ജോലിക്കു ബൈക്കിൽ പോകുകയായിരുന്ന വിനോജ് തലയിൽ പഴയ തുണിയിട്ട് അതിൽ ഒരു കൈ വച്ച് സാവധാനം നടന്നുപോകുന്ന ഒരാളെ കാണുകയായിരുന്നു. രാവിലെ തന്നെ ജയിൽ ചാടിയ വിവരം അറിഞ്ഞതിനാൽ നടന്നു പോകുന്നയാൾ ഗോവിന്ദച്ചാമിയാണെന്നുസംശയിച്ചു. “ടാ ഗോവിന്ദച്ചാമി” എന്ന് വിളിച്ചപ്പോൾ ഓടി അടുത്തുള്ള മതിൽ ചാടിക്കടന്ന് കാടുപിടിച്ച പറന്പിലേക്ക് രക്ഷപ്പെടുകയായിരുന്നു. ഉടൻ തന്നെ വിനോജ് പോലീസിനെ ഇക്കാര്യമറിയിച്ചതോടെ കണ്ണൂർ ടൗൺ സിഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രദേശം വളഞ്ഞ് തെരച്ചിൽ നടത്തുകയായിരുന്നു. അതിനിടെ എകെജി ആശുപത്രി പരിസരത്തുവച്ച് ഇതിനോടുത്ത സമയത്ത് തന്നെ ഗോവിന്ദച്ചാമിയെ കണ്ടിരുന്നുവെന്ന് ഓട്ടോ ഡ്രൈവർ സന്തോഷ് പറഞ്ഞു. സംശയത്തെ തുടർന്ന് അടുത്തു പോയപ്പോഴേക്കും ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും…
Read Moreകൊല്ലുമെന്ന നിരന്തര ഭീഷണി; പെട്രോൾ കുടിച്ച് യുവാവ് ജീവനൊടുക്കാൻ ശ്രമിച്ചു; രണ്ട് പേർക്കെതിരെ കേസെടുത്ത് പോലീസ്
പയ്യന്നൂര്‍: കൊല്ലുമെന്ന നിരന്തര ഭീഷണിമൂലം പെട്രോള്‍ കുടിച്ച് യുവാവിന്റെ ആത്മഹത്യാശ്രമം. വെള്ളോറ കാര്യപ്പള്ളിയിലെ 35 കാരനാണ് ആത്മഹത്യാശ്രമം നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് കാര്യപ്പള്ളിയിലെ ഫൈസല്‍, ഷുഹൈബ് എന്നിവര്‍ക്കെതിരേ പെരിങ്ങോം പോലീസ് കേസെടുത്തു. കഴിഞ്ഞ മാസം പരാതിക്കാരനെ തടഞ്ഞുനിര്‍ത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. പിന്നീട് പ്രതികള്‍ നിരന്തരം ഫോണിലൂടെ വധഭീഷണി മുഴക്കുകയായിരുന്നു. ഇതേതുടര്‍ന്നുള്ള മാനസിക വിഷമത്താല്‍ ഇന്നലെ രാവിലെ പരാതിക്കാരന് വീട്ടില്‍വെച്ച് പെട്രോള്‍ കുടിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നുവെന്നാണ് പരാതി. അവശനിലയിലായിരുന്ന ഇയാളെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവരമറിയിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ പെരിങ്ങോം പോലീസ് ഇയാളില്‍നിന്നു മൊഴി രേഖപ്പെടുത്തിയ ശേഷമാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
Read Moreവരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസ്; മാടായി പഞ്ചായത്ത് പ്രസിഡന്റിന്റെ വീട്ടിൽ വിജിലൻസ് റെയ്ഡ്
പഴയങ്ങാടി: മാടായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റും മുസ്ലിം ലീഗ് നേതാവുമായ കായിക്കാരൻ സഹീദിന്റെ വീട്ടിൽ വിജിലൻസ് റെയ്ഡ്. ഇന്ന് പുലർച്ചെ ആറോടെയാണ് വിജിലൻസ് സംഘം പ്രസിഡന്റിന്റെ മാട്ടൂൽ നോർത്തിലുള്ള വീട്ടിൽ റെയ്ഡ് ആരംഭിച്ചത്. റെയ്ഡ് ഇപ്പോഴും തുടരുകയാണ്. പൊതുപ്രവർത്തകനെന്ന നിലയിൽ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചു എന്നുള്ളതാണ് പ്രസിഡന്റിനെതിരേയുള്ള വിജിലൻസ് കേസ്. പരാതിയിൽ പ്രാഥമിക പരിശോധനയുടെ അടിസ്ഥാനത്തിലാണ് കോഴിക്കോട് സ്പെഷ്യൽ സെൽ വിജിലൻസ് ഡിവൈഎസ്പിമാരായ സുരേഷ്, രമേശ് എന്നിവരടങ്ങിയ ഉദ്യോഗസ്ഥ സംഘം റെയ്ഡ് നടത്തുന്നത്. ചില വിലപ്പെട്ടരേഖകൾ കിട്ടിയെന്നാണു പുറത്തുവരുന്ന വിവരം. മുസ്ലിംലീഗ് അഖിലേന്ത്യാ കമ്മിറ്റി അംഗവും പുതിയങ്ങാടി ജമാ അത്ത് ഹയർ സെക്കൻഡറി സ്കൂൾ ചെയർമാനും കൂടിയാണ് സഹീദ്. മാടായി ഗ്രാമപഞ്ചായത്ത് ഇപ്പോൾ പ്രവർത്തിക്കുന്ന വാടക കെട്ടിടത്തിലെ വാടകയുമായി ബന്ധപ്പെട്ട് നടന്ന ഇടപാടിലും പുതിയങ്ങാടി ഹൈസ്കൂൾ ചെയർമാൻ എന്ന നിലയിൽ നടക്കുന്ന പല ഇടപാടുകളിലും നിയമനങ്ങളിലും അഴിമതി…
Read Moreകൂരിരുട്ടിൽ പതുങ്ങിയെത്തും; കടകൾക്ക് പുറത്ത് സൂക്ഷിച്ചിരിക്കുന്ന സാധനങ്ങൾ മോഷ്ടിച്ചുകൊണ്ടുപോകും; പിടികിട്ടാപ്പുള്ളി ജോമോൻ അറസ്റ്റിൽ
തലശേരി: കോട്ടയത്തുനിന്ന് ലോറിയിലെത്തി മലബാറിലെ അഞ്ച് ജില്ലകളിൽ കവർച്ച നടത്തിവന്ന സംഘത്തിലെ പിടികിട്ടാപ്പുള്ളി അറസ്റ്റിൽ. അഞ്ച് ജില്ലകളിലായി 26 കേസുകളിൽ പ്രതിയായ ഇടുക്കി പുറപ്പുഴ കരിക്കുന്നം തോണിക്കത്തടത്തിൽ ജോമോൻ ജോസഫിനെയാണ് (50) പേരാവൂർ ഡിവൈഎസ്പി എം.പി. ആസാദിന്റെ നേതൃത്വത്തിൽ സിഐ പി.ബി. സജീവനും സംഘവും തൊടുപുഴയിൽനിന്ന് അറസ്റ്റ് ചെയ്തത്. വേഷംമാറി പ്രതിയുടെ വീടിന് സമീപം തമ്പടിച്ച പോലീസ് സംഘം പ്രതിയെ വലയിലാക്കുകയായിരുന്നു. കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ഹാർഡ് വെയർ ഷോപ്പുകളിൽ നിന്നും പുറത്തു സൂക്ഷിക്കാറുള്ള കമ്പികൾ ഉൾപ്പെടെയുള്ള സാധനങ്ങൾ കവർച്ച നടത്തി വന്ന സംഘത്തിലെ പ്രധാനിയായിരുന്നു ജോമോൻ ജോസഫെന്ന് പോലീസ് പറഞ്ഞു. 2012 മുതലാണ് ഈ സംഘം കവർച്ച നടത്തിയിരുന്നത്. ഹാർഡ് വെയർ ഷോപ്പുകളിലെ ഇരുമ്പ് കമ്പികൾ, വാട്ടർ ടാങ്ക്, തുടങ്ങിയ സാധനങ്ങൾ കടക്കു പുറത്താണ് സൂക്ഷിക്കുക. ഈ സാധനങ്ങളാണ് ലോറിയിലെത്തി സംഘം…
Read Moreകൂത്തുപറന്പ് വെടിവയ്പ്; ഉത്തരവ് നടപ്പാക്കിയത് രവാഡ ചന്ദ്രശേഖറല്ല, ഹക്കിം ബത്തേരിയെന്ന് എം.വി. ജയരാജൻ
കണ്ണൂർ: കൂത്തുപറന്പിൽ അഞ്ചു ഡിവൈഎഫ്ഐക്കാരുടെ മരണത്തിനിടയായതിനും പുഷ്പൻ എന്ന യുവാവ് വർഷങ്ങളോളം ശയ്യാവലംബിയായി തുടരേണ്ടി വന്നതിനും നിരവധി പേർക്ക് പരിക്കു പറ്റിയതിനും ഉത്തരവാദി ഡിജിപി രവാഡ ചന്ദ്രശേഖറല്ലെന്ന് സിപിഎം സംസ്ഥാന കമ്മിറ്റിയംഗവും ഡിവൈഎഫ്ഐ മുൻ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയുമായ എം.വി. ജയരാജൻ. ദേശാഭിമാനി പത്രത്തിൽ “ഡിജിപി നിയമനവും വിവാദങ്ങളുടെ വസ്തുതകളും’ എന്ന ലേഖനത്തിലാണ് എം.വി. ജയരാജൻ ഇക്കാര്യം വ്യക്തമാക്കുന്നത്. കൂത്തുപറന്പിൽ വെടിവയ്ക്കാൻ ഉത്തരവിട്ടത് ഡപ്യൂട്ടി കളക്ടറായ ടി.ടി. ആന്റണിയും നടപ്പാക്കിയതു ഡിവൈഎസ്പി ഹക്കിം ബത്തേരിയുമാണെന്ന് കൂത്തുപറന്പ് വെടിവയ്പുകേസ് അന്വേഷിച്ച പദ്മനാഭൻ നായർ കമ്മീഷൻ റിപ്പോർട്ട് ഉൾപ്പടെയുള്ളവ പരാമർശിച്ചാണു ജയരാജന്റെ ലേഖനം. അന്നത്തെ മന്ത്രിയായിരുന്ന എം.വി. രാഘവൻ, ഹക്കിം ബത്തേരി, ടി.ടി.ആന്റണി എന്നിവരാണു വെടിവയ്പ്പിന് ഉത്തരവാദികളെന്നു ലേഖനത്തിൽ പറയുന്നു. അതേസമയം, സംഭവത്തിൽ രവാഡ ചന്ദ്രശേഖറിനു പങ്കില്ലെന്നു പദ്മനാഭൻ കമ്മീഷൻ റിപ്പോർട്ടിൽ വിശദമായി തന്നെ പ്രതിപാദിക്കുന്നുണ്ടെന്നും വെടിവയ്പ്പിന്റെ രണ്ടുദിവസംമുന്പ് എഎസ്പിയായി…
Read More