മെല്‍ബണില്‍ ഏറെ ചലനം സൃഷ്ടിച്ച സാം വധക്കേസില്‍ ഭാര്യ സോഫിയയും അരുണ്‍ കമലാസനനും കുടുങ്ങിയത് ഓസ്ട്രേലിയന്‍ പോലീസിന്റെ പഴുതില്ലാത്ത അന്വേഷണത്തില്‍. പോലീസ് കസ്റ്റഡിയില്‍ തത്ത പറയും പോലെ സത്യങ്ങള്‍ തുറന്നു പറഞ്ഞ അരുണ്‍ കൊലപാതക ദിവസത്തിലെ കാര്യങ്ങള്‍ വിവരിച്ചു നല്കി. ഇതിന്റെ ഓഡിയോ പോലീസ് കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. ഓറഞ്ച് ജ്യൂസില്‍ സയനൈഡ് ചേര്‍ത്ത് സാമിന്റെ വായിലേക്ക് ഒഴിച്ച് കൊടുക്കുകയായിരുന്നുവെന്നും ഓറഞ്ച് ജ്യൂസില്‍ സയനൈഡ് നന്നായി കലരുന്നതുകൊണ്ടാണ് ഈ ജ്യൂസ് തന്നെ തെരഞ്ഞെടുത്തതെന്നും അരുണ്‍ പറയുന്നുണ്ട്. സാം കൊല്ലപ്പെടുന്നതിന് തലേദിവസം രാത്രി 10 മണി മുതല്‍ വെളുപ്പിനെ 3.30 വരെ സാമിന്റെ വീട്ടിലും പരിസരത്തുമായി ഒളിച്ചുനിന്ന ശേഷം ആരുമറിയാതെ അരുണ്‍ വീടിനുള്ളില്‍ പ്രവേശിക്കുകയായിരുന്നുവെന്നും, അതിനു ശേഷം അവോക്കാഡോ ഷെയ്ക്കില്‍ മയക്കി കിടത്താനുള്ള മരുന്നിടുകയും, ഓറഞ്ചു ജ്യൂസില്‍ സയനൈഡ് കലര്‍ത്തി സാമിന്റെ വായിലേക്ക് ഒഴിച്ചു കൊടുക്കുകയുമായിരുന്നു എന്നും അരുണ്‍…
Read MoreCategory: Editor’s Pick
ബിജെപി നടപ്പിലാക്കുന്നത് വ്യാജ ദേശീയത ഉയര്‍ത്തി അധികാരം പിടിക്കല്‍, ബിജെപിയുടെ പ്രാചരണ വിദഗ്ധന്‍ ശിവംശങ്കര്‍ സിംഗ് പാര്‍ട്ടിക്ക് പുറത്തു പോകുന്നത് വലിയ വെടിപൊട്ടിച്ച്
താന്‍ എന്തുകൊണ്ട് ബിജെപി വിടുന്നു എന്നു വിശദീകരിച്ച് പാര്‍ട്ടിയുടെ പ്രചാരണ വിദഗ്ധന്‍ കൂടിയായ ശിവംശങ്കര്‍ സിംഗ് ഫേസ്ബുക്കിലിട്ട പോസ്റ്റ് വൈറലാകുന്നു. പാര്‍ട്ടിയില്‍ ജനാധിപത്യമില്ലെന്നും ഭരണകൂടം അസത്യം പ്രചരിപ്പിക്കുകയാണെന്നും കുറ്റപ്പെടുത്തുന്ന പോസ്റ്റില്‍ തട്ടിപ്പുകള്‍ തെളിവുകള്‍ സഹിതം കണ്ടെത്തിയാല്‍ പോലും അതില്‍ കുറ്റബോധം പ്രകടിപ്പിക്കാറില്ലെന്നും ശിവംശങ്കര്‍ പറയുന്നു. നോട്ട് നിരോധനവും ചരക്ക് സേവന നികുതിയും അടക്കം കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന സ്വപ്ന പദ്ധതികള്‍ തിരിച്ചടിയായെന്നു ചൂണ്ടിക്കാട്ടുന്നതിനൊപ്പം നല്ലതും മോശമായതും ആക്ഷേപകരവുമായ പല കാര്യങ്ങളും അക്കമിട്ടു വിശദീകരിച്ചിട്ടുണ്ട്. നോട്ട് അസാധുവാക്കല്‍ വന്‍ പരാജയമായിരുന്നു. ഇത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ തകര്‍ത്തെന്ന് എല്ലാവര്ക്കും ബോധ്യമായിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി അതു സമ്മതിക്കാന്‍ തയാറായിട്ടില്ല. വേണ്ടത്ര തയാറെടുപ്പുകളില്ലാതെ നടപ്പാക്കിയ ജിഎസ്ടി വ്യാപാരമേഖലയ്ക്ക് തിരിച്ചടിയായി. ചെടുകിട വ്യവസായങ്ങള്‍ പൂട്ടേണ്ട അവസ്ഥയിലായി. അന്വേഷണ ഏജന്‍സികളായ സിബിഐ, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്നിവയെ രാഷ്ട്രീയ താത്പര്യങ്ങള്‍ക്കു വേണ്ടി ദുരുപയോഗിക്കുന്നു. മോദിക്കോ…
Read Moreപൂനയിലോ ഗോവയിലോ ഉണ്ടാകുമെന്ന രഹസ്യവിവരം ആരുടെയോ ഭാവനയില്‍ മെനഞ്ഞ കെട്ടുകഥ; അഞ്ചു ലക്ഷം പാരിതോഷികമായി പ്രഖ്യാപിച്ചതോടെ വരുന്നത് അടിസ്ഥാനമില്ലാത്ത സൂചനകളും രഹസ്യവിവരങ്ങളും; ജെസ്നയെ കാണാതായിട്ട് മൂന്നു മാസം…
പത്തനംതിട്ട: മുക്കൂട്ടുതറയില്‍ നിന്നു കാണാതായ ജെസ്ന മരിയ ജയിംസിന്റെ തിരോധാനത്തില്‍ ഒരെത്തും പിടിയുമില്ലാതെ അന്വേഷണ സംഘം. രാജ്യം മുഴുവന്‍ അരിച്ചുപെറുക്കുന്ന രീതിയിലെ അന്വേഷണമാണ് കേരളാ പൊലീസ് നടത്തുന്നത്. ഇതിനും പുതിയ പ്രതീക്ഷകളൊന്നും നല്‍കാനാകുന്നില്ല. ജെസ്നയെ കാണാതായിട്ട് 90 ദിവസങ്ങള്‍ കഴിഞ്ഞു. ഫോണ്‍വഴിയും പരാതിപ്പെട്ടികളിലും കിട്ടുന്ന വിവരങ്ങളെല്ലാം അന്വേഷിച്ചെങ്കിലും ഇതുവരെ പൊലീസിന് ഒരുതുമ്പും ലഭിച്ചിട്ടില്ല. ജെസ്നയെ തേടി പൂനയിലും ഗോവയിലും പോയെങ്കിലും ഒരു പ്രയോജനവുമുണ്ടായില്ല. ഇവിടെയുള്ള ആരാധനാലയങ്ങളും ആശ്രമങ്ങളും കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. നഗരത്തിന്റെ വിവിധ സ്ഥലങ്ങളില്‍ ജെസ്നയുടെ പോസ്റ്ററുകള്‍ പതിച്ചെങ്കിലും ആരും കണ്ടതായി അറിയിച്ചു വിളിച്ചില്ല. ഒരു വിവരവും ലഭിക്കാതെ വന്നതോടെയാണു മടങ്ങാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്. രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പോലീസ് ഈ നഗരങ്ങളിലെത്തിയത്. നഗരങ്ങളില്‍ ജെസ്നയുടെ ചിത്രങ്ങള്‍ പതിക്കുകയും മലയാളി അസോസിയേഷനുകളുടെ സഹായം തേടുകയും ചെയ്തെങ്കിലും വിവരങ്ങള്‍ ലഭിച്ചില്ല. ഇതോടെ കിട്ടിയ സൂചനയും…
Read Moreയുവനടിമാരെ അമേരിക്കയില്‍ കൊണ്ടുപോയി പെണ്‍വാണിഭത്തിന് ഉപയോഗിച്ചവരില്‍ നിന്നും നിക്കി ഗല്‍റാണിയുടെ സഹോദരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, സിനിമലോകം ഞെട്ടലില്‍
യുവനടിമാരെ ഭീഷണിപ്പെടുത്തി അമേരിക്കയില്‍ പെണ്‍വാണിഭം നടത്തിയിരുന്ന സിനിമാ നിര്‍മാതാവിനെയും ഭാര്യയേയും അമേരിക്കന്‍ പോലീസ് അറസ്റ്റ് ചെയ്ത സംഭവത്തില്‍ ഞെട്ടിത്തരിച്ചിരിക്കുകയാണ് സിനിമാലോകം. തെലുങ്ക് വ്യവസായിയും സിനിമാ നിര്‍മാതാവുമായ ടി.എം കിഷന് (34), ഭാര്യ ചന്ദ്ര(31) എന്നിവരെയാണ് ഷിക്കാഗോ പോലീസ് അറസ്റ്റ് ചെയ്തത്. ഇപ്പോള്‍ അമേരിക്കയില്‍ അറസ്റ്റിലായ നിര്‍മാതാവ് ടി.എം. കിഷന് തങ്ങളെയും സമീപിച്ചിരുന്നുവെന്ന് തെലുങ്കിലെ പ്രമുഖ നടിമാരായ ശ്രീ റെഡ്ഢി, സഞ്ജന ഗില്‍റാണി, അനസൂയ എന്നിവര്‍ പറഞ്ഞു. കാര്യങ്ങളുടെ പോക്ക് ശരിയായി രീതിയില്‍ അല്ലെന്നു മനസിലായതോടെ തങ്ങള്‍ അയാളുടെ ഓഫറുകള്‍ നിരസിക്കുകയായിരുന്നുവെന്നാണ് നടിമാര്‍ വെളിപ്പെടുത്തിയത്. അതേസമയം, സിനിമയില്‍ അവസരം കുറഞ്ഞ നടിമാരാണ് ഇത്തരം കെണികളില്‍ വീഴുന്നതെന്നും പണത്തില്‍ ആകൃഷ്ടരായി ചില നടിമാര്‍ ഇത്തരം അവസരങ്ങള്‍ സ്വീകരിക്കുകയാണെന്നും സഞ്ജന പറഞ്ഞു. ഇത്രയും നാള് അജ്ഞാതമായിരുന്ന കാര്യങ്ങള്‍ ഇതോടെ പുറത്തുവന്നിരിക്കുകയാണ്. എന്തായാലും ഇപ്പോള്‍ വന്ന വാര്‍ത്ത സിനിമാലോകത്തെ തീര്‍ത്തും ഞെട്ടിച്ചിരിക്കുകയാണ്. തെലുങ്ക്…
Read Moreമുസ്ലീം ലീഗ് രാഷ്ട്രീയ ലക്ഷ്യത്തിനായി എന്റെ മകന്റെ മരണം പോലും ഉപയോഗിച്ചു, വീടു വയ്ക്കാന്‍ 20 ലക്ഷം രൂപ തരാമെന്ന് പറഞ്ഞ് കേരളത്തിലെ യോഗങ്ങളില്‍ പങ്കെടുപ്പിച്ചു, ലീഗിനെതിരേ ആഞ്ഞടിച്ച് രോഹിത് വെമൂലയുടെ അമ്മ രാധിക
ഹൈദരാബാദ് സര്‍വകലാശാലയില്‍ ആത്മഹത്യ ചെയ്ത രോഹിത് വെമൂലയുടെ അമ്മയ്ക്ക് മുസ്ലീം ലീഗ് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത തുക നല്‍കാതെ പറ്റിച്ചതായി അമ്മ രാധിക വെമൂലയുടെ വെളിപ്പെടുത്തല്‍. രാഷ്ട്രീയ നേട്ടത്തിനായി തന്നെ ലീഗ് ബലിയാടാക്കിയെന്നും രാധിക പറയുന്നു. ന്യൂസ്മിനിറ്റ്ഡോട്ട്കോം, ഇന്ത്യന്‍ എക്സ്പ്രസ് മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രോഹിത് മരിച്ചശേഷം ഏതാനും ദിവസങ്ങള്‍ക്കകം ഏതാനും ലീഗ് നേതാക്കള്‍ എന്നെ സന്ദര്‍ശിക്കുകയും സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തു. സ്വന്തം വീടില്ലാതിരുന്ന ഞങ്ങള്‍ക്ക് വീട് നിര്‍മിച്ചു തരാമെന്ന് അറിയിക്കുകയും കേരളത്തിലെ വിവിധ മുസ്ലിം ലീഗ് പരിപാടികളില്‍ പങ്കെടുപ്പിക്കുകയും ചെയ്തു. പക്ഷേ ഇതുവരെ വീട് ഉണ്ടായിട്ടില്ല. അവര്‍ നല്കിയ ചെക്ക് അക്കൗണ്ടില്‍ പണമില്ലാത്തതിന്റെ പേരില്‍ മടങ്ങുകയും ചെയ്തു. എന്തിനാണ് എന്നെയും എന്റെ കുടുംബത്തെയും ലീഗ് നേതൃത്വം പറഞ്ഞു പറ്റിച്ചതെന്ന് രാധിക ചോദിക്കുന്നു. തന്റെ മരണം പോലും രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുകയാണെന്നും രാധിക പറയുന്നു.…
Read Moreജെസ്നയുടെ തിരോധാനത്തിലേക്ക് വെളിച്ചം വീശി ആ അഞ്ചു കത്തുകള്‍, ജെസ്നയെ അടുത്തറിയാവുന്ന ആരോ ചിലര്‍ എഴുതിയ കത്തുകള്‍ പിടിവിള്ളിയാക്കി പോലീസ്, ഇനി കഥ മാറുമെന്ന് അന്വേഷണസംഘം
മുക്കൂട്ടുതറ കൊല്ലമുളയില്‍നിന്നു കാണാതായ കോളജ് വിദ്യാര്‍ഥിനി ജെസ്ന മരിയ ജയിംസിനെ സംബന്ധിച്ച വിവരശേഖരണത്തിനായി പോലീസ് സ്ഥാപിച്ച വിവിധ പെട്ടികളില്‍നിന്നു ലഭിച്ച അഞ്ച് കത്തുകള്‍ നിര്‍ണായക വഴിത്തിരിവെന്ന് അന്വേഷണസംഘം. ഇവയിലെ വിവരങ്ങള്‍ സംബന്ധിച്ചു വിശദമായ പരിശോധന നടത്തുമെന്നും പ്രാഥമിക അന്വേഷണത്തിനായി ഈ കത്തുകള്‍ സൈബര്‍ സെല്ലിനു കൈമാറിയെന്നും ജില്ലാ പോലീസ മേധാവി ടി. നാരായണന് അറിയിച്ചു. ജെസ്നയുടെ തിരോധാനം അന്വേഷിക്കുന്ന പോലീസ് സംഘം വിവരശേഖരണത്തിനായി 12 പെട്ടികളാണ് സ്ഥാപിച്ചിരുന്നത്. ജെസ്നയുടെ വീടിനു സമീപപ്രദേശങ്ങളിലും കാഞ്ഞിരപ്പള്ളി എസ്ഡി കോളജ് പരിസരത്തുമാണ് പെട്ടികള്‍ സ്ഥാപിച്ചത്. വീടിനു സമീപപ്രദേശങ്ങളിലെ പെട്ടികളില്‍ നിന്നാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിരിക്കുന്നതെന്നാണ് സൂചന. കത്തിന്റെ രഹസ്യസ്വഭാവം മൂലം കൂടുതല്‍ വിവരങ്ങള്‍ പുറത്തു പറയാനാകില്ലെന്നും എസ്പി പറഞ്ഞു. അഞ്ചു ദിവസത്തിനുളളില്‍ അമ്പതിലേറെ കത്തുകള്‍ ലഭിച്ചു. അഞ്ചു കത്തുകളിലൊഴികെ കെട്ടുകഥകളും അഭ്യൂഹങ്ങളും മാത്രമാണ്. വിവരശേഖരണ പെട്ടികള്‍ അതാത് ഇടങ്ങളില്‍ വീണ്ടും സ്ഥാപിക്കും.…
Read Moreഅടുത്ത മണിക്കൂറുകളില്‍ തന്നെ എന്റെ പേരും ദുരഭിമാനക്കൊലയുടെ ലിസ്റ്റില്‍ ചേര്‍ക്കപ്പെട്ടേക്കാം! അങ്ങനെവന്നാല്‍ ഈ പോസ്റ്റ് ഞങ്ങളുടെ മരണമൊഴിയായി കണക്കാക്കണം; ഫേസ്ബുക്ക് പോസ്റ്റുമായി യുവാവ്
അടുത്ത മണിക്കൂറുകളില്‍ തന്നെ തന്റെ പേരും ദുരഭിമാനക്കൊലയുടെ ലിസ്റ്റില്‍ ചേര്‍ക്കപ്പെട്ടേക്കാം. പ്രണയിച്ചതിന്റെ പേരില്‍ കോട്ടയത്തു കൊല്ലപ്പെട്ട കെവിന്റെ ഗതിയാകും തനിക്കുമുണ്ടാകുകയെന്ന് പാലക്കാട് ചെര്‍പ്പുളശ്ശേരി സ്വദേശിയായ യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. തൊടുപുഴ സ്വദേശികളായ യുവതിയും യുവാവും വീട്ടുകാരുടെ ഭീഷണി ഭയന്ന് ചെര്‍പ്പുളശ്ശേരിയില്‍ ബന്ധുവിന്റെ വീട്ടില്‍ അഭയം പ്രാപിക്കുകയായിരുന്നു. തുടര്‍ന്ന് ചെര്‍പ്പുളശ്ശേരി പോലീസ് സ്റ്റേഷനിലെത്തി സത്യാവസ്ഥ അറിയിച്ചശേഷമാണ് യുവാവ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിവരങ്ങള്‍ ലോകത്തെയറിയിച്ചത്. ഇരു മതവിഭാഗത്തില്‍പ്പെട്ടവരായതിനാല്‍ തങ്ങളെ ഒരുമിച്ച് ജീവിക്കാന്‍ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ അനുവദിക്കുന്നില്ലെന്ന് ആരോപിച്ചാണ് തൊടുപുഴ സ്വദേശികളായ യുവതിയും യുവാവും ചെര്‍പ്പുളശ്ശേരിയിലെ ബന്ധുവീട്ടിലെത്തിയത്. എന്നാല്‍ യുവാവിന് നേരേ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നിരന്തരം വധഭീഷണി ഉയര്‍ത്തിയ സാഹചര്യത്തിലാണ് ഇവര്‍ ബന്ധുവിന്റെ സഹായത്തോടെ ചെര്‍പ്പുളശ്ശേരി പോലീസ് സ്റ്റേഷനില്‍ അഭയം പ്രാപിച്ചത്. പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്ന് നിരന്തര ഭീഷണി നേരിടുന്ന സാഹചര്യത്തിലാണ് യുവാവ് തന്റെ അവസ്ഥ അറിയിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടത്.…
Read Moreഈദ് പുണ്യം…
നിയാസ് മുസ്തഫ വിശുദ്ധ റംസാൻ മാസത്തിനു പരിസമാപ്തി കുറിച്ചുകൊണ്ട് ഈദുൽ ഫിത്വർ സമാഗതമായി.ഇന്നു സൂര്യാസ്തമയത്തിനുശേഷം ശവ്വാൽ മാസപ്പിറവി ദൃശ്യമായാൽ നാളെ ആയിരിക്കും ഈദുൽ ഫിത്വർ അഥവാ ചെറിയ പെരുന്നാൾ. മാസപ്പിറവി ദൃശ്യമായില്ലെങ്കിൽ നാളെ റംസാൻ വ്രതം മുപ്പതു ദിവസം പൂർത്തിയാക്കി ശനിയാഴ്ച ഈദുൽഫിത്വർ ആഘോഷിക്കും. ഒരു മാസം നീണ്ടുനിന്ന വ്രതാനുഷ്ഠാനങ്ങളുടെ വിജയകരമായ പരിസമാപ്തി വിളംബരം ചെയ്തുകൊണ്ടാണ് ചെറിയ പെരുന്നാൾ കടന്നുവരുന്നത്. റംസാൻ മാസത്തിലൂടെ നേടിയെടുത്ത ആത്മീയ ചൈതന്യം ഇനിയുള്ള മാസങ്ങളിലും കെടാതെ സൂക്ഷിക്കാൻ ഓരോ വിശ്വാസിയും പ്രതിജ്ഞ ചെയ്യേണ്ട ദിവസം കൂടിയാണ് പെരുന്നാൾ ദിവസം. ആഘോഷമെന്നാണ് ഈദിന്റെ അർഥം. ഭൗതികലോകത്തിന്റെ കാപട്യങ്ങളിലും പിശാചിന്റെ പ്രലോഭനങ്ങളിലും അകപ്പെടാതെ ആത്മത്യാഗത്തിന്റെയും ഭക്തിയുടെയും നിറവിൽ ജാഗ്രതയുള്ള മനസോടെയും ശരീരത്തോടെയും ജീവിച്ച സത്യവിശ്വാസിക്ക് സന്തോഷിക്കാനും ആനന്ദിക്കാനുമുള്ള വേളയാണ് പെരുന്നാൾ സമ്മാനിക്കുന്നത്. മുസ്ലിം സമൂഹത്തിന് ഇത് ‘സമ്മാന ദിന’മാണ്. ആഘോഷങ്ങളോടും ഉത്സവങ്ങളോടുമുള്ള മനുഷ്യന്റെ നൈസർഗികമായ…
Read Moreകാലവര്‍ഷം കലിപ്പില്‍! ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും; രണ്ടുകുടുംബം മണ്ണിനടിയില്‍; മൂന്നുപേർ മരിച്ചു; അഞ്ച് വീടുകൾ ഒലിച്ചുപോയി
കോഴിക്കോട്: ജില്ലയുടെ മലയോര മേഖലയിൽ കാലവർഷം ശക്തി പ്രാപിച്ചതോടെ ഉരുൾപ്പൊട്ടലിൽ മൂന്നു മരണം. താമരശേരി കട്ടിപ്പാറ പഞ്ചായത്തിലെ കരിഞ്ചോലയിൽ ഇന്ന് പുലർച്ചെ 5.55നുണ്ടായ ഉരുൾപ്പൊട്ടലിലാണ് മൂന്നുപേർ മരിച്ചത്. 10 പേരെ കാണാതായി. കരിഞ്ചോലയിൽ സലീമിന്റെ മകൾ ദിൽന(ഒന്‍പത്)യും മറ്റ് രണ്ടുപേരുമാണ് മരിച്ചത്. കട്ടിപ്പാറ പഞ്ചായത്തിലെ മൂന്നിടത്താണ് ഇന്ന് പുലർച്ചെയോടെ ഉരുൾപ്പൊട്ടലുണ്ടായത്. കരിഞ്ചോല, കട്ടിപ്പാറ, ചമൽ എന്നിവിടങ്ങളിലുണ്ടായ ഉരുൾപ്പൊട്ടലിലും മണ്ണിടിച്ചിലിലും നിരവധി പേർക്ക് പരിക്കേറ്റതായാണ് വിവരം. കരിഞ്ചോലയിൽ അഞ്ചുവീടുകൾ ഒലിച്ചുപോയി. വീടുകളിലുണ്ടായിരുന്ന 12 പേരെ കാണാതാവുകായിരുന്നു. ഇതിൽ രണ്ടുപേരെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ച് മരണം സ്ഥിരീകരിച്ചു. കരിഞ്ചോല മലയിൽ ഹസൻ, ഉമ്മിണി അബ്ദുറഹിമാൻ, അബ്ദുറഹിമാൻ, അബ്ദുൾ സലീം, പ്രസാദ് എന്നിവരുടെ വീണാണ് പൂർണമായും ഒലിച്ചുപോയത്. കരിഞ്ചോലയിലെ പൂവൻമലയിൽ നിന്നാണ് ഉരുൾപ്പൊട്ടലുണ്ടായതെന്ന് നാട്ടുകാർ പറഞ്ഞു. വീടുകൾക്കും കൃഷിയിടങ്ങളിലും നാശം വിതച്ചാണ് ഉരുപ്പൊട്ടലും മണ്ണിടിച്ചിലും തുടരുന്നത്. വയനാട് ചുരത്തിൽ മരം വീണ് ഗതാഗതം…
Read More‘റാണി’ തട്ടിപ്പിന്റെ ‘മഹാറാണി’ ! ചുറ്റിക്കറക്കുന്നത് ആഡംബര ബൈക്കില്‍; മദ്യപാനവും പുകവലിയും സന്തതസഹചാരികള്‍; ആണ്‍വേഷത്തിലെത്തി പെണ്‍കുട്ടിയെ വിവാഹം കഴിച്ചു പറ്റിച്ച ശ്രീറാം എന്ന റാണിയെക്കുറിച്ച് പുറത്തുവരുന്ന കഥകള്‍ ഞെട്ടിക്കുന്നത്
തിരുവനന്തപുരം: ആണ്‍വേഷം കെട്ടി പോത്തന്‍കോട് സ്വദേശിയായ പെണ്‍കുട്ടിയെ വിവാഹം കഴിച്ചു പറ്റിച്ച കൊല്ലം തെക്കേകച്ചേരി നട ശ്രീറാം എന്ന റാണി വന്‍ തട്ടിപ്പുകാരിയെന്ന് വിവരം. സാമ്പത്തിക തട്ടിപ്പുകള്‍ ഉള്‍പ്പെടെ നിരവധി തട്ടിപ്പുകള്‍ ഇവര്‍ മുമ്പ് നടത്തിയിട്ടുണ്ട്. എട്ടു വര്‍ഷം മുമ്പ് ഒരു കടയില്‍ നിന്ന് മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ് ചമഞ്ഞ് 3.75ലക്ഷം തട്ടിയെടുത്ത കേസില്‍ ഇവര്‍ അകത്തു പോയിരുന്നു. തുടര്‍ന്ന് ജാമ്യത്തിലിറങ്ങിയ ഇവര്‍ കഴിഞ്ഞ ഏഴു വര്‍ഷമായി പോത്തന്‍കോട് സ്വദേശിയായ നിര്‍ധന കുടുംബത്തിലെ യുവതിയുമായി പ്രണയത്തിലായിരുന്നു. തുടര്‍ന്നു വിവാഹ ശേഷം ആദ്യ രാത്രിയിലാണ് താന്‍ ചതിക്കപ്പെട്ടു എന്ന വിവരം പെണ്‍കുട്ടി തിരിച്ചറിയുന്നത്. ഏഴു വര്‍ഷം നീണ്ട പ്രണയ കാലയളവില്‍ യാതൊരു സംശയത്തിനും ഇടകൊടുക്കാതെയായിരുന്നു ഇയാളുടെ പെരുമാറ്റം. പെണ്‍കുട്ടിയെ വിവാഹം ചെയ്യുന്നതു വഴി ലഭിക്കുന്ന സ്വര്‍ണ്ണവും പണം തട്ടിയെടുക്കാനായിരുന്നു റാണിയുടെ ഉദ്ദേശം എന്നു പോലീസ് സംശയിക്കുന്നു. റാണി തെക്കന്‍ ജില്ലകളില്‍…
Read More