കെഎസ്ആർടിസി ഗാരേജ് ഓട്ടോ സ്റ്റാൻഡിൽ ഏറ്റുമുട്ടൽ; ഡ്രൈവർക്കു വെട്ടേറ്റു

കോട്ടയം: കോട്ടയം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു മുന്നിലെ ഓട്ടോറിക്ഷ സ്റ്റാന്‍ഡില്‍ സംഘര്‍ഷത്തിനിടെ ഓട്ടോ ഡ്രൈവര്‍ക്കു വെട്ടേറ്റു. ഓട്ടോറിക്ഷ ഡ്രൈവര്‍ രാജു (കരാട്ടെ രാജു) വിനാണു വെട്ടേറ്റത്. ഇന്നു പുലര്‍ച്ചെ ഒന്നോടെയായിരുന്നു സംഭവം. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഷംനാസിന്‍റെ സഹോദരന്‍ ഷംനാദാണ് രാജുവിനെ വെട്ടിയതെന്നാണു സൂചന. തലയ്ക്കു വെട്ടേറ്റ രാജുവിനെ ജില്ലാ ജനറല്‍ ആശുപത്രിയിലും പിന്നീടു വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇരുവിഭാഗങ്ങള്‍ തമ്മില്‍ നേരത്തെ ഓട്ടോ സ്റ്റാന്‍ഡില്‍ സംഘര്‍ഷം ഉണ്ടായിരുന്നു. രാജു അടക്കമുള്ള ആളുകളെ ആക്രമിക്കുമെന്ന് ഷംനാദും സഹോദരനുമടക്കമുള്ളവര്‍ ഭീഷണി മുഴക്കിയിരുന്നു. ഇതിനുപിന്നാലെയാണ് രാജുവിനെ ആക്രമിച്ചത്. കെഎസ്ആര്‍ടിസി ഓട്ടോ സ്റ്റാൻഡ് കേന്ദ്രീകരിച്ച് ക്രിമിനൽ സംഘത്തിൽപ്പെട്ടവർ സര്‍വീസ് നടത്തുന്നതായും അമിത കൂലി ഈടാക്കുന്നതായും ആരോപണങ്ങളുണ്ട്. ഇതിനുപിന്നാലെയാണ് ഏറ്റുമുട്ടലും മാരകായുധം ഉപയോഗിച്ചുള്ള ആക്രമണവും ഉണ്ടായിരിക്കുന്നത്.

Read More

പാർട്ടിയെ ചാരിനിന്നു സഹതാപ തരംഗം സൃഷ്ടിക്കാൻ ശ്രമിക്കുന്നു; രാജേന്ദ്രനൊപ്പമല്ല പാർട്ടിക്കൊപ്പമാണ് പ്രവർത്തകരെന്ന് സിപിഎം

മൂന്നാർ: നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന മുൻ എംഎൽഎ എസ്. രാജേന്ദ്രനെതിരേ വിമർശനവുമായി മൂന്നാറിലെ സിപിഎം പ്രാദേശിക നേതൃത്വം. എസ്. രാജേന്ദ്രൻ പാർട്ടിയെ ചാരിനിന്നു സഹതാപ തരംഗം സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്ന് സിപിഎം മൂന്നാർ ഏരിയാ സെക്രട്ടറി കെ.കെ. വിജയൻ ആരോപിച്ചു. രാജേന്ദ്രൻ കള്ളപ്രചാരണം നടത്തുകയാണ്. പാർട്ടിയിൽ ചേർന്ന് പ്രവർത്തിക്കാൻ രാജേന്ദ്രന് അവസരം നൽകിയിട്ടുണ്ട്. ഇപ്പോഴും പാർട്ടിയിലെത്തി പ്രവർത്തിക്കാൻ അവസരമുണ്ട്. രാജേന്ദ്രന്‍റ കൂടെ നിൽക്കുന്നവരെ പാർട്ടി ആക്രമിക്കുകയാണെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. രാജേന്ദ്രനൊപ്പം ആളുകൾ ഇല്ലെന്നും സിപിഎമ്മിൽ ഉള്ളവർ ഇപ്പോഴും പാർട്ടിയിൽതന്നെ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

Read More

സ്കൂളിലേക്കുപേയ പെൺകുട്ടി ബലംപ്രയോഗിച്ച് കീഴ്‌പ്പെടുത്തി പീഡിപ്പിച്ച കേസ്; വിവാഹിതനായ പ്രതിക്ക് 22 വർഷം കഠിനതടവും പിഴയും

തൊടുപുഴ: സ്കൂൾ വിദ്യാർഥിനിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ പ്രതിക്ക് 22 വർഷം കഠിന തടവും 70,000 രൂപ പിഴയും ശിക്ഷ. തൊടുപുഴ മണക്കാട് പുതുപ്പരിയാരം കാണിയാംകുടിയിൽ സാബു (43) വിനെയാണ് തൊടുപുഴ പോക്സോ സ്പെഷൽ കോടതി ജഡ്ജി നിക്സണ്‍ എം. ജോസഫ് ശിക്ഷിച്ചത്. ബലാത്സംഗത്തിന് 15 വർഷം, ലൈംഗികാതിക്രമത്തിന് നാലു വർഷം, ഭീഷണിപ്പെടുത്തിയതിന് മൂന്നു വർഷവും വീതമാണ് ശിക്ഷ വിധിച്ചത്. 2015 നവംബറിൽ ആയിരുന്നു കേസിനാസ്പദമായ സംഭവം. സ്കൂളിൽ പോകുകയായിരുന്ന പെണ്‍കുട്ടിയെ വഴിമധ്യേ ബലം പ്രയോഗിച്ച് സമീപത്തെ വാഴത്തോട്ടത്തിൽ എത്തിച്ച് പീഡിപ്പിച്ചെന്നാണ് കേസ്. വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ പ്രതിക്കു പരമാവധി ശിക്ഷ നൽകണമെന്ന പ്രോസിക്യൂഷൻ വാദം കണക്കിലെടുത്താണ് ശിക്ഷ വിധിച്ചത്. ഇരയായ പെണ്‍കുട്ടിയുടെ പുനരധിവാസത്തിനായി അഞ്ചു ലക്ഷം രൂപ ലഭ്യമാക്കാൻ ജില്ലാ ലീഗൽ സർവീസസ് അഥോറിറ്റിക്ക് കോടതി നിർദേശം നൽകി. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ…

Read More

വീട്ടിൽ കയറി യുവാവിനെ കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

കറുകച്ചാല്‍: വീട്ടില്‍ കയറി യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചയാൾ അറസ്റ്റിൽ. വെള്ളാവൂര്‍ പുത്തൂര്‍കടവ് കൊച്ചുപടിയറ കെ.എസ്. അരുണ്‍കുമാറിനെയാ (31)ണു കറുകച്ചാല്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ കഴിഞ്ഞ ദിവസം രാത്രി ഏഴിനു കങ്ങഴ മുണ്ടത്താനം തുമ്പോളി സ്വദേശിയായ യുവാവിനെ ഇയാളുടെ വീട്ടില്‍ കയറി മുഖത്തു മുളകുപൊടി എറിഞ്ഞ ശേഷം കൈയില്‍ കരുതിയിരുന്ന വെട്ടുകത്തി ഉപയോഗിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. മുൻവൈരാഗ്യമാണ് ആക്രമണത്തിന്‍റെ കാരണം.

Read More

എന്നാ ചൂടാന്നേ, മഴയൊട്ടു പെയ്യുന്നുമില്ല; ചൂടിൽ വലഞ്ഞ് അക്ഷരനഗരി

കോട്ടയം: കനത്ത ചൂടില്‍ കോട്ടയം ഉരുകുകയാണ്. വൈകുന്നേരങ്ങളില്‍ ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട മഴ പെയ്യുന്നുണ്ടെങ്കില്‍ മണ്ണും മനവും തണുക്കാനുള്ള മഴ ഇതുവരെ പെയ്തില്ല. കാര്‍മേഘം ഉരുണ്ടു കൂടുന്നതോടെ ഉഷ്ണത്തിന്‍റെ തോത് ഉയരും. ചെറിയ ചാറ്റല്‍ മഴ പെയ്താല്‍ പിന്നെ ആവിയില്‍ പുഴുങ്ങുന്ന അവസ്ഥയാണ്. രാത്രിയിലാകട്ടെ കിടന്നുറങ്ങാന്‍ പറ്റാത്ത അവസ്ഥ. ചൂടില്‍ ജീവിതം ദുസഹായി മാറിയിരിക്കുകയാണ്. വരുന്നൂ ശക്തമായ വേനല്‍മഴ എന്നൊക്കെ കാലാവസ്ഥാ വിഭാഗം ആശ്വാസം പറയുന്നതല്ലാതെ മഴ പെയ്യുന്നില്ല, ചൂടിന് ശമനവുമില്ല. മൂന്നു ദിവസമായി രാവിലെ മുതല്‍ മഴക്കാറുണ്ടെങ്കിലും പെയ്ത്തുണ്ടായില്ല. വറചട്ടിയില്‍ എരിയുന്ന അതിശക്തമായ ചൂടാണ് ജില്ലയിലെ ഏറെ പ്രദേശങ്ങളിലുമുള്ളത്. നാലാള്‍ കൂടുന്നിടത്തെല്ലാം ചൂടിനെക്കുറിച്ചു മാത്രമാണു ചര്‍ച്ച. ചുട്ടുപൊള്ളുന്ന വെയിലില്‍ എല്ലാവരും വീടുകളില്‍ കഴിയുകയാണ്. പകല്‍ സമയങ്ങളില്‍ നഗരങ്ങളിലും റോഡുകളിലും ആളുകള്‍ തീരെയില്ല. അത്യാവശ്യക്കാര്‍ മാത്രമാണ് പുറത്തിറങ്ങുന്നത്. വാഹനങ്ങളും കുറവാണ്. ടൂവീലര്‍ യാത്ര പലരും ഉപേക്ഷിച്ചു. ബസുകളിലും ആളുകള്‍…

Read More

വേനൽ മഴയിൽ പെരുകി കൊതുകുകൾ; പനികൾപലതരം; കൊതുകിന്‍റെ ഉറവിട നശീകരണം പ്രധാനം

കോട്ടയം: ഇടവിട്ടുള്ള വേനല്‍മഴയ്‌ക്കൊപ്പം മലയോര മേഖലയില്‍ കൊതുകുശല്യം രൂക്ഷം. കാഞ്ഞിരപ്പള്ളി, മുണ്ടക്കയം പ്രദേശങ്ങളില്‍ ഡെങ്കിപ്പനി രണ്ടാഴ്ചയായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ചിരട്ടകള്‍, ഉപയോഗിക്കാത്ത പാത്രങ്ങള്‍, കൊക്കോത്തോട്, വാട്ടര്‍ ടാങ്ക് എന്നിവയില്‍ കൊതുകു പെരുകാന്‍ അനുവദിക്കരുതെന്നാണ് ആരോഗ്യവകുപ്പിന്‍റെ മുന്നറിയിപ്പ്. ടാപ്പിംഗ് മുടങ്ങിയ തോട്ടങ്ങളില്‍ ചിരട്ട കമിഴ്ത്തി വയ്ക്കണം. വടക്കന്‍ ജില്ലകളില്‍ വെസ്റ്റ് നൈല്‍ പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കൊതുകു നശീകരണം പ്രധാനമാണ്.വെസ്റ്റ് നൈല്‍ പനി ജപ്പാന്‍ ജ്വരവും ഡെങ്കിയും പോലെ ഗുരുതരമാകാറില്ലെങ്കിലും കരുതല്‍ വേണം. വൈസ്റ്റ് നൈല്‍ പനി മുതിര്‍ന്നവരെയാണ് കൂടുതലായി ബാധിക്കുന്നത്. ഇതിന് വാക്‌സിന്‍ ലഭ്യമല്ല. തലവേദന, പനി, പേശീവേദന, തലചുറ്റല്‍, ഓര്‍മ നഷ്ടപ്പെടല്‍ എന്നിവയാണ് ലക്ഷണങ്ങള്‍. കൊതുകുകടി ഏല്‍ക്കാതിരിക്കുകയാണ് പ്രതിരോധ മാര്‍ഗം. ശരീരം മൂടുന്ന വസ്ത്രം ധരിക്കുക, കൊതുകുവല ഉപയോഗിക്കുക, ലേപനങ്ങള്‍ പുരട്ടുക, കൊതുക് നശീകരണ സാമഗ്രികള്‍ ഉപയോഗിക്കുക തുടങ്ങിയവ ഫലപ്രദമാണ്. കൊതുകിന്‍റെ ഉറവിട നശീകരണമാണ്…

Read More

ഹോട്ടല്‍ ഉടമയായ യുവതിക്കുനേരേ ആക്രമണം; യുവാവ് അറസ്റ്റിൽ

കറുകച്ചാല്‍: ഹോട്ടല്‍ ഉടമയായ യുവതിയെ ആക്രമിക്കുകയും ഹോട്ടല്‍ അടിച്ചുതകര്‍ത്ത് നാശനഷ്ടം വരുത്തുകയും ചെയ്ത കേസില്‍ യുവാവ് അറസ്റ്റിൽ. കറുകച്ചാല്‍ ബംഗ്ലാംകുന്നില്‍ അരുണ്‍ ഷാജിയെ (29)യാണു കറുകച്ചാല്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ കഴിഞ്ഞദിവസം രാത്രി 9.30നു കറുകച്ചാല്‍ ജംഗ്ഷനുസമീപം പ്രവര്‍ത്തിക്കുന്ന ഹോട്ടലിലെത്തി പാഴ്സല്‍ വാങ്ങിയതിനുശേഷം ഹോട്ടല്‍ ജീവനക്കാരനായ യുവാവിനെ ചീത്ത വിളിക്കുകയും ഉപദ്രവിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. തടയാന്‍ ശ്രമിച്ച യുവതിയെ കൈയേറ്റം ചെയ്യുകയും സമീപമിരുന്ന കമ്പിക്കഷണം ഉപയോഗിച്ച് തലയ്ക്കടിക്കുകയും ചെയ്തു. ബില്ലിംഗ് മെഷീന്‍, പരസ്യ ബോര്‍ഡ്, മേശ, കസേര എന്നിവ അടിച്ചുതകര്‍ക്കുകയും ഇവിടെയുണ്ടായിരുന്ന ഭക്ഷണസാധനങ്ങള്‍ നിലത്തെറിയുകയും ചെയ്തു. പ്രതിക്ക് ഹോട്ടല്‍ നടത്തിപ്പുകാരായ യുവതിയോടും ഭര്‍ത്താവിനോടും മുന്‍വൈരാഗ്യം നിലനിന്നിരുന്നു. ഇതിന്‍റെ തുടർച്ചയെന്നോണമാണ് ഇയാള്‍ ആക്രമണം നടത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Read More

49 പ്രമാണങ്ങളും 31 സാക്ഷികളും ഏഴ് തൊണ്ടിമുതലും; ബാലികയെ പീഡിപ്പിച്ച പ്രതിക്ക് 82 വര്‍ഷം കഠിനതടവും മൂന്നു ലക്ഷം രൂപ പിഴയും

ചങ്ങനാശേരി: ബാലികയെ പീഡിപ്പിച്ച പ്രതി എരുമേലി സ്വദേശി റിജോ രാജു (27) വിന് 82 വര്‍ഷം കഠിനതടവും മൂന്ന് ലക്ഷം രൂപ പിഴയും വിധിച്ചു. എരുമേലി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ചങ്ങനാശേരി സ്‌പെഷല്‍ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് പി.എസ്. സൈമ വിധി പ്രസ്താവിച്ചത്. വിവിധ വകുപ്പുകളിലായി 82 വര്‍ഷം കഠിന തടവും മൂന്നുലക്ഷം രൂപ പിഴയും അടയ്ക്കണമെന്ന് കോടതി വിധിച്ചു. പിഴത്തുക അടച്ചില്ലെങ്കില്‍ നാലുവര്‍ഷവും ഏഴുമാസവും അധിക തടവ് അനുഭവിക്കണം. പിഴത്തുക ഈ കേസിലെ അതിജീവിതയ്ക്ക് നല്‍കണമെന്ന് വിധിയില്‍ പ്രത്യേകം പ്രസ്താവിച്ചു. 49 പ്രമാണങ്ങളും 31 സാക്ഷികളെയും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. ഏഴ് തൊണ്ടിമുതലുകള്‍ വിചാരണ വേളയില്‍ കോടതി മുമ്പാകെ ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ പി.എസ്. മനോജ് ഹാജരായി. ഈ കേസിന്‍റെ അന്വേഷണ ചുമതല നിര്‍വഹിച്ചത് എരുമേലി സിഐ അനില്‍കുമാര്‍ ആയിരുന്നു.…

Read More

ഇഴപിരിഞ്ഞു കയര്‍മേഖല; ശമ്പളക്കുറവും കുടിശികയും മൂലം പരമ്പരാഗത തൊഴിൽമേഖലയെ കൈവിട്ട് വനിതകൾ

കോട്ടയം: ദിവസം നൂറോ നൂറ്റിയന്‍പതോ രൂപമാത്രം കൂലി. അതാവട്ടെ ആറു മാസമായി കുടിശികയും. വൈക്കം തീരമേഖലയില്‍ ഇതോടെ കയര്‍ നിര്‍മാണം നിശ്ചലമാവുകയാണ്. ഇഴയുന്ന കയര്‍വ്യവസായത്തെയും വഴിമുട്ടിയ തൊഴിലാളികളെയും കൈപിടിച്ചുയര്‍ത്താന്‍ സര്‍ക്കാരിനും യൂണിയനുകള്‍ക്കും സാധിക്കുന്നില്ല. പരമ്പരാഗത രീതിയില്‍ തൊണ്ട് ചീയിച്ച് തല്ലി ചകിരിയെടുക്കേണ്ടതില്ല. തമിഴ്‌നാട്ടില്‍നിന്നുള്‍പ്പടെ എത്തിക്കുന്ന ചകിരി കയര്‍ സംഘങ്ങള്‍ വീടുകളില്‍ എത്തിച്ചുകൊടുക്കും. റാട്ട് തിരിച്ച് കൈയില്‍ കയര്‍ പിരിച്ചുണ്ടാക്കുന്ന രീതിയും അസ്തമിച്ചു. ഇക്കാലത്ത് വീടുകളോടു ചേര്‍ന്ന് സ്ത്രീ തൊഴിലാളികള്‍ യന്ത്രസഹായത്താല്‍ കയറുണ്ടാക്കുകയാണ്. പല തരത്തിലും കനത്തിലും നീളത്തിലുമുള്ള കയര്‍ പിരിച്ച് തൊഴിലാളികള്‍ തിരികെ സംഘത്തിലെത്തില്‍ കൊടുക്കും. ചകിരി നല്‍കിയതിന്‍റെ വില കുറച്ചാണ് തൊഴിലാളികള്‍ക്ക് കൂലി ലഭിക്കുക. വിദേശത്തും വടക്കേ ഇന്ത്യയിലും കയറിന് പ്രിയം കൂടുമ്പോഴും കേരളത്തില്‍ കയറിന് വിപണി ഇടിയുകയാണ്. കഴിഞ്ഞ ഒക്‌ടോബറില്‍ കയര്‍ സൊസൈറ്റിയില്‍ കൊടുത്ത കയറിന് ഇപ്പോഴും പണം ലഭിക്കാത്തവരാണ് ടിവി പുരം, തലയാഴം,…

Read More

അടിമാലിക്കു സമീപം മിനിബസ് മറിഞ്ഞ് 17 പേര്‍ക്കു പരിക്ക്; അപകടത്തിൽപ്പെട്ടത് തമിഴ്നാട് സ്വദേശികൾ

ഇടുക്കി: അടിമാലിക്കു സമീപം തോക്കുപാറയില്‍ വിനോദസഞ്ചാരികളുടെ വാഹനം നിയന്ത്രണംവിട്ടു മറിഞ്ഞ് 17 പേര്‍ക്കു പരിക്കേറ്റു. തമിഴ്‌നാട് സേലം സ്വദേശികള്‍ സഞ്ചരിച്ച മിനി ബസാണ് ഇന്നു രാവിലെ തോക്കുപാറ വളവിൽ അപകടത്തില്‍പ്പെട്ടത്. മൂന്നാർ സന്ദര്‍ശനം നടത്തിയ ശേഷം തൃശൂരിലേക്കു പോകുകയായിരുന്നു വാഹനം.ബസ് മരത്തില്‍ തട്ടിനിന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. മൂന്നാറിക്കു പോകുകയായിരുന്ന ഇടുക്കി ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കി. പരിക്കേറ്റവരെ ആംബുലന്‍സുകളിലും മറ്റു വാഹനങ്ങളിലും വിവിധ ആശുപത്രികളിലെത്തിച്ചു. പോലീസും ഫയര്‍ഫോഴ്‌സും മോട്ടോര്‍വാഹന വകുപ്പ് അധികൃതരും സ്ഥലത്തെത്തിയിരുന്നു. ഏതാനും ദിവസം മുമ്പ് തേനി സ്വദേശികള്‍ സഞ്ചരിച്ച വാഹനം മാങ്കുളത്തിനു സമീപം നിയന്ത്രണം വിട്ടു മറിഞ്ഞു നാലുപേര്‍ മരിച്ചിരുന്നു.

Read More