തിരുവനന്തപുരം: തൃശൂർ പൂരം അലങ്കോലപ്പെടുത്തിയതിനെ കുറിച്ചുള്ള എഡിജിപി അജിത്കുമാറിന്റെ അന്വേഷണ റിപ്പോർട്ടിനെ പരിഹസിച്ച് സിപിഐ മുഖപത്രത്തിൽ ലേഖനം. അജിത് കുമാർ നൽകിയത് തട്ടിക്കൂട്ട് റിപ്പോർട്ടാണെന്നും കലങ്ങാതെ കലങ്ങുന്ന നീർച്ചുഴി പോലെയാണ് പൂരം എന്നാണ് അജിത് തമ്പുരാന്റെ കണ്ടുപിടിത്തമെന്നും അജിത്കുമാറും ഓടുന്ന കുതിരയും എന്ന തലക്കെട്ടിലുള്ള ലേഖനത്തിൽ പറയുന്നു. പരിചയക്കുറവ് കൊണ്ട് കാര്യങ്ങൾ നിയന്ത്രിച്ച എസ്പിയുടേയും പൂരം നടത്തിപ്പുകാരായ തിരുവന്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടേയും തലയിൽ പഴിചാരിയുള്ള തട്ടിക്കൂട്ട് റിപ്പോർട്ട് എന്നാണ് ലേഖനം റിപ്പോർട്ടിനെ വിശേഷിപ്പിക്കുന്നത്.പൂരം കലക്കൽ വേളയിലെ ഒരു ചിത്രം പുറത്തുവന്നിട്ടുണ്ട്. ഭക്തജനങ്ങളെ അജിത് അഭിസംബോധന ചെയ്യുന്നതാണ് ഈ ചിത്രം. പൂരം പരിപാടികൾ നിയന്ത്രിക്കുന്നത് ഇയാളാണെന്ന് ചിത്രത്തിൽ നിന്ന് വ്യക്തമാണ്. എഡിജിപി രംഗത്തുള്ളപ്പോൾ കാര്യങ്ങൾ നിയന്ത്രിക്കുന്നത് വെറുമൊരു എസ്പിയാകുന്നതെങ്ങനെ? സുരേഷ് ഗോപിയെ ജയിപ്പിക്കാം എന്ന ഗൂഢാലോചനയുടെ ഓരോ നീക്കവും വീഡിയോയിൽ നിന്ന് വ്യക്തമാണ്. പൂരം കലക്കിയതിനു ചുക്കാൻ പിടിച്ച…
Read MoreCategory: Loud Speaker
മോസ്കിനുള്ളിൽ അഞ്ചുവയസുകാരിയെ പീഡിപ്പിച്ച മതപുരോഹിതൻ അറസ്റ്റിൽ
ജയ്പുർ: രാജസ്ഥാനിൽ മോസ്കിനുള്ളിൽ അഞ്ചുവയസുകാരിയെ പീഡിപ്പിച്ച മതപുരോഹിതൻ അറസ്റ്റിൽ. ആൽവാർ ജില്ലയിലാണു സംഭവം. വീടിനു പുറത്തു കളിക്കുകയായിരുന്ന പെൺകുട്ടിയെ മതപുരോഹിതനായ അസ്ജാദ് (22) അകത്ത് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. കുട്ടിയെ കാണാതായതിനെത്തുടർന്ന് അമ്മ അന്വേഷിച്ച് മോസ്കിൽ എത്തിയതോടെയാണു സംഭവം പുറത്തറിയുന്നത്. തുടർന്ന് പോലീസ് ഇയാളെ പിടികൂടുകയായിരുന്നു.
Read More‘ഭീകരവാദത്തെ പാതാളത്തിൽ അടക്കം ചെയ്യും, ഭീകരരെ തുടച്ചുനീക്കപ്പെടുന്നതുവരെ പാകിസ്ഥാനുമായി സംഭാഷണത്തിനില്ല’: അമിത് ഷാ
ശ്രീനഗർ: ഭീകരവാദത്തെ പാതാളത്തിൽ അടക്കം ചെയ്യുമെന്നും ഭീകരരെ തുടച്ചുനീക്കപ്പെടുന്നതുവരെ പാകിസ്ഥാനുമായി സംഭാഷണത്തിനില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. യുവാക്കളോടാണു തനിക്കു സംസാരിക്കേണ്ടതെന്നും പാക്കിസ്ഥാനോടല്ലെന്നും അമിത് ഷാ പറഞ്ഞു. അതിര്‍ത്തി പ്രദേശങ്ങളുടെ സുരക്ഷയ്ക്കായി നിര്‍മിച്ച ഭൂഗര്‍ഭ നിലവറയുടെ അവശ്യമില്ല. അതിർത്തിക്കപ്പുറത്തേക്കു വെടിവയ്ക്കാൻ ആര്‍ക്കും അധികാരമില്ല. അങ്ങനെ വെടിവച്ചാല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഭീകരവാദികളെയും കല്ലെറിയുന്നവരെയും ജയില്‍ മോചിതരാക്കില്ല. ഇത് മോദി സര്‍ക്കാരാണ്. ഭീകരവാദത്തെ പാതാളത്തിലേക്ക് അടക്കം ചെയ്യും. ഒരു ഭീകരവാദിയെയും മോചിപ്പിക്കില്ലെന്നും അമിത് ഷാ പറഞ്ഞു.
Read Moreസുരേഷ്ഗോപിയുടെ വിജയം പൂരം കലക്കിയതുകൊണ്ടല്ല: അദ്ദേഹത്തിന്റെ വിജയത്തെ മാനം കെടുത്താൻ ശ്രമിച്ച സതീശൻ മാപ്പ് പറയണം; ബി. ഗോപാലകൃഷ്ണൻ
തൃശൂര്‍: ലോക്സഭ തെരഞ്ഞടുപ്പ് തോല്‍വി സംബന്ധിച്ച കെപിസിസി ഉപസമിതി റിപോർട്ട് സ്വാഗതം ചെയ്യുന്ന് എന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ബി. ഗോപാലകൃഷ്ണന്. പൂരം കലക്കിയതുകൊണ്ടാണ് സുരേഷ് ഗോപി തെരഞ്ഞെടുപ്പിൽ ജയിച്ചതെന്ന് പറഞ്ഞ വി. ഡി. സതീശൻ പ്രസ്താവന പിൻവലിച്ച മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജീവകാരുണ്യ പ്രവർത്തനങ്ങളിലെ സുരേഷ് ഗോപിയുടെ ഇടപെടൽ കൊണ്ടാണ് വിജയം വരിക്കാൻ സാധിച്ചത്. അദ്ദേഹത്തിന്റെ വിജയത്തെ മാനം കെടുത്താൻ ശ്രമിക്കുകയാണ് സതീശൻ ചെയ്തതെന്ന് ബിജെപി ആരോപിച്ചു. പ്രതിപക്ഷ നേതാവ് തന്റെ പ്രസ്താവന പിൻവലിക്കാൻ തയ്യാറായില്ലെങ്കിൽ നിയമ നടപടികളുമായി ബിജെപി മുന്നോട്ടു പോകുമെന്നും ബി. ഗോപാലകൃഷ്ണന് അറിയിച്ചു.
Read Moreഓണ വിപണി: സപ്ലൈക്കോയ്ക്കും കണ്‍സ്യൂമർഫെഡിനും നേട്ടം
തൊടുപുഴ: ഓണക്കാലത്ത് സാധാരണക്കാർക്ക് ന്യായവിലയ്ക്ക് സാധനങ്ങൾ ലഭ്യമാക്കാൻ സർക്കാർ ഒരുക്കിയ വിപണികളിൽനിന്നു മെച്ചപ്പെട്ട വരുമാനം. സപ്ലൈക്കോ, കണ്‍സ്യൂമർഫെഡ്, കുടുംബശ്രീ ഓണച്ചന്തകളിലൂടെയാണ് ഇത്തവണ മെച്ചപ്പെട്ട വരുമാനം നേടാനായത്. കോടികളുടെ വരുമാനമാണ് ഓണച്ചന്തകളിലൂടെ ലഭ്യമായത്. സപ്ലൈക്കോയുടെ ആഭിമുഖ്യത്തിൽ തൊടുപുഴയിൽ ജില്ലാഫെയർ സംഘടിപ്പിച്ചിരുന്നു. ഇതിനു പുറമേ താലൂക്ക് ഫെയറുകളും നടത്തി. ഇതിലൂടെ ആകെ 1.21 കോടിയാണ് വരുമാനമുണ്ടായത്. തൊടുപുഴ, നെടുങ്കണ്ടം, മൂന്നാർ ഡിപ്പോകൾക്ക് കീഴിലെ താലൂക്ക് ഫെയറുകളുടെയും ജില്ലാ ഫെയറിന്റെയും ചേർത്തുള്ള വരുമാനമാണിത്. ജില്ലാ ഫെയറിൽ മാത്രം നടന്ന വിൽപ്പനയിലൂടെ 7,92,315 രൂപയാണ് ലഭിച്ചത്. കഴിഞ്ഞ ആറിനാണ് ഓണച്ചന്തകൾ തുടങ്ങിയത്. ഉത്രാടനാളായ 14ന് അവസാനിച്ചു. സബ്സിഡി, നോണ്‍ സബ്സിഡി സാധനങ്ങളും ഹോർട്ടികോർപ്, കുടുംബശ്രീ, മിൽമ ഉത്പന്നങ്ങളും വിൽപ്പനയ്ക്കുണ്ടായിരുന്നു. പകൽ രണ്ടു മുതൽ നാലു വരെയുള്ള സമയത്ത് വാങ്ങിയാൽ 45 ശതമാനംവരെ അധിക ഡിസ്കൗണ്ടും അനുവദിച്ചിരുന്നു. സബ്സിഡിയിതര സാധനങ്ങൾക്ക് അഞ്ചുമുതൽ 50 ശതമാനം…
Read Moreരാജി വച്ചത് അഴിമതി ആരോപണങ്ങളില്‍ വേദനിച്ച്; ദില്ലിയിൽ സ്വന്തമായി ഒരു വീട് പോലും ഇല്ല; ജനങ്ങളുടെ ആശിർവാദം മാത്രമാണ് ഏക സമ്പാദ്യം; അരവിന്ദ് കെജ്രിവാള്
ന്യൂഡൽഹി: തനിക്കെതിരേ പ്രതിപക്ഷവും കേന്ദ്ര ഏജന്‍സികളും നടത്തിയ അഴിമതി ആരോപണങ്ങളില്‍ വേദനിച്ചാണ് രാജി വച്ചതെന്ന് മുൻമുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ സത്യസന്ധതയെ കടന്നാക്രമിക്കുകയും ആം ആദ്മി പാര്‍ട്ടി നേതാക്കളെ ജയിലില്‍ അടയ്ക്കുകയും ചെയ്തുവെന്ന് കെജ്രിവാള് ആരോപിച്ചു. ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ നടന്ന ‘ജനതാ കി അദാലത്ത്’ പരിപാടിയില്‍ സംസാരിക്കുന്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ആംആദ്മിയെ തകർക്കാൻ മോദി ശ്രമിച്ചതിന്റെ ഫലമാണ് വ്യാജ കേസുകളിൽ ഞങ്ങളെ ജലിലിൽ അടച്ചത്. തനിക്ക് ദില്ലിയിൽ സ്വന്തമായി ഒരു വീട് പോലും ഇല്ല. ജനങ്ങളുടെ ആശിർവാദം മാത്രമാണ് ഏക സമ്പാദ്യമെന്നും കേജ്രിവാൾ പറഞ്ഞു.
Read Moreകള്ളന്മാൻ ആരങ്ങുവാഴും കാലം: എടിഎം കുത്തിത്തുറന്ന് ഒരു കോടി രൂപ കവർന്നു
ആന്ധ്ര: എടിഎം കുത്തിത്തുറന്ന് ഒരു കോടി രൂപ കവർന്നു. ആന്ധ്രാപ്രദേശിലെ കടപ്പയിലാണ് സംഭവം. രണ്ട് എടിഎം ലാണ് കവർച്ച നടന്നത്. ഒന്നിൽ നിന്നും 65 ലക്ഷം രൂപയും, തൊട്ടടുത്തുള്ള മറ്റൊരു എടിമിൽ നിന്ന് 35 ലക്ഷം രൂപയുമാണ് കവർന്നത്. സിസിടിവി ഇല്ലന്ന് ഉറപ്പുവരുത്തിയ ശേഷമാണ് കവർച്ച നടത്തിയത്. നേരിട്ട് എടിഎം അടിച്ചുപൊളിച്ച് രൂപ കൈക്കലാക്കുകയായിരുന്നു. സമീപത്തെ വീടുകളിലും മോഷണം പതിവാണെന്ന് നാട്ടുകാർ ആരോപിച്ചു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കവർച്ചയ്ക്ക് പിന്നിൽ വലിയ സംഘം തന്നെയുണ്ടെന്ന് പോലീസ് വ്യക്തമാക്കി.
Read Moreഗുണമേന്മയുള്ള പാലില്‍ നിന്നാണ് ഞങ്ങള്‍ നെയ്യ് ഉല്‍പ്പാദിപ്പിക്കുന്നത്: തിരുപ്പതി ക്ഷേത്രത്തിൽ നെയ്യ് വിതരണം ചെയ്യുന്ന വാർത്ത നിഷേധിച്ച് അമുൽ
മുംബൈ: തിരുപ്പതി ദേവസ്ഥാനത്തിന് ഇതുവരെ നെയ്യ് നൽകിയിട്ടില്ലെന്ന് വ്യക്തമാക്കി ക്ഷീരോൽപ്പന്ന വിതരണക്കാരായ അമുൽ. തിരുപ്പതി ലഡ്ഡുവിൽ നെയ്യിന് പകരം മൃഗക്കൊഴുപ്പ് ഉപയോഗിച്ചുവെന്ന വിവാദ ആരോപണത്തിനു പിന്നാലെയാണ് അമുലിന്റെ പ്രതികരണം. എക്സിൽ പുറത്തിറക്കിയ പ്രസ്താവനയിലാണ് കന്പനിയുടെ വിശദീകരണം. ഞങ്ങൾ ഒരിക്കലും ടിടിഡിക്ക് അമുൽ നെയ്യ് വിതരണം ചെയ്തിട്ടില്ല. ഗുണമേന്മയുള്ള പാലില്‍ നിന്നാണ് ഞങ്ങള്‍ നെയ്യ് ഉല്‍പ്പാദിപ്പിക്കുന്നത്. ഞങ്ങളുടെ പ്ലാന്റുകളിലേക്ക് എത്തുന്ന പാല് നിരവധി തവണ ഗുണനിലവാരം പരിശോധനകൾക്ക് വിധേയമാക്കിയ ശേഷമാണ് ഉപയോഗിക്കുന്നത്. അതിനാല്‍ അമുലിനെതിരെ ഇത്തരം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്, എന്ന് പ്രസ്താവനയില്‍ പറയുന്നു.
Read Moreഗംഗാവലി പുഴയിൽ തെരച്ചിൽ തുടരുന്നു; വാഹനത്തിന്റെ റേഡിയേറ്റർ കണ്ടെത്തി; പ്രദേശത്തെ മണ്ണ് മാറ്റാൻ ആരംഭിച്ചു
അങ്കോല: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുനായുള്ള തെരച്ചിൽ തുടരുന്നു. ഗംഗാവലി പുഴയിൽ നിന്ന് സൈന്യം മാർക്ക് ചെയ്ത സ്ഥലത്ത് ഡ്രഡ്ജിംഗ് കമ്പനിയുടെ ഡൈവർ നടത്തിയ പരിശോധനയിൽ കൂടുതൽ ലോഹഭാഗം കണ്ടെത്തി. ലോറിഎൻജിന്റെ റേഡിയേറ്റർ തണുപ്പിക്കുന്ന ചെറിയ കൂളിംഗ് ഫാനും അതിന് ചുറ്റമുള്ള വളയവുമാണ് കിട്ടിയത്. എന്നാല്‍ ഇത് അർജുന്റെ ലോറിയുടേത് ആണോ എന്ന് ഉറപ്പിക്കാൻ ഇപ്പോൾ കഴിയില്ല. നാവികസേന പുഴയിൽ മാർക്ക് ചെയ്ത് നൽകിയ സിപി4 എന്ന പോയന്റിലാണ് ഇന്ന് തെരച്ചിൽ നടത്തുന്നത്. കൂളിംഗ് ഫാന്‍ കണ്ടെത്തിയതിന്റെ അടുത്തു നിന്നാണ് ലോറിയുടെ ജാക്കിയും കിട്ടിയത്. പുഴയുടെ അടിയിൽ സ്കൂട്ടറും തടിക്കഷണങ്ങളും കണ്ടെത്തിയെന്ന് ഈശ്വർ മൽപെ പറഞ്ഞു. റേഡിയേറ്റർ കൂളിംഗ് ഫാൻ കിട്ടിയ സ്ഥലത്ത് വിശദമായി പരിശോധന നടത്തുമെന്ന് അധികൃതർ പറഞ്ഞു.
Read Moreഷിരൂർ ദൗത്യം: ഡ്രഡ്ജര്‍ ഉപയോഗിച്ചുള്ള തെരച്ചില്‍ മൂന്നുദിവസം മാത്രം
കോഴിക്കോട്: കര്‍ണാടകത്തിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ ലോറി ഡ്രൈവര്‍ അര്ജുന് ഉള്‍പ്പെടെയുള്ളവരെ കണ്ടെത്തുന്നതിനു ഡ്രഡ്ജര്‍ ഉപയോഗിച്ചുള്ള തെരച്ചില്‍ മൂന്നുദിവസത്തേക്കു മാത്രമാണെന്ന് ഡ്രഡ്ജിംഗ് കമ്പനി മാനേജിംഗ് ഡയറക്ടര്‍ മഹേന്ദ്ര ഡോഗ്രെ. മൂന്നു ദിവസത്തേക്കുള്ള കരാര്‍ ആണ് നിലവില്‍ ഉണ്ടാക്കിയിട്ടുള്ളത്. എന്നാല്‍, ദൗത്യം പത്തുദിവസമെങ്കിലും നീളാന്‍ സാധ്യതയുണ്ടെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഗോവയില്‍നിന്ന് ഒരു കോടി രൂപ ചെലവഴിച്ചാണ് ഡ്രഡ്ജര്‍ കൊണ്ടുവന്നിട്ടുള്ളത്. കര്‍ണാടക സര്‍ക്കാരാണ് ചെലവു വഹിക്കുന്നത്. രാവിലെ എട്ടു മുതല്‍ വൈകിട്ട് ആറുവരെയാണു തെരച്ചില്‍ . ഇരുട്ടുവീണു കഴിഞ്ഞാല്‍ തെരച്ചില്‍ ഉണ്ടാവില്ല. ഓഗസ്റ്റ് 17ന് ആണ് മണ്ണുനീക്കാന്‍ കഴിയാത്തതിനാല്‍ ഗംഗാവലി പുഴയിലുള്ള തെരച്ചില്‍ അവസാനിപ്പിച്ചത്. അര്‍ജുന്റെ കുടുംബം കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ കണ്ട് നിവേദനം നല്‍കിയതോടെയാണ് പുരോഗതിയുണ്ടായത്. ഒടുവില്‍ കര്‍ണാടക സര്‍ക്കാര്‍ തന്നെ ഈ തുക വഹിക്കാന്‍ തയാറായി.
Read More