ഓടുന്ന ട്രെയിനിൽ ബാലികയെ പീഡിപ്പിച്ചു: റെയിൽവേ കരാർ ജീവനക്കാരനെ യാത്രക്കാർ തല്ലിക്കൊന്നു

കാൺപുർ: ഓടുന്ന ട്രെയിനിൽ പതിനൊന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ച റെയിൽവേ കരാർ ജീവനക്കാരനെ ‍യാത്രക്കാർ ട്രെയിനിൽവച്ച് തല്ലിക്കൊന്നു. ലക്നോവിനും കാൺപുരിനും ഇടയിൽ സർവീസ് നടത്തുന്ന ഹംസഫർ എക്സ്പ്രസിൽ കഴിഞ്ഞദിവസം രാത്രിയായിരുന്നു സംഭവം. ബിഹാർ സ്വദേശിയായ പ്രശാന്ത്കുമാർ (34) ആണു കൊല്ലപ്പെട്ടത്. ഇയാളെ കുട്ടിയുടെ ബന്ധുക്കളും മറ്റു യാത്രക്കാരും ചേർന്ന് പിടികൂടി മർദിക്കുകയായിരുന്നു. അമ്മ മാറിയ തക്കംനോക്കി, പതിനൊന്നുകാരിയെ പ്രശാന്ത്കുമാർ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഇക്കാര്യം കുട്ടി അമ്മയോടു പറഞ്ഞപ്പോൾ, കുടുംബാംഗങ്ങളും മറ്റു യാത്രക്കാരും ചേർന്ന പ്രശാന്ത്കുമാറിനെ പിടികൂടി. മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

Read More

ഐഎസ്എല്‍ മത്സരം; സുരക്ഷാ അനുമതിക്കായി സിറ്റി പോലീസ് കമ്മീഷണറുമായി സംഘാടകരുടെ ചര്‍ച്ച;  25 ലക്ഷം രൂപ അടച്ച് സംഘാടകര്‍

കൊച്ചി: നാളെ കലൂര്‍ രാജ്യാന്തര സ്‌റ്റേഡിയത്തില്‍ നടക്കുന്ന പതിനൊന്നാമത് ഇന്ത്യന്‍ സൂപ്പര്‍ ലീഗ്(ഐഎസ്എല്‍) ഫുട്‌ബോള്‍ സീസണിലെ ആദ്യ മത്സരത്തില്‍ പോലീസ് സുരക്ഷാ അനുമതിക്കായി സംഘാടകര്‍ ഇന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യയുമായി ചര്‍ച്ച നടത്തും. നിലവില്‍ പോലീസ് സുരക്ഷാ അനുമതി നല്‍കിയിട്ടില്ല. കൊച്ചിയില്‍ ഇതുവരെ നടന്ന മത്സരങ്ങളിലായി പോലീസ് ബന്തവസ് ഇനത്തില്‍ രണ്ടര കോടി രൂപയാണ് സംഘാടകര്‍ സര്‍ക്കാരിലേക്ക് അടക്കേണ്ടത്. ഇതില്‍ 25 ലക്ഷം രൂപ ഇന്നലെ സംഘാടകര്‍ സര്‍ക്കാരിലേക്ക് അടച്ചിരുന്നു. ബാക്കി തുക ഇന്ന് അടയ്ക്കാമെന്ന രീതിയിലാണ് ഇവര്‍ പോലീസിനെ അറിയിച്ചിരിക്കുന്നത്. ഇന്ന് നടക്കുന്ന ചര്‍ച്ചയ്ക്കു ശേഷം സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തി തീരുമാനമെടുക്കുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ പറഞ്ഞു.പോലീസിന്‍റെ സുരക്ഷാ അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് മത്സരം അനിശ്ചിതത്വത്തിലേക്ക് നീങ്ങുകയായിരുന്നു. മത്സരം നടക്കുന്ന ദിവസം സ്‌റ്റേഡിയത്തിലും നഗരത്തിലും സുരക്ഷയ്ക്കായി അധിക…

Read More

കാഷ്മീരിൽ മോദിയുടെ തെരഞ്ഞെടുപ്പ് റാലി ഇന്ന്

ജമ്മു: ജമ്മു കാഷ്മീരിലെ ദോഡ നഗരത്തിൽ‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് റാലി ഇന്നു നടക്കും. മോദിയുടെ വരവിനെത്തുടർന്നു കനത്തസുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. 42 വർഷത്തിനിടെ ആദ്യമായാണ് ഒരു പ്രധാനമന്ത്രി ദോഡ സന്ദർശിക്കുന്നത്. ദോഡ നഗരത്തിലെ സ്റ്റേഡിയത്തിലാണു പൊതുസമ്മേളനം നടക്കുക. ചെനാബ് താഴ്‌വരയിലെ ദോഡ, കിഷ്ത്വാർ, റംബാൻ എന്നീ മൂന്ന് ജില്ലകളിലെ എട്ട് അസംബ്ലി സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് സെപ്റ്റംബർ 18ന് നടക്കും. 2014ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി മോദി കിഷ്ത്വാർ ജില്ലയിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തിരുന്നു.

Read More

ഉത്രാടപ്പാച്ചിലിനൊപ്പം സ്വർണവും കുതിക്കുന്നു; പവന് 320 രൂപയുടെ വർധനവ്;  ഇന്നത്തെ ഒരു പവന്‍റെ വില കേട്ടാൽ മലയാളികൾ ഞെട്ടും

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണക്കുതിപ്പ് തുടരുന്നു. ഇന്ന് ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 6,865 രൂപയും പവന് 54,920 രൂപയുമായി. കേരളത്തിലെ നിലവിലെ റിക്കാര്‍ഡ് ബോര്‍ഡ് റേറ്റ് ഗ്രാമിന് 6,890 രൂപയും പവന് 55,120 രൂപയുമാണ്. ഗ്രാമിന് 30 രൂപയും, പവന് 240 രൂപയും കൂടി വര്‍ധിച്ചാല്‍ സ്വര്‍ണവില നിലവിലെ റിക്കാര്‍ഡ് മറികടക്കും. ഇന്നത്തെ ഡോളര്‍ നിരക്ക് ട്രോയ് ഔണ്‍സിന് 2577 ഡോളറാണ്. രൂപയുടെ വിനിമയ നിരക്ക് 83.89. അന്താരാഷ്ട്ര സ്വര്‍ണവിലയുടെ ചുവടുപിടിച്ചാണ് ആഭ്യന്തര മാര്‍ക്കറ്റിലും വില വര്‍ധിക്കുന്നത്. കേരളത്തില്‍ ഇപ്പോള്‍ ഒരു പവന്‍ സ്വര്‍ണം വാങ്ങണമെങ്കില്‍ ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍, നികുതി ഉള്‍പ്പെടെ 60,000 രൂപയ്ക്ക് മുകളില്‍ നല്‍കണം. 2024 ജനുവരി ഒന്നിന് ഗ്രാമിന് 5855 രൂപയും പവന് 46840 രൂപയുമായിരുന്നു സ്വര്‍ണവില. അന്താരാഷ്ട്ര സ്വര്‍ണ വില 2063…

Read More

ഡൽഹിയിൽ കണ്ടുമുട്ടി പിണറായിയും ഇപിയും; സാധാരണ കൂടിക്കാഴ്ച, രാഷ്ട്രീയമെല്ലാം അതിന്‍റെ വേദിയിൽ പറയുമെന്ന് ഇപി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനുമായി ഇ.പി.ജയരാജൻ ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. ഡൽഹി കേരള ഹൗസിലായിരുന്നു കൂടിക്കാഴ്ച. ഇ.പി. ജയരാജനെ എൽഡിഎഫ് കണ്‍വീനർ സ്ഥാനത്തുനിന്നു നീക്കിയശേഷം ആദ്യമായാണ് ഇരുവരും നേരിൽ കാണുന്നത്. അന്തരിച്ച സിപിഎം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് ആദരാഞ്ജലി അർപ്പിക്കാനാണ് ഇവർ ഡൽഹിയിലെത്തിയത്.മുഖ്യമന്ത്രിയുമായി നടന്നത് സാധാരണ കൂടിക്കാഴ്ചയാണെന്ന് ഇ.പി. ജയരാജൻ പ്രതികരിച്ചു. മുഖ്യമന്ത്രിയെ കണ്ടതിനെ മാധ്യമങ്ങൾ വേറെരീതിയിൽ തെറ്റായി വ്യാഖ്യാനിക്കേണ്ടതില്ല. രാഷ്ട്രീയമെല്ലാം അതിന്‍റെ വേദിയിൽ പറയാം. മുഖ്യമന്ത്രിയുമായി എന്തൊക്കെ കാര്യങ്ങളാണ് സംസാരിച്ചതെന്ന ചോദ്യത്തിന് മുഖ്യമന്ത്രിയുമായി സംസാരിച്ച കാര്യങ്ങൾ എല്ലാം മാധ്യമങ്ങളോട് പറയണോയെന്ന് ഇപി ചോദിച്ചു. രാഷ്ട്രീയ കാര്യങ്ങൾ പറയാനുള്ള സമയമല്ലെന്നും സീതാറാം യെച്ചൂരിയെക്കുറിച്ച് ചോദിക്കൂവെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി. ഞങ്ങൾ ഒരു പാർട്ടി കുടുംബത്തിലെ അംഗങ്ങളാണ്. ഞങ്ങളെല്ലാം തമ്മിൽ സ്നേഹവും ആദരവുമുണ്ട്. യെച്ചൂരിയുടെ വിടവാങ്ങലാണ് ഇന്നത്തെ പ്രശ്നവും ചർച്ചയും. മറ്റ് രാഷ്ട്രീയ വിഷയങ്ങൾ പിന്നീട് മാധ്യമങ്ങളെ…

Read More

പോലീസിന്‍റെ രഹസ്യ റിപ്പോർട്ട് പരസ്യപ്പെടുത്തിയ സംഭവം; പി.വി. അൻവറിനെതിരേ നടപടിയെടുക്കാതെ പോലീസ്

തിരുവനന്തപുരം: പോലീസിന്‍റെ രഹസ്യ രേഖ ചോർത്തി വാർത്താസമ്മേളനത്തിലൂടെയും സ്വന്തം ഫേസ്ബുക്ക് പേജിലൂടെയും പുറത്ത് വിട്ട് പോലീസിനെ വെല്ലുവിളിച്ച ഭരണകക്ഷി എംഎൽഎ പി.വി. അൻവറിനെതിരേ നടപടിയെടുക്കാതെ ഉന്നത പോലീസ് ഉദ്യോഗസ്ഥർ. സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിൽ ആദ്യം അന്വേഷണം നടത്തിയ ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയെന്നും ഇവർക്കെതിരേ നടപടി വേണമെന്നും ആവശ്യപ്പെട്ടാണ് കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഷാജി ക്രൈംബ്രാഞ്ച് മേധാവിക്ക് രഹസ്യ റിപ്പോർട്ട് നൽകിയിരുന്നത്. എന്നാൽ ചില ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് ബോധപൂർവം തയാറാക്കി നൽകിയ റിപ്പോർട്ടാണിതെന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു. ക്രൈംബ്രാഞ്ച് പേട്ട യൂണിറ്റിൽനിന്നു ക്രൈംബ്രാഞ്ച് മേധാവിക്ക് നൽകിയ രഹസ്യ രേഖയാണ് അൻവർ പുറത്ത് വിട്ടത്.ഈ റിപ്പോർട്ട് എങ്ങനെ ചോർന്നെന്നും അൻവറിന് എങ്ങനെ ലഭിച്ചുവെന്നും പോലീസ് അന്വേഷിച്ചിട്ടില്ല. പോലീസ് ആസ്ഥാനത്ത് സൂക്ഷിച്ചിരുന്ന രഹസ്യ രേഖ അൻവറിന് ലഭിച്ചത് പോലീസിന്‍റെ കഴിവ് കേട് വ്യക്തമാക്കുന്നതാണ്. അതേസമയം ആർഎസ്എസ് അനുഭാവികളായ…

Read More

യെച്ചൂരിക്കു പകരം ആര്? ചർച്ചയിൽ വൃന്ദാ കാരാട്ടിന്‍റെയും എം.എ. ബേബിയുടെയും പേരുകൾ; തീരുമാനം ഒരാഴ്ചയ്ക്കുള്ളിൽ

ന്യൂഡൽഹി: അന്തരിച്ച സിപിഎം ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരിക്ക് പകരം നിലവിൽ പോളിറ്റ്ബ്യൂറോ അംഗമായ ഒരാൾക്ക് ജനറൽ സെക്രട്ടറിയുടെ താല്കാലിക ചുമതല നൽകും. ഒരാഴ്ചയ്ക്കുശേഷമേ ഇതിൽ തീരുമാനമാകൂവെന്നു നേതാക്കൾ അറിയിച്ചു. നിലവിൽ കേന്ദ്രതലത്തിൽ പ്രവർത്തിക്കുന്ന നേതാക്കളിൽ ഏറ്റവും മുതിർന്ന അംഗം വൃന്ദ കാരാട്ടാണ്. കേരളത്തിൽനിന്നുള്ള എം.എ. ബേബിയുടെ പേരും ചർച്ച ചെയ്തേക്കാം. അടുത്ത് നടക്കാൻ പോകുന്ന പാർട്ടി കോൺഗ്രസ് പുതിയ ജനറൽ സെക്രട്ടറിയെ നിശ്ചയിക്കുന്നതുവരെയാകും താല്കാലിക ചുമതല.  

Read More

അദാനിയുടെ അഞ്ച് അക്കൗണ്ടുകൾ സ്വിസ് അധികൃതർ മരവിപ്പിച്ചെന്ന് ആരോപണം

മുംബൈ: അദാനി ഗ്രൂപ്പിനെതിരേ വീണ്ടും ആരോപണവുമായി ഹിൻഡൻബർഗ് റിസർച്ച്. അദാനിക്കെതിരേ സ്വിറ്റ്‌സര്‍ലന്‍ഡില്‍ അന്വേഷണം നടന്നെന്നാണ് ആരോപണം. അദാനി കമ്പനിക്ക് ബന്ധമുള്ള അഞ്ച് ബാങ്ക് അക്കൗണ്ടുകൾ സ്വിസ് അധികൃതർ മരവിപ്പിച്ചു. എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് ഹിൻഡൻബർഗ് ഇക്കാര്യം പുറത്തുവിട്ടത്. കള്ളപ്പണം വെളുപ്പിക്കലും സെക്യൂരിറ്റി അന്വേഷണവുമായി ബന്ധപ്പെട്ട് അഞ്ച് അക്കൗണ്ടുകളിലുണ്ടായിരുന്ന 310 മില്യൺ ഡോളറാണ് സ്വിറ്റ്സർലൻഡ് മരവിപ്പിച്ചത്. നിഴൽ കമ്പനികളിൽ പണം നിക്ഷേപിച്ചതിനാണു നടപടിയെന്നാണ് ഹിൻഡൻബർഗിന്‍റെ വെളിപ്പെടുത്തൽ. അതേസമയം ഹിൻഡൻബർഗിന്‍റെ ആരോപണം നിഷേധിച്ച് അദാനി ഗ്രൂപ്പ് രംഗത്തെത്തി. സ്വിസ് കോടതി നടപടികളുമായി കമ്പനിക്ക് ബന്ധമില്ല. തങ്ങളുടെ കമ്പനിയുടെ അക്കൗണ്ടുകൾ മരവിപ്പിച്ചിട്ടില്ലെന്നും കന്പനി അധികൃതർ അവകാശപ്പെട്ടു.

Read More

ആശുപത്രിയിൽ കൂട്ടബലാത്സംഗ ശ്രമം: ഡോക്ടറുടെ ജനനേന്ദ്രിയത്തിൽ ബ്ലേഡ് കൊണ്ട് മുറിവേൽപ്പിച്ച് നഴ്സ് രക്ഷപ്പെട്ടു

പാറ്റ്ന: ബിഹാറിലെ ഒരു സ്വകാര്യ ആശുപത്രിയിൽ നഴ്‌സിനെ കൂട്ടബലാത്സംഗം ചെയ്യാൻ ശ്രമം. ഡോക്ടറും മറ്റു രണ്ട് പേരുമാണ് അതിക്രമം കാട്ടിയത്. ഡോക്ടറുടെ സ്വകാര്യ ഭാഗങ്ങളിൽ ബ്ലേഡ് ഉപയോഗിച്ച് മുറിവേൽപ്പിച്ചശേഷം നഴ്‌സ് രക്ഷപ്പെട്ടുവെന്നു പോലീസ് പറഞ്ഞു. സമസ്തിപുർ ജില്ലയിലെ മുസ്രിഘരാരാരി പോലീസ് സ്റ്റേഷൻ പരിധിയിലെ ആർബിഎസ് ഹെൽത്ത് കെയർ സെന്‍ററിൽ കഴിഞ്ഞ രാത്രിയാണ് സംഭവം നടന്നത്. ജോലി കഴിഞ്ഞിറങ്ങാൻ തുടങ്ങിയ നഴ്‌സിനെ ആശുപത്രി അഡ്മിനിസ്‌ട്രേറ്റർ ഡോ. സഞ്ജയ് കുമാറും രണ്ട് സുഹൃത്തുക്കളും ചേർന്ന് മദ്യലഹരിയിൽ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചുവെന്നാണു പരാതി. ഡോക്ടറുടെ ജനനേന്ദ്രിയത്തിൽ ബ്ലേഡ് കൊണ്ട് മുറിവേൽപ്പിച്ചശേഷം നഴ്സ് ആശുപത്രിയിൽനിന്നിറങ്ങിയോടി പുറത്തുള്ള പറമ്പിൽ ഒളിച്ചിരുന്നശേഷം പോലീസിനെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. ഡോക്ടർ ഉൾപ്പെടെ മൂന്ന് പേരെ അറസ്റ്റ് ചെയ്തെന്ന് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് സഞ്ജയ് കുമാർ പാണ്ഡെ പറഞ്ഞു.

Read More

നഗരത്തിന്‍റെ കാഴ്ചമറച്ച് പുകപടലം: മഹാരാഷ്‌ട്ര കെമിക്കൽ ഫാക്ടറിയിൽ വാതക ചോർച്ച; ആളുകൾക്ക് ശ്വാസതടവും കണ്ണുകൾക്ക് എരിച്ചിലും

മുംബൈ: ‌‌മഹാരാഷ്‌ട്രയിലെ കെമിക്കൽ ഫാക്ടറിയിൽ വാതക ചോർച്ച. അംബർനാഥിലെ കെമിക്കൽ ഫാക്ടറിയിൽനിന്നാണ് വെള്ളി രാവിലെ മുതൽ നഗരത്തിലേക്കു വാതകം പടർന്നത്. അംബർനാഥ് നഗരപ്രദേശങ്ങളും പരിസരവും പുകയിൽ മൂടിയ അവസ്ഥയിലാണ്. വാതകം ചോർന്നതോടെ ജനങ്ങൾ പരിഭ്രാന്തിയിലായി. ആളുകൾക്കു കണ്ണിലും തൊണ്ടയിലും അസ്വസ്ഥത അനുഭവപ്പെട്ടു. തദ്ദേശവാസികൾ പുറത്തുവിട്ട വീഡിയോ ആശങ്കപടർത്തുന്നതായി. ഇതുവരെ ആളപായമോ, ഗുരുതര ആരോഗ്യപ്രശ്നങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. വാതക ചോർച്ചയുടെ കാരണം കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ വിദഗ്ധസംഘങ്ങളെയും അയച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. രണ്ടു വർഷം മുന്പും ഇവിടെ വാതക ചോർച്ച ഉണ്ടായിട്ടുണ്ട്. അന്നു നിരവധി പേർ ഗുരുതരാവസ്ഥയിലായിരുന്നു.

Read More