കൊച്ചി: സംസ്ഥാനത്ത് ലഹരിക്കേസുകളിൽ കഴിഞ്ഞ ഒമ്പതു മാസത്തിനിടയിൽ പോലീസ് പിടിയിലായത് 108 ഇതര സംസ്ഥാനക്കാർ. 74 കേസുകളിലായാണ് ഇവരെ അറസ്റ്റ് ചെയ്തത്. ദീർഘദൂര ട്രെയിനുകളിൽ കടത്തി കൊണ്ട് വന്ന മയക്കുമരുന്നുകൾ പോലീസ് പിടിച്ചെടുത്ത് 26 കേസുകൾ രജിസ്റ്റർ ചെയ്യുകയുണ്ടായി. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് സംസ്ഥാനത്തേക്ക് ലഹരി കടത്തുന്ന സംഘങ്ങളെ കണ്ടെത്തുന്നതിനായി ഡാൻസാഫ് സംഘം നടത്തിയ ലഹരി വേട്ടയിൽ ഒമ്പതു മാസത്തിനിടെ 149 പേരാണ് അറസ്റ്റിലായത്. 111 കേസുകൾ രജിസ്റ്റർ ചെയ്യുകയുണ്ടായി. ഇതര സംസ്ഥാനങ്ങളിൽ നിന്ന് ട്രെയിൻ മാർഗമാണ് കേരളത്തിലേക്ക് ലഹരിമരുന്നുകൾ കൂടുതലായും എത്തുന്നത്. പോലീസ് പിടി കൂടുന്നതിൽ ഏറെയും കഞ്ചാവാണ്. പശ്ചിമ ബംഗാൾ, ഒഡീഷ എന്നിവിടങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് വൻ തോതിൽ കഞ്ചാവ് എത്തുന്നത്. അവിടെ നിന്ന് നിസാര വിലയ്ക്ക് വാങ്ങുന്ന കഞ്ചാവ് സംസ്ഥാനത്ത് എത്തിച്ച് വൻ തുകയ്ക്കാണ് വില്പന. ബംഗളൂരു, ആന്ധ്ര എന്നിവിടങ്ങളിൽ നിന്ന് പഴം,…
Read MoreCategory: Loud Speaker
ഡൽഹി സ്ഫോടനം; വിവാദ സർവകലാശാല അൽ ഫലാഹിൽ ഇഡി റെയ്ഡ് ; നിർണായക വിവരങ്ങൾ കണ്ടെടുത്തതായി റിപ്പോർട്ട്
ഡൽഹി: രാജ്യത്തെ നടുക്കിയ ഡൽഹി സ്ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്നതിനിടെ അൽ ഫലാഹ് സർവകലാശാല ഓഫീസിലും സർവകലാശാലയുമായി ബന്ധമുള്ള 25 സ്ഥാപനങ്ങളിലും റെയ്ഡ്.ഹരിയാന ആസ്ഥാനമായുള്ള സർവകലാശാലയുടെ സാന്പത്തികസ്രോതസുകളെക്കുറിച്ച് അന്വേഷണം നടക്കുന്നതിനിടെ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥർ ഇന്നു രാവിലെയാണ് റെയ്ഡ് നടത്തിയത്. ഫരീദാബാദിൽ 70 ഏക്കർ വിസ്തൃതിയുള്ള വിശാലമായ കാമ്പസുള്ള സർവകലാശാലയുടെ ഓഖ്ല ഓഫീസും റെയ്ഡ് ചെയ്യപ്പെട്ട സ്ഥലങ്ങളിൽ ഉൾപ്പെടുന്നു. ഡൽഹി സ്ഫോടനക്കേസിൽ, ചാവേറായി പൊട്ടിത്തെറിച്ച ഡോ. ഉമർ നബിയും പിടിയിലായ മറ്റു ഡോക്ടർമാരും അൽ ഫലാഹിലെ ജീവനക്കാരായതുകൊണ്ട് സർവകലാശാല അന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിലാണ്. സർവകലാശാലയുടെ സാന്പത്തികസ്രോതസ് അന്വേഷിക്കാനുള്ള കേന്ദ്രത്തിന്റെ ഉത്തരവിനെത്തുടർന്നാണ് നടപടി. സർവകലാശാലയുടെ അക്കൗണ്ടുകളുടെ ഓഡിറ്റിന് ഉത്തരവിട്ടിട്ടുണ്ട്. ഡൽഹി പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യവിഭാഗവും അന്വേഷണം നടത്തുന്നുണ്ട്. യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ, നാഷണൽ അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിൽ എന്നിവയുമായി ബന്ധപ്പെട്ട് വ്യാജരേഖ ചമച്ചതിനും അവകാശവാദങ്ങൾ ഉന്നയിച്ചതിനുമെതിരേ…
Read Moreഡൽഹിയിൽ ഭീകരർ ആസൂത്രണം ചെയ്തത് ഹമാസ് മോഡൽ ആക്രമണം; ഡ്രോൺ ആക്രമണങ്ങളെക്കുറിച്ച് വിവരം ലഭിച്ചത് അറസ്റ്റിലായ ഡാനിഷിൽ നിന്ന്
ന്യൂഡൽഹി: ഡൽഹിയിൽ ഹമാസ് മോഡൽ ആക്രമണം നടത്താനാണ് ഭീകരർ പദ്ധതി തയാറാക്കിയിരുന്നതെന്ന് അന്വേഷണ ഏജൻസികൾ കണ്ടെത്തി. ഒക്ടോബർ ഏഴിന് ഇസ്രയേലിൽ ഹമാസ് നടത്തിയതിന് സമാനമായ ആക്രമണം രാജ്യതലസ്ഥാനത്ത് നടത്താനായിരുന്നു “വൈറ്റ് കോളർ’ ഭീകരരുടെ പദ്ധതി. കാർ ബോംബുകളിലേക്കു മാറുന്നതിനു മുമ്പ് ഡൽഹിയിലും മറ്റ് അതീവ സുരക്ഷാമേഖലകളിലും റോക്കറ്റ് ബോംബ് ആക്രമണം നടത്താനാണ് ഭീകരർ ആദ്യം പദ്ധതിയിട്ടിരുന്നതെന്ന് അന്വേഷണവൃത്തങ്ങൾ അറിയിച്ചു. ചാവേർ ആക്രമണം നടത്തിയ ഉമർ നബിക്കൊപ്പം പ്രവർത്തിച്ച രണ്ടാമത്തെ ഭീകരനെ അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് എൻഐഎ ഇക്കാര്യം വ്യക്തമാക്കിയത്. ജാസിർ ബിലാൽ വാനി എന്ന ഡാനിഷിനെ ചോദ്യം ചെയ്തതിൽ നിന്നാണ് ഡ്രോൺ ആക്രമണങ്ങളെക്കുറിച്ച് വിവരം ലഭിച്ചത്. ആയുധങ്ങളും ബോംബുകളും വഹിക്കാൻ ശേഷിയുള്ള തരത്തിലേക്കു ഭീകരർക്ക് വേണ്ടി ഡ്രോണുകൾ ഇയാൾ പരിഷ്കരിക്കാൻ ശ്രമിച്ചിരുന്നു. ഇതുകൂടാതെ റോക്കറ്റുകൾ നിർമിക്കാൻ ശ്രമിച്ചതിനും എൻഐഎ തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്. ഡാനിഷ് ആണ് ഭീകരർക്ക് ഇതിനായി…
Read Moreബിഹാർ മുഖ്യമന്ത്രിയായി നിതീഷിന്റെ സത്യപ്രതിജ്ഞ വ്യാഴാഴ്ച
പട്ന: ബിഹാറിൽ ജെഡി-യു നേതാവ് നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞ വ്യാഴാഴ്ച നടക്കും. പട്നയിലെ ഗാന്ധി മൈതാനത്തായിരിക്കും സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുകയെന്നാണ് എൻഡിഎ നേതാക്കൾ അറിയിച്ചത്. സത്യപ്രതിജ്ഞാ ചടങ്ങിന് പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അടക്കമുള്ള പ്രമുഖർ പങ്കെടുക്കും എന്നാണ് സൂചന. മുഖ്യമന്ത്രിയായി നിതീഷ് സത്യപ്രതിജ്ഞ ചെയ്യുക പത്താം തവണയാണ്. ഇത്തവണ വൻ വിജയം നേടിയാണ് നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എൻഡിഎ ബിഹാറിൽ വീണ്ടും അധികാരത്തിലെത്തുന്നത്. 202 സീറ്റുകളാണ് എൻഡിഎയ്ക്ക് ലഭിച്ചത്. മഹാസഖ്യത്തിന് 35 സീറ്റുകളിൽ മാത്രമാണ് വിജയിക്കാനായത്.
Read Moreബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷയോ? അന്താരാഷ്ട്ര ക്രൈംസ് ട്രൈബ്യൂണലിന്റെ സുപ്രധാന വിധി ഇന്ന്
ന്യൂഡൽഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിസ്ഥാനത്തുനിന്നു സ്ഥാനഭ്രഷ്ടയാക്കപ്പെട്ട ഷെയ്ഖ് ഹസീനയ്ക്കെതിരെ അന്താരാഷ്ട്ര ക്രൈംസ് ട്രൈബ്യൂണലിന്റെ (ഐസിടി) സുപ്രധാന വിധി ഇന്ന്. കഴിഞ്ഞ വർഷം ജൂലൈയിൽ രാജ്യത്ത് അരങ്ങേറിയ കലാപങ്ങളുമായി ബന്ധപ്പെട്ട കേസിലാണ് ട്രൈബ്യൂണൽ വിധി. ഇന്ത്യയിൽ അഭയം തേടിയ ഹസീനയ്ക്ക് പ്രോസിക്യൂട്ടർമാർ വധശിക്ഷയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്നലെ രാത്രി, ഹസീനയുടെ പാർട്ടിയായ അവാമി ലീഗിന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവച്ച ശബ്ദസന്ദേശത്തിൽ, പ്രതിഷേധം തുടരാൻ ഹസീന അനുയായികളോട് ആവശ്യപ്പെട്ടു. “ഭയപ്പെടാൻ ഒന്നുമില്ല. ഞാൻ ജീവനോടെയുണ്ട്. ഞാൻ ജീവിക്കും. ഞാൻ ബംഗ്ലാദേശിലെ ജനങ്ങളെ പിന്തുണയ്ക്കും…’ – മുൻ പ്രധാനമന്ത്രി പറഞ്ഞു. പാർട്ടിക്കേർപ്പെടുത്തിയ വിലക്ക് ഭരണകൂടം നീക്കിയില്ലെങ്കിൽ ഫെബ്രുവരിയിലെ ദേശീയ തെരഞ്ഞെടുപ്പ് അവാമി ലീഗ് പ്രവർത്തകർ തടയുമെന്നും പ്രതിഷേധങ്ങൾ അക്രമത്തിലേക്കു നീങ്ങുമെന്നും ഹസീന മുന്നറിയിപ്പ് നൽകി. അവാമി ലീഗ് ഇന്നു രാജ്യവ്യാപകമായി ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ രാത്രി വൈകി തലസ്ഥാന നഗരിയായ ധാക്കയിൽ സ്ഫോടനങ്ങളും വൻപ്രക്ഷോഭങ്ങളും…
Read Moreഡൽഹി ചാവേർ ഉമർ നബിയുടെ കൂട്ടാളി പിടിയിൽ: പിടിയിലായത് കാഷ്മീർ സ്വദേശി
ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിൽ ചാവേർ ആക്രമണം നടത്തിയ ഡോ. ഉമർ നബിയുടെ കൂട്ടാളി പിടിയിൽ. ഇന്നലെ ഡൽഹിയിൽ വച്ചാണ് ജമ്മു കാഷ്മീർ പാംപോറിലെ സാംബൂറ നിവാസിയായ അമീർ റാഷിദ് അലിയെ എൻഐഎ പിടികൂടിയത്. ആക്രമണത്തിന്റെ ഗൂഢാലോചനയിലും നിർവഹണത്തിലും ഇയാൾക്കു പങ്കെണ്ടെന്നു അന്വേഷ ണവൃത്തങ്ങൾ പറഞ്ഞു. അറസ്റ്റിലായ ഭീകരന് പാക്കിസ്ഥാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന സംഘടന കളുമായി ബന്ധമുണ്ടെന്നാണ് റിപ്പോർട്ട്. ആ കാർ വാങ്ങുന്നതിന് സൗകര്യമൊരുക്കാനാണ് അലി ഡൽഹിയിൽ എത്തിയത്. ആക്രമണത്തിൽ ഉൾപ്പെട്ട വെളുത്ത ഐ20 കാർ ഇയാളുടെ പേരിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. ഡൽഹി പോലീസ്, ജമ്മു കാഷ്മീർ പോലീസ്, ഹരിയാന പോലീസ്, യുപി പോലീസ്, വിവിധ അന്വേഷണ ഏജൻസികൾ എന്നിവയെ ഏകോപിച്ചുള്ള എൻഐഎ അന്വേഷണം പുരോഗമിക്കുകയാണ്. ബോംബാക്രമണത്തിനു പിന്നിൽ പ്രവർത്തിച്ചവരെയും ഗൂഢാലോചന നടത്തിയവരെയും കുറിച്ചുള്ള വിശാലമായ അന്വേഷണത്തിലാണ് ഉദ്യോഗസ്ഥർ. ഡിഎൻഎ പരിശോധനയിൽ അമ്മയുടെ സാമ്പിളുമായി…
Read Moreകാലിക്കറ്റ് സര്‍വകലാശാല വിസി നിയമനം: സര്‍ക്കാര്‍ നല്കിയ ഹര്‍ജി ഹൈക്കോടതിയില്‍
കൊച്ചി: കാലിക്കറ്റ് സര്‍വകലാശാലയിലെ വിസി നിയമനത്തിന് ഗവര്‍ണര്‍ പുറപ്പെടുവിച്ച വിജ്ഞാപനങ്ങള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ നല്കിയ ഹര്‍ജി ഹൈക്കോടതി ഇന്നു പരിഗണിക്കും . സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ച് ഒക്ടോബര്‍ 31നും വിസി സ്ഥാനത്തേക്ക് അപേക്ഷ ക്ഷണിച്ച് നവംബര്‍ മൂന്നിനും പുറപ്പെടുവിച്ച വിജ്ഞാപനങ്ങള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി. കാലിക്കറ്റ് സര്‍വകലാശാല വിസിയുടെ കാലാവധി 2024 നവംബര്‍ പത്തിന് അവസാനിച്ചതിനാല്‍ കെമസ്ട്രി വിഭാഗം പ്രഫസര്‍ ഡോ. പി. രവീന്ദ്രന് താല്‍ക്കാലിക ചുമതല നല്‍കിയിരിക്കുകയാണ്. സെനറ്റ് പ്രതിനിധിയായ പ്രഫ. എ. സാബു നവംബര്‍ ഒമ്പതിന് സെര്‍ച്ച് കമ്മിറ്റിയില്‍ നിന്ന് രാജിവെച്ചതിനാല്‍ ചാന്‍സലര്‍ പുറപ്പെടുവിച്ച വിജ്ഞാപനം നിയമപരമല്ലെന്നാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നത്. വിശദീകരണത്തിന് ചാന്‍സലറുടെ അഭിഭാഷകന് സമയം തേടിയതിനെത്തുടര്‍ന്നാണ് ഹര്‍ജി ഇന്ന് വീണ്ടും പരിഗണിക്കാന്‍ ജസ്റ്റിസ് വി.ജി. അരുണ്‍ മാറ്റിയത്.
Read Moreശബരിമല സ്വര്‍ണക്കൊള്ള കേസ്: ഇഡി ഹര്‍ജി ഇന്നു ഹൈക്കോടതിയില്‍
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ എഫ്.ഐ.ആറിന്റെ പകര്‍പ്പ് കൈമാറണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഹൈക്കോടതിയെ സമീപിച്ചു. ഹര്‍ജി ജസ്റ്റിസ് സി.എസ്. ഡയസ് പരിഗണിക്കും. കള്ളപ്പണം വെളിപ്പിക്കല്‍ നിരോധനനിയമ പ്രകാരം അന്വേഷണം നടത്താന്‍ ക്രൈം ബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത എഫ്ഐആറിന്റെ മുദ്രവെച്ച പകര്‍പ്പാണ് ആവശ്യപ്പെട്ടിരിക്കുന്നത്. റാന്നി മജിസ്ട്രേറ്റ് കോടതിയില്‍ ഈ ആവശ്യമുന്നയിച്ച് നല്കിയ ഹര്‍ജി തള്ളിയതിനെത്തുടര്‍ന്നാണ് ഇഡി കൊച്ചി സോണല്‍ ഓഫീസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. പൊതുരേഖയായ എഫ്ഐആര്‍ ഇഡിക്ക് നിഷേധിക്കാനാകില്ലെന്നും കള്ളപ്പണം വെളിപ്പിക്കല്‍ നിരോധന നിയമപ്രകാരമുളള അന്വേഷണം നിലവില്‍ നടക്കുന്ന അന്വേഷണത്തില്‍ നിന്ന് വ്യത്യസ്തമാണെന്നും ഹര്‍ജിയില്‍ പറയുന്നു. അന്വേഷണം ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് മജിസ്ട്രേറ്റ് കോടതി എഫ്ഐആര്‍ നല്‍കണമെന്ന ആവശ്യം തളളിയത്.
Read Moreആശ്വാസവാക്കുകളുമായി മന്ത്രി വി.ശിവൻകുട്ടി ആനന്ദിന്റെ വീട്ടിലെത്തി
തിരുവനന്തപുരം: കോർപ്പറേഷനിലേക്ക് സ്ഥാനാർഥിയായി മത്സരിക്കാൻ സീറ്റ് നിഷേധിച്ചതിൽ മനം നൊന്ത് ആത്മഹത്യ ചെയ്ത ആനന്ദ് കെ തമ്പിയുടെ വീട്ടിലെത്തി മന്ത്രി വി.ശിവൻകുട്ടി. ആനന്ദിന്റെ കുടുംബാംഗങ്ങളെയും നാട്ടുകാരെയും സന്ദർശിച്ച മന്ത്രി എല്ലാ പിന്തുണയും ഉറപ്പുനൽകിയശേഷമാണ് മടങ്ങിയത്. ഫേസ്ബുക്ക് പോസ്റ്റിലൂടെ ശിവൻകുട്ടി ആർഎസ്എസിനെയും ബിജെപിയെയും രൂക്ഷമായി വിമർശിക്കുകയും ചെയ്തു. അനന്തു അജി, തിരുമല അനിൽ, ആനന്ദ് തമ്പി എന്നിവർ ജീവനൊടുക്കിയ സാഹചര്യമടക്കം വിവരിച്ചുകൊണ്ടായിരുന്നു മന്ത്രിയുടെ വിമർശനം. ബിജെപി, ആർഎസ്എസ് പ്രസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്നവരുടെ ജീവന് അവരുടെ പ്രസ്ഥാനം തന്നെ ഭീഷണിയാകുന്ന അതീവ ഗുരുതരമായ സാഹചര്യമാണ് സംസ്ഥാനത്ത് നിലവിലുള്ളത്. ബിജെപിയുടെ ജീർണിച്ച നേതൃത്വത്തിനെതിരെയുള്ള പ്രതിഷേധം വരാനിരിക്കുന്ന തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ ശക്തമായി പ്രതിഫലിക്കുമെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
Read Moreഇനി ശരണ മന്ത്രങ്ങളുടെ നാളുകൾ: ഭക്തരെ വരവേൽക്കാൻ ഒരുങ്ങി പമ്പയും സന്നിധാനവും; ശബരിമല നട തുറന്നു
പത്തനംതിട്ട: ഭക്തിയുടെ നാൽപത്തിയൊന്ന് നാളുകളെ വരവേൽക്കാൻ ഒരുങ്ങി പമ്പയും ശബരിമലയും. ശബരിമല നട തുറന്നു. മണ്ഡല ചിറപ്പിന് നാളെ തുടക്കമാകും. വൈകുന്നേരം 4.55 ന് ശബരിമല തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നട തുറന്ന് ദീപം തെളിയിച്ചു.
Read More