മധ്യവയസ്കനെ കബളിപ്പിച്ച്  99 ലക്ഷം തട്ടിയ കേസിൽ മൂന്നുപേർ പിടിയിൽ

ചങ്ങനാശേരി: മധ്യവയസ്കനെ കബളിപ്പിച്ച് 99 ലക്ഷം രൂപ തട്ടിയ സംഘത്തിലെ മൂന്നുപേരെ ചങ്ങനാശേരി പോലീസ് അറസ്റ്റ് ചെയ്തു. മറ്റു പ്രതികള്‍ക്കുവേണ്ടി തെരച്ചില്‍ ഊർജിതമാക്കി. പൊന്നാനി തെക്കേപ്പുറം മാറാപ്പിന്‍റേൽ അൻസാർ അബ്ദുള്ളക്കുട്ടി (34) പൊന്നാനി ചാണറോഡ് ബാബ മുസ്ലിയാരകത്ത് ബി.എം. ബഷീർ(34), വീട്ടിനകത്ത് ഹഫ്സല്‍ റഹ്മാൻ (അബി-38) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ചങ്ങനാശേരി സ്വദേശിയായ മധ്യവയസ്കനെ അലൻ കിറ്റ് സെക്യൂരിറ്റി വിഐപി ഇൻസ്റ്റിറ്റ്യൂഷണൽ ഷെയർ ട്രേഡിംഗ് എന്ന ലിങ്ക് വഴി വാട്സാപ് ഗ്രൂപ്പിൽ അംഗമാക്കിയ ശേഷം ഇതിലൂടെ ട്രേഡിംഗ് ബിസിനസ് ചെയ്താൽ 300 ശതമാനം ലാഭവീതം കിട്ടുമെന്നു വിശ്വസിപ്പിച്ച് മധ്യവയസ്കനിൽനിന്നു പലതവണകളായി 99 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. പണം തിരികെ ലഭിക്കാത്തതിനെത്തുടർന്ന് മധ്യവയസ്കൻ പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്നു അന്വേഷണസംഘം മൂവരെയും പിടികൂടി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Read More

ജില്ലയിലെ ആദ്യ ടോൾ പ്ലാസ പ്രവർത്തനം തുടങ്ങി

ഇടുക്കി: ജില്ലയിൽ ആദ്യ ടോൾ പ്ലാസ പ്രവർത്തനം തുടങ്ങി. കൊച്ചി-ധനുഷ്കോടി ദേശീയപാത 85 ന്‍റെ ഭാഗമായി ലോക്കാടിൽ സ്ഥാപിച്ചിരിക്കുന്ന ടോൾ പ്ലാസയിലാണ് പണം ഈടാക്കുന്നത്. കരാർ ഏറ്റെടുത്തിട്ടുള്ള ആന്ധ്ര കന്പനിയാണ് പണം ഈടാക്കുന്നത്. വെള്ളിയാഴ്ച രാവിലെയാണ് പ്രവർത്തനം തുടങ്ങിയത്. പ്രദേശവാസികളിൽനിന്നു പണം ഈടാക്കുന്നതു സംബന്ധിച്ച് തർക്കം നിലനിൽക്കുന്നതിനാൽ പോലീസിന്‍റെ സാന്നിധ്യത്തിലാണ് ടോൾപിരിവ് തുടങ്ങിയത്. സാങ്കേതിക പിഴവുകൾ കാരണം പിരിവ് വൈകിയത് വാഹനം കടന്നുപോകുന്നതിന് അല്പ നേരം തട‌സം നേരിട്ടു. ടോൾ പ്ലാസയുടെ 20 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്ന സാധാരണക്കാരുടെ വാഹനങ്ങൾക്ക് പ്രതിമാസം 340 രൂപയുടെ പാസ് എടുത്താൽ ഇതിലൂടെ യാത്ര ചെയ്യാം. കാർ, ജീപ്പ് തുടങ്ങിയ ചെറുവാഹനങ്ങൾക്ക് ഒരു വശത്തേക്ക് 35 രൂപയാണ് നിരക്ക്. ഇരുവശങ്ങളിലേക്കും 55 രൂപ. പ്രതിമാസം 50 യാത്രകൾക്ക് 1,225 രൂപയുടെ പാസ് എടുക്കാം. മിനി ബസിന് ഒരു വശത്തേക്ക് 60 രൂപ…

Read More

കാന്തല്ലൂരില്‍ കാട്ടാന ചരിഞ്ഞതു ഷോക്കേറ്റെന്നു സൂചന; സ്ഥലമുടമയ്‌ക്കെതിരേ കേസെടുക്കും

ഇടുക്കി: കാന്തല്ലൂരില്‍ കാട്ടാന ചരിഞ്ഞത് വൈദ്യുതാഘാതമേറ്റാണെന്നു സംശയം. ഇന്ന് ആനയുടെ ജഡം പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷമെ മരണകാരണം വ്യക്തമാകുവെന്ന് വനംവകുപ്പുദ്യോഗസ്ഥര്‍ പറഞ്ഞു. കാട്ടാന ശല്യം രൂക്ഷമായ കാന്തല്ലൂരില്‍ ഒരാഴ്ച്ചയ്ക്കിടെ ചരിയുന്ന രണ്ടാമത്തെ കാട്ടാനയാണിത്. ഇന്നലെ വൈകുന്നേരം നാലോടെയാണ് കാട്ടാനയെ സ്വകാര്യ ഭൂമിയില്‍ ചരിഞ്ഞ നിലയില്‍ കണ്ടത്. പത്തു വയസ് പ്രായമായ കൊമ്പനാണ് ചെരിഞ്ഞത്. കാന്തല്ലൂരില്‍ ജനങ്ങള്‍ക്ക് ഏറെ ഭീതി സൃഷ്ടിക്കുകയും രണ്ട് പേരെ അക്രമിക്കുകയും ചെയ്ത മോഴയാനയെ ശനിയാഴ്ച ഇടക്കടവ് പുതുവെട്ട് ഭാഗത്ത് ചരിഞ്ഞ നിലയില്‍ കണ്ടെത്തിയിരുന്നു. രോഗബാധയെ തുടര്‍ന്നാണ് കാട്ടാന ചരിഞ്ഞതെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം. ഇതിനു പിന്നാലെയാണ് വീണ്ടും കാട്ടാന ചരിഞ്ഞത്. സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ വൈദ്യുത വേലി സ്ഥാപിച്ചിട്ടുണ്ട്. ഇതിലൂടെ വൈദ്യുതി കടത്തി വിട്ടിരുന്നുവെന്നാണ് വിവരം. ഇതില്‍നിന്നാണ് ആനയ്ക്ക് ഷോക്കേറ്റതെന്നാണു സംശയം. സ്ഥലമുടമയ്‌ക്കെതിരേ കേസെടുക്കുമെന്ന് വനം ഉദ്യോഗസ്ഥര്‍ അറിയിച്ചു. എന്നാല്‍…

Read More

തോമസ് ചെറിയാന്‍റെ മൃതദേഹം രണ്ടു ദിവസത്തിനകം നാട്ടിലെത്തിക്കും

പത്തനംതിട്ട: ചണ്ഡിഗഢിലെ കരസേന ബേസ് ക്യാമ്പില്‍ എത്തിച്ച തോമസ് ചെറിയാന്‍റെ മൃതദേഹം രണ്ടു ദിവസത്തിനുള്ളില്‍ ഔദ്യോഗിക നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുവരും. തോമസ് ചെറിയാന്‍റെ മൂത്ത സഹോദരന്‍ പരേതനായ തോമസ് മാത്യുവിന്‍റെ വീട്ടില്‍ അന്ത്യശുശ്രൂഷ നടക്കും. തുടര്‍ന്ന് ഇലന്തൂര്‍ കാരൂര്‍ സെന്‍റ് പീറ്റേഴ്‌സ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ സംസ്‌കാരം നടത്തും. 1968ല്‍ ഫെബ്രുവരി ഏഴിനാണ് ഹിമാചല്‍ പ്രദേശിലെ റോത്താേംഗ് പാസില്‍ തോമസ് ചെറിയാന്‍ അടക്കം 102 സൈനികര്‍ സഞ്ചരിച്ച വ്യോമസേന വിമാനം കാണാതായത്. തകര്‍ന്നു വീണതിന്‍റെ അവശിഷ്ടങ്ങള്‍ പിന്നീട് കണ്ടെത്തി. ഒന്‍പതു പേരുടെ മൃതദേഹങ്ങള്‍ മാത്രമേ ഇതേവരെ കണ്ടെടുക്കാന്‍ കഴിഞ്ഞിരുന്നുള്ളൂ. കരസേനയുടെ ഡോഗ്രാ സ്‌കൗട്ടിന്‍റെ നേതൃത്വത്തില്‍ ഇക്കഴിഞ്ഞ 24ന് ആരംഭിച്ച തെരച്ചിലിനിടെയാണ് തോമസ് ചെറിയാന്‍, സ്വദേശി നാരായണ്‍ സിംഗ്, മല്‍ഖാസിംഗ് എന്നീ സൈനികരുടെ മൃതദേഹങ്ങള്‍ കിട്ടിയത്. യൂണിഫോമില്‍ നെയിംബോര്‍ഡും പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന ബുക്കില്‍ നിന്നുമാണ് തോമസ് ചെറിയാനെ തിരിച്ചറിഞ്ഞത്.…

Read More

വിവാദ വിഷയങ്ങളില്‍ ചര്‍ച്ചയില്ല; സിപിഎം ബ്രാഞ്ച് സമ്മേളനങ്ങളില്‍ തണുപ്പന്‍ പ്രതികരണം

കോഴഞ്ചേരി: പാര്‍ട്ടിയിലെ വിവാദ വിഷയങ്ങളില്‍ ചര്‍ച്ച അനുവദിക്കാതെയും നേതാക്കളുടെ താത്പര്യങ്ങള്‍ സംരക്ഷിച്ചും നിയന്ത്രണങ്ങള്‍ ഉണ്ടായതോടെ സിപിഎം ബ്രാഞ്ച് സമ്മേളനങ്ങളില്‍ തണുപ്പന്‍ പ്രതികരണം. മുന്‍കാലങ്ങളില്‍ ബ്രാഞ്ച് സമ്മേളനങ്ങള്‍ ആവേശത്തോടെയാണ് താഴെത്തട്ടിലുള്ള പ്രവര്‍ത്തകര്‍ ഏറ്റെടുത്തിരുന്നത്. ഇതിനോടൊപ്പം പാര്‍ട്ടി അനുഭാവികളും വര്‍ഗ ബഹുജന സംഘടനകളുടെ പ്രവര്‍ത്തകരും സമ്മേളത്തില്‍ പങ്കെടുക്കുമായിരുന്നു. ഇപ്പോള്‍ നടന്നുവരുന്ന സമ്മേളനങ്ങളില്‍ പാര്‍ട്ടി മെംബര്‍മാര്‍ മാത്രമാണ് പലയിടത്തുമുള്ളത്. ഇതോടെ പങ്കെടുക്കുന്നവരുടെ എണ്ണം വളരെ കുറഞ്ഞു. ബ്രാഞ്ച് സമ്മേളനങ്ങളില്‍ ഉദ്ഘാടന സമയത്ത് പാര്‍ട്ടി അനുഭാവികളും പ്രദേശവാസികളുമുള്‍പ്പെടെ കുറഞ്ഞത് 50 പേര്‍ പങ്കെടുക്കണമെന്നാണ് സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദ്ദേശമെങ്കിലും പല സ്ഥലങ്ങളിലും 20 പേര്‍ മാത്രമാണ് പങ്കെടുക്കുന്നതെന്നും, ചില സ്ഥലങ്ങളില്‍ ഇതിലും കുറവാണെന്നും ജില്ലയിലെ ഒരു മുതിര്‍ന്ന സിപിഎം നേതാവ് ചൂണ്ടിക്കാട്ടി. മേല്‍ഘടകങ്ങളില്‍ നിന്നു നിയന്ത്രണം ഉണ്ടായിട്ടും ബ്രാഞ്ച് സമ്മേളനങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനമാണ് പ്രതിനിധികള്‍ നടത്തുന്നത്. എന്നാല്‍ സംഘടനാ രംഗത്തുള്ള തെറ്റുകളും…

Read More

അപകടവഴിയായി അടൂര്‍ ബൈപാസ്; വേഗനിയന്ത്രണ സംവിധാനങ്ങള്‍ ഇല്ല

അടൂര്‍: ബൈപാസില്‍ വാഹനങ്ങളുടെ അമിത വേഗം അപകടങ്ങള്‍ക്കു കാരണമാകുന്നു. എംസി റോഡില്‍ നെല്ലിമൂട്ടില്‍പടി മുതല്‍ ബൈപാസ് അവസാധിക്കുന്ന കരുവാറ്റ ഭാഗം വരെ അഞ്ചിലധികം വളവുകളും പത്തിലധികം ഉപറോഡുകളുമാണ് ഉള്ളത്. ബൈപാസ് നിര്‍മിച്ച ഘട്ടത്തില്‍ പ്രദേശം ജനവാസമേഖലയായിരുന്നില്ല. അതിനാല്‍ വളവുകള്‍ പരമാവധി ഒഴിവാക്കി നിര്‍മാണം നടത്തുന്നതിലേക്ക് കൂടുതല്‍ സ്ഥലം ഏറ്റെടുക്കാനാകുമായിരുന്നു. എന്നാല്‍ ഇതിലുണ്ടായ വീഴ്ചയാണ് ഇപ്പോള്‍ പ്രശ്‌നമായിരിക്കുന്നത്. ഉപറോഡുകളില്‍ നിന്നു ബൈപാസിലേക്കു കയറുന്ന വാഹനങ്ങള്‍ക്ക് ഇരുഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ കാണാന്‍ കഴിയുന്നില്ല. അതേപോലെ വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗിനു സ്ഥലം ഇല്ലാത്തതും അപകടങ്ങള്‍ക്ക് കാരണമാകുന്നു. നിരവധി അപകടവളവുകളാണ് ബൈപാസിലുള്ളത്. വളവുകളുള്ള ഭാഗത്ത് ഹോട്ടലുകളും മറ്റ് സ്ഥാപനങ്ങളും തുടങ്ങിയതും കൂടുതല്‍ അപകടങ്ങള്‍ക്ക് കാരണമാകുന്നു. സ്ഥാപനങ്ങളിലെത്തുന്നവരുടെ വാഹനങ്ങള്‍ വളവുകള്‍ക്കരികില്‍ പാര്‍ക്ക് ചെയ്യുന്നതും സ്ഥാപനങ്ങളില്‍ കയറിയശേഷം അശ്രദ്ധമായി വാഹനങ്ങള്‍ മുമ്പോട്ടെടുക്കുന്നതുമെല്ലാം അപകടങ്ങള്‍ക്കു കാരണമാകുന്നു. ബൈപാസിലെ തുടര്‍ച്ചയായ വളവുകള്‍ കാരണം ഡ്രൈവര്‍മാര്‍ക്ക് ദൂരക്കാഴ്ച ലഭിക്കാറില്ല. ഇതിനൊപ്പം…

Read More

ഹേമ കമ്മറ്റി റിപ്പോര്‍ട്ട്: കോട്ടയത്ത് ആദ്യ കേസ്  രജിസ്റ്റര്‍ ചെയ്തു; മേക്കപ്പ് ആർട്ടിസ്റ്റ് പരാതി നൽ‌കിയത് മേക്കപ്പ് മാനേജർക്കെതിരെ

കോട്ടയം: ഹേമ കമ്മറ്റി റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ആദ്യ കേസ് കോട്ടയത്ത് രജിസ്റ്റര്‍ ചെയ്തു.കൊല്ലം സ്വദേശിയായ മേക്കപ്പ് ആര്‍ട്ടിസ്റ്റ്, മേക്കപ്പ് മാനേജര്‍ക്കെതിരേ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. അപമര്യാദയായി പെരുമാറിയെന്ന് കാണിച്ച് കൊരട്ടി സ്വദേശിയായ സജീവിനെതിരേയാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്. പൊന്‍കുന്നം പോലീസ് രജിസ്ട്രര്‍ ചെയ്ത കേസ് സ്പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിന് കൈമാറി. പരാതിക്കാരി നേരത്തെ ഹേമ കമ്മിറ്റിക്ക് മുന്‍പില്‍ മൊഴി നല്‍കിയിരുന്നു. പിന്നാലെ പോലീസിലും പരാതി നല്‍കുകയായിരുന്നു. ആദ്യമായാണ് ഹേമ കമ്മിറ്റിക്ക് മൊഴി നല്‍കിയ ഒരാള്‍ പൊലീസില്‍ പരാതിയുമായെത്തുന്നത്. കൊല്ലം പുയബ്ലിളിയിലും, കോട്ടയം പൊന്‍കുന്നത്തും നല്‍കിയ പരാതികളില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Read More

എന്നു നന്നാക്കും ജനറൽ ആശുപത്രി റോഡ്? ദുരിതത്തിലായി രോഗികൾ

കാഞ്ഞിരപ്പള്ളി: ജനറൽ ആശുപത്രിയിലേക്കുള്ള റോഡ് തകർന്നത് ആശുപത്രിയിലെത്തുന്നവരെയും രോഗികളെയും ദുരിതത്തിലാക്കുന്നു. ആശുപത്രി കവാടം മുതൽ റോഡിലെ ടാറിംഗ് ഇളകി കുഴികൾ രൂപപ്പെട്ട നിലയിലാണ്. പഴയ അത്യാഹിത വിഭാഗംവരെ ഇന്‍റർ ലോക്ക് ഇട്ടിട്ടുണ്ടെങ്കിലും മുന്നോട്ട് പുതിയ ആശുപത്രി കെട്ടിടത്തിലേക്ക് പോകുന്ന റോഡ് തകർന്ന നിലയിലാണ്. ഈ ഭാഗങ്ങളിലും ചെറിയ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. കിടപ്പുരോഗികളെ കൊണ്ടുവരുന്ന വാഹനങ്ങളും ആംബുലൻസും ഈ കുഴികളിൽ ചാടി വേണം പോകാൻ. ഇത് രോഗികളെ ഏറെ ബുദ്ധിമുട്ടിലാക്കുകയാണ്. ആശുപത്രിയിലെത്തുന്നവർ അധികൃതരോട് പരാതി അറിയിച്ചിട്ടും ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന ആക്ഷേപവും ഇതോടൊപ്പം ഉയർന്നിട്ടുണ്ട്. രോഗികളുടെ നടുവൊടിക്കുന്ന ദുരിതയാത്രയ്ക്ക് ഉടൻ പരിഹാരം കാണണമെന്ന് ആശുപത്രിയിലെത്തുന്നവർ ആവശ്യപ്പെട്ടു.

Read More

ബീറ്റ്റൂട്ടിട്ട മസാല ദോശകൾ ഇനി രുചിയോർമ മാത്രം; ചങ്ങനാശേരി കുരിശുംമൂട്ടിലെ ഇന്ത്യന്‍ കോഫി ഹൗസ് പൂട്ടും

ചങ്ങനാശേരി: കുരിശുംമൂട്ടിലെ ഇന്ത്യന്‍ കോഫി ഹൗസ് ഇന്നു പൂട്ടും. ഇന്ന് രാത്രി ഒമ്പതിന് പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നും നാളെ മുതല്‍ പ്രവര്‍ത്തനം ഉണ്ടായിരിക്കില്ലെന്നും കാണിച്ച് മാനേജര്‍ കോഫി ഹൗസിന്‍റെ വാതിലില്‍ നോട്ടീസ് പതിപ്പിച്ചു. ചങ്ങനാശേരി കെഎസ്ആർടിസി ജംഗ്ഷനിര്‍ പ്രവര്‍ത്തിച്ചിരുന്ന ഇന്ത്യന്‍ കോഫി ഹൗസ് 12വര്‍ഷങ്ങള്‍ക്കുമുമ്പ് പൂട്ടിയിരുന്നു. പെരുന്ന സലിം കോംപ്ലക്സില്‍ പ്രവര്‍ത്തിച്ചിരുന്ന ഇന്ത്യന്‍ കോഫി ഹൗസാണ് കുരിശുംമൂട്ടിലേക്കു മാറ്റി പ്രവര്‍ത്തിച്ചുവന്നിരുന്നത്. നഷ്ടമാണെന്ന കാരണത്താലാണ് ഈ കോഫിഹൗസ് പ്രവര്‍ത്തനം നിർത്തുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. കോഫി ഹൗസ് പ്രവര്‍ത്തനം നിര്‍ത്തുന്നതോടെ ഇവിടുത്തെ വലിയ ഒരു സൗഹൃദ കൂട്ടായ്മയുടെ ഇരിപ്പിടമാണു നഷ്ടമാകുന്നത്.

Read More

വളർത്തുമത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി; അയല്‍വാസി കുളത്തില്‍ വിഷം കലക്കിയെന്ന് കര്‍ഷകന്‍

വൈക്കം: വളർത്തുമത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി. അയല്‍വാസി കുളത്തില്‍ വിഷം കലക്കിയതാണെന്ന സംശയത്തില്‍ കര്‍ഷകന്‍ പോലീസില്‍ പരാതി നല്‍കി. വൈക്കം വടക്കേമുറി നെടിയാഴത്ത് ബി. ജയശങ്കറിന്‍റെ കുളത്തിലെ കരിമീന്‍ മത്സ്യങ്ങളാണ് ചത്തുപൊങ്ങിയത്. പശുക്കളെയും പക്ഷികളെയും വളര്‍ത്തിയാണ് ജയശങ്കര്‍ ഉപജീവനം നടത്തുന്നത്. കന്നുകാലികള്‍ക്കും പക്ഷികള്‍ക്കും കുടിക്കാൻ ഈ കുളത്തിലെ വെള്ളമാണു നല്‍കുന്നത്. മത്സ്യങ്ങള്‍ ചത്തതിനെത്തുടര്‍ന്ന് സംശയം തോന്നിയതിനാല്‍ പശുക്കള്‍ക്കും പക്ഷികള്‍ക്കും കുളത്തിലെ വെള്ളം നല്‍കിയില്ല. മത്സ്യങ്ങള്‍ ഇല്ലാതിരുന്നെങ്കില്‍ വിഷം കലര്‍ന്ന വെള്ളം കുടിച്ച് പശുക്കളും പക്ഷികളും ചത്ത് തന്‍റെ ജീവിതം വഴിമുട്ടുമായിരുന്നെന്ന് ജയശങ്കര്‍ പറഞ്ഞു. പ്രദേശത്ത് ഗതാഗതയോഗ്യമായ വഴിയില്ലാതിരുന്നതിനാല്‍ തന്‍റെ 13 സെന്‍റ് സ്ഥലം കൂടി വിട്ടു നല്‍കിയാണ് വഴി തീര്‍ത്തത്. തന്‍റെ പുരയിടത്തിലേക്ക് ടിപ്പര്‍ ലോറിയില്‍ പൂഴി കൊണ്ടുവന്നപ്പോള്‍ വഴിയോരത്ത് താമസിക്കുന്ന അയല്‍വാസിയുടെ പത്തലുകള്‍ ലോറി തട്ടി ചാഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് അയല്‍വാസി തന്നെയും കുടുംബത്തെയും അസഭ്യം പറഞ്ഞിരുന്നു.…

Read More