പിറവം: സ്വകാര്യബസ് ഡ്രൈവറെ കാറിലെത്തിയ സംഘം കൈയേറ്റം ചെയ്തതായി പരാതി. പിറവത്ത് പെട്രോൾ പമ്പിൽ നിന്നും ഇന്ധനം നിറയ്ക്കുന്നതിനിടെയാണ് കൈയേറ്റ സംഭവമുണ്ടായത്. കഴിഞ്ഞ എട്ടിന് രാത്രിയാണ് എറണാകുളം-പിറവം-കൂത്താട്ടുകുളം റൂട്ടിലോടുന്ന അഷ്റിക ബസിന്റെ ഡ്രൈവർ ലിനേഷിനെ ആക്രമിച്ചത്. മുളന്തുരുത്തിക്കടുത്ത് വെട്ടിക്കുളത്തുവച്ച് ബസ്, ഒരു സ്വിഫ്റ്റ് കാറിനെ ഓവർടേക്ക് ചെയ്തിരുന്നു. കാറിലുണ്ടായിരുന്നവർ പിന്നാലെയെത്തി തോട്ടപ്പടിയിൽവച്ച് ബസ് തടഞ്ഞുനിർത്തി ഡ്രൈവറെയും കണ്ടക്ടറേയും അസഭ്യം പറഞ്ഞിരുന്നുവത്രെ. തുടർന്ന് പിറവത്ത് ഇന്ത്യൻ ഓയിൽ പമ്പിൽ ഇന്ധനം നിറച്ചു കൊണ്ടിരക്കെ വീണ്ടും കാറിലെത്തിയ സംഘം ഡ്രൈവറെ കൈയേറ്റം ചെയ്യുകയായിരുന്നു. സ്ത്രീകളടക്കമുള്ളവർ കാറിലുണ്ടായിരുന്നു. ഇതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ ഏറെ വിവാദമായിത്തീർന്നിരിക്കുകയാണ്. പ്രശ്നത്തിൽ ബസ് തൊഴിലാളി യൂണിയൻ-സിഐടിയു ഇടപെട്ട് പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പോലീസ് ഇന്നലെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അതേസമയം കാറിലുണ്ടായിരുന്ന സ്ത്രീകളടക്കമുള്ളവരെ ബസ് ജീവനക്കാർ അസഭ്യം പറഞ്ഞതായും പരാതിയുണ്ട്.
Read MoreCategory: Kochi
ഓണ്‍ലൈന്‍ തട്ടിപ്പിനായി മനുഷ്യക്കടത്ത്; ഇടനിലക്കാരന് ലാവോസില്‍; തട്ടിപ്പ് സംഘത്തെ തേടി പോലീസ്
കൊച്ചി: ഓണ്‍ലൈന്‍ തട്ടിപ്പിന് ചൈനീസ് കമ്പനിക്ക് കൊച്ചിയില്‍ നിന്നും ആളുകളെ വിറ്റ കേസില്‍ മലയാളിയായ ഇടനിലക്കാരന് ലാവോസില്‍ തുടരുന്നത് കേസ് അന്വേഷണത്തിന് പ്രതിസന്ധി തീര്‍ക്കുന്നു. സമാന രീതിയില്‍ തട്ടിപ്പ് ഇരയായി നൂറുകണക്കിന് ആളുകള്‍ ലാവോസില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സൂചന. ഇക്കാര്യങ്ങളിലടക്കം വ്യക്തത വരുത്താന്‍ പോലീസിന് ഇടനിലക്കാരന് എന്ന് സംശയിക്കുന്ന ആളിനെ ചോദ്യം ചെയ്യേണ്ടതുണ്ട്. എന്നാല്‍ സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത് മനസിലാക്കിയതോടെ ഇയാള്‍ ലാവോസില്‍ തുടരുകയാണ്. അതിനിടെ കുടുങ്ങിക്കിടക്കുന്നവരെ തിരികെ കൊണ്ടുവരാന്‍ എംബസിയെ വിവരം അറിയിക്കാനുള്ള നടപടികള്‍ പോലീസ് ആരഭിച്ചു. ഇതിനായി പോലീസ് റിപ്പോര്‍ട്ട് ഡിജിപിക്ക് സമര്‍പ്പിച്ച് അവിടെനിന്ന് സംസ്ഥാന സര്‍ക്കാര്‍ വഴി വിദേശകാര്യ മന്ത്രാലയത്തെ കാര്യങ്ങള്‍ ബോധിപ്പിക്കാനാകും നീക്കം.കൊച്ചിയില്‍ നിന്നും ലാവോസിലേക്ക് പോയ സംഘത്തെ ഇവിടെ എത്തിച്ചതിലടക്കം ഇടനിലനിന്ന മലയാളിയായ ഇടനിലക്കാരനായുള്ള അന്വേഷണത്തിന്റെ ഭാഗമായി ജോലി തട്ടിപ്പിനിരയായ കംബോഡിയയില്‍ നിന്നും കഴിഞ്ഞദിവസം നാട്ടില്‍ തിരിച്ചെത്തിയവരില്‍ നിന്നും…
Read Moreലാവോസിലേക്ക് ഓണ്‍ലൈന്‍ തട്ടിപ്പിനായി മനുഷ്യക്കടത്ത്; പിന്നില്‍ വന്‍ റാക്കറ്റെന്നു നിഗമനം
കൊച്ചി: ഓണ്‍ലൈന്‍ തട്ടിപ്പിന് കൊച്ചിയില്‍നിന്നും ലാവോസിലെ ചൈനീസ് കമ്പനിക്ക് ആളുകളെ വിറ്റ കേസില്‍ വന്‍ റാക്കറ്റെന്നു നിഗമനം. പോലീസ് കസ്റ്റഡിയില്‍ ലഭിച്ച പ്രതി കേസില്‍ അറസ്റ്റിലായ പള്ളുരുത്തി സ്വദേശി അഫ്സര്‍ അഷറഫ് (34) നെ തോപ്പുംപടി പോലീസ് ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഇയാളില്‍നിന്ന് നിര്‍ണായകമായ പല വിവരങ്ങളും ലഭിച്ചതായാണ് സൂചന. കൊച്ചിയില്‍നിന്ന് 25ലധികം പേര് തട്ടിപ്പിന് ഇരയായതായിട്ടുണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്. അതുകൊണ്ടുതന്നെ സംസ്ഥാന വ്യാപകമായ അന്വേഷണമാണ് പോലീസ് നടത്തുന്നത്. മറ്റ് ആരുടെയെങ്കിലും കൈയില്‍നിന്ന് ജോലിക്കായി പ്രതി പണം വാങ്ങിയിട്ടുണ്ടോ, സമാന രീതിയില്‍ മറ്റ് ആളുകളെ പ്രതി ജോലിക്ക് വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയച്ചിട്ടുണ്ടോ, കമ്മീഷന് തുക എന്തു ചെയ്തു തുടങ്ങിയ കാര്യങ്ങളില്‍ പോലീസ് വ്യക്തത വരുത്തും. എറണാകുളം പനമ്പിള്ളി നഗറില്‍ ബിഎസ്എന്എല്ക്വാര്ട്ടേഴ്സില് ഇപ്പോള്‍ തോപ്പുംപടി പോളക്കണ്ടം മാര്‍ക്കറ്റിന് സമീപം താമസിക്കുന്ന ഷുഹൈബ് ഹസന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ്…
Read Moreവയറ് കീറി ആന്തരീക അവയവങ്ങള്‍ പുറത്തുവന്ന നിലയിലായിൽ മൃതദേഹം; കോളജ് അധ്യാപകന്റെ ദുരൂഹ മരണം ആത്മഹത്യയെന്ന് പോലീസ്
കൊച്ചി: കുന്നത്തുനാട് മഴുവന്നൂരില്‍ കോളജ് അധ്യാപകന്റെ ദുരൂഹ മരണം ആത്മഹത്യയെന്ന് പോലീസ്. മഴുവന്നൂര്‍ കവിതപടി സ്വദേശി വി.എസ്. ചന്ദ്രലാലിനെ(41) കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് വീടിനടുത്തുള്ള പറമ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വയറ് കീറി ആന്തരീക അവയവങ്ങള്‍ പുറത്തുവന്ന നിലയിലായിരുന്നു മൃതദേഹം. മാനസിക വെല്ലുവിളി മറികടക്കുന്നതിന് ഇദേഹം ചികിത്സയിലായിരുന്നുവെന്നന്ന് ബന്ധുക്കള്‍ പോലീസിന് മൊഴി നല്കി. ഇതോടെയാണ് ചന്ദ്രലാലിന്റെ മരണം ആത്മഹത്യായാണെന്ന നിഗമനത്തില്‍ പോലീസ് എത്തിയിട്ടുള്ളത്. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് ഫോറന്‍സിക് സംഘം പരിശോധന നടത്തിയിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനും തുടര്നടപികള്ക്കും ശേഷം ബന്ധുക്കള്‍ക്ക് കൈമാറി. അയല്‍വാസിയായ സ്ത്രീയാണ് മാരകമായി മുറിവേറ്റ് മരിച്ചുകിടക്കുന്ന നിലയില്‍ ചന്ദ്രലാലിനെ കണ്ടെത്തിയത്. തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. എറണാകുളത്തെ ഒരു കോളജിലെ ഹിന്ദി വിഭാഗം പ്രഫസറായിരുന്ന ചാന്ദ്രലാല് രണ്ടാഴ്ചയിലധികമായി കോളജില്‍ എത്തിയിരുന്നില്ല. മൂന്ന് മാസം മുമ്പാണ് ഇദേഹത്തിന്റെ അച്ഛന് മരിച്ചത്. ഇതേത്തുടര്‍ന്ന് കടുത്ത മനോവിഷമത്തിലായിരുന്നു ചന്ദ്രലാല്‍.
Read Moreലാവോസിലേക്ക് മനുഷ്യക്കടത്ത്; കുടുങ്ങിക്കിടക്കുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ പോലീസ്; പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും
കൊച്ചി: ഓണ്‍ലൈന്‍ തട്ടിപ്പിന് കൊച്ചിയില്‍നിന്ന് ലാവോസിലെ ചൈനീസ് കമ്പനിക്ക് ആളുകളെ വിറ്റ സംഭവത്തില്‍ സമാന രീതിയില്‍ തട്ടിപ്പിന് ഇരയായി ലാവോസില്‍ കുടുങ്ങിക്കിടക്കുന്നവരുടെ വിവരങ്ങള്‍ പോലീസ് ശേഖരിക്കുന്നു. കേസില്‍ അറസ്റ്റിലായ പ്രതി പള്ളുരുത്തി സ്വദേശി അഫ്സര്‍ അഷറഫില്‍(34) നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസിന്റെ നീക്കം. ഇവരെ എംബസിയുടെ സഹായത്തോടെ കേന്ദ്ര ഇടപെടലില്‍ തിരികെ എത്തിക്കുന്ന സാധ്യതകളും പോലീസ് തേടുന്നുണ്ട്. അതിനിടെ സംഭവത്തില്‍ ഇടനിലക്കാരനായ മലയാളിയെക്കുറിച്ച് പോലീസിന് വ്യക്തമായ വിവരം ലഭിച്ചതായാണ് സൂചന. ഇതുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗിമിക്കുകയാണെന്ന് തോപ്പുംപടി പോലീസ് പറഞ്ഞു. കഴിഞ്ഞിടെ അവയവക്കടത്തുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ അറസ്റ്റ് നടന്നിരുന്നു. സംഭവത്തിനു പിന്നില്‍ വന്‍ റാക്കറ്റുണ്ടെന്ന് തുടര്‍ന്നുള്ള അന്വേഷണത്തില്‍ പോലീസ് കണ്ടെത്തിയിരുന്നു. സമാനരീതിയില്‍ മനുഷ്യക്കടത്ത് കേസിലും കൂടുതല്‍ പ്രതികള്‍ ഉണ്ടാകുമെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. കസ്റ്റഡിയില്‍ വാങ്ങി വ്യക്തത വരുത്തും അഫ്സര്‍ അഷറഫിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ പോലീസ്…
Read Moreനജീബ് കാന്തപുരത്തിന് എംഎൽഎയായി തുടരാം; തെരഞ്ഞെടുപ്പ് വിജയം ഹൈക്കോടതി ശരിവച്ചു
കൊച്ചി: പെരിന്തല്‍മണ്ണ നിയോജക മണ്ഡലത്തിലെ ലീഗ് സ്ഥാനാര്‍ഥി നജീബ് കാന്തപുരത്തിന്റെ തെരഞ്ഞെടുപ്പ് വിജയം ഹൈക്കോടതി ശരിവച്ചു. പെരിന്തല്‍മണ്ണ നിയമസഭ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന എതിര് സ്ഥാനാര്‍ഥി സിപിഎം സ്വതന്ത്രന് കെ.പി. മുഹമ്മദ് മുസ്തഫ നല്കിയ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. മണ്ഡലത്തിലെ 340 പോസ്റ്റല്‍ വോട്ടുകള്‍ പ്രിസൈഡിംഗ് ഓഫീസർ ഒപ്പിട്ടില്ലെന്ന കാരണം പറഞ്ഞ് എണ്ണിയില്ലെന്നും ഇവയില്‍ 300 ഓളം വോട്ടുകള്‍ തനിക്കു ലഭിക്കേണ്ടതാണെന്നുമാണ് ഹര്‍ജിക്കാരന്റെ വാദം. 38 വോട്ടുകള്‍ക്കാണ് നജീബ് കാന്തപുരം വിജയിച്ചത്. കേസുമായി ബന്ധപ്പെട്ട നടപടിക്കിടെ തെരഞ്ഞെടുപ്പ് രേഖകള്‍ അടങ്ങിയ പെട്ടി കാണാതെ പോയെന്ന് കണ്ടെത്തിയിരുന്നു. ഇത് പിന്നീട് മലപ്പുറം സഹകരണസംഘം ജോയിന്റ് രജിസ്ട്രാറുടെ ഓഫീസില്‍ നിന്ന് കണ്ടെത്തി. ഈ പെട്ടികള്‍ പിന്നീട് ഹൈക്കോടതിയില്‍ എത്തിച്ച് പരിശോധിച്ചിരുന്നു. നജീബ് കാന്തപുരം നല്കിയ തടസ ഹര്‍ജി കോടതി നേരത്തെ തള്ളുകയുണ്ടായി.
Read Moreഓണ്‍ലൈന്‍ ട്രേഡിംഗ്; തമ്മനം സ്വദേശിക്കു നഷ്ടമായത് 48 ലക്ഷം
കൊച്ചി: അമിത ലാഭം വാഗ്ദാനം ചെയ്ത് ഓണ്‍ലൈന്‍ ട്രേഡിംഗ് സംഘങ്ങള്‍ തമ്മനം സ്വദേശിയില്‍ നിന്ന് 48 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. റിട്ട. ഉദ്യോഗസ്ഥനായ 63കാരനാണ് പാലാരിവട്ടം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഇദ്ദേഹം ഓണ്‍ലൈന്‍ ട്രേഡിംഗില്‍ ചേര്‍ന്നതോടെ ആദ്യം ലാഭം ലഭിച്ചു. ഇതില്‍ ആകൃഷ്ടനായ പരാതിക്കാരന് തട്ടിപ്പു സംഘങ്ങളുടെ നിര്‍ദേശ പ്രകാരം അവര്‍ നല്കിയ ബാങ്ക് അക്കൗണ്ടിലേക്ക് പല തവണകളായി 48 ലക്ഷം രൂപ നിക്ഷേപിക്കുകയായിരുന്നു. തുടര്‍ന്ന് ലാഭം ലഭിക്കാതെ വന്നപ്പോഴാണ് താന്‍ തട്ടിപ്പിന് ഇരയായ വിവരം പരാതിക്കാരന് മനസിലാകുന്നത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കഴിഞ്ഞ മേയ് മുതല്‍ ഓഗസ്റ്റ് ആദ്യ വാരം വരെയാണ് പണം നഷ്ടമായിരിക്കുന്നത്. ഇത്തരം തട്ടിപ്പുകള്‍ക്കെതിരേ ജാഗ്രത പാലിക്കണമെന്നും തട്ടിപ്പിന് ഇരയായാല്‍ ഉടന്‍ തന്നെ 1930 എന്ന സൈബര്‍ പോലീസ് ഹെല്പ് ലൈന്‍ നമ്പറില്‍ വിവരം അറിയിക്കണമെന്നും പോലീസ് അറിയിച്ചു.…
Read Moreപുനര്‍ജനി കേസ്; പരാതിക്കാരന്റെ മൊഴി ഇഡി രേഖപ്പെടുത്തും
കൊച്ചി: പ്രതിപക്ഷനേതാവ് വി.ഡി. സതീശനെതിരായ പുനര്‍ജനിക്കേസില്‍ പരാതിക്കാരന്റെ മൊഴി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഇന്ന് രേഖപ്പെടുത്തും. ഇതിന്റെ ഭാഗമായി പരാതിക്കാരനും കാതിക്കുടം ആക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്റുമായ ജയ്സണ്‍ പാനികുളങ്ങരയോട് കൊച്ചിയിലെ എന്‍ഫോഴ്സ്മെന്റ് ഓഫീസില്‍ ഹാജരാകാന്‍ കഴിഞ്ഞ ദിവസം ഇഡി നോട്ടീസ് നല്‍കിയിരുന്നു. വിദേശ നാണ്യ വിനിമയ ചട്ടലംഘനവുമായി ബന്ധപ്പെട്ടാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേസില്‍ നേരത്തെ പരാതിക്കാരന് ഇഡിക്ക് തെളിവുകള്‍ കൈമാറിയിരുന്നു. ബെര്‍മിംഗ് ഹാമിലെത്തി പണംപിരിച്ചെന്ന് വി.ഡി. സതീശന് സമ്മതിക്കുന്ന ഇലക്ട്രോണിക്സ് തെളിവുകള്‍ ഇഡിക്ക് കൈമാറിയിരുന്നു. പണം അഭ്യര്ഥിക്കുന്നതടക്കമുള്ള തെളിവുകളും കൈമാറി. സതീശന് വിദേശത്ത് പണപ്പിരിവ് നടത്താന്‍ അനുമതിയില്ലെന്ന് വ്യക്തമാക്കുന്ന വിവരാവകാശ രേഖകള്‍, വിജിലന്‍സ് അന്വേഷണം നിര്‍ദേശിച്ച് സിബിഐ നല്കിയ കത്ത്, വിജിലന്‍സിന് നല്കിയ പരാതികള്‍, സ്വീകരിച്ച തുടര്‍നടപടികള്‍, കത്തിടപാടുകള്‍ എന്നിവയും കൈമാറി. പറവൂരില്‍ പ്രളയബാധിതര്‍ക്ക് വീടുനല്കാനും സഹായിക്കാനും പുനര്‍ജനി എന്നപേരില്‍ വിദേശത്തുള്‍പ്പെടെ അനുമതിയില്ലാതെ പണം പിരിച്ചുവെന്നതാണ്…
Read Moreഹോസ്റ്റലിലെ താമസക്കാരിയോട് മോശമായി പെരുമാറിയെന്നു സംശയം; യുവാക്കളെ മര്‍ദിച്ചയാള്‍ അറസ്റ്റില്‍
കൊച്ചി: ഹോസ്റ്റലിലെ താമസക്കാരിയായ യുവതിയോട് മോശമായി പെരുമാറിയെന്നു തെറ്റിധരിച്ച് യുവാക്കളെ മര്‍ദിച്ചയാള്‍ അറസ്റ്റില്‍. പച്ചാളം പാണ്ട്യത്തുംപറമ്പില് വീട്ടില്‍ കെവിന് ജോസഫ് മാത്യു(27)വിനെയാണ് എറണാകുളം നോര്‍ത്ത് പോലീസ് ഇന്‍സ്പെക്ടര്‍ കെ.ജി. പ്രതാപ് ചന്ദ്രന്, എസ്ഐ ടി.എസ്. രതീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇയാളുടെ സുഹൃത്തുക്കളായ അഞ്ചുപേര്‍ ഒളിവിലാണ്. കഴിഞ്ഞ 28-ന് രാത്രി 8.45 -ന് എസ്ആര്‍എം റോഡിലുള്ള മുസ്തഫ ഹോസ്റ്റലിനു മുന്നിലായിരുന്നു സംഭവം. മര്‍ദനത്തില്‍ ആലപ്പുഴ സ്വദേശി അരുണ്‍ രാജ്, എറണാകുളം സ്വദേശി അനന്തു എന്നിവര്‍ക്കാണ് ക്രൂരമായി പരിക്കേറ്റത്. പരാതിക്കാര്‍ ഈ ഹോസ്റ്റലിലാണ് താമസിക്കുന്നത്. പ്രതികളിലൊരാളുടെ ഹോസ്റ്റലിലെ താമസക്കാരിയായ യുവതിയോട് മോശമായി പെരുമാറിയെന്ന് തെറ്റിധരിച്ചായിരുന്നു മര്‍ദനം. കെവിന് ബിയര്‍ കുപ്പിക്കൊണ്ട് അരുണ്‍ദാസിന്റെ തലയ്ക്ക് അടിക്കുകയും രണ്ടാം പ്രതി കമ്പി വടികൊണ്ട് പുറത്തും കൈയിലും അടിച്ച് പരിക്കേല്‍പ്പിക്കുകയുമായിരുന്നു. പ്രതികളായ മറ്റു മൂന്നു പേര് ഹോസ്റ്റല്‍ മുറിയില്‍…
Read Moreവില്പനയ്ക്കെത്തിച്ച 13.5 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ
കൊച്ചി: വില്പനയ്ക്കെത്തിച്ച 13.5 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. മഴുവന്നൂര്‍ നെല്ലാട് സ്വദേശി സുനീഷ് ഗോപി(33)യെയാണ് എളമക്കര പോലീസ് ഇന്‍സ്പെക്ടര്‍ കെ.ബി. ഹരികൃഷ്ണന്, എസ്ഐ സി. മനോജ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇന്നു പുലര്‍ച്ചെ 12.45ന് ഇടപ്പള്ളി നോര്‍ത്ത് ഗവ. എച്ച്എസ്എസ് റോഡിനടുത്ത് പോലീസ് വാഹന പരിശോധന നടത്തവേയാണ് പ്രതി പിടിയിലായത്. ഇയാളുടെ കൈയില്‍നിന്ന് 13.5 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരുകയാണ്. ഉച്ചയ്ക്കു ശേഷം കോടതിയില്‍ ഹാജരാക്കും.
Read More