പാലക്കാട്: അട്ടപ്പാടി ആദിവാസി ഊരിൽ കാട്ടാനയുടെ ആക്രമമണത്തിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ടു. അട്ടപ്പാടി ഷോളയൂർ ഊത്തുകുഴി ഊരിൽ ലക്ഷമണൻ (45) ആണ് ആനയുടെ അടിയേറ്റ് മരിച്ചത്. ഇന്നു പാലർച്ചെ അഞ്ചിനായിരുന്നു സംഭവം. പുലർച്ചെ പ്രാഥമികാവശ്യങ്ങൾക്കുവേണ്ടി വീടിനു പുറത്തിറങ്ങിയപ്പോൾ കാട്ടാന ലക്ഷമണനെ തുന്പികൈകൊണ്ട് ചുഴറ്റി എടുത്ത് നിലത്തടിക്കുകയായിരുന്നെന്ന് പറയുന്നു. ലക്ഷമണൻ തത്ക്ഷണം മരിച്ചു. ദിവസങ്ങളായി ഈ പ്രദേശത്ത് കാട്ടാനയുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു. കഴിഞ്ഞ നാലുമാസത്തിനിടെ പ്രദേശത്ത് കാട്ടാനയുടെ ആക്രമണത്തിൽ നാലുപേരാണ് മരിച്ചത്. കഴിഞ്ഞ ദിവസം ഇവിടെ യാത്രക്കാർ സഞ്ചരിച്ചിരുന്ന ബസിനെ കാട്ടാന പിന്തുടർന്നിരുന്നു. ഫോറസ്റ്റ് അധികൃതരുടെ നേതൃത്വത്തിൽ കാട്ടാനയെ കാട്ടിലേക്കു തിരിച്ചുവിട്ടെങ്കിലും കാട്ടാന വീണ്ടും ഉൗരിലെത്തുകയാണെന്ന് ഉൗരിലെ നിവാസികൾ പറയുന്നു.
Read MoreCategory: Palakkad
ഒറ്റപ്പാലത്ത് കവർച്ച തടയുന്നതിനിടെ വൃദ്ധദന്പതികളെ വെട്ടിപ്പരിക്കേൽപ്പിച്ചു; പിടിയിലായത് പഴനി സ്വദേശി
പാലക്കാട്: ഒറ്റപ്പാലത്ത് കവർച്ച തടയുന്നതിനിടെ വയോധിക ദന്പതികളെ വീടിനുള്ളിൽ വെട്ടിപ്പരിക്കേൽപിച്ച മോഷ്ടാവ് പിടിയിൽ. ഒറ്റപ്പാലം പാലപ്പുറത്ത് സുന്ദരേശ്വരൻ (72), ഭാര്യ അംബികാദേവി (68) എന്നിവർക്കാണ് വെട്ടേറ്റത്. ഇവരെ ആക്രമിച്ച തമിഴ്നാട് പഴനി സ്വദേശി ബാലനെ പോലീസ് ലക്കിടിയിൽ വച്ച് പിടികൂടി. ഇന്ന് പുലർച്ചെ രണ്ടിനായിരുന്നു സംഭവം. വീട്ടിൽ ദന്പതികൾ മാത്രമാണുണ്ടായിരുന്നത്. അലമാര തുറക്കുന്ന ശബ്ദം കേട്ടാണ് അംബികാദേവി ഉണർന്നത്്. ഉടനെ സുന്ദരേശനും എഴുന്നേറ്റു. ഇവർ തടയാൻ ശ്രമിച്ചപ്പോൾ കള്ളൻ കൈയിലുണ്ടായിരുന്ന വാൾക്കൊണ്ട് ഇരുവരെയും മാറി മാറി വെട്ടുകയായിരുന്നു. തുടർന്ന് ഇവരുടെ മൊബൈൽ ഫോണും മോഷ്ടിച്ചു രക്ഷപ്പെട്ടു. ദന്പതികൾ തന്നെ ഇക്കാര്യം ഒറ്റപ്പാലം പോലീസിൽ വിളിച്ച് അറിയിക്കുകയായിരുന്നു. കള്ളൻ ഫോൺ കൊണ്ടുപോ യത് പോലീസിന് തുന്പായി. ഒട്ടും വൈകാതെ ഫോണിന്റെ സിഗ്നൽ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയ പോലീസ് കള്ളനെ ലക്കിടിയിൽനിന്നു കസ്റ്റഡിയിലെടുത്തു. കള്ളന്റെ വെട്ടേറ്റ് സുന്ദരേശ്വനു നെറ്റിലിയും മുതുകിലും…
Read Moreഇതു സത്യം, ഭര്‍ത്താവിനെ രാത്രി 9 വരെ ശല്യപ്പെടുത്തില്ല! ഭർത്താവിന്റെ കൂട്ടുകാർക്ക് വധു ഒപ്പിട്ടു നൽകിയ സമ്മതപത്രം സാമൂഹികമാധ്യമങ്ങളിൽ വൈറൽ
പാലക്കാട്: വിവാഹശേഷം ഭർത്താവിന്റെ കൂട്ടുകാർക്ക് വധു ഒപ്പിട്ടു നൽകിയ സമ്മതപത്രം സാമൂഹികമാധ്യമങ്ങളിൽ വൈറൽ. ഭര്‍ത്താവ് കൂട്ടുകാര്‍ക്കൊപ്പമിരിക്കുമ്പോള്‍ രാത്രി ഒമ്പതുവരെ ഫോണ്‍ചെയ്ത് ശല്യപ്പെടുത്തില്ലെന്നാണ് സമ്മതപത്രത്തിലുള്ളത്. കഴിഞ്ഞ ശനിയാഴ്ച വിവാഹം കഴിഞ്ഞ കൊടുവായൂര്‍ മലയക്കോട് വി.എസ്. ഭവനില്‍ എസ്. രഘുവിന്റെ സുഹൃത്തുക്കള്‍ക്കാണ് ഭാര്യ കാക്കയൂര്‍ വടക്കേപ്പുര വീട്ടില്‍ എസ്. അര്‍ച്ചന ഒപ്പിട്ടുനല്‍കിയത്. വരന്റെ സുഹൃത്തുക്കള്‍ 50 രൂപയുടെ മുദ്രപ്പത്രത്തില്‍ വധുവിന്റെ അനുമതിപത്രം വാങ്ങിയശേഷം സമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയായിരുന്നു. ഇതേത്തുടർന്ന് വധുവിനും വരനും കൂട്ടുകാര്‍ക്കുമെല്ലാം സാമൂഹികമാധ്യമങ്ങളില്‍ ആശംസാപ്രവാഹമാണ്. രഘു കഞ്ചിക്കോട്ടെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ്. വധു ബാങ്ക് ജോലിക്കുവേണ്ടിയുള്ള കോച്ചിംഗ് നടത്തുന്നു.
Read Moreമനം പോലെ മംഗല്യം…! ആനക്കരയ്ക്കു മരുമകളായി മെക്സിക്കോ സുന്ദരി; ചടങ്ങിന് എത്തിയത് ആൻഡ്രിയയുടെ മാതാപിതാക്കളും ഏക സഹോദരനും
ഷൊർണൂർ: മനം പോലെ മംഗല്യം… ആനക്കരയ്ക്ക് മരുമകളായി മെക്സിക്കോ സുന്ദരി. ആനക്കര മുണ്ട്രക്കോട് പുലിപ്രവളപ്പിൽ പരേതനായ നാരായണൻകുട്ടിയുടെയും ലതയുടെയും മകൻ ശ്രീകുമാറാണ് കേരള ശൈലിയിൽ മെക്സിക്കോക്കാരി ആൻഡ്രിയയെ താലി ചാർത്തിയത്. കഴിഞ്ഞ ദിവസം ഷൊർണൂരിലായിരുന്നു ചടങ്ങുകൾ. മെക്സിക്കൻ സ്വദേശികളായ ഏഡ്വേർഡോ- തെരേസ ദന്പതികളുടെ മകളാണ് അറ്റ്ലാന്റയിൽ ഗ്രാഫിക് ഡിസൈനറായ ആൻഡ്രിയ. ശ്രീകുമാർ അറ്റ്ലാന്റയിൽ കംപ്യൂട്ടർ എൻജീനീയർ ആണ്. വർഷങ്ങളായി ഇവിടെ ജോലിചെയ്യുന്ന ശ്രീകുമാർ ഇവിടെ വച്ചാണ് ആൻഡ്രിയയെ പരിചയപ്പെടുന്നതും വിവാഹത്തിലേക്ക് എത്തുന്നതും വിവാഹനിശ്ചയം മെക്സിക്കോയിലായിരുന്നു. ബന്ധുക്കളുടെ താത്പര്യപ്രകാരമാണ് വിവാഹം പരന്പരാഗത ചടങ്ങുകളോട ഷൊർണൂരിൽ നടത്തിയത്. ആൻഡ്രിയയുടെ മാതാപിതാക്കളും ഏക സഹോദരനും ചടങ്ങിന് എത്തിയിരുന്നു.
Read Moreസന്തോഷം അതാണ് എല്ലാം… ഉദ്യോഗാർഥികളെ സർക്കാർ ജോലികളിലേക്കു നയിച്ച് റിട്ട. എസ്ഐ ബാലസുബ്രഹ്മണ്യൻ
ഫ്രാൻസിസ് തയ്യൂർ വടക്കഞ്ചേരി: ഉദ്യോഗാർഥികളുടെ മുത്താണ് ഈ പരിശീലകൻ. ജീവിതകാലം മുഴുവൻ മനസിൽ താലോലിക്കുന്ന ഏറ്റവും പ്രിയങ്കരൻ.ഇത് കണ്ണന്പ്ര മഠത്തിപറന്പിലെ റിട്ട. എസ്ഐ ബാലസുബ്രഹ്്മണ്യൻ. ഇദ്ദേഹത്തിന്റെ കായിക പരിശീലനത്തിൽ 13 വിവിധ വകുപ്പുകളിലായി ഇതിനകം ജോലി ലഭിച്ചവർ എഴുനൂറിലധികം പേർ. പോലീസ് സേനയിൽ ഉൾപ്പെടെ വിവിധ വകുപ്പുകളിൽ പിഎസ്സി ജോലി ലഭിക്കുന്നതിന് ഉദ്യോഗാർഥികളുടെ ശാരീരികക്ഷമത ഉറപ്പാക്കുന്ന സൗജന്യ കായിക പരിശീലകൻ. കാര്യക്ഷമതയുള്ള ഒരു ഉദ്യോഗാർഥി വഴി ഒരു കുടുംബമാണ് രക്ഷപ്പെടുന്നത്. ജോലി ലഭിക്കുന്പോൾ അവർക്കുണ്ടാകുന്ന സന്തോഷം അതുതന്നെയാണ് തന്റെ അധ്വാനത്തിന്റെ പ്രതിഫലമെന്ന് ബാലസുബ്രഹ്്മണ്യൻ പറയുന്നു. കേരള പോലീസിൽ ഹൈജന്പറായിരുന്ന ബാലസുബ്രഹ്്മണ്യൻ റിട്ടയർമെന്റിനു ശേഷം മാസ്റ്റേഴ്സ് മീറ്റുകളിൽ ഇതേ ഇനത്തിൽ കഴിഞ്ഞ 10 വർഷമായി സ്റ്റേറ്റ് ചാന്പ്യൻ. ദേശീയ ചാന്പ്യൻപട്ടവും പലതവണ നേടി. അങ്ങനെ പ്രത്യേകതകൾകൊണ്ട് സന്പന്നമാണ് 52 കിലോ മാത്രം ശരീരഭാരമുള്ള ഈ 66 കാരൻ.…
Read Moreമാത്തുക്കുട്ടി ഇത്രസിംപിളായിരുന്നോ..! സമൂഹമാധ്യമത്തിലെ പരസ്യം കണ്ട് സ്കൂട്ടർ വാങ്ങാൻ ശ്രമിച്ച യുവാവിന് എട്ടിന്റെ പണി
നെന്മാറ: സമൂഹമാധ്യമത്തിൽ സ്കൂട്ടർ കൊടുക്കാനുണ്ടെന്ന പരസ്യത്തിൽ വാങ്ങാനുള്ള ശ്രമത്തിൽ നെന്മാറയിലെ വ്യാപാരിയ്ക്ക് 21,000 രൂപ നഷ്ടമായി. നെന്മാറ വല്ലങ്ങിയിലെ വ്യാപാരിയായ മാത്തുക്കുട്ടിക്കാണ് തുക നഷ്ടമായത്. ഫേസ് ബുക്കിൽ സ്കൂട്ടറിന്റെ ചിത്രസഹിതം വിൽപനയ്ക്ക് എന്നു കണ്ട് അതിൽ കൊടുത്ത നന്പറിൽ ബന്ധപ്പെടുകയായിരുന്നു. പട്ടാളക്കാരനാണെന്ന് പരിചയപ്പെടുത്തി ഹിന്ദി സംസാരിക്കുന്നയാളാണ് സ്കൂട്ടർ വിൽപനയ്ക്ക് പരസ്യം നൽകിയതെന്ന് വ്യാപാരി പറഞ്ഞു. മലപ്പുറം രജിസ്ട്രേഷനിലുള്ള സ്കൂട്ടറിന്റെ ചിത്രങ്ങളും വണ്ടിയുടെ രജിസ്ട്രേഷൻ രേഖകളും, വിൽപന നടത്തുന്നയാളുടെ തിരിച്ചറിൽ രേഖകളും ഫോട്ടോയും ഉൾപ്പെടെയുള്ളവ വാട്ട്സ്ആപ്പിലൂടെ അയച്ചു നൽകി. അയച്ചുതന്ന രേഖകളിൽ വിശ്വസിച്ച് സ്കൂട്ടറിന് 18,000 രൂപ വില ഉറപ്പിച്ചു അഡ്വാൻസായി 4000 രൂപ ഇദ്ദേഹം തുക ഗൂഗിൾ പേ മുഖാന്തിരം അയച്ചുകൊടുത്തു. പിന്നീട് വാഹനം പാർസൽ ചെയ്യുന്നതിന്റെയും പട്ടാളട്രക്കിൽ കയറ്റുന്നതിന്റെയും ചിത്രം അയച്ചുകൊടുത്ത് വാഹനത്തിന്റെ ബാക്കി തുക കൂടി അയക്കാൻ ആവശ്യപ്പെടുകയായിരുന്നു. പാർസൽ ബിൽ കൂടി വാട്ട്സ്ആപ്പിലൂടെ…
Read Moreമൃതസഞ്ജീവനി തേടിപ്പോയ ഹനുമാന്റെ കൈ വിരൽ തട്ടി നിന്ന കല്ലോ? ടൂറിസം ഭൂപടത്തിൽ ഇടംതേടി വരക്കല്ല്; പഴമക്കാര്‍ പറയുന്നത് പല ഐതിഹ്യവും
ഉണ്ണികൃഷ്ണൻ മണ്ണാർക്കാട് മണ്ണാർക്കാട് : ടൂറിസം ഭൂപടത്തിൽ ഇടം പിടിയ്ക്കുന്നും കാത്ത് പ്രകൃതിയുടെ വരദാനമായ നൂറ്റാണ്ടുകൾ പഴക്കമുള്ള വരക്കല്ല്. അട്ടപ്പാടിയുടെ പ്രവേശന കവാടമായി വിശേഷിപ്പിക്കുന്ന വരക്കല്ല് സൈലന്റ് വാലി വനമേഖലയിലാണ് സ്ഥിതി ചെയ്യുന്നത്. മണ്ണാർക്കാട് -ചിന്നതടാകം ചുരംപാതയിൽ പത്താം വളവിന് സമീപത്തായി സ്ഥിതി ചെയ്യുന്ന ഈ വരക്കല്ല് അട്ടപ്പാടിയുടെ മുഖം എന്നാണ് അറിയപ്പെടുന്നത്. സൈലന്റ് വാലിയിലേക്ക് എത്തുന്നവരുടെ കൗതുക കാഴ്ചയാണിത്. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 2500 അടി ഉയരത്തിൽ ഒരേക്കറിലധികം സ്ഥലത്ത് പരന്നു കിടക്കുകയാണ് ഈ ശില. ഒക്ടോബറിലെ കോടമഞ്ഞും കുളിർകാറ്റുമെല്ലാം വരക്കല്ലിന് കൂടുതൽ ദൃശ്യഭംഗിയും ചാരുതയും നൽകുന്നു. മഴക്കാലത്ത് വരക്കല്ലിനിടയിലൂടെ വെള്ളം താഴേക്ക് പതിക്കുന്നത് മനോഹര കാഴ്ചയാണ്. അട്ടപ്പാടിയിലേക്ക് പോകുന്നചുരം റോഡിലെ മിക്ക വളവുകളിൽ നിന്നും ഈ ദൃശ്യഭംഗി ആസ്വദിക്കാനാകും. മണ്ണാർക്കാട്, കുമരംപുത്തൂർ, തെങ്കര, കാഞ്ഞിരപ്പുഴ, കരിന്പ, കാരാകുറുശ്ശി പഞ്ചായത്തുകളിലെ ഏത് പ്രദേശത്തുനിന്ന് നോക്കിയാലും പുരുഷാരത്തിന്…
Read Moreഅസുഖബാധിതനായ മകനെ നോക്കാൻ പ്രായവും സാമ്പത്തിക സ്ഥിതിയും തടസമായി; മകനെ കഴുത്തറുത്തുകൊന്നശേഷം അച്ഛൻ ജീവനൊടുക്കി
പാലക്കാട്: മകനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം അച്ഛൻ തൂങ്ങിമരിച്ചു. നെന്മാറ വിത്തനശേരിയിൽ ബാലകൃഷ്ണൻ (65), മകൻ മുകുന്ദൻ (കണ്ണൻ കുട്ടി -39) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവമുണ്ടായതെന്ന് കരുതുന്നു. ഇന്നു രാവിലെ സമീപത്തുള്ള ബന്ധുക്കൾ ചായയും കൊണ്ട് ഇവരുടെ വീട്ടിലെത്തിയപ്പോഴാണ് വീടിന്റെ ഉമ്മറത്ത് മുകുന്ദന്റെ കഴുത്തിനു വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽ ബാലകൃഷ്ണനും മുകുന്ദനും മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവിവാഹിതനും കടുത്ത പ്രമേഹരോഗിയായുമായ മകനെ കുറെ നാളുകളായി ബാലകൃഷ്ണനാണ് പരിചരിച്ചിരുന്നത്. അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് മുകുന്ദന്റെ കാൽ മുറിച്ചുമാറ്റിയിരുന്നു. മകന്റെ അസുഖവും ചികിത്സയുമൊക്കെയായി ബാലകൃഷ്ണൻ ഏറെ ബുദ്ധിമുട്ടിലായിരുന്നുവെന്നാണ് വിവരം. ഇതായിരിക്കാം കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചതെന്ന് പോലീസ് കരുതുന്നു.ബാലകൃഷ്ണന്റെ ഭാര്യ വർഷങ്ങൾക്ക് മുന്‍പ് മരിച്ചിരുന്നു. ഇളയ മകൻ സതീഷ് കുമാർ കോയന്പത്തൂരിൽ റെയിൽവേ ജോലിക്കാരനാണ്. മകൾ ശ്രുതി വിവാഹിതയുമാണ്.
Read Moreപത്തടി നീളവും 12 കിലോ തൂക്കമുള്ള ഭീമൻ രാജവെമ്പാലയെ പിടികൂടി; രാമചന്ദ്രന്റെ വീട്ടിൽ നിന്ന് പാമ്പിനെ പിടികൂടുന്നത് മൂന്നാംതവണ
നെന്മാറ(പാലക്കാട്): പോത്തുണ്ടിയിൽ വീട്ടുവളപ്പിനോടുചേർന്ന റബർ തോട്ടത്തിൽ നിന്ന് ഭീമൻ രാജവെന്പാലയെ പിടികൂടി. പത്തടി നീളവും 12 കിലോ തൂക്കവുമുള്ള രാജവെന്പാലയെ വനം വകുപ്പ് ഉദ്യോഗസ്ഥരെത്തിയാണ് പിടികൂടിയത്. തിരുത്തന്പാടം രാമചന്ദ്രന്റെ വീട്ടുവളപ്പിലാണ് പാന്പിനെ കണ്ടത്. മരത്തിൽ കയറിയ നിലയിൽ കണ്ട പാന്പിനെ കണ്ട് ഭയന്ന വീട്ടുകാരും നാട്ടുകാരും വനം വകുപ്പിനെ അറിയിക്കുകയായിരുന്നു. പിന്നീട് പാന്പിനെ നെല്ലിയാന്പതി വനത്തിൽ വിട്ടു. ഇതാദ്യമായല്ല രാമചന്ദ്രന്റെ വീട്ടിൽ നിന്ന് പാന്പിനെ പിടികൂടുന്നത്. നേരത്തെ രണ്ടുതവണ ഇത്തരത്തിൽ പാന്പിനെ ഇവിടെ നിന്നും പിടികൂടിയിട്ടുണ്ട്. അന്നും വനംവകുപ്പ് ഉദ്യോഗസ്ഥരെത്തിയാണ് പാന്പിനെ പിടികൂടിയത്.
Read Moreഇതാണ്ടാ എക്സൈസ്… മദ്യം വാങ്ങി വന്ന യുവാവിനെ ഭീഷണിപ്പെടുത്തി കൈക്കൂലി; പണം കൈപ്പറ്റിയത് ഗൂഗിൾപേ വഴി
പാലക്കാട്: ബിവറേജില്‍ നിന്ന് മദ്യം വാങ്ങി വന്ന യുവാവിനെ ഭീഷണിപ്പെടുത്തി കൈക്കൂലി വാങ്ങിയ എക്സൈസ് ഉദ്യോഗസ്ഥന് സസ്പെന്ഷന്. പാലക്കാട് സിവില്‍ എക്സൈസ് ഓഫീസര്‍ ടി. എസ്. അനില്‍കുമാറിനെതിരെയാണ് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ നടപടിയെടുത്തത്. ബിവറേജില്‍ നിന്ന് മൂന്ന് ലിറ്റര്‍ മദ്യം വാങ്ങിവന്ന പരാതിക്കാരനോട് 15,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരു ന്നു അനില്‍കുമാര്‍. പണം തന്നില്ലെങ്കില്‍ കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയ ഇയാള്‍ ആദ്യ ഗഡുവായി 5,000 രൂപ ഗൂഗിള്‍ പേ വഴി വാങ്ങുകയും ചെയ്തു.
Read More