രാഹുലിന്‍റെ സ്ഥാനാർഥിത്വം; ചായക്കോപ്പയിലെ കൊടുങ്കാറ്റ് മാത്രമെന്ന്  ടി.പി. സെൻകുമാർ

നെയ്യാറ്റിൻകര: കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിയുടെ വയനാട് ലോക്സഭമണ്ഡലത്തിലെ സ്ഥാനാർഥിത്വം കേരളത്തിൽ സൂപ്പർ തരംഗം സൃഷ്ടിക്കുമെന്നത് ചായക്കോപ്പയിലെ കൊടുങ്കാറ്റ് മാത്രമാണെന്ന് എൻഡിഎ തിരുവനന്തപുരം മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ടി.പി സെൻകുമാർ. എൻഡിഎ നെയ്യാറ്റിൻകര തെരഞ്ഞെടുപ്പ ു കമ്മിറ്റി ഓഫീസിൽ ഇന്നലെ സംഘടിപ്പിച്ച പത്രസമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ ഡിവൈഎഫ്ഐ യെക്കാൾ മോശമായ രീതിയിലാണ് പോലീസിനെ സിപിഎം ഉപയോഗിക്കുന്നത്. ഇവിടെ പിണറായിയുടെ ആഗ്രഹമല്ല നടപ്പാക്കേണ്ടതെന്നും സിആർപിസിയും പോലീസ് ആക്ടുമാണ് വേണ്ടതെന്നും മുൻ ഡിജിപി കൂടിയായ അദ്ദേഹം കൂട്ടിച്ചേർത്തു. ഹർത്താലിന് ആഹ്വാനം ചെയ്തെന്നും മറ്റും ആരോപിച്ച് തനിക്കെതിരേ കള്ളക്കേസുകളെടുത്തു. താൻ എന്നും ഹർത്താലിന് എതിരാണ്. ബെഹ്റയ്ക്കു പകരം ആ സാദൃശ്യമുള്ള പാഷാണം ഷാജിയെ ഡിജിപി യാക്കിയാലോ എന്നൊരു വാട്സ് അപ്പ് സന്ദേശത്തിന് താൻ മറുപടി കുറിച്ചത് നല്ലൊരു ഡിജിപി യെ കിട്ടുമെന്നാണ്. ശശി തരൂർ വിശ്വപൗരനാണെങ്കിൽ അമേഠിയിൽ…

Read More

പൊതുനിരത്തുകളിൽ രാഷ്ട്രീയ ചിഹ്നങ്ങളും എഴുത്തുകളും  വേണ്ട; എഴുതിയാൽ, കളക്ടർ നൂറ്  നൽകുന്ന മുന്നറിയിപ്പിങ്ങനെ…

പത്തനംതിട്ട: ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതുനിരത്തുകളിൽ പാർട്ടി ചിഹ്നങ്ങൾ വരയ്ക്കുന്നത് ഒഴിവാക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ പി. ബി. നൂഹ് അറിയിച്ചു. ഈ നിർദേശം പാലിക്കാത്ത പക്ഷം ഇവ നീക്കം ചെയ്തശേഷം ചെലവ് ബന്ധപ്പെട്ട സ്ഥാനാർഥിയുടെ കണക്കിൽ ഉൾപ്പെടുത്തും. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ റോഡുകളിൽ വരച്ച ചിഹ്നങ്ങളും എഴുത്തുകളും ഇതിനോടകം നീക്കിയിട്ടുണ്ട്.പോസ്റ്ററുകൾ, ബാനറുകൾ, ലഘുലേഖകൾ എന്നിവയിൽ പ്രസിദ്ധീകരിക്കുന്നവരുടെ പേരുവിവരങ്ങൾ, കോപ്പികളുടെ എണ്ണം, അച്ചടിശാലയുടെ പേര് എന്നിവ കൃത്യമായി രേഖപ്പെടുത്തിയിരിക്കണം. അല്ലാത്തപക്ഷം ബന്ധപ്പെട്ട സ്ഥാനാർഥിയുടെ കണക്കിൽ ഉൾപ്പെടുത്തുമെന്നും കളക്ടർ പറഞ്ഞു.

Read More

സ്പീഡ് ബ്രേക്കർ’, ‘എക്സ്പയറി ബാബു’;  മമത കാട്ടാതെ മോദി, തിരിച്ചടിച്ച് മമത

നിയാസ് മുസ്തഫ രാഷ്‌‌ട്രീയത്തിൽ നേതാക്കൾ പോർവിളി നടത്തുന്പോൾ എതിരാളികളെ വിമർശിക്കാൻ പ്രത്യേക വാക്കുകൾ പരാമർശിക്കാറുണ്ട്. കേരളത്തിലെ രാഷ്‌‌ട്രീയ നേതാക്കൾ എതിരാളികളെ വിളിച്ചിട്ടുള്ള പ്രത്യേക പരാമർശങ്ങൾ മലയാളികൾ കുറേ കേട്ടിട്ടുണ്ട്. ഇപ്പോഴിതാ പശ്ചിമബംഗാളിൽനിന്ന് രണ്ട് പുതിയ വാക്കുകൾ വന്നിരിക്കുന്നു. ഒന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ പ്രധാനമന്ത്രി നരേന്ദ്രമോദി വിശേഷിപ്പിച്ച ‘സ്പീഡ് ബ്രേക്കർ ’എന്ന പദമാണ്. മറ്റൊന്ന് മമത ബാനർജി നരേന്ദ്രമോദിയെ വിമർശിച്ച ‘എക്സ്പിയറി ബാബു’ എന്ന വാക്കുമാണ്. ഇന്നലെ പശ്ചിമബംഗാളിലെ സിലിഗുരിയിലും കൊൽക്കത്തയിലും ബിജെപിയുടെ തെരഞ്ഞെടുപ്പ് യോഗങ്ങളിൽ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രിയാണ് ആദ്യം മമതയെ ‘സ്പീഡ് ബ്രേക്കർ’ എന്നു വിശേഷിപ്പിച്ചത്. ദീദി എന്ന പേരിൽ നിങ്ങൾക്ക് അറിയാവുന്നയൊരാളുണ്ട്. പശ്ചിമബംഗാളിന്‍റെ വികസനത്തെ തടയുന്ന സ്പീഡ് ബ്രേക്കറാണ് അതെന്നായിരുന്നു പ്രധാനമന്ത്രിയുടെ വിമർശനം. പ്രധാനമന്ത്രിയുടെ വിമർശനത്തിന് കൂച്ച് ബെഹറിൽ നടന്ന തെരഞ്ഞെടുപ്പ് യോഗത്തിൽവച്ച് മമത തിരിച്ചടിച്ചു. ‘എക്സ്പയറി ബാബു’ ആണ് പ്രധാനമന്ത്രിയെന്നായിരുന്നു മമതയുടെ…

Read More

പോരിന് പോരുന്നില്ല; മഹാരാഷ്ട്രയിൽ ആം ആദ്മി പാർട്ടി ലോക്സഭയിലേക്ക് മത്സരിക്കില്ല

മുംബൈ: മഹാരാഷ്ട്രയിൽ ആം ആദ്മി പാർട്ടി വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും പാർട്ടി വ്യക്തമാക്കി. എഎപി മഹാരാഷ്ട്രാ സംസ്ഥാൻ സ്റ്റേറ്റ് എക്സിക്യുട്ടീവ് കമ്മിറ്റിയും പാർട്ടിയുടെ രാഷ്ട്രീയകാര്യ സമിതിയുമാണ് തീരുമാനമെടുത്തത്. പാർട്ടി പത്രക്കുറിപ്പിൽ അറിയിച്ചു. സംഘപരിവാർ വെറുപ്പ് ഒരു ആയുധമായി വികസിപ്പിച്ചെടുത്തിരിക്കുകയാണെന്ന് എഎപി നേതാവ് സുധീർ സാവന്ത് പറഞ്ഞു. നിഷ്കളങ്കരായ ആളുകളെ പശു സംരക്ഷണ ഗുണ്ടകൾ ക്രൂരമായാണ് ആക്രമിക്കുന്നത്. ഇതിലൂടെ വിഭജനം സൃഷ്ടിക്കുകയുമാണ്. പ്രധാനപ്പെട്ട ഭരണഘടനാ സ്ഥാപനങ്ങളെ എല്ലാം ബിജെപി സർക്കാർ നശിപ്പിച്ചു. ആസൂത്രണബോർഡിനെ ഇല്ലാതാക്കി, റിസർവ് ബാങ്കിൽ നുഴഞ്ഞുകയറി, സിബി, സുപ്രിം കോടതി ഇപ്പോൾ സൈന്യത്തിൽവരെ എത്തിനിൽക്കുകയാണിതെന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ രാഷ്ട്രീയ അജണ്ടകൾക്കായി സൈന്യത്തെ നാണമില്ലാതെ ബിജെപി ഉപയോഗിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് സൈന്യത്തെ അപമാനിക്കുകയുണ്ടായി. യുദ്ധത്തിൽ പങ്കെടുക്കാൻ തന്‍റെ അനുയായികളെ വിടാമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.…

Read More

സോണിയയ്ക്കെതിരെ മത്സരിക്കാൻ കോൺഗ്രസ് നേതാവ്; അഖിലേഷിനെ പൂട്ടാൻ പാട്ടുകാരൻ

ലക്നോ: യുപിഎ ചെയർപേഴ്സൺ സോണിയ ഗാന്ധിക്കെതിരെ മത്സരിക്കാൻ കോൺഗ്രസ് നേതാവിനെ രംഗത്തിറക്കി ബിജെപി. ലോകസഭാ തെരഞ്ഞെടുപ്പിൽ സോണിയയുടെ മണ്ഡലമായ ഉത്തർപ്രദേശിലെ റായ്ബറേലിയിൽ മുൻ കോൺഗ്രസ് എംഎൽസി ദിനേഷ് പ്രതാപ് സിംഗിനെയാണ് ബിജെപി ഇറക്കിയിരിക്കുന്നത്. അംസഘട്ടിൽ സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിനെതിരെ ബോജ്പുരി ഗായകൻ ദിനേഷ് ലാൽ യാദവും മത്സരിക്കും. റെയ്ബറേലി, മെയ്ൻപുരി, അസംഘട്ട് തുടങ്ങിയ പ്രധാന മണ്ഡലങ്ങൾ ഉൾപ്പെടെ ആറ് ഇടത്തെ സ്ഥാനാർഥികളെയാണ് ബുധനാഴ്ച ബിജെപി പ്രഖ്യാപിച്ചത്. ഉത്തർപ്രദേശിലെ അഞ്ചും മഹാരാഷ്ട്രയിലെ ഒരു മണ്ഡലത്തിലേയും സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സോണിയ ഗാന്ധിക്കെതിരെ മത്സരിക്കുന്ന ദിനേശ് പ്രതാപ് സിംഗ് കഴിഞ്ഞ വര്‍ഷമാണ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. രണ്ടു വട്ടം അദ്ദേഹം കോൺഗ്രസിന്‍റെ എംഎൽസിയായി നിയമസഭയിലെത്തിയിട്ടുണ്ട്.

Read More

കോണ്‍ഗ്രസിന് തലവേദനയായി സിദ്ധുവിന്റെ മുങ്ങി നടക്കല്‍, ഭാര്യയ്ക്ക് സീറ്റില്ലെങ്കില്‍ പ്രചാരണത്തിനിറങ്ങില്ലെന്ന് മുന്‍ ക്രിക്കറ്റ് താരം, അടുപ്പിക്കാതെ ക്യാപ്റ്റന്‍ അമരീന്ദറും, രാഹുലിന്റെ പുതിയ തലവേദന ഇങ്ങനെ

ഭാര്യയ്ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റു കിട്ടാതിരുന്നതോടെ കോണ്‍ഗ്രസ് നേതൃത്വവുമായി തെറ്റി മുന്‍ ക്രിക്കറ്റ് താരവും പഞ്ചാബ് മന്ത്രിയുമായ നവ്‌ജ്യോത് സിംഗ് സിദ്ധു. 20 ദിവസമായി താരവുമായി യാതൊരു ആശയവിനിമയവും നടത്താന്‍ കഴിയാതെ വലയുകയാണ് നേതാക്കള്‍. കോണ്‍ഗ്രസ് നേതൃത്വവുമായോ സംസ്ഥാന നേതാക്കളുമായോ ഒരു ആശയവിനിമയവും സിദ്ധു നടത്താത്തതിനാല്‍ ദേശീയ നേതൃത്വത്തിന് സിദ്ദു തലവേദനയായി മാറിയിരിക്കുകയാണ്. ഛണ്ഡീഗഡ് ആയിരുന്നു സിദ്ധു ഭാര്യ നവജ്യോത് കൗറിനായി ചോദിച്ചിരുന്നത്. എന്നാല്‍ മുതിര്‍ന്ന നേതാവ് പവന്‍ കുമാര്‍ ബന്‍സാലിനെ സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് പ്രഖ്യാപിക്കുകയായിരുന്നു. തുടര്‍ന്ന് സിദ്ദുവിന്റെ ഭാര്യയെ അമൃത്സറില്‍ മത്സരിപ്പിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം പുറത്തുവന്ന പട്ടികയില്‍ സിറ്റിങ് എംപി ഗുര്‍ജിത് സിങ് ഔജ്ലയുടെ പേരാണ് ഇടംപിടിച്ചത്. ജനങ്ങളെ കൈയിലെടുക്കാന്‍ കഴിയുന്ന തകര്‍പ്പന്‍ പ്രസംഗം നടത്താറുള്ള സിദ്ധുവിനെ പ്രചരണത്തിന്റെ നിര്‍ണ്ണായക ഘട്ടത്തില്‍ പോലും കോണ്‍ഗ്രസ് നേതൃത്വത്തിന് ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ല. കോണ്‍ഗ്രസ് സംസ്ഥാന ഘടകങ്ങളോട്…

Read More

പതിനേഴാം ലോക്സഭാ തെരഞ്ഞെടുപ്പ്;  വോട്ട് ചെയ്യാൻ വേണ്ട12 തിരിച്ചറിയൽ രേഖകൾ  ഇവയൊക്കെ

ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് കേന്ദ്രങ്ങളിൽ സമ്മതിദായകരെ തിരിച്ചറിയുന്നതിന് 12 വിധത്തിലുള്ള തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം . വോട്ടർ തിരിച്ചറിയൽ കാർഡ്, പാസ്പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, കേന്ദ്രസംസ്ഥാനപൊതുമേഖല സ്ഥാപനങ്ങൾ, പൊതുമേഖല കന്പനികൾ എന്നിവ ജീവനക്കാർക്ക് അനുവദിക്കുന്ന സർവീസ് തിരിച്ചറിയൽ രേഖ, ബാങ്ക് പോസ്റ്റ് ഓഫീസ് എന്നിവ അനുവദിക്കുന്ന ഫോട്ടോ പതിച്ച പാസ്ബുക്ക്, പാൻ കാർഡ്, കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന്‍റെ വിവിധ പദ്ധതികളുടെ ഭാഗമായി അനുവദിച്ചിട്ടുള്ള സ്മാർട്ട് കാർഡ്, തൊഴിലുറപ്പ് പദ്ധതി ജോബ് കാർഡ്, കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന്‍റെ പദ്ധതിയുടെ ഭാഗമായി അനുവദിച്ച ആരോഗ്യ ഇൻഷ്വറൻസ് സ്മാർട്ട്കാർഡ്, ഫോട്ടോ പതിച്ച പെൻഷൻ കാർഡ്, എംപി, എംഎൽഎ , എംഎൽസി എന്നിവർക്ക് അനുവദിച്ചിട്ടുള്ള ഒൗദ്യോഗിക തിരിച്ചറിയൽ രേഖ, ആധാർ കാർഡ് എന്നീ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് വോട്ട് ചെയ്യാം. ഫോട്ടോ പതിച്ച വോട്ടർ സ്ലിപ് സമ്മതിദാന കേന്ദ്രങ്ങളിൽ വോട്ടറെ തിരിച്ചറിയുന്നതിനുള്ള ഒൗദ്യോഗിക…

Read More

തെരഞ്ഞെടുപ്പ് കഴിയാൻ കാത്തിരിക്കാം, അവസരം വരും, വരാതിരിക്കില്ല; എല്ലാം നിശബ്‌‌ദമായി നിരീക്ഷിച്ച് കെസിആർ

നിയാസ് മുസ്തഫ തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു (കെസിആർ) തെരഞ്ഞെടുപ്പ് കഴിയാൻ കാത്തിരിക്കുകയാണ്. ബിജെപിക്കോ കോണ്‍ഗ്രസിനോ സർക്കാരുണ്ടാക്കാൻ കഴിയാത്ത ഒരു സ്ഥിതി കേന്ദ്രത്തിൽ ഉടലെടുക്കാൻ. അങ്ങനെയൊരു അവസരം വന്നാൽ കെസിആർ സട കുടഞ്ഞെഴുന്നേൽക്കും. കാരണം പൊതു തെരഞ്ഞെടുപ്പിന് എത്രയോ നാൾ മുന്പേ മൂന്നാം മുന്നണിയെന്ന സ്വപ്നവുമായി നടക്കുകയാണ് കെസിആർ. മൂന്നാം മുന്നണിയെന്ന ആശയം ബിജെപിയുടെയും കോണ്‍ഗ്രസിന്‍റെയും ശക്തി ക്ഷയിച്ചുകാണാൻ ആഗ്രഹിക്കുന്ന പ്രാദേശിക പാർട്ടികൾ ഇഷ്‌‌ടപ്പെടുന്നു. കെസിആർ അല്ലാതെ ആരും തീവ്രമായി അതിനു മുൻകൈ എടുക്കുന്നില്ലായെന്നുമാത്രം. പക്ഷേ ഈ തെരഞ്ഞെടുപ്പിൽ ബിജെപിക്കോ കോണ്‍ഗ്രസിനോ വ്യക്തമായ ഭൂരിപക്ഷം ഇല്ലാത്ത ഘട്ടം വന്നാൽ മാറിനിൽക്കുന്ന പ്രാദേശിക പാർട്ടികളെല്ലാം കെസിആറിന്‍റെ കുടക്കീഴിൽ വരുന്നത് വളരെ പെട്ടെന്നായിരിക്കും. ഇതിനായി കാത്തിരിക്കുകയാണ് കെസിആറും. നിരവധി പ്രാദേശിക പാർട്ടികളുമായി ഇതിനോടകം കെസിആർ ആശയവിനിമയം നടത്തിക്കഴിഞ്ഞു. മനസുകൊണ്ട് പലരും കെസിആർ നേതൃത്വം നൽകുന്ന ഫെഡറൽ മുന്നണിയെന്ന മൂന്നാം…

Read More

തിരുവനന്തപുരത്തെ എൽഡിഎഫിന്‍റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് തീയിട്ടു

തിരുവനന്തപുരം: തലസ്ഥാനത്തെ എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് അജ്ഞാതർ തീയിട്ടു.നെയ്യാറ്റിൻകര അതിയന്നൂരിലുള്ള ഓഫീസിനാണ് തീയിട്ടത്. ചൊവ്വാഴ്ച അർധരാത്രിയിലാണ് സംഭവം.എൽഡിഎഫ് സ്ഥാനാർഥി സി.ദിവാകരന്‍റെ വിജയം ഉറപ്പായതോടെ പ്രതിയോഗികൾ നടത്തിയ നീക്കമാണ് ഇതിനു പിന്നിലെന്ന് ഇടതു കേന്ദ്രങ്ങൾ ആരോപിച്ചു.

Read More

രാഹുലും പ്രിയങ്കയും ഇന്നു കോഴിക്കോട്ട്; കളംപിടിക്കാൻ കോണ്‍ഗ്രസ് റോഡ്ഷോ

കോഴിക്കോട്: വയനാട് ലോക്സഭാ മണ്ഡലത്തിൽ നാളെ നാമനിർദേശപത്രിക സമർപ്പിക്കാനായി എഐസിസി അധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്നു കോഴിക്കോട്ട് എത്തും. രാഹുലിനെ ആനയിച്ച് റോഡ് ഷോ ഉൾപ്പെടെയുള്ള പ്രചാരണ പരിപാടികളാണ് കോണ്‍ഗ്രസ് ആസൂത്രണം ചെയ്യുന്നത്. ആസാമിൽനിന്ന് പ്രത്യേക വിമാനത്തിൽ രാത്രി 8.30ന് കരിപ്പൂരിൽ എത്തുന്ന രാഹുൽ, കാർ മാർഗം കോഴിക്കോട് പിഡബ്ല്യുഡി റസ്റ്റ് ഹൗസിലെത്തും. രാഹുലിനൊപ്പം എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ഉണ്ടാവും. തുടർന്ന് യുഡിഎഫ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. വ്യാഴാഴ്ച രാവിലെ കാർ മാർഗം കരിപ്പൂരിലേക്കു പോകും. അവിടെനിന്ന് ഹെലികോപ്റ്ററിൽ കൽപ്പറ്റയിലെത്താനാണ് സുരക്ഷാ വിഭാഗത്തിന്‍റെ നിർദേശം. നാമനിർദേശപത്രിക സമർപ്പിച്ച ശേഷം യുഡിഎഫ് സമ്മേളനത്തിൽ പങ്കെടുക്കും. തുടർന്ന് ഹെലികോപ്റ്ററിൽ കരിപ്പൂരിലെത്തി വൈകുന്നേരം ഡൽഹിക്കു മടങ്ങും. രാഹുലിന്‍റെ വരവിനു മുന്നോടിയായി എഐസിസി ജനറൽ സെക്രട്ടറിമാരായ ഉമ്മൻചാണ്ടി, കെ.സി. വേണുഗോപാൽ, മുകുൾ വാസ്നിക്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി…

Read More