ശാസ്താംകോട്ട: മദ്യലഹരിയിൽ കാറിടിപ്പിച്ച് സ്കൂട്ടർ യാത്രക്കാരിയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളുടെ ലഹരി മാഫിയാ ബന്ധം അന്വേഷിക്കാൻ പോലീസ് തീരുമാനം. മാത്രമല്ല പ്രതികളെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് വിശദമായ തെളിവെടുപ്പും നടത്തേണ്ടതുണ്ട്. ഇതിനായി പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പോലീസ് അടുത്ത പ്രവൃത്തി ദിവസം അപേക്ഷ നൽകും. മൈനാഗപ്പള്ളി ആനൂർക്കാവ് പഞ്ഞിപുല്ലുവിള വീട്ടിൽ നൗഷാദിന്റെ ഭാര്യ കുഞ്ഞുമോൾ (45) ആണ് തിരുവോണ ദിവസം നാട്ടുകാർ നോക്കിനിൽക്കെ ദാരുണമായി കൊല്ലപ്പെട്ടത്. കാർ ഓടിച്ചിരുന്ന കരുനാഗപ്പള്ളി ഇടക്കുളങ്ങര പുന്തല തെക്കതിൽ മുഹമ്മദ് അജ്മൽ (29), ഇയാളുടെ സുഹൃത്തും കരുനാഗപ്പള്ളി സ്വകാര്യ ആശുപത്രിയിലെ ഡോക്ടറുമായ നെയ്യാറ്റിൻകര സ്വദേശിനി ശ്രീക്കുട്ടി (27) എന്നിവരാണ് അറസ്റ്റിലായത്. ഇവർ ഇപ്പോൾ തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലിൽ റിമാൻഡിലാണ്. ഇരുവരും മദ്യ ലഹരിയിലായിരുന്നു എന്നാണ് സ്ഥിരീകരിച്ചിട്ടുള്ളത്. മദ്യത്തോടൊപ്പം മയക്കുമരുന്നും ഇവർ ഉപയോഗിച്ചിരുന്നതായി പോലീസ് സംശയിക്കുന്നു. അങ്ങനെയെങ്കിൽ മയക്കുമരുന്ന് ഇവർക്ക് എവിടുന്ന് കിട്ടി,…
Read MoreCategory: Loud Speaker
ഇ – ടിക്കറ്റിംഗ് അട്ടിമറിച്ചത് ബി. ഉണ്ണികൃഷ്ണന് ഉള്‍പ്പെടെയുള്ളവര്‍: സിനിമ സംഘടനകളുടെ തലപ്പത്തുള്ളവരുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണം; സാന്ദ്രാ തോമസ്
കൊച്ചി: ഓണ്‍ലൈന്‍ സിനിമ ടിക്കറ്റ് ബുക്കിംഗ് സംവിധാനം അട്ടിമറിച്ചത് ബി ഉണ്ണികൃഷ്ണന് ആണെന്ന ഉണ്ണി ശിവപാലിന്റെ ആരോപണത്തെ പിന്തുണച്ച് നിര്‍മാതാവ് സാന്ദ്രാ തോമസ്. ബി. ഉണ്ണികൃഷ്ണന് ഉള്‍പ്പെടെയുള്ളവരാണ് ഇ – ടിക്കറ്റിംഗ് അട്ടിമറിച്ചത്. സഹായം തേടി അന്ന് ഉണ്ണി ശിവപാല്‍ വിളിച്ചിരുന്നു എന്നും സാന്ദ്ര പറഞ്ഞു. സര്‍ക്കാര്‍ സംവിധാനം നടപ്പായിരുന്നെങ്കില്‍ കൊള്ള അവസാനിക്കുമായിരുന്നു എന്നും അവർ കൂട്ടിച്ചേർത്തു. സിനിമ സംഘടനകളുടെ തലപ്പത്ത് ഉള്ളവരുടെ സാമ്പത്തിക സ്രോതസിനെ കുറിച്ച് അന്വേഷിക്കണമെന്നും താരം ആവശ്യപ്പെട്ടു. അതേസമയം, കുറഞ്ഞ ചെലവിൽ ടിക്കറ്റ് ബുക്ക് ചെയ്യാവുന്ന സംവിധാനം വൻകിട കമ്പനിക്ക് വേണ്ടി ഉണ്ണികൃഷ്ണൻ അട്ടിമറിച്ചെന്നാണ് ഉണ്ണി ശിവപാലിന്റെ ആരോപണം.
Read Moreവയനാട് ദുരിതാശ്വാസത്തിന്റെ വിശ്വാസ്യത തകർന്നു: സൗജന്യമായി കിട്ടിയ സ്ഥലത്താണ് മൃതദേഹം ദഹിപ്പിച്ചത്; വി. ഡി. സതീശൻ
കൊച്ചി: വയനാട് ദുരന്തത്തിൽ സർക്കാർ ചെലവാക്കിയ കണക്ക് പുറത്തുവന്ന വിഷയത്തിൽ പ്രതികരണമറിയിച്ച് പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ. വയനാട് ദുരിതാശ്വാസത്തിന്റെ വിശ്വാസ്യത തകർന്നുവെന്ന് സതീശൻ ആരോപിച്ചു. സൗജന്യമായി കിട്ടിയ സ്ഥലത്താണ് മൃതദേഹം ദഹിപ്പിച്ചത്. എംഎൽഎയും സന്നദ്ധ പ്രവർത്തകരുമാണ് അത് ചെയ്തത്. കേന്ദ്ര സർക്കാരിന് കൊടുത്ത മെമ്മോറണ്ടമെന്ന് മുഖ്യമന്ത്രി പറയുന്നു. ഇന്നലെയാണോ ഇതു കൊടുക്കേണ്ടതെന്ന് അദ്ദേഹം ചോദിച്ചു. സർക്കാറിനൊപ്പമാണ് ഞങ്ങൾ. മെമ്മൊറാണ്ടം തയ്യാറാക്കേണ്ടത് ഇങ്ങനെ അല്ല. കിട്ടേണ്ട തുക കൂടി കിട്ടില്ല. സർക്കാർ പുനർവിചിന്തനം നടത്തണം. വലിയ അപാകത ഉണ്ടായി. സർക്കാരിനെ കുറ്റം പറയാനാണെങ്കിൽ വേറെ എന്തൊക്കെ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിൽ ഒരു സംസ്കാരം ഉണ്ടാക്കണം. സർക്കാർ പറയട്ടെ. അവർക്ക് പണം ആവശ്യമുണ്ട്. അഡ്വാൻസ് തുക കിട്ടിയിട്ടില്ല. സർക്കാരിന് ഒരു പരാതിയും ഇല്ല. പിന്നെ ഞങ്ങൾ പരാതിയുമായി എങ്ങനെ പോകുമെന്നും സതീശൻ പറഞ്ഞു. …
Read Moreഒരു മൃതദേഹം സംസ്കരിക്കുന്നതിന് 75000, ദുരിതാശ്വാസ ക്യാമ്പിലുള്ളവരുടെ വസ്ത്രങ്ങൾക്കായി 11 കോടി; വയനാട്ടിൽ ചെലവിട്ട കോടികളുടെ കണക്കുമായി സർക്കാർ
കോഴിക്കോട്: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിലെ പ്രവർത്തനങ്ങളിൽ ചെലവഴിച്ച തുകയുടെ കണക്ക് പുറത്തുവിട്ട് സർക്കാർ. പുറത്തു വന്ന കണക്കുകൾ അനുസരിച്ച് ദുരിതബാധിതർക്ക് നൽകിയതിനെക്കാൾ തുക ചെലവഴിച്ചത് വോളണ്ടിയർമാർക്കാണ്. ഒരു മൃതദേഹം സംസ്കരിക്കുന്നതിന് 75000 രൂപ ചെലവായെന്നാണ് സര്‍ക്കാര്‍ കണക്ക്. 359 മൃതദേഹങ്ങൾ സംസ്കരിക്കുന്നതിന് 2 കോടി 76 ലക്ഷം ചെലവിട്ടു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ദുരിത ബാധിതര്‍ക്കായുളള വസ്ത്രങ്ങൾശേഖരിച്ച് നൽകിയിരുന്നു. ആവശ്യത്തിലേറെ വസ്ത്രങ്ങൾ ലഭിച്ചിട്ടുണ്ടെന്നായിരുന്നു മുഖ്യമന്ത്രിയടക്കം വാർത്താ സമ്മേളനത്തിൽ പറഞ്ഞിട്ടുണ്ടായിരുന്നത്. എന്നാൽ കണക്ക് പുറത്ത് വന്നപ്പോൾ ദുരിതാശ്വാസ ക്യാമ്പിലുള്ളവരുടെ വസ്ത്രങ്ങൾക്കായി 11 കോടി ചിലവായെന്നാണ് പറയുന്നത്. ദുരിതബാധിതരേക്കാൾ കൂടുതൽ കാശ് ചെലവിട്ടത് വളണ്ടിയർമാർക്ക് വേണ്ടിയാണ്. വൊളണ്ടിയര്‍മാരുടെ വണ്ടി ചെലവിനും ഭക്ഷണത്തിനും 14 കോടി ചിലവാക്കി. വൊളണ്ടിയർമാരുടെ ഗതാഗതത്തിന് മാത്രം 4 കോടി ചെലവായി. ദുരിതാശ്വാസ ക്യാമ്പുകളിലെ ജനറേറ്റർ ചെലവ് 7കോടിയെന്നാണ് സർക്കാര്‍ സത്യവാങ്മൂലം പരാമർശിച്ചുള്ള കോടതി റിപ്പോർട്ടിൽ പറയുന്നത്.…
Read Moreവിദ്യാർഥിനിയെ മദ്യപിച്ചെത്തി ശല്യം ചെയ്തു: മുണ്ടുരിഞ്ഞ് പോസ്റ്റിൽ കെട്ടിയിട്ട് നാട്ടുകാർ
കൊല്ലം: ട്യൂഷൻ കഴിഞ്ഞ് പോയ വിദ്യാർഥിനിയെ മദ്യപിച്ച് ശല്യം ചെയ്തയാളെ പോസ്റ്റിൽ കെട്ടിയിട്ട് നാട്ടുകാർ. കാറിലായിരുന്ന പെൺകുട്ടിയെ ഇയാൾ കടന്നുപിടിച്ചെന്നാണ് പുറത്തുവരുന്ന വിവരം. കൊല്ലം കൊട്ടാരക്കരയിലാണ് സംഭവം. സംഭവത്തിന് തൊട്ടുപിന്നാലെ ട്യൂഷൻ പഠിപ്പിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ടിലെ അധ്യാപകനും വിദ്യാർഥികളും ചേർന്ന് ഇയാളെ പിടികൂടുകയായിരുന്നു. തുടർന്ന് നാട്ടുകാരും കൂടി റോഡരികിലെ പോസ്റ്റിൽ ഇയാളെ കെട്ടിയിട്ടു. യുവാവിന്റെ മുണ്ടൂരിയാണ് പോസ്റ്റിൽ കെട്ടിയത്. വിവരം അറിയിച്ചതിന് പിന്നാലെ പോലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. വണ്ടിയിൽ കയറാൻ കൂട്ടാക്കാതെ നിന്ന യുവാവിനെ പോലീസ് എടുത്താണ് വണ്ടിക്കുള്ളിലാക്കിയത്.
Read Moreആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിൽ മദ്യലഹരിയിൽ ചികിത്സ തേടിയെത്തിയ രോഗി വനിതാ ഡോക്ടറെ കൈയേറ്റം ചെയ്തു
ആലപ്പുഴ: ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിൽ രോഗി വനിതാ ഡോക്ടറെ കൈയേറ്റം ചെയ്തു. ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തിയ തകഴി സ്വദേശി ഷൈജുവാണ് വനിതാ ഡോക്ടറെ മർദിച്ചത്. ശസ്ത്രക്രിയ അത്യാഹിത വിഭാഗം ഹൗസ് സർജനായ ഡോക്ടർ അഞ്ജലിക്കാണ് മർദനത്തിൽ പരിക്കേറ്റത്. ഷൈജു നെറ്റിയിൽ മുറിവുമായാണ് ആശുപത്രിയിൽ എത്തിയത്. മുറിവിൽ തുന്നലിടുന്നതിനിടെയായിരുന്നു ഡോക്ടർക്ക് നേരെ ആക്രമണം ഉണ്ടായത്. സുരക്ഷാ ജീവനക്കാർ ചേർന്നാണ് ഷൈജുവിനെ പിടിച്ചുമാറ്റിയത്. രോഗി മദ്യലഹരിയിലായിരുന്നെന്നും തന്റെ കൈപിടിച്ചു തിരിച്ചുവെന്നും സംഭവത്തെ കുറിച്ച് ഡോക്ടർ പറഞ്ഞു. ആക്രമണത്തിന് പിന്നാലെ ഷൈജു രക്ഷപ്പെട്ടെന്നാണ് വിവരം. പോലീസ് ഇയാൾക്കായി തിരച്ചിൽ ആരംഭിച്ചു.
Read Moreസ്കൂട്ടർ യാത്രക്കാരി കാറിടിച്ച് മരിച്ച സംഭവം: ഒളിവിൽ പോയ പ്രതി അറസ്റ്റിൽ
കൊല്ലം: മൈനാഗപ്പള്ളി ആനൂർകാവിൽ കാറിടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ച സംഭവത്തിൽ കാർ ഓടിച്ച യുവാവ് അറസ്റ്റിൽ. കരുനാഗപ്പള്ളി സ്വദേശി അജ്മൽ ആണ് പിടിയിലായത്. അജ്മലും ഒപ്പമുണ്ടായിരുന്ന ഡോക്ടറായ യുവതിയും മദ്യപ്പിച്ചിരുന്നതായി പോലീസ് പറഞ്ഞു. ഒരു സുഹൃത്തിന്റെ വീട്ടിൽ പാർട്ടി കഴിഞ്ഞ് വരുമ്പോഴാണ് അപകടമുണ്ടായത്. നാട്ടുകാർ ആക്രമിക്കുമോയെന്ന് ഭയന്നാണ് മുന്നോട്ടു വാഹനമെടുത്ത് പോയതെന്ന് പ്രതി പറഞ്ഞു. ഒളിവിൽ പോയ അജ്മലിനെ പതാരത്ത് നിന്നാണ് ശാസ്താംകോട്ട പോലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസമാണ് അജ്മൽ ഓടിച്ച കാറിടിച്ച് മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോൾ മരിച്ചത്. റോഡിലേക്ക് ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ കുഞ്ഞുമോളുടെ ശരീരത്തിലൂടെ കാർ കയറ്റിയിറക്കി അജ്മലും ഒപ്പമുണ്ടായിരുന്ന സ്വകാര്യ ആശുപത്രിയിലെ വനിതാ ഡോക്ടർ ശ്രീക്കുട്ടിയും രക്ഷപ്പെടുകയായിരുന്നു. സംഭവസ്ഥലത്ത് ആളുകൾ ഓടികൂടിയതോടെ കാർ നിർത്താതെ ഇവർ പോകുകയായിരുന്നു. അജ്മലിനൊപ്പം കാറിലുണ്ടായിരുന്ന വനിതാ ഡോക്ടറെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
Read Moreമാധ്യമപ്രവർത്തക പി. എസ്. രശ്മി അന്തരിച്ചു
തിരുവനന്തപുരം: ജനയുഗം തിരുവനന്തപുരം ബ്യൂറോ ചീഫ് പി. എസ്. രശ്മി (38) അന്തരിച്ചു. ക്തസമ്മർദം കുറഞ്ഞതിനെ തുടർന്ന് വീട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. മൃതദേഹം നിലവില്‍ ഈരാറ്റുപേട്ട ആശുപത്രിയിലാണ്. പോസ്റ്റുമോർട്ടത്തിന് കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകും. അതിന് ശേഷം പാലാ ജനറൽ ഹോസ്പിറ്റലിൽ മോർച്ചറിയിൽ സൂക്ഷിക്കും. നാളെ രാവിലെ വീട്ടിലേക്ക് കൊണ്ടുപോകും. തുടർന്ന് വൈകിട്ട് മൂന്നിനായിരിക്കും സംസ്കാരം നടക്കുക. ഭർത്താവ് ദീപപ്രസാദ് ടൈംസ് ഓഫ് ഇന്ത്യയിൽ ഫോട്ടോഗ്രാഫർ ആണ്.
Read Moreതെരഞ്ഞെടുപ്പിന് നാലു ദിവസം കൂടി: കാഷ്മീരിൽ ഭീകരരുമായി ഏറ്റുമുട്ടൽ; രണ്ട് സൈനികർക്ക് വീരമൃത്യു
ശ്രീനഗർ: ജമ്മുകാഷ്മീരിലെ കിഷ്ത്വാറിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ടു സൈനികർക്ക് വീരമൃത്യു. രണ്ടു സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തു. പ്രദേശത്ത് ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ പിങ്ഗ്നൽ ദുഗഡ്ഡ വനമേഖലയിലെ നൈഡ്ഗാം ഗ്രാമത്തിലെ വനത്തിൽ തെരച്ചിൽ നടത്തുന്നതിനിടെ ഭീകരർ സൈനികർക്കുനേരെ വെടിയുതിർക്കുകയായിരുന്നു. നായിബ് സുബേദാർ വിപൻ കുമാർ, സിപോയി അരവിന്ദ് സിംഗ് എന്നീ സൈനികരാണ് വീരമൃതു വരിച്ചത്. സ്ഥലത്ത് ഏറ്റുമുട്ടൽ തുടരുകയാണെന്നാണു റിപ്പോർട്ട്. കഠ്വയിലെ ഖാന്ദാരയിൽ നടന്ന മറ്റൊരു ഏറ്റുമുട്ടലിൽ സുരക്ഷാസൈന്യം രണ്ടു ഭീകരരെ വധിച്ചു. ഇവരിൽനിന്ന് എകെ 47 തോക്കുകളും പിസ്റ്റളും മാഗസിനുകളും മൊബൈൽ ഫോണും പിടികൂടി. കാഷ്മീരിൽ നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേയാണു പ്രദേശത്ത് ഭീകരാക്രമണം നടന്നത്. സെപ്റ്റംബർ 18 മുതലാണ് വോട്ടെടുപ്പ്.
Read Moreനദിയിൽ കുളിക്കാനിറങ്ങിയ എട്ടു പേർ മുങ്ങിമരിച്ചു
അഹമ്മദാബാദ്: ഗുജറാത്തിൽ നദിയിൽ കുളിക്കാനിറങ്ങിയ എട്ട് പേർ മുങ്ങി മരിച്ചു. ഗാന്ധിനഗർ ജില്ലയിൽ ദെഹ്ഗാം താലൂക്കിലെ വസ്ന സൊഗ്തി ഗ്രാമത്തിലാണ് ദാരുണമായ സംഭവം നടന്നത്. മെഷ്വോ നദിയിൽ കുളിക്കാൻ ഇറങ്ങിയ എട്ട് ഗ്രാമവാസികൾ മരിക്കുകയായിരുന്നു. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. നദിയിൽ ഗണേശ വിഗ്രഹം നിമജ്ജനം ചെയ്യാൻ എത്തിയ ഗ്രാമവാസികളാണ് അപകടവിവരം ഉദ്യോഗസ്ഥരെ അറിയിച്ചത്. മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിൽ എട്ട് മൃതദേഹങ്ങൾ കണ്ടെടുത്തു. നദിയിൽ കുളിക്കാൻ എത്തിയവരാണ് മുങ്ങി മരിച്ചതെന്ന് അധികൃതർ പറഞ്ഞു. അപകടമുണ്ടായ സ്ഥലത്തിന് അൽപം അകലെയായി ഒരു ചെക്ക് ഡാമിന്റെ നിർമാണ പ്രവൃത്തികൾ നടന്നുവരുന്നുണ്ട്. ഇത് കാരണം നദിയിലെ ജലനിരപ്പ് അടുത്തിടെ ഉയർന്നു. ഇത് മനസിലാക്കുന്നതിൽ വന്ന വീഴ്ചയാകാം അപകടത്തിൽ കലാശിച്ചതെന്നാണ് അധികൃതരുടെ നിഗമനം. വിശദമായ അന്വേഷണം നടന്നുവരുന്നു.
Read More