പാലക്കാട്: സിപിഎം പുറത്തുവിട്ട സിസിടിവി ദൃശ്യത്തിന് മറുപടിയുമായി രാഹുൽ മാങ്കൂട്ടത്തിൽ. സുഹൃത്തും താനും രണ്ട് വാഹനത്തിലാണ് ഹോട്ടലിൽനിന്ന് പോയതെന്ന് സ്ഥിരീകരിച്ച രാഹുൽ താൻ കയറിയത് ഷാഫി പറമ്പിലിന്റെ കാറിലാണെന്നും തന്റെ കാറിലാണ് സുഹൃത്ത് വന്നതെന്നും പറഞ്ഞു. ചില കാര്യങ്ങൾ സംസാരിക്കാനുണ്ടായിരുന്നത് കൊണ്ടാണ് ഷാഫിക്കൊപ്പം കാറിൽ കയറിയത്. സുഹൃത്ത് കൊണ്ടുവന്ന തന്റെ കാറിലേക്ക് പാലക്കാട് പ്രസ് ക്ലബിന് സമീപത്ത് വച്ച് മാറിക്കയറി. എന്നാൽ തന്റെ കാറിന് തകരാർ ഉണ്ടായതിനാൽ സർവീസിന് കൊടുക്കാൻ സുഹൃത്തിനെ ഏൽപ്പിച്ചു. പിന്നീട് പാലക്കാട് കെആർ ടവറിന് സമീപത്ത് വച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ കാറിൽ കോഴിക്കട്ടേക്ക് പോയി. തന്റെ കാറിൽ നിന്ന് ട്രോളികൾ ഈ കാറിലേക്ക് മാറ്റി. കോഴിക്കോട് അസ്മ ടവറിലേക്ക് കാറിൽ ചെന്നിറങ്ങുന്നതിന്റെ സിസിടിവി ദൃശ്യവും രാഹുൽ പുറത്തുവിട്ടു.
Read MoreCategory: Palakkad
പാതിരാ പരിശോധന നാടകം ഷാഫിയുടെ ആസൂത്രണമാണോ എന്ന് അന്വേഷിക്കണമെന്ന് പി.സരിൻ
പാലക്കാട്: പാലക്കാട് നടന്ന പാതിരാ പരിശോധന നാടകം ഷാഫി പറന്പിൽ ആസൂത്രണം ചെയ്തതാണോ എന്ന് പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർഥി ഡോ.പി.സരിൻ. പരിശോധനയ്ക്ക് അടിസ്ഥാനമായ വിവരം എവിടെ നിന്ന് കിട്ടിയെന്ന് പോലീസ് വ്യക്തമാക്കണമെന്നും ബിജെപി സിപിഎം ബന്ധം ആരോപിക്കാൻ ബോധപൂർവം പ്ലാറ്റ്ഫോം ഉണ്ടാക്കിയോ എന്നന്വേഷിക്കണമെന്നും സരിൻ പറഞ്ഞു. സംഭവത്തിൽ ഇപ്പോഴും ഇരുട്ടത്ത് നിൽക്കുന്നവർ ആരെന്ന് കണ്ടുപിടിക്കണം. ഇവർ നിയമവ്യവസ്ഥയെ വെല്ലുവിളിക്കുകയാണ്. പരസ്പര വിരുദ്ധമായ കാര്യമാണ് യുഡിഎഫ് സ്ഥാനാർത്ഥി പറയുന്നത്. കേസ് കേവലം ഒരു വ്യക്തിയിൽ ഒതുങ്ങരുത്. അടിക്കടി വേഷം മാറുന്നവരെ തിരിച്ചറിയാൻ പാലക്കാട്ടുകാർക്ക് കഴിയും. ഷാഫിയുടെ മാസ്റ്റർ പ്ലാനിൽ പെട്ടതാണോ ഇതെന്ന് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട പി സരിൻ, ചാക്കും ട്രോളിയും പ്രധാന പ്രചാരണ വിഷയമാക്കൂമെന്നും കൂട്ടിച്ചേർത്തു.
Read Moreതെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ബിജെപി; യുഡിഎഫും ബിജെപിയും കള്ളപ്പണമൊഴുക്കുന്നെന്ന് എൻ.എൻ.കൃഷ്ണദാസ്
പാലക്കാട്: യുഡിഎഫ് നേതാക്കൾ താമസിക്കുന്ന ഹോട്ടലിൽ പോലീസ് നടത്തിയ പാതിരാ പരിശോധനയ്ക്ക് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ബിജെപി. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിക്കണമെന്നും കള്ളപ്പണ ഇടപാട് നടന്നുണ്ടെന്നുമാണ് ബിജെപിയുടെ ആരോപണം. തെരഞ്ഞെടുപ്പിനായി യുഡിഎഫ് വ്യാപകമായി കള്ളപ്പണം ഒഴുക്കിയെന്നും ഇതേക്കുറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷിക്കണമെന്നും ബിജെപി പരാതിയിൽ ആവശ്യപ്പെട്ടു. സിപിഎം-ബിജെപി നേതാക്കൾ ഹോട്ടലിൽ എത്തിയതിൽ അസ്വഭാവികതയൊന്നുമില്ലെന്ന് ബിജെപി സ്ഥാനാർഥി സി. കൃഷ്ണകുമാർ പറഞ്ഞു. അതിൽ ഒരു ഡീലുമില്ല. ഷാഫി പറന്പിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിലും കള്ളപ്പണം ഒഴുക്കിയെന്നും കൃഷ്ണകുമാർ ആരോപിച്ചു. പോലീസിലും ആശയക്കുഴപ്പം പാലക്കാട് : വിവാദമായ പാലക്കാട് പാതിരാപരിശോധന വിഷയത്തിൽ പോലീസിനുള്ളിലും ആശയക്കുഴപ്പം. കോണ്‍ഗ്രസ് വനിതാ നേതാക്കളുടെ ഹോട്ടൽ റൂമിലെ പോലീസ് പരിശോധനയുമായി ബന്ധപ്പെട്ട പോലീസിന്റെ വിശദീകരണത്തിലാണ് ആശയക്കുഴപ്പം. സ്ഥിരം പരിശോധനയുടെ ഭാഗമായാണ് പരിശോധന നടത്തിയതെന്നു പാലക്കാട് എഎസ്പി വിശദീകരിച്ചത്. എന്നാൽ, രഹസ്യ വിവരത്തിന്റെ…
Read Moreഒരു മിനിറ്റ് ഒരുമിച്ച് കണ്ടാല്‍… സന്ദീപ് വാര്യരുമായി പറഞ്ഞു തീർക്കാനുള്ള പ്രശ്നങ്ങളേ ഉള്ളൂവെന്ന് സി. കൃഷ്ണകുമാർ
പാലക്കാട്: ബിജെപി നേതാവ് സന്ദീപ് വാര്യരുമായി എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കില്‍ അത് തങ്ങള്‍ ഒരു മിനിറ്റ് ഒരുമിച്ച് കണ്ടാല്‍ പരിഹരിക്കാവുന്നതേയുള്ളു എന്ന് പാലക്കാട് ബിജെപി സ്ഥാനാര്‍ഥി സി. കൃഷ്ണകുമാര്‍. സന്ദീപ് വാര്യർ കഴിഞ്ഞദിവസം ഉന്നയിച്ച ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ സ്വകാര്യ ചാനലിനു നൽകിയ പ്രതീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രശ്നങ്ങളെല്ലാം പരിഹരിക്കും. കുടുംബങ്ങളില്‍ ഏട്ടനനിയന്മാര് തമ്മില്‍ പ്രശ്നങ്ങളില്ലേ? സന്ദീപ് എനിക്കൊപ്പം തെരഞ്ഞെടുപ്പ് പ്രചാരണത്തിനുണ്ടായിരുന്ന ആളാണ്. പ്രശ്നങ്ങളുണ്ടെങ്കില്‍ അത് പരിഹരിക്കാവുന്നതേയുള്ളു. കഴിഞ്ഞ ദിവസങ്ങളില്‍ സന്ദീപുമായി ഫോണില്‍ സംസാരിച്ചിരുന്നു. ഇന്നലെയാണ് ബന്ധപ്പെടാന്‍ സാധിക്കാതിരുന്നത്- അദ്ദേഹം പറഞ്ഞു. ഒരു ബൂത്ത് പ്രസിഡന്റിനെ പോലും മാറ്റാനുള്ള കരുത്ത് തനിക്കില്ല. പിന്നെയാണ് വലിയ ആളുകളെ മാറ്റുന്നത്. ഇപ്പോഴുണ്ടായ പ്രതിസന്ധി ബിജെപി അതിജീവിക്കുമെന്നും കൃഷ്ണകുമാർ പറഞ്ഞു. സന്ദീപ് ഉയർത്തിയ വിഷയങ്ങളൊന്നും പാലക്കാട് ബാധിക്കില്ല. വികസന വിഷയം മാത്രമാണ് പാലക്കാട് ചർച്ച. കൽപ്പാത്തിയിൽ ബിജെപിയുടെ വോട്ട് കുറക്കാനായിരുന്നു രണ്ടു മുന്നണികളുടെയും ശ്രമം.…
Read Moreതൃശൂർ പോലെ പാലക്കാട് ഇങ്ങ് എടുത്തിരിക്കും; ശോഭ സുരേന്ദ്രനുമായി ഒരു ഭിന്നതയുമില്ലെന്ന് സി. കൃഷ്ണകുമാര്‍
പാലക്കാട്: ഉപതെരഞ്ഞെടുപ്പില്‍ വിജയപ്രതീക്ഷയുണ്ടെന്ന് ബിജെപി സ്ഥാനാര്‍ഥി സി. കൃഷ്ണകുമാര്‍. തൃശൂർ പോലെ പാലക്കാട് ഇങ്ങ് എടുത്തിരിക്കുമെന്ന് കൃഷ്ണകുമാർ പറഞ്ഞു. ശോഭ സുരേന്ദ്രനുമായി ഒരു ഭിന്നതയുമില്ല. യുവമോർച്ചയിൽ തുടങ്ങി ഒപ്പം പ്രവർത്തിച്ചയാളാണ് ശോഭ. പാര്‍ട്ടി നിശ്ചയിക്കുന്നതനുസരിച്ച് അവര്‍ പ്രചരണ പരിപാടികളില്‍ പങ്കെടുക്കും. കൺവൻഷനിൽ ശോഭയുടെ പ്രസംഗത്തിനു ശേഷം ആളുകൾ ഇറങ്ങിപ്പോയതല്ല. ഏത് കൺവൻഷനിലാണ് ആളുകൾ മുഴുവൻ സമയം ഇരുന്നിട്ടുള്ളതെന്ന് അദ്ദേഹം ചോദിച്ചു. യുഡിഎഫ് കൺവൻഷൻ നടത്തിയത് അതിർത്തി കടന്ന് മലമ്പുഴ മണ്ഡലത്തിലാണ്. പാലക്കാട് മണ്ഡലം പോലും രാഹുല്‍ മാങ്കൂട്ടത്തിലിന് അറിയില്ല. പാലക്കാട് യുഡിഎഫിന് ആളില്ലാത്തത് കൊണ്ട് മലമ്പുഴയിൽ പോയി കൺവൻഷൻ നടത്തി. പാലക്കാട് സിപിഎം വോട്ടുകൾ യുഡിഎഫിന് ലഭിച്ചു എന്ന് കോൺഗ്രസിൽ നിന്നുവന്ന സരിൻ പോലും സമ്മതിച്ചു. ബിജെപിക്ക് കൽപ്പാത്തിയിൽ പൂരം ചർച്ച ചെയ്യേണ്ട കാര്യമില്ല. കൽപ്പാത്തിയിലെ വോട്ടുകൾ ബിജെപിയുടേതാണെന്നും കൃഷ്ണകുമാർ പറഞ്ഞു
Read Moreപട്ടിപരാമർശം; പാലക്കാട്ടുകാർ കൃഷ്ണദാസിന് മറുപടി കൊടുക്കുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ
പാലക്കാട്: മാധ്യമപ്രവർത്തകരോടുള്ള സിപിഎം നേതാവ് എൻ.എൻ.കൃഷ്ണദാസിന്റെ മോശം പരാമർശത്തിന് പാലക്കാട്ടെ ജനം മറുപടി പറയുമെന്ന് യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. ചോദ്യം ചോദിച്ചവരോടുള്ള അസഹിഷ്ണുത നിറഞ്ഞ പെരുമാറ്റം ജനം വിലയിരുത്തും. എന്ത് ചോദ്യം വന്നാലും തങ്ങൾ ജനാധിപത്യപരമായേ മറുപടി പറഞ്ഞിട്ടുള്ളു എന്നും രാഹുൽ വ്യക്തമാക്കി. എൻ.എൻ.കൃഷ്ണദാസിന്റെ മോശം പരാമർശം അദ്ദേഹത്തിന്റെ ധാർഷ്ട്യത്തെയാണ് കാണിക്കുന്നതെന്ന് ഷാഫി പറമ്പിൽ എംപി പ്രതികരിച്ചു. പട്ടി പ്രയോഗം നടത്തിയ എൻ.എൻ.കൃഷ്ണദാസ് മാപ്പുപറയണമെന്നും അല്ലെങ്കിൽ മാധ്യമങ്ങൾ എൽഡിഎഫിന്റെ പരിപാടികൾ ബഹിഷ്കരിക്കണമെന്നും വി.കെ.ശ്രീകണ്ഠൻ എംപി പറഞ്ഞു. ഷൂക്കൂർ പാർട്ടിയിൽ തുടരുന്നത് സിപിഎമ്മിന്റെ ഭീഷണി മൂലമാണെന്നും അദ്ദേഹം പറഞ്ഞു.
Read Moreമാധ്യമങ്ങൾക്കുനേരെയുള്ള പട്ടി പരാമർശം; അധിക്ഷേപം ബോധപൂർവമെന്ന് എൻ.എൻ. കൃഷ്ണദാസ്
പാലക്കാട്: മാധ്യമങ്ങൾക്കുനേരെയുള്ള പട്ടി പരാമർശത്തിൽ ഉറച്ച് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എൻ.എൻ. കൃഷ്ണദാസ്. പാലക്കാട് സിപിഎമ്മിലെ പൊട്ടിത്തെറിയും ഷുക്കൂറിന്റെ രാജിയും സംബന്ധിച്ച പ്രതികരണം തേടിയ മാധ്യമപ്രവർത്തകരോടാണ് കൃഷ്ണദാസ് രോഷത്തോടെ ഇന്നലെ പട്ടി പ്രയോഗം നടത്തി പ്രതികരിച്ചത്. പ്രതികരണം തേടിയ മാധ്യമങ്ങളോട് ഇറച്ചിക്കടയിൽ കാത്തു നില്ക്കുന്ന പട്ടികളെ പോലെ ഷുക്കൂറിന്റെ വീടിന് മുന്നിൽ കാത്തുനിന്നവര്‍ ലജ്ജിച്ച് തലതാഴ്ത്തണമെന്ന പരാമര്‍ശം ബോധപൂര്‍വമാണെന്നും അതിൽ ഉറച്ചുനില്‍ക്കുകയാണെന്നും എൻ.എൻ. കൃഷ്ണദാസ് സ്വകാര്യ ചാനലിനോട് പ്രതികരിച്ചു. തന്റെ ഉറച്ച ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് അത്തരത്തിൽ പ്രതികരിച്ചത്. മറ്റ് രാഷ്ട്രീയ പാര്‍ട്ടിക്കാരെയും മാധ്യമങ്ങളെയും ഉദ്ദേശിച്ചുതന്നെയാണ് അത്തരമൊരു പരാമര്‍ശം നടത്തിയത്. അബ്ദുള്‍ ഷുക്കൂറിന്റെ പിണക്കം പാര്‍ട്ടിക്കു പരിഹരിക്കാനാകുന്ന പ്രശ്നം മാത്രമാണ്. എന്നാൽ, അതിന് മാധ്യമങ്ങള്‍ അനാവശ്യ പ്രധാനം നല്‍കിയെന്നും അതിനാലാണ് പൊട്ടിത്തെറിച്ച് സംസാരിക്കേണ്ടിവന്നതെന്നും എൻ.എൻ. കൃഷ്ണദാസ് പറഞ്ഞു. മാധ്യമങ്ങളെ മാത്രം ഉദ്ദേശിച്ചല്ല അത് പറഞ്ഞത്. കോണ്‍ഗ്രസിനെയും ബിജെപിയെയും…
Read Moreസരിൻ മിടുമിടുക്കൻ സ്ഥാനാർഥി; ചത്ത കുതിരയാണ് കോണ്‍ഗ്രസെന്നും കൂടുതലൊന്നും പറയുന്നില്ലെന്നും വെള്ളാപ്പള്ളി
പാലക്കാട്: മണ്ഡലത്തിലെ ഇടത് മുന്നണി സ്ഥാനാർഥി പി.സരിൻ മിടുമിടുക്കനായ സ്ഥാനാർഥിയെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഇരുവരും നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കാണുന്നതിനിടെയാണ് സരിനെ മിടുമിടുക്കനെന്ന് വെള്ളാപ്പള്ളി വിശേഷിപ്പിച്ചത്. പാലക്കാട് മൂന്ന് മുന്നണിയും ഒപ്പത്തിനൊപ്പമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസ് പ്രൈവറ്റ് ലിമിറ്റഡ് കന്പനിയാണെന്നും ആരെയും ഉൾക്കൊള്ളാറില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. സമൂഹ നീതിയെ കുറിച്ച് പറഞ്ഞപ്പോൾ തന്നെ ജയിലിൽ ആക്കാൻ ശ്രമിച്ചു. ചത്ത കുതിരയാണ് കോണ്‍ഗ്രസെന്നും അതുകൊണ്ട് കൂടുതലൊന്നും പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Read Moreനെടുമങ്ങാട് വാടകവീട്ടിൽ വൻ കഞ്ചാവു വേട്ട: പാലക്കാട് സ്വദേശിനി പിടിയിൽ; ഒരാൾ ഓടിരക്ഷപ്പെട്ടെന്ന് പോലീസ്
നെടുമങ്ങാട്: വാടകവീട്ടിലെ കിടപ്പുമുറിയിൽ സൂക്ഷിച്ചിരുന്ന കഞ്ചാവു പിടികൂടി. മഞ്ച- ചാമ്പപുരയിലാണു സംഭവം. മൂന്ന് പ്ലാസ്റ്റിക് ചാക്കിൽ നിറച്ച 20 കിലോഗ്രാമോളം കഞ്ചാവാണു പിടികൂടിയത്. നെടുമങ്ങാട് എക്സൈസ് സംഘമാണ് റെയ്ഡ് നടത്തിയത്.പാലക്കാട് സ്വദേശിനി ഭുവനേശ്വരി (24)യെയാണ് അറസ്റ്റ് ചെയ്തത്. കൂടെയുണ്ടായിരുന്ന മനോജ് (23) എന്നയാൾ ഓടി രക്ഷപ്പെട്ടു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വീട് റെയ്ഡ് നടത്തിയത്. ആലപ്പുഴ കഞ്ചാവ് കേസിൽ രണ്ട് പേർ പിടിയിലായിരുന്നു.അവരിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവിടെ പരിശോധന നടത്തിയത്. 2 മാസം മുൻപാണ് ഇവർ മഞ്ചയിൽ വീട് വാടകയ്ക്ക് എടുത്തതെന്നും ഇവർ വീടിന് പുറത്ത് ഇറങ്ങാറില്ലായിരുന്നെന്നും നാട്ടുകാർ പറഞ്ഞു . എക്സൈസിനെ കണ്ടതോടെ കഞ്ചാവ് ബാത്ത് റൂമിൽ വച്ച് നശിപ്പിക്കാൻ ശ്രമിച്ചു. മനോജിനെ കൂടാതെ ഒരാൾ കൂടി ഉള്ളതായി വിവരം ഉണ്ട്.
Read Moreപാലക്കാട് വാഹനാപകടം; മരിച്ച 5 പേരെയും തിരിച്ചറിഞ്ഞു; അപകടകാരണം അമിതവേഗമെന്നു പോലീസ് ; കാറിൽ മദ്യക്കുപ്പികൾ
പാലക്കാട്: പാലക്കാട് കല്ലടിക്കോട് കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേർ മരിക്കാനിടയായ സംഭവത്തിൽ അപകടത്തിൽപ്പെട്ട കാർ അമിതവേഗതയിലായിരുന്നുവെന്ന് പോലീസ്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രി 10.30ഓടെ അയ്യപ്പൻകാവിനു സമീപമായിരുന്നു അപകടം. അപകടത്തിൽ മരിച്ച അഞ്ചുപേരെയും തിരിച്ചറിഞ്ഞു. ഇന്നലെ നാലുപേരെയാണ് തിരിച്ചറിഞ്ഞത്. പാലക്കാട് തച്ചന്പാറ സ്വദേശി മഹേഷ് ആണ് മരിച്ച അഞ്ചാമത്തെയാൾ. കോങ്ങാട് സ്വദേശികളായ വിഷ്ണു, വിജീഷ്, രമേഷ്, മണിക്കശേരി സ്വദേശി മുഹമ്മദ് അഫ്സൽ എന്നിവരാണ് മരിച്ച മറ്റു നാലുപേർ. ലോറി ഡ്രൈവർ വിഗ്നേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അപകടത്തിൽ പൂർണമായും തകർന്ന കാർ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്.കോഴിക്കോട്ടുനിന്ന് ചെന്നൈയിലേക്കു പോകുകയായിരുന്നു ലോറി. തെറ്റായ ദിശയിലെത്തിയ കാർ ലോറിയിൽ ഇടിച്ചുകയറുകയായിരുന്നു. കാറിൽനിന്ന് മദ്യക്കുപ്പികൾ കണ്ടെടുത്തിട്ടുണ്ടെന്നും വിശദമായ അന്വേഷണം ആരംഭിച്ചെന്നും കല്ലടിക്കോട് സിഐ എം. ഷഹീർ പറഞ്ഞു. കാർ യാത്രികർ മദ്യപിച്ചിരുന്നോ എന്ന കാര്യം പരിശോധിക്കും.മോട്ടോർ വാഹനവകുപ്പും…
Read More