പാലക്കാട്: അച്ഛനും മകനും തമ്മിലുള്ള വഴക്ക് തീര്‍ക്കാനിടപെട്ട ബന്ധുവും ഡിവൈഎഫ്ഐ പ്രവർത്തകനുമായ യുവാവ് കുത്തേറ്റു മരിച്ചു. പനയൂര്‍ പിഎച്ച്സിക്കു സമീപം കിഴക്കേകാരാത്തുപടി ശാന്തകുമാരിയുടെ മകന് ശ്രീജിത്ത് (27) ആണ് കൊല്ലപ്പെട്ടത്. ഡിവൈഎഫ്ഐ ഒറ്റപ്പാലം പനയൂര്‍ ഹെല്‍ത്ത് സെന്റര്‍ യൂണിറ്റ് പ്രസിഡന്റാണ് ശ്രീജിത്ത്. ശ്രീജിത്തിന്റെ അമ്മാവന് കാരാത്തുപടി രാധാകൃഷ്ണനും മകന് ജയദേവനുമായുണ്ടായ വഴക്ക് തടയാന്‍ ചെന്നപ്പോയിരുന്നു സംഭവം. ബഹളത്തിനിടെ മദ്യലഹരിയിലായിരുന്ന ജയദേവന് മൂര്‍ച്ചയുള്ള ആയുധംകൊണ്ട് ശ്രീജിത്തിനെ കുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഇന്നലെ രാത്രി പതിനൊന്നോടെയാണു സംഭവം. ആക്രമണം തടയാൻ ചെന്ന അയല്‍വാസികളായ സന്തോഷ് ബാബു, രഞ്ജിത്ത്, മരുതി എന്നിവര്‍ക്കും പരിക്കേറ്റു. ശ്രീജിത്തിന്റെ മൃതദേഹം വാണിയംകുളത്തെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍. പരിക്കേറ്റവരും ഇവിടെ ചികിത്സ തേടി. പോലീസ് കസ്റ്റഡിയിലുള്ള ജയദേവനും പരിക്കുകളോടെ ചികിത്സയിലാണ്. ഷൊര്‍ണൂര്‍ പോലീസ് കേസെടുത്തു.
Read MoreCategory: Palakkad
പുറപ്പെട്ട ട്രെയിനിൽ കയറാൻ വ്യാജബോംബ് ഭീഷണി; പഞ്ചാബ് സ്വദേശി ഷൊര്‍ണൂരില്‍ പിടിയില്‍
സ്വന്തം ലേഖകന്പാലക്കാട്: റെയില്‍വേ സ്റ്റേഷനില്‍ എത്തുമ്പോഴേക്കും ട്രെയിന്‍ സ്റ്റേഷന് വിട്ടതോടെ ബോംബ് ഭീഷണി മുഴക്കി ട്രെയിന്‍ പിടിച്ചുനിര്‍ത്താന്‍ ശ്രമിച്ച പഞ്ചാബ് സ്വദേശി ഷൊര്‍ണൂരില്‍ പിടിയില്‍. ബോംബ് ഭീഷണിയുണ്ടായാല്‍ ട്രെയിന്‍ അടുത്ത സ്റ്റേഷനില്‍ പിടിച്ചിടുമെന്നും അപ്പോള്‍ ട്രെയിനില്‍ കയറിപ്പറ്റാമെന്നും കരുതിയാണ് പഞ്ചാബ് സ്വദേശിയായ ജയ്സിംഗ് റാത്തര്‍ ട്രെയിനില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് റെയില്‍വേ സ്റ്റേഷനിലേക്ക് ഫോണ്‍ ചെയ്തു പറഞ്ഞത്. ഇന്നലെ അര്‍ധരാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം. എറണാകുളത്തു നിന്നുമാണ് ജയ്സിംഗ് രാജധാനി എക്സ്പ്രസില്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. എന്നാല്‍ എറണാകുളം സ്റ്റേഷനില്‍ എത്തിയപ്പോഴേക്കും ട്രെയിന്‍ സ്റ്റേഷന് വിട്ടിരുന്നു. ട്രെയിനില്‍ കയറാന്‍ കഴിയാതെ വന്നതോടെ ജയ്സിംഗ് രാജധാനി എക്സ്പ്രസിന് ബോംബു വച്ചിട്ടുണ്ടെന്ന് ഫോണില്‍ വിളിച്ചു പറയുകയായിരുന്നു. എറണാകുളം വിട്ട ട്രെയിന്‍ തൃശൂര്‍ സ്റ്റേഷനില്‍ നിര്‍ത്തിയിടുമെന്നായിരുന്നു ജയ്സിംഗിന്റെ കണക്കുകൂട്ടലെങ്കിലും ട്രെയിന്‍ നിര്‍ത്തിയത് ഷൊര്‍ണൂരായിരുന്നു. ഈ സമയമെല്ലാം ട്രെയിനില്‍ പരിശോധനകളും ഭീഷണി മുഴക്കിയ ആളെ കണ്ടെത്താന്‍…
Read Moreഅട്ടപ്പാടി മധു കൊല്ലപ്പെട്ടിട്ട് നാളേക്ക് അഞ്ചു വര്‍ഷം: കേസിന്റെ അന്തിമവാദം തുടങ്ങി; പ്രോസിക്യൂഷന് സാക്ഷികളില്‍ 24 പേര് കൂറുമാറി
പാലക്കാട്: അട്ടപ്പാടി മധു വധക്കേസില്‍ അന്തിമവാദം മണ്ണാര്‍ക്കാട് കോടതിയില്‍ ഇന്ന് തുടങ്ങി. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് കേസിന്റെ വിചാരണ തുടങ്ങിയത്. പ്രോസിക്യൂഷന്റെ ഭാഗത്തുനിന്നു 127 സാക്ഷികളും പ്രതിഭാഗത്തുനിന്നു ആറു സാക്ഷികളുമാണ് കേസില്‍ ഉണ്ടായിരുന്നത്. പ്രോസിക്യൂഷന് സാക്ഷികളില്‍ 24 പേര് കൂറുമാറി. 24 പേരെ വിസ്തരിക്കുന്നതില്‍ നിന്ന് ഒഴിവാക്കി. 77 പേര് പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്കി. മധു കൊല്ലപ്പെട്ടിട്ട് നാളെ അഞ്ചു വര്‍ഷം തികയും. 2018 ഫെബ്രുവരി 22നാണ് ആൾക്കൂട്ട ആക്രമണത്തിൽ മധു കൊല്ലപ്പെടുന്നത്. നിരവധി നിയമ പോരാട്ടങ്ങളിലൂടെയാണ് മധുവിന്റെ അമ്മ മല്ലിയും സഹോദരി സരസുവും കേസ് അന്തിമ ഘട്ടത്തിലെത്തിച്ചത്. സാക്ഷികളുടെ നിരന്തരമായ കൂറുമാറ്റവും മധുവിന്റെ വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റിയതുമൊക്കെ കേസിന്റെ പ്രത്യേകതകളായിരുന്നു.
Read Moreമദ്യപിച്ച് വാഹനമോടിച്ച് ക്ഷേത്രഗോപുരത്തിന്റെ വാതിൽ തകർത്തു; അന്വേഷണത്തിനെത്തിയ പോലീസിന്റെ മുഖത്തടിച്ചു; പിന്നെ സംഭവിച്ചത്…
നെന്മാറ: മദ്യപിച്ച് വാഹനമോടിച്ച് അപകടം ഉണ്ടാക്കിയ ആള് അന്വേഷിച്ചുചെന്ന പോലീസിനെയും മര്‍ദിച്ചു. നെന്മാറ അയിലൂര്‍ റോഡിലുള്ള വേട്ടക്കൊരു മകന് കാവ് നെല്ലിക്കുളത്തി ഭഗവതി മൂലസ്ഥാനം ക്ഷേത്രഗോപുരത്തിന്റെ പടിപ്പുരയുടെ ചുമരും വാതിലും ഓടുകളും കാറിടിച്ചു നശിപ്പിച്ച അയിനം പാടം രഞ്ജിത്ത് (27) ആണ് പോലീസിനെയും ആക്രമിച്ചത്. ഇന്നലെയായിരുന്നു സംഭവം. മദ്യപിച്ച് വാഹനമോടിച്ചാണ് ക്ഷേത്രത്തിന് കേടുപാടുകള്‍ പറ്റിയത്. ഇതു ചോദ്യം ചെയ്ത പ്രദേശവാസികളെ ഇയാൾ ഭീഷണിപ്പെടുത്തുകയായിരുന്നു. തുടർന്ന് ഇയാൾക്കെതിരേ നാട്ടുകാർ പോലീസിൽ പരാതി നൽകുകയായിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് നെന്മാറ പോലീസ് സ്ഥലത്തെത്തി ഇയാളെ ചോദ്യം ചെയ്യുന്നതിനിടെ ഇയാൾ പോലീസുകാരില്‍ ഒരാളുടെ മുഖത്ത് അടിച്ചു പരിക്കേല്‍പ്പിക്കുകയുമായിരുന്നു. ക്ഷേത്രത്തിന്റെ പടിപ്പുര തകര്‍ത്തതിനും മദ്യപിച്ച് അശ്രദ്ധമായി വാഹനം ഓടിച്ചതിനും പോലീസുകാരെ കൈയേറ്റം ചെയ്ത് കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും പോലീസ് കേസെടുത്തു. അറസ്റ്റ് ചെയ്ത രഞ്ജിത്തിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Read Moreപ്രകൃതി വിരുദ്ധ പീഡനം: ട്യൂഷന് അധ്യാപകന് 30 വര്‍ഷം കഠിന തടവ്
പട്ടാമ്പി: 13 വയസ് പ്രായമുള്ള ആണ്‍കുട്ടിയെ ക്രൂരമായി പ്രകൃതിവിരുദ്ധ ലൈംഗിക അതിക്രമം നടത്തിയ കേസില്‍ പ്രതിക്ക് 30 വര്‍ഷം കഠിന തടവും രണ്ടുലക്ഷം രൂപ പിഴയും വിധിച്ചു. ട്യൂഷന് അധ്യാപകനായ നാട്ടുകല്‍ ഭീമനാട് കോട്ടോപ്പാടം എലമ്പുലാവില്‍ അബ്ബാസിനെയാണ് (51) പട്ടാമ്പി എഫ്ടിഎസ്സി ജഡ്ജ് സതീഷ് കുമാര്‍ ശിക്ഷ വിധിച്ചത്. പിഴ സംഖ്യ ഇരയ്ക്ക് നല്‍കാനും വിധിയായി. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത് നാട്ടുകല്‍ ഇന്‍സ്പെക്ടര്‍ ആയ സിജോ വര്‍ഗീസാണ്. കേസില്‍ പ്രോസിക്യൂഷന് വേണ്ടി അഡ്വ. നിഷ വിജയകുമാര്‍ ഹാജരായി.
Read Moreതൊണ്ടിമുതല്‍ പോരുകോഴികള്‍! പൊലീസ് സ്റ്റേഷനിൽ കോഴികൾക്കായി ലേലം വിളി
ചിറ്റൂര്‍: കോഴിപ്പോരിനിടെ പിടികൂടിയ പോരുകോഴികളെ, ചിറ്റൂർ പൊലീസ് സ്റ്റേഷനുമുന്നിൽ ലേലം ചെയ്തു. പൊങ്കലിനോട് അനുബന്ധിച്ച് നടത്തിയ മിന്നൽ റെയ്ഡിലാണ് 2 പോരുകോഴികളെയും പതിനൊന്ന് ബൈക്കും പൊലീസ് പിടിച്ചെടുത്തത്. പോരുകോഴികൾക്കായുള്ള ലേലം വിളിയിലും പോര് വ്യക്തമായിരുന്നു. ചിറ്റൂർ അത്തിക്കോട് വച്ചാണ് പൊങ്കലിനോട് അനുബന്ധിച്ച് കോഴിപ്പോര് നടന്നത്. വിവരം അറിഞ്ഞ് പൊലീസ് പാഞ്ഞെത്തി. ആളുകൾ ചിതറിയോടി. 2 പോര് കോഴികളും 11 ബൈക്കും രണ്ട് പ്രതികളും പൊലീസിൻ്റെ കയ്യിലകടപ്പെട്ടത്. അറസ്റ്റിലായ സുഭാഷ്, പ്രദീപ് എന്നിവരുടെ കോഴികളെയാണ് ലേലം ചെയ്ത് നല്‍കിയത്. രണ്ടു കോഴികൾക്കും കൂടി 7750 രൂപയാണ് പൊലീസിന് കിട്ടിയത്. കോടതിയിൽ കോഴിയെ തൊണ്ടിമുതലായി ഹാജരാക്കാനുള്ള സാങ്കേതിക പ്രശ്നങ്ങൾ ഉള്ളത് കൊകൊണ്ടാണ് ലേലം ചെയ്ത് ആ തുക കോടതിയിൽ കെട്ടിവെക്കുന്നത്. ചിറ്റൂർ സ്വദേശികളായ കുമാർ, വിഷ്ണു എന്നിവരാണ് പോരു കോഴികളെ ലേലത്തിൽ സ്വന്തമാക്കിയത്. ഡിസംബറില്‍ ഇടുക്കിയിൽ ഒരു പൂവൻകോഴിയെ ലേലത്തിൽ…
Read Moreഒറ്റപ്പാലത്ത് പൂട്ടിയിട്ട വീട്ടിൽ കവർച്ച: ആറേമുക്കാൽ ലക്ഷത്തിന്റെ ആഭരണങ്ങൾ നഷ്ടപ്പെട്ടു; നാലുവള കള്ളൻ ഉപേക്ഷിച്ചതെന്തിന്….
ഒറ്റപ്പാലം: അന്പലപ്പാറ കടന്പൂരിൽ പൂട്ടിയിട്ടിരുന്ന വീട്ടിൽ വൻ കവർച്ച. ഏകദേശം 6.45 ലക്ഷം രൂപയുടെ ആഭരണങ്ങൾ നഷ്ടപ്പെട്ടു. കടന്പൂർ കണ്ടൻപറന്പിൽ ഷെൽബി ജെയിംസിന്റെ വീട്ടിൽ നിന്നാണ് ആഭരണങ്ങൾ കവർന്നത്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു കവർച്ച. കുടുംബാംഗങ്ങളെല്ലാവരും വൈകീട്ട് ആറേമുക്കോലോടെ വീടുപൂട്ടി പുറത്തുപോയിരുന്നു. തിരിച്ച് രാത്രി പത്തോടെയാണ് തിരിച്ചെത്തിയത്. അപ്പോഴാണ് വീടിന്റെ മുൻവശത്തെ വാതിലിന്റെ പൂട്ടു തകർത്ത നിലയിൽ കണ്ടെത്തിയത്. സ്വർണമാല, വളകൾ, മോതിരങ്ങൾ, സ്വർണ കുരിശ് ഉൾപ്പടെ 16 വന്റെ സ്വർണവും 60 ഗ്രാം വെള്ളി ആഭരണങ്ങളും മോഷ്ടാവ് കവർന്നു. കിടപ്പുമുറിയിലെ അലമാരത തുറന്നാണ് ആഭരണങ്ങൾ മോഷ്ടിച്ചിട്ടുള്ളത്. നാല് വളകൾ ഉപേക്ഷിച്ച നിലയിൽ പിന്നീട് കണ്ടെത്തി. മറ്റുമുറികളിലും മോഷ്ടാവ് പരിശോധന നടത്തിയതിന്റെ തെളിവുകളുണ്ട്. ഒറ്റപ്പാലം പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.
Read Moreഅഴീക്കോട് തലയ്ക്കടിച്ച് ബോധം കെടുത്തി യുവതിയെ പീഡിപ്പിച്ചു; പാലക്കാട് സ്വദേശിക്കെതിരേ കേസ്
വളപട്ടണം: അഴീക്കോട് കൂടെ ജോലി ചെയ്യുന്ന യുവതിയെ തലയ്ക്കടിച്ചു ബോധം കെടുത്തി പീഡിപ്പിച്ചെന്ന പരാതിയിൽ പാലക്കാട് സ്വദേശിക്കെതിരേ വളപട്ടണം പോലീസ് കേസെടുത്തു. അഴീക്കോട് പൂതപ്പാറയിലെ ഓൺലൈൻ ഡിസ്ട്രിബ്യൂഷൻ സ്ഥാപനത്തിലെ ജോലിക്കാരിയായ 24 കാരിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. ഇതേ സ്ഥാപനത്തിലെ ജോലിക്കാരനായ 41 കാരനെതിരെയാണ് യുവതിയുടെ പരാതി.നവംബർ മാസത്തിലാണ് കേസിനാസ്പദമായ സംഭവം. സ്ഥാപനത്തിൽ വച്ച് യുവതിയോട് അശ്ലീല സംഭാഷണം നടത്തുകയും ഇത് തടഞ്ഞ യുവതിയെ തലയ്ക്കടിച്ച് ബോധം കെടുത്തിയ ശേഷം സ്ഥാപനത്തിന് അടുത്തുള്ള 41 കാരൻ താമസിക്കുന്ന ക്വാർട്ടേഴ്സിൽ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.സംഭവത്തിൽ വളപട്ടണം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read Moreവീസ തട്ടിപ്പ് കേസിലെ പ്രതിയുടെ വാഹനങ്ങൾ കത്തിച്ച നിലയിൽ; സംഭവത്തിൽ അന്വേഷണം ഊർജിതം
പാലക്കാട്: ചന്ദ്രനഗറിൽ വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന വീസ തട്ടിപ്പ് കേസിലെ പ്രതിയുടേതടക്കമുള്ള കാറും ബൈക്കും കത്തിനശിച്ച നിലയിൽ. ഭാരത് മാതാ സ്കൂളിന് പിൻവശത്തുള്ള ജ്യോതി നഗർ എന്ന സ്ഥലത്ത് താമസിക്കുന്ന സഹോദരങ്ങളായ സിന്ധു, പ്രശാന്ത് എന്നിവരുടെ വീട്ടിന് വെളിയിൽ നിർത്തിയിട്ട വാഹനങ്ങളാണ് തീവച്ച് നശിപ്പിച്ച നിലയിൽ കണ്ടത്തിയത്. ഇവരുടെ സഹോദരന് രാജേഷിന്റെയും സുഹൃത്തുക്കളുടെയും വാഹനങ്ങളാണ് കത്തി നശിച്ചത്.ഇന്നലെ രാത്രിയാണ് സംഭവം. മാട്ടുമന്തയിൽ താമസിക്കുന്ന രാജേഷ് ടൗൺ സൗത്ത്, മലമ്പുഴ, കസബ തുടങ്ങിയ സ്റ്റേഷനുകളിലെ നിരവധി വിസ തട്ടിപ്പ് കേസുകളില്‍ പ്രതിയാണ്. രാജേഷും കൂട്ടുകാരും കഴിഞ്ഞ ദിവസം വാഹനങ്ങള്‍ സഹോദരങ്ങളുടെ വീട്ടില്‍ വച്ച് പഴനിയിലേക്ക് പോയിരുന്നു. രാജേഷിന്റെ പക്കൽ നിന്നും വിസ തട്ടിപ്പ് വഴി പണം നഷ്ടമായ ആരെങ്കിലുമാകാം വാഹനങ്ങള്‍ തീയിട്ടതെന്ന് സംശയിക്കുന്നതായി കസബ പോലീസ് പറഞ്ഞു. പ്രദേശത്തെ സിസിടിവി കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടങ്ങി.
Read Moreവൈദ്യുതി ബന്ധം വിച്ഛേദിക്കാനും പാലക്കാട്ടെ കാട്ടാനകൾക്ക് അറിയാം! മുതലമടയിലെ കർഷകർ ഭീതിയിൽ
സ്വന്തം ലേഖകൻപാലക്കാട്: വൈദ്യുത വേലി കെട്ടി കാട്ടാനകളെ തടയാം എന്ന പദ്ധതിക്ക് തിരിച്ചടി നൽകി പാലക്കാട്ടെ കാട്ടാനകൾ. വൈദ്യുത വേലിയിലെ വൈദ്യുതബന്ധം വിച്ഛേദിക്കാൻ വഴി കണ്ടുപിടിച്ച കാട്ടാനകൾ ഇലക്്ട്രിക് ഫെൻസിംഗ് മറികടന്ന് നാട്ടിലേക്ക് ഇറങ്ങുന്നു. വൈദ്യുതി കടന്നുപോകുന്ന ഫെന്‍സിംഗിന് സമീപത്തുണ്ടായിരുന്ന പനകളും തേക്കും അടക്കമുള്ള മരങ്ങള്‍ ഫെന്‍സിംഗിലേക്ക് കുത്തിമറിച്ചിട്ട് ഇതുവഴിയുള്ള വൈദ്യുതബന്ധം ഇല്ലാതാക്കിയ ശേഷമാണ് കാട്ടാനകള്‍ കൃഷിയിടത്തിലേക്ക് ഇറങ്ങുന്നത്. കാട്ടാനകൾ ജനവാസകേന്ദ്രത്തിൽ ഇറങ്ങുന്നതു പതിവായതോടെ മുതലമട നിവാസികൾ ഭീതിയിൽ. തുടർച്ചയായ രണ്ടാം ദിനവും പാലക്കാട് മുതലമടയിൽ ഒരേ കൃഷിയിടത്തിൽ കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു. കാളിയൻപാറ വേളാങ്കാട്ടിൽ ചെന്താമരാക്ഷന്റെ കൃഷിയിടത്തിലാണ് ആനയിറങ്ങിയത്. വന്യമൃഗ ശല്യമുള്ള പ്രദേശമായതിനാല്‍ കൃഷിയിടത്തിന് ചുറ്റും ഫെന്‍സിംഗ് ചെയ്തിരുന്നു. എന്നാല്‍, ഇന്നലെ അടക്കം തുടര്‍ച്ചയായ രണ്ട് ദിവസം കാട്ടാന കൃഷിയിടത്തിലിങ്ങി. കഴിഞ്ഞ രണ്ടു തവണയും കാട്ടാനകള്‍ ഫെന്‍സിംഗ് നശിപ്പിച്ചിരുന്നു. ചൊവ്വാഴ്ച രാത്രിയിലും ഫെന്‍സിംഗ് നശിപ്പിച്ചെങ്കിലും ഇന്നലെ…
Read More