സാം കൊല്ലപ്പെടുന്നതിന് തലേദിവസം രാത്രി വീടിന്റെ പരിസരത്തെത്തി ചെടികള്‍ക്കിടയില്‍ ഒളിച്ചിരുന്നു, ഓറഞ്ച് ജ്യൂസില്‍ സയനൈഡ് കലക്കാന്‍ ഒരു കാരണമുണ്ട്, സാമിനെ കൊലപ്പെടുത്തിയ രാത്രി ഇങ്ങനെ

മെല്‍ബണില്‍ ഏറെ ചലനം സൃഷ്ടിച്ച സാം വധക്കേസില്‍ ഭാര്യ സോഫിയയും അരുണ്‍ കമലാസനനും കുടുങ്ങിയത് ഓസ്‌ട്രേലിയന്‍ പോലീസിന്റെ പഴുതില്ലാത്ത അന്വേഷണത്തില്‍. പോലീസ് കസ്റ്റഡിയില്‍ തത്ത പറയും പോലെ സത്യങ്ങള്‍ തുറന്നു പറഞ്ഞ അരുണ്‍ കൊലപാതക ദിവസത്തിലെ കാര്യങ്ങള്‍ വിവരിച്ചു നല്കി. ഇതിന്റെ ഓഡിയോ പോലീസ് കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. ഓറഞ്ച് ജ്യൂസില്‍ സയനൈഡ് ചേര്‍ത്ത് സാമിന്റെ വായിലേക്ക് ഒഴിച്ച് കൊടുക്കുകയായിരുന്നുവെന്നും ഓറഞ്ച് ജ്യൂസില്‍ സയനൈഡ് നന്നായി കലരുന്നതുകൊണ്ടാണ് ഈ ജ്യൂസ് തന്നെ തെരഞ്ഞെടുത്തതെന്നും അരുണ്‍ പറയുന്നുണ്ട്. സാം കൊല്ലപ്പെടുന്നതിന് തലേദിവസം രാത്രി 10 മണി മുതല്‍ വെളുപ്പിനെ 3.30 വരെ സാമിന്റെ വീട്ടിലും പരിസരത്തുമായി ഒളിച്ചുനിന്ന ശേഷം ആരുമറിയാതെ അരുണ്‍ വീടിനുള്ളില്‍ പ്രവേശിക്കുകയായിരുന്നുവെന്നും, അതിനു ശേഷം അവോക്കാഡോ ഷെയ്ക്കില്‍ മയക്കി കിടത്താനുള്ള മരുന്നിടുകയും, ഓറഞ്ചു ജ്യൂസില്‍ സയനൈഡ് കലര്‍ത്തി സാമിന്റെ വായിലേക്ക് ഒഴിച്ചു കൊടുക്കുകയുമായിരുന്നു എന്നും അരുണ്‍…

Read More

സോഫിയയെയും അരുണിനെയും കുടുക്കിയത് അരുണിന്റെ മറ്റൊരു അജ്ഞാത കാമുകി? കാമുകന്‍ തന്നെയും ചതിച്ചെന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ സോഫിയ തിരിച്ചറിഞ്ഞത് ജയില്‍വാസത്തിനിടെ

ഓസ്ട്രേലയയിലെ മെല്‍ബണില്‍ മലയാളിയായ സാം ഏബ്രഹാമിനെ ഭാര്യയും കാമുകനും സയനൈഡ് നല്കി കൊലപ്പെടുത്തിയത് രണ്ടുവര്‍ഷം മുമ്പാണ്. കേസില്‍ ഭാര്യയെയും കാമുകനെയും കുടുക്കിയത് ഒരു അജ്ഞാത യുവതിയുടെ സന്ദേശമായിരുന്നു. സാം എബ്രഹാം കൊല്ലപ്പെട്ട് ഏതാനും ദിവസങ്ങള്‍ക്കുശേഷമാണ് ഓസ്ട്രേലിയന്‍ പോലീസിന് അജ്ഞാത ഫോണ്‍സന്ദേശം ലഭിക്കുന്നത്. സോഫിയയുടെ ചെയ്തികള്‍ നിരീക്ഷിച്ചാല്‍ കൊലയ്ക്ക് ഉത്തരം കണ്ടെത്താമെന്നായിരുന്നു സന്ദേശം. ഭര്‍ത്താവിനെ കൊലപ്പെടുത്തിയശേഷം സുഖംജീവിതം നയിക്കാമെന്ന സോഫിയയുടെയും കാമുകന്‍ അരുണ്‍ കമലാസനന്റെയും മോഹം തകര്‍ത്തതും ഈ ഒരൊറ്റ ഫോണ്‍കോളാണ്. 2016കഴിഞ്ഞ ഒക്ടോബറിലാണ് മെല്‍ബണ്‍ യുഎഇ എക്സ്ചേഞ്ച് ജീവനക്കാരനായിരുന്ന സാം (34) മരണപ്പെടുന്നത്. ഹൃദയാഘാതമെന്നായിരുന്നു ഭാര്യ സോഫിയ എല്ലാവരെയും വിശ്വസിപ്പിച്ചിരുന്നത്. ഇപ്പോള്‍ പുറത്തുവരുന്ന വിവരം അരുണിന് സോഫിയെ കൂടാതെ മറ്റൊരു കാമുകി കൂടി ഉണ്ടായിരുന്നുവെന്നാണ്. വിദേശ മലയാളിയാ ഈ യുവതിയെ വിവാഹം കഴിക്കാമെന്ന് അരുണ്‍ വാഗ്ദാനം നല്കിയിരുന്നു. പിന്നീട് ചതിക്കപ്പെടുകയാണെന്ന് മനസിലാക്കിയ യുവതി സാമിന്റെ കൊലപാതകികളെപ്പറ്റി ഓസ്‌ട്രേലിയന്‍…

Read More