കോട്ടയം: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കുപ്രസിദ്ധ ഗുണ്ട അലോട്ടി അടക്കം രണ്ടുപേർ അറസ്റ്റിൽ. ആർപ്പൂക്കര കോലേട്ടമ്പലം കൊപ്രയിൽ വീട്ടിൽ ( പുതുപ്പള്ളി കൊച്ചുമറ്റം ഭാഗത്ത് ഇപ്പോൾ താമസം) അലോട്ടി എന്നു വിളിക്കുന്ന ജെയിസ് മോൻ (30), മീനടം അടമ്പുകാട് ഭാഗത്ത് കണിയാംപറമ്പിൽ വീട്ടിൽ ടിജോ കെ.തോമസ് (38) എന്നിവരെയാണു ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ജെയിസ് മോനും ടിജോയും സുഹൃത്തുക്കളും കഴിഞ്ഞദിവസം രാത്രി 10.30നു പുതുപ്പള്ളി പേരച്ചുവട് ഭാഗത്തുള്ള ഹോട്ടലിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന യുവാവിനെ വെളിയിലിറക്കി മർദിക്കുകയും കൈയിൽ കരുതിയിരുന്ന കത്തികൊണ്ടു കുത്തിക്കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. യുവാവിന്റെ പിതാവ് ജെയിസ് മോനെതിരേ മുൻപ് പോലീസിൽ പരാതി നൽകിയതിലുള്ള വിരോധത്തിലാണ് ഇയാൾ കൊലപ്പെടുത്താൻ ശ്രമിച്ചത്. തുടർന്ന് ഇവർ സംഭവസ്ഥലത്തുനിന്നു കടന്നുകളഞ്ഞു. അലോട്ടിക്ക് ഗാന്ധിനഗർ, കിടങ്ങൂർ, തിരുവല്ല, തൃക്കൊടിത്താനം, വള്ളികുന്നം, കോട്ടയം വെസ്റ്റ്,…
Read MoreCategory: Kottayam
ജെസ്ന തിരോധാനം: സിബിഐ വരുന്നു; അന്വേഷണം രഹസ്യസ്വഭാവത്തോടെ
കോട്ടയം: ജെസ്ന ജയിംസ് തിരോധാനക്കേസില്‍ സിബിഐ തിരുവനന്തപുരം യൂണിറ്റിന്റെ പുനരന്വേഷണം അടുത്ത മാസം തുടങ്ങും. തിരുവനന്തപുരം സിജെഎം കോടതിയില്‍ ജെസ്നയുടെ പിതാവ് കൊല്ലമുള കുന്നത്ത് ജയിംസ് ജോസഫ് സമര്‍പ്പിച്ച രേഖകള്‍ കോടതി സിബിഐക്ക് കൈമാറിയിരുന്നു. ഇതിനു പുറമെ ജയിംസ് തനിക്ക് അറിയാവുന്നതും സംശയിക്കുന്നതുമായ രഹസ്യ വിവരങ്ങള്‍ സിബിഐ എസ്പിക്കു മുന്നില്‍ രഹസ്യമൊഴിയായി കഴിഞ്ഞ ദിവസം നല്‍കിയിട്ടുണ്ട്. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജ് രണ്ടാം വര്‍ഷ ബികോമിന് പഠിക്കുമ്പോള്‍ 2018ലാണ് ജെസ്നയെ കാണാതാകുന്നത്. മറ്റാരും അറിയാതെ ജെസ്നയ്ക്കുണ്ടായ സൗഹൃദം, സന്ദര്‍ശനം, ഫോട്ടോകള്‍ ഉള്‍പ്പെടെ നിര്‍ണായകമായ തെളിവുകളും സൂചനകളും സിബിഐക്ക് കൈമാറിയിട്ടുണ്ട്. പോലീസും ക്രൈം ബ്രാഞ്ചും പിന്നീട് സിബിഐയും അന്വേഷണ വിധേയമാക്കാത്ത തലങ്ങളിലായിരിക്കും സിബിഐയുടെ തുടരന്വേഷണം.വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന ടീം രഹസ്യസ്വഭാവത്തോടെയായിരിക്കും അന്വേഷണം നടത്തുക.
Read Moreകസ്റ്റഡിയിൽനിന്നു രക്ഷപ്പെട്ട പീഡനക്കേസ് പ്രതി പിടിയിൽ
പത്തനംതിട്ട: അറസ്റ്റ് ചെയ്ത് കൊണ്ടുവരുംവഴി പോലീസ് കസ്റ്റഡിയിൽനിന്നു രക്ഷപ്പെട്ട പീഡനക്കേസ് പ്രതിയെ സൈബർ പോലീസ് പിടികൂടി. പത്തനംതിട്ട സൈബർ പോലീസ് കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്ത പോക്സോ കേസിലെ പ്രതിയായ റാന്നി വടശേരിക്കര പേഴുമ്പാറ ഉമ്മാമുക്ക് നെടിയകാലായിൽ വീട്ടിൽ സച്ചിൻ രവി(27)യാണ് അറസ്റ്റിലായത്. തമിഴ്നാട് കാവേരി പട്ടണത്തിൽ വച്ച് പോലീസ് കസ്റ്റഡിയിൽനിന്നു ചാടിപ്പോയ പ്രതിയെ ജില്ലാ പോലീസ് മേധാവി വി. അജിത്തിന്റെ നിർദേശത്തെത്തുടർന്ന് വ്യാപകമാക്കിയ അന്വേഷണത്തിൽ ബംഗളൂരുവിൽനിന്നാണ് പിടികൂടിയത്.ഒളിവിൽ കഴിയുന്നതറിഞ്ഞു ബംഗളൂരുവിലെത്തിയ സൈബർ പോലീസ് സംഘം അവിടത്തെ പോലീസിന്റെ സഹായത്തോടെ കസ്റ്റഡിയിലെടുത്ത് പത്തനംതിട്ടയിൽ ഇന്നലെ എത്തിക്കുകയായിരുന്നു. കേസ് രജിസ്റ്റർ ചെയ്യുമ്പോൾ പ്രായപൂർത്തിയായിട്ടില്ലാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് വിവാഹവാഗ്ദാനം നൽകി വശീകരിച്ച് പ്രതിയുടെ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് ഇയാളുടെ ഫോണിൽ ചിത്രമെടുത്തു സൂക്ഷിക്കുകയും ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുകയും കുട്ടിയുടെ പേരിൽ വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുണ്ടാക്കുകയും ചെയ്തു. 2023…
Read Moreമീൻ പിടിക്കാൻ പോയ യുവാവ് തോട്ടിൽ വീണു മരിച്ചു
കോട്ടയം: ഓണംതുരുത്ത് പാടശേഖരത്ത് മീൻ പിടിക്കാൻ പോയ യുവാവ് വയലിനു സമീപമുള്ള തോട്ടിൽ കാൽവഴുതിവീണു മരിച്ചു. ഓണംതുരുത്ത് മുട്ടത്തിൽ വിമോദ് (42) ആണു മരിച്ചത്. ഇന്നലെ രാത്രി 11നു ആയിരുന്നു സംഭവം. സുഹൃത്തക്കളോടൊപ്പം മീൻപിടിക്കാൻ പോയി തിരിച്ചുവരുമ്പോൾ വയലിലെ വെള്ളക്കെട്ടിലേക്കു കാൽവഴുതി വീഴുകയായിരുന്നു. രാത്രിതന്നെ ഫയർഫോഴ്സ് തെരച്ചിൽ നടത്തിയെങ്കിലും മൃതദേഹം കണ്ടുകിട്ടിയില്ല. ഇന്നു രാവിലെ നാട്ടുകാർ നടത്തിയ തെരച്ചിലിലാണു മൃതദേഹം കണ്ടെത്തിയത്. സംസ്കാരം ഇന്ന് വൈകുന്നേരം അഞ്ചിനു വീട്ടുവളപ്പിൽ.
Read Moreകനത്ത മഴ; മലങ്കര ഡാമിന്റെ നാലു ഷട്ടറുകള്‍ തുറന്നു
തൊടുപുഴ: കനത്ത മഴയില്‍ ജല നിരപ്പുയര്‍ന്നതിനെ തുടര്‍ന്ന് മലങ്കര ഡാമിന്റെ നാലു ഷട്ടറുകള്‍ തുറന്നു. രണ്ട്, നാല്, അഞ്ച്, ആറ് ഷട്ടറുകളാണ് തുറന്നത്. കഴിഞ്ഞ ദിവസം രണ്ടു ഷട്ടറുകള്‍ തുറന്ന് വെള്ളം പുറത്തേയ്ക്കൊഴുക്കിയിരുന്നു. ഡാമില്‍ ജലനിരപ്പുയര്‍ന്നതിനെത്തുടര്‍ന്നാണ് കൂടുതല്‍ ഷട്ടറുകള്‍ തുറന്നത്. തൊടുപുഴയാറിന്റെയും മൂവാറ്റുപുഴയാറിന്റെയും തീരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 42 മീറ്ററാണ് മലങ്കര ഡാമിന്റെ പരമാവധി സംഭരണ ശേഷി. നിലവില്‍ 40.50 മീറ്ററാണ് ഡാമിലെ ജലനിരപ്പ്. മഴ ശക്തിപ്പെട്ടതും മലങ്കര പവര്‍ഹൗസില്‍ വൈദ്യുതോത്പാദനം കൂട്ടിയതുമാണ് ഇപ്പോള്‍ ജലനിരപ്പുയരാന്‍ കാരണം. എന്നാല്‍ ജലനിരപ്പ് ബ്ലൂ ലെവലിലും താഴെയാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എംവിഐപി അധികൃതര്‍ അറിയിച്ചു. കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ജില്ലയില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Read Moreമൂന്നാര്‍ പെരിയവരൈ എസ്റ്റേറ്റില്‍ കടുവ; രണ്ടു പശുക്കളെ കൊന്നു
മൂന്നാര്‍: പെരിയവരൈ എസ്റ്റേറ്റില്‍ രണ്ടു പശുക്കളെ കടുവ ആക്രമിച്ചു കൊന്നു. പെരിയവരൈ ലോവര്‍ ഡിവിഷനില്‍ നേശമ്മാളിന്റെ പശുക്കളെയാണ് കടുവ കൊലപ്പെടുത്തിയത്. തോട്ടത്തില്‍ മേയാന്‍ വിട്ടിരുന്ന പശുക്കള്‍ മടങ്ങി വരാത്തതിനെത്തുടര്‍ന്ന് നടത്തിയ തിരിച്ചിലിലാണ് ഇവയെ ചത്ത നിലയില്‍ കണ്ടെത്തിയത്. ഇവിടെ കടുവയെ കണ്ടതായി ചില നാട്ടുകാരും നേരത്ത വിവരം നല്‍കിയിരുന്നു. വനംവകുപ്പധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ഇതിനു സമീപത്തെ കന്നിമല എസ്റ്റേറ്റിലും കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. തോട്ടത്തിലൂടെ നടന്നു പോകുന്ന കടുവകളുടെ ചിത്രവും ലഭിച്ചിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 12 പശുക്കളാണ് പെരിയവരൈ എസ്റ്റേറ്റില്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. മൂന്നാര്‍ ടൗണില്‍ നിന്നു രണ്ടര കിലോമീറ്റര്‍ മാത്രം അകലെയാണ് പെരിയവരൈ എസ്റ്റേറ്റ്. ഒരു മലയ്ക്കപ്പുറമുള്ള പെരിയവരൈയില്‍ കടുവയുടെ ആക്രമണമുണ്ടായത് മൂന്നാര്‍ നിവാസികളെയു ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. പടയപ്പയെ പോലെയുള്ള കാട്ടാനകളുടെ ഭീഷണി തുടരുന്നതിനിടെയാണ് കടുവയുടെ ഭീതിയും ഉയര്‍ന്നിരിക്കുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു.
Read Moreബാർ ജീവനക്കാരനെ കാർ ഇടിപ്പിച്ച് കൊല്ലാൻ ശ്രമിച്ച കേസ്; രണ്ടു പേർ അറസ്റ്റിൽ
റാന്നി: ബാർ ജീവനക്കാരനെ കാർ ഇടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 2 പേരെ റാന്നി പോലീസ് അറസ്റ്റ് ചെയ്തു. റാന്നി മുക്കാലുമൺ തുണ്ടിയിൽ വിശാഖ് (32), മുക്കാലുമൺ പുതുപറമ്പിൽ ബിജു (31) എന്നിവരെയാണ് പിടികൂടിയത്. റാന്നിഗേറ്റ് ബാർ ഹോട്ടൽ ജീവനക്കാരൻ ഇടുക്കി സ്വദേശി സി.എസ്.ബിജുവിനെ ആണ് കാറിടിപ്പിച്ചത്. കാലൊടിഞ്ഞ ബിജു റാന്നി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ഞായർ രാത്രി 1.30 നാണ് സംഭവം നടന്നത്. ബാർ അടച്ച ശേഷം വിശാഖും ബിജുവും ബാറിൽ എത്തി മദ്യം ആവശ്യപ്പെട്ടു. സമയം കഴിഞ്ഞതിനാൽ മദ്യം നൽകാനാവില്ലെന്നു പറഞ്ഞതോടെ തർക്കമായി. പിന്നീട് കോളേജ് റോഡിലൂടെ താമസ സ്ഥലത്തേക്ക് നടന്നു പോകുകയായിരുന്ന ബിജുവിനെ കാറിൽ പിന്നാലെ എത്തിയ സംഘം ഇടിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഈ കേസിൽ അറസ്റ്റിലായ വിശാഖ് ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ട ആളാണെന്നും കഴിഞ്ഞാഴ്ച ബാറിൽ ഉണ്ടായ സംഘർഷത്തിൽ ഇയാളുടെ ചുണ്ട്…
Read Moreഅതിരന്പുഴയിലെ മൂന്നുനില കെട്ടിടം പൊളിച്ചുനീക്കാൻ നടപടി വേണമെന്ന് പഞ്ചായത്ത് മെന്പർമാർ
അതിരമ്പുഴ: നഗരത്തിൽ അപകടാവസ്ഥയിലുള്ള മൂന്നുനില കെട്ടിടം പൊളിച്ചുനീക്കാൻ നടപടി വേണമെന്നു പഞ്ചായത്ത് മെന്പർമാർ. യാതൊരു ബലവുമില്ലാതെ ഭിത്തി മാത്രമായി നിൽക്കുന്ന കെട്ടിടം മഴ പെയ്തതോടെ കൂടുതൽ ദുർബലാവസ്ഥയിലായി. കെട്ടിടത്തിന്റെ മുകളിൽ മൂടിയില്ലാത്ത വാട്ടർ ടാങ്കുണ്ട്. ടാങ്കിൽ വെള്ളം നിറഞ്ഞാൽ ആ ഭാരം താങ്ങാനാകാതെ കെട്ടിടം തകർന്നു വീഴും. സമീപത്തു തന്നെയാണ് ബസ് സ്റ്റോപ്പ്. ഇവിടെ എത്തുന്ന ആളുകൾ അപകടഭീതിയിലാണ്. തൊട്ടടുത്തു തന്നെ ഓട്ടോസ്റ്റാൻഡ് ഉണ്ട്. അപകടാവസ്ഥയിലായ കെട്ടിടത്തിൽ ഒരു ബേക്കറി പ്രവർത്തിക്കുന്നുണ്ട്. ഇതു തടയാൻ പോലും പഞ്ചായത്ത് അധികൃതർക്ക് സാധിച്ചിട്ടില്ല. പഞ്ചായത്ത് പ്രസിഡന്റിന്റെ ഒമ്പതാം വാർഡിലാണ് അപകടാവസ്ഥയിലായ കെട്ടിടം സ്ഥിതി ചെയ്യുന്നത്. എന്നിട്ടും അടിയന്തര നടപടിക്ക് പ്രസിഡന്റ് തയാറാകാത്തത് ദുരൂഹമാണ്. കഴിഞ്ഞ ദിവസങ്ങളിൽ മാധ്യമങ്ങളിൽ വാർത്ത വരികയും ജനരോഷം ഉയരുകയും ചെയ്തതോടെ മൂന്നു മാസം വൈകി കഴിഞ്ഞ തിങ്കളാഴ്ചയാണ് ജില്ലാ കളക്ടർക്കുള്ള കത്ത് തയാറാക്കിയതുപോലും. കെട്ടിടത്തിന്റെ അപകടാവസ്ഥയും…
Read Moreതെരുവുനായ ശല്യം വീണ്ടും രൂക്ഷം
കറുകച്ചാൽ: ഇരുചക്രവാഹന യാത്രികർക്കും കാൽനടയാത്രക്കാർക്കും ഭീക്ഷണിയാകുകയാണ് തെരുവുനായ ശല്യം. നായകളെ ഭയന്ന് സഞ്ചരിക്കാൻ കഴിയാത്ത സാഹചര്യമാണെന്നു നാട്ടുകാർ പറയുന്നു. കറുകച്ചാൽ ടൗൺ, എൻ എൻഎസ് ജംഗ്ഷൻ, വെട്ടിക്കാവുങ്കൽ , മാന്തുരുത്തി തുടങ്ങിയ പ്രദേശങ്ങളിലെല്ലാം കൂട്ടം ചേർന്ന് സഞ്ചരിക്കുന്നതും യാത്രക്കാരെ ആക്രമിക്കാൻ കുരച്ചു ചാടുന്നതും പതിവുകാഴ്ചയാണ്. അണിയറപ്പടിക്കു സമീപം ഒരാഴ്ച മുൻപ് നായയെ ഇടിക്കാതെ വെട്ടിച്ചുമാറ്റിയ സ്കൂട്ടർ മറിഞ്ഞ് യുവാവിനു പരിക്കേറ്റിരുന്നു. കഴിഞ്ഞ ദിവസം പുലർച്ചെ കറുകച്ചാലിൽ എത്തിച്ച പത്രക്കെട്ടുകൾ തെരുവുനായകൾ കടിച്ചുകീറി നശിപ്പിച്ചു. രാത്രി സമയങ്ങളിൽ വാഴൂർ റോഡിലും ബസ് സ്റ്റാൻഡിലും മണിമല റോഡിലും തെരുവുനായകളുടെ കൂട്ടമാണ്. വിവിധ ഓഫീസുകൾ പ്രവർത്തിക്കുന്ന മിനി സിവിൽസ്റ്റേഷന് സമീപം എപ്പോഴും നായകളുടെ കൂട്ടങ്ങൾ കാണാം. തെരുവുനായകൾക്കു കോഴി മാലിന്യം നൽകുന്നതാണ് ഇവയുടെ ശല്യം വർധിക്കാൻ കാരണമെന്ന് വ്യാപാരികളും നാട്ടുകാരും പറയുന്നു.
Read Moreകുറുനരിക്ക് പേവിഷബാധ, കടിയേറ്റവര്‍ ചികിത്സയില്‍
ചുങ്കപ്പാറ: കഴിഞ്ഞദിവസം കോട്ടാങ്ങല്‍ പഞ്ചായത്തിലെ വായ്പൂര് ഭാഗത്ത് ആളുകളെ ആക്രമിച്ച കുറുനരിക്ക് പേവിഷ ബാധയുണ്ടായിരുന്നതായി റിപ്പോര്‍ട്ട്. ആളുകളെ കടിച്ചശേഷം അവശനിലയില്‍ കുടുങ്ങിയ കുറുനരി പിന്നീട് ചത്തിരുന്നു. ഇതിന്റെ ജഡം തിരുവനന്തപുരം പാലോട് ആനിമല്‍ ഡിസീസ് സെന്ററില്‍ പരിശോധിച്ചപ്പോഴാണ് പേ വിഷബാധ സ്ഥിരീകരിച്ചത്. ശനിയാഴ്ച രാത്രിയും ഞായറാഴ്ച രാവിലയുമായി ഏഴുപേരെയാണ് കുറുനരി കടിച്ചത്. ഇവരെ കോട്ടയം മെഡിക്കല്‍ കോളജ്, കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രി, റാന്നി താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ എത്തിച്ച് പ്രതിരോധ കുത്തിവയ്പ് നല്‍കിയിരുന്നു. കുറുനരിക്ക് പേവിഷബാധ സ്ഥിരീകരിച്ചതോടെ ഇവരെ നിരീക്ഷിക്കുന്നതിന് ആരോഗ്യവകുപ്പ് ആശാ പ്രവര്‍ത്തകരുടെ സ്ക്വാഡ് രൂപീകരിച്ചു. കുറുനരിയുടെ സ്രവം സ്പര്ശിക്കാനിടയായ എല്ലാവരും പ്രതിരോധ കുത്തിവയ്പ് സ്വീകരിക്കണമെന്നും ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്.
Read More