പാലക്കാട്: വടക്കഞ്ചേരി അഞ്ചുമൂർത്തിമംഗലം വാഹനാപകടത്തിൽ അറസ്റ്റിലായ ഡ്രൈവർ ജോജോയ്ക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തി. ഡ്രൈവർ ജോജോ പത്രോസിനെതിരെ മനഃപ്പൂർവമല്ലാത്ത നരഹത്യക്കാണ് ആദ്യം പോലീസ് കേസെടുത്തത്. ഇയാളെ കോടതി റിമാൻഡ് ചെയ്തു. ബസ് ഉടമയ്ക്കെതിരേ കേസെടുക്കാനും നിർദേശമുണ്ട്. ഡ്രൈവർ ജോജോയെ ഇന്ന് വിശദമായി ചോദ്യം ചെയ്യും. അപകടം നടന്നശേഷം ജില്ലാ പോലീസ് മേധാവിയോട് ഉൾപ്പെടെ കള്ളം പറഞ്ഞ് കടന്നു കളഞ്ഞതിനെക്കുറിച്ചും പോലീസ് അന്വേഷിക്കും. ആലത്തൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് പോലീസ് അന്വേഷണം. അപകടമുണ്ടായ സാഹചര്യം, ഇയാൾ മദ്യപിച്ചായിരുന്നോ വാഹനം ഓടിച്ചത് തുടങ്ങിയ കാര്യങ്ങളെല്ലാമായിരിക്കും പോലീസ് അന്വേഷിക്കുക. ബസിന്റെ ഫിറ്റ്നസ് റദ്ദാക്കുന്നതും ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കുന്നതും ഉൾപ്പെടെയുള്ള നടപടികൾ മോട്ടോർ വാഹന വകുപ്പിന്റെ ഭാഗത്തുനിന്നും ഉണ്ടാവും. ഇന്നലെ വൈകിട്ടോടെയാണ് തിരുവനന്തപുരത്തേക്ക് കടക്കാൻ ശ്രമിച്ച ജോജോ, ബസ് ഉടമക അരുൺ എന്നിവരെ കൊല്ലം ചവറയിൽ പോലീസ് പിടികൂടിയത്. അപകടമുണ്ടാക്കിയ ടൂറിസ്റ്റ് ബസിന്റെ നിയമലംഘനങ്ങൾ…
Read MoreCategory: Palakkad
രാത്രി 10.18നും 10.56നുമാണ് ബസ് അമിത വേഗത്തിലെന്ന് ആർസി ഉടമയ്ക്ക് മുന്നറിയിപ്പ് എത്തി! സ്പീഡ് ഗവേർണറിലും മാറ്റംവരുത്തി
പാലക്കാട്: വടക്കാഞ്ചേരിയിൽ കെഎസ്ആർടിസി ബസിൽ ടൂറിസ്റ്റ് ബസിടിച്ച് അഞ്ച് കുട്ടികൾ ഉൾപ്പെടെ ഒമ്പതുപേർ മരിച്ച അപകടത്തിൽ കുറ്റക്കാർക്കെതിരേ കർശന നടപടിയെടുക്കുമെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ എസ്. ശ്രീജിത്ത്. ടൂറിസ്റ്റ് ബസിന്റെ വേഗം കൂടിയപ്പോള്‍ അപകടത്തിന് മുന്‍പ് ഉടമയ്ക്ക് രണ്ടുവട്ടം സന്ദേശമെത്തിയതായും ശ്രീജിത്ത് പറഞ്ഞു. ബുധനാഴ്ച രാത്രി 10.18നും 10.56നുമാണ് ബസ് അമിത വേഗത്തിലെന്ന് ആർസി ഉടമയ്ക്ക് മുന്നറിയിപ്പ് എത്തിയത്. അപകടമുണ്ടാകുമ്പോള്‍ ബസ് 97 കിലോമീറ്റര്‍ വേഗതയിലായിരുന്നു. വാഹനത്തിലെ സ്പീഡ് ഗവേർണർ സംവിധാനത്തിൽ മാറ്റം വരുത്തിയിരുന്നതായും പരിശോധന നടത്തിയശേഷം ട്രാൻസ്പോർട്ട് കമ്മീഷണർ മാധ്യമങ്ങളോട് പറഞ്ഞു.
Read Moreനിരന്തരം പ്രേമാഭ്യർഥനയുമായി യുവാവിന്റെ ശല്യം ചെയ്യൽ; പോലീസിൽ പരാതി നൽകിയ യുവതിയുടെ സ്കൂട്ടർ കത്തിച്ചു; പ്രതിയെ കൈയോടെ പൊക്കി പോലീസ്
കൊരട്ടി: വിവാഹാഭ്യർഥന നിരസിച്ച തമിഴ്നാട് സ്വദേശിനിയായ യുവതിയുടെ ഇരുചക്ര വാഹനം കത്തിച്ച സംഭവത്തിൽ പിടിയിലായ പ്രതിയെ റിമാൻഡ് ചെയ്തു. കൊരട്ടി കിൻഫ്ര പാർക്കിന് സമീപം താമസിക്കുന്ന കണ്ണങ്കോട് വീട്ടിൽ നിസാമുദീനെയാണ് (42) കോടതി റിമാൻഡ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ വീട്ടിൽ ഇന്ന് ഫോറൻസിക് ഉദ്യോഗസ്ഥർ പരിശോധന നടത്തും. കൊരട്ടി ലത്തീൻ പള്ളിക്കു സമീപം താമസിക്കുന്ന മുത്തുമാരിയുടെ ഇരുചക്രവാഹനമാണു കഴിഞ്ഞ ദിവസം രാത്രിയിൽ നിസാമുദ്ദീൻ കത്തിച്ചത്. നിരവധി കേസുകളിൽ പ്രതിയാണു നിസാമുദ്ദീനെന്ന് പോലീസ് പറഞ്ഞു. പല തവണ ഇയാൾ വിധവയായ യുവതിയോടു വിവാഹാഭ്യർഥന നടത്തിയിരുന്നു. കൂടാതെ പലതവണ ഇയാൾ ഭീഷിണിപ്പെടുത്തുകയും ചെയ്തിരുന്നുവത്രേ. കഴിഞ്ഞ ദിവസവും ഇത്തരത്തിൽ ഭീഷിണിയുണ്ടായെന്ന് യുവതി കൊരട്ടി സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറഞ്ഞു. കൊരട്ടി സി ഐ ബി.കെ. അരുണ്‍, എസ്ഐമാരായ ഷാജു എടത്താടൻ, സി.എസ്. സൂരജ്, സി.എൻ. എബിൻ, സീനിയർ സിപിഒമാരായ വി.ആർ.…
Read Moreകുടുംബവഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി; തടയാനെത്തിയ മകൾക്കും പരിക്ക്; കൃഷ്ണദാസിനെക്കുറിച്ച് നാട്ടുകാർക്ക് പറയാനുള്ളതിങ്ങനെ…
പാലക്കാട്: കുടുംബവഴക്കിനെ തുടർന്ന് ഭർത്താവ് ഉറങ്ങിക്കിടന്നിരുന്ന ഭാര്യയെ വെട്ടി കൊലപ്പെടുത്തി. ഒറ്റപ്പാലം കോതക്കുറശ്ശിയിലാണ് സംഭവം. നടന്നത്. കിഴക്കേ പുരയ്ക്കൽ വീട്ടിൽ രജനി (38) ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് കൃഷ്ണദാസിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണം തടയുന്നതിനിടെ പതിമൂന്നുവയസ്സുകാരിയായ മകൾ അനഘയ്ക്കും പരിക്കേറ്റു. ഇന്നു പുലർച്ചെ രണ്ടോടെയാണ് സംഭവം. കുടുംബവഴക്കാണ് ആക്രമണത്തിന് കാരണമെന്ന് കരുതുന്നു. കിടപ്പുമുറിയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന രജനിയെ കൃഷ്ണദാസ് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കൃഷ്ണദാസ് ആകെ അസ്വസ്ഥനായിരുന്നുവെന്ന് അയൽക്കാർ പറയുന്നു. നേരം വെളുത്തപ്പോഴാണ് നാട്ടുകാർ നാടിനെ നടുക്കിയ സംഭവമറിയുന്നത്. കസ്റ്റഡിയിലുള്ള കൃഷ്ണദാസിനെ വൈദ്യ പരിശോധനക്ക് വിധേയനാക്കും. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തും. ഒറ്റപ്പാലം പോലീസ് കേസെടുത്തു.
Read Moreരണ്ടാം ക്ലാസിൽ പഠിക്കുന്ന ബന്ധുവായ പെണ്‍കുട്ടിയെ…! ഏഴുവയസുകാരിയെ പീഡിപ്പിച്ച 70 കാരൻ അറസ്റ്റിൽ
വടക്കഞ്ചേരി: ഏഴുവയസുകാരിയെ പീഡിപ്പിച്ചെന്ന പാരിതിയിൽ 70 കാരനെ പോലീസ് അറസ്റ്റു ചെയ്തു. പുതുക്കോട് തെക്കേപ്പൊറ്റ തൂപ്പുംകാട് അബ്ദുൾറഹ്മാനെ (70) യാണ് വടക്കഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. രണ്ടാം ക്ലാസിൽ പഠിക്കുന്ന ഇയാളുടെ ബന്ധുവായ പെണ്‍കുട്ടിയെ കഴിഞ്ഞ ജൂണ്‍ മാസം മുതൽ പല തവണ പീഡിപ്പിക്കുകയായിരുന്നെന്നാണ് പരാതി. കുട്ടിക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് പീഡനവിവരം പുറത്തറിഞ്ഞത്. ചുമട്ടു തൊഴിലാളിയായിരുന്നു പ്രതി. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Read Moreമരണാനന്തരം ശരീരം മെഡിക്കൽ കോളജിന്; മാതൃകയായൊരു വിവാഹം… ശ്രീദേവിക്ക് ബിഗ് സല്യൂട്ട്
ഒറ്റപ്പാലം: മാതൃകയായൊരു വിവാഹം… വിവാഹ ചടങ്ങുകൾ കോപ്രായപ്രകടനങ്ങൾക്കു വേദിയാകുന്ന ന്യൂജൻ ട്രെന്റിന് ഗുഡ് ബൈ പറഞ്ഞാണ് മയിലും പുറത്ത് മാതൃകയായൊരു വിവാഹം നടന്നത്. വിവാഹം സ്വർഗത്തിൽ നടക്കുന്നുവെന്നാണ് പ്രമാണം… എന്നാൽ മയിലുംപുറം വലിയ വീട്ടിൽ കുളങ്ങര ശ്രീദേവിക്ക് തന്റെ വിവാഹ സുദിനത്തിൽ ഭൂമിയിൽ സന്മനസുള്ള ചിലർക്കെങ്കിലും സമാധാനം നൽകാനും കൂടിയായിരുന്നു തീരുമാനം. ഇതിനിവർ കണ്ടെത്തിയ മാർഗം താനുൾപ്പെടെ എട്ട് പേരുടെ ശരീരം മരണാനന്തരം തൃശൂർ മെഡിക്കൽ കോളജിന് കൈമാറാനായിരുന്നു. വിവാഹങ്ങൾ പല രീതിയിൽ വ്യത്യസ്തങ്ങളായി നടത്താറുണ്ടങ്കിലും ശ്രിദേവിയുടെ വിവാഹം നാടിനു തന്നെ മാതൃക നൽകുന്നതായി. വിവാഹ ദിനത്തിൽ ഇതേ വേദിയിൽ വച്ച് തന്റേയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഉൾപ്പടെ എട്ട് പേരുടെ ശരീരം മരണാനന്തരം തൃശൂർ ഗവ. മെഡിക്കൽ കോളജിന് വിട്ടു കൊടുക്കുന്നതിന് തയാറാക്കിയ സമ്മതപത്രം കൈമാറുകയും ചെയ്തു. മണ്ണിലൊതുങ്ങുന്ന തങ്ങളുടെ ദേഹം കൊണ്ട് കാഴ്ചവട്ടങ്ങളുടെ മായാപ്രപഞ്ചം ഏതെങ്കിലും…
Read Moreസാന്ദ്ര തടഞ്ഞ രാജപ്രഭയ്ക്ക് പൂട്ടിടാനൊരുങ്ങി ആർടിഒ ; ലൈസൻസ് റദ്ദാക്കാതിരിക്കാൻ വിശദീകരണം വേണം
സ്വന്തം ലേഖകൻപാലക്കാട്: പാലക്കാട് കൂറ്റനാട് മരണയോട്ടം നടത്തിയ ബസ് ജീവനക്കാർക്കെതിരെ പട്ടാന്പി ജോയിൻറ് ആർടിഒ നടപടി തുടങ്ങി. ആദ്യ ഘട്ടത്തിൽ ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസൻസ് റദ്ദാക്കാതിരിക്കാൻ ഇരുവരും വിശദീകരണം നൽകണം. ഏഴു ദിവസത്തിനകം വിശദീകരണം സമർപ്പിക്കണം എന്നാണ് നിർദ്ദേശം. ബസ് ഉടൻ ജോയിന്റ് ആർടിഒ ഓഫീസിൽ ഹാജരാക്കാൻ ഉടമയ്ക്കും നിർദേശം നൽകിയിട്ടുണ്ട്. ബസിൽ വേഗപ്പൂട്ട് ഉണ്ടോ തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കും. സംഭവത്തിന്റെ അടിസ്ഥാനത്തിൽ പാലക്കാട് ഗുരുവായൂർ റൂട്ടിൽ മോട്ടോർ വാഹന വകുപ്പ് പരിശോധന കർശനമാക്കും. കൂറ്റനാട് ചാലിശ്ശേരിയി അമിത വേഗത്തിൽ പാഞ്ഞ രാജപ്രഭ എന്ന സ്വകാര്യബസ് സാന്ദ്ര എന്ന യുവതി തടഞ്ഞിട്ട സംഭവത്തെ തുടർന്നാണ് അധികൃതർ ബസുകളുടെ അമിതവേഗത്തിനെതിരെ നടപടികൾ തുടങ്ങിയത്. സാന്ദ്ര സഞ്ചരിച്ചിരുന്ന സ്കൂട്ടർ തട്ടി തട്ടിയില്ല എന്ന നിലയിൽ ബസ് അമിതവേഗത്തിൽ പാഞ്ഞതിനെ തുടർന്നാണ് സാന്ദ്ര സ്കൂട്ടറിനെ…
Read Moreഭക്ഷണത്തിൽ പുഴു! വനിതാ ഹോസ്റ്റലിൽ വിദ്യാർഥിനികൾ പ്രതിഷേധിച്ചു; ഇവിടെ താമസിച്ച് പഠിക്കുന്നത് നൂറിലധികം വിദ്യാർത്ഥിനികള്‍
കോയന്പത്തൂർ : ഭാരതിയാർ യൂണിവേഴ്സിറ്റിയിലെ വനിതാ ഹോസ്റ്റലിൽ വിദ്യാർത്ഥികൾക്ക് ഗുണനിലവാരമില്ലാത്ത ഭക്ഷണം വിളന്പുന്നുവെന്ന് ആരോപിച്ച് പ്രവേശന കവാടത്തിനു മുന്നിൽ ഭക്ഷണ പ്ലേറ്റുമായി വിദ്യാർഥികൾ പ്രതിഷേധിച്ചതോടെ സംഘർഷമുണ്ടായി. കോയന്പത്തൂരിലെ മരുതമലയിലാണ് ഭാരതിയാർ യൂണിവേഴ്സിറ്റി പ്രവർത്തിക്കുന്നത്. തമിഴ്നാട്ടിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നുമായി നൂറിലധികം വിദ്യാർത്ഥിനികളാണ് ഈ വനിതാ ഹോസ്റ്റലിൽ താമസിച്ച് പഠിക്കുന്നത്. ഈ സാഹചര്യത്തിൽ വനിതാ ഹോസ്റ്റലിൽ നല്കുന്ന ഭക്ഷണം ഗുണനിലവാരമില്ലാത്തതാണെന്നും ഇടയ്ക്കിടെ ഭക്ഷണത്തിൽ പുഴുക്കളും പ്രാണികളും ഉണ്ടെന്നും പരാതി ഉയർന്നിരുന്നു. അതുപോലെ ഹോസ്റ്റലിൽ വെള്ളമില്ലെന്നാണ് പറയുന്നത്. ഈ സാഹചര്യത്തിൽ ഇന്ന് രാവിലെ വിദ്യാർത്ഥികൾക്ക് നല്കിയ സാന്പാറിൽ പുഴുവുണ്ടായിരുന്നതായി പറയുന്നു. ഇതിൽ ഞെട്ടിപ്പോയ ഹോസ്റ്റൽ വിദ്യാർഥികൾ ഭക്ഷണ പ്ലേറ്റുകളും ബക്കറ്റുകളുമായി സർവകലാശാലയുടെ കവാടത്തിനു മുന്നിൽ ഇരുന്നു ഗുണനിലവാരമുള്ള ഭക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് ധർണ നടത്തി. ഹോസ്റ്റൽ കാന്റീനിൽ വിളന്പുന്ന ഭക്ഷണത്തിൽ ചിലപ്പോൾ പുഴുക്കളും കേടായ ഭക്ഷണവും ഉണ്ടെന്നായിരുന്നു അന്ന് ഇവരുടെ…
Read Moreകെഎസ്ആർടിസിയിൽ ഒറ്റഡ്യൂട്ടി സമ്പ്രദായം; നിരത്തിൽ നിന്നും ബസുകൾ ഒഴിയുമെന്ന് ജീവനക്കാർ
പ്രദീപ് ചാത്തന്നൂർചാത്തന്നൂർ : ഒറ്റ ഡ്യൂട്ടി സമ്പ്രദായം കെഎസ്ആർടിസി നടപ്പാക്കിയാൽ നിരത്തുകളിൽ നിന്നും ബസ് ഒഴിയുകയും യാത്രക്കാർ ദുരിതത്തിലാവുകയും ചെയ്യുമെന്ന് ജീവനക്കാർ. രാവിലെ അഞ്ചു മുതൽ രാത്രി ഒമ്പതു വരെയാണ് യാത്രക്കാരുള്ളത്. ഈ സമയത്താണ് ബസ് സർവീസുകളുടെ ആവശ്യവും. സ്പ്രെഡ് ഓവർ സിംഗിൾ ഡ്യൂട്ടി നടപ്പാക്കിയാൽ നാല് മണിക്കൂർ ഓപ്പറേറ്റിംഗ് വിഭാഗം ജീവനക്കാർക്ക് വിശ്രമമാണ് നിർദ്ദേശിച്ചിരിക്കുന്നത്. 16 മണിക്കൂർവരെ യാത്രക്കാർ നിരത്തിലുണ്ടാകുമ്പോൾ നാല് മണിക്കൂർ വിശ്രമം ഉൾപ്പെടെ 12 മണിക്കൂർ ഡ്യൂട്ടി കഴിയും. ഏഴ് മണിക്കൂർ മാത്രമാണ് സ്റ്റിയറിംഗ്ഡ്യൂട്ടി ചെയ്യുക. ഈ സമയം മാത്രമേ ബസുകൾ നിരത്തിലുണ്ടാവുകയുള്ളു. അവസാനത്തെ നാല് മണിക്കൂറിനായി ഡ്യൂട്ടി തയാറാക്കാനും കഴിയില്ല. ഫലത്തിൽ ദിവസത്തിൽ എട്ട് മണിക്കൂർ നിരത്തിൽ ബസുകളുണ്ടാവില്ല എന്ന സ്ഥിതി സംജാതമാകും.നിലവിൽ മുവായിരത്തോളം സർവീസുകൾ മാത്രമാണ് കെഎസ്ആർടിസി നടത്തുന്നത്. അതിൽ 2500 ഓളം ഓർഡിനറി സർവീസുകൾ ആണ്. ഈ 2500…
Read Moreഒരു മാസം മുമ്പ് കാണാതായ യുവാവിന്റെ മൃതദേഹം ആറ്റിൻകരയിൽ; കൊന്ന് തള്ളിയത് സ്വന്തം സുഹൃത്തുക്കളും; ഞെട്ടിക്കുന്ന സംഭവം പാലക്കാട്
സ്വന്തം ലേഖകൻ പാലക്കാട്: യുവാവിനെ കൊന്ന് പുഴയിൽ തള്ളിയ കേസിൽ ആറ് പേർ പോലീസ് കസ്റ്റഡിയിൽ. പാലക്കാട് തത്തമംഗലം സ്വദേശി സുവീഷ് (20) കൊല്ലപ്പെട്ട കേസിലാണ് സ്വരാജ്, ഹക്കീം, ഋഷികേശ്, അജയ്, ഷമീർ, മദൻകുമാർ എന്നിവരെ സൗത്ത് പോലീസ് കസ്റ്റഡിയിലെടുത്തത്. ഒരുമാസം മുമ്പ് കാണാതായ യുവാവിന്റെ മൃതദേഹം ഇന്നലെയാണ് കണ്ടെത്തിയത്. പാലക്കാട് യാക്കര പുഴയുടെ സമീപത്ത് നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. സുവീഷിനെ കൊന്ന് പുഴയില്‍ തള്ളുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ജൂലൈ 19 മുതലാണ് സുവീഷിനെ കാണാതായത്. ജൂലൈ 19 ന് രാത്രി പാലക്കാടുള്ള മെഡിക്കൽ ഷോപ്പിന് സമീപം വച്ച് സുവീഷിനെ പ്രതികള്‍ ബലമായി സ്കൂട്ടറിൽ കയറ്റി മലബാർ ആശുപത്രിയ്ക്ക് സമീപത്തെ ശ്മാശനത്തിൽ വച്ച് വടികൊണ്ടും കൈകൊണ്ടും അടിച്ചും ചവിട്ടിയും കൊന്നു എന്നാണ് പോലീസ് പറയുന്നത്. ജൂലൈ 20ന് രാവിലെ മൃതദേഹം പ്രതികൾ യാക്കര പുഴയിൽ ഉപേക്ഷിച്ചു.…
Read More