കോട്ടയം: സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുകളില്‍ സിപിഎം കേരള കോണ്‍ഗ്രസ്-എമ്മിനെ അവഗണിക്കുന്നതായി ആക്ഷേപം. പല ബാങ്കുകളും സിപിഎം കുത്തകയാക്കിയെന്നും മാണി വിഭാഗത്തിന് പ്രാതിനിധ്യം നല്കുന്നില്ലെന്നുമാണ് പരാതി. കോട്ടയം, പുതുപ്പള്ളി, ഏറ്റുമാനൂര്‍ നിയോജക മണ്ഡലങ്ങളിലെ സഹകരണ ബാങ്ക് ഇലക്ഷനുകളിലെ അവഗണന എല്‍ഡിഎഫ് ജില്ലാ, സംസ്ഥാന നേതൃത്വത്തെ ധരിപ്പിക്കാനുള്ള നീക്കത്തിലാണ് മാണി വിഭാഗം. പനച്ചിക്കാട്, കുമാരനല്ലൂര്‍, കുമരകം, തിരുവാര്‍പ്പ് ബാങ്ക് തെരഞ്ഞെടുപ്പുകളില്‍ പരിഗണന ലഭിച്ചില്ല. കാരപ്പുഴ ബാങ്കിലെ സീറ്റ് വിഭജനത്തിലും എതിര്‍പ്പുണ്ട്. ഇക്കാര്യം എല്‍ഡിഎഫ് കോട്ടയം നിയോജക മണ്ഡലം കമ്മിറ്റിയില്‍ മാണി വിഭാഗം പ്രതിഷേധം അറിയിച്ചു. തുടര്‍ യോഗങ്ങളില്‍ പങ്കെടുക്കേണ്ടെന്നും തീരുമാനമെടുത്തു. യുഡിഎഫിലായിരുന്നപ്പോള്‍ എല്ലാ സഹകരണബാങ്ക് ഇലക്ഷന് പാനലിലും പരിഗണന ലഭിച്ചിരുന്നെന്നും എൽഡിഎഫിൽ ഇതു തുടര്‍ന്നാല്‍ തദ്ദേ ശ തെരഞ്ഞെടുപ്പിലും സിപിഎം നല്കുന്നതുകൊണ്ട് തൃപ്തിപ്പെടേണ്ടിവരുമെന്നും ആശങ്കയുയര്‍ന്നു. കുമാരനല്ലൂര്‍ ബാങ്കില്‍ തഴഞ്ഞതിനെരേ കേരള കോണ്‍ഗ്രസ് പ്രതിഷേധ യോഗം ചേര്‍ന്നിരുന്നു. പ്രാതിനിധ്യം ആവശ്യപ്പെട്ടപ്പോള്‍ സിപിഎം…
Read MoreCategory: Kottayam
നിയന്ത്രണം വിട്ട് ഓട്ടോറിക്ഷ പാടത്തേക്ക് മറിഞ്ഞു; ചതുപ്പിൽ തലകുത്തിവീണ ഡ്രൈവർക്ക് ദാരുണാനാന്ത്യം
വൈക്കം: വെച്ചൂർ ഇടയാഴം – കല്ലറ റോഡിൽ കൊടുതുരുത്തിൽ ഓട്ടോറിക്ഷ പാടത്തേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു. ചേർത്തല മുട്ടത്തിപ്പറമ്പ് ഉള്ളാടശേരിൽ ജിബുമോനാ(47)ണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ ഭാര്യ സുരമ്യയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12.30ഓടെ ആയിരുന്നു അപകടം. മെഡിക്കൽ കോളജ് ആശുപത്രിയിൽ ജിബുമോൻ ഭാര്യക്കൊപ്പമെത്തി മരുന്നു വാങ്ങിയശേഷം ഓട്ടോറിക്ഷയിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. കൊടുതുരുത്തിലെത്തിയപ്പോൾ നിയന്ത്രണം നഷ്ടമായ ഓട്ടോറിക്ഷ പാടത്തേക്ക് മറിയുകയായിരുന്നെന്ന് പറയപ്പെടുന്നു. വീഴ്ചയിൽ ഓട്ടോറിക്ഷയിൽനിന്ന് ജിബുമോൻ തെറിച്ച് പാടത്തിനു സമീപത്തായുള്ള ചതുപ്പിലെ ചെളിയിൽ മുഖം കുത്തി വീഴുകയായിരുന്നു. ഇരുവരെയും നാട്ടുകാർ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും ജിബുമോൻ മരിച്ചു. ശ്വാസകോശത്തിൽ ചെളി നിറഞ്ഞതും വീഴ്ചയിൽ തലയ്ക്കേറ്റ പരിക്കുമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ഭാര്യ സുരമ്യയുടെ പരിക്കുകൾ ഗുരുതരമല്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ സംസ്കരിക്കും. മക്കൾ: അഭിറാം,…
Read Moreവഴിതെറ്റിച്ച് വീണ്ടും വില്ലനായി ഗൂഗിൾ മാപ്പ്; സ്ഫോടക വസ്തുക്കളുമായി വന്ന ലോറി മറിഞ്ഞു; ഒഴിവായത് വൻ അപകടം
ഉടുന്പന്നൂർ: സ്ഫോടക വസ്തുക്കളുമായി വന്ന ലോറി നിയന്ത്രണംവിട്ടു മറിഞ്ഞു. 11 കെവി ലൈൻ തകർത്താണ് ലോറി മറിഞ്ഞതെങ്കിലും വൻ അപകടം ഒഴിവായി. പെരിങ്ങാശേരിക്ക് സമീപം ഉപ്പുകുന്ന് റോഡിലാണ് ഇന്നലെ വൈകുന്നേരം നാലരയോടെ ലോറി മറിഞ്ഞത്. ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ വന്ന വാഹനത്തിന് വഴി തെറ്റുകയായിരുന്നു. മഹാരാഷ്ട്ര രജിസ്ട്രേഷൻ വാഹനമാണ് കയറ്റം കയറുന്നതിനിടെ പിന്നോട്ടുരുണ്ട് 11 കെവി വൈദ്യുതി ലൈൻ തകർത്തു മറിഞ്ഞത്. ലോറി ഡ്രൈവർക്കും സഹായിക്കും നിസാര പരിക്കേറ്റു. ഉപ്പുതറ സ്വദേശിയായ ലൈസൻസിക്ക് കൊണ്ടുവന്ന സ്ഫോടക വസ്തുക്കളായിരുന്നു ലോറിയിലുണ്ടായിരുന്നത്. വാഗമണ്‍ വഴി പോകേണ്ടിയിരുന്ന വാഹനം മൂവാറ്റുപുഴയിൽനിന്നു വഴിതെറ്റിയാണ് പെരിങ്ങാശേരിയിലെത്തിയതെന്ന് കരിമണ്ണൂർ സിഐ വി.സി. വിഷ്ണുകുമാർ പറഞ്ഞു. ലോറിയിലുള്ള സ്ഫോടക വസ്തുക്കൾ എറണാകുളത്തുനിന്നെത്തിയ വിദഗ്ധരുടെ സഹായത്തോടെ മറ്റൊരു വാഹനത്തിലേക്ക് സുരക്ഷിതമായി മാറ്റി കരിമണ്ണൂർ പോലീസ് സ്റ്റേഷനിൽ എത്തിച്ചു. പിന്നീട് രേഖകൾ പരിശോധിച്ചതിനു ശേഷമായിരിക്കും വാഹനം വിട്ടു നൽകുകയെന്ന് പോലീസ്…
Read Moreഅകത്തേക്കും പുറത്തേക്കും വേണ്ട… പക്ഷിപ്പനി വ്യാപനം തടയാൻ കോട്ടയത്തെ മൂന്നു താലൂക്കുകളില്‍ നിയന്ത്രണവും പരിശോധനയും
കോട്ടയം: പക്ഷിപ്പനി നിയന്ത്രണത്തിന്റെ ഭാഗമായി കോട്ടയം, ചങ്ങനാശേരി, വൈക്കം താലൂക്കുകളെ പൂര്‍ണമായും നിയന്ത്രണമേഖലയായി പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ച സാഹചര്യത്തില്‍ തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവലിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. പക്ഷിപ്പനി നിയന്ത്രണവിധേയമാക്കുന്നതിനും പുനര്‍വ്യാപനം തടയുന്നതിനുമായി രോഗബാധിത മേഖലകളില്‍ വളര്‍ത്തുപക്ഷികളുടെ എണ്ണം ക്രമമായി കുറയ്ക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ കഴിഞ്ഞ രണ്ടിനാണ് ഗസറ്റ് വിജ്ഞാപനത്തിലൂടെ സര്‍ക്കാര്‍ പുറപ്പെടുവിച്ചത്. ജില്ലയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ള കോട്ടയം, വൈക്കം, ചങ്ങനാശേരി താലൂക്കുകളില്‍ ഡിസംബര്‍ 31 വരെ കോഴി, താറാവ്, കാട ഉള്‍പ്പെടെയുള്ള വളര്‍ത്തുപക്ഷികളെ നിയന്ത്രണമേഖലയ്ക്ക് അകത്തേക്കു കൊണ്ടുവരാനോ പുറത്തേക്കു കൊണ്ടുപോകാനോ പാടില്ല. നിയന്ത്രണമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഫാമുകളില്‍ പുറത്തുനിന്നു വിരിയിച്ച കോഴിക്കുഞ്ഞുങ്ങളെയോ താറാവ്, കാട ഉള്‍പ്പെടെയുള്ള വളര്‍ത്തുപക്ഷികളെയോ കൊണ്ടുവരാന്‍ പാടില്ല. നിയന്ത്രണ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഹാച്ചറികളില്‍ വിരിയുന്നതിനായി വച്ച മുട്ടകള്‍ നശിപ്പിക്കണം. നിയന്ത്രണ മേഖലകളിലെ ഹാച്ചറികളില്‍/ഫാമുകളില്‍ വളര്‍ത്തിവരുന്ന ബ്രീഡര്‍…
Read Moreവീടിനുള്ളിൽ കുഞ്ഞിന് ജന്മം നൽകി ആദിവാസി യുവതി; ഇരുവരേയും സുരക്ഷിതമായി ആശുപത്രിയിൽ എത്തിച്ച് ആരോഗ്യ വകുപ്പ്
എരുമേലി: വീടിനുള്ളിൽ കുഞ്ഞിന് ജന്മം നൽകി ആദിവാസി യുവതി. യുവതിയെയും കുഞ്ഞിനെയും സുരക്ഷിതമായി ആശുപത്രിയിൽ എത്തിച്ച് ആരോഗ്യ വകുപ്പ്. എരുമേലി മണിപ്പുഴയിലാണ് സംഭവം. ഇന്നലെ രാവിലെയാണ് എരുമേലി മണിപ്പുഴയിൽ താമസിക്കുന്ന യുവതി വീടിനുള്ളിൽ ആൺകുഞ്ഞിന് ജന്മം നൽകിയത്. ഈ സമയം യുവതിയുടെ ഭർത്താവിന്റെ പ്രായമായ മുത്തശി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അയൽവാസികളാണ് യുവതി വീടിനുള്ളിൽ പ്രസവിച്ച വിവരം ആരോഗ്യവകുപ്പിനെ അറിയിച്ചത്. ഈ സമയം ഹോട്ടൽ പരിശോധനയിലായിരുന്ന ഹെൽത്ത് ഇൻസ്പെക്ടർ ഷാജി കറുകത്രയുടെ നേതൃത്വത്തിലുള്ള സംഘം ഉടൻ യുവതിയുടെ വീട്ടിലെത്തി ആംബുലൻസിൽ അമ്മയെയും കുഞ്ഞിനെയും കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഇരുവരും സുഖമായിരിക്കുന്നതായി ആശുപത്രി വൃത്തങ്ങളും ആരോഗ്യ വകുപ്പധികൃതരും അറിയിച്ചു. യുവതി ഗർഭിണിയാണെന്ന് വീട്ടിലെത്തിയ ആശാ വർക്കർ നേരത്തെ സംശയം പ്രകടിപ്പിച്ചിരുന്നെങ്കിലും ഇവർ ഇത് അംഗീകരിച്ചിരുന്നില്ലെന്ന് ആരോഗ്യവകുപ്പധികൃതർ പറഞ്ഞു. യുവതിയുടെ രണ്ടാമത്തെ പ്രസവമാണിത്. പബ്ലിക് ഹെൽത്ത് നഴ്സ് സൂപ്പർവൈസർ വിജിമോൾ, പബ്ലിക്…
Read Moreമൂന്നാറിൽ ഒറ്റക്കൊമ്പന്റെ ആക്രമണം; രണ്ടു തൊഴിലാളികള്‍ക്കു പരിക്ക് ; സാരമായി പരിക്കേറ്റ ശേഖറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
മൂന്നാര്‍: കാട്ടാനയുടെ ആക്രമണത്തില്‍ രണ്ടു തൊഴിലാളികള്‍ക്ക് പരിക്കേറ്റു. മൂന്നാര്‍ എംജി നഗര്‍ സ്വദേശി അഴകമ്മ, നെറ്റിക്കുടി സ്വദേശി ശേഖര്‍ എന്നിവര്‍ക്കാണ് സാരമായി പരിക്കേറ്റത്. കുത്താന്‍ ശ്രമിക്കുന്നതിനിടയില്‍ ആനയുടെ കൊമ്പു കൊണ്ടാണ് ശേഖറിന് പരിക്കേറ്റത്. കാല് ഒടിയുകയും ചെയ്തു. ശേഖറിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അഴകമ്മയ്ക്ക് വീണു പരിക്കേറ്റത്. പഞ്ചായത്തിന്റെ കീഴില്‍ ദിവസവേതാനിസ്ഥാനത്തില് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന തൊഴിലാളികളാണ് ഇവർ. പരിക്കേറ്റ ഇരുവരെയും ഉടന്‍തന്നെ സഹപ്രവര്‍ത്തകര്‍ മൂന്നാര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നു രാവിലെ എട്ടോടെ മൂന്നാര്‍ നല്ലതണ്ണി എസ്റ്റേറ്റിലുള്ള മാലിന്യ സംസ്കരണ കേന്ദ്രത്തില്‍ വച്ചായിരുന്നു സംഭവം. രാവിലെ എത്തി ജോലി ആരംഭിച്ചപ്പോള്‍ തന്നെ കാട്ടാന തൊട്ടുമുന്നില്‍ എത്തുകയായിരുന്നു കഴിഞ്ഞ ഏതാനും ദിവസങ്ങളായി ജനവാസ മേഖലകളില്‍ തന്നെ തുടരുന്ന ഒറ്റക്കമ്പന്‍ എന്ന കാട്ടാനയായിരുന്നു സംസ്കരണ പ്ലാന്റില്‍ എത്തിയത്. മുമ്പും പലതവണ പ്ലാന്റില്‍ കാട്ടാനകള്‍ എത്തിയിരുന്നെങ്കിലും ഇത്തരത്തിലുള്ള ആക്രമണത്തിന് മുതിര്‍ന്നിരുന്നില്ല.…
Read Moreതൊടുപുഴയിൽ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം
തൊടുപുഴ: അന്തര്‍സംസ്ഥാന സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടു യുവാക്കള്‍ മരിച്ചു. തൊടുപുഴ ഒളമറ്റം പൊന്നന്താനം തടത്തില്‍ സന്തോഷിന്റെ മകന് ടി.എസ്.ആല്‍ബര്‍ട്ട് (19) ഇന്നലെ മരിച്ചിരുന്നു. ബൈക്ക് ഓടിച്ചിരുന്ന കരിങ്കുന്നം വടക്കുംമുറി കൊച്ചുഭൂതക്കാട്ടില്‍ പരേതനായ ജോബിയുടെ ഏക മകന് എബിന് (19) ആണ് ഇന്നു പുലര്‍ച്ചെ മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ആല്‍ബര്‍ട്ടിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. അപകടത്തില്‍ കാല് അറ്റുതൂങ്ങിയ നിലയിലാണ് എബിനെ കോലഞ്ചേരി മെഡിക്കല്‍ മിഷന് ആശുപത്രിയില്‍ എത്തിച്ചത്. ഇവിടെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും പുലര്‍ച്ചയോടെ മരണത്തിനു കീഴടങ്ങുകയായിരുന്നു. തൊടുപുഴ-പാല റൂട്ടില്‍ ഇന്നലെ രാത്രി എട്ടരയോടെ കരിങ്കുന്നം പുത്തന്‍ പള്ളിക്കു സമീപമായിരുന്നു അപകടം. കരിങ്കുന്നം ഭാഗത്തേക്കു പോകുകയായിരുന്ന ബൈക്കും തൊടുപുഴയിലേക്കു വരികയായിരുന്ന കല്ലട ബസുമാണ് കൂട്ടിയിടിച്ചത്.പൊന്നന്താനത്ത് വാടകയ്ക്കു താമസിക്കുകയാണ് ആല്‍ബര്‍ട്ടിന്റെ കുടുംബം. റീനയാണ് മാതാവ്. സഹോദരി ആഞ്ജലീന. മൃതദേഹം ഇന്ന്…
Read Moreഓണ വിപണി: സപ്ലൈക്കോയ്ക്കും കണ്‍സ്യൂമർഫെഡിനും നേട്ടം
തൊടുപുഴ: ഓണക്കാലത്ത് സാധാരണക്കാർക്ക് ന്യായവിലയ്ക്ക് സാധനങ്ങൾ ലഭ്യമാക്കാൻ സർക്കാർ ഒരുക്കിയ വിപണികളിൽനിന്നു മെച്ചപ്പെട്ട വരുമാനം. സപ്ലൈക്കോ, കണ്‍സ്യൂമർഫെഡ്, കുടുംബശ്രീ ഓണച്ചന്തകളിലൂടെയാണ് ഇത്തവണ മെച്ചപ്പെട്ട വരുമാനം നേടാനായത്. കോടികളുടെ വരുമാനമാണ് ഓണച്ചന്തകളിലൂടെ ലഭ്യമായത്. സപ്ലൈക്കോയുടെ ആഭിമുഖ്യത്തിൽ തൊടുപുഴയിൽ ജില്ലാഫെയർ സംഘടിപ്പിച്ചിരുന്നു. ഇതിനു പുറമേ താലൂക്ക് ഫെയറുകളും നടത്തി. ഇതിലൂടെ ആകെ 1.21 കോടിയാണ് വരുമാനമുണ്ടായത്. തൊടുപുഴ, നെടുങ്കണ്ടം, മൂന്നാർ ഡിപ്പോകൾക്ക് കീഴിലെ താലൂക്ക് ഫെയറുകളുടെയും ജില്ലാ ഫെയറിന്റെയും ചേർത്തുള്ള വരുമാനമാണിത്. ജില്ലാ ഫെയറിൽ മാത്രം നടന്ന വിൽപ്പനയിലൂടെ 7,92,315 രൂപയാണ് ലഭിച്ചത്. കഴിഞ്ഞ ആറിനാണ് ഓണച്ചന്തകൾ തുടങ്ങിയത്. ഉത്രാടനാളായ 14ന് അവസാനിച്ചു. സബ്സിഡി, നോണ്‍ സബ്സിഡി സാധനങ്ങളും ഹോർട്ടികോർപ്, കുടുംബശ്രീ, മിൽമ ഉത്പന്നങ്ങളും വിൽപ്പനയ്ക്കുണ്ടായിരുന്നു. പകൽ രണ്ടു മുതൽ നാലു വരെയുള്ള സമയത്ത് വാങ്ങിയാൽ 45 ശതമാനംവരെ അധിക ഡിസ്കൗണ്ടും അനുവദിച്ചിരുന്നു. സബ്സിഡിയിതര സാധനങ്ങൾക്ക് അഞ്ചുമുതൽ 50 ശതമാനം…
Read Moreയാത്രക്കാരിയുടെയും കടയുടമയുടെയും നല്ല മനസ്: ജാന്‍സിക്കു നഷ്ടപ്പെട്ട മാല തിരികെ ലഭിച്ചു
കോട്ടയം: വഴിയാത്രക്കാരിയുടെയും കടയുടമയുടെയും നല്ല മനസില്‍ ജാന്‍സിക്കു നഷ്ടപ്പെട്ട മാല പോലീസ് സ്റ്റേഷനില്‍നിന്നു തിരികെ ലഭിച്ചു. കടുവാക്കുളം തിരുഹൃദയ നഴ്സിംഗ് കോളജിലെ ഓഫീസ് ജീവനക്കാരിയും ആലപ്പുഴ പൂന്തോപ്പ് സ്വദേശിനിയുമായ ജാന്‍സി ഷാജന് വ്യാഴാഴ്ച വൈകുന്നേരം ജോലി കഴിഞ്ഞ് ചങ്ങനാശേരിക്കുള്ള ബസ് കയറുന്നതിനായി ചൂള ഭാഗത്തുനിന്നു കടുവാക്കുളം ജംഗ്ഷനിലേക്കുള്ള യാത്രാമധ്യേ ഒരുപവന് തൂക്കമുള്ള സ്വർണമാല നഷ്ടപ്പെടുകയായിരുന്നു. വീട്ടിലെത്തിയപ്പോഴാണ് മാല നഷ്ടപ്പെട്ട വിവരം ജാന്‍സി അറിയുന്നത്. കെഎസ്ആര്‍ടിസി ബസില്‍ വച്ചാണ് മാല നഷ്ടപ്പെട്ടതെന്ന സംശയത്തില്‍ കോട്ടയം, ചങ്ങനാശേരി, ആലപ്പുഴ ഡിപ്പോകളില്‍ വിവരം അറിയിച്ചു. ഇതിനിടയില്‍ ജാന്‍സിക്കു പിന്നാലെ അതുവഴി നടന്നെത്തിയ യാത്രക്കാരിക്കു വഴിയില്‍ കിടന്നു മാല ലഭിച്ചു. യാത്രക്കാരി മാല ഉടന്‍ തന്നെ കടുവാക്കുളം ജംഗ്ഷനിലുള്ള ഇലക്ട്രിക് കടയുടമ ഷിജുവിനെ ഏല്‍പ്പിക്കുകയും യാത്രക്കാരി സോഷ്യല്‍ മീഡിയയില്‍ മാല ലഭിച്ച വിവരം പങ്കുവയ്ക്കുകയും ചെയ്തു. തനിക്ക് ലഭിച്ച മാല ഷിജു കോട്ടയം…
Read Moreനഗരമധ്യത്തിൽ ഓട്ടോയിലെത്തിയ യുവതിയെ തടഞ്ഞ് നിർത്തി ശാരീരികമായി ആക്രമിച്ചു; നാലുപേർ പോലീസ് പിടിയിൽ
തൊടുപുഴ: ഓട്ടോയിൽ യാത്ര ചെയ്ത യുവതിയെ നഗരമധ്യത്തിൽ ശാരീരികമായി ആക്രമിക്കാൻ ശ്രമിച്ച കേസിൽ നാലു പേർ അറസ്റ്റിൽ. അക്രമരംഗം പ്രതികൾ മൊബൈൽ ഫോണിൽ ചിത്രീകരിക്കുകയും ചെയ്തു. തൊടുപുഴ കോലാനി കോതായിക്കുന്നേൽ കെ.എം മുജീബ് (34), പാറപ്പുഴയിൽ പി.ഡി. ഫ്രാൻസിസ് (47), ചിറവേലിൽ ഹരിനാരായണൻ (49), കരിമണ്ണൂർ നെയ്യശേരി മനയ്ക്കപ്പാടം കൊച്ചുവീട്ടിൽ കെ.കെ. ബഷീർ (53) എന്നിവരാണ് അറസ്റ്റിലായത്. ബുധനാഴ്ച നാലരയോടെയാണ് കേസിനാസ്പദമായ സംഭവം. ഗാന്ധി സ്ക്വയറിൽനിന്നു തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാൻഡിലേക്ക് പോകാൻ ഓട്ടോയിൽ കയറിയതായിരുന്നു യുവതി. ഓട്ടോ ബസ് സ്റ്റാൻഡിനു സമീപമെത്തിയപ്പോൾ മറ്റൊരു ഓട്ടോയിലെത്തിയ പ്രതികൾ വാഹനം തടയുകയും യുവതിയെ ആക്രമിക്കുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു. ഇതു തടഞ്ഞപ്പോൾ മർദിക്കുകയും അശ്ലീലപ്രയോഗം നടത്തുകയും ചെയ്തു. അക്രമം തടയാൻ ശ്രമിച്ച ഓട്ടോ ഡ്രൈവറെ പ്രതികൾ ഭീഷണിപ്പെടുത്തുകയും താക്കോൽ ഉൗരി വാങ്ങുകയും ചെയ്തു. ഇതിനിടെ യുവതിയുടെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ…
Read More