പാലക്കാട്: കല്പാത്തി രഥോത്സവവും പാലക്കാട് ഉപതെരഞ്ഞെടുപ്പ് വോട്ടെടുപ്പും ഒരേദിവസം വരുന്പോൾ രാഷ്ട്രീയ കക്ഷികൾ ഉന്നയിക്കുന്ന ക്രമസമാധാനപ്രശ്നം ഉണ്ടാകാന്‍ സാധ്യതയില്ലെന്ന് പാലക്കാട് ജില്ലാ കളക്ടര്‍ എസ്. ചിത്ര. രഥോത്സവത്തെ സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനു റിപ്പോര്‍ട്ട് നല്‍കിയിരുന്നുവെന്നും തെരഞ്ഞെടുപ്പ് തിയതി മാറ്റുന്നത് സംബന്ധിച്ച് തീരുമാനമെടുക്കേണ്ടേത് കമ്മീഷനാണെന്നും കളക്ടര്‍ സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിൽ പ്രതികരിച്ചു. തെരഞ്ഞെടുപ്പും രഥോത്സവവും നടക്കുന്ന നവംബര്‍ 13-ന് ആവശ്യമായ സജ്ജീകരണങ്ങളാണ് ഒരുക്കുന്നതെന്നും കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കുമെന്നും കളക്ടര്‍ വ്യക്തമാക്കി.രഥേത്സവം നടക്കുന്നതിനാല്‍ പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പ് തിയതി മാറ്റണമെന്ന് കോണ്‍ഗ്രസും ബിജെപിയും ആവശ്യപ്പെട്ടിരുന്നു. നവംബര്‍ 13ന് രഥോത്സവം തുടങ്ങുന്ന ആദ്യദിവസം ആയതിനാല്‍ അന്ന് തെഞ്ഞെടുപ്പ് നടത്തുന്നത് പാലക്കാടിനെ സംബന്ധിച്ചിടത്തോളം വളരെ ബുദ്ധിമുട്ടാണെന്നാണ് ബിജെപിയും കോണ്‍ഗ്രസും അറിയിച്ചത്.തെരഞ്ഞെടുപ്പ് 20ലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള കത്ത് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് തെരഞ്ഞെടുപ്പുകമ്മിഷന് നല്‍കിയിരുന്നു. രഥോത്സവത്തിന് മുന്‍പോ പിന്‍പോ…
Read MoreCategory: Palakkad
അൻവറിന്റെ ഡീലിൽ ആശങ്കയില്ല; പാർട്ടി പ്രഖ്യാപിച്ച സ്ഥാനാർഥിയാണ് താൻ; തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായി മുന്നോട്ടുതന്നെയെന്ന് രമ്യ ഹരിദാസ്
പാലക്കാട്: ചേലക്കരയിലെ കോണ്‍ഗ്രസ് സ്ഥാനാർഥിയെ പിൻവലിക്കണമെന്ന പി.വി. അൻവർ യുഡിഎഫിന് മുന്നിൽ വച്ച “ഡീലിൽ’ ആശങ്കയില്ലെന്ന് രമ്യ ഹരിദാസ്. പാർട്ടി പ്രഖ്യാപിച്ച സ്ഥാനാർഥിയാണ് താൻ. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാനാണ് കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടത്. അൻവർ കോണ്‍ഗ്രസിന് മുന്നിൽ വച്ച ആവശ്യം അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്നും ആശങ്കയില്ലെന്നും രമ്യ വിശദീകരിച്ചു. ചേലക്കരയിൽ രമ്യ ഹരിദാസിനെ പിൻവലിച്ച് പ്രഖ്യാപിച്ച എൻ.കെ. സുധീറിനെ കോണ്‍ഗ്രസ് പിന്തുണക്കണമെന്ന ആവശ്യമാണ് അനുനയനീക്കത്തിനെത്തിയ യുഡിഎഫിന് മുന്നിൽ പി.വി. അൻവർ വച്ച ഡീൽ. പത്രസമ്മേളനത്തിലും അൻവർ ഇതേ ആവശ്യം ആവർത്തിച്ചു.
Read Moreഉപതെരഞ്ഞെടുപ്പിൽ ചൂടുപിടിച്ച് മണ്ഡലങ്ങൾ; തന്ത്രങ്ങൾ ആവിഷ്കരിക്കാൻ രാഷ്ട്രീയ യോഗങ്ങൾ; സുധീറിനെ അനുനയിപ്പിക്കാൻ യുഡിഎഫ്
തിരുവനന്തപുരം: റോഡ് ഷോകളും കൺവൻഷനുകളുമായി മുന്നണികൾ സജീവമായതോടെ കേരളത്തിൽ ഉപതെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ചൂടുപിടിച്ചു. പാലക്കാട്ടെ യുഡിഎഫിന്റെ ആദ്യ തെരഞ്ഞെടുപ്പ് കൺവൻഷൻ ഇന്ന് വൈകുന്നേരം ചേരും. ചേലക്കരയിലെ യുഡിഎഫ് നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കൺവൻഷനും ഇന്ന് നടക്കും. കൺവെൻഷനു മുൻപ് ചേലക്കരയിൽ യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസിന്റെ റോഡ് ഷോയുമുണ്ട്. പ്രിയങ്ക ഗാന്ധി 23നാണ് വയനാട് മണ്ഡലത്തിൽ നാമനിർദേശപത്രിക സമർപ്പിക്കുന്നത്. സോണിയ ഗാന്ധിയും രാഹുൽഗാന്ധിയും പ്രിയങ്കക്കൊപ്പം ഉണ്ടാകും.ഉപതെരഞ്ഞെടുപ്പുകളിലെ തന്ത്രങ്ങൾ ആവിഷ്കരിക്കാൻ ഇടതുമുന്നണിയോഗം ഇന്ന് ചേരും. വൈകിട്ട് എകെജി സെന്ററിലാണ് യോഗം ചേരുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ഇടതുമുന്നണി നേതാക്കൾ പങ്കെടുക്കേണ്ട തീയതികൾ സംബന്ധിച്ച് യോഗം ചർച്ച ചെയ്യും. ഓരോ മണ്ഡലങ്ങളിലും ഉയർത്തേണ്ട പ്രചരണ വിഷയങ്ങളും മുന്നണി യോഗത്തിൽ ചർച്ചയ്ക്ക് വരും. മുന്നണിയുടെ പ്രധാനപ്പെട്ട നേതാക്കളുടെ പ്രചാരണ തീയതികൾ യോഗത്തിൽ ചർച്ചയാകും. മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ,…
Read Moreട്രെയിനിൽ കൊണ്ടുവന്ന 20 കിലോ കഞ്ചാവ് പാലക്കാട്ട് പിടികൂടി; രണ്ടു ബംഗാളി വനിതകൾ പിടിയിൽ
പാലക്കാട്: ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ കടത്തിക്കൊണ്ടുവന്ന 20 കിലോ കഞ്ചാവ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് പശ്ചിമബംഗാൾ മുർഷിദാബാദ് സ്വദേശിനികളായ ടുൺടുണി മൊണ്ടൽ, മസീദബീബി എന്നീ യുവതികളെ പോലീസ് അറസ്റ്റുചെയ്തു. ഇന്നു പുലർച്ചെയായിരുന്നു സംഭവം. റെയിൽവേ സ്റ്റേഷനിൽ ആർപിഎഫ് ക്രൈം ഇന്റലിജൻസും പാലക്കാട് എക്സൈസ് വിഭാഗവും പരിശോധന നടത്തുന്നതിനിടെ ഷാലിമാർ-നാഗർകോവിൽ ഗുരുദേവ് എക്സ്പ്രസിൽ നിന്നും കൈക്കുഞ്ഞുങ്ങളുമായി എസി കോച്ചിൽ നിന്ന് ഇറങ്ങിയ യുവതികളെ സംശയാസ്പദമായ രീതിയിൽ കണ്ടതിനെ തുടർന്ന് ഇവരുടെ ബാഗുകൾ പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെടുത്തത്. പിടിച്ചെടുത്ത കഞ്ചാവിന് പത്ത് ലക്ഷത്തോളം രൂപ വില വരും. പരിശോധനകളിൽ നിന്ന് ഒഴിവാകാനാണ് കൈക്കുഞ്ഞുങ്ങളുമായി യുവതികൾ യാത്ര ചെയ്തെന്ന് ആർപിഎഫ് ഉദ്യോഗസ്ഥർ പറഞ്ഞു. പാലക്കാട് ആർപിഎഫ് ക്രൈം ഇന്റലിജൻസ് വിഭാഗം ഇൻസ്പെക്ടർ എൻ.കേശവദാസ്, എക്സൈസ് സിഐ എം.എഫ്.സുരേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. സംഭവത്തിൽ പാലക്കാട് എക്സൈസ് സർക്കിൾ കേസ് രജിസ്റ്റർ…
Read Moreഅൻവറിന്റെ സ്ഥാനാർഥി യുഡിഎഫിന് ഗുണം ചെയ്യും; പാലക്കാട് സിപിഎം-ബിജെപി ഡീലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ
പാലക്കാട്: പാലക്കാട് മണ്ഡലത്തിൽ മികച്ച ഭൂരിപക്ഷത്തോടെ വിജയം ഉറപ്പാണെന്ന് യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.പി.വി.അൻവറിന്റെ സ്ഥാനാർഥി യുഡിഎഫിന് ഗുണം ചെയ്യുമെന്നും എൽഡിഎഫിന്റെ വോട്ടുകൾ ഡെമോക്രാറ്റിക് മൂവ്മെന്റ്് ഓഫ് കേരളയുടെ സ്ഥാനാർഥി ഭിന്നിപ്പിക്കുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ സ്വകാര്യ ചാനലിനോടു പറഞ്ഞു. പാലക്കാട്ടെ തന്റെ സ്ഥാനാർഥിത്വത്തിന്റെ പേരിൽ ഷാഫി പറന്പിൽ എംപിയെ വേട്ടയാടരുതെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. ഒരു നേതാവിനോടും ഇതുവരെ സീറ്റ് ചോദിച്ചിട്ടില്ല. പാർട്ടി തന്നോട് പാലക്കാട് മത്സരിക്കാൻ ആവശ്യപ്പെടുകയായിരുന്നു. അതിനുസരിച്ചാണ് സ്ഥാനാർഥിയാകുന്നത്. ധർമടത്ത് മത്സരിക്കാൻ പറഞ്ഞാൽ അതിനും താൻ തയാറാണ്. പാർട്ടി പറയുന്നകാര്യം അനുസരിക്കുന്ന പ്രവർത്തകനാണ് താൻ. തെരഞ്ഞെടുപ്പ് സ്ക്രീനിംഗ് കമ്മിറ്റിയിൽ പോലും ഷാഫി പറന്പിൽ ഇല്ല. പാലക്കാട് സിപിഎമ്മും ബിജെപിയും തമ്മിലുള്ള ഡീലുണ്ട്. എന്നാൽ, അടിയുറച്ച ഇടതുപക്ഷക്കാരുടെ വോട്ട് യുഡിഎഫിന് ലഭിക്കും. യുഡിഎഫിൽ നിന്ന് വിട്ട് ഇടതു സ്വതന്ത്രനായി പി. സരിൻ മത്സരിക്കുന്നതിനെക്കുറിച്ചും രാഹുൽ…
Read Moreഅടുത്ത തവണ താൻ പാലക്കാട് മത്സരിക്കില്ല; പ്രചരിക്കുന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് ഷാഫി പറമ്പിൽ
പാലക്കാട്: അടുത്ത തവണ താൻ പാലക്കാട് മത്സരിക്കില്ലെന്ന് ഷാഫി പറന്പിൽ. പാലക്കാട്ടേക്കു തിരിച്ച് വരാൻ രാഹുൽ മാങ്കൂട്ടത്തിലിനെ നിർത്തുന്നു എന്ന ആരോപണം തെറ്റാണെന്നും ഷാഫി പറന്പിൽ പ്രതികരിച്ചു. രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാടിന്റെയും ഓരോ പാർട്ടി പ്രർത്തകരുടെയും ചോയ്സാണ്. സരിന്റെ ആരോപണങ്ങൾ യുക്തിയില്ലാത്തതാണെന്നും ഷാഫി പറന്പിൽ കൂട്ടിച്ചേർത്തു. സരിന്റെ പിന്നാലെ പോകാതെ ഞങ്ങൾ ജനങ്ങൾക്കിടയിലേക്കിറങ്ങും. ഇ.ശ്രീധരൻ ഇറങ്ങിയിട്ട് നടക്കാത്തത് ഇനി ബിജെപിക്ക് കഴിയില്ലെന്നും ഷാഫി പറന്പിൽ പറഞ്ഞു.
Read Moreനേതാവല്ല സഖാവ്… പി. സരിൻ ഇനി ഇടതുപക്ഷത്തോടൊപ്പം; സിപിഎം പറഞ്ഞാല്‍ താൻ മത്സരിക്കും
പാലക്കാട്: ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് പി.സരിന്. സിപിഎം പറഞ്ഞാല്‍ ഇടതുസ്ഥാനാര്‍ഥിയായി മത്സരിക്കുമെന്നും സരിന് പ്രതികരിച്ചു. പാര്‍ട്ടിക്കെതിരേ തുറന്നടിച്ച പി.സരിനെ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍നിന്ന് പുറത്താക്കിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് സരിന്റെ പ്രതികരണം. കോണ്‍ഗ്രസിനെതിരേ വിമര്‍ശനം ഉന്നയിച്ച് വാര്‍ത്താസമ്മേളനം നടത്തിയ പശ്ചാത്തലത്തിലാണ് പാർട്ടി നടപടിയെടുത്തത്. പാലക്കാട്ട് രാഹുൽ മാങ്കൂട്ടത്തിലിനെ സ്ഥാനാർഥിയാക്കിയതിൽ അതൃപ്തി പ്രകടിപ്പിച്ചുകൊണ്ട് സരിൻ ബുധനാഴ്ച വാർത്താസമ്മേളനം നടത്തിയിരുന്നു. എന്നാൽ സരിനെതിരേ തത്ക്കാലം നടപടി വേണ്ടെന്നായിരുന്നു പാർട്ടി നിലപാട്. എന്നാൽ ഇന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ അടക്കമുള്ളവർക്കെതിരേ രൂക്ഷ വിമർശനവുമായി സരിൻ മാധ്യമങ്ങൾക്ക് മുന്നിലെത്തി. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അധഃപതനത്തിന് കാരണം സതീശനാണെന്ന് അടക്കമുള്ള വിമർശനങ്ങളാണ് സരിൻ ഉന്നയിച്ചത്. ഇതിന് പിന്നാലെയാണ് പാർട്ടി നടപടിയെടുത്തത്.
Read Moreസിവിൽ സർവീസ് വലിച്ചെറിഞ്ഞ് രാഷ്ട്രീയത്തിലിറങ്ങിയ സരിൻ: മറ്റേതങ്കിലും പാർട്ടിയിലേക്ക് ചേക്കേറുമോ എന്ന് ഉറ്റു നോക്കി രാഷ്ട്രീയകേരളം
തൃശൂർ: സിവിൽ സർവീസിലെ നല്ല പദവി വേണ്ടെന്ന് വെച്ചാണ് ഡോ.സരിൻ രാഷ്ട്രീയക്കളരിയിലേക്ക് അങ്കം വെട്ടിനിറങ്ങിയത്. കെപിസിസി ഡിജിറ്റൽ മീഡിയ ചുമതലയാണ് നിലവിൽ ഡോ.പി സരിൻ വഹിക്കുന്നത്. കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറിയ അനിൽ ആന്റണിക്ക് പകരക്കാരനായാണ് ഡോ. സരിന്റെ നിയമനം. ബിബിസി ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കൊടുവിൽ പാർട്ടി പദവിയിൽ നിന്ന് അനിൽ ആന്റണി രാജിവച്ചതിനെ തുടർന്നാണ് സരിൻ നിയമിതനായത്. കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്നും എംബിബിഎസ് പൂർത്തിയാക്കിയ ഡോ.സരിൻ 2008ലാണ് സിവിൽ സർവീസ് പരീക്ഷ എഴുതി കേന്ദ്ര സർക്കാർ ഉദ്യോഗം കരസ്ഥമാക്കുന്നത്. ആദ്യ അവസരത്തിൽ തന്നെ 555-ാം റാങ്ക് നേടിയ സരിൻ ഇന്ത്യൻ അക്കൗണ്ടസ് ഓഡിറ്റ് സർവീസിൽ ജോലി ചെയ്യവെ 2016ലാണ് ജോലിയിൽ നിന്നും രാജിവച്ച് സജീവ രാഷ്ട്രീയത്തിലിറങ്ങുന്നത്. തിരുവനന്തപുരത്ത് ജോലി ചെയ്ത ശേഷം നാലു വർഷം കർണാടകത്തിലും ഡെപ്യൂട്ടി അക്കൗണ്ട് ജനറൽ പദവിയിരുന്നു. 2019ലെ ലോക്സഭ…
Read Moreഉപതെരഞ്ഞെടുപ്പ്: ചിത്രം തെളിയുന്നു; സ്ഥാനാർഥി ചർച്ചകൾ സജീവം; പാലക്കാട്ട് ശോഭാ സുരേന്ദ്രന്റെ ഫ്ളക്സുകൾ
തിരുവനന്തപുരം/കോഴിക്കോട്: പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ് തീയതികള്‍ ഉടൻ പ്രഖ്യാപിക്കാനിരിക്കെ സ്ഥാനാർഥി നിർണയ ചർച്ചകൾ സജീവമാക്കി രാഷ്ട്രീയകക്ഷികൾ. സിപിഎം സ്ഥാനാർഥികളെ സംബന്ധിച്ച് ഇന്നു തിരുവനന്തപുരത്ത് ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് ചർച്ച ചെയ്യും. മുൻ മന്ത്രി കെ. രാധാകൃഷ്ണൻ ലോക്സഭാംഗമായ ഒഴിവിൽ നടക്കുന്ന ചേലക്കര ഉപതെരഞ്ഞെടുപ്പിൽ മുന്‍ എംഎല്‍എ യു.ആര്. പ്രദീപനെ സ്ഥാനാര്‍ഥിയാക്കാനുള്ള ആലോചന സിപിഎമ്മിൽ സജീവമാണ്. പാലക്കാട് മണ്ഡലത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ സജീവപരിഗണനയിലാണ്. ഇവിടെ ഡിവൈഎഫ്ഐ നേതാവ് അഡ്വ. സഫ്ദര്‍ ഷെരീഫിന്റെ പേരും ഉയർന്നു കേൾക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ചേർന്ന സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിൽ ബിനുമോൾക്ക് പ്രഥമ പരിഗണന നൽകാൻ തീരുമാനമായിരുന്നു. ബിനുമോളെ സ്ഥാനാർഥിയാക്കാനുള്ള ജില്ലാഘടകത്തിന്റെ നിർദേശം ഇന്നു തിരുവനന്തപുരത്ത് ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചർച്ച ചെയ്യും. കോൺഗ്രസും സ്ഥാനാർഥി ചർച്ചകളിലേക്കു കടന്നുകഴിഞ്ഞു. ചേലക്കര ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായി വി.കെ. ശ്രീകണ്ഠന്റെ…
Read Moreഎം.വി. ജയരാജന്റെ പേരിൽ വ്യാജ വാർത്ത; പാലക്കാട് സ്വദേശി അറസ്റ്റിൽ; വാട്സാപ്പ് ഗ്രൂപ്പിൽ നിന്ന് ലഭിച്ച വാർത്തയെന്ന് സൈനുദ്ദീൻ
കണ്ണൂർ: സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജനെതിരെ വ്യാജ പ്രസ്താവനയുണ്ടാക്കി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ. പാലക്കാട് സ്വദേശി സൈനുദ്ദീനെയാണ്(46) കണ്ണൂർ ടൗൺ സിഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. “പി.വി. അൻവർ ലക്ഷ്യം വയ്ക്കുന്നത് പിണറായിയെ, പിന്നിൽ ഒരു കൂട്ടം ജിഹാദികൾ എം.വി. ജയരാജൻ’ എന്ന തലക്കെട്ടോടെയായിരുന്നു വാർത്ത പ്രചരിപ്പിച്ചത്. 24 ന്യൂസിൽ വന്ന വാർത്തയെന്ന നിലയിലായിരുന്നു ഫേസ് ബുക്ക്, വാട്സാപ്പ് തുടങ്ങിയ നവ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. “മുനീർ ഹാദി’ എന്ന ഫോൺ നമ്പറിൽ നിന്നായിരുന്നു വാർത്ത പ്രചരിപ്പിച്ചിരുന്നത്. എം.വി.ജയരാജൻ സംസ്ഥാന പോലീസ് മേധാവിക്കും കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർക്കും നൽകിയ പരാതിയിലാണ് കേസെടുത്തത്. തുടർന്ന് കണ്ണൂർ ടൗൺ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പാലക്കാട് വച്ച് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. വാട്സാപ്പ് ഗ്രൂപ്പിൽ നിന്ന് ലഭിച്ച ഒരു വാർത്ത ഫോർവേഡ്…
Read More