കോട്ടയം: പക്ഷിപ്പനിയും കൊടുംചൂടും താറാവ് മുട്ട വില ഉയരാന്‍ കാരണമായി. താറാവുമുട്ട ചില്ലറ വില 11 രൂപയായി ഉയര്‍ന്നു. പൊതുവേ കേടും കൂടുതലാണ്. കുട്ടനാട്ടില്‍ പക്ഷിപ്പനിയെ തുടര്‍ന്ന് നാടന്‍ താറാവുമുട്ടയ്ക്ക് ക്ഷാമമുണ്ട്. പാലക്കാട്, തൃശൂര്‍ ജില്ലകളില്‍നിന്ന് മുട്ട ഇവിടേക്ക് എത്തുന്നുമില്ല. പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലായി എണ്ണായിരം താറാവുകളെയാണ് കൊന്നൊടുക്കുന്നത്. കോഴികള്‍ക്കും രോഗം ബാധിച്ചതോടെ കോഴിമുട്ട വിലയിലും നേരിയ വര്‍ധനയുണ്ട്. താറാവും കോഴിയും അടക്കം കാല്‍ലക്ഷത്തിലേറെ പക്ഷികളെയാണ് കൊല്ലാന്‍ തീരുമാനം. നിരണം സര്‍ക്കാര്‍ താറാവുവളര്ത്തല് കേന്ദ്രത്തില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ വൈകാതെ താറാവുകുഞ്ഞുങ്ങള്ക്കും ക്ഷാമം നേരിടും. നിരണം ഫാമിലെ 560 താറാവുകളാണ് ചത്തൊടുങ്ങിയത്. ഫാമില്‍ ബാക്കിയുള്ള 4081 താറാവുകളെയും ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള 5000 വളര്‍ത്തു പക്ഷികളെയും കൊന്നു കത്തിക്കും. പക്ഷിപ്പനി കൂടുതല്‍ സ്ഥലങ്ങളില്‍ സ്ഥിരീകരിച്ചതോടെ കേരളത്തില്‍നിന്നുള്ള കോഴിക്കും മുട്ടയ്ക്കും തമിഴ്നാട് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതേ സമയം ചൂടു…
Read MoreCategory: Kottayam
കണമലയിലെ കാട്ടുപോത്ത് ആക്രമണം; കണ്ണീരോര്മയ്ക്ക് ഒരു വര്‍ഷം; സർക്കാർ വാഗ്ദാനങ്ങൾ പാഴ്വാക്കായി; സമരം ചെയ്തവരുടെ പേരിൽ കേസും
കോട്ടയം: കണമലയില്‍ അയല്‍വാസികളായ രണ്ട് ഗ്രാമീണകര്‍ഷകരെ കാട്ടുപോത്ത് കുത്തിക്കൊന്നതിന്റെ ഭയാനക ഓര്‍മകള്‍ക്ക് ഒരു വയസ്. വീട്ടുവരാന്തയില്‍ പത്രം വായിച്ചുകൊണ്ടിരുന്ന കണമല പുറത്തേല്‍ ചാക്കോ (65), പുരയിടത്തില്‍ റബര്‍ ടാപ്പിംഗ് നടത്തുകയായിരുന്ന പ്ലാവനാല്‍കുഴിയില്‍ തോമസ് ആന്റണി (65) എന്നിവരാണ് കഴിഞ്ഞ വര്‍ഷം മേയ് 19ന് രാവിലെ കൊല്ലപ്പെട്ടത്. ചാക്കോ സംഭവസ്ഥലത്തും തോമസ് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയുമാണ് മരിച്ചത്. പമ്പ വനത്തില്‍നിന്ന് കാട്ടുപോത്ത് നാലു കിലോമീറ്റര്‍ അകലെ കണമല ഗ്രാമത്തില്‍ അട്ടിവളവിനു സമീപമെത്തിയാണ് രണ്ടുപേരെയും ആക്രമിച്ചത്.വയറ്റിലും തലയിലും ആഴത്തില്‍ മുറിവേറ്റ ഇരുവരും അതിദാരുണമായി കൊല്ലപ്പെടുകയായിരുന്നു. സാമ്പത്തികമായി വലിയ ബാധ്യതകളും പരിമിതികളാണ് രണ്ടു കുടുംബങ്ങള്ക്കുമുണ്ടായിരുന്നത്. രണ്ടു ഘട്ടമായി പത്തുലക്ഷം രൂപ വീതം നഷ്ടപരിഹാരം ലഭിച്ചെങ്കിലും ആശ്രിതര്‍ക്ക് ജോലി, വിധവാ പെന്ഷന്, ബാങ്ക് ബാധ്യത എഴുതിത്തള്ളല്‍ തുടങ്ങിയ വാഗ്ദാനങ്ങളൊന്നും പാലിക്കപ്പെട്ടില്ല. ഏഴു പതിറ്റാണ്ടായി ജനങ്ങള്‍ കൃഷി ചെയ്തു താമസിക്കുന്ന കണമലയില്‍ കാട്ടുപോത്ത് മിന്നലാക്രമണം നടത്തിയപ്പോഴും…
Read Moreഅമ്മേ അച്ഛാ ഞാൻ സിനിമയിൽ അഭിനയിക്കാൻ പോകുന്നു; 5 വർഷം കഴിഞ്ഞ് ടിവിയിൽ കാണാം; കത്തെഴുതിവച്ച് 14കാരൻ വീട്ടിൽ നിന്നിറങ്ങിപ്പോയി
പത്തതനംതിട്ട: മല്ലപ്പള്ളിയിൽ 14 വയസുകാരനെ കാണാതായെന്ന് പരാതി. മഞ്ഞത്താന സ്വദേശി അഭിലാഷിന്റെ മകൻ ആദിത്യനെയാണ് കാണാതായത്. ഇന്നലെ മുതലാണ് വിദ്യാർഥിയെ കാണാതായത്. ട്യൂഷന് പോകുന്നു എന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയ കുട്ടി പിന്നീട് തിരികെ എത്തിയില്ല. സിനിമയിൽ അഭിനയിക്കാൻ പോകുന്നെന്നും അഞ്ച് വർഷം കഴിഞ്ഞ് ടിവിയിൽ കാണാമെന്നും കുറപ്പെഴുതിവെച്ച ശേഷമാണ് വീട്ടിൽ നിന്നും ആദിത്യ പോയത്. കുട്ടിയുടെ സൈക്കിൾ മല്ലപ്പള്ളി ബസ്സ്റ്റാൻഡിന് സമീപത്തു നിന്നും കണ്ടെടുത്തു. ആദിത്യയുടെ കത്ത്…‘പ്രിയപ്പെട്ട അമ്മേ അച്ഛാ ഞാൻ പോകുന്നു. എന്റെ സിനിമയിലേക്ക് എനിക്ക് കഥ എഴുതി പണം ഉണ്ടാക്കി നിങ്ങൾക്ക് 100000 രൂപ തരാം. പക്ഷേ എനിക്ക് ഒരു സാവകാശം വേണം. ഒരു വർഷം. എനിക്ക് ഇച്ചിരെ പൈസ വേണം. ഞാൻ ഇവിടെ ജോലി ചെയ്ത് ഉണ്ടാക്കണം. എനിക്ക് ജീവിച്ച് കാണിക്കണം. നിങ്ങൾക്ക് എന്നെ കാണണം എങ്കിൽ ഒരു 5…
Read Moreചുട്ടുപഴുത്ത് കുമരകം; പതിവുതെറ്റിക്കാതെ വേനലവധിക്ക് വിരുന്നെത്തുന്ന അതിഥിക്കിളികള് പിണങ്ങിപ്പോയി
കോട്ടയം: പറന്നുയരാന്‍ പറ്റാത്ത വിധം കഠിനമായചൂട് കുമരകത്തെ ദേശക്കിളികള്ക്കും ദേശാടനക്കിളികള്‍ക്കും താങ്ങാനാവുന്നില്ല. വേനലവധിക്കു പതിവുതെറ്റിക്കാതെ വിരുന്നു വരാറുള്ള അതിഥിപ്പക്ഷികള് ഒരാഴ്ചപോലും കുമരകം ആസ്വദിക്കാതെ തിരികെപ്പറന്നു. സൈബിരിയന്‍ കൊക്ക് മുതല്‍ വാള്‍ക്കൊക്കന്‍ വരെ പല നിറത്തിലും വലിപ്പത്തിലുമുള്ള പക്ഷികള്‍ കായലോരത്തെ മരങ്ങളിലും പക്ഷിസങ്കേതത്തിലുമൊക്കെ വേനലില്‍ വന്ന് കാലവര്ഷപ്പെയ്ത്തോടെ മടങ്ങിയിരുന്നു. മാമ്പഴത്തിന്റെയും ചക്കപ്പഴത്തിന്റെയും രുചിസമൃദ്ധി ഇക്കൊല്ലം ഇല്ലാതെ പോയതും കിളികള്‍ പല വഴി പോകാന്‍ കാരണമായി. മരപ്പൊത്തുകളിലും ചില്ലകളിലും തെങ്ങോലത്തലപ്പുകളിലും കൂടൊരുക്കി വിരിയാന്‍ കരുതിവച്ച മുട്ടകള്‍ ഉണങ്ങിവറ്റിപ്പോയതും കിളിക്കൊഞ്ചല്‍ മായാന്‍ കാരണമായി. വേമ്പനാട്ട് കായലിലും ചുറ്റുവട്ടത്തെ തോടുകളിലും പുഴയോരപ്പൊത്തുകളിലും അടയിരിക്കാറുള്ള നീര്ക്കാക്കകള്ക്കും മേടച്ചൂട് താങ്ങാനാവുന്നില്ല. തോടുകളിലെ ചൂടുവെള്ളത്തില്‍ മുങ്ങിക്കുളിക്കാന്‍ പറ്റാതായതോടെ കിളികള്‍ മരമുകളിലും തെങ്ങിന്തലപ്പുകളിലും മാനം നോക്കി മഴ കാത്തിരിപ്പാണ്. കൂമനും പരുന്തും മരംകൊത്തിയും മാടത്തയും മൈനയും തത്തയുമൊക്കെ തണുപ്പുതേടി കുറ്റിക്കാടുകളില്‍ ഒളിച്ചിരിക്കുന്നു. ഇന്നലെ കുമരകത്തെ പകല്താപം 38 ഡിഗ്രിയായിരുന്നു.…
Read Moreഏഷ്യാ യൂണിവേഴ്സിറ്റി റാങ്കിംഗ്; എം ജി യൂണിവേഴ്സിറ്റി മൂന്നാം സ്ഥാനത്ത്
കോട്ടയം: ബ്രിട്ടനിലെ ടൈംസ് ഹയർ എജ്യുക്കേഷന്റെ ഈ വർഷത്തെ ഏഷ്യാ യൂണിവേഴ്സിറ്റി റാങ്കിംഗിൽ എംജി സർവകലാശാല മൂന്നാം സ്ഥാനത്ത്. കഴിഞ്ഞ വർഷത്തെ റാങ്കിംഗിൽ നാലാം സ്ഥാനത്തായിരുന്നു. ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസും തമിഴ്നാട്ടിലെ അണ്ണാ സർവകലാശാലയുമാണ് റാങ്കിംഗിൽ ഇന്ത്യയിൽ നിന്ന് ഒന്നും രണ്ടും സ്ഥാനങ്ങളിൽ. ഏഷ്യൻ രാജ്യങ്ങളിലെ സർവകലാശാലകളുടെ പട്ടികയിൽ ചൈനയിലെ സിൻഹുവ, പീക്കിംഗ് സർവകലാശാലകൾ തുടർച്ചയായി അഞ്ചാം തവണയും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നിലനിർത്തി. ഈ പട്ടികയിൽ എംജി 134-ാം സ്ഥാനത്താണ്. എംജി ഉൾപ്പെടെ അഞ്ച് ഇന്ത്യൻ സർവകലാശാലകളാണ് ഏഷ്യൻ റാങ്കിംഗിൽ ആദ്യ 150ൽ ഉൾപ്പെട്ടിട്ടുള്ളത്.
Read Moreഇരട്ടയാറില്‍ പോക്സോ കേസ് അതിജീവിത മരിച്ച നിലയില്‍; കൊലപാതകമെന്ന് സംശയം
ഇടുക്കി: ഇരട്ടയാറിലെ പോക്സോ കേസ് അതിജീവിതയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കഴുത്തിൽ ബെൽറ്റിട്ട് മുറുക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ചൊവ്വ രാവിലെ 11 മണിയോടെയാണ് അതിജീവിതയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പെൺകുട്ടിയുടെ അമ്മയാണ് ആദ്യം മൃതദേഹം കണ്ടത്. തുടർന്ന് പോലീസിൽ അറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. സംഭവം കൊലപാതകമെന്നു സംശയിക്കുന്നതായി പൊലീസ് അറിയിച്ചു.
Read Moreതുടര്‍ച്ചയായി വൈദ്യുതി മുടങ്ങി; അർധരാത്രി കെഎസ്ഇബി ഓഫീസ് ഉപരോധിച്ചു
കടുത്തുരുത്തി: തുടര്‍ച്ചയായ വൈദ്യുതി മുടങ്ങുന്നതില്‍ പ്രതിഷേധിച്ചു പഞ്ചായത്തംഗവും നാട്ടുകാരും അര്‍ധരാത്രിയില്‍ കെഎസ്ഇബി ഓഫീസിനു മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി. കല്ലറ പഞ്ചായത്തംഗം അരവിന്ദ് ശങ്കറിന്റെ നേതൃത്വത്തിലാണു നാട്ടുകാര്‍ നീണ്ടൂര്‍ കെഎസ്ഇബി ഓഫീസില്‍ കഴിഞ്ഞദിവസം രാത്രി ഒന്നോടെ പ്രതിഷേധവുമായെത്തിയത്. കല്ലറ പഞ്ചായത്തിലെ കളമ്പുകാട്, എക്കമ്മ, എസ്ബിഐ ജംഗ്ഷന്, നീരൊഴുക്കില്‍ ഭാഗം, വെല്‍ഫയര്‍ സ്കൂള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കഴിഞ്ഞ കുറെ ആഴ്ച്ചകളായി യാതൊരു അറിയിപ്പും കൂടാതെ തുടര്‍ച്ചയായി വൈദ്യുതി മുടങ്ങുന്ന സ്ഥിതിവിശേഷമുണ്ടായിരുന്നു. ഇതുമൂലം രോഗികളും പ്രായമായവരും കുട്ടികളും വല്ലാതെ ബുദ്ധിമുട്ടിയിരുന്നു. വൈദ്യുതി ലഭ്യമാകുന്ന സമയങ്ങളില്‍ വോള്‍ട്ടേജ് ക്ഷാമവും ഈ പ്രദേസങ്ങളില്‍ രൂക്ഷമാണ്. കുറഞ്ഞ വോള്‍ട്ടേജ് കാരണം നിരവധി വീടുകളിലെ ഫാന്‍, മിക്സി, ലൈറ്റുകള്‍ എന്നിവയടക്കമുള്ള ഇലക്ട്രിക് സാധങ്ങള്‍ തകരാറിലായിരുന്നു. പലതവണ നീണ്ടൂര്‍ കെഎസ്ഇബി ഓഫീസില്‍ പരാതിപ്പെട്ടിട്ടും നടപടിയില്ലാതെ വന്നതോടെയാണു നാട്ടുകാര്‍ കെഎസ്ഇബി ഓഫീസലേക്ക് സമരവുമായെത്തിയത്. സാങ്കേതിക തകരാറാണു വൈദ്യുതി മുടക്കത്തിനു…
Read Moreസായിപ്പിന്റെ സ്കൂൾ … എരുമേലിയിലെ നോയൽ മെമ്മോറിയൽ സ്കൂളിനും ചെമ്പകമരത്തിനും പ്രായം 108
എരുമേലി: ഒരു നൂറ്റാണ്ട് മുമ്പ് നോയൽ സായിപ്പ് സ്ഥാപിച്ച എരുമേലിയിലെ ഏറ്റവും ആദ്യത്തെ സ്കൂളായ കനകപ്പലം എൻഎംഎൽപി സ്കൂൾ 108 വയസിലേക്ക്.എഡ്വിൻ ഹണ്ടർ നോയൽ എന്ന ഇംഗ്ലണ്ടുകാരനായ മിഷനറി ഈ സ്കൂൾ സ്ഥാപിച്ചപ്പോൾ ഒരു ചെമ്പകമരം മുറ്റത്ത് നട്ടിരുന്നു. ആ മരം ഒരു നൂറ്റാണ്ടിന്റെ പ്രായവുമായി ഇന്നും തണൽ പൊഴിച്ചുകൊണ്ടിരിക്കുന്നു. ഒട്ടേറെ സ്കൂളുകൾ കേരളത്തിൽ നോയൽ സായിപ്പ് സ്ഥാപിച്ചിരുന്നു. ആ സായിപ്പിനെ നേരിൽക്കണ്ട പഴയ തലമുറയിൽ ഇന്ന് ഏതാനും പേരേ ജീവിച്ചിരിപ്പുള്ളൂ. അവരിൽ മൂന്നുപേരെ സ്കൂളിന്റെ ശതാബ്ദി ആഘോഷ വേളയിൽ ആദരിച്ചിരുന്നു. 1916ലാണ് സ്കൂൾ സ്ഥാപിച്ചത്. ഓട് മേഞ്ഞ പഴയ കെട്ടിടം അതേപടി നിലനിർത്തി പിന്നീട് നവീകരിച്ചു. ബ്രദറൺ മിഷൻ സ്കൂൾ എന്നായിരുന്നു ആദ്യ പേര്. സായിപ്പിന്റെ മരണത്തോടെ ഓർമയ്ക്കായി നോയൽ മെമ്മോറിയൽ സ്കൂൾ എന്ന പേരായി. ഒന്നുമുതൽ നാലു വരെയാണ് അധ്യയനം. നൂറോളം കുട്ടികളുണ്ട്. കോർപറേറ്റ്…
Read Moreകാലവര്‍ഷം ജൂണ്‍ ആദ്യവാരം; വരുന്നു മഴയ്ക്കൊപ്പം കൊടുങ്കാറ്റ്; പ്രളയം വരുത്തിവയ്ക്കരുത്
കോട്ടയം: വേനല്‍മഴയിലും വൈകാതെ തുടങ്ങുന്ന കാലവര്‍ഷത്തിലും കനത്ത കാറ്റിനു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണം. കടലിലെ ന്യൂനമര്‍ദവും കാറ്റിന്റെ ഗതിമാറ്റവും കൊടുങ്കാറ്റിനു കാരണമാകും. കാലവര്‍ഷം ജൂണ്‍ ആദ്യവാരം എത്തുമെന്നും കനത്ത പ്രകൃതിക്ഷോഭങ്ങളുണ്ടാകുമെന്നുമാണ് കാലാവസ്ഥാ നിരീക്ഷണം. പൊതുസുരക്ഷ മുന്‍നിറുത്തി വഴിയോരങ്ങളിലും സര്‍ക്കാര്‍ സ്ഥാപന വളപ്പുകളിലും നില്ക്കുന്ന മരങ്ങളുടെ ശിഖരങ്ങള്‍ വെട്ടിമാറ്റുന്നതില്‍ അടിയന്തര നടപടിയുണ്ടാകണം.‘പ്രളയം വരുത്തിവയ്ക്കരുത്കോട്ടയം: പ്രളയം നിയന്ത്രിക്കാന്‍ പുഴകളിലെ മണല്‍ വാരിമാറ്റാനുള്ള സര്‍ക്കാര്‍ തീരുമാനം നടപ്പായില്ല. കാലവര്‍ഷത്തിന്റെ തുടക്കത്തില്‍ത്തന്നെ പ്രളയത്തിനുള്ള സാധ്യതയുണ്ടായിരിക്കേ മണിമല, മീനച്ചില്‍, പമ്പ, അഴുത നദികളിലെ മണല്‍ വാരി പുഴകള്‍ക്ക് ആഴം കൂട്ടണം. നദിയുടെ അടിത്തട്ടുമുതല്‍ തീരംവരെ ഒരേ ഉയരത്തില്‍ മണ്ണും മണലും നിറഞ്ഞതിനാല്‍ ഒഴുക്കുകുറഞ്ഞ് പ്രളയം തീരങ്ങളിലേക്ക് കയറി ദുരിതം സൃഷ്ടിക്കുന്നു. ചെക്ക് ഡാമുകള്‍ വന്നതോടെ മണലൊഴുക്ക് പൊതുവേ കുറവാണ്. 2018 മുതല്‍ പതിവായ പ്രളയങ്ങളില്‍ വലിയ തോതില്‍ ചെളിയും മണലും നദികളില്‍ അടിഞ്ഞിട്ടുണ്ട്. 20…
Read Moreപതിനെട്ടുകാരനെ കള്ളക്കേസിൽ കുടുക്കി മർദിച്ചു; എസ്ഐയെയും എസ്എച്ച്ഒയെയും സസ്പെൻഡ് ചെയ്തു; സ്റ്റേഷനകത്ത് നേരിട്ടത് ക്രൂരമർദനം
കട്ടപ്പന: യുവാൾക്കൾക്കെതിരേ കള്ളക്കേസെടുത്ത് മർദിച്ച കേസിൽ എസ്ഐയെയും സിപിഒ യും സസ്പെൻഡു ചെയ്തു.കട്ടപ്പന എസ്എച്ച്ഒ മനു ജോൺ, എസ്ഐ സുനേക് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ഏപ്രിൽ 25നു രാത്രിയാണ് സംഭ വം.വാഹനപരിശോധനയ്ക്കിടെ ബൈക്കുകളിൽ എത്തിയ ആസിഫും ഒപ്പമുണ്ടായിരുന്ന പ്രായപൂർത്തിയാകാത്ത രണ്ട് യുവാക്കളും ചേർന്ന് സിപിഒ മനു ജോണിനെ ഇടിച്ചു തെറിപ്പിച്ച് അപായപ്പെടുത്താൻ ശ്രമിച്ചു എന്നാണ് കേസ്. എന്നാൽ, കേസ് വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ കട്ടപ്പന എസ്ഐ കെട്ടിച്ചമച്ചതാണെന്ന് ആരോപിച്ച് ആസിഫിന്റെ മാതാവ് പരാതി നൽകി. കള്ളക്കേസ് എടുത്ത് അറസ്റ്റ് ചെയ്ത ആസിഫിനെ സ്റ്റേഷനിൽ എത്തിച്ച് അതിക്രൂരമായി മർദിച്ചെന്ന് വ്യക്തമാകുന്ന ആസിഫിന് ഒപ്പമുണ്ടായിരുന്ന പതിനേഴുകാരന്റെ ഫോൺ സംഭാഷണവും ഇതിനിടെ പുറത്ത് വന്നിരുന്നു. ഇരട്ടയാറിൽ ബൈക്കിൽ സഞ്ചരിച്ചപ്പോൾ പിന്തുടർന്ന് വന്നാണ് പോലീസ് പിടികൂടിയതെന്നും ഭയന്ന് ബൈക്ക് ഉപേക്ഷിച്ചു ഓടിയപ്പോൾ പിന്നാലെ ഓടി വന്ന സിപിഒ മനു നിലത്തു വീണ് പരിക്കേൽക്കുകയായിരുന്നെന്നും…
Read More