ലാലുവിന്‍റെ മകൾ രോഹിണി രാഷ്‌ട്രീയം ഉപേക്ഷിച്ചു

പാറ്റ്ന: ബിഹാര്‍ തെരഞ്ഞെടുപ്പില്‍ മഹാസഖ്യത്തിനു കനത്ത തിരിച്ചടി നേരിട്ടതിനു പിന്നാലെ ആർജെഡി നേതാവും മുൻ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവിന്‍റെ കുടുംബത്തിൽ പൊട്ടിത്തെറി. താൻ രാഷ്‌ട്രീയം ഉപേക്ഷിക്കുന്നതായും കുടുംബവുമായുള്ള എല്ലാ ബന്ധവും വിച്ഛേദിക്കുന്നതായും ലാലുവിന്‍റെ രണ്ടാമത്തെ മകള്‍ ഡോ. രോഹിണി ആചാര്യ അറിയിച്ചു. ആര്‍ജെഡി വിമതനേതാവായ സഞ്ജയ് യാദവിന്‍റെയും ഭര്‍ത്താവ് റമീസിന്‍റെയും ഉപദേശപ്രകാരമാണു തീരുമാനമെന്നും രോഹിണി പറയുന്നു. ‘ഞാന്‍ രാഷ്‌ട്രീയം ഉപേക്ഷിക്കുകയാണ്, എന്‍റെ കുടുംബത്തെ ഉപേക്ഷിക്കുകയാണ്… സഞ്ജയ് യാദവും റമീസും എന്നോട് ആവശ്യപ്പെട്ടത് ഇതാണ്… എല്ലാ കുറ്റവും ഞാന്‍ ഏറ്റെടുക്കുന്നു’- എക്സിലെ പോസ്റ്റിൽ രോഹിണി കുറിച്ചു. എംബിബിഎസ് ബിരുദധാരിയായ രോഹിണി ആചാര്യ 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സരണ്‍ മണ്ഡലത്തില്‍ ആര്‍ജെഡി സ്ഥാനാര്‍ഥിയായിരുന്നു. എന്നാല്‍ ബിജെപിയുടെ രാജീവ് പ്രതാപ് റൂഡിയോട് പരാജയപ്പെട്ടു. രണ്ടു വർഷംമുന്പ് പിതാവ് ലാലുപ്രസാദ് യാദവിന് തന്‍റെ വൃക്കകളിലൊന്നു നൽകി രോഹിണി മാധ്യമശ്രദ്ധ നേടിയിരുന്നു. മൂത്ത…

Read More

ആർഎസ്എസ് പ്രവർത്തകൻ ആത്മഹത്യ ചെയ്തത് മാനസിക വിഭ്രാന്തിമൂലം: ബി. ഗോപാലകൃഷ്ണൻ

കോഴിക്കോട്: ആർഎസ്എസ് പ്രവർത്തകൻ ആനന്ദ് കെ. തമ്പി ആത്മഹത്യ ചെയ്തത് മാനസിക വിഭ്രാന്തിയെ തുടർന്നെന്ന് ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണൻ. സീറ്റ് കിട്ടാത്തതിൽ മനംനൊന്ത് ജീവനൊടുക്കുകയാണെങ്കിൽ താൻ പത്ത് പതിനഞ്ച് പ്രാവശ്യം ഇങ്ങനെ ചെയ്യേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു. കോഴിക്കോട് കോര്‍പ്പറേഷനിലെ 22 വാര്‍ഡുകളിലെ ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു ബി.ഗോപാലകൃഷ്ണൻ. തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം നിഷേധിച്ചുവെന്ന് ആരോപിച്ചാണ് ആനന്ദ് ജീവനൊടുക്കിയത്. പ്രാദേശിക ബിജെപി നേതൃത്വത്തിനെ വിമർശിച്ചുള്ള ആനന്ദിന്‍റെ ശബ്ദസന്ദേശവും പുറത്തുവന്നിരുന്നു.

Read More

ജമ്മു കാഷ്മീർ നൗഗാം പോലീസ് സ്റ്റേഷനിൽ വൻ സ്ഫോടനം: 9 പേർ കൊല്ലപ്പെട്ടു; 29 പേർക്ക് പരിക്ക്

ശ്രീനഗർ: ജമ്മു കാഷ്മീരിലെ ശ്രീനഗറിനടുത്തുള്ള നൗഗാമിലെ പോലീസ് സ്റ്റേഷനിൽ വൻ സ്ഫോടനം. സ്ഫോടനത്തിൽ ഒന്പതുപേർ കൊല്ലപ്പെട്ടു. 29 പേർക്കു പരിക്കേറ്റു. അഞ്ചുപേരുടെ നില അതീവ ഗുരുതരം. സ്റ്റേഷനിലെ ചില ഉദ്യോഗസ്ഥരെ കാണാതായിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് റിപ്പോർട്ട്. ഇന്നലെ അർധരാത്രിയോടെയാണ് സംഭവം. സ്ഫോടനത്തിന്‍റെ ഉത്തരവാദിത്തം ജെയ്ഷ് ഇ മുഹമ്മദിന്‍റെ നിഴൽ സംഘടന അവകാശപ്പെട്ടിട്ടുണ്ട്. അവശിഷ്ടങ്ങൾക്കിടയിൽ തെരച്ചിൽ തുടരുകയാണ്. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും സ്‌ഫോടകവസ്തുക്കൾ പരിശോധിച്ചുകൊണ്ടിരുന്ന പോലീസുകാരും ഫോറൻസിക് ടീം ഉദ്യോഗസ്ഥരുമാണ്. ശ്രീനഗർ ഭരണകൂടത്തിലെ രണ്ട് ഉദ്യോഗസ്ഥരും സ്‌ഫോടനത്തിൽ മരിച്ചു. മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ നൗഗാമിലെത്തി. പ്രദേശം സുരക്ഷാ ഉദ്യോഗസ്ഥർ വളഞ്ഞിരിക്കുകയാണ്. പരിക്കേറ്റവർ കരസേന‍യുടെ 92 ബേസ് ആശുപത്രിയിലും ഷേർ ഇ കാഷ്മീർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലും ചികിത്സയിലാണ്. ഫരീദാബാദിൽനിന്ന് കൊണ്ടുവന്ന സ്ഫോടകവസ്തുക്കൾ പോലീസുകാരും ഫോറൻസിക് ടീം ഉദ്യോഗസ്ഥരും കൈകാര്യം ചെയ്യുന്നതിനിടെയാണ് സ്ഫോടനം സംഭവിച്ചത്. അമോണിയം നൈട്രേറ്റ് ആണ്…

Read More

നെടുമ്പാശേരി അവയവക്കടത്ത്: മുഖ്യപ്രതി മധുവിനെ എന്‍ഐഎ ചോദ്യം ചെയ്യുന്നു; ഇന്ത്യയിലെത്തിച്ചത് ഇന്‍റര്‍പോള്‍ വഴി ലുക്കൗട്ട് നോട്ടീസ് ഇറക്കി

കൊച്ചി: ഇറാന്‍ കേന്ദ്രീകരിച്ചുള്ള അവയവക്കടത്ത് കേസിലെ മുഖ്യപ്രതിയായ എറണാകുളം സ്വദേശി മധു ജയകുമാര്‍ എന്‍ഐഎ കസ്റ്റഡിയില്‍. ഇയാളെ എന്‍ഐഎ വിശദമായി ചോദ്യം ചെയ്തുവരുകയാണ്. ഇറാനില്‍ നിന്ന് കേരളത്തിലെത്തിയ ഇയാളെ ഇന്നലെയാണ് അറസ്റ്റ് ചെയ്തത്. ഇറാനില്‍ നിന്ന് ഇയാളെ ഡിപ്പോര്‍ട്ട് ചെയ്തതാണ്. ഇന്‍റര്‍പോള്‍ വഴി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയാണ് മധുവിനെ ഇന്ത്യയിലെത്തിച്ചത്. അറസ്റ്റ് ചെയ്ത് പ്രത്യേക കോടതിയില്‍ ഹാജരാക്കിയ ഇയാളെ 19 വരെയാണ് എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. ഇറാനിലെ ആശുപത്രികള്‍ക്ക് വേണ്ടി അവയവ കച്ചവടം നടത്തുന്ന സംഘത്തിലെ ഇന്ത്യയിലെ പ്രധാനിയും ആസൂത്രകനുമാണ് ഇയാളെന്ന് എന്‍ഐഎ ഉദ്യോഗസ്ഥര്‍ പറഞ്ഞു. 2019 മുതല്‍ ഇയാളുടെ നേതൃത്വത്തില്‍ 20 ഓളം ഇന്ത്യക്കാരെ ഇറാനിലെത്തിച്ച് അവയവ കച്ചവടം നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. കേസില്‍ തൃശൂര്‍ എടമുട്ടം സ്വദേശി സബിത്ത് നാസര്‍, സജിത് ശ്യാം, ബെല്ലാരംകൊണ്ട രാമപ്രസാദ് എന്നിവരെ കഴിഞ്ഞ വര്‍ഷം അറസ്റ്റ് ചെയ്തിരുന്നു. 2024 ഓഗസ്റ്റില്‍…

Read More

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 91,720 രൂപ; ഈയാഴ്ച വലിയ മുന്നേറ്റവും വലിയ ഇടിവും

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. ഇന്ന് ഗ്രാമിന് 180 രൂപയും പവന് 1,440 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 11,465 രൂപയും പവന് 91,720 രൂപയുമായി. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 150 രൂപ കുറഞ്ഞ് 9,430 രൂപയായി. 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 115 രൂപ കുറഞ്ഞ് 7,345 രൂപയും 9 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 75 രൂപ കുറഞ്ഞ് 4,740 രൂപയുമാണ് വിപണി വില. ഈയാഴ്ച സ്വര്‍ണവിലയില്‍ വലിയ മുന്നേറ്റവും വലിയ ഇടിവും കാഴ്ചവച്ചു. ഗ്രാമിന് 11,790 വരെ പോയ സ്വര്‍ണവില ഇന്ന് കൂപ്പുകുത്തി 11,465 ല്‍ എത്തി. അന്താരാഷ്ട്ര സ്വര്‍ണവില ഒരു ഘട്ടത്തില്‍ ട്രോയ് ഔണ്‍സിന് 4,185 ഡോളര്‍ വരെ പോയിരുന്നു. പിന്നീട് വലിയ താഴ്ചയോട് ട്രോയ് ഔണ്‍സിന് 4,028 ഡോളര്‍ വരെ പോയതിനുശേഷം ഇപ്പോള്‍ 4,083 ഡോളറില്‍ നില്‍ക്കുന്നു.…

Read More

ശബരിമല കേന്ദ്രീകരിച്ച് ചില അവതാരങ്ങള്‍ ഉണ്ടെന്നും അവരെ അകറ്റിനിര്‍ത്തിയിരുന്നുവെന്നും പി.എസ്. പ്രശാന്ത്

തിരുവനന്തപുരം: ശബരിമല കേന്ദ്രീകരിച്ച് ചില അവതാരങ്ങള്‍ ഉണ്ടെന്നും അത്തരക്കാരെ താന്‍ അകറ്റി നിര്‍ത്തിയിരുന്നുവെന്നും മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പി.എസ്.പ്രശാന്ത്. അവതാരങ്ങളുടെ താല്‍പ്പര്യത്തിനനുസരിച്ച് പ്രവര്‍ത്തിച്ചില്ല. അത്തരക്കാരെ ഒഴിവാക്കി നിര്‍ത്തിയായിരുന്നു പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോയത്. ഇതില്‍ പലര്‍ക്കും വിഷമം ഉണ്ടായിട്ടുണ്ട്.ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ള ദൗര്‍ഭാഗ്യകരമായിപ്പോയി. സ്വര്‍ണ്ണപ്പാളി തന്‍റെ കാലത്ത് അറ്റകുറ്റപ്പണിക്ക് കൊണ്ടുപോകുന്ന കാര്യം കോടതിയെ അറിയിക്കാത്തതാണ് തങ്ങള്‍ക്ക് സംഭവിച്ച പിഴവ്. സത്യന്ധമായും സുതാര്യമായുമാണ് കാര്യങ്ങള്‍ ചെയ്തത്. നിലവിലെ അന്വേഷണം പൂര്‍ത്തിയാകുമ്പോള്‍ നിജസ്ഥിതി പുറത്തുവരുമെന്നും പ്രശാന്ത് വ്യക്തമാക്കി. തനിക്കെതിരെ നടക്കുന്ന വ്യാജ ആരോപണങ്ങളില്‍ നല്ല വിഷമമുണ്ട്. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

Read More

മൊബൈലുകൾ ഡെലിവറി ഹബുകളില്‍ എത്തിക്കും, അവ നഷ്ടപ്പെട്ടെന്ന് രേഖപ്പെടുത്തി കമ്പനിയെ കബളിപ്പിക്കും; എറണാകുളം ഫ്ലിപ്പ്കാര്‍ട്ട് ഡെലിവറി ഹബുകളില്‍ 1.61 കോടിയുടെ തട്ടിപ്പ്: മൂന്ന് പേർക്കെതിരേ കേസ്

കൊച്ചി: എറണാകുളം ജില്ലയിലെ ഫ്ലിപ്പ് കാര്‍ട്ട് ഡെലിവറി ഹബുകളില്‍ 1.61 കോടി രൂപയുടെ മൊബൈല്‍ ഫോണ്‍ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ മൂന്നു ഡെലിവറി ഹബ് ചുമതലക്കാര്‍ക്കെതിരെ കേസ്. ഫ്ലിപ്പ്കാര്‍ട്ടിന്‍റെ കാഞ്ഞൂര്‍, കുറുപ്പംപടി, മേക്കാട്, മൂവാറ്റുപുഴ എന്നിവിടങ്ങളിലെ ഡെലിവറി ഹബുകളിലാണ് തട്ടിപ്പ് കണ്ടെത്തിയത്. ഈ ഹബുകളുടെ ചുമതലക്കാരായ സിദ്ദിഖ് കെ. അലിയാര്‍(കാഞ്ഞൂര്‍), ജാസിം ദിലീപ്(കുറുപ്പംപടി), പി.എ. ഹാരിസ്(മേക്കാഡ്), മാഹിന്‍ നൗഷാദ്(മൂവാറ്റുപുഴ) എന്നിവരെ പ്രതികളാക്കിയത്. ഫ്ലിപ്പ്കാര്‍ട്ട് എന്‍ഫോഴ്‌സ്‌മെന്‍റ് ഓഫീസറുടെ പരാതിയില്‍ എറണാകുളം റൂറല്‍ സൈബര്‍ പോലീസാണ് കേസെടുത്തത്. കഴിഞ്ഞ ഓഗസ്റ്റ് 31 മുതല്‍ ഒക്ടോബര്‍ 26 വരെയുള്ള കാലയളവില്‍ പല ഫോണ്‍ നമ്പറുകള്‍ ഉപയോഗിച്ച് വ്യാജ വിലാസത്തിലാണ് പ്രതികള്‍ ഫ്‌ളിപ്പ്കാര്‍ട്ടില്‍ നിന്നും ഫോണുകള്‍ വാങ്ങിയിരുന്നത്. ആപ്പിള്‍(ഐഫോണ്‍), സാംസംഗ് ഗ്യാലക്‌സി, വിവോ, ഐക്യൂ എന്നീ ബ്രാന്‍ഡുകളുടെ 1,61,19,248 രൂപ വില വരുന്ന 332 ഫോണുകളാണ് പ്രതികള്‍ കൈക്കലാക്കിയത്. കാഞ്ഞൂര്‍ ഡെലിവറി ഹബില്‍…

Read More

ഡൽഹി വായു ഗുണനിലവാരം ഗുരുതരം: വാഹനങ്ങൾക്കു നിയന്ത്രണം

ഡൽഹി: വായു ഗുണനിലവാര സൂചിക 400 കടന്നതോടെ ഡൽഹിയിൽ വാഹനങ്ങളുടെ ഉപയോഗത്തിന് നിയന്ത്രണം. സമീപപ്രദേശങ്ങളിലും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നോയിഡ, ഗുഡ്ഗാവ്, ഗാസിയാബാദ്, ഫരീദാബാദ് എന്നിവിടങ്ങളിലുമാണു നിരോധനം. ഗ്രേഡഡ് റെസ്‌പോണ്‍സ് ആക്‌ഷന്‍ പ്ലാനിന്‍റെ മൂന്നാം ഘട്ടം നടപ്പാക്കുന്നതിന്‍റെ ഭാഗമായി ബിഎസ്-3 എന്‍ജിനുകള്‍ ഉപയോഗിക്കുന്ന പെട്രോള്‍ വാഹനങ്ങൾക്കും ബിഎസ്-4 ഡീസല്‍ എന്‍ജിന്‍ വാഹനങ്ങൾക്കുമാണ് നിരോധനം. അടിയന്തര സ്വഭാവമില്ലാത്ത ഡീസല്‍ ചരക്ക് വാഹനങ്ങള്‍ക്കും സിഎന്‍ജിയില്‍ പ്രവര്‍ത്തിക്കുന്നതല്ലാത്ത ഇതരസംസ്ഥാന ബസുകള്‍ക്കും നിയന്ത്രണങ്ങള്‍ ബാധകമാണ്. ഭിന്നശേഷിക്കാര്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് ഇളവുണ്ട്. വിലക്ക് ലംഘിച്ച് വാഹനവുമായി ഇറങ്ങുന്നവരില്‍ നിന്ന് 20,000 രൂപ വരെ പിഴ ഈടാക്കുമെന്ന് അധികൃതര്‍.

Read More

ബിഹാറിൽ 200 കടന്ന് എൻഡിഎ; തകർന്നടിഞ്ഞ് മഹാസഖ്യം

പാറ്റ്ന: ബിഹാറിൽ തെരഞ്ഞെടുപ്പ് ഫലം അന്തിമഘട്ടത്തിലെത്തി നിൽക്കുമ്പോൾ തേരോട്ടം നടത്തി ബിജെപി-ജെഡിയു സഖ്യം.തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഒടുവില്‍ പുറത്തുവിട്ടിരിക്കുന്ന വിവരങ്ങള്‍ പ്രകാരം ലീഡ് നിലയില്‍ എന്‍ഡിഎ സഖ്യം 200 സീറ്റുകള്‍ കടന്നു. ആര്‍ജെഡിയുടെ നേതൃത്വത്തിലുള്ള മഹാ സഖ്യം അമ്പേ പരാജയപ്പെട്ടിരിക്കുകയാണ്. മഹാസഖ്യത്തിന് 36 സീറ്റുകളില്‍ മാത്രമാണ് നിലവില്‍ ലീഡുള്ളത്. ഇതില്‍ കോണ്‍ഗ്രസ് നാല് സീറ്റുകളിൽ ഒതുങ്ങി.  

Read More

തമിഴ്‌നാട്ടില്‍ വ്യോമ സേനയുടെ പരിശീലന വിമാനം തകര്‍ന്ന് അപകടം

ചെന്നൈ: തമിഴ്‌നാട്ടില്‍ വ്യോമ സേനയുടെ പരിശീലന വിമാനം തകര്‍ന്ന് വീണു. ചെന്നൈ താംബരത്തിന് സമീപം തിരുപ്പോരൂരില്‍ ആണ് വിമാനം തകര്‍ന്ന് അപകടം. താംബരം വ്യോമസേനാ താവളത്തില്‍ നിന്നു പറന്നുയര്‍ന്ന വിമാനം മിനിറ്റുകള്‍ക്കകം തകര്‍ന്നു വീഴുകയായിരുന്നു. വ്യോമസേനയുടെ പിസി-7 പിലാറ്റസ് വിഭാഗത്തില്‍പ്പെട്ട ബേസിക് ട്രെയിനര്‍ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. പൈലറ്റ് കൃത്യസമയത്ത് തന്നെ പാരച്യൂട്ട് ഉപയോഗിച്ച് പുറത്തേക്ക് ചാടിയതിനാല്‍ സുരക്ഷിതനാണെന്ന് വ്യോമസേന അറിയിച്ചു. നാശനഷ്ടത്തിന്‍റെ വ്യാപ്തി വ്യക്തമല്ല. അപകടത്തെ കുറിച്ച് കോര്‍ട്ട് ഓഫ് എന്‍ക്വയറി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് വ്യോമസേന പത്രക്കുറിപ്പില്‍ അറിയിച്ചു.

Read More