കൽപ്പറ്റ: പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാര്‍ഥിയായിരുന്ന സിദ്ധാര്‍ഥന്റെ മരണത്തിൽ സസ്പെൻഷൻ നേരിട്ട ഡീൻ എം.കെ. നാരായണൻ, അസി. വാർഡൻ ഡോ. കാന്തനാഥൻ എന്നിവരെ സർവീസിൽ തിരിച്ചെടുത്തു. കോളജ് ഓഫ് എവിയൻ സയൻസ് ആൻഡ് മാനേജ്മെന്റിലാണ് ഇരുവർക്കും നിയമനം. ജുഡീഷ്യൽ കമ്മീഷന്റെ റിപ്പോർട്ടിന്മേൽ മാതൃകാപരമായി ശിക്ഷിക്കണമെന്ന് വിസി കെ.എസ്. അനിൽ ഉൾപ്പെടെ നാലുപേർ ആവശ്യപ്പെട്ടെങ്കിലും മാനേജ്മെന്റ് കൗൺസിലിലെ ഭൂരിപക്ഷം അംഗങ്ങളും ഇത് എതിർത്തു. സിദ്ധാര്‍ഥന്റെ മരണം അന്വേഷിക്കാൻ നിയോഗിച്ച ജുഡീഷ്യൽ കമ്മീഷന്റെ റിപ്പോർട്ടിന്മേൽ, പൂക്കോട് വെറ്ററിനറി കോളജ് ഡീൻ ആയിരുന്ന എം.കെ. നാരായണൻ, മുൻ അസിസ്റ്റന്‍ഡ് വാർഡൻ ഡോ. കാന്തനാഥൻ എന്നിവർക്കെതിരേ കൂടുതൽ നടപടി വേണമെന്ന് ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആവശ്യപ്പെട്ടിരുന്നു. റിപ്പോർട്ടിന്റെ പകർപ്പ് ഓഗസ്റ്റ് 23ന് വിസിക്ക് നൽകിയിരുന്നു. 45 ദിവസത്തിനകം നടപടി സ്വീകരിച്ച് അറിയിക്കണം എന്നായിരുന്നു നിർദേശം. എന്നാൽ തുടർനപടി വേണ്ടെന്ന്…
Read MoreCategory: Loud Speaker
ഇവൈ കന്പനിയെ സംബന്ധിച്ച് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്: അന്നാ സെബാസ്റ്റ്യൻ ജോലി ചെയ്തിരുന്ന സ്ഥാപനത്തിന് രജിസ്ട്രേഷൻ ഇല്ല
പുനെ: അമിത ജോലിഭാരത്തെത്തുടര്‍ന്ന് മകള്‍ കുഴഞ്ഞുവീണ് മരിച്ചെന്ന് രക്ഷിതാക്കള്‍ പരാതിപ്പെട്ട മലയാളി ചാര്‍ട്ടേഡ് അക്കൗണ്ടന്റ് അന്ന സെബാസ്റ്റ്യന്‍ ജോലിചെയ്തിരുന്ന പുനെയിലെ ഏണസ്റ്റ് ആന്‍ഡ് യംഗ് (ഇ.വൈ) ഓഫീസിന് മഹാരാഷ്ട്ര ഷോപ്സ് ആന്‍ഡ് എസ്റ്റാബ്ലിഷ്മെന്റ് ആക്ട് പ്രകാരമുള്ള രജിസ്ട്രേഷനില്ലെന്ന് റിപ്പോര്‍ട്ട്. മഹാരാഷ്ട്ര അഡീഷണല്‍ ലേബര്‍ കമ്മിഷണറെ ഉദ്ധരിച്ച് റോയിട്ടേഴ്സാണ് ഇക്കാര്യം റിപ്പോര്‍ട്ടുചെയ്തത്. അഡീഷണല്‍ ലേബര്‍ കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം പുനെയിലെ ഇവൈ ഓഫീസില്‍ പരിശോധന നടത്തിയിരുന്നു. ഇതിലാണ് രജിസ്ട്രേഷനില്ലെന്നു കണ്ടെത്തിയത്. നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യുന്ന സ്ഥാപനങ്ങളില്‍ ജീവനക്കാര്‍ക്കു പരമാവധി ഒമ്പതുമണിക്കൂറാണ് ദിവസം ജോലി സമയം. ആഴ്ചയില്‍ ഇത് 48 മണിക്കൂറാണ്.
Read Moreമുംബൈയിൽ നഴ്സറി കുട്ടികളെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു
മുംബൈ: മുംബൈക്കടുത്തുള്ള ബദ്ലാപുരിൽ രണ്ട് നഴ്സറി സ്കൂൾ പെൺകുട്ടികളെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി പോലീസ് വെടിവയ്പിൽ കൊല്ലപ്പെട്ടു. പ്രതിയായ അക്ഷയ് ഷിൻഡെ (23) പോലീസ് വാഹനത്തിനുള്ളിൽ പോലീസുകാരനിൽനിന്നു തോക്ക് തട്ടിയെടുത്ത് വെടിയുതിർക്കുകയും തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെടുകയുമായിരുന്നെന്ന് പോലീസ് അറിയിച്ചു. നഴ്സറി കുട്ടികളെ ബലാത്സംഗം ചെയ്ത കേസിൽ അറസ്റ്റിലായി തലോജ ജയിലിൽ കഴിയുകയായിരുന്ന ഷിൻഡെയെ, ആദ്യഭാര്യയെ ആക്രമിച്ചെന്ന മറ്റൊരു കേസിൽ കസ്റ്റഡിയിലെടുത്ത് മടങ്ങവേയായിരുന്നു സംഭവം. വെടിവയ്പിൽ പരിക്കേറ്റ നിലേഷ് മോറെ എന്ന കോൺസ്റ്റബിൾ ആശുപത്രിയിൽ ചികിത്സയിലാണ്. അതേസമയം, കൈവിലങ്ങിട്ട ഒരാൾക്ക് എങ്ങനെ തോക്ക് പിടിച്ചുപറിക്കാൻ കഴിയുമെന്നും ഷിൻഡെയുടേത് ഏറ്റുമുട്ടൽ കൊലയാണെന്നും പ്രതിപക്ഷം ആരോപിച്ചു.
Read Moreആഭ്യന്തരം വിട്ട് വനം പിടിച്ച് പി.വി. അന്‍വര്‍; ശശീന്ദ്രനെ വേദിയിലിരുത്തി എംഎൽഎയുടെ വിമർശനം; മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ചു
കോഴിക്കോട്: ആഭ്യന്തരവകുപ്പിനെതിരേയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കെതിരേയും തിരിഞ്ഞു കൈപൊള്ളിയ പി.വി. അന്‍വറിന്റെ വനം വകുപ്പിനെതിരായ പരാമര്‍ശം പുതിയ വിവാദത്തില്‍. അന്‍വര്‍ തന്നെ വേദിയിലിരുത്തി നടത്തിയ വിമര്‍ശനത്തിനെതിരേ മന്ത്രി എ.കെ. ശശീന്ദ്രന് മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ചു. താന്‍ കൈാര്യം ചെയ്യുന്ന വകുപ്പിനെതിരേ ഉദ്യോഗസ്ഥരുടെ മുന്നില്‍ വച്ച് അന്‍വര്‍ ആരോപണമുന്നയിച്ചത്ശരിയായില്ലെന്നാണു മന്ത്രി പറയുന്നത്. മാത്രമല്ല മന്ത്രിമാറ്റമുള്പ്പെടെ എന്‍സിപിയില്‍ ചര്‍ച്ചയാകുന്ന സമയത്ത് നടത്തിയ പരസ്യ വിമര്‍ശനം ശരിയായില്ലെന്നാണ് ശശീന്ദ്രന് വിഭാഗം കുറ്റപ്പെടുത്തുന്നത്. ഇതു മറുവിഭാഗം ആയുധമാക്കുമെന്ന ആശങ്കയും ശശീന്ദ്രനെ അനുകൂലിക്കുന്നവരിലുണ്ട്. നിലമ്പൂരില്‍ വനം വകുപ്പിന്റെ വിവിധ പദ്ധതികളുടെ ഉദ്ഘാടന വേദിയിലായിരുന്നു അന്‍വറിന്റെ പരാമര്‍ശങ്ങള്‍. ചടങ്ങില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അന്‍വര്‍. മുന്‍ മന്ത്രി കെ. സുധാകരന് വിചാരിച്ചിട്ട് വനം വകുപ്പിലെ ഉദ്യോഗസ്ഥരുടെ മനോഭാവം മാറ്റാന്‍ കഴിഞ്ഞിട്ടില്ല. പിന്നെയാണോ പാവം ശശീന്ദ്രന് എന്നായിരുന്നു അന്‍വറിന്റെ പരിഹാസം. വന്യ ജീവികളുടെ മനസിനേക്കാള്‍ മോശമാണ്…
Read Moreഗാന്ധിനഗര്‍ എസ്എംഇ കോളജിലെ വിദ്യാര്‍ഥിയുടെ ആത്മഹത്യ; വിദ്യാർഥികളുടെ സമരം ഫലംകണ്ടു; അധ്യാപകർക്കെതിരേ നടപടി
ഗാന്ധിനഗര്‍: സ്കൂള്‍ ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ (എസ്എംഇ) ഒന്നാം വര്‍ഷ എംഎല്‍ടി വിദ്യാര്‍ഥി അജാസ് ഖാനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ രണ്ട് അധ്യാപകര്ക്കെതിരേ നടപടി. അധ്യാപകരായ സീന, റീനു എന്നിവരെയാണു സ്ഥലം മാറ്റിയത്. അജാസ് ഖാന് ജീവനൊടുക്കിയ സംഭവത്തില്‍ ആരോപണവിധേയരായ അധ്യാപകര്ക്കെതിരേ നടപടി ആവശ്യപ്പെട്ട് വിദ്യാര്‍ഥികളും രക്ഷിതാക്കളും പ്രിന്‍സിപ്പല്‍ ഓഫീസിനു മുന്നില്‍ ഇന്നലെ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ആരോപണ വിധേയരായ രണ്ട് അധ്യാപകരെയും സ്ഥലംമാറ്റാന്‍ തീരുമാനിച്ചത്. മണിമലക്കുന്ന്, പുതുപ്പള്ളി എന്നീ എസ്എംഇകളിലേക്കാണ് ഇരുവരെയും സ്ഥലം മാറ്റിയത്. ആരോപണങ്ങളില്‍ വിശദമായ അന്വേഷണം നടത്താനും തീരുമാനിച്ചു. ബിഎസ്സി എംഎല്‍ടി വിദ്യാര്‍ഥികളെ അധ്യാപകര്‍ മാനസികമായി പീഡിപ്പിക്കുകയും സമ്മര്‍ദത്തിലാക്കുകയും ചെയ്യുന്നുവെന്നാരോപിച്ച് നടത്തിയ സമരം തിരുവനന്തപുരം സ്വദേശിനി പ്രസീല ഉദ്ഘാടനം ചെയ്തു. അകാരണമായി ഇന്റേണല്‍ മാര്‍ക്ക് കുറയ്ക്കുന്നു, കുട്ടികളോട് അധ്യാപകര്‍ അസഭ്യവാക്കുകള്‍ പറയുന്നു, സര്‍വകലാശാലാ പരീക്ഷകള്‍ക്ക് കുട്ടികളില്‍ വിലക്ക് ഏര്‍പ്പെടുത്തുന്നു,…
Read Moreയുവനടിയെ ബലാത്സംഗം ചെയ്തെന്ന കേസ്; സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി; അറസ്റ്റിന് സാധ്യത
കൊച്ചി: ബലാത്സംഗക്കേസില്‍ നടന് സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. 2016ൽ തിരുവനന്തപുരം മസ്ക്കറ്റ് ഹോട്ടലില്‍വച്ച് പീഡിപിച്ചെന്ന യുവനടിയുടെ പരാതിയിലാണ് നടപടി. താന്‍ നിരപരാധിയാണെന്നും തനിക്കെതിരെയുള്ളത് അടിസ്ഥാനരഹിതമായ ആരോപണമാണെന്നും ചൂണ്ടിക്കാട്ടി സിദ്ദിഖ് നല്കിയ ഹര്‍ജിയാണ് കോടതി തള്ളിയത്. ഇതോടെ കേസിൽ അറസ്റ്റിന് സാധ്യതയുണ്ട്. 2019 മുതൽ യുവതി ആരോപണം ഉന്നയിക്കുന്നുണ്ടെന്നും അന്നില്ലാത്ത ബലാത്സംഗ ആരോപണം പിന്നീട് മനഃപൂര്‍വം തന്നെ അപമാനിക്കാൻ വേണ്ടിയാണ് യുവതി ആരോപിക്കുന്നതെന്നും സിദ്ദിഖ് കോടതിയെ അറിയിച്ചിരുന്നു. വിശദമായ വാദത്തിന് ശേഷമാണ് ജാമ്യാപേക്ഷ കോടതി തള്ളിയത്. സംഭവം നടന്നുവെന്ന് ആരോപിക്കപ്പെട്ട ഹോട്ടൽ മുറി, പരാതിക്കാരി അന്വേഷണ സംഘത്തിന് കാണിച്ചുകൊടുത്തിരുന്നു. പരാതിക്കാരിക്കൊപ്പം ഹോട്ടലിലെത്തിയ സുഹൃത്തിന്റെ മൊഴിയും രേഖപ്പെടുത്തി. തെളിവെടുപ്പ് പൂര്‍ണമായും വീഡിയോയിൽ ചിത്രീകരിച്ചിരുന്നു.
Read Moreപൂരം അലങ്കോലപ്പെട്ടു; റിപ്പോര്‍ട്ട് വരും മുമ്പ് കുറ്റവാളിയെ തീരുമാനിക്കുന്നത് ശരിയല്ലെന്ന് ടി.പി. രാമകൃഷ്ണൻ
തിരുവനന്തപുരം: തൃശൂർ പൂരം അലങ്കോലമായെന്നത് വസ്തുതയാണെന്ന് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ. റിപ്പോര്‍ട്ട് വരും മുമ്പ് കുറ്റവാളിയെ തീരുമാനിക്കുന്നത് ശരിയല്ല. അന്വേഷണ റിപ്പോര്‍ട്ട് താൻ കണ്ടിട്ടില്ല. റിപ്പോര്‍ട്ട് മുഖ്യമന്ത്രി പരിശോധിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. മുന്നണിയില്‍ പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ ചര്‍ച്ച ചെയ്യും. സിപിഐയുമായി നല്ല ബന്ധമാണ്. സിപിഐയുടെ എല്ലാ പ്രശ്നങ്ങള്‍ക്കും തനിക്ക് മറുപടി പറയാന്‍ കഴിയില്ല. ഇതുമായി ബന്ധപ്പെട്ട ജനയുഗം മുഖപ്രസംഗം വായിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം തൃശൂര്‍ പൂരം അലങ്കോലപ്പെട്ട സംഭവത്തില്‍ എഡിജിപി എം.ആര്.അജിത്കുമാറിന്റെ റിപ്പോർട്ടിനോട് ഡിജിപി വിയോജിച്ചു. ചില ചോദ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് റിപ്പോര്‍ട്ട് ഡിജിപി മുഖ്യമന്ത്രിക്ക് കൈമാറിയത്. ദേവസ്വങ്ങൾ ആസൂത്രിത നീക്കം നടത്തിയെങ്കിൽ അക്കാര്യത്തിൽ വിശദമായ അന്വേഷണം നടത്തേണ്ടതല്ലേയെന്ന് ഡിജിപി ചോദിച്ചു. പൂരത്തിന് മുമ്പുള്ള അവലോകനയോഗത്തില്‍ എഡിജിപി പങ്കെടുത്തതാണ്. പൂരം അലങ്കോലപ്പെട്ടപ്പോള്‍ സ്ഥലത്തുണ്ടായിട്ടും എഡിജിപി എന്തുകൊണ്ട് ഇടപെട്ടില്ല. റിപ്പോര്‍ട്ട് തയാറാക്കാന്‍ അഞ്ച് മാസമെടുത്തു. എന്തുകൊണ്ടാണ് ഇത്രയും…
Read Moreലോറൻസിന്റെ മൃതദേഹം മാറ്റുന്നതിനിടെ നാടകീയ രംഗങ്ങൾ: അമ്മയെ സംസ്കരിച്ച സ്ഥലത്ത് പിതാവിനേയും അടക്കണമെന്ന് മകൾ ആശ; രാഷ്ട്രീയ ഗൂഡാലോചനയെന്ന് മകൻ
കൊച്ചി: അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവ് എം. എം. ലോറന്‍സിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ നാടകീയ സംഭവ വികാസങ്ങൾ. പിതാവിന്റ മൃതദേഹം മെഡിക്കൽ കോളജിനു മെഡിക്കല്‍ കോളജിന് വിട്ടുനല്‍കരുതെന്നും അദ്ദേഹത്തിന്റെ ഭൗതിക ശരീരം പള്ളിയില്‍ അടക്കം ചെയ്യണമെന്നും പറഞ്ഞ് മകൾ ആശ പ്രതിഷേധവുമായി എത്തി. മൃതശരീരം കൊണ്ടുപോകാൻ അനുവദിക്കില്ലെന്നും സിപിഎം മൂർദാബാദ് എന്നും വിളിച്ച് ആശ മൃതശരീരത്തിൽ കെട്ടിപ്പിടച്ച് കിടന്നു. ലോറൻസിനെ തന്റെ അമ്മ ബേബിയെ സംസ്കരിച്ചിരിക്കുന്ന കലൂർ കത്രിക്കടവ് സെന്റ് ഫ്രാൻസിസ് പള്ളിയിൽ തന്നെ സംസ്കരിക്കണമെന്നാണ് ആശയുടെ ആവശ്യം. പ്രതിഷേധം ശക്തമായതോടെ ലോറന്‍സിന്റെ മറ്റൊരു മകൾ സുജാത അടക്കമുള്ള ബന്ധുക്കളടക്കൾ ഇവർക്കരികിലെത്തുകയും ചെയ്തു. സിപിഎം തന്റെ പിതാവിനെ പാർട്ടിയുടെ ആവശ്യങ്ങൾക്കായി ഉപയോഗിക്കുകയാണെന്നും ആശ ആരോപിച്ചു. അതേസമയം സംഭവത്തിൽ പ്രതികരണവുമായി മകൻ സജീവൻ രംഗത്തെത്തി. പ്രതിഷേധത്തിനു പിന്നിൽ വ്യക്തമായ രാഷ്ട്രീയ ഗൂഡാലോചന ഉണ്ടെന്ന് സജീവന് ആരോപിച്ചു.
Read Moreട്യൂഷൻ കഴിഞ്ഞുവന്ന കുട്ടിയെ പ്രതികൾ തട്ടിക്കൊണ്ടുപോയി: ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് പീഡിപ്പിച്ചു; പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേര്‍ ഉൾപ്പെടെ മൂന്നു പ്രതികൾ അറസ്റ്റിൽ
ചെന്നൈ: പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത കേസില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേര്‍ ഉൾപ്പെടെ മൂന്നു പ്രതികൾ അറസ്റ്റിൽ. ട്യൂഷൻ കഴിഞ്ഞുവന്ന കുട്ടിയെ പ്രതികൾ തട്ടിക്കൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. തുടർന്നു ബോധം വീണ്ടെടുത്ത കുട്ടി വീട്ടിൽ തിരിച്ചെത്തിയതോടെയാണു വിവരം പുറത്തറിഞ്ഞത്. സ്കൂളിൽനിന്ന് ട്യൂഷൻ ക്ലാസിലേക്ക് പോയ പെൺകുട്ടി രാത്രിയായിട്ടും തിരിച്ചെത്താത്തതോടെ വീട്ടുകാർ അന്വേഷിക്കുകയായിരുന്നു. തുടർന്ന് 7.15 ഓടെ ട്യൂഷൻ ക്ലാസിൽനിന്ന് പോയതായി വിവരം ലഭിച്ചു. രാതി ഒമ്പതോടെ കുട്ടി വീട്ടിൽ എത്തുകയായിരുന്നു. വസ്ത്രങ്ങൾ കീറി പറിഞ്ഞ് പരിക്കേറ്റിരുന്ന കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്.
Read Moreആംസ്ട്രോംഗ് വധക്കേസിലെ പ്രതി: നാടിനെ വിറപ്പിച്ച ഗുണ്ട; സീസിംഗ് രാജയെ പോലീസ് വെടിവച്ചു കൊന്നു
ചെന്നൈ: തമിഴ്നാട് ബിഎസ്പി അധ്യക്ഷൻ കെ. ആംസ്ട്രോംഗിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഗുണ്ടാനേതാവിനെ പോലീസ് വെടിവച്ചുകൊന്നു. സീസിംഗ് രാജ എന്ന കുപ്രസിദ്ധ ഗുണ്ടാത്തലവനെയാണ് ഏറ്റുമുട്ടലിൽ പോലീസ് കൊലപ്പെടുത്തിയത്. ഒരാഴ്ചയ്ക്കിടെ ആംസ്ട്രോംഗ് വധക്കേസിൽ നടക്കുന്ന രണ്ടാമത്തെ ഏറ്റുമുട്ടലാണിത്. ഒളിവിലായിരുന്ന രാജയെ ആന്ധ്രാപ്രദേശിലെ കടപ്പയിൽനിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. പിടികൂടിയ രാജയെ ചെന്നൈയിലെ നീലങ്കരൈ പ്രദേശത്തു കൊണ്ടുപോയി ഒളിപ്പിച്ച ആയുധങ്ങൾ കണ്ടെടുക്കുന്പോൾ പോലീസിനുനേരേ വെടിയുതിർത്തു. തുടർന്ന് പോലീസ് തിരിച്ചുവെടിവയ്ക്കുകയായിരുന്നു. രാജയ്ക്കെതിരെ 33 കേസുകൾ നിലവിലുണ്ടെന്നു പോലീസ് പറഞ്ഞു. തന്റെ ഭർത്താവ് ഭക്ഷണം വാങ്ങാൻ പോയപ്പോഴാണ് അറസ്റ്റ് ചെയ്തതെന്നും ആംസ്ട്രോംഗിന്റെ കൊലപാതകത്തിൽ തനിക്ക് പങ്കില്ലെന്നും രാജയുടെ ഭാര്യ പറഞ്ഞു. കഴിഞ്ഞ ജൂലായ് അഞ്ചിന് പേരാമ്പ്രയിലെ പുതിയ വീട് സന്ദർശിക്കുന്നതിനിടെയാണ് ആംസ്ട്രോംഗിന്റെ അക്രമികൾ വെട്ടിക്കൊലപ്പെടുത്തിയത്.
Read More